അഴീക്കോട്: പുതുവർഷ ആഘോഷം കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്കു മടങ്ങുകയായിരുന്ന നവവരൻ മിനിലോറിയുമായി കൂട്ടിയിടിച്ചു മരിച്ചു. അഴീക്കൽ ചാൽ വൃദ്ധമന്ദിരത്തിനുസമീപം താമസിക്കുന്ന സി.പി. മിഥുൻ (27) ആണ് മരിച്ചത്. ഇന്നു പുലർച്ചെ അഴീക്കൽ ചാൽ ബീച്ച് ഫെസ്റ്റിൽ പുതുവർഷാഘോഷം കഴിഞ്ഞ് വീട്ടിലേക്ക് ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ ബോട്ടുപാലത്തുവച്ച് മത്സ്യം കയറ്റി പോവുകയായിരുന്ന മിനിലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചുവീണ മിഥുനെ നാട്ടുകാർ ചേർന്ന് കണ്ണൂർ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും രാവിലെയോടെ മരിച്ചു. ആറുമാസം മുന്‍പാണ് മിഥുന്റെ വിവാഹം. മൃതദേഹം ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം അഴീക്കോടേക്കു കൊണ്ടുപോകും.
Read MoreCategory: Kannur
പ്ലാസ്റ്റിക്ക് നിരോധനം; പ്രതീക്ഷയോടെ പേപ്പർ ബാഗ് നിർമാണ യൂണിറ്റുകൾ
തൃക്കരിപ്പൂർ: ജനുവരി ഒന്നുമുതൽ സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുമ്പോൾ അതിനെ പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ് പേപ്പർ ബാഗ് നിർമാണ യൂണിറ്റുകൾ. കുടുംബശ്രീ യൂണിറ്റുകളും ചെറുകിട സംരംഭങ്ങളുമായി ആയിരത്തോളം പേപ്പർ ബാഗ് നിർമാണ യൂണിറ്റുകളാണ് സംസ്ഥാനത്ത് പ്രവർത്തിച്ചുവരുന്നത്. പ്ലാസ്റ്റിക് കാരി ബാഗുകളുടെ അനിയന്ത്രിതമായ പെരുപ്പമാണ് പ്ലാസ്റ്റിക് നിരോധനത്തിന് പ്രധാനമായും കാരണമായത്. ഇവയ്ക്കു പകരമായി എല്ലാ തലങ്ങളിലും ഉപയോഗിക്കാനുതകുന്ന തരത്തിലുള്ള പേപ്പർ ബാഗുകൾ നിർമിച്ചു വിതരണംചെയ്തുവരുന്നുണ്ടെന്നു തൃക്കരിപ്പൂർ തലിച്ചാലത്ത് പ്രവർത്തിക്കുന്ന പേപ്പർ ബാഗ് നിർമാണ യൂണിറ്റ് കോ-ഓർഡിനേറ്റർ സി.പി. ഹരിഗോവിന്ദൻ പറഞ്ഞു. കഴിഞ്ഞ 15 വർഷമായി നല്ലരീതിയിൽ പ്രവർത്തിച്ചുവരുന്ന നിരവധി പേപ്പർ ബാഗ് നിർമാണ യൂണിറ്റുകളുണ്ട്. ജ്വല്ലറികൾ, തുണിക്കടകൾ, ബേക്കറികൾ, ഫാൻസി കടകൾ, കണ്ണട വിൽപ്പന ശാലകൾ തുടങ്ങിയവർക്കെല്ലാം ആവശ്യമായ രൂപത്തിൽ പേപ്പർ ബാഗുകൾ നിർമിച്ചു കൊടുക്കുന്നുണ്ട്. നാല് രൂപ മുതൽ 12 രൂപ വരെ വിലയുള്ള പേപ്പർ ബാഗുകളാണ് നൽകിവരുന്നത്.…
Read Moreഷംന സ്വർണം കവർന്നത് ഏറെയും കണ്ണൂർ ജില്ലയ്ക്ക് പുറത്തുനിന്ന്; മറ്റ് ജില്ലകൾ തിരഞ്ഞെടുക്കാനുണ്ടായ കാരണം കേട്ട് ഞെട്ടി പോലീസ്
തളിപ്പറമ്പ്: കുട്ടികളുടെ സ്വർണാഭരണങ്ങൾ കവർച്ച ചെയ്തതിന് പറശിനിക്കടവ് മുത്തപ്പൻ മടപ്പുര ക്ഷേത്രത്തിൽ നിന്ന് അറസ്റ്റ് ചെയ്യപ്പെട്ട പാനൂർ സ്വദേശി ഷംനയെ ചോദ്യം ചെയ്തപ്പോൾ പോലീസിന് ലഭിച്ചത് വിലപ്പെട്ട വിവരങ്ങൾ. ഇന്നലെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് കൂടുതൽ മോഷണങ്ങൾ നടത്തിയതായി തെളിഞ്ഞത്. കണ്ണൂർ ജില്ലയ്ക്ക് പുറത്തുനിന്ന് എത്തുന്ന കുട്ടികളുടെ സ്വർണാഭരണങ്ങളാണ് കൂടുതൽ കവർച്ച ചെയ്തിട്ടുള്ളത്. മൂന്ന് വർഷം മുമ്പ് മുതൽ തന്നെ കവർച്ച ആരംഭിച്ചതായി ഷംന സമ്മതിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. മറ്റ് ജില്ലകളിൽ നിന്ന് വന്നവർ പോലീസിൽ പരാതിപ്പെടാൻ നിൽക്കില്ലെന്ന ബോധ്യത്തിലാണ് ഷംന അത്തരക്കാരെ മാത്രം മോഷണത്തിന് തെരഞ്ഞെടുത്തതെന്ന് പോലീസ് പറഞ്ഞു. മോഷ്ടിച്ച മുതലുകൾ പാനൂരിലെ ഒരു ജ്വല്ലറിയിലാണ് വിൽപ്പന നടത്തിയത്. ഷംനയുടെ മൂന്ന് വർഷത്തെ ടെലിഫോൺ വിവരങ്ങളും ചില സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച അന്വേഷണങ്ങൾ പൂർത്തിയാവുന്നതോടെ പുതുതായി ലഭിച്ച പരാതികളിൽ കൂടി അറസ്റ്റ്…
Read Moreചീക്കാട് വനത്തിൽ വ്യാജമദ്യ വേട്ട; 200 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടികൂടി
തളിപ്പറമ്പ്: ചീക്കാട് വനത്തില്‍ വ്യാജമദ്യവേട്ട. 200 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും എക്സൈസ് സംഘം പിടിച്ചെടുത്തു. തളിപ്പറമ്പ് എക്സൈസ് സര്‍ക്കിള്‍ ഓഫിസിലെ പ്രിവന്റീവ് ഓഫീസര്‍ കെ.പി.മധുസൂദനനും പാര്‍ട്ടിയും ചേര്‍ന്നാണ് ഇന്നലെ ക്രിസ്മസ്-ന്യൂ ഇയര്‍ സ്പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ച് ആലക്കോട് റെയ്ഞ്ച് പരിധിയിലെ ചീക്കാട് വനാതിര്‍ത്തിയിലും മറ്റും നടത്തിയ റെയ്ഡില്‍ ചീക്കാട് നമ്പ്യാര്‍ മല ഭാഗത്ത് റിസര്‍വ് വനത്തില്‍ കാടുപിടിച്ച തോട്ടുചാലില്‍ പ്രവര്‍ത്തിച്ച വന്‍ ചാരായ വാറ്റ് കേന്ദ്രം കണ്ടെത്തി നശിപ്പിക്കുകയും അവിടെ ഉടമസ്ഥനില്ലാത്ത നിലയില്‍ ചാരായം വാറ്റാനായി പ്ലാസ്റ്റിക് ബാരലില്‍ സൂക്ഷിച്ചു വെച്ച ഉദ്ദേശം 200 ലിറ്ററോളം വാഷും വാറ്റ് ഉപകരണങ്ങളും കണ്ടെടുക്കുകയും ചെയ്തത്. റെയ്ഡില്‍ പ്രവന്റീവ് ഓഫീസര്‍ പി.വി.ബാലകൃഷ്ണന്, സിഇ മാരായ പി.കെ.രാജീവന്, എം.സുരേന്ദ്രന് എന്നിവരും പങ്കെടുത്തു. ന്യൂ ഇയര്‍ ആഘോഷ വേളയില്‍ മലയോര മേഖലയിലും പാലക്കയംതട്ട്, പൈതല്‍മല ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ചാരായം ഒഴുക്കാനുള്ള ചാരായ ലോബികളുടെ ശ്രമമാണ്…
Read Moreമോഷ്ടിച്ച ഫോണും ബൈക്കുമായി വിലസിനടന്ന യുവാവിനെ കുടുക്കി തളിപ്പറമ്പ് പോലീസ്
തളിപ്പറമ്പ്(കണ്ണൂർ): ബൈക്കും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്ത മോഷ്ടാവ് അറസ്റ്റില്‍.കയ്യംതടത്തെ മുതയില്‍ ഹൗസില്‍ അശ്വന്ത് ശശി(23)നെയാണ് തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 13 ന് രാത്രി ആന്തൂര്‍ തവളപ്പാറയിലെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന മാങ്ങാട്ടുപറമ്പ് നിഫ്റ്റിലെ വിദ്യാര്‍ഥി മഹാരാഷ്ട്ര പൂനയിലെ ധനഞ്ജയ ബൈദിന്റെ എംഎച്ച് 12 ജെഇ 8169 യമഹ ബൈക്കാണ് അശ്വന്ത് മോഷ്ടിച്ചത്. അതേ ദിവസം തന്നെ പറശിനിക്കടവ് പിഎച്ച്സിയിലെ ഡോക്ടറുടെ ക്വാര്‍ട്ടേഴ്സില്‍ നിന്നും ജനലിന് സമീപത്തെ മേശയില്‍ ചാര്‍ജ് ചെയ്യാന്‍ വച്ച 30,000 രൂപ വിലവരുന്ന മൊബൈല്‍ ഫോണും കവര്‍ന്നിരുന്നു. മോഷ്ടിച്ച ഫോണ്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണമാണ് പ്രതിയ കുടുക്കിയത്. എഎസ്ഐ എ.ജി.അബ്ദുള്റൗഫിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത അശ്വന്തിനെ രണ്ടാഴ്ച്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
Read Moreസ്വത്തു തർക്കത്തെ തുടർന്ന് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച ഗൃഹനാഥൻ അറസ്റ്റിൽ; ഇരുകൈയുംകാലും ഒടിഞ്ഞു തൂങ്ങി ഗുരുതരാവസ്ഥയിൽ യുവതി
കരിക്കോട്ടക്കരി(കണ്ണൂർ): ഭാര്യയെ ഇരുമ്പ് വടി ഉപയോഗിച്ച കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ പോയ പ്രതി അറസ്റ്റിൽ. കരിക്കോട്ടക്കരിയിലെ തെക്കേമല ജോസി (62)നെയാണ് കരിക്കോട്ടക്കരി എസ് ഐ ശിവൻ ചോടത് അറസ്റ്റ് ചെയ്തത് . കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സി പി ഒ മാരായ സന്തോഷ്, സതീഷ്, ഷബീറലി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. ജോസിന്റെ ആക്രമണത്തിൽ ഭാര്യയുടെ ഇരു കൈകളും ഒരു കാലും ഒടിഞ്ഞു തൂങ്ങിയിരുന്നു.സ്വത്തു സംബന്ധമായ തർക്കത്തെ തുടർന്നാണ് ജോസ് ഭാര്യയെ വീടിനകത്തിട്ട് കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു
Read Moreഅഞ്ചുകോടി അനുവദിച്ച് മന്ത്രി കടന്നപ്പള്ളി; ചാല-തോട്ടട റെയിൽവേ മേൽപ്പാലം; വിദഗ്ദ്ധ സംഘം സ്ഥലം സന്ദർശിച്ചു
കണ്ണൂർ: ചാലയെയും തോട്ടടയെയും ബന്ധിപ്പിക്കുന്നതിനായുള്ള റെയിൽവേ മേൽപാല പദ്ധതിയുടെ രൂപരേഖ തയാറാക്കുന്നതിന് റെയിൽവേ ഉന്നത സംഘം സ്ഥലം സന്ദർശിച്ചു. സ്ഥലം എംഎൽഎയും മന്ത്രിയുമായ കടന്നപ്പള്ളി രാമചന്ദ്രന്റെ നിർദേശാനുസരണമാണ് സംഘം സ്ഥലം സന്ദർശിച്ചത്. നിലവിൽ റെയിൽപാളം മുറിച്ചു കടന്നാണ് ഇരു പ്രദേശത്തുകാരും സഞ്ചരിക്കുന്നത്. പോളിടെക്നിക്ക്, ഐടിഐ, എസ്എൻ കോളജ്, എസ്എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലേക്കടക്കമുള്ള നിരവധി വിദ്യാർഥികളും പാളം മുറിച്ചു കടന്നാണ് പോകുന്നത്. ഏറെ അപകടസാധ്യതയുള്ള പ്രദേശത്തു കൂടിയാണ് പാളം മുറിച്ചു കടക്കുന്നത്. ഈ സാഹചര്യത്തിലാണ് റെയിൽവേ മേൽപ്പാലം എന്ന പദ്ധതി മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നിർദേശിച്ചത്. കണ്ണൂർ നിയോജക മണ്ഡലത്തിന് കേരള ബജറ്റിൽനിന്നും അനുവദിച്ച ഫണ്ടിൽ നിന്നും അഞ്ചു കോടി രൂപ പദ്ധതിക്കായി നീക്കി വച്ചിട്ടുണ്ട്. പാലക്കാട് റെയിൽവേ അഡീഷ്ണൽ ഡിവിഷണൽ എൻജിനിയർ അനിൽ കുമാർ, സീനിയർ സെക്ഷൻ എൻജിനിയർ ഏബ്രഹാം എന്നിവരാണ് മന്ത്രിക്കൊപ്പം…
Read Moreഉത്സവനഗരിയില്‍ ‘മരിക്കാത്ത’ സാന്നിധ്യമായി കൃപേഷും ശരത്ലാലും! ഒരുപക്ഷേ മറ്റൊരിടത്തും കാണാത്ത വൈകാരിക പരിവേഷവും….
കല്യോട്ട്: പെരുങ്കളിയാട്ടം നടക്കുന്ന കല്യോട്ട് ഭഗവതിക്ഷേത്ര കഴകത്തിലെ ഉത്സവനഗരിയില്‍ മരിക്കാത്ത സാന്നിധ്യമായി നിറഞ്ഞുനില്‍ക്കുകയാണ് കൃപേഷും ശരത്ലാലും. ഒരുപക്ഷേ മറ്റൊരിടത്തും കാണാത്ത വൈകാരിക പരിവേഷത്തോടെയാണ് ഉത്സവത്തിനെത്തുന്ന ജനസഹസ്രങ്ങള്‍ ഇരുവരും അന്ത്യവിശ്രമം കൊള്ളുന്ന സ്മൃതിമണ്ഡപത്തെ നോക്കിക്കാണുന്നത്. ഉത്സവസ്ഥലത്തും ക്ഷേത്രത്തിലും ദര്‍ശനം നടത്തി തിരിച്ചുപോകുന്നതിനുമുമ്പ് അവിടെനിന്ന് നോക്കിയാല്‍ കാണുന്ന ദൂരത്തിലുള്ള സ്മൃതിമണ്ഡപത്തിലെത്താതെ മടങ്ങുന്നവര്‍ വിരളമാണ്. രാഷ്ട്രീയഭേദമന്യേ സ്ത്രീകളും കുട്ടികളും വയോധികരുമുള്‍പ്പെടെയുള്ളവര്‍ ഇവിടെയെത്തി അൽപ്പനേരം നിശ്ശബ്ദരായിരുന്ന് പ്രാര്‍ത്ഥിക്കുകയും പൂക്കളര്‍പ്പിക്കുകയും പടമെടുക്കുകയും ചെയ്യുന്നുണ്ട്. ഉത്സവത്തിന്റെ ആദ്യദിനം മുതല്‍ ഏഴാംനാള്‍ വരെ ഒന്നരലക്ഷത്തിലധികം പേരാണ് സ്മൃതിമണ്ഡപം സന്ദര്‍ശിച്ചതെന്നാണ് ഏകദേശ കണക്ക്. മാര്‍ബിളില്‍ തീര്‍ത്ത അന്ത്യവിശ്രമസ്ഥാനങ്ങള്ക്കു ചുറ്റുമായി ഇരിപ്പിടവും ചുറ്റും പൂന്തോട്ടവും പുല്‍ത്തകിടിയും നടപ്പാതയും നിര്‍മിച്ചിട്ടുണ്ട്. ഇവര്‍ നേതൃത്വം നല്കിയ വാദ്യകലാസംഘത്തിന്റെ പ്രതീകമായി മുന്നില്‍ ചെണ്ടയുടെ മാതൃകകളും സ്ഥാപിച്ചിട്ടുണ്ട്. ഇരുവരുടെയും ചിത്രങ്ങളും പാവനമായ ഈ മണ്ണിന്റെ പ്രശാന്തതയില്‍ അവര്‍ ശാന്തമായി ഉറങ്ങട്ടെ എന്ന വാചകവും ത്രിവര്‍ണനിറം ചാലിച്ച…
Read Moreവാട്സ് ആപ് ഒറ്റനമ്പർ ലോട്ടറി ചൂതാട്ടം വ്യാപകം; വ്യാജനെ പോലും കണ്ടുപിടിക്കാൻ കഴിയുന്നില്ല
മയ്യിൽ: ജില്ലയിൽ വാട്സ് ആപ് ഒറ്റനമ്പർ ലോട്ടറി ചൂതാട്ടം വ്യാപകമാവുന്നതായി പരാതി. തളിപ്പറമ്പ് ,പയ്യന്നൂർ, ഇരിട്ടി, ശ്രീകണ്ഠപുരം, പഴയങ്ങാടി,മയ്യിൽ, കുറ്റ്യാട്ടൂർ, പറശിനിക്കടവ്, കൊളച്ചേരി, നാറാത്ത്, കണ്ണാടിപ്പറമ്പ്, ചേലേരി, കമ്പിൽ ഭാഗങ്ങൾ കേന്ദ്രീകരിച്ചാണ് വാട്സ് ആപ്പ് ഒറ്റനമ്പർ ലോട്ടറി ചൂതാട്ടം നടക്കുന്നത്. കഴിഞ്ഞദിവസം മയ്യിലിൽ ലോട്ടറി തിരുത്തിയ സംഭവത്തിന്റെ അന്വേഷണത്തിലാണ് ഒറ്റനമ്പർ തട്ടിപ്പ് രഹസ്യം പുറത്തായത്. നിയമവിരുദ്ധമായ ഒറ്റനമ്പര്‍ ലോട്ടറികളെപ്പറ്റി അന്വേഷിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചിട്ടും വാട്സ് ആപ് ഗ്രൂപ്പുകള്‍ വഴി ഒറ്റനമ്പര്‍ ലോട്ടറികളുടെ കച്ചവടത്തിന് തടയാനായിട്ടില്ല . ക്രമവിരുദ്ധമായ ലോട്ടറികളുമായി ബന്ധപ്പെടുന്ന ഏജന്‍സികള്‍ക്ക് ലൈസന്‍സ് നഷ്ടമാകുമെന്ന് പറയുമ്പോഴാണ് ഒറ്റനമ്പര്‍ ലോട്ടറിയുടെ പുതിയ പതിപ്പായ വാട്സാപ്പ് ഒറ്റ നമ്പര്‍ ലോട്ടറിയുടെ തട്ടിപ്പ് നടക്കുന്നത്. ആർക്കും നിയന്ത്രണമില്ലാതെ ലോട്ടറി വിൽക്കാമെന്ന അവസ്ഥയാണിപ്പോൾ. വ്യാജനെ പോലും കണ്ടുപിടിക്കാൻ കഴിയുന്നില്ല. മുമ്പ് പല ജില്ലകളിലും ഈ തട്ടിപ്പ് നിലനിന്നിരുന്നു.
Read Moreകണ്ടാല്‍ സുന്ദരി, കൈയിലിരിപ്പോ? പറശിനിക്കടവ് മുത്തപ്പന് ക്ഷേത്രത്തിലെ നിത്യസന്ദര്‍ശക; ഷംനയെ കുടുക്കിയത് സിസിടി ദൃശ്യങ്ങള്‍
തളിപ്പറമ്പ്: പറശിനിക്കടവ് മുത്തപ്പന് ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ കുട്ടികളുടെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച സംഭവത്തില്‍ പാനൂര്‍ സ്വദേശിനിയായ യുവതി അറസ്റ്റില്‍. പാനൂര്‍ മേലെ ചമ്പാട് വാടക വീട്ടില്‍ താമസിക്കുന്ന ഷംന (38) ആണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ ചാലക്കുടി സ്വദേശികളുടെ കുട്ടിയുടെ ഒന്നര പവന് സ്വര്‍ണ കാല് വളയാണ് ആദ്യം നഷ്ടപ്പെട്ടത്. പിന്നീട് കോഴിക്കോട് നിന്നെത്തിയ കുട്ടിയുടെ വളകളും നഷടപ്പെട്ടു. പരാതിയുടെ അടിസ്ഥാനത്തില്‍ തളിപ്പറമ്പ് പോലിസ് സ്ഥലത്തെത്തി ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മോഷണ ദൃശ്യങ്ങള്‍ ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ക്ഷേത്ര പരിസരത്തു നിന്ന് തന്നെയാണ് യുവതി പിടിയിലായത്. പോലീസ് നടത്തിയ പരിശോധനയില്‍ തിരക്കുള്ള ദിവസങ്ങളിലെല്ലാം പറശിനിക്കടവില്‍ യുവതിയുടെ സാന്നിധ്യം കണ്ടെത്തി. സിഐ എന്‍.കെ.സത്യനാഥന്, എസ്ഐ പുരുഷോത്തമന്, എഎസ്ഐ എ.ജി.അബ്ദുള്‍ റൗഫ്, സ്നേഹേഷ് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. തളിപ്പറമ്പ് മജിസ്ട്രട്ട് മുമ്പാകെ ഹാജരാക്കിയ ഷംനയെ 14 ദിവസത്തേക്ക്…
Read More