കാഞ്ഞങ്ങാട്: അജാനൂർ കടപ്പുറത്തെ നാലുവയസുകാരൻ അദ്വൈതിന്റെ മരണത്തിന് കാരണമായത് ഐസ്ക്രീമിൽ കലർത്തിയ വിഷം. കുട്ടിയുടെ അമ്മ ആത്മഹത്യാശ്രമത്തിന്റെ ഭാഗമായി വിഷം കലർത്തിയ ഐസ്ക്രീം അബദ്ധത്തിൽ കുട്ടിയും എടുത്തു കഴിക്കുകയായിരുന്നുവെന്നാണ് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഗുരുതരാവസ്ഥയിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അമ്മ വർഷ(28)യുടെ മൊഴി കോഴിക്കോട് ജില്ലാ മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിൽ രേഖപ്പെടുത്തി. ഇവർക്കെതിരെ 304-ാം വകുപ്പ് പ്രകാരം മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. കാസർഗോഡ് കുന്പള സ്വദേശിയായ മഹേഷിന്റെയും അജാനൂർ സ്വദേശിനി വർഷയുടെയും മകൻ അദ്വൈതിനെ കടുത്ത ഛർദിയെ തുടർന്നാണ് കഴിഞ്ഞ 12 ന് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. അൽപ്പസമയത്തിനകം തന്നെ മരണം സംഭവിക്കുകയായിരുന്നു. തലേദിവസം ഹോട്ടലിൽ നിന്ന് വാങ്ങിയ ബിരിയാണിയിൽ നിന്നുണ്ടായ ഭക്ഷ്യവിഷബാധയാണ് മരണകാരണമായതെന്നായിരുന്നു ആദ്യ നിഗമനം. കുട്ടിയുടെ മരണത്തിന് തൊട്ടുപിന്നാലെ വർഷയും സഹോദരി ദൃശ്യ(19)യും അവശനിലയിൽ ആശുപത്രിയിലാകുകയും ചെയ്തിരുന്നു. മഹേഷിന്റെ വീട്ടുകാരുമായുണ്ടായ ചില പ്രശ്നങ്ങൾ…
Read MoreCategory: Kannur
ഞാന്‍ കോഴിക്കോട് ഉണ്ടേ..! മയ്യിലിൽ നിന്ന് കാണാതായ വിദ്യാർഥിനിയെ കാമുകനൊപ്പം കണ്ടെത്തി
മയ്യിൽ: മയ്യിലിൽ നിന്ന് കാണാതായ വിദ്യാർഥിനിയെ കാമുകനൊപ്പം കോഴിക്കോട് കണ്ടെത്തി. ഇന്നലെ രാവിലെ കോളജിലേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ 20 കാരി വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ മയ്യിൽ പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ മയ്യിൽ കയരളം സ്വദേശിയായ യുവാവിനോടൊപ്പം താൻ കോഴിക്കോടുണ്ടെന്ന് വിദ്യാർഥിനി ബന്ധുക്കളെ അറിയിക്കുകയായിരുന്നു.
Read Moreചാർജെടുക്കുമ്പോള്‍ 422 കേസുകള്‍, സ്ഥലംമാറിപ്പോകുമ്പോള്‍ കേസുകളുടെ എണ്ണം 43; സ്ഥലം മാറിപ്പോകുന്നത് മികച്ച കുറ്റാന്വേഷകൻ
കണ്ണൂർ: കുറ്റാന്വേഷണരംഘത്തെ വിദഗ്ധരിൽ ഒരാളാണ് മലപ്പുറം മേലാറ്റൂരിലേക്ക് എസ്എച്ച്ഒയായി സ്ഥലം മാറി പോകുന്ന കണ്ണൂർ ടൗൺ എസ്എച്ച്ഒയായിരുന്ന പ്രദീപൻ കണ്ണിപ്പൊയിൽ. 2019 ജൂണിലായിരുന്നു കണ്ണൂർ ടൗൺ സ്റ്റേഷനിൽ ചാർജെടുത്തത്. പ്രദീപൻ കണ്ണിപ്പൊയിൽ ചാർജെടുക്കുന്പോൾ അന്വേഷണപരിധിയിൽ 422 കേസുകളായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ, സ്ഥലംമാറിപ്പോകുന്പോൾ കേസുകളുടെ എണ്ണം 43 ആക്കി കുറച്ചു. ഒരു വർഷം രണ്ടായിരത്തോളം കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സ്റ്റേഷനാണ് കണ്ണൂർ ടൗൺ സ്റ്റേഷൻ. ക്രമസമാധാനപാലന രംഗത്തും മികച്ച പ്രവർത്തനമായിരുന്നു കാഴ്ചവച്ചത്. കണ്ണൂരിൽ മാധ്യമപ്രവർത്തകനെ കെട്ടിയിട്ട് കവർച്ച നടത്തിയ ബംഗ്ലാദേശ് സ്വദേശികളെ അറസ്റ്റുചെയ്ത സംഭവം , പള്ളിക്കുന്നിൽ നടന്ന കവർച്ചയിൽ ഹോം നഴ്സിന്റെ അറസ്റ്റ് തുടങ്ങിയ പ്രമാദമായ കേസുകൾ തെളിയിച്ചവയിൽപെടുന്നു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി വി.സി. വിഷ്ണുകുമാറാണ് ടൗൺ സ്റ്റേഷനിലെ പുതിയ എസ്ഐ.
Read Moreനേവിക്കായി കുടിയൊഴിപ്പിക്കപ്പെട്ടവര്‍ വീണ്ടും ആശങ്കയിൽ ! ഉത്തരവൊക്കെ ശരി, പക്ഷേ ഫണ്ട്എ ത്തിയില്ലെന്ന് ഉദ്യോഗസ്ഥർ
പയ്യന്നൂര്‍: ഏഴിമല നേവല്‍ അക്കാഡമിക്കായി കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച ഫണ്ട് 15 ദിവസത്തിനുള്ളില്‍ വിതരണം ചെയ്യണമെന്നു മന്ത്രിമാര്‍ പങ്കെടുത്ത അദാലത്തിലെ ഉത്തരവിനും പുല്ലുവില. അദാലത്തിൽ അനുകൂല വിധി നേടിയ കുടിയൊഴിപ്പിക്കപ്പെട്ടവർ ഫണ്ട് വിതരണം ചെയ്യേണ്ട തലശേരിയിലെ സ്പെഷ്യൽ തഹസിൽദാർ ഓഫീസുമായി ബന്ധപ്പെട്ടപ്പോൾ ബന്ധപ്പെട്ട ഓഫീസ് കൈമലർത്തുകയായിരുന്നു. ഉത്തരവൊക്കെ ശരി തന്നെ പക്ഷേ കളക്ടറേറ്റിൽ നിന്നും ഫണ്ടെത്തിയിട്ടില്ലെന്നായിരുന്നു ഇവരുടെ മറുപടി. ജില്ലയിൽ നിന്നുള്ള മന്ത്രിമാരായ ഇ.പി. ജയരാജൻ, കെ.കെ. ശൈലജ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ ഇക്കഴിഞ്ഞ് നാലിന് നടത്തിയ തളിപ്പറന്പ്-പയ്യന്നൂർ താലൂക്ക് അദാലത്തിലായിരുന്നുനഷ്ടപരിഹാരം രണ്ടാഴ്ചയ്ക്കുള്ളിൽ വിതരണം ചെയ്യണെന്ന് ഉത്തരവിട്ടത്. കുടിയൊഴിപ്പിക്കപ്പെട്ടവരുടെ പരാതികളില്‍ കോടതി വിധിയായതും 28 എ-3 പ്രകാരം ഓര്ഡറായതുമായ അപേക്ഷകളില്‍ രണ്ടഴ്ചക്കുള്ളില്‍ നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു ഉത്തരവ്. ഇരുപതോളം പേരുടെ പരാതികള്‍ ഒന്നിച്ച് പരിഗണിച്ചുകൊണ്ടായിരുന്നു മന്ത്രിമാര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ഉത്തരവ് നൽകിയത്. 2019 നവംബര്‍ മുതല്‍ കഴിഞ്ഞവര്‍ഷം…
Read Moreയുവതിയുടെ വീട്ടിലുള്ളവര്‍ക്കെല്ലാം കോവിഡാണെന്ന്…! എല്ലാവരും കൈയൊഴിഞ്ഞപ്പോൾ വഴിതെറ്റിയെത്തിയ യുവതിയെ സുരക്ഷിത സ്ഥാനത്തെത്തിച്ച് പയ്യന്നൂർ പോലീസ്
പയ്യന്നൂര്‍: വഴിതെറ്റിയെത്തിയ യുവതിയുടെ സംരക്ഷണത്തിന് ബന്ധപ്പെട്ട വകുപ്പുകളെല്ലാം കൈമലര്‍ത്തിയപ്പോള്‍ ഒടുവില്‍ യുവതിക്ക് തുണയായത് പയ്യന്നൂര്‍ പോലീസ്. ഇന്നലെ വൈകുന്നേരം ആറരയോടെ പയ്യന്നൂര്‍ പഴയ ബസ് സ്റ്റാൻഡിൽ കണ്ടെത്തിയ കാസര്‍ഗോട് രാജപുരം ചുള്ളിക്കരയിലെ 25 കാരിയെയാണ് പയ്യന്നൂർ പോലീസ് സുരക്ഷിതമായി വീട്ടിലെത്തിച്ചത്. ബസ് സ്റ്റാൻഡിൽ നിന്നും പോലീസ് സ്റ്റേഷനിലെത്തിച്ച യുവതിയെ ചന്തേര പോലീസിന് കൈമാറാനായിരുന്നു ആദ്യശ്രമം. പിന്നീട് രാജപുരം പോലീസുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ കൈമാറി. മൂന്ന് മണിക്കൂറോളം കഴിഞ്ഞിട്ടും പ്രതികരണമില്ലാതായപ്പോള്‍ വീണ്ടും ബന്ധപ്പെട്ടു.അപ്പോഴാണ് അറിയുന്നത് ഈ യുവതിയുടെ വീട്ടിലുള്ളവര്‍ക്കെല്ലാം കോവിഡാണെന്ന്. രാജപുരത്തുനിന്ന് ആരുമെത്തില്ലെന്ന് ബോധ്യമായപ്പോള്‍ 108 ആംമ്പുലന്‍സ് സംഘടിപ്പിക്കാനായി അടുത്ത ശ്രമം. പരിശോധനയില്‍ കോവിഡാണെങ്കില്‍ വരാമെന്നായിരുന്നു മറുപടി. പിന്നീട് ഡോക്ടറുമായി ബന്ധപ്പെട്ടപ്പോള്‍ അതിനും സാങ്കേതിത തടസം. യുവതിക്ക് കോവിഡുണ്ടെങ്കില്‍ സ്റ്റേഷനില്‍ നിര്‍ത്താനുമാകില്ല. എല്ലാവരും കൈയൊഴിഞ്ഞപ്പോഴും യുവതിയെ സുരക്ഷിത സ്ഥാനത്തെത്തിക്കാതെ പിൻമാറില്ലെന്ന നിലപാടിയിലാരുന്നു ഇൻസ്പെക്ടർ എം.സി. പ്രമോദ്. ഭക്ഷണം നൽകിയ…
Read Moreകൂത്തുപറമ്പ് മണ്ഡലത്തിൽ ചരടു വലികൾ ശക്തം; കെ.പി. മോഹനനും പൊട്ടങ്കണ്ടി അബ്ദുളളയും ഏറ്റുമുട്ടുമോ?
തലശേരി: കൂത്തുപറമ്പ് നിയോജക മണ്ഡലത്തിൽ ഇടതു വലതു മുന്നണികളുടെ സ്ഥാനാർഥി നിർണയ ചർച്ചയിൽ അണിയറ നീക്കങ്ങൾ സജീവം. ഇടതു മുന്നണി സ്ഥാനാർഥിയായി മുൻ മന്ത്രി കെ.പി. മോഹനനും യുഡിഎഫിനു വേണ്ടി മുസ്ലിംലീഗ് കൂത്തുപറമ്പ് മണ്ഡലം പ്രസിഡന്റ് പൊട്ടങ്കണ്ടി അബ്ദുള്ളയും മത്സരിക്കുമെന്നാണ് സൂചന. ദീർഘകാലം ഒന്നിച്ച് ഒരേ മുന്നണിയിൽ പ്രവർത്തിച്ച കെ.പി.മോഹനനും പൊട്ടങ്കണ്ടി അബ്ദുള്ളയും അടുത്ത സുഹൃത്തുക്കളാണ്. ബന്ധുക്കളെപോലെ കഴിയുന്ന ഇവർ തമ്മിലാണ് മൽസരമെങ്കിൽ കൂത്തുപറമ്പ് മണ്ഡലത്തിൽ ഇത്തവണത്തെ മൽസരം തീ പാറും. യുഡിഎഫ് ലീഗിന് കൂത്തുപറമ്പ് സീറ്റ് നൽകാനാണ് ധാരണ.ജീവകാരുണ്യ പ്രവർത്തന രംഗത്ത് സജീവ സാന്നിധ്യവും യുഎഇയിലെ അൽ മദീന ഗ്രൂപ്പ് ചെയർമാനും തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി വൈസ് ചെയർമാനുമായ പൊട്ടങ്കണ്ടി അബ്ദുള്ള യുഡിഎഫ് സ്ഥാനാർഥിയാകുമെന്ന് തന്നെയാണ് മുസ്ലിംലീഗ് കേന്ദ്രങ്ങൾ വ്യക്തമാക്കുന്നത്. മത്സരിക്കണമെന്ന് ലീഗ് സംസ്ഥാന നേതൃത്വവും പൊട്ടങ്കണ്ടി അബ്ദുള്ളയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, താൻ മൽസരിക്കാൻ…
Read Moreകണ്ണൂരിൽ സിപിഎം-കോൺഗ്രസ് സൈബർ പോര്;സുധാകരൻ പേപ്പട്ടിയെപോലെ, കൈകാര്യം ചെയ്യണമെന്ന് കെ.കെ.രാഗേഷ് എംപി; ബൾബിനടുത്തേക്ക് പോകുന്ന മഴപ്പാറ്റയാണ് രാഗേഷെന്ന് സതീശൻ പാച്ചേനി
സ്വന്തം ലേഖകൻകണ്ണൂർ: കണ്ണൂരിൽ കോൺഗ്രസ്-സിപിഎം നേതാക്കളുടെ സൈബർ പോര്. മുഖ്യമന്ത്രി പിണറായി വിജയനെ വീണ്ടും അധിക്ഷേപിച്ച കെ.സുധാകരനെതിരേയാണ് കെ.കെ.രാഗേഷ് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ രംഗത്ത് എത്തിയത്. ഇതിനു പിന്നാലെ കെ.കെ.രാഗേഷിനെതിരേ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനിയും ഫെയ്സ്ബുക്കിലൂടെ രംഗത്ത് എത്തിയിട്ടുണ്ട്. പെരിയ കല്യോട്ട് നടന്ന രക്തസാക്ഷി അനുസ്മരണ പ്രസംഗത്തിലാണ് കെ.സുധാകരൻ മുഖ്യമന്ത്രി പിണറായി വിജയനെതിരേ പറഞ്ഞത്. സുധാകരന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു; മുല്ലപ്പള്ളി രാമചന്ദ്രന്റെ പിതാവിനെ മുഖ്യമന്ത്രി ആക്ഷേപിച്ചു. മുല്ലപ്പള്ളി രാമചന്ദ്രന്റെ പിതാവ് ഗോപാലൻ ഈ രാഷ്ട്രത്തിന്റെ സ്വാതന്ത്രത്തിനായി ഒരു പോരാളിയായി പടവെട്ടുമ്പോൾ പിണറായി വിജയന്റെ അച്ഛൻ ചെത്തുകാരൻ കോരേട്ടൻ പിണറായിയിൽ കള്ളുകുടിച്ച് തേരാപാരാ നടക്കുകയായിരുന്നു എന്നാണ് സുധാകരൻ പരിഹസിച്ചത്. സുധാകരന്റെ ആക്ഷേപത്തിനെതിരേ കെ.കെ.രാഗേഷ് എംപി രംഗത്തുവരികയായിരുന്നു. രാഗേഷ് പോസ്റ്റ് ഇങ്ങനെയായിരുന്നു…” കേരളത്തിന്റെ മുഖ്യമന്ത്രിയെ തുടർച്ചയായി അധിക്ഷേപിക്കുന്ന സുധാകരന് ഭ്രാന്താണെന്നാണ് കെ.കെ. രാഗേഷ് പറഞ്ഞത്. ജനങ്ങളോട് മറ്റൊന്നും ചർച്ചചെയ്യാനില്ലാതെ വന്നപ്പോൾ…
Read Moreചക്കരുചി അറിഞ്ഞ കോവിഡ് കാലം! വെറുതെ കൊടുത്തിരുന്ന ചക്കയ്ക്ക് ഇന്ന് കിലോയ്ക്ക് എത്ര രൂപയായെന്ന് അറിയുമോ?
കേളകം: ലോക്ക് ഡൗൺ കാലത്താണ് ചക്കക്കൊണ്ട് രുചിയും ഗുണങ്ങളുമുള്ള വിവിധ വിഭവങ്ങൾ ഉണ്ടാക്കാമെന്ന് മലയാളി വ്യാപകമായി തിരിച്ചറിഞ്ഞത്. അതിന് മുമ്പും ചക്ക മലയാളിയുടെ പ്രിയ വിഭവമായിരുന്നെ ങ്കിലും വൈവിദ്യങ്ങളുടെ പരീക്ഷണം അടുക്കളകളിൽ ആരംഭിച്ചത് ഈ കോവിഡ് കാലത്താണ്. 2000 കോടി രൂപയുടെ വിപണന സാധ്യതയാണ് ചക്കയുടെ മാർക്കെറ്റെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. വെറുതെ കൊടുത്തിരുന്ന ചക്കയ്ക്ക് ഇന്ന് കിലോയ്ക്ക് 35 രൂപ മാർക്കറ്റ് വിലയായി. പല കർഷകരും ഏക്കർ കണക്കിന് പ്ലാവ് തോട്ടങ്ങൾ വച്ച് പിടിപ്പിക്കുന്നു. വിദേശത്ത് വൻ ഡിമാൻഡാണ് ചക്കയുടെ മൂല്യവർധിത ഉത്പന്നങ്ങൾക്ക്. ഇത്തരത്തിലുള്ള ചെറുകിട ഉത്പാദകരെ സഹായിക്കാനുള്ള ചുവടുവവയ്പണ് ജാക്ക് ഫ്രൂട്ട് പ്രമോഷൻ അസോസിയേഷനും റെജി തോമസ് എന്ന അടിമാലി മച്ചിപ്ലാവുകാരനും നടത്തുന്നത്. ഉണ്ണിയപ്പം, ഐസ്ക്രീം, സ്ക്വാഷ്, അച്ചാർ, വരട്ടി, ഹൽവ, പുട്ടുപൊടി, പായസം, വൈവിധ്യമാർന്ന ചിപ്സുകൾ തുടങ്ങി ചക്ക വിഭവങ്ങളുടെ വൈവിധ്യങ്ങളാണ് മേളയിൽ ഒരുക്കിയിരിക്കുന്നത്.…
Read Moreസമരക്കാരുമായി ചർച്ച നടത്തിയാൽ ആരാണ് കാലുപിടിക്കേണ്ടതെന്ന് മനസിലാകും! മുഖ്യമന്ത്രിക്കെതിരേ മറുപടിയുമായി ഉമ്മൻചാണ്ടി
കണ്ണൂർ: ഉദ്യോഗാർഥികളുടെ കാല് പിടിക്കേണ്ടത് ഉമ്മൻചാണ്ടിയാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനക്കെതിരേ മറുപടിയുമായി ഉമ്മൻചാണ്ടി. പിഎസ്സി ഉദ്യോഗാർഥികളുമായി സർക്കാർ ചർച്ചയ്ക്ക് തയാറാകണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. അവരെ കേൾക്കാതെയാണ് മുഖ്യമന്ത്രി തന്നെ ആക്ഷേപിക്കുന്നത്. അധിക്ഷേപത്തിൽ പരാതിയില്ല. മുന്‍പും നിരവധി അധിക്ഷേപങ്ങൾ കേട്ടിട്ടുണ്ട്. കല്ലെറിഞ്ഞപ്പോഴും പ്രതിഷേധിക്കാൻ നിന്നിട്ടില്ല. സമരക്കാരുമായി ചർച്ച നടത്തിയാൽ ആരാണ് അവരുടെ കാല് പിടിക്കേണ്ടതെന്ന് കാര്യം മുഖ്യമന്ത്രിക്ക് മനസിലാകും. പിഎസ്സി ഉദ്യോഗാർഥികളോട് അനുഭാവപൂർവമായ സമീപനമാണ് യുഡിഎഫ് സർക്കാർ സ്വീകരിച്ചിട്ടുള്ളത്. യൂണിവേഴ്സിറ്റി കത്തിക്കുത്ത് കേസിൽ പ്രതികളായ മൂന്നുപേരുടെ ജോലി നഷ്ടമായതിന്റെ പ്രതികാരമായാണ് മറ്റുള്ളവർക്കും ജോലി നൽകാത്തത്. പുതിയ ലിസ്റ്റ് വരാതെ 131 ലിസ്റ്റുകളുടെ കാലാവധിയാണ് ധൃതിപിടിച്ച് സർക്കാർ റദ്ദുചെയ്തത്. കേന്ദ്രസർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരേ കണ്ണടയ്ക്കുന്നത് സിപിഎമ്മാണ്. ബിപിസിഎൽ വിറ്റഴിക്കുന്പോൾ പോലും ആ വേദിയിൽ പ്രധാനമന്ത്രിയുടെ മുന്നിൽ മിണ്ടായിരുന്ന ആളാണ് കേരള മുഖ്യമന്ത്രി. ചലച്ചിത്രോത്സവ…
Read More“മുഖ്യമന്ത്രി ഇത്രയ്ക്ക് ചീപ്പായിരുന്നോ..? കലാകാരനെന്ന സര്‍ട്ടിഫിക്കറ്റ് പാര്‍ട്ടി അടിമകള്‍ക്ക് മാത്രം; കടുത്ത വിമർശനവുമായി ടി. സിദ്ദിഖ്
ഐഎഫ്എഫ്കെ കൊച്ചി എഡിഷനിൽ നിന്ന് നടൻ സലിംകുമാറിനെ ഒഴിവാക്കിയതിൽ വിമർശനവുമായി കോൺഗ്രസ് നേതാവ് ടി. സിദ്ദിഖ്. ദേശീയ പുരസ്കാര ജേതാവായ സലിംകുമാറിനെ അപമാനിച്ചത് കേരളം പൊറുക്കില്ല. മുഖ്യമന്ത്രി ഇത്രയ്ക്ക് ചീപ്പായിരുന്നോ എന്നും സിദ്ദിഖ് ഫേസ്ബുക്കിൽ കുറിച്ചു. പാർട്ടി അടിമകൾക്ക് മാത്രമാണ് കലാകാരന്മാർ എന്ന സർട്ടിഫിക്കറ്റ് എകെജി സെന്ററിൽ നിന്ന് നൽകുന്നതെന്നും സിദ്ദീഖ് കുറ്റപ്പെടുത്തി. ഇനി മുതൽ സലിംകുമാർ ചിരിപ്പിക്കുമ്പോൾ കരയുകയും കരയിപ്പിക്കുമ്പോൾ ചിരിക്കുകയും ചെയ്ത് സഖാക്കൾ അദ്ദേഹത്തിനെതിരെ പ്രതിഷേധിക്കുമായിരിക്കുമോയെന്നും സിദ്ദിഖ് ചോദിച്ചു.
Read More