കണ്ണൂരിൽ സ്വകാര്യ ബസിനു തീപിടിച്ചു; യാത്രക്കാർ ചാടിയിറങ്ങി; ഒഴിവായത് വൻ ദുരന്തം

കണ്ണൂർ: കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് ഓടിയെത്തിയ ബസിന് പുതിയ ബസ് സ്റ്റാൻഡിൽ വച്ച് തീപിടിച്ചത് ഭീതി പരത്തി. ഇന്നുരാവിലെ 8.50 ഓടെ കോഴിക്കോടുനിന്നും കണ്ണൂർ പുതിയ ബസ്‌സ്റ്റാൻഡിലെത്തിയ വോളണ്ട് ബസിന്‍റെ ടയർ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ച് തീപിടിക്കുകയായിരുന്നു. തീപിടിച്ചത് ശ്രദ്ധയിൽപെട്ടതോടെ ബസിൽ ഉണ്ടായിരുന്നവർ ചാടിയിറങ്ങുകയായിരുന്നു. പിൻഭാഗത്തെ ഇരുവശങ്ങളിലുമുള്ള ടയറുകളും കത്തിക്കരിഞ്ഞു. കാൾടെക്സ് ജംഗ്ഷൻ മുതൽ ബസിന്‍റെ ടയറിൽ നിന്ന് പുക ഉയരുന്നുണ്ടായിരുന്നു. പിങ്ക് പോലീസിന്‍റെ നേതൃത്വത്തിലാണ് യാത്രക്കാരെ ബസിൽ നിന്ന് ഇറക്കിയത്. കണ്ണൂരിൽ നിന്നെത്തിയ രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സംഘം തീപടരുന്നതിന് മുന്പ് അണച്ചതിനാലാണ് വൻ ദുരന്തം ഒഴിവായത്. തീ ഡീസൽടാങ്കിലേക്ക് പടർന്നിരുന്നെങ്കിൽ ടാങ്ക് പൊട്ടിത്തെറിക്കുകയും സമീപത്തെ മറ്റു ബസുകളിലേക്കുകൂടി തീ പടർന്ന് നിയന്ത്രണാതീതമാകുമായിരുന്നു. സ്റ്റേഷൻ ഓഫീസർ കെ.വി. ലക്ഷ്മണൻ, അസിസ്റ്റന്‍റ് സ്റ്റേഷൻ‌ ഓഫീസർമാരായ രാജേഷ്, കെ.വി. വിനോദ്കുമാർ, സീനിയർ ഫയർ ഓഫീസർ കെ.കെ. ദിനേശ് എന്നിവരുടെ നേതൃത്വത്തിലുള്ള…

Read More

കേന്ദ്ര ഇന്‍റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥന്‍ കാറില്‍ മരിച്ച നിലയില്‍; ഹൃദയാഘാതമാകാം മരണകാരണമെന്ന് പ്രാഥമിക നിഗമനം

കാഞ്ഞങ്ങാട്: കേന്ദ്ര ഇന്‍റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥനെ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബേക്കല്‍ ടൗണില്‍ നിര്‍ത്തിയിട്ട കാറിലാണ് കാസര്‍ഗോഡ് ഐബി ഇന്‍സ്പെക്ടറായ റിജോ ഫ്രാന്‍സിസി (36)നെ മരിച്ച നിലയില്‍ കണ്ടത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കാസര്‍ഗോഡ് ഡ്യൂട്ടി കഴിഞ്ഞതിനു ശേഷം താമസസ്ഥലമായ പള്ളിക്കരയിലേക്ക് കാറില്‍ മടങ്ങുകയായിരുന്നു. ആലപ്പുഴ സ്വദേശിയാണ്. കഴിഞ്ഞ നാലുവര്‍ഷമായി കാസർഗോഡ് ഇന്‍റലിജന്‍സ് ബ്യൂറോ ഇന്‍സ്പെക്ടറായി ജോലി ചെയ്യുകയാണ്. മൃതദേഹം ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ബേക്കൽ പോലീസിന്‍റെ നേതൃത്വത്തിൽ ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്. തുടര്‍ന്ന് വിദഗ്ദ്ധ പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം കണ്ണൂർ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും.

Read More

എന്ത് കാമറ! പഴയങ്ങാടി റോഡിൽ വീണ്ടും അറവ് മാലിന്യം; ചോദിക്കാനും പറയാനും ഇവിടെ ആരുമില്ലല്ലോ

പാപ്പിനിശേരി: നിരീക്ഷണ കാമറകളെ വെല്ലുവിളിച്ച് പാപ്പിനിശേരി പഞ്ചായത്തിലെ പഴയങ്ങാടി റോഡ് ജംഗ്ഷനിലും സമീപത്തെ പാതയോരത്തും മാലിന്യം തള്ളുന്നു.റോഡിനു സമീപത്തെ കണ്ടൽ ക്കാട്ടിനുള്ളിലാകെ അറവ് മാലിന്യങ്ങൾ ചാക്കുകളിൽ നിറച്ച് തള്ളിയ നിലയിലാണ്. വളപട്ടണം പാലത്തിന്‍റെ താഴെ ഇരുഭാഗത്തും മാലിന്യ ചാക്കുകളുടെ കൂമ്പാരമാണ്. ഏറേയും അറവ് മാലിന്യങ്ങളാണ് ഇവിടെ തള്ളിയിരിക്കുന്നത്. മാലിന്യം തള്ളുന്നത് തടയുന്നതിനായി ഇവിടെ കാമറകൾ സ്ഥാപിച്ചതിനെ തുടർന്നു കാമറ ഇല്ലാത്ത മേഖലയിലാണ് ഇപ്പോൾ മാലിന്യം തള്ളുന്നത്. കാമറയുടെ പരിധിയിൽ മാലിന്യം തള്ളിയാൽ പഞ്ചായത്ത് അധികൃതർക്ക് അപ്പപ്പോൾ വിവരം ലഭിക്കുന്ന സംവിധാനത്തോടു കൂടിയുള്ള കാമറയാണ് സ്ഥാപിച്ചത്. ഇതു മനസിലാക്കിയവർ കാമറയുടെ നിരീക്ഷണ പരിധിയില്ലാത്ത പ്രദേശം മാലിന്യംതള്ളൽ കേന്ദ്രമായി തെരഞ്ഞെടുത്തിരിക്കുകയാണ്. മാലിന്യ നിക്ഷേപത്തിനെതിരെ ഇതര സംസ്ഥാന തൊഴിലാളികൾക്ക് കൂടി നല്ല ബോധവത്കരണം അനിവാര്യമാണെന്ന് പാപ്പിനിശേരി ടൈംസ് കോ-ഓർഡിനേറ്റർ പ്രകാശൻ പാപ്പിനിശേരി ആവശ്യപ്പെട്ടു.

Read More

എല്ലാം ശരിയാക്കാം! നാടന്‍ തോക്ക് പിടികൂടിയ സംഭവത്തില്‍ സിപിഎം പ്രാദേശിക നേതാവിനെ രക്ഷിക്കാൻ ഇടപെടൽ നടക്കുന്നതായി ആരോപണം

പരിയാരം: നായാട്ട് സംഘത്തിന്‍റെ നാടന്‍ തോക്ക് പിടികൂടിയ സംഭവത്തില്‍ സിപിഎം പ്രാദേശിക നേതാവായ സംഘത്തലവനെ രക്ഷിക്കാൻ ഉന്നതതല ഇടപെടൽ നടക്കുന്നതായി ആരോപണം. കഴിഞ്ഞ 28ന് രാത്രി 10.45ന് അമ്മാനപ്പാറയില്‍ വച്ച് പരിയാരം എസ്‌ഐ പി.ബാബുമോന്‍ വാഹന പരിശോധന നടത്തവെയാണ് നാല് കഷണങ്ങളാക്കി സഞ്ചിയില്‍ സൂക്ഷിച്ച തോക്ക് കണ്ടെത്തിയത്. ഓട്ടോയില്‍ നിന്നിറങ്ങിയ കാരക്കുണ്ട് സ്വദേശി ജയൻ സഞ്ചി വലിച്ചെറിഞ്ഞ് രക്ഷപ്പെടുകയായിരുന്നു. പോലീസ് ഇയാളുടെ വീട് റെയിഡ് ചെയ്യുകയും ചെയ്തിരുന്നു. ഇതിനിടെ സംഭവത്തിലെ യഥാര്‍ഥ പ്രതികളെ രക്ഷിക്കാന്‍ മറ്റൊരാളുടെ പേര് പോലീസ് മാധ്യമങ്ങള്‍ക്ക് നല്‍കിയത് വലിയ വിവാദമായിരുന്നു. മാതമംഗലം ടൗണില്‍ പാര്‍ക്ക് ചെയ്യുന്ന കെഎല്‍-59 എസ് 5148 ഓട്ടോറിക്ഷയില്‍ നിന്നാണ് പോലീസ് തോക്ക് പിടികൂടിയത്. സിപിഎം പ്രാദേശിക നേതാവാണ് ഓട്ടോറിക്ഷ ഓടിച്ചിരുന്നത്. ഇയാളെ രക്ഷിക്കാന്‍ ഉന്നതര്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് ഓട്ടോറിക്ഷ കസ്റ്റഡിയിലെടുക്കാതിരുന്നതെന്നാണ് ലഭിക്കുന്ന വിവരം. ഇതേക്കുറിച്ച് അന്വേഷിച്ച മാധ്യമപ്രവര്‍ത്തകരോട് ട്രെയിനില്‍നിന്ന്…

Read More

നാട്ടിലെങ്ങും നിർമാണത്തിന് നേതൃത്വം നൽകുന്ന ആൾക്കാർക്ക് സ്വന്തം കെട്ടിടം നിർമിക്കാൻ കഴിവില്ലേ ? എൽഎസ്ജിഡി എൻജിനിയറിംഗ് വിഭാഗം പ്രവർത്തിക്കുന്നത് വായനശാലയിൽ

തൃക്കരിപ്പൂർ: തൃക്കരിപ്പൂർ പഞ്ചായത്തിലെ എൽഎസ്ജിഡി എൻജിനിയറിംഗ് വിഭാഗത്തിന് പ്രവർത്തിക്കാൻ ഉപയുക്തമായ കെട്ടിടമില്ല. ഇതേത്തുടർന്ന് ഒരു വർഷത്തോളമായി പൊതുജനങ്ങളുടെ വായനാസൗകര്യങ്ങളുൾപ്പെടെ നിഷേധിച്ചു പഞ്ചായത്തിന്‍റെ ഗ്രന്ഥാലയവും വായനശാലയും പ്രവർത്തിക്കുന്ന കെട്ടിടത്തിലേക്കാണ് എൻജിനിയറിംഗ് വിഭാഗം ചേക്കേറിയത്. രണ്ടുമാസം കൊണ്ടു പുതിയ കെട്ടിടം നിർമിച്ചു ഗ്രന്ഥാലയം വിട്ടുകൊടുക്കാമെന്നറിയിച്ചിട്ട് ഒരു വർഷം പൂർത്തിയാവുമ്പോഴും എൽഎസ്ജിഡി വിഭാഗം കെട്ടിടത്തിന്‍റെ അടിത്തറ പോലുമിട്ടിട്ടില്ല. എൽഎസ്ജിഡിയുടെ പഴയ കെട്ടിടത്തിൽ ചോർച്ച ഉണ്ടായതാണ് വായനശാലയിലേക്ക് ഇവരുടെ ഓഫീസ് മാറ്റാൻ കാരണമായി പറയുന്നതെങ്കിലും പഞ്ചായത്തിന്‍റെ നിയന്ത്രണത്തിൽ തന്നെ ഉള്ള നിരവധി കെട്ടിടങ്ങൾ ഒഴിഞ്ഞുകിടക്കുമ്പോഴാണ് നൂറുകണക്കിന് വായനക്കാർക്കും ഗ്രന്ഥാലയ പ്രവർത്തകർക്കും വായനയ്ക്കു തടസമുണ്ടാക്കി ഓഫീസ് പ്രവർത്തിക്കുന്നത്. എൽഎസ്ജിഡി ഓഫീസ് കാര്യാലയം പണിയാൻ ലക്ഷങ്ങൾ പഞ്ചായത്ത് നീക്കിവച്ചിട്ടും കെട്ടിടനിർമാണം മാത്രം നടന്നില്ല. പഞ്ചായത്തിലെ 21 വാർഡുകളിലും നിർമാണങ്ങൾക്ക് മേൽനോട്ടം വഹിച്ചും പദ്ധതികൾ രൂപപ്പെടുത്തിയും പ്രവർത്തനങ്ങൾ നടത്തിവരുന്ന ഉദ്യോഗസ്ഥർക്ക് സ്വന്തം ഓഫീസ് കെട്ടിടം നിർമിക്കാൻ വൈമുഖ്യം…

Read More

റോഡ് നിർമാണ പ്രവൃത്തി ഇഴയുന്നു, മട്ടന്നൂർ-മണ്ണൂർ റോഡ് നാട്ടുകാർ ഉപരോധിച്ചു

മട്ടന്നൂർ: റോഡ് നിർമാണ പ്രവൃത്തി ഇഴഞ്ഞു നീങ്ങുന്നതിൽ പ്രതിഷേധിച്ച് നാട്ടുകാർ മട്ടന്നൂർ – മണ്ണൂർ റോഡ് ഉപരോധിച്ചു. പൊടിശല്യം രൂക്ഷമായതോടെയാണ് ഇന്നു രാവിലെ ഒന്പത് മുതൽ ഉപരോധം നടത്തിയത്. കോടികൾ ചെലവിട്ട് മട്ടന്നൂർ -മരുതായി-മണ്ണൂർ റോഡ് നവീകരണം ഒരു വർഷം മുമ്പ് ആരംഭിച്ചിരുന്നുവെങ്കിലും പ്രവൃത്തി പാതിവഴിയിൽ കിടക്കുകയാണ്. റോഡ് മിക്കയിടങ്ങളിലും മെക്കാഡം ടാറിംഗ് ചെയ്യാൻ പൊളിച്ചിട്ടതിനാൽ പൊടിശല്യവും കരിങ്കൽ ചീളുകൾ തെറിക്കുന്നതും പതിവാണ്. മണ്ണൂർ വായനശാല മുതൽ നായിക്കാലി പാലം വരെ പൊടിശല്യം രൂ ക്ഷമായതിനാൽ സമീപത്തെ വീട്ടുക്കാർക്ക് താമസിക്കാൻ കഴിയാത്ത അവസ്ഥയാണ്. പൊടിശല്യം കാരണം കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് ആരോഗ്യ പ്രശ്നങ്ങളുമുണ്ട്. റോഡ് നിർമാണം പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ അധികൃതർക്ക് നിവേദനം നൽകിയിട്ടും നടപടിയില്ലാതെ വന്നതോടെയാണ് നാട്ടുകാർ പ്രത്യക്ഷ സമരത്തിലേക്ക് തിരിഞ്ഞത്. അധികൃതരുടെ അനാസ്ഥയാണ് റോഡ് നിർമാണം പൂർത്തിയാക്കാൻ വൈകുന്നതെന്ന് നാട്ടുകാർ പറഞ്ഞു. മാസങ്ങൾക്ക് മുമ്പ് കോൺഗ്രസിന്‍റെ…

Read More

ഞാണങ്കൈ വളവിൽ അപകടം തുടർക്കഥ ! ബൈക്ക് യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ചെറുവത്തൂർ: അപകടം തുടർക്കഥയായി ദേശീയ പാതയിലെ ഞാണങ്കൈ വളവ്. ഇവിടെ നടന്ന അപകടത്തിൽ തലനാരിഴയ്ക്കാണ് ബൈക്ക് യാത്രികൻ രക്ഷപ്പെട്ടത്. വളവു തിരിഞ്ഞു വന്ന ബൈക്കിലേക്ക് ഗ്യാസ് സിലിണ്ടർ കയറ്റി വന്ന ലോറി കയറി ഇറങ്ങുകയായിരുന്നു. ബൈക്കിൽ ലോറി ഇടിക്കുമ്പോൾ തന്നെ ബൈക്കോടിച്ച ചെറുവത്തൂർ പുതിയകണ്ടം സ്വദേശിയായ യുവാവ് റോഡിന് പുറത്തേക്ക് തെറിച്ചു വീണതിനാൽ മാത്രമാണ് രക്ഷപ്പെട്ടത്. പകൽ സമയമായതിനാൽ ഓടിയെത്തിയ നാട്ടുകാരും മറ്റു വാഹനങ്ങളിലെ യാത്രക്കാരും യുവാവിനെ തൊട്ടടുത്തുളള ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

Read More

ബൈക്കിൽ എത്തി പ്രായമായ സ്ത്രീകളുടെ ആഭരണങ്ങൾ കവരുന്ന യുവാവിനെ കുടുക്കി പോലീസ്

തൃപ്പൂണിത്തുറ: ബൈക്കിൽ എത്തി വൃദ്ധ സ്ത്രീകളുടെ ആഭരണങ്ങൾ പിടിച്ചുപറി നടത്തിയിരുന്ന കണ്ണൂർ സ്വദേശി അറസ്റ്റിൽ. കണ്ണൂർ വളപട്ടണം പാലോട്ട് വയൽ കെ.പി. ഹൗസിൽ ഷഹനാദ് (36)ആണ് തൃപ്പൂണിത്തുറ പോലീസിന്‍റെ പിടിയിലായത്. കഴിഞ്ഞദിവസം രാവിലെ ക്ഷേത്രദർശനത്തിനുപോയ എരൂർ സ്വദേശിനിയായ കൗസല്യയുടെ (83) മാലയാണ് പിടിച്ചുപറിച്ചത്. സമീപത്തെ വീടുകളിൽ നിന്ന് ലഭിച്ച സിസിടിവി ദൃശ്യത്തിൽ നിന്നു നടത്തിയ അന്വേഷണത്തിലാണ് ഹിൽ പാലസ് പോലീസിന് പ്രതിയെ കണ്ടെത്താൻ സാധിച്ചത്. സിഐ പി. രാജ്കുകുമാർ, എസ്ഐ കെ.ആർ. ബിജു എന്നിവരുടെ നേതൃത്വത്തിൽ പ്രതിയെ ഇന്നലെ അറസ്റ്റുചെയ്തു.

Read More

കോടതി ജപ്തി ചെയ്ത സ്ഥലം വില്പന നടത്തി! വില്ലേജ് ഓഫീസറും സബ് രജിസ്ട്രാറും ഉൾപ്പെടെ എട്ടു പേർ കുടുങ്ങി

തളിപ്പറമ്പ്: കോടതി ജപ്തി ചെയ്ത സ്ഥലം രേഖകളിൽ കൃത്രിമം നടത്തി വില്പന നടത്തിയെന്ന പരാതിയിൽ വില്ലേജ് ഓഫീസറും സബ് രജിസ്ട്രാറും ഉൾപ്പെടെ എട്ടു പേർക്കെതിരെ കോടതി നിർദേശ പ്രകാരം കേസെടുത്തു. തൃശൂർ മുകുന്ദപുരം താലൂക്ക് എടക്കുളം പൂമംഗലം വില്ലേജിൽ പി.കെ.ചന്ദ്രദാസിന്‍റെ പരാതിയിലാണ് ഐ പി സി 420 പ്രകാരംതളിപ്പറമ്പ് പോലീസ് കേസെടുത്തിരിക്കുന്നത്. 2015 ഒക്ടോബർ അഞ്ചിന് കേസിലെ ഒന്നാം പ്രതിയായ കുറുമാത്തൂരിലെ പുലിമുറ്റത്ത് ബിനു മോൻ ചന്ദ്രദാസിൽ നിന്നും ബിസിനസ് ആവശ്യത്തിന് 11 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഈടായി നൽകിയിരുന്ന ചെക്ക് പണമില്ലാതെ മടങ്ങിയതിനെ തുടർന്ന് ചന്ദ്രദാസ് ഇരിങ്ങാലക്കുട സബ് കോടതിയിൽ അന്യായം ഫയൽ ചെയ്തതിന്‍റെ അടിസ്ഥാനത്തിൽ കോടതി 2017ൽ പ്രതിയുടെ പേരിൽ കുറുമാത്തൂർ വില്ലേജിലുള്ള 3.64 ഏക്കർ സ്ഥലം ജപ്തി ചെയ്ത് ഏറ്റെടുത്തിരുന്നു. എന്നാൽ രണ്ടാം പ്രതിയായ കുറുമാത്തൂർ വില്ലേജ് ഓഫീസർ ഗംഗാധരൻ, മൂന്നാം…

Read More

പുതുവത്സരത്തെ വരവേൽക്കാൻ പുലി കേക്ക് ഒരുക്കി മാക്കുനി ബെയ്ക്കേഴ്സ് ഡൻ

മാഹി: മാക്കുനി ബേക്കേഴ്സ് ഡൻ പുതുവത്സരത്തെ വരവേൽക്കുവാൻ ഇക്കുറി പുലി കേക്ക് വില്പനയ്ക്കായി ഒരുക്കി. 118 കിലോ ഭാരമുള്ള കേക്ക് ഈ സ്ഥാപനത്തിലെ പ്രധാന ജീവനക്കാരനായ ജയൻ മാടപ്പീടികയാണു രൂപകൽപന ചെയ്ത് ഉണ്ടാക്കിയത്. മറ്റു ജീവനക്കാരായ രാജു, റിനു, വിജേഷ് എന്നിവരും സഹായികളായി: 27 കിലോഗ്രാം മൈദ, പഞ്ചസാര, 10 കിലോഗ്രാം ഐസ് ഷുഗർ, അഞ്ചുകിലോഗ്രാം തേങ്ങാ പൗഡർ, 120 മുട്ട എന്നിവയാണ് ഇതിന്‍റെ ചേരുവകൾ.18 മണിക്കൂർ എടുത്താണു കേക്ക് നിർമിച്ചതെന്നു ജീവനക്കാർ പറഞ്ഞു. പുതുവത്സരം ആഘോഷിക്കുവാൻ 30,000 രൂപയ്ക്ക് മീത്തലെ ചമ്പാട് യുവജനസേന കേക്ക് വാങ്ങിയിരിക്കുകയാണ്.

Read More