തലശേരി: തലശേരി നഗരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സെക്സ് റാക്കറ്റുകളെ കുറിച്ച് പോലീസ് അന്വേഷണമാരംഭിച്ചു. കന്യകമാരായ പെണ്‍കുട്ടികളെ സമ്പന്നരിലേക്കെത്തിക്കുന്ന അതീവ രഹസ്യമായി പ്രവര്‍ത്തിക്കുന്ന സെക്സ് റാക്കറ്റുകളെ കുറിച്ച് കഴിഞ്ഞദിവസം രാഷ്ട്രദീപിക റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സംഘം അന്വഷണമാരംഭിച്ചിട്ടുള്ളത്. കമ്മീഷന് വ്യവസ്ഥയില്‍ പെണ്‍കുട്ടികളെ സമ്പന്നര്‍ക്ക് പരിചയപ്പെടുത്തുന്ന സെക്സ് റാക്കറ്റിലെ ഏജന്റുമാരായ യുവതികളെ കുറിച്ചും പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്. യുവതിയായ ഏജന്റിന്റെ കെണിയില്‍ പെട്ട് അതിസമ്പന്നന്റെ ഓഫീസില്‍ ജോലിക്കായി എത്തിയ പതിനെട്ടുകാരിയെ സമ്പന്നന് കടന്നു പിടിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ അതിക്രമത്തിനിരയായ പെണ്‍കുട്ടിയില്‍ നിന്ന് പോലീസ് മൊഴി രേഖപ്പെടുത്തും. പരാതിക്കില്ലെന്ന് പെണ്‍കുട്ടിയും രക്ഷിതാക്കളും ആവര്‍ത്തിച്ചു പറയുന്നുണ്ടെങ്കിലും ബോധവത്കരണത്തിലൂടെ പെണ്‍കുട്ടിയെ നിയമ നടപടിക്ക് സജ്ജമാക്കാന്‍ വനിത സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. പരാതി കൊടുക്കാതിരിക്കുന്ന ഇരകളാണ് ഇത്തരം പീഢനവീരന്മാര്ക്ക് തണലാകുന്നതെന്ന് വനിത സംഘടനാ നേതാക്കള്‍ പറയുന്നു. പ്രവാസ ലോകത്ത് നിന്ന് വര്‍ഷങ്ങള്‍ക്ക്…
Read MoreCategory: Kannur
ചാറ്റിംഗ് നടത്തി പീഡനം; പിന്നിൽ സെക്സ് റാക്കറ്റും; കൂടുതൽ പരാതികളുമായി വിദ്യാർഥിനികൾ
തളിപ്പറമ്പ്: പീഡനക്കേസിൽ അറസ്റ്റിലായ വാഹിദിന്റെ ചാറ്റ് വലയില്‍ എറണാകുളം, മംഗളൂരു ജില്ലയിൽ നിന്നുള്ള വിദ്യാർഥിനികളും ഉൾപ്പെട്ടതായി പോലീസ് അന്വേഷണത്തിൽ വ്യക്തമായി. ഷെയര്‍ചാറ്റ് കെണിയില്‍ വീഴ്ത്തി സ്കൂള്‍ വിദ്യാര്‍ഥിനികളുടെ മാനം കവരുന്ന കൊയ്യം പെരുന്തിലേരി സ്വദേശി എ.വി.വാഹിദിനെ ചോദ്യം ചെയ്തപ്പോഴാണ് പോലീസിന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. ചൊവ്വാഴ്ച്ച രാത്രി പോലീസിന്റെ പിടിയിലാവുമ്പോള്‍ ഇയാള്‍ വടകര ലോകനാര്‍കാവ് സ്വദേശിനിയായ ഒരു സ്കൂള്‍ വിദ്യാര്‍ഥിനിയുമായി ചാറ്റിംഗിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. നിരവധി വിവരങ്ങള്‍ ചോദ്യം ചെയ്യലിലൂടെ പോലീസിന് ലഭിച്ചിട്ടുണ്ട്. വലിയ ഒരു സെക്സ് റാക്കറ്റും ഇയാള്‍ക്ക് പിറകിലുണ്ടെന്ന നിഗമനത്തിലാണ് പോലീസ്. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുകളുണ്ടാകാനും സാധ്യതയുണ്ടെന്നാണ് സൂചനകള്‍. ചാറ്റിംഗ് വലയില്‍ കുടുക്കി ഇയാള്‍ പീഡിപ്പിച്ച വിദ്യാര്ഥിനികളെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ഫോണിലൂടെയും ചില പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഇതൊക്കെ പരിശോധിച്ചുവരികയാണ്. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി വാഹിദിനെ തിങ്കളാഴ്ച്ച പോലീസ് കസ്റ്റഡിയില്‍ വാങ്ങുന്നുണ്ട്.…
Read Moreബിജെപി പ്രസിഡന്റ് നിയമനം! കണ്ണൂരിൽ കീറാമുട്ടി; സിപിഎമ്മിനോട് കരുത്തോടെ പിടിച്ചുനിൽക്കാൻ കണ്ണൂരിൽ കരുത്തുറ്റ പ്രസിഡന്റ് വേണമെന്നാണ് ദേശീയനേതൃത്വം
സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് പത്തു ജില്ലകളിൽ ബിജെപി പ്രസിഡന്റുമാരെ പ്രഖ്യാപിച്ചെങ്കിലും കണ്ണൂർ ഉൾപ്പെടെ നാലു ജില്ലകളിൽ പ്രസിഡന്റുമാരെ കണ്ടെത്താനാകാത്തത് ദേശീയ-സംസ്ഥാന നേതൃത്വത്തിന് വെല്ലുവിളിയാകുന്നു. നാലു ജില്ലകളിൽ നേതൃത്വത്തെ ഏറ്റവും കൂടുതൽ പ്രതിരോധത്തിലാക്കുന്നത് കണ്ണൂരാണ്. സംസ്ഥാനത്തെ ജില്ലകളിൽ ദേശീയനേതൃത്വം ഏറ്റവും ഗൗരവത്തിൽ നോക്കിക്കാണുന്ന ജില്ല കൂടിയാണ് കണ്ണൂർ. സിപിഎമ്മിനോട് കരുത്തോടെ പിടിച്ചുനിൽക്കാൻ കണ്ണൂരിൽ കരുത്തുറ്റ പ്രസിഡന്റ് വേണമെന്നാണ് ദേശീയനേതൃത്വം സംസ്ഥാനകമ്മിറ്റിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. കണ്ണൂരിൽ പാർട്ടിക്കുള്ളിലെ ഗ്രൂപ്പുകളും ഗ്രൂപ്പുകൾക്ക് നേതൃത്വം വഹിക്കുന്നവരും ശക്തരാണെന്നതിനാൽ പെട്ടെന്ന് ഒരു തീരുമാനമെടുക്കാനും കഴിയാത്ത അവസ്ഥയുണ്ട്. സ്വന്തം ജില്ലയായ കണ്ണൂരിൽ തങ്ങൾക്കു വേണ്ടപ്പെട്ടയാളെ പ്രസിഡന്റാക്കണമെന്ന് പി.കെ. കൃഷ്ണദാസിനും കേന്ദ്രമന്ത്രിയായ വി. മുരളീധരനും ആഗ്രഹമുണ്ട്. അതുകൊണ്ടുതന്നെയാണ് മറ്റു ജില്ലകളെ അപേക്ഷിച്ച് കണ്ണൂരിൽ പ്രശ്നം രൂക്ഷമാകാനും കാരണം. മുതിർന്ന നേതാക്കൾ ഉൾപ്പെടെ കണ്ണൂരിന്റെ കാര്യത്തിൽ ഇടപെട്ടിട്ടും ഇരുപക്ഷവും പ്രസിഡന്റ് സ്ഥാനത്തിനായി അരയും തലയും മുറുക്കി രംഗത്തിറങ്ങിയിട്ടുണ്ട്. കണ്ണൂരിൽ…
Read Moreമാഹിയിൽ നിന്നും മദ്യപിച്ച് ട്രെയിനിൽ കയറുന്നവരെ നിരീക്ഷിക്കും; മാതൃഭൂമി ജീവനക്കാരനെ ട്രെയിനിൽ ആക്രമിച്ച സംഭവത്തിൽ അന്വേഷണം തുടങ്ങി
കണ്ണൂർ: മദ്യപിച്ച് മാഹിയിൽനിന്ന് ട്രെയിനിൽ കയറുന്നവരെ നിരീക്ഷിക്കാൻ റെയിൽവേ പോലീസിന്റെയും ആർപിഎഫിന്റെയും പ്രത്യേക സംഘം. ട്രെയിനിൽ മദ്യപിച്ചുകയറി യാത്രക്കാർക്കു ശല്യമുണ്ടാക്കുന്ന രീതിയിൽ പെരുമാറിയാൽ കർശന നടപടിയെടുക്കാനാണ് റെയിൽവേ പോലീസിന്റെ തീരുമാനം. ഇന്നലെ കോഴിക്കോട്-കണ്ണൂർ പാസഞ്ചറിൽ യാത്ര ചെയ്ത മാതൃഭൂമി ജീവനക്കാരൻ കെ.എം. രാധാകൃഷ്ണനെ ട്രെയിനിൽ വച്ച് രണ്ടംഗ സംഘം ആക്രമിച്ചിരുന്നു. ഉച്ചകഴിഞ്ഞ് 3.25 ഓടെ തലശേരിക്കും ധർമടം സ്റ്റേഷനും ഇടയിലായിരുന്നു സംഭവം. രാധാകൃഷ്ണന്റെ ഫോൺ വലിച്ചെറിയുകയും പേഴ്സ് ഇവർ കവരുകയും ചെയ്തു. ധർമടം സ്റ്റേഷനിൽ ട്രെയിൻ നിർത്തിയപ്പോൾ ഇവർ ഓടി രക്ഷപ്പെടുകയും ചെയ്തു. റെയിൽവേ എസ്ഐ സുരേന്ദ്രൻ കല്യാടന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം തുടങ്ങിയിട്ടുണ്ട്. പ്രതികളെകുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്.
Read Moreകരിവെള്ളൂരിൽ സർവീസിനിടെ സ്വകാര്യ ബസ് ബൈക്കിലെത്തിയ സംഘം എറിഞ്ഞു തകർത്തു; ബസ് ഡ്രൈവറുടെ അവസരോചിതമായ ഇടപെടലിനെ തുടർന്ന് ഒഴിവായത് വന്‍ദുരന്തം
പയ്യന്നൂര്‍: ബൈക്കില്‍ പിന്തുടര്ന്നെത്തിയവര് യാത്രക്കാരുമായി പോകുകയായിരുന്ന ബസ് എറിഞ്ഞുതകര്‍ത്തു. കണ്ണൂര്‍-കാസർഗോഡ് റൂട്ടില്‍ സര്‍വീസ് നടത്തുന്ന സുസ്മിത ബസാണ് എറിഞ്ഞു തകർത്തത്. ഇന്നലെ രാത്രി ഒമ്പതോടെ ദേശീയ പാതയില്‍ കരിവെള്ളൂര്‍ ആണൂരിലാണ് സംഭവം. ബസിനെ പിന്തുടര്ന്നെത്തിയവരാണ് അക്രമം നടത്തിയത്. കല്ലേറില്‍ ബസിന്റെ മുന്‍ഭാഗം തകര്‍ന്നു. ബസ് ഡ്രൈവറുടെ അവസരോചിതമായ ഇടപെടലിനെ തുടർന്നാണ് ബസ് കുഴിയിലേക്ക് മറിയാതെ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. അക്രമം നടത്തിയ പ്രതികള്‍ ബൈക്കില്‍ തന്നെ രക്ഷപ്പെട്ടു. വിവരമറിഞ്ഞ് പയ്യന്നൂര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. രണ്ട് ദിവസം മുമ്പ് ഇതേ കമ്പനിയുടെ കണ്ണൂര്‍- കൊല്ലൂര്‍ മൂകാംബിക റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസിലെ ജീവനക്കാരനെ പയ്യന്നൂര്‍ പഴയ ബസ് സ്റ്റാൻഡിലെത്തിയപ്പോൾ കെഎസ്ആർടിസി ബസ് ജീവനക്കാർ മർദിച്ചെന്നു പരാതിയുണ്ടായിരുന്നു. ഡ്രൈവർ കാസർഗോഡ് ബേവിഞ്ച തെക്കിലെ ചുത്രമൂല വീട്ടിൽ സുജിത്തിന്റെ കൈ പിടിച്ചു തിരിച്ചതിനെ തുടർന്ന് പരിക്കേറ്റ ഇയാൾ ചികിത്സയിലാണ്.…
Read Moreഒന്നര വയസുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതി അറസ്റ്റിൽ; സംഭവം കേളകത്ത്
കേളകം: ഒന്നര വയസുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെയും കാമുകനെയും കേളകം പോലീസ് അറസ്റ്റ് ചെയ്തു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം അറസ്റ്റ് ചെയ്ത ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. യുവതിയുടെ ഭർത്താവിന്റെ പരാതിയിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഒന്നര മാസം മുമ്പാണു നെല്ലിയോടി സ്വദേശിയായ യുവതിയും ഒറ്റപ്ലാവ് സ്വദേശിയായ യുവാവും നാടുവിട്ടത്. ഭർത്താവിന്റെ അയൽവാസിയായ യുവാവിനൊപ്പമാണു യുവതി ഒളിച്ചോടിയത്. ഒരു മാസമായി ഒളിവിലായിരുന്ന ഇവരെ ഇന്നലെ പുലർച്ചെ പുൽപ്പള്ളിയിൽ വച്ചാണ് കേളകം പോലീസ് അറസ്റ്റ് ചെയ്തത്. മാതാവിന്റെ സംരക്ഷണം ലഭിക്കേണ്ട പ്രായത്തിൽ കുട്ടിയെ ഉപേക്ഷിച്ചു കടന്നു കളഞ്ഞതിനാൽ കുഞ്ഞിന്റെ അവകാശങ്ങൾ ലംഘിക്കപ്പെട്ടുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇവരെ റിമാൻഡ് ചെയ്തത്.
Read Moreമയ്യിലിൽ ബിജെപി നേതാവിന്റെ വീടിന് നേരെ അക്രമം; ഇനി ഉറക്കമില്ലാത്ത രാവുകൾ സമ്മാനിക്കുമെന്ന് ഫേസ്ബുക്ക് കമന്റുകളും
മയ്യിൽ: ബിജെപി സംസ്ഥാന നേതാവിന്റെ വീടിന് നേരെ അക്രമം. ബിജെപി സംസ്ഥാന കൗൺസിൽ അംഗം ബേബി സുനാഗറിന്റെ മയ്യിൽ ചെറുപഴശി കടൂർമുക്കിലെ വീടിന് നേരെയാണ് ഇന്ന് പുലർച്ചെ രണ്ടരയോടെ അക്രമം ഉണ്ടായത്. വീടിന്റെ മുൻവശത്തെ ജനൽഗ്ലാസുകൾ തകർന്ന നിലയിലാണ്. നാല് ബൈക്കുകളിലായി വന്ന അക്രമികൾ വീടിനു നേരെ കരിങ്കൽ ചീളുകൾ എറിയുകയായിരുന്നു. ബേബി സുനാഗറിന് ഇനി ഉറക്കമില്ലാത്ത രാവുകൾ സമ്മാനിക്കുമെന്ന് ഫേസ്ബുക്ക് കമന്റുകൾ ഉണ്ടായിരുന്നുവെന്നും പരാതിയിൽ പറയുന്നു. വിവരമറിഞ്ഞ് മയ്യിൽ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വീട്ടിൽ സഹോദരിയും ഭർത്താവും മക്കളുമാണ് ഉണ്ടായിരുന്നത്. ഇന്നലെ മയ്യിൽ മേഖലയിൽ ബിജെപിയുടെ നേതൃത്വത്തിൽ വ്യാപകമായി പൗരത്വഭേദഗതി നിയമത്തിന്റെ പ്രചരണ പരിപാടികൾ നടത്തിയതിലുണ്ടായ അസഹിഷ്ണുതയാകാം അക്രമത്തിന് പിന്നിലെന്ന് ബിജെപി ജില്ലാ നേതൃത്വം ആരോപിച്ചു. ജില്ലാ, സംസ്ഥാന നേതാക്കൾ വീട് സന്ദർശിച്ചു.അക്രമം നടത്തിയവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് നേതൃത്വം ആവശ്യപ്പെട്ടു.
Read Moreചെറിയ രൂപങ്ങളുടെ വലിയ കലാകാരൻ! വാഹനങ്ങളുടെ മിനിയേച്ചർ മാതൃകകൾ നിർമിച്ച് ശ്രദ്ധേയനാവുകയാണ് കണ്ണൂർ ചെറുതാഴം സ്വദേശി വിനിൽ വിറ്റസ്
വാഹനങ്ങളുടെ മിനിയേച്ചർ മാതൃകകൾ നിർമിച്ച് ശ്രദ്ധേയനാവുകയാണ് കണ്ണൂർ ചെറുതാഴം സ്വദേശി വിനിൽ വിറ്റസ്. ഒറ്റനോട്ടത്തിൽ ഏതോ വലിയ വാഹനത്തെ ചെറുതാക്കിയെടുത്തതാണെന്ന് തോന്നിപ്പോകും വിനിൽ നിർമിച്ച വാഹനങ്ങൾ കണ്ടാൽ. രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിൽ വന്ന വീഡിയോ കണ്ടാണ് വിനിൽ ഇതിലേക്ക് തിരിഞ്ഞത്. തനിക്കുണ്ടായിരുന്ന ചിത്രം വരയ്ക്കാനുള്ള കഴിവും ജൻമനാ ഉള്ളിലുണ്ടായിരുന്ന നിർമാണ ചാരുതയും കൂടികലർന്നതോടെ വാഹനങ്ങളുടെ മിനിയേച്ചർ നിർമിതിക്ക് വേഗം കൈവന്നു. ജ്യേഷ്ഠന്റെ ഓട്ടോറിക്ഷയുടെ മാതൃകയാണ് ആദ്യം നിർമിച്ചത്. അത് ജ്യേഷ്ഠന്റെ ഓട്ടോറിക്ഷയ്ക്കുള്ളിൽ തന്നെ ഫിറ്റ് ചെയ്തു. പിന്നീടാണ് ജീപ്പും ബസും അടക്കമുള്ളവ നിർമിച്ചത്. പയ്യന്നൂരിൽ യൂണിവേഴ്സൽ കോളജിൽ ഓട്ടോമൊബൈൽ പഠിക്കുന്ന വിനിൽ ക്ളാസ് കഴിഞ്ഞ് വൈകുന്നേരങ്ങളിലും മറ്റ് ഒഴിവുസമയങ്ങളിലുമാണ് മിനിയേച്ചർ രൂപ നിർമാണത്തിൽ മുഴുകുന്നത്. ഫോറെക്സ് ബോർഡ് ഉപയോഗിച്ചാണ് നിർമാണം. വാഹനങ്ങളുടെ ടയർ അടക്കം ഈ ബോർഡ് കൊണ്ടു തന്നെ ഉണ്ടാക്കും. മിനിയേച്ചർ രൂപങ്ങൾ…
Read Moreലാബില്‍ നിന്ന് കമ്മീഷന് പറ്റാനുള്ള ആരുടെയെങ്കിലും ശ്രമമാണോ? കണ്ണൂർ ഗവ.മെഡിക്കൽ കോളജിലെ സ്വകാര്യ ലാബിന്റെ അറിയിപ്പ് നീക്കി
പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ ഡയാലിസിസ് വിഭാഗത്തിന് മുന്നില്‍ അനുമതിയില്ലാതെ സ്ഥാപിച്ച സ്വകാര്യ ലാബിന്റെ അറിയിപ്പ് നീക്കംചെയ്തതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചു. എല്ലാ ഡയാലിസിസ് രോഗികളും കണ്ണൂരിലെ സ്വകാര്യ ലാബില്‍ പോയി എച്ച് ഐ വി, എച്ച്ബിഎസ്എജി, എച്ച്സിവി എന്നീ രക്തപരിശോധനകള്‍ നടത്തണമെന്ന് നിര്‍ദ്ദേശിക്കുന്ന ബോര്‍ഡ് സ്ഥാപിച്ചത്. കണ്ണൂരിലെ മെട്രോപൊളിറ്റ് ലാബില്‍ ചെന്ന് ജനുവരി 31 ന് മുമ്പായി ഈ ടെസ്റ്റ് നടത്തണമെന്നാണ് ബോര്‍ഡില്‍ നിര്‍ദ്ദേശിച്ചത്. ലാബില്‍ നിന്ന് കമ്മീഷന് പറ്റാനുള്ള ആരുടെയെങ്കിലും ശ്രമമാണിതെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. നൂറുകണക്കിന് രോഗികളാണ് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിലെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഡയാലിസിസ് സെന്ററിൽ എത്തിച്ചേരുന്നത്. അവരെല്ലാം കണ്ണൂരിലെ സ്വകാര്യലാബില്‍ പോയി ടെസ്റ്റ് നടത്തണമെന്ന നിര്‍ദ്ദേശം ദുരൂഹമാണെന്ന് ജനകീയാരോഗ്യസമിതി ചെയര്മാന് എസ്.ശിവസുബ്രഹ്മണ്യന് ആരോഗ്യമന്ത്രിക്ക് അയച്ച അടിയന്തിര സന്ദേശത്തില്‍ പറയുന്നു. ബോര്‍ഡ് രാത്രിയില്‍ തന്നെ നീക്കം ചെയ്തിട്ടുണ്ട്. ആരാണ് ബോര്‍ഡ് സ്ഥാപിച്ചതെന്നതിനെക്കുറിച്ച് ആശുപത്രി…
Read Moreമോഷ്ടാക്കളും സമൂഹവിരുദ്ധരുംപടിക്കു പുറത്ത്! കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് കാമ്പസില്‍ സിസിടിവി കാമറകള്‍
പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് കാമ്പസില്‍ സിസിടിവി കാമറകള്‍ സ്ഥാപിക്കുന്നു. മോഷ്ടാക്കളും സമൂഹവിരുദ്ധരും വ്യാപകമായതോടെയാണ് ഇതിന് തടയിടാനായി സിസിടിവി കാമറകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്.പരിയാരം സിഐ കെ.വി.ബാബുവും പ്രിന്‍സിപ്പല്‍ ഡോ.എന്‍.റോയിയും തമ്മില്‍ ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയതിനെ തുടര്‍ന്നാണ് തീരുമാനം. പ്രിന്‍സിപ്പലിന്റെ പ്രത്യേക ഫണ്ടില്‍ നിന്നാണ് ഇതിനാവശ്യമായ തുക ചെലവഴിക്കുന്നത്. പദ്ധതിയുടെ ടെൻഡര്‍ നടപടികളെല്ലാം പൂര്‍ത്തീകരിച്ചതിനാല്‍ രണ്ടാഴ്ച്ചക്കുള്ളില്‍ തന്നെ കാമറകള്‍ പ്രവര്‍ത്തിച്ചു തുടങ്ങുമെന്ന് പരിയാരം സിഐ കെ.വി.ബാബു അറിയിച്ചു. നിലവില്‍ ആശുപത്രിക്ക് അകത്ത് സിസിടിവി ഉണ്ടെങ്കിലും കാമ്പസിനകത്ത് ഇല്ലാത്തത് കാരണം മോഷണങ്ങളും പിടിച്ചുപറിയും നിത്യസംഭവമായി മാറിയിട്ടുണ്ട്. മെഡിക്കല്‍ കോളജ് കാമ്പസിന്റെ വിവിധ ഭാഗങ്ങളിലായി 15 കാമറകളാണ് സ്ഥാപിക്കുന്നത്. നിലവില്‍ ആശുപത്രി കെട്ടിടത്തിനകത്തെ കാമറകള്‍ നിയന്ത്രിക്കുന്ന കണ്ട്രോള് റൂമില്‍ തന്നെയായിരിക്കും പുതിയ കാമറകളുടെയും മോണിറ്ററുകള്‍ സജീകരിക്കുക. നാല് ലക്ഷം രൂപയാണ് ചെലവഴിക്കുന്നത്.
Read More