പൊതു സ്ഥലങ്ങളില്‍ പ്ലാസ്റ്റിക് കുപ്പികള്‍ വലിച്ചെറിയുന്നത് ഒഴിവാക്കാന്‍ പുതിയ തന്ത്രം! ഫലിക്കുമോ ആവോ..?

മട്ടന്നൂര്‍(കണ്ണൂര്‍): പൊതു സ്ഥലങ്ങളില്‍ പ്ലാസ്റ്റിക് കുപ്പികള്‍ വലിച്ചെറിയുന്നത് ഒഴിവാക്കാന്‍ ആകര്‍ഷകമായ രൂപങ്ങളിലുള്ള ബോട്ടില്‍ ബൂത്തുകള്‍ സ്ഥാപിക്കാന്‍ മട്ടന്നൂര്‍ നഗരസഭ. കുപ്പിയുടെ ആകൃതിയിലുള്ള ബോട്ടില്‍ ബൂത്ത് നിര്‍മിച്ച് പൊതുസ്ഥലങ്ങളില്‍ സ്ഥാപിക്കാനാണ് പദ്ധതി. പ്ലാസ്റ്റിക് കുപ്പികള്‍ പൊതു ഇടങ്ങളിലും പുഴകളിലും റോഡരികിലും വലിച്ചെറിയുന്നത് വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കാണ് ഇടയാക്കുന്നത്. ഓരോ വര്‍ഷവും ലോഡുകണക്കിന് കുപ്പികളാണ് വിവിധ പ്രദേശങ്ങളില്‍ നിന്ന് ശുചീകരണ കാമ്പയിനുകള്‍ വഴി ശേഖരിക്കുന്നത്. ഇത് പരിഹരിക്കുന്നതിനാണ് ആകര്‍ഷകമായ രൂപങ്ങളിലുള്ള ബോട്ടില്‍ ബൂത്തുകള്‍ പ്രധാന കേന്ദ്രങ്ങളില്‍ സ്ഥാപിക്കുന്നത്. നഗരത്തിലെ വ്യാപാര സ്ഥാപനമായ ‘ബില്‍ഡ് ഡെക്കറി’ന്റെ സഹകരണത്തോടെയാണ് ആദ്യത്തെ കിയോസ്‌ക് സ്ഥാപിക്കുന്നത്. കിയോസ്‌ക ആറിന് ശുചിത്വ ക്യാമ്പയിനിന്റെ ഭാഗമായി നടക്കുന്ന ചടങ്ങില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ അനിതാ വേണു ഉദ്ഘാടനം ചെയ്യും.

Read More

ഒരു പ്രദേശത്തിന്‍റെ വികസന മോഹത്തെ കൊഞ്ഞനംകുത്തി പരിഹസിക്കുകയാണോ ? റോഡില്ലാ പാലം കൗതുക കാഴ്ചയല്ല, ജനങ്ങളുടെ ഉള്ളിലെ നീറ്റലാണ്

പയ്യന്നൂര്‍: പതിറ്റാണ്ടുകളായുള്ള ഒരു പ്രദേശത്തിന്‍റെ വികസന മോഹത്തെ കൊഞ്ഞനംകുത്തി പരിഹസിക്കുകയാണോ എന്ന ചോദ്യമാണ് റോഡില്ലാതെ നിര്‍മിച്ച ഈ പാലമുയര്‍ത്തുന്നത്. കൂട്ടത്തില്‍ വികസനത്തിന് ആരാണ് വഴിമുടക്കുന്നത് എന്ന ചോദ്യവും. കരിവെള്ളൂര്‍ പെരളം പഞ്ചായത്തിലെ വര്‍ഷങ്ങള്‍ക്ക് മുമ്പേ പൂര്‍ത്തീകരിച്ച കല്ലന്‍ചിറപ്പാലമാണ് മറുപടിയില്ലാത്ത ചോദ്യമായി തുടരുന്നത്. പാലത്തിനപ്പുറത്തെ ലക്ഷം വീട് കോളനിയില്‍ വരെ എത്തിനില്‍ക്കുന്ന റോഡ് ഈ പാലത്തില്‍ വന്നു മുട്ടുന്ന പൊന്‍പുലരി നാട്ടുകാര്‍ സ്വപ്നം കാണാന്‍ തുടങ്ങിയിട്ടും നാളുകളേറെയായി. പാലത്തിനപ്പുറത്തെ കാങ്കോല്‍-ആലപ്പടമ്പ് പഞ്ചായത്തിലെ വയലിലൂടെയുള്ള 150 മീറ്ററോളം മാത്രമുള്ള റോഡ് ഈ പാലത്തിലേക്കെത്തിയാല്‍ തീരുന്ന പ്രശ്നമേയുള്ളുതാനും. രണ്ടു പഞ്ചായത്തുകളേയും വേര്‍തിരിക്കുന്ന കല്ലന്‍ചിറ തോടിന് മുമ്പുണ്ടായിരുന്ന മരപ്പാലത്തിന് പകരമായി കര്‍ഷകര്‍ക്ക് ടില്ലര്‍ കൊണ്ടുപോകാനുള്ള സൗകര്യത്തോടെ വര്‍ഷങ്ങള്‍ക്ക് മുമ്പ് പൊതുമരാമത്ത് വകുപ്പ് ചെറിയ കോണ്‍ക്രീറ്റ് പാലം നിര്‍മിച്ചിരുന്നു. ഇതിനോട് ചേര്‍ന്നാണ് സ്ഥലം എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 32,50,000 രൂപ ചെലവില്‍…

Read More

നൂറ്റിമൂന്നാം വയസില്‍ കോവിഡിനെ തോൽപ്പിച്ച് ചിന്നമ്മ! താരമായത്‌ വീട്ടില്‍ തന്നെ ചികിത്സിക്കാന്‍ ധൈര്യം കാട്ടിയ ആനി തോമസ്‌

രാജപുരം: നൂറ്റിമൂന്നാം വയസില്‍ കോവിഡ് ബാധിച്ച വയോധികയ്ക്ക് ദിവസങ്ങള്‍ക്കകം രോഗമുക്തി ലഭിച്ചത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആഹ്ലാദവും ആത്മവിശ്വാസവും പകര്‍ന്നു. കുടുംബാംഗങ്ങളുടെ സഹായത്തോടെ വയോധികയെ വീട്ടില്‍ തന്നെ ചികിത്സിക്കാന്‍ ധൈര്യം കാട്ടിയ ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ആനി തോമസിമാണ് ഇൗ അതിജീവന വിജയത്തിന്‍റെ മുഴുവന്‍ കൈയടിയും നാട്ടുകാർ നൽകുന്നത്. പനത്തടി കൊളപ്പുറത്തെ മുതുകാട്ടില്‍ വീട്ടില്‍ ചിന്നമ്മക്കാണ് 103-ാമത്തെ വയസില്‍ കോവിഡ് ബാധിച്ചത്. മേയ് അഞ്ചിന് മകന്‍ ജോണിനും തുടര്‍ന്ന് മറ്റു കുടുംബാംഗങ്ങള്‍ക്കും രോഗം ബാധിച്ചതോടെയാണ് ചിന്നമ്മയെയും പരിശോധിച്ചത്. ഏഴിന് ചിന്നമ്മക്കും രോഗം സ്ഥിരീകരിച്ചു. ഈ പ്രായത്തില്‍ സിഎഫഎല്‍ടിസികളിലോ ആശുപത്രികളിലോ പ്രവേശിപ്പിക്കാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് വീട്ടില്‍ തന്നെ ചികിത്സിക്കാന്‍ ജെഎച്ച്‌ഐ ആനി തോമസ് തയാറായത്. മെഡിക്കല്‍ ഓഫീസര്‍ ഡോ. മുഹമ്മദ് ആസീഫിനോട് കാര്യം സൂചിപ്പിച്ചപ്പോള്‍ ബുദ്ധിമുട്ട് ഏറ്റെടുക്കാന്‍ കഴിയുമെങ്കില്‍ വീട്ടില്‍ത്തന്നെ ചികിത്സിക്കാമെന്നും എല്ലാ സഹായവും ചെയ്യാമെന്നും ഉറപ്പ് നല്‍കിയിരുന്നു. ചിന്നമ്മയ്ക്ക് ഭക്ഷണം…

Read More

നാളെ മുതല്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു! വാഹന പരിശോധനയ്‌ക്കൊപ്പം കടകളില്‍ പരിശോധനയുമായി പോലീസ്

കണ്ണൂര്‍: നാളെ മുതല്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലും നിയന്ത്രണങ്ങള്‍ ശക്തമാക്കി പോലീസ്. ഇന്ന് ജില്ലയിലെ വാഹന പരിശോധനയ്‌ക്കൊപ്പം കടകളിലും പരിശോധന നടത്തി. കടകളില്‍ തിരക്ക് കൂടുന്നുണ്ടോ, കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണോ കടകള്‍ പ്രവര്‍ത്തിക്കുന്നത് എന്നിങ്ങനെയാണ് പോലീസ് പരിശോധിക്കുന്നത്. ഏതെങ്കിലും രീതിയിലുള്ള കോവിഡ് മാനദണ്ഡ ലംഘനം കണ്ടാല്‍ കടകള്‍ അടച്ചുപൂട്ടാനുള്ള നടപടിയും പോലീസ് സ്വീകരിക്കുന്നുണ്ട്. നാളെ മുതല്‍ അവശ്യസാധനങ്ങളുടെ കടകളും വ്യവസായ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കളും മറ്റും വില്‍ക്കുന്ന സ്ഥാപനങ്ങള്‍,നിര്‍മാണ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ എന്നിവ മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളു. ഈ സാഹചര്യത്തില്‍ കടകളില്‍ തിരക്കനുഭവപ്പെടുന്നത് കണക്കിലെടുത്താണ് പോലീസ് പരിശോധന ശക്തമാക്കിയത്. നാളെ മുതല്‍ വാഹന പരിശോധനയും കര്‍ശനമാക്കും.

Read More

പതിമൂന്നുകാരന് സമൂഹ മാധ്യമത്തിലൂടെ അശ്ലീല സന്ദേശം! വിദ്യാര്‍ഥിയുടെ സഹോദരന്‍റെ വക യുവാവിന് മുട്ടന്‍പണി

പഴയങ്ങാടി(കണ്ണൂര്‍): പതിമൂന്നുകാരനായ വിദ്യാര്‍ഥിക്ക് അശ്ലീല സന്ദേശമയച്ച് യുവാവിനെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു. മാട്ടൂല്‍ സ്വദേശി എ.സി. അബ്ദുള്‍ ജലീലിനെ (34)യാണ് പഴയങ്ങാടി എസ്‌ഐ ഇ. ജയചന്ദ്രനും സംഘവും അറസ്റ്റ് ചെയ്തത്. സമൂഹ മാധ്യമത്തിലൂടെ ഇയാള്‍ വിദ്യാര്‍ഥിക്ക് നിരന്തരം അശ്ലീല സന്ദേശങ്ങള്‍ അയച്ചിരുന്നു. ഇത് ശ്രദ്ധയില്‍പെട്ട വിദ്യാര്‍ഥിയുടെ സഹോദരന്‍റെ പരാതിയില്‍ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Read More

നാലാം മുനിസിപ്പല്‍ തെരഞ്ഞെടുപ്പിന് മാഹി ഒരുങ്ങുന്നു! സ്വതന്ത്ര്യാനന്തരം നടന്നത് മൂന്ന് തെരഞ്ഞെടുപ്പുകള്‍ മാത്രം

മാഹി: വാര്‍ഡ് വിഭജനത്തിലെ അപാകതകളുമായി ബന്ധപ്പെട്ട് പരാതികള്‍ വ്യാപകമായതോടെ മാഹി മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് വീണ്ടും ചര്‍ച്ചയാകുന്നു. അഞ്ചു വര്‍ഷം കൂടുമ്പോള്‍ എല്ലായിടങ്ങളിലും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കുമെങ്കിലും ഭൂമി ശാസ്ത്രപരമായി കേരളത്തിലുള്ള പുതുച്ചേരി സംസ്ഥാനത്തിന്‍റെ ഭാഗമായ മാഹിയില്‍ ഇത്രയും കാലത്തിനിടെ തെരഞ്ഞെടുപ്പ് നടന്നത് മൂന്നു തവണ മാത്രം. ഇപ്പോള്‍ നാലാമത്തെ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും വാര്‍ഡ് വിഭജനം സംബന്ധിച്ച് വ്യാപകമായ പരാതി ഉയരുകയാണ്. ഫ്രഞ്ച് ഭരണത്തില്‍ നിന്ന് ഇന്ത്യയിലേക്ക് 1947-ല്‍ ബ്രിട്ടീഷുകാരില്‍ നിന്ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയപ്പോഴും മാഹി ഫ്രഞ്ച് ഭരണത്തിന്‍ കീഴിലായിരുന്നു. 1947-ന് ശേഷം ഇന്ത്യയിലെ മറ്റെല്ലാ നാട്ടുരാജ്യങ്ങളെയും ഇന്ത്യാ യൂണിയിനില്‍ ലയിപ്പിക്കാനായിരുന്നെങ്കിലും ഫ്രാന്‍സിന്‍റെ കീഴിലായിരുന്ന മാഹി ഫ്രഞ്ച് ഭരണത്തിനു കീഴില്‍ തന്നെ തുടരുകയായിരുന്നു. പിന്നീടുള്ള ജനകീയ പ്രക്ഷോഭത്തിന്‍റെ ഭാഗമായി 1954-ലാണ് മാഹിയില്‍ നിന്നു ഫ്രഞ്ചുകാര്‍ ഒഴിഞ്ഞു പോകുന്നതും ഇന്ത്യാ യൂണിയന്‍റെ ഭാഗമാകുന്നതും. 1700-കളില്‍ നിലവില്‍…

Read More

നാവികസേനാ അക്കാഡമിയിൽ കോവിഡ് വ്യാപനം; രാമന്തളി പ്രദേശത്തെ ജനങ്ങൾക്കുള്ള ആശങ്കയിൽ; അടച്ചിടണമെന്ന് കോണ്‍ഗ്രസ്

പയ്യന്നൂർ: ഏഴിമല നാവിക അക്കാഡമിയിൽ കോവിഡ് വ്യാപിക്കുന്നു. അക്കാഡമി കേന്ദ്രീകരിച്ച് രോഗ വ്യാപനം വർധിക്കുന്നതായും റിപ്പോർട്ടുണ്ട്. ഇവിടെ ശുചീകരണ ജോലിയും മറ്റുമായി രാമന്തളി നിവാസികളായ നിരവധി പേർ ജോലി ചെയ്യുന്നുണ്ട്. കൂടാതെ രാമന്തളിയിൽ വാടകയ്ക്കും മറ്റും താമസിച്ചുകൊണ്ട് ഇതര സംസ്ഥാന തൊഴിലാളികളും അന്യ നാട്ടുകാരും അക്കാഡമിക്കകത്ത് ജോലി ചെയ്യുന്നുണ്ട്. കോവിഡ് പോസറ്റീവായ രോഗികൾക്ക് ഒപ്പം തന്നെയാണ് മറ്റുള്ളവരും താമസിക്കുന്നതെന്നത് രോഗവ്യാപനത്തിന്‍റെ സാധ്യത വർധിപ്പിക്കുന്നു. ഇത്തരക്കാർ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ഇറങ്ങി നടക്കുന്നതും പതിവാണ്. കൂട്ടത്തോടെ താമസിക്കുന്ന അന്യ സംസ്ഥാനക്കാരിലും മറ്റും രോഗം പെരുകുവാനുള്ള സാഹചര്യവും കൂടുതലാണ്. അക്കാഡമിയിലെ കോവിഡ് വ്യാപനംമൂലം ജോലിക്ക് പോയി തിരിച്ചു വരുന്നവർ രോഗവാഹകരാകുന്ന സാഹചര്യമാണ് ഇപ്പോൾ രാമന്തളിയിൽ ഉള്ളത്. ഈ സാഹചര്യത്തിലാണ് അടിയന്തിര നടപടി സ്വീകരിക്കണമെന്ന ആവശ്യമുയർന്നിട്ടുള്ളത്.കോവിഡ് പെരുകുന്നത് തടയാൻ അടിയന്തിരമായി രണ്ടാഴ്ചക്കാലത്തേക്ക് അക്കാഡമി അടച്ചിടാൻ നടപടി എടുക്കണമെന്ന് രാമന്തളി മണ്ഡലം കോണ്‍ഗ്രസ്…

Read More

ഓണ്‍ലൈൻ പഠനം അവതാളത്തിലാക്കി നെറ്റ് വർക്ക് തകരാറും വേഗക്കുറവും;  പ്രതിസന്ധിയിലായി അധ്യാപകരും കുട്ടികളും

മട്ടന്നൂർ(കണ്ണൂർ): സ്കൂളുകളിൽ ഓണ്‍ലൈൻ പഠനം തുടങ്ങിയതോടെ മട്ടന്നൂർ മേഖലയിൽ മൊബൈൽ നെറ്റ് വർക്ക് തകരാറും വേഗക്കുറവും വീണ്ടും പരാതികൾക്കിടയാക്കുന്നു. ബിഎസ്എൻഎൽ ഉൾപ്പടെ മിക്ക കന്പനികളുടെ കണക്ഷനിലും ഇത്തരം പ്രശ്നങ്ങളുണ്ടെന്ന് ഉപഭോക്താക്കൾ പറയുന്നു. പല ഉൾപ്രദേശങ്ങളിലും ഫോണിൽ റെയ്ഞ്ച് തന്നെ കിട്ടാറില്ല. ഇന്‍റർനെറ്റ് കണക്ഷനിലെ വേഗതക്കുറവ് ഗൂഗിൾ മീറ്റ് വഴിയും മറ്റുമുള്ള ക്ലാസുകളെ അവതാളത്തിലാക്കുന്നു. വിക്ടേഴ്സ് ചാനലിലെ ക്ലാസുകൾക്കൊപ്പം പല സ്കൂളുകളും ക്ലാസുകൾ റെക്കോർഡ് ചെയ്ത് വിദ്യാർഥികളിലെത്തിക്കുന്നുണ്ട്. വാട്സാപ്പ് ഗ്രൂപ്പുകൾ വഴിയാണ് ഇവ കുട്ടികളിലെത്തിക്കുകയും തുടർ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നത്. നെറ്റ് കണക്ഷനിലെ പ്രശ്നം മൂലം ചില വിദ്യാർഥികളിലേക്ക് പാഠഭാഗങ്ങൾ എത്തിക്കാനാവാത്തത് അധ്യാപകരെയും വിഷമവൃത്തത്തിലാക്കുന്നു. ഓണ്‍ ലൈൻ പഠനം നടത്തുന്ന വിദ്യാർഥികളോടൊപ്പം വർക് അറ്റ് ഹോം പ്രകാരം ജോലിചെയ്യുന്നവരെയും ഇത് ബുദ്ധിമുട്ടിലാക്കുകയാണ്.

Read More

എംബിബിഎസ് പരീക്ഷയിലെ ആൾമാറാട്ടം! വിദ്യാർത്ഥികളുടെ മുൻകൂർ ജാമ്യത്തെ കോടതിയിൽ എതിർക്കുമെന്ന് പോലീസ്

ചാത്തന്നൂർ: എംബിബിഎസ് പരീക്ഷയിൽ ആൾമാറാട്ടം നടത്തിയ കേസിൽ വിദ്യാർഥികളുടെ മുൻകൂർ ജാമ്യാപേക്ഷയെ കോടതിയിൽ എതിർക്കുമെന്ന് പോലീസ്. ആൾമാറാട്ടം, ക്രമക്കേട് തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ്സെടുത്തിട്ടുള്ളത്. കണ്ണനല്ലൂർ പോലീസ് പ്രതികളാക്കി കേസെടുത്ത വിദ്യാർഥികൾ മുൻകൂർ ജാമ്യം തേടി കൊല്ലം ജില്ലാ കോടതിയിലാണ് ജാമ്യാപേക്ഷ നല്കിയിട്ടുള്ളത്. പരീക്ഷാ സെന്‍ററായിരുന്ന മിയ്യണ്ണൂർ അസീസിയ മെഡിക്കൽ കോളജിൽ നിന്നും ആരോഗ്യ സർവ്വകലാശാലയുടെ മൂന്നാം വർഷ എംബിബിഎസ് പാർട്ട് (അഡീഷണൽ ) പരീക്ഷ എഴുതിയ തിരുവനന്തപുരം സ്വദേശികളായ നബീൽ സാജിദ്, പ്രണവ് ജി.മോഹൻ, കൊല്ലം എഴുകോൺ സ്വദേശി മിഥുൻ ജെംസിൻഎന്നിവർക്കെതിരേ യാണ് കണ്ണനല്ലൂർ പോലീസ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തത്. ഈ മൂന്ന് വിദ്യാർഥികളും പരീക്ഷാ ഹാളിൽ ഇരിക്കവേ ഇവർക്ക് വേണ്ടി പുറത്തിരുന്ന് മറ്റാരോ പരീക്ഷ എഴുതി ഉത്തരക്കടലാസ് തിരുകി കയറ്റി എന്നാണ് കേസ്. മുഴുവൻ സമയവും പരീക്ഷാ ഹാളിൽ ഉണ്ടായിരുന്നുവെന്നും ആരോഗ്യ…

Read More

രക്ഷിതാക്കള്‍ സൂക്ഷിക്കുക! പാഠപുസ്തക വിതരണത്തിന്‍റെ പേരില്‍ തട്ടിപ്പ് സംഘം; പുതിയ ഭീഷണി ഇങ്ങനെ…

ആലക്കോട്: കൊറോണയുടെ പശ്ചാത്തലത്തില്‍ സ്‌കൂള്‍ തുറന്നതോടെ കുട്ടികള്‍ക്കായി നടത്തുന്ന ഓണ്‍ലൈന്‍ ക്ലാസ് മറയാക്കി മലയോരത്ത് തട്ടിപ്പ് സംഘം വിലസുന്നു. വിദ്യാര്‍ഥികളുടെ വീടുകളില്‍ കയറി ഇറങ്ങുന്ന തട്ടിപ്പ് സംഘങ്ങള്‍ ആണ് മലയോരത്ത് പുതിയ ഭീഷണി ആയിരിക്കുന്നത്. ഓണ്‍ലൈന്‍ ക്ലാസുമായി ബന്ധപ്പെട്ട പഠനപുസ്തകങ്ങള്‍ വിതരണം ചെയ്യാന്‍ എന്ന വ്യാജേന വീടുകളില്‍ എത്തുന്ന ഈ സംഘം വന്‍ തുക തട്ടി മുങ്ങുകയാണ് പതിവ്. ചില പാഠപുസ്തകങ്ങള്‍ പരിചയപ്പെടുത്തിയ ശേഷം ബുക്ക് ചെയ്താല്‍ പാഠപുസ്തകങ്ങള്‍ അയച്ചുതരും എന്ന് പറഞ്ഞ് അഡ്വാന്‍സ് തുകയായി പണം വാങ്ങി മുങ്ങുന്നതാണ് ഇവരുടെ രീതി. ശുദ്ധമായ മലയാളം സംസാരിക്കുന്ന അന്യസംസ്ഥാനക്കാര്‍ ആണ് ഇതിലധികവും. വിദ്യാഭ്യാസ വകുപ്പും അധികൃതരും അറിയാതെയാണ് ഇത്തരക്കാരുടെ പാഠപുസ്തക പരിചയപ്പെടുത്തല്‍. പഠന സംബന്ധിയായ വിഷയങ്ങളും മറ്റും ചോദിച്ചറിയുന്ന ഇവർ എളുപ്പത്തില്‍ രക്ഷിതാക്കളുടെ പ്രീതി പിടിച്ചുപറ്റും. വായാട്ടുപറമ്പ് കരുവഞ്ചാല്‍ മേഖലകളില്‍ നിരവധി വീട്ടുകാര്‍ ഇവരുടെ തട്ടിപ്പിനിരയായിട്ടുണ്ട്. ഇത്തരം തട്ടിപ്പ്…

Read More