മാന്നാർ: തദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്കുശേഷം സ്വന്തം വാർഡിലെ എല്ലാ വീടുകളിലും എത്തി മെംബർ കേക്ക് വിതരണം ചെയ്തു. കടപ്ര പഞ്ചായത്ത് പരുമല 11-ാം വാർഡ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട ശിവദാസ് യു. പണിക്കർ ആണ് വാർഡിലെ മുഴുവൻ വീടുകളിലും തന്റെ സ്നേഹസമ്മാനമായി കേക്ക് വിതരണം ചെയ്തത്. ഹൃദയം മധുരം ഒപ്പം, സ്നേഹം നിറഞ്ഞ ക്രിസ്മസ് പുതുവത്സരാശംസകൾ എന്ന് എഴുതി തന്റെ ചിത്രവും പതിച്ച ബോക്സിൽ വാർഡിലെ 490 വീടുകളിലും ശിവദാസ് നേരിട്ടെത്തിയാണ് കേക്ക് വിതരണം ചെയ്തത്. വരുന്ന അഞ്ചുവർഷത്തെ വാർഡിലെ വികസന പ്രവർത്തനങ്ങളുടെ തുടക്കം എന്ന നിലയിലാണ് മധുരം വിതരണം ചെയ്തതെന്നും ജാതിമത കക്ഷി രാഷ്ട്രീയത്തിനതീതമായി എല്ലാവരോടൊപ്പം എന്നും ഉണ്ടാകുമെന്നും ശിവദാസ് യു. പണിക്കർ പറഞ്ഞു. വാർഡിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചാണ് ശിവദാസ് തെരഞ്ഞെടുക്കപ്പെട്ടത്. മുൻ മെംബർ വിമല ബെന്നി, മണ്ഡലം പ്രസിഡന്റ് ടി.പി. പ്രദീഷ്,…
Read MoreCategory: All News
ആൾക്കൂട്ടക്കൊല: രാമനാരായണന്റെ മൃതദേഹം ഏറ്റെടുക്കാൻ ബന്ധുക്കൾ തയാറായി
തൃശൂർ: വാളയാർ അട്ടപ്പള്ളത്ത് ആൾക്കൂട്ട മർദനത്തെ തുടർന്നു മരിച്ച ഇതരസംസ്ഥാന തൊഴിലാളി രാമനാരായണൻ ഭയ്യാരുടെ മൃതദേഹം ഏറ്റെടുക്കാൻ ബന്ധുക്കൾ തയാറായി. ഇന്നു രാവിലെ മന്ത്രി കെ. രാജന്റെ നേതൃത്വത്തിൽ തൃശൂർ കളക്ടറേറ്റിൽ രാമനാരായണന്റെ ഭാര്യയടക്കമുള്ള ബന്ധുക്കളും ആക്ഷൻ കൗൺസിൽ ഭാരവാഹികളുമായി നടത്തിയ ചർച്ചയിലാണു തീരുമാനം. കഴിഞ്ഞ ദിവസം പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം വിട്ടുനൽകാൻ ശ്രമിച്ചപ്പോൾ, നീതി കിട്ടാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്നു രാംനാരായണന്റെ ബന്ധുക്കൾ വ്യക്തമായിരുന്നു. തുടർന്നാണ് മന്ത്രി കെ. രാജന്റെ നേതൃത്വത്തിൽ ബന്ധുക്കളുമായി ചർച്ച നടത്തിയത്. കേസിലെ എല്ലാ പ്രതികളെയും അറസ്റ്റു ചെയ്യണമെന്നും നഷ്ടപരിഹാരമായി 25 ലക്ഷം രൂപ സർക്കാർ നൽകണമെന്നുമാണു ബന്ധുക്കൾ ആവശ്യപ്പെട്ടത്. എന്നാൽ തുക സംബന്ധിച്ചു തീരുമാനമായിട്ടില്ല. കുടുംബത്തിനു പത്തുലക്ഷത്തിൽ കുറയാത്ത തുക നല്‍കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ധനസഹായം സംബന്ധിച്ചു മന്ത്രിസഭ തീരുമാനിക്കും.
Read Moreഅതിരമ്പുഴ ജെയ്നമ്മകൊലക്കേസിന് ഒരു വര്‍ഷം
കോട്ടയം: കേരളത്തെ നടുക്കിയ ചേര്‍ത്തല കൊലക്കേസ് പരമ്പരയിലെ ഇരകളിലൊരാളായ അതിരമ്പുഴ കോട്ടമുറി കാലായില്‍ മാത്യുവിന്റെ ഭാര്യ ജെയിന് എന്ന ജെയ്നമ്മ (57) കൊല ചെയ്യപ്പെട്ടിട്ട് ഒരു വര്‍ഷം. 2024 ഡിസംബര്‍ 23ന് ഉഴവൂരിലുള്ള സഹോദരന്റെ വീട്ടില്‍നിന്ന് പാലാ ബൈബിള്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട ജെയ്നമ്മ മടങ്ങിവന്നില്ല. ബന്ധുക്കളുടെ പരാതികളില്‍ നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് പ്രതി ചേര്‍ത്തല പള്ളിപ്പുറം ചൊങ്ങുംതറ സി.ഐ. സെബാസ്റ്റ്യന്‍ (67) അറസ്റ്റിലായതും ചോദ്യം ചെയ്യലില്‍ ജെയ്നമ്മയെ കൂടാതെ ബിന്ദു, ഐഷ എന്നിവരെയും സമാനരീതിയില്‍ കൊലപ്പെടുത്തി ആഭരണവും സ്വത്തും കവര്‍ന്നതായി തെളിഞ്ഞതും. സ്വർണം കൈക്കലാക്കിധ്യാനകേന്ദ്രങ്ങളില് പതിവായി പോവുകയും താമസിക്കുകയും ചെയ്തിരുന്ന ജെയ്നമ്മ ആലപ്പുഴയില്വച്ചാണ് സെബാസ്റ്റ്യനെ പരിചയപ്പെട്ടു സൗഹൃദത്തിലായത്. പാലായിലേക്കെന്നു പറഞ്ഞു പുറപ്പെട്ട ജെയ്നമ്മ 23ന് വൈകുന്നേരത്തോടെ പള്ളിപ്പുറത്ത് സെബാസ്റ്റ്യന്റെ വീട്ടിലെത്തി വൈകാതെ കൊല്ലപ്പെട്ടതായാണ് സാഹചര്യത്തെളിവുകള്‍. കാണാതായ ദിവസം 25.5 ഗ്രാം തൂക്കമുള്ള, രണ്ടായി പൊട്ടിയ സ്വര്‍ണമാല…
Read Moreപുതിയ ദൃശ്യം പുറത്തിറങ്ങി; വില്ലൻ കാക്കിയിലൊതുങ്ങില്ല
വേണ്ടപ്പെട്ട ക്രിമിനലുകളെ രക്ഷാപ്രവർത്തകരാക്കുന്ന ആഭിചാരക്രിയകൊണ്ട് പോലീസിലെ കുറ്റവാളികളെ ഒഴിപ്പിക്കാനാകില്ല. അതിന് ഒരുത്തരവ് മതി, കുറ്റവാളി പട്ടികയിലുള്ള പോലീസുകാരെ ഇതിനാൽ സേനയിൽനിന്നു പിരിച്ചുവിട്ടിരിക്കുന്നു എന്ന ഒരേയൊരുഉത്തരവ്. കൊച്ചിയിലെങ്കിലും തുടങ്ങുമോ? പോലീസ് കസ്റ്റഡിയിലെടുത്ത ഭർത്താവിനെ കാണാൻ രണ്ട് കൈക്കുഞ്ഞുങ്ങളുമായി സ്റ്റേഷനിലെത്തിയ ഗർഭിണിയായ യുവതിയെ എസ്എച്ച്ഒ അതിക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നു. പ്രശ്നം ആ സർക്കിൾ ഇൻസ്പെക്ടറെ ശിക്ഷിച്ചാൽ തീരില്ല. കാരണം, ആ ക്രൂരതയുടെയും ധാർഷ്ട്യത്തിന്റെയും ദൃശ്യങ്ങൾ മറച്ചുവയ്ക്കാൻ അദ്ദേഹത്തെ പലരും സഹായിച്ചിരിക്കുന്നു. അത് ഉന്നത ഉദ്യോഗസ്ഥരാണെങ്കിൽ കേസെടുക്കണം. ദൃശ്യങ്ങൾ ഒളിപ്പിക്കാനും കുറ്റവാളിയെ വെളുപ്പിക്കാനും ശ്രമിച്ചത് ഭരിക്കുന്നവരാണെങ്കിൽ ആ രാഷ്ട്രീയ-കുറ്റവാളി ബന്ധവും പുറത്തുവരണം. അനുഭവങ്ങളുടെ വെളിച്ചത്തിൽ കേരളം അത്തരമൊരു സുതാര്യ അന്വേഷണം പ്രതീക്ഷിക്കുന്നില്ല. നാളെ മറ്റൊരു പോലീസുകാരൻ, മറ്റൊരു സ്റ്റേഷൻ, പുതിയൊരു ഇര… ഇങ്ങനെയാണ് ജനാധിപത്യ പരിഷ്കാരങ്ങളെ ഉദ്യോഗസ്ഥരും രാഷ്ട്രീയ കാര്യാലയങ്ങളും ചേർന്നു മർദിച്ചൊതുക്കുന്നത്. 2024 ജൂണ്‍ 20നു നടന്ന മര്‍ദനത്തിന്റെ…
Read Moreപരോൾ ചാട്ടത്തിനു കള്ളക്കാവൽ
രാഷ്ട്രീയ കൊലപാതകങ്ങളിൽ രാജ്യത്തെതന്നെ ഏറ്റവും കുപ്രസിദ്ധമായ ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളുടെ ജയിലിലെ സുഖവാസവും അടിക്കടിയുള്ള പരോളും വാർത്തയായിട്ടും സർക്കാരിനു കൂസലൊന്നുമില്ലായിരുന്നു. ആ ‘ഔദ്യോഗിക ജയിൽചാട്ട’ത്തിന്റെ പുതിയൊരധ്യായമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. പ്രതിയുടെ പരോളിന് ജയിൽ ഡിഐജി കൈക്കൂലി വാങ്ങിയെന്നാണ് വിജിലൻസ് തന്നെ വെളിപ്പെടുത്തിയത്. ഏതായാലും പരോൾ കൊടുക്കണം, എങ്കിൽപ്പിന്നെ പണം വാങ്ങിയിട്ടായാലെന്താണെന്ന് ഡിഐജിക്കും തോന്നിയിട്ടുണ്ടാകും. സംസ്ഥാനത്തെ ക്രമസമാധാനത്തിനും നിയമവാഴ്ചയ്ക്കും സർവീസിലിരുന്നു സയനൈഡ് കൊടുക്കുന്ന കള്ളക്കാവൽക്കാരെ സസ്പെൻഡ് ചെയ്താൽ പോരാ, പരോളില്ലാതെ ജയിലിലാക്കണം. ഇതിനുമുന്‍പും കൊടികെട്ടിയ കുറ്റവാളികൾക്കു യഥേഷ്ടം പരോൾ ലഭിച്ചിരുന്നതിനാൽ അതേക്കുറിച്ചും അന്വേഷിക്കാവുന്നതാണ്; പാർട്ടി സംവിധാനം ഉപയോഗിച്ചല്ല.അവിശ്വസനീയമായ അഴിമതിക്കഥകളാണ് ജയിൽ ഡിഐജി വിനോദ് കുമാറിനെതിരേ വിജിലൻസ് വെളിപ്പെടുത്തിയത്. ടി.പി. വധക്കേസിൽ ശിക്ഷിക്കപ്പെട്ട കൊടി സുനിയുടെ ബന്ധുവിൽനിന്നു ഗൂഗിൾപേ വഴി കൈക്കൂലി വാങ്ങിയെന്നാണ് വിവരം. പരോളിനും പരോൾ നീട്ടിനൽകാനും ജയിലിൽ സൗകര്യങ്ങളൊരുക്കാനുമൊക്കെയായി എട്ടു തടവുകാരുടെ ബന്ധുക്കളിൽനിന്ന് 1.80…
Read Moreസൂക്ഷിച്ചാൽ ദുഃഖിക്കേണ്ട… സൈബർ സാമ്പത്തിക തട്ടിപ്പ്: നാലുവർഷത്തിനിടെ തിരികെ പിടിച്ചത് 7000 കോടി
ഡിജിറ്റൽ, സാമ്പത്തിക സൈബർ തട്ടിപ്പുകൾ അനുദിനം വർധിക്കുമ്പോഴും നഷ്ടപ്പെട്ട പണം തിരിച്ചെടുക്കുന്ന കാര്യത്തിൽ കേന്ദ്ര ഏജൻസികളുടെ ഇടപെടലിന് മികച്ച നേട്ടം. കഴിഞ്ഞ നാലു വർഷത്തിനിടെ ലഭിച്ച 23 ലക്ഷത്തിലധികം സൈബർ തട്ടിപ്പ് പരാതികളിൽ സമയബന്ധിതമായ ഇടപെടൽ മൂലം സിറ്റിസൺ ഫിനാൻഷൽ സൈബർ ഫ്രോഡ് റിപ്പോർട്ടിംഗ് ആൻഡ് മാനേജിംഗ് സിസ്റ്റം വഴി ഇതുവരെ 7,000 കോടിയിലധികം രൂപയാണ് തിരിച്ചെടുക്കാൻ കഴിഞ്ഞത്. അതിർത്തി കടന്നുള്ള തട്ടിപ്പ് തടയുന്നതിന് ഈ ഏജൻസിക്ക് അന്താരാഷ്ട്ര സഹകരണവും സഹായകമായിട്ടുണ്ട്. 1930 എന്ന ഹെൽപ്പ് ലൈൻ നമ്പരാണ് പ്രതിരോധത്തിന്റെ ആദ്യപടിയെന്നും ഏജൻസി വ്യക്തമാക്കി. സാമ്പത്തിക തട്ടിപ്പുകൾ ഉടൻ റിപ്പോർട്ട് ചെയ്യുക, കൂടുതൽ ഫണ്ട് വഴിതിരിച്ചുവിടൽ തടയുക, മോഷ്ടിച്ച പണം തട്ടിപ്പുകാർ പിൻവലിക്കുന്നതിന് മുമ്പ് തടയുകയോ മരവിപ്പിക്കുകയോ ചെയ്യുന്നുവെന്ന് ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെ 2021ലാണ് ഈ സംവിധാനം ആരംഭിച്ചത്. തൽക്ഷണ മുന്നറിയിപ്പുകളാണ് ഈ സംവിധാനത്തിൽ ഏറ്റവും പ്രധാനം.…
Read Moreഉന്നതവിദ്യാഭ്യാസത്തിലെ അധമവ്യാപാരങ്ങൾ
മാസങ്ങൾ നീണ്ട തർക്കവും വ്യവഹാരങ്ങൾക്കു ചെലവഴിച്ച ലക്ഷങ്ങളും എഴുതിത്തള്ളി സർക്കാരും ഗവർണറും വൈസ് ചാൻസലർ നിയമനത്തിൽ സമവായത്തിലെത്തി. ഇതു നേരത്തേ ആയിരുന്നെങ്കിൽ സർക്കാരിന്റെ സമയവും ജനങ്ങളുടെ പണവും ലാഭിക്കാമായിരുന്നു. എടുത്തുപറയാൻ രണ്ടു കാര്യങ്ങളാണുള്ളത്. ഒന്നാമത്, സംസ്ഥാനത്തിന്റെ നിയമനാവകാശം സംരക്ഷിക്കാനായിരുന്നു സർക്കാരിന്റെ പോരാട്ടമെങ്കിൽ വിട്ടുവീഴ്ചയിലൂടെ അതു പാളി. രണ്ടാമത്തെ കാര്യം, നടപടിക്രമങ്ങളിലെ ന്യൂനതകളെ അവസരമാക്കി വൈസ് ചാൻസലർമാരെ നിയമിക്കുന്നതിനുള്ള സംസ്ഥാനത്തിന്റെ അവകാശം കവരാൻ കേന്ദ്ര നോമിനിയായ ഗവർണർ ശ്രമിച്ചത് ജനാധിപത്യപരമല്ല. ബിജെപി ഇതര സംസ്ഥാനങ്ങളിലെ ഗവർണർമാരുടെ പെരുമാറ്റത്തിലെ സമാനതകൾ പരിശോധിച്ചാൽ കേരള ഗവർണറുടേതും വ്യക്തിപരമായ വാശികൾക്കപ്പുറം കേന്ദ്രതാത്പര്യങ്ങളുടെ നടത്തിപ്പു മാത്രമാണെന്നു കാണാം. ലക്ഷ്യങ്ങളും പരിണതഫലങ്ങളും ഒന്നല്ലെങ്കിലും കേന്ദ്രവും സംസ്ഥാനവും ഏറ്റുമുട്ടുന്പോൾ നഷ്ടപ്പെടുന്നതെന്തോ അതാണ് സമകാലിക ഇന്ത്യയിലെ സ്വതന്ത്ര വിദ്യാഭ്യാസം. സുപ്രീംകോടതി വരെ എത്തിയ നിയമയുദ്ധത്തിനൊടുവിലാണ് ഗവർണർ രാജേന്ദ്ര അർലേക്കറുടെ താത്പര്യപ്രകാരം, ഡോ. സിസ തോമസിനെ സാങ്കേതിക സർവകലാശാലയിലും, സർക്കാരിന്റെ…
Read Moreബോണ്ടി ഭീകരാക്രമണം: നവീദിനെതിരേ 59 കുറ്റങ്ങൾ, 15 എണ്ണം കൊലപാതകക്കുറ്റങ്ങൾ
സിഡ്നി: ബോണ്ടി ബീച്ച് ഭീകരാക്രമണത്തിൽ പോലീസിന്റെ വെടിയേറ്റ് ഗുരുതരാവസ്ഥയിൽ തുടരുന്ന ഭീകരൻ നവീദ് അക്രമിനെതിരേ 59 കുറ്റങ്ങൾ ചുമത്തി പോലീസ്. ഇതിൽ 15 എണ്ണം കൊലപാതകക്കുറ്റങ്ങളാണ്. കൊലപാതകശ്രമങ്ങൾ, നിരോധിത ഭീകരസംഘടനയുടെ മുദ്രകൾ പ്രദർശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളും ഉൾപ്പെടുന്നു. ഞായറാഴ്ച സിഡ്നിയിലെ ബോണ്ടി ബീച്ചിൽ യഹൂദരെ ലക്ഷ്യമിട്ട ഭീകരാക്രമണത്തിൽ 15 പേരാണു കൊല്ലപ്പെട്ടത്. നവീദും പിതാവ് സാജിദ് അക്രവും സമീപത്തെ പാലത്തിൽനിന്ന് വെടിയുതിർക്കുകയായിരുന്നു. ഇന്ത്യൻ പൗരനായ സാജിദിനെ പോലീസ് വധിച്ചു. വെടിയേറ്റു ഗുരുതരാവസ്ഥയിൽ കസ്റ്റഡിയിലെടുത്ത നവീദ് ചികിത്സയിലാണ്. ഡോക്ടർമാരുടെ അനുമതി ലഭിച്ചാൽ ഇയാളെ ചോദ്യംചെയ്യാനുള്ള നീക്കത്തിലാണു പോലീസ്. ഇസ്ലാമിക് സ്റ്റേറ്റിന്റെ ആശയങ്ങളിൽനിന്നു പ്രചോദനം ഉൾക്കൊണ്ടുള്ള ഭീകരാക്രമാണമാണു നടന്നതെന്ന് ഓസ്ട്രേലിയൻ പോലീസ് അറിയിച്ചിരുന്നു.
Read Moreവീണ്ടും വരും എല്ലാം ശരിയാകും..!ചികിത്സ നൽകാതെ ഡോക്ടർ ഇറങ്ങിപ്പോയി; രോഗി കാത്തിരുന്നത് 45 മിനിറ്റ്; ആലപ്പുഴ ജില്ലയിൽ നിന്നും വീണ്ടും അവഗണനയുടെ വാർത്ത
മാവേലിക്കര: ജില്ലാ ആശുപത്രിയില്‍ യുവാവിന് ചികിത്സ നിഷേധിച്ചതായി പരാതി. മാവേലിക്കര താമരക്കുളം ശാന്തിഭവനില്‍ സുഭാഷ് (47) ആണ് പരാതിക്കാരന്. ശസ്ത്രക്രിയാ വിഭാഗത്തിലെ ഡോ.ബിന്ദുവിനെതിരെയാണ് സുഭാഷ് ആശുപത്രി സൂപ്രണ്ട് ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയത്. കാലിലെ മുറിവ് സംബന്ധിച്ച പരിശോധനയ് ക്കായി ശസ്ത്രക്രിയാ ഒപിയിൽ എത്തിയതായിരുന്നു സുഭാഷ്. ഇയാളുടെ ടോക്കണ്‍ നമ്പര്‍ വിളിച്ചതില്‍ പ്രകാരം ഭാര്യയുടെ സഹായത്തോടെ പരിശോധന മുറിയിലേക്ക് എത്തി. ഈ സമയം മറ്റൊരു സ്ത്രീ ഇവരെ കടന്നു ഡോക്ടറിനു സമീപമുള്ള സ്റ്റൂളില്‍ ഇരുന്നു. തനിക്ക് അധികസമയം നില്‍ക്കാനാകില്ലെന്നും തന്റെ ടോക്കണ്‍ നമ്പരാണ് വിളിച്ചതെന്നും സുഭാഷ് പറഞ്ഞു. ഇതേത്തുടര്‍ന്ന് ഡോക്ടര്‍ പരിശോധനാ മുറിയില്‍നിന്നു ഇറങ്ങിപ്പോകുകയായിരുന്നു. കാരണമറിയാതെ പരിശോധനാ മുറിയില്‍ കാത്തിരുന്ന സുഭാഷിനോടും ഭാര്യയോടുമായി 45 മിനിറ്റിനുശേഷം എത്തിയ ഡോക്ടര്‍ ഇയാള്‍ പുറത്ത് പോയില്ലെങ്കില്‍ താന്‍ ആരെയും പരിശോധിക്കില്ലായെന്ന് പറഞ്ഞശേഷം വീണ്ടും അവിടെ നിന്നുപോയി എന്നാണ് സുഭാഷ് കൊടുത്ത പരാതിയില്‍…
Read Moreഗാന്ധിജിയെ വെട്ടി;കേന്ദ്ര വിഹിതവും
ഇന്ത്യയിലെ ഗ്രാമജീവിതത്തിന്റെ നടു നിവർത്തിയ തൊഴിലുറപ്പ് പദ്ധതി കേന്ദ്രസർക്കാർ അഴിച്ചുപണിയുന്നു. ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. ചില നല്ല നടപ്പുകൾ ഉണ്ടെങ്കിലും അടിത്തറ മാന്തി. ഗ്രാമസ്വരാജ് എന്ന തത്വത്തിലൂടെ ഗ്രാമങ്ങളുടെ ശക്തീകരണം സ്വപ്നം കണ്ടിരുന്ന മഹാത്മാ ഗാന്ധിയുടെ പേര് പദ്ധതിയിൽനിന്നു വെട്ടുന്നതിന്റെ സുഖം ബിജെപിക്കല്ലാതെ എല്ലാവർക്കും ആസ്വദിക്കാനാകില്ല. മറ്റൊന്ന്, പദ്ധതിയുടെ സാന്പത്തികച്ചെലവിന്റെ 40 ശതമാനവും സംസ്ഥാനങ്ങളുടെ ചുമലിൽ വച്ചു എന്നതാണ്. അതായത്, ദരിദ്രരുടെ ഉന്നമനത്തിൽനിന്ന് കേന്ദ്രം തന്ത്രപൂർവം ഒരു ചുവടുകൂടി പിന്മാറിയിരിക്കുന്നു. പദ്ധതിയിലെ ചില്ലറ പരിഷ്കരണങ്ങൾകൊണ്ട് മാരക പ്രഹരങ്ങളുടെ ശേഷി കുറയ്ക്കാനാകുമെന്നു ബിജെപി കരുതുന്നുണ്ടാകും. അല്ലെങ്കിൽ അധികാരം തങ്ങളുടെ കൈയിലാണെന്ന ചിന്തയാകാം. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽനിന്ന് ഗാന്ധിജിയെ പുറത്താക്കാൻ ആദ്യമൊരു ഭീതിയുണ്ടായിരുന്നിരിക്കാം. ‘പൂജ്യ ബാപ്പു ഗ്രാമീൺ റോസ്ഗാർ ഗാരന്റി യോജന’ എന്നാണ് ആദ്യം പുറത്തുവന്ന പേര്. പക്ഷേ, തിങ്കളാഴ്ച ലോക്സഭാംഗങ്ങൾക്കു പരിശോധനയ്ക്കായി നൽകിയ ബില്ലിൽ…
Read More