ചെറുപുഴ: ഈസ്റ്റ് എളേരി അരിമ്പയിലെ പരേതനായ കിഴക്കേൽ മനോജിന്റെ ഭാര്യ ബിന്ദു (42) വിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് കർമസമിതിയംഗങ്ങൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ജനുവരി 13നാണ് കഴുത്തിനും കൈക്കുമുണ്ടായ വേദനയെത്തുടർന്ന് സ്വകാര്യ ബസിൽ കയറി ബിന്ദു പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. എന്നാൽ ആശുപത്രിയിലെ ചികിത്സയ്ക്കിടെ ഇവരുടെ സ്ഥിതി ഗുരുതരമാകുകയായിരുന്നു. ചികിത്സയിലെ പിഴവുമൂലമാണ് നില ഗുരുതരമായതെന്ന് കർമസമിതി പറയുന്നു. സ്വകാര്യ ആശുപത്രിയിലെ രേഖകൾ പ്രകാരം 18ന് രാവിലെ 11നാണ് ഇവരെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ എത്തിച്ചത്. എന്നാൽ സ്വകാര്യ ആശുപത്രിയിൽനിന്നുള്ള ഡിസ്ചാർജ് കാർഡിൽ 16നാണ് ഡിസ്ചാർജ് കാണിച്ചിരിക്കുന്നത്. ഇതിൽ ദുരൂഹതയുണ്ട്. ഡിസ്ചാർജാകുന്നതുവരെ കോവിഡ് സ്ഥിരീകരിച്ചിരുന്നില്ല. അങ്ങനെയുള്ള ബിന്ദുവിനെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ കോവിഡ് നിരീക്ഷണ വാർഡിൽ പ്രവേശിപ്പിക്കുകയായിരുന്നു. അതീവ ഗുരുതരാവസ്ഥയിലായിരുന്ന ബിന്ദുവിനെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കാതെ കോവിഡ് നിരീക്ഷണ വാർഡിൽ പ്രവേശിപ്പിച്ചത് എന്തിനാണെന്ന്…
Read MoreCategory: Kannur
ഉത്തരക്കടലാസ് വഴിയരികിൽ, ചതിച്ചത് റോഡിലെ ഗട്ടറെന്ന് അധ്യാപകൻ; ഉത്തരക്കടലാസുകൾ വഴിയരികിൽ കളഞ്ഞ അധ്യാപകനെതിരേ നടപടി
കണ്ണൂർ: ഉത്തരക്കടലാസ് വഴിയരികിൽ കണ്ടെത്തിയ സംഭവത്തിൽ അധ്യാപകനെ പരീക്ഷാ ചുമതലകളിൽനിന്ന് ഒഴിവാക്കാൻ നിർദേശം നൽകിയതായി കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പ്രഫ.ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞു. ഇക്കാര്യം സിൻഡിക്കറ്റിന് ശിപാർശ ചെയ്തിട്ടുണ്ടെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായി വിസി അറിയിച്ചു. സംഭവത്തിൽ പിവിസി പ്രഫ. എ. സാബുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണസമിതി വൈസ് ചാൻസലർക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഉത്തരക്കടലാസുകൾ കൈപ്പറ്റി വഴിയരികിൽ കളഞ്ഞ അധ്യാപകനെതിരേ നടപടി വേണമെന്ന് റിപ്പോർട്ടിൽ ശിപാർശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിദൂരവിദ്യാഭ്യാസ വിഭാഗം രണ്ടാംവർഷ ബികോം പരീക്ഷയുടെ100 ഉത്തരക്കടലാസുകളാണ് കഴിഞ്ഞദിവസം മലപ്പട്ടം- ചൂളിയാട് റോഡിൽനിന്നു വഴിയാത്രക്കാർക്കു ലഭിച്ചത്. ബൈക്കിന്റെ സൈഡ് ബാഗിൽ സൂക്ഷിച്ച ഉത്തരക്കടലാസുകൾ ഗട്ടറിൽ ചാടിയപ്പോൾ ബാഗ് സഹിതം നഷ്ടപ്പെട്ടെന്നാണ് അധ്യാപകന്റെ വിശദീകരണം.
Read Moreകണ്ണൂർ കോർപ്പറേഷനിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച ട്രാൻസ്ജെൻഡർ പൊള്ളലേറ്റ് മരിച്ചു; മരണത്തെക്കുറിച്ച് പോലീസിന്റെ പ്രാഥമിക നിഗമനം ഇങ്ങനെ
കണ്ണൂർ: ട്രാൻസ്ജെൻഡർ പൊള്ളലേറ്റ് മരിച്ചു. തോട്ടട സമാജ്വാദി കോളനിയിലെ താമസക്കാരിയായ കെ. സ്നേഹ (38) ആണ് മരിച്ചത്.ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. വീടിനുള്ളിൽ വച്ച് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ സ്നേഹയെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിക്കുകയായിരുന്നു. കുടുംബപ്രശ്നമാണ് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.എടക്കാട് പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. സമാജ്വാദി കോളനിയിലെ സുലൈമാൻ-കൊച്ചമ്മ ദന്പതികളുടെ മകളാണ് സ്നേഹ. സഹോദരങ്ങൾ: സൈമൺ, സണ്ണി, ഓമന, സാറാമ, സൽമ, സിസിലി, ജോയി. കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പിൽ കണ്ണൂർ കോർപ്പറേഷനിലെ മുപ്പത്താറാം ഡിവിഷനായ കിഴുന്നയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച് വാർത്തയിൽ ഇടംനേടിയിരുന്നു.
Read Moreകടൽക്കാറ്റിൽപ്പെട്ട് മത്സ്യബന്ധന തോണിയിൽ നിന്ന് തെറിച്ച് വീണ് മത്സ്യ തൊഴിലാളി മരിച്ചു
തലശേരി: കടൽക്കാറ്റിൽപ്പെട്ട് മത്സ്യബന്ധന തോണിയിൽ നിന്ന് തെറിച്ച് വീണ് മത്സ്യ തൊഴിലാളി മരിച്ചു. ഇന്നലെ രാത്രി ഏഴരയോടെ കരയിൽ നിന്നും പത്ത് നോട്ടിക്കൽ മൈൽ ദൂരത്തിൽ ആഴക്കടലിലാണ് സംഭവം. ഗോപാൽപേട്ട വേലിക്കകത്ത് രാജേഷാണ് (46) മരിച്ചത്. കാറ്റിൽ പെട്ട് രാജേഷ് കടലിലേക്ക് തെറിച്ച് വീഴുകയായിരുന്നു. സഹപ്രവർത്തകർ രക്ഷിച്ച് കരയിൽ നിന്നെത്തിയ തോണിയിൽ കരയ്ക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോസ്റ്റൽ പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: ഉഷ.മൂന്ന് മക്കളുണ്ട്.
Read Moreഏഴിമല നാവിക അക്കാദമിക്ക് നേരേ ബോംബു ഭീഷണി; പ്രതി മുംബൈ സ്വദേശി; ഭീഷണി മുഴക്കിയതിന് പിന്നിൽ കാമുകിയുമായുള്ള സൗന്ദര്യപിണക്കം
പയ്യന്നൂര്‍: ഏഷ്യയിലെ ഏറ്റവും വലിയ നാവിക അക്കാദമിയായ ഏഴിമല നാവിക അക്കാദമിക്ക് നേരേ ബോംബു ഭീഷണി മുഴക്കിയ പ്രതിയെ തിരിച്ചറിഞ്ഞു. മുംബൈ സ്വദേശിയായ യുവാവാണ് ഇതിന്റെ പിന്നിലെന്നാണ് പയ്യന്നൂർ പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഇയാളുടെ കാമുകിയായ യുവതി നാവിക അക്കാദമിയിലെ ഉദ്യോഗസ്ഥയാണ്. കാമുകിയുമായുള്ള സൗന്ദര്യപ്പിണക്കമാണ് ബോംബ് ഭീഷണി മുഴക്കിയതിനു പിന്നിലെന്നാണു സൂചന. സംഭവവുമായി ബന്ധപ്പെട്ട് അക്കാദമിയിലെ രണ്ടുപേരെ ചോദ്യംചെയ്തുവരികയാണ്. പയ്യന്നൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ എം.സി.പ്രമോദ്,എഎസ്ഐ സലീം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം അന്വേഷണത്തിനായി മുംബൈയിലെത്തിയിരുന്നു. കഴിഞ്ഞ നവംബര്‍ 12 നാണ് കത്ത് മുഖേനയുള്ള ബോംബാക്രമണ ഭീഷണിയെ സംബന്ധിച്ച് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ നാവിക അക്കാദമി അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. എയര്‍ഫോഴ്സ് കേന്ദ്രത്തിലേക്കും നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലേയ്ക്കും ഇത്തരത്തില്‍ കത്ത് ലഭിച്ചിട്ടുണ്ടെന്നും വിവരമുണ്ടായിരുന്നു. ഭീഷണിയുടെ പശ്ചാത്തലത്തില്‍ നാവിക അക്കാദമി അധികൃതര്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി കൈമാറിയിരുന്നു.ഇതേ…
Read Moreഎല്ലാം കൗൺസിലറുടെ ശിപാർശയോടെ..! പാർക്കിൽ കെയർടേക്കറായി പതിനാലുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി; കണ്ണൂർ കോർപറേഷൻ നടപടിയിൽ യുഡിഎഫിലും പ്രതിഷേധം
കണ്ണൂർ: പോക്സോ കേസിലെ പ്രതിക്ക് കണ്ണൂർ കോർപറേഷന്റെ പാർക്കിൽ കെയർടേക്കറായി നിയമനം നൽകിയ സംഭവത്തിൽ യുഡിഎഫിലും പ്രതിഷേധം. യുഡിഎഫിലെ ഒരു കൗൺസിലറുടെ ശിപാർശയോടെയാണ് നിയമനം നടന്നതെന്നും ആരോപണം ഉയരുന്നുണ്ട്. പള്ളിയാംമൂല സ്വദേശിയായ യുവാവിനെയാണ് ഇന്നലെ തുറന്ന ശ്രീനാരായണ പാർക്കിൽ കരാറടിസ്ഥാനത്തിൽ കെയർടേക്കറായി നിയമിച്ചത്. 2016 ജൂൺ ഒന്‍പതിന് ജില്ലാ ആശുപത്രി പരിസരത്തുവച്ച് പതിനാലുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയാണ് ഇയാൾ. അറസ്റ്റിലായി റിമാൻഡിലായ പ്രതി പിന്നീട് ജാമ്യത്തിലിറങ്ങി. കേസിൽ വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്. സ്ത്രീകളും കുട്ടികളുമടക്കമെത്തുന്ന പാർക്കിൽ ഇത്തരമൊരാളെ നിയമിച്ചത് കോർപറേഷന്റെ ഭാഗത്തുനിന്നുമുള്ള വൻ വീഴ്ചയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. കഴിഞ്ഞ കൗൺസിൽ യോഗത്തിൽ നിയമനങ്ങൾ അജണ്ടയായി വച്ചപ്പോൾ പ്രതിപക്ഷ കൗൺസിലറായ പി.കെ. അൻവർ ഇതിനെ എതിർത്തിരുന്നു. കൗൺസിലർമാരെ നോക്കുകുത്തിയാക്കിയാണ് മേയർ നിയമനം നടത്തുന്നതെന്നും ആരോപിച്ചിരുന്നു. കൗൺസിലർമാരുടെ അനുമതിയോടുകൂടിയാണ് നിയമനങ്ങൾ നടത്തേണ്ടത്. എന്നാൽ, മേയർ തന്നിഷ്ടപ്രകാരം നിയമനങ്ങൾ നടത്തിയശേഷമാണ് കൗൺസിലിന്റെ…
Read Moreഹോസ്പിറ്റൽ അറ്റൻഡന്റ് ഗ്രേഡ്-2 തസ്തിക! ഇന്റർവ്യൂ കഴിഞ്ഞിട്ട് മാസങ്ങൾ, ഉദ്യോഗാർഥികൾ ആശങ്കയിൽ
നിശാന്ത് ഘോഷ് കണ്ണൂർ: ജില്ലയിൽ ഹോസ്പിറ്റൽ അറ്റൻഡന്റ് ഗ്രേഡ്-2 തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട് ഇന്റർവ്യൂ നടപടികൾ പൂർത്തീകരിച്ചിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും നിയമന നടപടികൾ വൈകുന്നു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേർ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികളെയായിരുന്നു ഇന്റർവ്യൂവിന് പരിഗണിച്ചിരുന്നത്. നേരത്തെ ജൂലൈ മാസം നടത്താനിരുന്ന ഇന്റർവ്യു പിന്നീട് ഒക്ടോബറിൽ കണ്ണൂർ ഡിഎംഒ ഓഫീസിൽ വച്ചായിരുന്നു നടത്തിയത്. ഇന്റർവ്യു നടപടി ക്രമങ്ങൾ പൂർത്തീകരിച്ചെങ്കിലും ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടില്ല. നിയമനം സംബന്ധിച്ച് ഡിഎംഒ ഓഫീസുമായി ബന്ധപ്പെട്ടപ്പോൾ കോവിഡും പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് നിയമന നടപടികൾ വൈകാൻ ഇടയാക്കിയതെന്നാണ് ഉദ്യോഗാർഥികൾക്ക് ലഭിച്ച മറുപടി. ആതുരസേവന മേഖലയിലുള്ള ജീവനക്കാരിൽ ചിലർക്ക് കോവിഡ് ബാധിക്കുകയും മറ്റു പലരും ക്വാറന്റൈനിലും പോയ സാഹചര്യത്തിൽ ആശുപത്രികളിൽ ജീവനക്കാരുടെ കുറവ് അനുഭവപ്പെട്ടിരുന്നു. ആരോഗ്യമേഖലയിലെ അവശ്യ വിഭാഗങ്ങളിൽ ജീവനക്കാരില്ലാത്ത അവസ്ഥയിൽ കോവിഡ് കാലത്തും തെരഞ്ഞെടുപ്പ് സമയങ്ങളിലും നിയമനങ്ങൾ നടത്തുന്നതിൽ തടസമില്ലായിരുന്നു. ആരോഗ്യ മേഖലയിൽ…
Read Moreപണയംവച്ച സ്വർണാഭരണങ്ങൾ തിരിച്ചുനൽകാതെ ബാങ്ക് തിരിമറി നടത്തിയതായി പരാതി; സക്കീറയുടെ പരാതിയില്‍ പറയുന്നത് ഇങ്ങനെ…
വളപട്ടണം: പണയംവച്ച സ്വർണാഭരണങ്ങൾ തിരിച്ചുനൽകാതെ ബാങ്ക് തിരിമറി നടത്തിയതായി പരാതി. അഴീക്കോട് പൊയ്ത്തുംകടവിലെ ടി.വി. ഹൗസിൽ സക്കീറയാണ് പരാതിക്കാരി. കേരള ബാങ്കിന്റെ അഴീക്കോട് ശാഖയിൽ രണ്ട് ഘട്ടങ്ങളിലായി പണയംവച്ച സ്വർണാഭരണങ്ങളാണ് ബാങ്ക് അധികൃതർ തിരിമറി നടത്തിയത്. ബാങ്ക് മാനേജർ നവ്യ, ജീവനക്കാരായ നിസിത, ജഗദീശൻ എന്നിവർ ചേർന്ന് സ്വർണാഭരണങ്ങൾ തിരിമറി നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്. 2020 നവംബർ 11 നും 2021 ഫെബ്രുവരിയിലുമായി രണ്ടുതവണ കേരള ബാങ്കിൽ സ്വർണം പണയം വച്ചു. എന്നാൽ, കഴിഞ്ഞദിവസം ബാങ്കിലെത്തി വായ്പയായി വാങ്ങിയ പണവും അതിന്റെ പലിശയും സക്കീറ അടയ്ക്കാൻ തയാറായെങ്കിലും പണയം വച്ച സ്വർണാഭരണങ്ങൾ തിരിച്ചുനൽകാൻ ബാങ്ക് അധികൃതർ തയാറായില്ല. തുടർന്ന് വളപട്ടണം പോലീസിൽ പരാതി നൽകുകയായിരുന്നു. സക്കീറയുടെ പരാതിപ്രകാരം വളപട്ടണം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Moreതകർത്തും പൊളിച്ചും പാലങ്ങൾ! ഇങ്ങനെയായാൽ മാഹി ബൈപ്പാസ് തഥൈവ…
നവാസ് മേത്തർ തലശേരി: നിർമാണത്തിനിടയിൽ പാലം തകർന്നു വീണും പൂർത്തിയാക്കിയ പാലങ്ങൾ പൊളിച്ച് നീക്കിയും വടക്കേ മലബാറിന്റെ സ്വപ്ന പദ്ധതിയായ തലശേരി – മാഹി ബൈപാസ് നിർമാണം മുന്നോട്ട്. നാല് പതിറ്റാണ്ടു കാലമായി ജനങ്ങളുടെ സ്വപ്നമായിരുന്ന ഈ പദ്ധതി നിർമാണ കമ്പനിയുടെ കടുത്ത അനാസ്ഥ കാരണം പ്രതിസന്ധിയിലാകുകയാണ്. ബൈപ്പാസ് നിർമാണ കമ്പനി തന്നെ പ്രവൃത്തി നടത്തുന്ന തലശേരി-വളവുപാറ റോഡിലെ ഇരിട്ടി പാലം നിർമാണത്തിനിടയിൽ തകർന്നിരുന്നു. ഈ പദ്ധതിക്കു പിന്നാലെയാണ് ബൈപ്പാസ് നിർമാണവും അതേ കമ്പനിക്ക് തന്നെ ലഭിച്ചത്. എന്നാൽ ബൈപ്പാസിനായി നിർമിച്ച പാലങ്ങൾ തകർന്നും നിർമാണം പൂർത്തിയാക്കിയ പാലം നിർമാണത്തിലെ അപാകത കൊണ്ട് പൊളിച്ച നീക്കേണ്ടി വരികയും ചെയ്യുന്ന തലശേരി–മാഹി ബൈപാസ് പദ്ധതി ചോദ്യചിഹ്നമായി മാറുകയാണ്. കഴിഞ്ഞ ഓഗസ്റ്റിലാണ് വടക്കുമ്പാട് നിർമാണത്തിലിരിക്കുന്ന പാലത്തിന്റെ ബീമുകൾ തകർന്നു വീണത്. വൻ ദുരന്തമാണ് അന്ന് തലനാരിഴക്ക് ഒഴിവായത്. രാഷ്ട്രീയക്കാരെല്ലാം പറന്നെത്തുകയും…
Read Moreയാത്രക്കാരനെന്ന വ്യാജേന തീവണ്ടികളില്‍ സഞ്ചരിക്കും; യാത്രക്കാരെ അതിസമര്‍ഥമായി കൊള്ളയടിക്കും; ഒടുവിൽ തീവണ്ടിയിലെ കള്ളൻ പെട്ടു
കണ്ണൂർ: യാത്രക്കാരനെന്ന വ്യാജേന തീവണ്ടികളിൽ സഞ്ചരിക്കുകയും യാത്രക്കാരെ അതിസമർഥമായി കൊള്ളയടിക്കുകയും ചെയ്യുന്ന മോഷ്ടാവ് അറസ്റ്റിൽ. മട്ടന്നൂർ ചാവശേരി സ്വദേശി പി.ടി. മുഹമ്മദ് ഷഹീർ (33) ആണ് അറസ്റ്റിലായത്. ഏറനാട് എക്സ് പ്രസിലെ യാത്രക്കാരനായ കാസർഗോഡ് വിദ്യാനഗർ സ്വദേശി ഡോ. ബി.കെ. മുഹമ്മദ് ബാസിലിന്റെ പണവും മൊബൈൽ ഫോണും കവർന്ന കേസിലാണ് ഇയാൾ പിടിയിലായത്. ഇക്കഴിഞ്ഞ ജനുവരി 31നായിരുന്നു കേസിനാസ്പദമായ സംഭവം. ഡോ. മുഹമ്മദ് ബാസിൽ കോഴിക്കോട് നിന്നും കാസർഗോഡേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് കവർച്ചയ്ക്കിരയായത്. 22,000 രൂപയും മൊബൈൽ ഫോണും എടിഎം കാർഡുകളുമായിരുന്നു മോഷണം പോയത്. ട്രെയിൻ തൃക്കരിപ്പൂർ കഴിഞ്ഞപ്പോഴാണ് കവർച്ചയ്ക്ക് ഇരയായ വിവരം ഡോക്ടർ അറിയുന്നത്. മാഹിക്കും കണ്ണൂരിനുമിടയിൽ വച്ചാണ് കവർച്ച നടന്നതെന്ന ഡോക്ടറുടെ പരാതിയിൽ റെയിൽവേ പോലീസും ആർപിഎഫും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കുറിച്ച് സൂചന ലഭിക്കുന്നതും അറസ്റ്റ് ചെയ്യുന്നതും. റെയിൽവേ സ്റ്റേഷനുകളിലെ സിസിടിവി…
Read More