ഭീമനടി: മരണം പതിയിരിക്കുന്ന ചൈത്രവാഹിനി പുഴയിലെ ചതിക്കുഴികളിൽ മരണമടഞ്ഞത് നിരവധിപ്പേർ. കർണാടക വനത്തിൽ നിന്നുത്ഭവിച്ച് കാസർഗോഡിന്റെ കിഴക്കൻ മലയോരത്ത് കൂടി ഒഴുകി അറബിക്കടലിൽ എത്തിച്ചേരുന്ന ചൈത്രവാഹിനി പുഴയ്ക്ക് അധികമാർക്കും അറിയാത്ത പ്രത്യേകതകളുണ്ട്. പുഴയിലുള്ള നിരവധി കയങ്ങൾ അപകടം ഉണ്ടാക്കുന്നവയാണ്. അതുപോലെ ചുഴികളും. കുന്നുംകൈ വരെ വേലിയേറ്റം എത്താറുണ്ട്. ഇതിന് താഴേക്ക് അത്യന്തം അപകടമാണ്. ഏതുസമയത്തും വേലിയേറ്റം ഉണ്ടാകാം. അതുകൊണ്ടാണ് മരണപ്പെട്ട വിദ്യാർഥികൾ പുഴയിൽ ഇറങ്ങിയ സ്ഥലത്തുനിന്നും മീറ്ററുകളോളം മുകൾ ഭാഗത്ത് എത്തിയത് .ഏതാനും വർഷം മുന്‍പ് ഭീമനടി പുഴയിൽ കുളിച്ചുകൊണ്ടിരുന്ന അമ്മയും കുഞ്ഞും മരണപ്പെട്ടിരുന്നു. അതുപോലെ മുക്കട പാലത്തിന് സമീപം രണ്ടുവർഷം മുന്‍പ് രണ്ടുയുവാക്കൾ ഒഴുക്കിൽപ്പെട്ട് മരിച്ചു. ആറുമാസം മുന്‍പ് ചെമ്പൻകുന്നിൽ പുഴയിലിറങ്ങിയ വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ടപ്പോൾ പ്രദേശവാസികൾ സാഹസികമായി രക്ഷപ്പെടുത്തിയിരുന്നു. ഈ പുഴയുടെ പ്രത്യേകത അറിയാവുന്നവരല്ലാതെ ആരു വന്നാലും അപകടത്തിൽപ്പെടുമെന്ന് നാട്ടുകാർ പറയുന്നു. പുറത്തുനിന്നുള്ളവരെ പുഴയിൽ ഇറങ്ങുന്നത്…
Read MoreCategory: Kannur
പാനൂർ മേഖലയിൽ സിപിഎം വ്യാപക സംഘർഷത്തിന് തയാറെടുക്കുന്നുവെന്ന് ബിജെപി
കണ്ണൂർ: തലശേരി, പാനൂർ മേഖലയിൽ സിപിഎം വ്യാപക സംഘർഷത്തിന് തയാറെടുക്കുകയാണെന്ന് ബിജെപി കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി കെ.കെ. വിനോദ് കുമാർ.പാനൂരിൽ ഒരു ലീഗ് പ്രവർത്തകനെ കൊന്നതിന് പിന്നാലെ വ്യാപകമായി ബോംബ് ഉണ്ടാക്കുകയാണ്. തലശേരി നാലാംമൈലിൽ ബോംബ് ഉണ്ടാക്കുന്നതിനിടയിലുണ്ടായ സ്ഫോടനത്തിൽ സിപിഎം പ്രവർത്തകനായ മാരിമുത്തുവെന്ന നിജീഷിന് ഗുരുതര പരിക്കേറ്റിരിക്കുന്നു. സംഘത്തിൽ നാലുപേരുണ്ടായതാണ് അറിയുന്നത്. സിപിഎം പ്രവർത്തകനായ ബിജുവിന്റെ വീട്ടിൽ വച്ചാണ് പതിവായി ബോംബ് ഉണ്ടാക്കുന്നത്. ഈ സംഘങ്ങൾ നിരവധി അക്രമ – വധശ്രമ കേസുകളിൽ പ്രതികളായവരാണ്. ജാമ്യത്തിലിറങ്ങിയവരും ഈ സംഘത്തിലുണ്ട്. സിപിഎം നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരം ഉണ്ടാക്കുകയായിരുന്നു. സ്ഫോടനത്തിന്റെ തെളിവ് നശിപ്പിക്കാൻ ശ്രമം ഉണ്ടായിട്ടുണ്ട്. സംഭവത്തെക്കുറിച്ച് സിറ്റി കമ്മീഷണറുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന് കെ.കെ. വിനോദ് കുമാർ ആവശ്യപ്പെട്ടു.
Read Moreവിഷു ദിനത്തിലെ ദുരന്തം! സഹോദരങ്ങളുടെ മക്കൾ പുഴയിൽ മുങ്ങിമരിച്ചു; സംഭവം കാസർഗോഡ്
നർക്കിലക്കാട്(കാസർഗോഡ്): വിഷു ദിനത്തിൽ പരപ്പച്ചാൽ ചൈത്ര വാഹിനി പുഴയിൽ സഹോദരങ്ങളുടെ മക്കളായ വിദ്യാർഥികൾ മുങ്ങി മരിച്ചു. വെസ്റ്റ് എളേരി കാവുന്തലയിലെ സ്രാകത്തിൽ റെജിയുടെയും സെലിന്റെയും മകൻ ആൽബിൻ റെജി (15), സ്രാകത്തിൽ തോമസിന്റെയും ജയിനിയുടെ യും മകൻ ബ്ലെസൻ തോമസ് (20) എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12മണിയോടെയാണ് അപകടം. ആൽബിൻ റെജി വരക്കാട് ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്. ബ്ലസൻ തോമസ് മംഗലാപുരം എ.വി. ഷെട്ടി കോളേജിലെ ബിഎസ്സി നഴ്സിംഗ് വിദ്യാർഥിയുമാണ്. വിഷു ദിനത്തിൽ പരപ്പചാലിലെ സുഹൃത്തിന്റെ വീട്ടിലേക്ക് പോയതായിരുന്നു ഇരുവരും. പുഴയിൽ കുളിക്കവെ വേലിയേറ്റ സമയത്ത് വെള്ളം കയറുകയും ഇരുവരും അടിയൊഴുക്കിൽപ്പെടുകയുമായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ഇരുവരെയും കരക്കെത്തിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിക്ക് വച്ച് തന്നെ മരണം സംഭവിച്ചു. മൃതദേഹങ്ങൾ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംസ്കാരം പോസ്റ്റ്മോർട്ടം…
Read Moreഎക്സൈസ് പിടിച്ചപ്പോൾ പറഞ്ഞ് പടിച്ച കള്ളങ്ങൾ പൊളിഞ്ഞു; കാറിൽ കറങ്ങിനടന്ന് പുതുച്ചേരി മദ്യവിൽപ്പന നടത്തിയ കണ്ണൂരുകാരൻ കോട്ടയത്ത് പിടിയിൽ
കോട്ടയം: അനധികൃതമായി ജില്ലയിൽ വില്പനയ്ക്ക് എത്തിച്ച 144 കുപ്പി പുതുച്ചേരി നിർമ്മിത വിദേശ മദ്യവുമായി യുവാവ് എക്സൈസിന്റെ പിടിയിലായി. കണ്ണൂർ തലശേരി കതിരൂർ പുല്യേട് വെസ്റ്റ് മലമ്മൽ കെ.വി. സുജിത്തി (27) നെയാണ് കോട്ടയം എക്സൈസ് സ്പെഷൽ സ്ക്വാഡും കമ്മിഷണർ സ്ക്വാഡ് അംഗങ്ങളും ചേർന്ന് അറസ്റ്റ് ചെയ്തത്. മദ്യവുമായി ഇയാൾ സഞ്ചരിച്ച ഹോണ്ട സിറ്റി കാറും എക്സൈസ് സംഘം പിടിച്ചെടുത്തു. കഴിഞ്ഞ ചൊവാഴ്ച മുണ്ടക്കയം കോസ്വേ പാലത്തിന് സമീപത്ത് വാഹന പരിശോധനക്കിടയിലാണ് ഇയാളെ പിടികൂടിയത്. കാറിൽ എത്തിയ സുജിത് പരസ്പര വിരുദ്ധമായി സംസാരിച്ചതോടെ ഉദ്യോഗസ്ഥർ കാർ പരിശോധിച്ചു. ഇതോടെ കാറിൽ വില്പയ്നക്കായി ജില്ലയിലേക്ക് കൊണ്ടു വന്ന മദ്യം കണ്ടെത്തി. 144 കുപ്പികളിലായി 108 ലിറ്റർ പുതുച്ചേരി മദ്യമാണ് കാറിലുണ്ടായിരുന്നത്.ഇയാൾ മുന്‍പും കേരളത്തിന്റെ തെക്കൻ ജില്ലകളിലേക്ക് പുതുച്ചേരി മദ്യം എത്തിച്ചു വിൽപ്പന നടത്തിയിട്ടുണ്ടെന്ന് എക്സൈസ് കണ്ടെത്തി. സമാന കുറ്റത്തിന്…
Read Moreസോഷ്യല്‍മീഡിയ വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ പ്രണയം നടിച്ച് നഗ്നചിത്രങ്ങള്‍ കൈക്കലാക്കി; പിന്നെ ഭീഷണിയും; ഒടുവില്‍…
തളിപ്പറമ്പ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പാലക്കാട് സ്വദേശി അറസ്റ്റില്‍. പാലക്കാട് ചെറുപ്പുളശേരി സ്വദേശി രാഹുല്‍കൃഷ്ണ (20)യാണ് അറസ്റ്റിലായത്. തളിപ്പറമ്പ് കുറ്റ്യേരി സ്വദേശിനിയായ പതിനേഴുകാരിയാണ് പീഡനത്തിനിരയായത്. സോഷ്യല്‍മീഡിയ വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ പ്രണയം നടിച്ച് നഗ്നചിത്രങ്ങള്‍ കൈക്കലാക്കി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. 2020 ഏപ്രില്‍ മാസം മുതലാണ് യുവാവ് പെണ്‍കുട്ടിയെ പീഡിനത്തിനിരയാക്കുന്നത്. ഭീഷണി ഭയന്ന് പെണ്‍കുട്ടി ഇക്കാര്യം ആരോടും പറഞ്ഞിരുന്നില്ല. പിന്നീട് പെണ്‍കുട്ടി യുവാവിന്റെ നമ്പര്‍ ബ്ലോക്ക് ചെയ്തിരുന്നു. ഇതില്‍ പ്രകോപിതനായ പ്രതി പെണ്‍കുട്ടിയുടെ ബന്ധുവായ സഹോദരന് ദൃശ്യങ്ങള്‍ അയച്ചുകൊടുത്തതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പോലീസ് പാലക്കാട് നിന്നും പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Read Moreകണ്ണൂർ വിമാനത്താവളത്തിലേക്ക് കെഎസ്ആർടിസിയുടെ ‘നഷ്ട സർവീസ്’ ! ചെലവ് 10,000, വരവ് 4,000
സ്വന്തം ലേഖകൻ കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് സര്‍വീസ് ആരംഭിച്ച കെഎസ്ആര്‍ടിസി ലോ ഫ്ളോര്‍ ബസുകൾക്ക് പറയാനുള്ളത് നഷ്ടത്തിന്റെ കണക്കുകൾ മാത്രം. യാത്രക്കാർക്കും കോർപറേഷനും ഒരുപോലെ ലാഭകരമാകുമെന്ന് പ്രതീക്ഷിച്ച് എംഡി ബിജു പ്രഭാകറിന്റെ നിർദേശപ്രകാരം ആരംഭിച്ച സർവീസ് യാത്രക്കാരില്ലാതെ നഷ്ടത്തിലോടാൻ തുടങ്ങിയിട്ട് രണ്ടുമാസം കഴിഞ്ഞു. കെഎസ്ആര്‍ടിസി കണ്ണൂര്‍ ഡിപ്പോയിൽനിന്നും തലശേരി ഡിപ്പോയിൽനിന്നും കഴിഞ്ഞ ഫെബ്രുവരി 13 മുതലാണ് ലോ ഫ്ളോര്‍ എസി സര്‍ക്കുലര്‍ ബസുകള്‍ സര്‍വീസ് ആരംഭിച്ചത്. ദിവസം പതിനായിരത്തിലധികം രൂപ ചെലവിട്ട് സര്‍വീസ് നടത്തുമ്പോള്‍ പ്രതിദിന വരുമാനമായി 4,000ല്‍ താഴെ മാത്രമാണ് ലഭിക്കുന്നത്. ഇതോടെ ബസ് വന്‍ നഷ്ടത്തിലാണ് ഓടുന്നത്. കണ്ണൂര്‍ വിമാനത്താവളത്തെയും കണ്ണൂര്‍, തലശേരി റെയില്‍വേ സ്റ്റേഷനുകളെയും ബന്ധിപ്പിച്ചാണ് സര്‍വീസ് നടത്തുന്നത്. ഒരു ദിവസം ഉച്ചയ്ക്ക് തുടങ്ങി പിറ്റേദിവസം ഉച്ചയ്ക്ക് സമാപിക്കുന്ന സര്‍വീസ് വഴി പരമാവധി 4,000 രൂപവരെ മാത്രമേ യാത്രാക്കൂലി ഇനത്തില്‍ ലഭിക്കുന്നുള്ളൂ. ഡ്രൈവര്‍,…
Read Moreമൻസൂറിനെ ഇല്ലാതാക്കാൻ തീരുമാനിച്ചു; കൃത്യത്തിന് പതിനഞ്ചുമിനിറ്റ് മുൻപ് അവർ ഒത്തു ചേർന്നു; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
കണ്ണൂർ: ലീഗ് പ്രവർത്തകൻ മൻസൂറിനെ കൊലപ്പടുത്തിയ കേസിലെ പ്രതികൾ കൃത്യം നടത്തുന്നതിനു മുൻപ് ഒത്തു ചേരുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കൊലപാതകം നടക്കുന്നതിന് 15 മിനിട്ട് മുൻപ് നൂറ് മീറ്റർ അകലെവച്ചാണ് പ്രതികൾ ഒത്തു ചേർന്നത്. പ്രതികൾ ഫോണിൽ സംസാരിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. അതേസമയം, കേസിലെ രണ്ടാം പ്രതി രതീഷിന്റെ മരണത്തിലും അന്വേഷണം പുരോഗമിക്കുകയാണ്. മകന്റെ മരണത്തിന് കാരണക്കാരായവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് രതീഷിന്റെ അമ്മ പത്മിനി സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയിട്ടുണ്ട്.
Read Moreവിഷുവിന് മൂന്നുനാൾ മാത്രം! പടക്ക വിപണിയിൽ പീകോക്ക് മുതൽ ടോം ആൻഡ് ജെറി വരെ
കണ്ണൂർ: വിഷുവിന് മൂന്നു ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ പടക്ക വിപണി ഉണർന്നു. വർണരാജി വിരിയിച്ച് മാനത്തിലുയർന്ന് ആറു മുതൽ 250 ലധികം പ്രാവശ്യം പൊട്ടുന്ന ഷോട്ട്സ് മുതൽ ഒടിയനും പുലിമുരുകനുമൊക്കെയാണ് ഇത്തവണത്തെ താരം. പീകോക്ക്, സിംഗ് കോപ്പ്, ബൈക്ക്, ടോം ആൻഡ് ജെറി തുടങ്ങിയവയ്ക്കും നല്ല ചെലവുമുണ്ട്. 12 പ്രാവശ്യം ഉയർന്നു പൊട്ടുന്ന ഷോട്സിന് 180 രൂപയാണ് വില. കുട്ടികൾക്കായുള്ള കൂൾ ഫയർ, കന്പിത്തിരി, മത്താപ്പ്, പൂക്കുറ്റി, നിലച്ചക്രം എന്നിവയ്ക്ക് തന്നെയാണ് ആവശ്യക്കാർ ഏറെയും. ഇനിയുള്ള മൂന്ന് ദിവസങ്ങളിൽ പടക്ക വിപണിയിൽ കൂടുതൽ തിരക്കനുഭവപ്പെടും. ഇതിനായി പടക്കക്കടകളും ഒരുങ്ങിക്കഴിഞ്ഞു. മുൻ വർഷത്തെ അപേക്ഷിച്ച് വിലയിൽ കാര്യമായ മാറ്റമില്ല. തെരഞ്ഞെടുപ്പ് കാലത്തുതന്നെ സ്ഥാനാർഥികളെ സ്വീകരിക്കുന്നതിനും പ്രകടനങ്ങൾ കൊഴുപ്പിക്കാനുമെല്ലാം പാർട്ടിക്കാർ പടക്കങ്ങൾ വാങ്ങിയിരുന്നു. കഴിഞ്ഞവർഷം വിഷു ആഘോഷിക്കാൻ സാധിക്കാത്ത സങ്കടം തീർക്കാൻ ഇക്കുറി കൂടുതൽ പടക്കങ്ങൾ ആളുകൾ വാങ്ങുന്നുണ്ടെന്ന് അഴീക്കോട്…
Read Moreഭര്‍ത്താവിനെയും മകളേയും അസഭ്യം പറഞ്ഞതിനെ ചോദ്യം ചെയ്തു! സിപിഎം നേതാവിനെ വീട്ടില്‍ കയറി മര്‍ദിച്ചു
ഇരിട്ടി: മർദനത്തിൽ ഗുരുതര പരുക്കേറ്റ സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയായ വീട്ടമ്മയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പായം സ്കൂളിനടുത്ത മുൻ സിപിഎം ബ്രാഞ്ച് സെക്രട്ടറി പ്രസന്ന വേണുഗോപാലി (50)നാണ് പരിക്കേറ്റത്. ആർമിയിൽ നിന്നും വിരമിച്ച അയൽവാസിയായ റെയിൽവേ ഉദ്യോഗസ്ഥൻ പായത്തെ കെ.പി. സുരേഷ് ബാബു പ്രസന്നയെ വീട്ടിൽ അതിക്രമിച്ചു കയറി മർദിച്ചതായാണ് പരാതി. പ്രസന്നയുടെ ഭർത്താവിനേയും മകളെയും റോഡിൽ വച്ച് സുരേഷ് ബാബു അസഭ്യം പറഞ്ഞതിനെ ചോദ്യം ചെയ്തതിനാണ് പ്രസന്നയെ വീട്ടിൽ അതിക്രമിച്ചു കയറി മർദ്ദിച്ചതെന്ന് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. തലയ്ക്കു ഗുരുതര പരുക്കേറ്റ പ്രസന്ന വേണുഗോപാലിന് രണ്ടു തവണ ശസ്ത്രക്രിയ നടത്തി തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണ്. ഇരിട്ടി പോലീസ് ജാമ്യമില്ലാത്ത വകുപ്പു പ്രകാരം കേസെടുത്തു.
Read Moreനായയുണ്ടാക്കിയ പുലിവാൽ! അഴിച്ചുവിട്ട വളര്‍ത്തുനായ ഉണ്ടാക്കിയ അപകടത്തിനും നാശനഷ്ടങ്ങള്‍ക്കുമെതിരെ പരാതി; പയ്യന്നൂരില്‍ ഉടമസ്ഥന് മുട്ടന്‍പണി
പയ്യന്നൂര്‍: നായകളെയും മറ്റുവളര്‍ത്തുമൃഗങ്ങളെയും പോറ്റാം, പക്ഷേ അത് മറ്റുള്ളവര്‍ക്ക് ദ്രോഹമാകരുത്. വളര്‍ത്തുമൃഗങ്ങള്‍ മറ്റുള്ളവര്‍ക്ക് ദ്രോഹമായാല് പുലിവാല് പിടിക്കേണ്ടിവരിക ഉടമസ്ഥനായിരിക്കും. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഉടമസ്ഥര്‍ കൈമലര്‍ത്തുകയാണ് പതിവെങ്കിലും നിയമ നടപടികളില്‍നിന്ന് ഉടമകള്‍ക്ക് ഒഴിഞ്ഞുമാറാനാകില്ല. അഴിച്ചുവിട്ട വളര്‍ത്തുനായ ഉണ്ടാക്കിയ അപകടത്തിനും നാശനഷ്ടങ്ങള്‍ക്കുമെതിരെ നല്കിയ പരാതിയില്‍ നായയുടെ ഉടമസ്ഥനെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. പയ്യന്നൂര്‍ കൊക്കാനിശേരിയിലെ ശ്വേത അശോകിന്റെ പരാതിയിലാണ് കൊക്കാനിശേരി സ്വദേശിയായ ഉടമയ്ക്കെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തത്. കഴിഞ്ഞ മാസം 12നാണ് സംഭവം. പരാതിക്കാരിയായ ശ്വേത ഭര്‍ത്താവുമൊത്ത് സ്കൂട്ടറില്‍ സഞ്ചരിക്കവെയാണ് കൊക്കാനിശേരി സ്വദേശിയായ ഉടമ അഴിച്ചുവിട്ട വളര്‍ത്തുനായ ഇവരുടെ സ്കൂട്ടറിന് നേരെ പാഞ്ഞടുത്തത്. പരാതിക്കാരിയുടെ വസ്ത്രം കടിച്ചുവലിച്ചതിനെ തുടര്‍ന്ന് ഇവര്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് പരിക്കേല്‍ക്കുകയും സ്കൂട്ടറിനും അതിലുണ്ടായിരുന്ന ലാപ്ടോപ്പിനും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. ഈ സംഭവത്തിലാണ് വളര്‍ത്തുമൃഗത്തെ അശ്രദ്ധമായി അഴിച്ചുവിട്ട് ബോധപൂര്‍വമായ അപകടം വരുത്തി വച്ചതിന്…
Read More