എഗ്രിമെന്‍റുണ്ടാക്കിയിട്ടും..! ബിസിനസ് പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് നാലു കോടി തട്ടിയതായി പരാതി; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

പയ്യന്നൂര്‍: യുഎഇയിലെ ബിസിനസ് സ്ഥാപനത്തിന്‍റെ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് നാലുകോടി രൂപ വാങ്ങി വഞ്ചിച്ചെന്ന പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പയ്യന്നൂര്‍ തായിനേരിയിലെ പാക്കുമ്മാടെ ഹൗസില്‍ അഫി ഉദിനൂരിരിന്‍റെ (45)പരാതിയിലാണ് പോലീസ് കേസെടുത്തത്. തൃക്കരിപ്പൂര്‍ ആയിറ്റിയിലെ സുലൈമാന്‍, ഭാര്യ റഹ്മത്ത് മക്കളായ നജീബ്, റജീന, റുഖിയ എന്നിവര്‍ക്കെതിരെയാണ് കേസ്. യുഎഇയിലെ അഹ്മദ് ബിന്‍ അവ്ദ ജനറല്‍ മെയിന്റന്‍സ് ആൻഡ് പ്രോപ്പര്‍ട്ടി മാനേജ്‌മെന്‍റ് എന്ന സ്ഥാപനത്തില്‍ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ചാണ് നാലുകോടി രൂപ വാങ്ങി വഞ്ചിച്ചുവെന്നാണ് പരാതി. 2018 ഫെബ്രുവരി 2019 നവംബര്‍ മാര്‍ച്ച് മാസങ്ഹളിൽ ബാങ്ക് വഴിയും അല്ലാതെയുമാണ് പണം നല്‍കിയത്. പിന്നീട് ബിസിനസ് സ്ഥാപനം നഷ്ടത്തിലായപ്പോള്‍ കൈപ്പറ്റിയ തുക തിരിച്ച് നലകാമെന്ന വ്യവസ്ഥയില്‍ എഗ്രിമെന്‍റുണ്ടാക്കിയെന്നും എന്നാല്‍ പണം തിരിച്ച് നലകാതെ വഞ്ചിച്ചെന്നുമാണ് പരാതി. തളിപ്പറന്പ് ഡിവൈഎസ്പിക്ക് നൽകിയ പരാതി ഡിവൈഎസ്പി പയ്യന്നൂർ പോലീസിന് കൈമാറുകയായിരുന്നു.

Read More

ഏഴിമല നാവിക അക്കാദമിക്ക് നേരേ ബോംബു ഭീഷണി; കത്തിന്‍റെ ഉറവിടം മുംബൈ; പയ്യന്നൂര്‍ പോലീസ് മുംബൈയില്‍

പയ്യന്നൂര്‍: ഏഷ്യയിലെ ഏറ്റവും വലിയ നാവിക അക്കാദമിയായ ഏഴിമല നാവിക അക്കാദമിക്ക് നേരേ ബോംബു ഭീഷണിയുണ്ടായ സംഭവത്തിലെ അന്വേഷണം മുംബൈയിലേക്ക്. ഇതുസംബന്ധിച്ച അന്വേഷണത്തിനിടയില്‍ പ്രതിയെപ്പറ്റിയുള്ള സൂചന ലഭിച്ചതോടെയാണ് പയ്യന്നൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ എം.സി.പ്രമോദ്,എഎസ്‌ഐ സലീം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം മുംബൈയിലെത്തിയത്. കഴിഞ്ഞ നവംബര്‍ 12 നാണ് കത്ത് മുഖേനയുള്ള ബോംബാക്രമണ ഭീഷണിയെ സംബന്ധിച്ച് കേന്ദ്ര ഇന്‍റലിജന്‍സ് ബ്യൂറോ നാവിക അക്കാദമി അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. എയര്‍ഫോഴ്‌സ് കേന്ദ്രത്തിലേക്കും നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലേയ്ക്കും ഇത്തരത്തില്‍ കത്ത് ലഭിച്ചിട്ടുണ്ടെന്നും വിവരമുണ്ടായിരുന്നു. ഭീഷണിയുടെ പശ്ചാത്തലത്തില്‍ നാവിക അക്കാദമി അധികൃതര്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി കൈമാറിയിരുന്നു.ഇതേ തുടര്‍ന്ന് നവംബര്‍ 12ന് കേസെടുത്ത പോലീസ് രാജ്യരക്ഷാ വകുപ്പിന് കീഴിലുള്ള സ്ഥാപനം ആയതിനാല്‍ നേരിട്ടുള്ള അന്വേഷണത്തിനുള്ള സാങ്കേതിക ബുദ്ധിമുട്ടുകളൊഴിവാക്കാന്‍ പയ്യന്നൂര്‍ ജുഡീഷ്ല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ അനുമതിയും നേടിയിരുന്നു. തുടര്‍ന്നുവന്ന അന്വേഷണത്തില്‍ കത്തിന്‍റെ…

Read More

റോഡ് പൊളിയാ… എന്നാലും ഞങ്ങ പൊളിക്കും..! രണ്ട് വർഷത്തിലേറെയായുള്ള യാത്ര ദുരിതത്തിന് അറുതിയായെങ്കിലും റോഡ് പൊളിച്ച് കുടിവെള്ള പൈപ്പിടാൻ ജലവകുപ്പ്

പഴയങ്ങാടി: റോഡ് നിർമാണം വളരെ മനോഹരമായി പൂർത്തിയായി. എന്നാൽ, ഈ റോഡ് പൊളിക്കാൻ അവർ ഉടൻ എത്തും. പഴയങ്ങാടി പോലീസ് സ്റ്റേഷൻ എരിപുരം നാൽക്കവല മുതൽ വെങ്ങര- ഏഴിമല നേവൽ അക്കാദമി വരെയുള്ള റോഡിന്‍റെ നവീകരണ പ്രവൃത്തിയാണ് പൂർത്തിയായിരിക്കുന്നത്. തകർന്ന് കിടന്നിരുന്ന റോഡ് 12 കോടി രൂപ ചിലവഴിച്ചാണ് വീതി കൂട്ടി മെക്കാഡം ടാറിംഗ് പ്രവൃത്തി നടത്തി നവീകരിച്ചത്. രണ്ട് വർഷത്തിലേറെയായുള്ള യാത്ര ദുരിതത്തിന് അറുതിയായെങ്കിലും നവീകരിച്ച റോഡ് പൊളിച്ച് കുടിവെള്ള പൈപ്പിടാൻ ഒരുങ്ങുകയാണ് ജലവകുപ്പ്. റോഡ് നവീകരണത്തോടൊപ്പം മാടായിപ്പാറയിലെ ജലസംഭരണി മുതൽ വടുകുന്ദ ശിവക്ഷേത്ര ഇറക്കം വരെയുള്ള റോഡിൽ പൈപ്പ് സ്ഥാപിച്ചിരുന്നു.ഇതിന് തുടർച്ചയായി ഇടാനുള്ള പൈപ്പാണ് ഇപ്പോൾ ഇറക്കിയിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പും ജലവകുപ്പും തമ്മിലുള്ള ശീത സമരമാണ് റോഡ് നവീകരണത്തിന് മുമ്പേ പൈപ്പ് ലൈൻ സ്ഥാപിക്കാൻ സാധിക്കാത്തത് എന്ന് അറിയാൻ കഴിയുന്നത്. വകുപ്പുകൾ തമ്മിലുള്ള ഏകോപനമില്ലാത്തത്…

Read More

മരിക്കുന്നതുവരെ ഇങ്ങന്നെ പോട്ട്പ്പാ…! ഭരതേട്ടന്‍റെ കടയിൽ ചായയ്ക്കും കടിക്കും അഞ്ചു രൂപ, ‌ഊണിന് 25, നല്ല തേങ്ങയരച്ചുള്ള കോഴിക്കറിക്ക് വെറും 15 രൂപ…

കാഞ്ഞങ്ങാട്: ഗ്രാമ-നഗരഭേദമെന്യേ ഹോട്ടലുകളിൽ അടിക്കടി വില വർധിപ്പിക്കുന്പോൾ കൊളവയൽ കാറ്റാടിയിലെ കെ.വി.ഭരതേട്ടന്‍റെ ചായക്കടയിൽ ചായയ്ക്കും ചെറുകടിക്കും അഞ്ചുരൂപ മാത്രം. ചോറിനാകട്ടെ 25 രൂപയും നല്ല തേങ്ങയരച്ചുള്ള കോഴിക്കറിക്ക് വെറും 15 രൂപയുമാണ് വില. ഉച്ചയൂണിന് മറ്റു ഹോട്ടലിൽ 50 മുതൽ 60 വരെ വാങ്ങുമ്പോൾ ഭരതേട്ടനു വേണ്ടത് 25 രൂപ മാത്രം. എണ്ണ, പച്ചക്കറി എന്നിവയ്ക്കെല്ലാം വില കൂടിയില്ലേ ഭരതേട്ടാ ചോറിന് വില കൂട്ടിക്കൂടെ എന്നു ചോദിച്ചാൽ ചിരിച്ചുകൊണ്ട് ഭരതേട്ടൻ ഇങ്ങനെ പറയും, “മരിക്കുന്നതുവരെ ഇങ്ങന്നെ പോട്ട്പ്പാ…” 42 വർഷമായി ഭരതൻ കാറ്റാടിയിൽ ഹോട്ടൽ നടത്തിവരികയാണ്. തുടക്കത്തിൽ ചായയ്ക്ക് 20 പൈസയും ചെറുകടിക്ക് 25 പൈസയുമായിരുന്നു. ചായ, പുട്ട്, ഗോളിവജ, പഴംപൊരി, പൊറോട്ട, നെയ്പത്തൽ എന്നിവയ്ക്കെല്ലാം ഇപ്പോൾ അഞ്ചു രൂപ മാത്രം. 28-ാം വയസിലാണ് ചായക്കട തുടങ്ങിയത്. ഇപ്പോൾ പ്രായം 70 കഴിഞ്ഞുവെങ്കിലും ഭക്ഷണസാധനങ്ങളുടെ വിലയിൽ നേരിയ…

Read More

സംസ്ഥാനത്ത് മാസ്‌ക് കൊള്ള ! 165 രൂപ എംആർപിയുള്ള അതേ മാസ്ക് 50 രൂപയ്ക്ക് മൂന്നെണ്ണം ലഭിക്കുന്നു; കൊള്ള നടക്കുന്നത് ഇങ്ങനെ…

പി. ജയകൃഷ്ണൻ കണ്ണൂർ: സംസ്ഥാനത്ത് കോവിഡ് -19 പ്രതിരോധത്തിന്‍റെ മറവില്‍ മാസ്‌ക് കൊള്ള വ്യാപകം. മരുന്ന് വില്‍പന മാത്രം നടത്തിയിരുന്ന വിവിധ സ്ഥാപനങ്ങൾ കോവിഡ് സ്ഥിരീകരിച്ച ശേഷം മാസ്ക് പ്രധാന വില്പന മാർഗമാക്കിയിരുന്നു. വിവിധ പേരുകളിൽ, ഏറെ ഫലപ്രദമെന്നു പറഞ്ഞ് ചില കന്പനികൾ കൂടിയ എംആർപി ഇട്ട് മാസ്ക് കടകളിൽ എത്തിക്കുന്ന പ്രവണതയും വ്യാപകമാണ്. വില കൂടിയ മാസ്കുകളിലാണ് തട്ടിപ്പും വ്യാപകം. 165 രൂപ എംആർപിയുള്ള അതേ മാസ്ക് കണ്ണൂർ കളക്ടറേറ്റ് പരിസരത്തുനിന്നും 50 രൂപയ്ക്ക് മൂന്നെണ്ണം ലഭിക്കുന്നു. എംആർപി 450 രൂപയുള്ള മാസ്ക് കച്ചവടക്കാർ നൽകുന്നത് 300 രൂപയ്ക്കാണ്. 150 രൂപയുടെ ഇളവ് എന്ന ആശ്വാസത്തിലാണ് പലരും ഇതു വാങ്ങുന്നത്. എന്നാൽ ഇത് കച്ചവടക്കാരന് ലഭിക്കുന്നത് 65 രൂപയ്ക്കാണെന്ന് പറയുന്നു. അപ്പോൾ ലാഭം എത്ര ഇരട്ടിയാണെന്ന് ഊഹിക്കാവുന്നതേയുള്ളു. രണ്ടു രൂപയിൽ താഴെ ചെലവ് വരുന്ന മെഡിക്കൽ…

Read More

സുധാകരനു പാര കണ്ണൂരിൽനിന്ന്! പ്രസംഗം വിവാദമാക്കിയതും കണ്ണൂരിലെ ഗ്രൂപ്പ്; തനിക്കെതിരേയുള്ള ഗൂഢാലോചന തെളിവ് സഹിതം വെളിപ്പെടുത്തുമെന്ന് സുധാകരൻ

സ്വന്തം ലേഖകൻ കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരേയുള്ള കോൺഗ്രസ് നേതാവ് കെ.സുധാകരന്‍റെ പ്രസ്താവന വിവാദമായതിനു പിന്നിൽ കണ്ണൂരിലെ കോൺഗ്രസിന്‍റെ മറ്റൊരു ഗ്രൂപ്പ്. എ ഗ്രൂപ്പിൽ നിന്നുള്ള മറ്റൊരു ഗ്രൂപ്പാണ് സുധാകരനെ വിവാദത്തിലേക്ക് വലിച്ചിഴച്ചതിനു പിന്നിൽ. തലശേരിയിൽ നടത്തിയ പ്രസംഗത്തിൽ മുഖ്യമന്ത്രിയെ “ചെത്തുകാരന്‍റെ മകൻ’ എന്നു കെ.സുധാകരൻ വിശേഷിപ്പിച്ചതിനെതിരേ കോൺഗ്രസ് നേതാക്കൾ രംഗത്ത് വന്നിരുന്നു. കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാനാണ് സുധാകരന്‍റെ പ്രസ്താവനയ്ക്കെതിരേ രംഗത്ത് വന്നത്. കണ്ണൂരിലെ ഈ ഗ്രൂപ്പിലെ സജീവ പ്രവർത്തകയാണ് ഷാനിമോൾ ‌ഉസ്മാൻ. കെപിസിസി പ്രസിഡന്‍റ് പദവി സ്ഥാനത്തേക്ക് സുധാകരന്‍റെ പേര് നിർദേശിച്ചപ്പോഴും കണ്ണൂരിലെ ഈ ഗ്രൂപ്പ് തടയിട്ടിരുന്നു. തന്‍റെ കെപിസിസി പ്രസിഡന്‍റ് പദവി തടഞ്ഞതിന് പിന്നിൽ ആരാണെന്ന് അറിയാമെന്ന് സുധാകരൻ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. തന്‍റെ പ്രസംഗം വളച്ചൊടിച്ച് വിവാദമാക്കിയവർ തന്നെയാണ് തന്‍റെ കെപിസിസി പ്രസിഡന്‍റ് പദവി തടയുന്നതെന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. രണ്ടു ദിവസത്തിനകം…

Read More

ഈ ബുദ്ധി അന്നേ തോന്നിയിരുന്നെങ്കില്‍..! റാണിപുരത്ത് പുല്‍മേടിന് തീയിട്ടത് പച്ചപ്പ് സംരക്ഷിക്കാനുള്ള ശാസ്ത്രീയ രീതിയെന്ന് വനംവകുപ്പ്

റാണിപുരം: റാണിപുരം മലമുകളിലെ പുല്‍മേട് വനംവകുപ്പ് അധികൃതര്‍ തന്നെ തീയിട്ടു നശിപ്പിച്ചതിനെതിരെ വ്യാപകമായ പ്രതിഷേധസമരങ്ങള്‍ നടക്കുകയും ഇതിനിടെ കാലംതെറ്റി പെയ്ത മഴയിലും മഞ്ഞിലും പുല്ലുകള്‍ വീണ്ടും തളിര്‍ത്തുവരികയും ചെയ്തതിനു പിന്നാലെ അന്ന് നടത്തിയത് തീര്‍ത്തും ബുദ്ധിപരവും ശാസ്ത്രീയവുമായ നടപടിയായിരുന്നുവെന്ന വിശദീകരണവുമായി വനംവകുപ്പ് രംഗത്തെത്തി. പഴയ പുല്‍ത്തലപ്പുകള്‍ തീയിട്ടു നശിപ്പിച്ചതിനെ തുടര്‍ന്ന്‌ പുതുതായി വളര്‍ന്നുവന്ന പുല്ലുകള്‍ മൂന്നുമാസം വരെ നിലനില്‍ക്കുന്നതിലൂടെ വേനല്‍ക്കാലം മുഴുവനും പച്ചപ്പിന്റെ മനോഹാരിത നിലനിര്‍ത്താനാകുമെന്നാണ് വനംവകുപ്പിന്റെ വിശദീകരണം. ഇതിനെ ന്യായീകരിക്കുന്നതിനായി കര്‍ണാടക വനത്തോട് ചേര്‍ന്ന ഭാഗത്ത് ഇപ്പോള്‍ ഉണങ്ങിക്കിടക്കുന്ന പുല്‍മേടും തൊട്ടടുത്ത് കേരളത്തിന്റെ ഭാഗത്ത് നിറഞ്ഞുനില്‍ക്കുന്ന പച്ചപ്പും കാണിക്കുന്ന ചിത്രവും പുറത്തുവിട്ടിട്ടുണ്ട്. ഉണങ്ങിയ പുല്ലുകളില്‍ സിലിക്കയുടെ അംശം കൂടുതലുള്ളതിനാല്‍ മാനും മുയലും മുതല്‍ ആന വരെയുള്ള സസ്യഭുക്കുകള്‍ അത് ഭക്ഷിച്ചാല്‍ അവയുടെ പല്ലുകള്‍ അകാലത്തില്‍ കൊഴിഞ്ഞുപോകാനും പിന്നീട് അധികം തീറ്റയെടുക്കാനാകാതെ അവ അകാലത്തില്‍ മരണപ്പെടാന്‍ ഇടയാക്കുമെന്നും…

Read More

ക്വാറിക്ക് ‘പാര’യായി! ആദിവാസി കുടുംബത്തിന്‍റെ വീട്‌ മണ്ണുമാന്തി യന്ത്രം ‌ഉപയോഗിച്ച് പൊളിച്ചു നീക്കി

ഇരിട്ടി: കുന്നോത്ത് ആദിവാസി കുടുംബത്തിന്‍റെ വീട് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പൊളിച്ചുനീക്കിയതായി പരാതി. സമീപത്ത് തുടങ്ങാനിരിക്കുന്ന ക്രഷറിന് അനുമതി ലഭിക്കാൻ വീട് തടസമാകുമെന്ന കാരണത്താൽ വീട് തകർത്തതാണെന്ന് വീട്ടുകാരും വനവാസി അവകാശ സംരക്ഷണ സമിതി ഭാരവാഹികളും വാർത്താസമ്മേളനത്തിൽ ആരോപിച്ചു. പായം പഞ്ചായത്തിലെ കുന്നോത്തുള്ള ജാനുവിന്‍റെ വീടാണ് മണ്ണ് മാന്തിയന്ത്രം ഉപയോഗിച്ച് പൊളിച്ചുനീക്കിയത്. സർക്കാർ നിർമിച്ചു നല്കിയ വീടാണിത്. ജനുവരി 22നാണ് ജാനുവിന്‍റെ വീട് പൊളിച്ചുനീക്കിയത്. ജാനുവിന്‍റെ ബന്ധുക്കളായ പവിത്രൻ, മിനി, അച്യുതൻ, ജാനുവിനെ പരിചരിച്ചിരുന്ന വാസന്തി എന്നിവർ പോലീസിലും പായം പഞ്ചായത്തിലും ട്രൈബൽ ഓഫീസിലും പരാതി നല്കിയെങ്കിലും നടപടിയുണ്ടായിട്ടില്ലെന്ന് ഇവർ പറഞ്ഞു. ആദിവാസി കുടുംബത്തിന്‍റെ വീട് പൊളിച്ചു നീക്കിയവർക്കെതിരെ കർശന നിയമനടപടികൾ വേണമെന്ന് കേരള വനവാസി അവകാശ സംരക്ഷണ സമിതി ആവശ്യപ്പെട്ടു. കണ്ണൂർ ജില്ലാ പ്രസിഡന്‍റ് ശങ്കരൻ തില്ലങ്കേരി, സെക്രട്ടറി സുമേഷ് കോളാരി, സുശാന്ത് നരിക്കോടൻ, വീടിന്‍റെ…

Read More

കാട്ടു തേനീച്ചകളുടെ ആക്രമണം! കിളിയന്തറ 32-ാം മൈലിൽ കുത്തേറ്റ മൂന്നുപേർ ആശുപത്രിയിൽ; രണ്ടു ദിവസത്തിനിടയിൽ കുത്തേറ്റത്‌ പ്രദേശത്തെ 12 പേർക്ക്

ഇരിട്ടി: കാട്ടു തേനീച്ചകളുടെ ആക്രമണഭീതിയിൽ പായം പഞ്ചായത്തിലെ കിളിയന്തറ 32-ാം മൈൽ. രണ്ടു ദിവസത്തിനിടയിൽ പ്രദേശത്തെ 12 പേർക്ക് തേനീച്ചകളുടെ കുത്തേറ്റു. സാരമായി പരിക്കേറ്റ മൂന്നു പേർ ആശുപത്രികളിൽ ചികിത്സയിലാണ്. രാവിലെ എട്ടിനും ഒന്പതിനുമിടയിലാണ് തേനീച്ചകൾ കൂട്ടമായി പ്രദേശത്ത് എത്തുന്നത്. കഴിഞ്ഞ വർഷവും ഇതേസമയത്ത് തേനീച്ചക്കൂട്ടം എത്തി രണ്ടു പേരെ കുത്തി പരിക്കേൽപ്പിച്ചിരുന്നു. തലശേരി- വളവുപാറ അന്തർ സംസ്ഥാന പാതയോരത്തേക്കാണ് തേനീച്ച കൂട്ടമായി എത്തുന്നത്. കിളിയന്തറ 32-ാം മൈൽ ബസ് കാത്തരിപ്പു കേന്ദ്രത്തിൽ നിൽക്കുകയായിരുന്ന ഇരിട്ടി നഗരസഭയിലെ ജൂണിയർ ഹെൽത്ത് ഇൻസ്‌പെക്ടർ എം.ജി. അനിതയ്ക്കാണ് ആദ്യം കുത്തേറ്റത്. തേനീച്ചക്കൂട്ടം വളഞ്ഞതോടെ ഇവർ സമീപത്തു തന്നെയുള്ളവീട്ടിനുള്ളിലേക്ക് ഓടിക്കയറി. ശരീരത്തിൽ പല സ്ഥലത്തുമായി കുത്തേറ്റ ഇവർ ആശുപത്രിയിൽ എത്തി ചികിത്സ തേടി. അനിതയ്ക്ക് പിന്നാലെ റോഡരികിലും കടകളിലുമായി നിൽക്കുകയായിരുന്ന അപ്പച്ചൻ ചാക്യാനിക്കുന്നേൽ, ഹരിദാൻ കോരംതൊടിയിൽ, മോനിക്ക ചേനങ്ങ്പള്ളിൽ, കബീർ, ടി.കെ…

Read More

നാറാത്തെ കവർച്ച, കള്ളൻ കപ്പലിൽ തന്നെ ! നാലര പവൻ സ്വർണാഭരണം കവർന്ന സംഭവത്തിൽ വീട്ടുകാരിയായ യുവതി അറസ്റ്റിൽ

മയ്യിൽ: നാറാത്ത് വീട്ടിൽ നിന്ന് നാലര പവൻ സ്വർണാഭരണം കവർന്ന സംഭവത്തിൽ വീട്ടുകാരിയായ യുവതി അറസ്റ്റിൽ. പാമ്പുരുത്തി റോഡിലെ ദാറുൽ ആയിഷാസിൽ മൊയ്തീൻ ഹാജിയുടെ മകന്‍റെ ഭാര്യ ഷംസിയയെ (22) യാണ് മയ്യിൽ എസ്ഐ ബി. ദിനേശനും സംഘവും അറസ്റ്റ് ചെയ്തത്. ജനുവരി 21ന് രാത്രി പത്തോടെയായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടിലെ കിടപ്പുമുറിയിലെ അലമാര തുറന്ന് ബാഗിൽ സൂക്ഷിച്ച ഒന്നര പവന്‍റെ മൂന്ന് വളകൾ മോഷണം പോയെന്നായിരുന്നു പരാതി. മൊയ്തീൻ ഹാജിയുടെ പരാതിയിൽ പോലീസ് കേസെടുക്കുകയും കണ്ണൂരിൽ നിന്നെത്തിയ വിരലടയാള വിദഗ്ദരും ഡോഗ് സ്ക്വാഡും വീട്ടിൽ പരിശോധന നടത്തുകയും ചെയ്തിരുന്നു. സംഭവ സമയം മൊയ്തീൻ ഹാജിയും ഭാര്യയും മകനും ഷംസിയയുമാണ് വീട്ടിലുണ്ടായിരുന്നത്. യുവതിയെ ചോദ്യം ചെയ്തപ്പോൾ പരസ്പര വിരുദ്ധമായ മൊഴികൾ നൽകിയതോടെ പോലീസ് അന്വേഷണം വീട്ടിലുള്ളവരിലേക്ക് കേന്ദ്രീകരിക്കുകയായിരുന്നു. ബാങ്കിൽ പണയം വച്ച സ്വർണം തിരിച്ചെടുക്കാനാണ് വളകൾ മോഷ്‌ടിച്ചെതെന്ന്…

Read More