നവാസ് മേത്തർ തലശേരി: കെ.പി.മോഹനന് മന്ത്രി സ്ഥാനം ലഭിക്കാത്തത് സംബന്ധിച്ച വിവാദം രൂക്ഷമാകുന്നു. ഇടതുമുന്നണിയിൽ ജയിച്ചു വന്ന ഘടകകക്ഷികൾ എല്ലാം മന്ത്രി സ്ഥാനം പങ്കിടുന്പോൾ എൽജെഡി മാത്രം പുറത്തായത് പാർട്ടിയെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പ്രതിസന്ധിക്കിടയിൽ എൽജെഡി ജില്ലാ പ്രസിഡൻറുമാരുടെയും സംസ്ഥാന ഭാരവാഹികളുടേയും യോഗം രാവിലെ ആരംഭിച്ചു. ഉച്ചകഴിഞ്ഞ് സംസ്ഥാന കമ്മറ്റിയും ചേരുന്നുണ്ട്. ഈ രണ്ട് യോഗങ്ങളിലും വലിയ പൊട്ടിത്തെറിയുണ്ടാകുമെന്ന സൂചനകളാണ് പുറത്തു വരുന്നത്. മോഹനന്റെ മന്ത്രി സ്ഥാനം തെറിപ്പിച്ചു കൊണ്ട് രഹസ്യ ധാരണ ഉണ്ടാക്കിയെന്ന ആരോപണം നേരിടുന്ന എം.വി. ശ്രേയാംസ് കുമാർ സംസ്ഥാന പ്രസിഡന്റ്് പദവി ഒഴിയണമെന്നാണ് മോഹനൻ അനുകൂലികൾ ആവശ്യപ്പെടുന്നത്. ദേശീയ ജനറൽ സെക്രട്ടറി വർഗീസ് ജോർജിനെ പ്രസിഡൻറാക്കണമെന്ന നിർദ്ദേശമാണ് ഉയർന്നു വരുന്നത്. നിലവിലുള്ള സംസ്ഥാന പ്രസിഡൻറിനെതിരെ ഗുരുതരമായ മറ്റ് ചില ആരോപണങ്ങളും മോഹനൻ അനുകൂലികൾ ഉയർത്തുന്നുണ്ട്.എൽജെഡി സ്ഥാനാർഥികൾ മത്സരിച്ച രണ്ട് മണ്ഡങ്ങളിലും സാന്പത്തികമായ ഒരു…
Read MoreCategory: Kannur
ചിത്രകല ശാസ്ത്രീയമായി പഠിച്ചിട്ടുള്ള ആളല്ല ! ബോട്ടില്‍ ആര്‍ട്ട് അല്ല, സ്റ്റോണ്‍ ആര്‍ട്ട്: ഇത് നിധിന്റെ വേറിട്ട മാതൃക
വെള്ളരിക്കുണ്ട്: കഴിഞ്ഞ ലോക്ഡൗണ്‍ കാലത്ത് പലരും ബോട്ടില്‍ ആര്‍ട്ട് ചെയ്യുന്നതു കണ്ടാണ് വെള്ളരിക്കുണ്ട് കൂരാംകുണ്ടിലെ നിധിന് മാത്യുവും കുപ്പികളില്‍ വരച്ചുതുടങ്ങിയത്. ചിത്രങ്ങളോടും നിറങ്ങളോടുമുള്ള ഇഷ്ടത്തിനപ്പുറം ചിത്രകല ശാസ്ത്രീയമായി പഠിച്ചിട്ടുള്ള ആളല്ല നിധിന്. സ്കൂളില്‍ പഠിക്കുമ്പോള്‍ പെന്‍സില്‍ ഡ്രോയിംഗിലും മെറ്റല്‍ പെയിന്റിംഗിലും സമ്മാനങ്ങള്‍ നേടിയിരുന്നു. ബിരുദം കഴിഞ്ഞ് ചെറിയ ജോലികള്‍ക്കൊക്കെ പോയിത്തുടങ്ങുമ്പോഴാണ് ലോക്ഡൗണ്‍ വന്നത്. വെറുതേ വീട്ടിലിരിക്കുന്ന സമയത്താണ് ചിത്രകലയോടുള്ള താത്പര്യം വീണ്ടും പൊടിതട്ടിയെടുത്തത്. ഏതാനും കുപ്പികളില്‍ വരച്ചുകഴിഞ്ഞപ്പോഴാണ് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന ചിന്ത മനസില്‍ വന്നത്. അങ്ങനെയാണ് പുഴയില്‍നിന്നും മറ്റും കിട്ടുന്ന മിനുസമുള്ള ചെറിയ പാറക്കല്ലുകളില്‍ വരച്ചുതുടങ്ങിയത്. ആദ്യമായി കല്ലില്‍ വരച്ചത് കുറേ മരങ്ങള്‍ക്കിടയിലുള്ള വഴിയിലൂടെ മഴയത്ത് കുടയും ചൂടി തന്റെ രാജകുമാരിയേയും കൂട്ടി നടന്നുനീങ്ങുന്ന രാജകുമാരന്റെ ചിത്രമായിരുന്നു. അതെല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു. അങ്ങനെ കുറേ ആശയങ്ങളും കാഴ്ചകളും കല്ലുകളില്‍ വരച്ചു. പിന്നെയാണ് കല്ലുകളില്‍ മുഖങ്ങള്‍ വരച്ചാലോയെന്ന ആശയം…
Read Moreസർക്കാർ നിരക്ക് നിശ്ചയിട്ടും വില കുറഞ്ഞില്ല! പല കടകളും ഈടാക്കുന്നത് തോന്നിയ വില; വരും ദിവസങ്ങളിൽ സാധനങ്ങൾ കിട്ടാതായേക്കും; വ്യാജൻമാരും വിലസാം…
നിശാന്ത് ഘോഷ് കണ്ണൂർ: കോവിഡ് പടരുന്ന സാഹചര്യത്തിൽ സർക്കാർ ചികിത്സയ്ക്കും പരിചരണത്തിനും പ്രതിരോധനത്തിനും വേണ്ടി ഉപയോഗിക്കുന്ന മാസ്ക് ഉൾപ്പെടെയുള്ളവയുടെ വില ഏകീകരിച്ചെങ്കിലും പല കടകളും ഈടാക്കുന്നത് തോന്നിയ വില. ത്രീ ലെയർ സർജിക്കൽ മാസ്ക് 3.90, എൻ-95 മാസ്ക് 22, എൻ.ആർ.ബി മാസ്ക്-80, ഓക്സിജൻ മാസ്ക് -54,ഫെയ്സ് ഷീൽഡ്-21,ഡിസ്പോസബിൾ ഏപ്രൺ-12. സർജിക്കൽ ഗൗൺ-65, സർജിക്കൽ ഗ്ലൗസ്-5.75, സ്റ്റെറൈൽഡ് ഗ്ലൗസ്-15, ഹാൻഡി സാനിറ്റൈസർ 500 മി.ല്ലി- 192, 200 മില്ലി-98, 100 മില്ലി-55, ഹ്യുമിഡി ഫയറുള്ള ഫ്ലോ മീറ്റർ, ഫിംഗർ ടിപ് പൾസ് ഓക്സിമീറ്റർ-1500 രൂപ എന്നിങ്ങനെയാണ് സർക്കാർ നിശ്ചയിച്ച നിരക്ക്. ഇതിൽ പൾസ് ഓക്സി മീറ്റർ മാത്രമാണ് പേരിനെങ്കിലും സർക്കാർ നിരക്കിൽ വിൽക്കുന്നത്. നേരത്തെ 600 മുതൽ 1250 രൂപവരെയുണ്ടായിരുന്ന പൾസ് ഓക്സി മീറ്ററിന്റെ വില കോവിഡിന്റെ പശ്ചാത്തലത്തിൽ കുത്തനെ ഉയരുകയും 1500 വരെ എത്തുകയും ചെയ്തിരുന്നു.…
Read Moreസര്‍ക്കാര്‍ ഉത്തരവിറങ്ങിയിട്ടും പരിഷ്കരിച്ച ശമ്പളം ലഭിക്കാതെ ക്ഷേത്ര ജീവനക്കാര്‍; ലഭ്യമാകുന്നത് 2009 ലെ ശമ്പളവും ആനുകൂല്യങ്ങളും
നിശാന്ത് ഘോഷ് കണ്ണൂര്‍: ഏറെ വര്‍ഷങ്ങളുടെ കാത്തിരിപ്പിനു ശേഷം മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലെ ക്ഷേത്ര ജീവനക്കാരുടെ ശമ്പളം പരിഷ്കരിച്ചുള്ള ഉത്തരവിറങ്ങിയിട്ടും പരിഷ്കരിച്ച ശമ്പള വിതരണം തുടങ്ങിയില്ല. വര്‍ഷങ്ങളായുള്ള പ്രക്ഷോഭത്തിന്റെ ഫലമായി ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലെ ക്ഷേത്ര ജീവനക്കാരുടെ ശമ്പളം സര്‍ക്കാര്‍ പരിഷ്ക്കരിച്ചും കൊണ്ട് ഉത്തരവായത്. എന്നാല്‍ ശമ്പള പരിഷ്കരണത്തിലെ അപാകതകളും ക്ഷാമബത്ത പ്രഖ്യാപനത്തിലെ കാലതാമസവുമാണ് പുതുക്കിയ ശമ്പള പരിഷ്കരണ പ്രകാരമുള്ള ശമ്പള-ആനുകൂല്യ വിതരണത്തിന് തടസമായതെന്ന് പറയുന്നു. 2008 ലാണ് മലബാര്‍ ദേവസ്വം ബോര്‍ഡ് രൂപീകരിച്ചത്. 2009ല്‍ ശമ്പള പരിഷ്ക്കരണവും നടപ്പിലാക്കിയെങ്കിലും പിന്നീട് നടപടികള്‍ ഒന്നുമുണ്ടായിരുന്നില്ല. രണ്ട് വര്‍ഷം മുമ്പ് ശമ്പള പരിഷ്കരണ ശിപാര്‍ശ ബോര്‍ഡ് സര്‍ക്കാറിന് സമര്‍പ്പിച്ചെങ്കിലും ചുവപ്പ് നാടയില്‍ കുടുങ്ങുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് മലബാറിലെ ക്ഷേത്ര ജീവനക്കാരുടെ സംയുക്ത സമരസമിതിയായ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയും ശാന്തിക്ഷേമ യൂണിയനും കഴിഞ്ഞ ഡിസംബറില്‍ ബോര്‍ഡ്…
Read Moreകണ്ണൂരിൽ കടലാക്രമണം രൂക്ഷം; തീരമേഖലയിലുള്ളവരെ മാറ്റിപ്പാർപ്പിച്ചു; ദുരന്തനിവാരണ അഥോറി ഉന്നതോദ്യാഗസ്ഥർ തീരദേശ മേഖലയിൽ ക്യാമ്പ് ചെയ്യുന്നു
കണ്ണൂർ: കണ്ണൂർ തീരത്ത് രൂപപ്പെട്ട ന്യൂനമർദം അതിതീവ്രമായതിനെ തുടർന്ന് ജില്ലയിൽ കനത്ത മഴയും കടൽക്ഷോഭവും ശക്തമായി. കണ്ണൂർ സിറ്റി, മൈതാനപ്പള്ളി, അഴീക്കൽ, പാലക്കോട്, തലശേരി ഗോപാൽപേട്ട, ചാലിൽ, ന്യൂമാഹി മേഖലകളിൽ കടൽക്ഷോഭം ശക്തമായതിനെ തുടർന്ന് ഇവിടെയുള്ളവരെ മാറ്റി പാർപ്പിച്ചു. തീരമേഖലകളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ദുരന്തനിവാരണ അഥോറിയും ഉന്നതോദ്യാഗസ്ഥരും തീരദേശ മേഖലയിൽ ക്യാന്പ്് ചെയ്തു വരികയാണ്. കടലിനോട് ചേർന്ന പ്രദേശങ്ങളിലെ വീടുകളിലുള്ളവരെ മാറ്റി താമസിപ്പിക്കുന്നത് തുടരുകയാണ്. എന്നാൽ കോവിഡ് റിപ്പോർട്ട് ചെയ്ത മേഖലകളിലുള്ളവരെ ക്യാന്പുകളിലേക്ക് മാറ്റാൻ കഴിയാത്ത സാഹചര്യമുണ്ട്. പലയിടങ്ങളിലും കടൽഭിത്തി മറികടന്ന് കൂറ്റൻ തിരകൾ വീടുകളിലേക്ക് അടിച്ചു കയറുകയാണ്. ശക്തമായ കാറ്റുമുണ്ട്.കരയ്ക്ക് കയറ്റിയിട്ട ഫൈബർ ബോട്ടുകൾ തിരയിൽ അടിച്ചു തകർന്നിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കണക്കുകൾ എടുത്തുവരികയാണ്. പാലക്കോട് മേഖലയിൽ മത്സ്യബന്ധന ഉപകരണങ്ങൾ കടലെടുത്തു. ഇവിടെ ഡ്രഡ്ജിംഗിനായ കൊണ്ടു വന്ന പൈപ്പുകൾ ഉൾപ്പെടെയുള്ള വസ്തുക്കൾ കടലെടുത്തു. വിനോദ…
Read Moreആനക്കൂട്ടം വീണ്ടും! വനംവകുപ്പിന്റെ ഉറപ്പ് വെറുംവാക്കായി മാറി; മുന്‍കാല അനുഭവങ്ങളുടെ വെളിച്ചത്തില്‍ കര്‍ഷകരുടെ കാവല്‍
മുളിയാര്‍: കര്‍ണാടക വനത്തില്‍നിന്നും വീണ്ടും പുലിപ്പറമ്പിലെ സൗരോര്‍ജവേലി തകര്‍ത്തെത്തിയ കാട്ടാനക്കൂട്ടം പയസ്വിനി പുഴയുടെ വൃഷ്ടിപ്രദേശമായ നെയ്യംകയത്ത് നിലയുറപ്പിച്ചതോടെ എരിഞ്ഞിപ്പുഴ പാലത്തിനു മുകളില്‍ രാത്രി മുഴുവന്‍ കാവലുമായി കര്‍ഷകര്‍. പുഴ കടന്ന് ആനക്കൂട്ടം മുളിയാര്‍ വനത്തിലെത്തിയാല്‍ വീണ്ടും ജനവാസകേന്ദ്രങ്ങളിലിറങ്ങുമെന്നും പിന്നീട് ഇവയെ തുരത്തുന്നത് ഏറെ പ്രയാസകരമായിരിക്കുമെന്നുമുള്ള മുന്‍കാല അനുഭവങ്ങളുടെ വെളിച്ചത്തിലാണ് കര്‍ഷകരുടെ കാവല്‍. പാലത്തിനു മുകളില്‍ നിന്ന് ശബ്ദമുണ്ടാക്കിയും താഴേക്ക് പടക്കങ്ങള്‍ കത്തിച്ചെറിഞ്ഞുമാണ് ഇവര്‍ ആനകള്‍ പുഴ കടക്കുന്നതിനെ പ്രതിരോധിക്കുന്നത്. വേനല്‍മഴയെ തുടര്‍ന്ന് പുഴയില്‍ നീരൊഴുക്ക് വര്‍ധിച്ചിരിക്കുന്നതിനാല്‍ മുന്‍കാലങ്ങളിലേതുപോലെ ആളുകള്‍ക്ക് പന്തം കത്തിച്ച് പുഴയിലിറങ്ങി ആനകളെ പ്രതിരോധിക്കാനാവുന്നില്ല. എന്നാല്‍ നീരൊഴുക്ക് വര്‍ധിച്ചത് ആനക്കൂട്ടത്തിന് പുഴകടക്കാന്‍ പ്രയാസമൊന്നും ഉണ്ടാക്കുന്നില്ലെന്നാണ് കര്‍ഷകരുടെ അനുഭവം. സമീപകാലത്ത് മൂന്നുതവണയാണ് എരിഞ്ഞിപ്പുഴ കടന്ന് കാട്ടാനക്കൂട്ടം മുളിയാറിലെത്തിയത്. ദശലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശമാണ് അന്നെല്ലാം മുളിയാറിലും സമീപ പഞ്ചായത്തുകളിലും ഉണ്ടായത്. ആറളത്തുനിന്നും വയനാട്ടില്‍ നിന്നുമെത്തിയ വിദഗ്ധ സംഘം ഉള്‍പ്പെടെയുള്ള…
Read Moreകണ്ണിലിറ്റിക്കുന്ന മരുന്നു തീര്‍ന്നു, പുറത്തുപോകാന്‍ കഴിയാതെ സാഹചര്യവും! ജൻമനാ നേത്രരോഗമുള്ള ശിശുവിനു തുണയായത് കേണിച്ചിറ പോലീസ്; സംഭവം ഇങ്ങനെ…
പനമരം: ജൻമനാ നേത്രരോഗമുളള ശിശുവിനു കേണിച്ചിറ പോലീസ് മരുന്നു എത്തിച്ചു നൽകി. കേണിച്ചിറ സൊസൈറ്റിക്കവല ചിലന്പത്ത് ഗീതുവിന്റെ രണ്ടുമാസം പ്രായമുള്ള കുഞ്ഞിനുള്ള മരുന്നാണ് എസ്എച്ച്ഒ ടി.കെ. ഉമ്മറും സിവിൽ പോലീസ് ഓഫീസർ ശിഹാബും ചേർന്നു എത്തിച്ചത്. ശിശുവിന്റെ കണ്ണിലിറ്റിക്കുന്ന മരുന്നു തീരുകയും ലോക്ക്ഡൗണ്‍ മൂലം പുറത്തുപോകാൻ കഴിയാതെ വരികയും ചെയ്ത സാഹചര്യത്തിൽ ഗീതു കേണിച്ചിറ പോലീസിന്റെ ടോൾ ഫ്രീ നന്പരിൽ വിളിച്ച് സഹായം തേടുകയായിരുന്നു. എസ്എച്ച്ഒ സ്റ്റേഷൻ പരിധിയിലെ ഇരുളത്ത് പട്രോളിംഗ് നടത്തുന്നതിനിടെയാണ് 112 എന്ന ടോൾ ഫ്രീ നന്പരിൽ ഗീതുവിന്റെ വിളിയെത്തിയ വിവരം അറിഞ്ഞത്. തുടർന്നു ഗീതുവിനെ വിളിച്ച എസ്എച്ച്ഒ മരുന്നിന്റെ പേര് മനസിലാക്കി. ഇരുളത്തെ മെഡിക്കൽ ഷോപ്പിൽ അന്വേഷിച്ചപ്പോൾ മരുന്നു ഉണ്ടായിരുന്നില്ല. പിന്നീടു കേണിച്ചിറയിലെത്തിയ എസ്എച്ച്ഒ മൂന്നു മെഡിക്കൽ ഷോപ്പുകളിൽ കയറിയെങ്കിലും അതേ പേരിലുള്ള മരുന്നു ലഭിച്ചില്ല. ഒടുവിൽ കാര്യന്പാടിയിലെ കണ്ണാശുപത്രിയിൽനിന്നാണ് മരുന്നു വാങ്ങി…
Read Moreആനകൾ കാടിറങ്ങുന്നു; ജനങ്ങൾ ഭീതിയിൽ! ഇന്നലെ നാട്ടുകാരെ മുൾമുനയിൽ നിർത്തിയത് മണിക്കൂറുകളോളം; സംഭവങ്ങള്‍ ഇങ്ങനെ…
നിലന്പൂർ: നിലന്പൂർ വനമേഖലയിൽ കാട്ടാനകളുടെ ശല്യം വർധിക്കുന്നു. പട്ടാപ്പകൽ കാട്ടാനകൾ നാട്ടിലിറങ്ങുന്നത് പതിവാകുകയാണ്. ഇന്നലെ നാട്ടുകാരെ മണിക്കൂറുകളോളം മുൾമുനയിൽ നിർത്തിയ കാട്ടാനകളെ ഒടുവിൽ കാടുകയറ്റി. ആർആർടി, എമർജൻസി റസ്ക്യൂ ഫോഴ്സ്, എടക്കോട് വനം സ്റ്റേഷനിലെ ജീവനക്കാർ, നാട്ടുകാർ എന്നിവർ ചേർന്നാണ് ആനകളെ കാടു കയറ്റിയത്. മന്പാട് കുളിക്കൽ അങ്ങാടിക്ക് സമീപം പട്ടാപ്പകലാണ് ഇന്നലെ കാട്ടാനകളിറങ്ങിയത്. ആനയെ തിരിച്ചു കാട്ടിലേക്കു അയക്കാൻ ഉച്ചക്കു 12 മണിയോടെ ശ്രമം തുടങ്ങി. രണ്ടു മണിയോടെ മേപ്പാടം കൂളിക്കൽ അങ്ങാടിക്ക് സമീപമുള്ള പാടത്തിനരികിലെ പൊന്തക്കാട്ടിൽ നിന്നു ആനകളെ ചാലിയാർ പുഴ കടത്തി. എന്നാൽ ഓടായിക്കൽ ഭാഗത്തേക്ക് നീങ്ങിയ ആനകൾ ഇടക്കിടെ പിൻതിരിയാൻ ശ്രമിച്ചത് ഭീതി പരത്തി. ആനകൾ നിലന്പൂർ അരുവാക്കോട് ഭാഗത്ത് കൃഷി നാശവും വരുത്തുകയും ആർആർടിഓഫീസ് മുറ്റം വരെ എത്തുകയും ചെയ്തു. ചാലിയാർ പുഴ കടന്നു സോളാർ വൈദ്യുതി വേലിക്ക് അപ്പുറത്തു…
Read Moreപയ്യന്നൂരിലെ കൈരളി ഹോട്ടലിന് പിന്നിലും ഗൗരിയമ്മയുടെ കൈയൊപ്പ്
പയ്യന്നൂര്‍: പയ്യന്നൂരിന്റെ സഹകരണ മേഖലയിലെ ഹോട്ടല്‍ ശൃംഖലയായ കൈരളിയുടെ ചരിത്രത്തിന് പിന്നിലും ഗൗരിയമ്മയുടെ കൈയൊപ്പ്.ഗൗരിയമ്മയില്ലായിരുന്നുവെങ്കില് ഇങ്ങനെയൊരു സംവിധാനം പയ്യന്നൂരിലുണ്ടാവില്ലായിരുന്നുവെന്ന ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് കൈരളി ഹോട്ടലിന്റെ സ്ഥാപക പ്രസിഡന്റായിരുന്ന പയ്യന്നൂരിലെ ടി. പുരുഷോത്തമന്. 1985 മുതല്‍ പയ്യന്നൂരിലെ ഹോട്ടലുകളില്‍ അടിക്കടി വരുത്തിയിരുന്ന വിലവര്‍ദ്ധനവിനെതിരെ ഡിവൈഎഫ്ഐക്ക് നിരന്തരമായി സമരങ്ങള്‍ നടത്തേണ്ടിവന്ന സാഹചര്യമുണ്ടായിരുന്നു. സമരം നടക്കുമ്പോള്‍ വില കുറയ്ക്കുന്നവര് അതിനൊപ്പം ഭക്ഷണത്തിന്റെ ഗുണനിലവാരവും അളവും കുറയ്ക്കാന്‍ തുടങ്ങിയതോടെ സമരത്തിന്റെ ആത്യന്തിക വിജയം ഹോട്ടലുടമകള്ക്കായിരുന്നു. ഈ സാഹചര്യത്തിലായിരുന്നു സിപിഎം നേതാക്കളുമായി ചര്‍ച്ചചെയ്ത് സഹകരണ ഹോട്ടല്‍ തുടങ്ങാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. എന്നാല്‍ സഹകരണമേഖലയില്‍ മറ്റൊരു ഹോട്ടല്‍ രജിസ്റ്റര്‍ ചെയ്തിരുന്നതിനാല്‍ കൈരളി ഹോട്ടലിന് രജിസ്ട്രേഷന് ലഭിക്കില്ല എന്ന നിലവന്നു. ടൂറിസത്തെ വ്യവസായമായി അംഗീകരിച്ചിരുന്ന സമയമായതിനാല്‍ ജില്ലാ സെക്രട്ടറിയായിരുന്ന ടി. ഗോവിന്ദനുമായി പുരുഷോത്തമന് ഇക്കാര്യം ചര്‍ച്ചചെയ്തു. ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം എകെജി സെന്ററിലെത്തി പിണറായി വിജയനുമായി നടത്തിയ…
Read Moreസ്കിമ്മിംഗ് വഴി ഓണ്‍ലൈന്‍ തട്ടിപ്പ്; ഡല്‍ഹി സ്വദേശിയെ കണ്ണൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തി
കണ്ണൂര്‍: സ്കിമ്മിംഗ് വഴി എടിഎം കാര്‍ഡിലെ വിവരങ്ങള്‍ ചോര്‍ത്തിയെടുത്ത് പണം തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായ ഡല്‍ഹി സ്വദേശിയെ കണ്ണൂരിലെത്തിച്ചു തെളിവെടുപ്പ് നടത്തി. കണ്ണൂര്‍ ഉരുവച്ചാല്‍ സ്വദേശി പള്ളിവളപ്പില്‍ റഫീഖിന്റെ പണം തട്ടിയെടുത്ത കേസിലാണ് ഡല്‍ഹി ഉത്തംനഗര്‍ സ്വദേശി രാഗേഷ് ശര്‍മയെ കണ്ണൂരില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. ആക്സിസ് ബാങ്ക് ശാഖയിലുള്ള അക്കൗണ്ടില്‍ നിന്ന് രണ്ട് തവണയായി 40, 000 രൂപയാണ് റഫീഖിന് നഷ്ടമായത്.റഫീഖിന്റെ പരാതിയെത്തുടര്‍ന്ന് പണം തട്ടിയെടുത്തത് ഡല്‍ഹി കേന്ദ്രീകരിച്ചാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണത്തിനായി കണ്ണൂര്‍ സിറ്റി പോലീസ് ഡല്‍ഹിയിലേക്ക് പോയിരുന്നു. അതിനിടയിലാണ് സമാന കേസുകള്‍ അന്വേഷിക്കുന്ന ഡല്‍ഹി പോലീസ് രാഗേഷ് ശര്‍മയെ പിടികൂടുന്നത്. ഇതേത്തുടര്‍ന്ന് കണ്ണൂര്‍ സിറ്റി പോലീസ് ഡല്‍ഹിയില്‍ എത്തി പ്രതിയെ തിരിച്ചറിഞ്ഞു. ചൈനയില്‍ നിര്‍മ്മിക്കുന്ന സ്കിമ്മര്‍ ഉപയോഗിച്ചാണ് രാകേഷ് തട്ടിപ്പ് നടത്തി വരുന്നത്. സൈ്വപ്പിംഗ് മെഷീന് പോലുള്ള ഇതില്‍ എടിഎം കാര്‍ഡ് സൈ്വപ്പ്…
Read More