വായാന്തോട് ജംഗ്ഷനിൽ സിഗ്നൽ ബോർഡും സീബ്രാലൈനുമില്ല; വിമാനത്താവള യാത്രക്കാർ വലയുന്നു

മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള ജംഗ്ഷനായ വായാന്തോട് സീബ്രാലൈനും സിഗ്‌നൽ ബോർഡും സ്ഥാപിക്കാത്തത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. ദൂരസ്ഥലങ്ങളിൽ നിന്നും മറ്റും വിമാനത്താവളത്തിലേക്ക് വരുന്ന യാത്രക്കാരാണ് ഏറെയും പ്രയാസപ്പെടുന്നത്. മട്ടന്നൂർ -കണ്ണൂർ റോഡിൽ വായാന്തോട് ടൗണിലാണ് പൊതുമരാമത്ത് അധികൃതർ സീബ്രാലൈനും സിഗ്‌നൽ ബോർഡും സ്ഥാപിക്കാത്തത്. വാഹനങ്ങൾ ചീറിപ്പായുന്ന റോഡിലുടെ കടന്നുപോകാൻ കാൽനടയാത്രക്കാർ പ്രയാസപ്പെടുകയാണ്. വിമാനത്താവളത്തിൽ നിന്നും മട്ടന്നൂർ -കണ്ണൂർ ഭാഗങ്ങളിൽ നിന്നും വാഹനങ്ങൾ ചീറിപ്പായുമ്പോൾ റോഡ് കടക്കാനാകാതെ വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർ പ്രയാസം അനുഭവിക്കുകയാണ്. മട്ടന്നൂർ ടൗണിലും വായാന്തോടും വിമാനത്താവളത്തിലേക്കുള്ള ദിശാ ബോർഡും സ്ഥാപിക്കാൻ അധികൃതർ തയാറായിട്ടില്ല. കർണാടകത്തിൽ നിന്നെത്തുന്നവരാണ് ബോർഡില്ലാത്തതിനാൽ കൂടുതലായും പ്രയാസപ്പെടുന്നത്. കണ്ണൂർ റോഡിൽ വായാന്തോട് കയറ്റത്തിൽ വിമാനത്താവളത്തിലേക്കുള്ള ബോർഡ് സ്ഥാപിച്ചിരുന്നുവെങ്കിലും മറ്റു സ്ഥലങ്ങളിൽ ബോർഡ് വച്ചിട്ടില്ല.

Read More

ഐഎസിൽ ചേരാൻ പോയ കണ്ണൂർ സ്വദേശി കൊല്ലപ്പെട്ടതായി സന്ദേശം; നാട്ടിലേക്ക് വരുന്നില്ലെന്ന് ഭാര്യയും മക്കളും

കണ്ണൂർ: നിരോധിത തീവ്രവാദ സംഘടനയായ ഐഎസിൽ ചേരാൻ കുടുംബത്തോടൊപ്പം അഫ്ഗാനിസ്ഥാനിൽ പോയ കണ്ണൂർ അഴീക്കോട് പൂതപ്പാറ സ്വദേശി എ. അൻവർ കൊല്ലപ്പെട്ടുവെന്ന് സൂചിപ്പിക്കുന്ന സന്ദേശം പോലീസിന് വന്നതിനു പുറകിലായി ഭാര്യയും മക്കളും നാട്ടിലേക്കില്ലെന്ന സന്ദേശവും വന്നതായി പറയുന്നു. അൻവറിന്‍റെ ഭാര്യ നഫ്സില സമൂഹ മാധ്യമമായ ടെലഗ്രാം വഴി അയച്ച ശബ്ദസന്ദേശത്തിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. മൂന്ന് പെൺകുട്ടികളും തിരിച്ച് നാട്ടിലേക്കില്ലെന്നാണ് പറയുന്നത്. അതേസമയം അൻവർ കൊല്ലപ്പെട്ടതായി ഔദ്യോഗികസ്ഥിരീകരണം ഇനിയും വന്നിട്ടില്ല. മൈസൂരിലേക്ക് കുടുംബസമേതം വിനോദ യാത്ര പോകുന്നുവെന്നാണ് നാട്ടിലുള്ള സുഹൃത്തുക്കളോടും ബന്ധുക്കളോടും പറഞ്ഞത്. 2018 നവംബർ 19നാണ് ഭാര്യയേയും ഏഴും നാലും രണ്ടും വയസുള്ള കുട്ടികളെയും കൊണ്ട് ദുബായിലേക്ക് പോയത്. പിന്നീട് അഫ്ഗാനിസ്ഥാനിൽ എത്തി ഐഎസുമായി ചേർന്ന് പ്രവർത്തിക്കുകയായിരുന്നു. നാട്ടിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സജീവപ്രവർത്തകനായിരുന്നു അൻവർ. നേരത്തെ ഐഎസിൽ ചേരാൻപോയി കൊല്ലപ്പെട്ട പാപ്പിനിശേരി സ്വദേശി ടി.വി.…

Read More

ഔഷധ സസ്യങ്ങളുടെ കാവലാളായി  നാരായണൻ വൈദ്യർ;  വീട്ടുവളപ്പിലെ ഔഷധസസ്യങ്ങളുടെ പരിപാലനങ്ങളെക്കുറിച്ച് വൈദ്യർ പറയുന്നതിങ്ങനെ…

പീറ്റർ ഏഴിമല പയ്യന്നൂര്‍: കാനായി തോട്ടംകടവ് റോഡില്‍ യമുനാതീരത്തിന് സമീപത്തെ കുന്നത്ത് നാരായണന്‍ വൈദ്യരുടെ വീട്ടുവളപ്പിലേക്ക് കടന്നുചെല്ലുന്നവരെ സ്വാഗതം ചെയ്യുന്നത് കസ്തൂരി മഞ്ഞളിന്‍റേയും രാമച്ചത്തിന്‍റേയും ഇലഞ്ഞിയുടേയും സുഗന്ധമാണ്. ഇവിടുത്തെ 40 സെന്‍റ് സ്ഥലത്താണ് വിദേശിയും സ്വദേശിയുമായ ഔഷധ സസ്യങ്ങളെ മാറോടണച്ച് ജീവിക്കുന്ന കുന്നത്ത് നാരായണന്‍ വൈദ്യരുടെ സ്വപ്നങ്ങള്‍ പൂക്കുകയും തളിര്‍ക്കുകയും ചെയ്യുന്നത്. വരുംതലമുറയ്ക്കായി വിലപ്പെട്ട ഔഷധ സസ്യ കാഴ്ചകളാണ് ഇദ്ദേഹം വീട്ടുവളപ്പില്‍ ഒരുക്കിയിട്ടുള്ളത്. അഞ്ചോളം മരുന്നുകളില്‍ ചേര്‍ക്കുന്ന കാഞ്ഞിരം മുതല്‍ സര്‍വ്വസുഗന്ധി, അമരിവെള്ള, അത്തി, ഇത്തി, ആനച്ചുവടി, ഉറുതൂക്കി, ഏകനായകം, ഏലം, കറ്റാര്‍വാഴ, കരിനൊച്ചി, കച്ചോലം, കാട്ടുതിപ്പല്ലി, കയ്പമൃത്, കറുക, കീഴാനെല്ലി, കടുക്ക, കരിമഞ്ഞള്‍, കടലാടി, കര്‍പ്പൂര തുളസി, ചിറ്റാമൃത്, ചെത്തിക്കൊടുവേലി, ചെറുകടലാടി, തിപ്പലി, പതിമുഖം, പൂവാംകുറുന്തല്‍, തുമ്പ, തെറ്റി, നന്നാറി, നിലവേപ്പ്, നീലക്കടമ്പ്, നോനി, നറുനീണ്ടി, പടംമടക്കി, മുക്കൂറ്റി, മുള്ളന്‍ചീര, ബ്രഹ്മി, ചുവന്ന കദളി, പൂജക്കദളി…

Read More

കേരളത്തിൽ വിശ്വാസികളെ പീഡിപ്പിക്കുന്ന സാഹചര്യമെന്ന് ഒ. രാജഗോപാൽ എംഎൽഎ

കണ്ണൂർ: ദൈവവിശ്വാസികളെ പീഡനത്തിന് വിധേയമാക്കുന്ന പ്രത്യേക സാഹചര്യമാണ് കേരളത്തിൽ നിലനിൽക്കുന്നതെന്ന് ഒ. രാജഗോപാൽ എംഎൽഎ. ശബരിമലയിൽ നാമം ജപിക്കുന്ന ഭക്തരെയും സമരം ചെയ്യുന്ന പ്രവർത്തകരെയും കള്ളക്കേസിൽ കുടുക്കുന്ന സർക്കാർ നയത്തിനെതിരേ കണ്ണൂർ സ്റ്റേഡിയം കോർണറിൽ എൻഡിഎയുടെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പോലീസും ഭരണാധികാരികളും ചേർന്ന് ശരണം വിളിക്കുന്നവരെ പോലും അടിച്ചമർത്തുകയാണ്. വിശ്വാസികളെ തേടിപ്പിടിച്ച് ശിക്ഷിക്കുകയാണ്. ശബരിമലയിൽ ദർശനത്തിനു പോകുന്ന അയ്യപ്പൻമാരുടെ ഫോട്ടോയെടുത്ത് ലിസ്റ്റുണ്ടാക്കി നിയമവിരുദ്ധമായി പ്രവർത്തിച്ചുവെന്ന് ആരോപിച്ച് കള്ളക്കേസുണ്ടാക്കുകയാണ്. നിരപരാധികളെ കള്ളക്കേസിൽ കുടുക്കുന്ന സ്ഥിതിയാണ് കേരളത്തിലുള്ളത്. കേരളം ഭരിക്കുന്നത് ദൈവത്തിൽ വിശ്വാസികളല്ലാത്തവരും അതിൽ അഹങ്കരിക്കുന്ന പാർട്ടിയുമാണ്. പിണറായി വിജയൻ ശബരിമലയിൽ വന്നപ്പോൾ കോടിക്കണക്കിനു വിശ്വാസികൾ പ്രാർഥിക്കുന്ന മൂർത്തിയെ ഒരു വണങ്ങുവാനോ നോക്കുക പോലും ചെയ്യാതെ തിരിഞ്ഞുനടന്നത് കേരളം കണ്ടതാണ്. ഏതു മതത്തിൽ വിശ്വസിക്കുവാനോ അവിശ്വസിക്കുവാനോയുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാൽ ഭരണാധികാരികൾ ജനങ്ങളുടെ…

Read More

മട്ടന്നൂരിലെ ഷോപ്പിംഗ് കോംപ്ലക്‌സ് വരാന്തയിൽ മധ്യവയസ്കൻ മരിച്ച നിലയിൽ; മരണത്തിൽ ദുരൂഹത

മട്ടന്നൂർ: ഷോപ്പിംഗ് കോംപ്ലക്‌സ് വരാന്തയിൽ മധ്യവയസ്കനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചാലോട് ബസ്‌സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷൻ ജീവനക്കാരൻ മേറ്റടിയിലെ രയരോത്ത് വീട്ടിൽ ഭാസ്കര (54) നെയാണ് മരിച്ച നിലയിൽ കാണപ്പെട്ടത്. ബസ്‌സ്റ്റാൻഡിനു സമീപത്തെ നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിലെ ഒന്നാം നിലയിലെ വരാന്തയിലാണ് മൃതദേഹം കാണപ്പെട്ടത്. രാവിലെ എട്ടോടെ കട തുറക്കാനെത്തിയ വ്യാപാരിയാണ് ഭാസ്കരനെ കട വരാന്തയിൽ മരിച്ചു കിടക്കുന്നത് കണ്ടത്. വായിൽ നിന്നു രക്തം വന്ന നിലയിലായിരുന്നു മൃതദേഹം. വിവരം നൽകിയതിനെ തുടർന്നു മട്ടന്നൂർ സിഐ ജോഷി ജോസ്, എസ്ഐ ശിവൻ ചോടത്ത് എന്നിവർ സ്ഥലത്തെത്തി മൃതദേഹം പരിശോധിച്ചു. വീട്ടിൽ പോകാതെ ഭാസ്കരൻ കുറെ നാളായി മട്ടന്നൂർ ടൗണിലെ വിവിധ കെട്ടിടങ്ങളിലാണ് രാത്രി കാലങ്ങളിൽ താമസിക്കാറുണ്ടതെന്നു നാട്ടുകാർ പറയുന്നു. മരണകാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ പറയാനാകുമെന്നു പോലീസ് അറിയിച്ചു. ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി…

Read More

ടി.പി കേസിലെ പ്രതിയാണെന്ന് പറഞ്ഞെത്തിയ യുവാവ് ജില്ലാ ആശുപത്രിയിൽ പരിഭ്രാന്തി പരത്തി; പിടിയിലായ യുവാവിനെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ…

കണ്ണൂർ: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിയാണ് താനെന്നും ഉടൻ ചികിത്സ വേണമെന്നും ആവശ്യപ്പെട്ടെത്തിയ യുവാവ് ജില്ലാ ആശുപത്രിയിൽ പരിഭ്രാന്തി പരത്തി. താവക്കര സ്വദേശിയായ 37 കാരനാണ് ഇന്നു രാവിലെ 6.30 ഓടെ ജില്ലാ ആശുപത്രിയിൽ എത്തി ജീവനക്കാരെ പരിഭ്രാന്തിയിലാക്കിയത്. ടി.പി കേസിലെ പ്രതിയാണെന്ന് സ്വയം പറയുകയും ചില മരുന്നുകൾ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഡോക്ടർ നിർദേശിക്കുന്ന മരുന്നുചീട്ട് ഇല്ലാതെ മരുന്നുനൽകാനാവില്ലെന്ന് ആശുപത്രി അധികൃതരും പറഞ്ഞു. ഇതിൽ ക്ഷുഭിതനായ യുവാവ് കാഷ്യാലിറ്റിയുടെ വാതിൽ ചവിട്ടിപൊളിക്കുകയും ഡ്യൂട്ടി നഴ്സിനെ ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് ജില്ലാ ആശുപത്രിക്ക് മുന്നിലുള്ള റോഡിൽ ഇറങ്ങിയശേഷം കൈയുടെ ഞരന്പ് മുറിച്ച് രക്തം കാണിക്കുകയും ചെയ്തു. തനിക്ക് എച്ച്ഐവി രോഗമുണ്ടെന്നും രക്തം എല്ലാവരുടെയും ദേഹത്ത് തെറിപ്പിക്കുകയുംചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. ഇതിനെ തുടർന്ന് ആശുപത്രി ഡ്യൂട്ടിയിലുള്ള നഴ്സുമാർ സിറ്റി പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് സിറ്റി പോലീസ് സ്ഥലത്തെത്തി ഇയാളെ…

Read More

കോർപറേഷനിലെ ഗുണ്ടകളെ പുറത്താക്കിയില്ലെങ്കിൽ ജനങ്ങൾ വലിച്ചുപുറത്തിടു മെന്ന് പാച്ചേനി

കണ്ണൂർ: കണ്ണൂർ കോർപറേഷന്‍റെ അകത്തുള്ള ഗുണ്ടകളെ പുറത്താക്കിയില്ലെങ്കിൽ ജനങ്ങൾ അകത്തുകയറി വലിച്ചുപുറത്തിടുമെന്ന് ഡിസിസി പ്രസിഡന്‍റ് സതീശൻ പാച്ചേനി. വിവരാവകാശ അപേക്ഷ നൽകാനെത്തിയ കോൺഗ്രസ് പ്രവർത്തകനായ ശ്രീജിത്തിനെ കോർപറേഷനിലെ താത്കാലിക ഡ്രൈവർമാരും കൗൺസിലറും ചേർന്നു മർദിച്ചതിൽ പ്രതിഷേധിച്ച് എടക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോർപറേഷൻ ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അധികാരം നേരെചൊവ്വെ കൊണ്ടുപോകുവാൻ സാധിക്കാത്തതുകൊണ്ടാണ് കോർപറേഷൻ ഭരണാധികാരികളും ഗുണ്ടകളും ചേർന്ന് അക്രമം അഴിച്ചുവിടുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ മുതൽ കണ്ണൂർ കോർപറേഷൻ വരെ പിടിപ്പുകേടിന്‍റെ ഉദാഹരണങ്ങളാണ്. പൗരാവകാശമുള്ള നാട്ടിൽ ഒരു ചെറുപ്പക്കാരനെ കൗൺസിലറുടെ നേതൃത്വത്തിലുള്ള ഗുണ്ടകൾ മർദ്ദിക്കുകയാണ്. ഇങ്ങനെ ആവശ്യങ്ങളുമായി കോർപറേഷനിൽ വരുന്നവരെ മർദിക്കാൻ തുടങ്ങിയാൽ ഞങ്ങൾക്കും പണി നോക്കാനറിയും. പോലീസിന്‍റെ പണി കൂട്ടരുത്. അഴിമതിയുടെ ദുർഗന്ധം വമിക്കുന്ന കണ്ണൂർ കോർപറേഷന് തെരുവുവിളക്ക് പോലും സ്ഥാപിക്കാൻ സാധിക്കുന്നില്ല. ശ്രീജിത്തിനെ മർദിക്കാൻ നേതൃത്വം…

Read More

അപേക്ഷ നൽകാനെത്തിയ യുവാവിനെ മർദിച്ച സംഭവം; താത്കാലിക ജീവനക്കാർ അറസ്റ്റിൽ

കണ്ണൂർ: കോർപറേഷൻ ഓഫീസിൽ അപേക്ഷ നൽകാനെത്തിയ യുവാവിനെ മർദിച്ച സംഭവത്തിൽ താത്കാലിക ജീവനക്കാരായ രണ്ടുപേർ അറസ്റ്റിൽ. വിവരാവകാശ അപേക്ഷ നൽകാനെത്തിയ കടലായി വടക്കുളം ആയില്യത്തിൽ വി.കെ. ശ്രീജിത്തിനെ മർദിച്ച സംഭവത്തിൽ ആറ്റടപ്പ മഠപുരയ്ക്കൽ വീട്ടിൽ ടി. കൃപേഷ് (35), തോട്ടട പുത്തലാട്ട് ഹൗസിൽ മിഖിൽ മോഹൻ (26) എന്നിവരെയാണ് ടൗൺ എസ്ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്നലെ വൈകുന്നേരം അറസ്റ്റു ചെയ്തത്. അനധികൃത കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട വിഷയത്തിൽ വിവരാവകാശ നിയമ പ്രകാരം അപേക്ഷ നല്കാനെത്തിയതാണ് കോർപറേഷൻ അധികൃതരെ ചൊടിപ്പിച്ചതെന്നാണ് ആരോപണം. അക്രമത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് എടക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് കോർപറേഷനിലേക്ക് മാർച്ച് നടത്താനിരിക്കെയാണ് രണ്ടുപേരുടെ അറസ്റ്റ്.

Read More

പെൻഷൻ ഗുണഭോക്താക്കളെ ഇടതു സർക്കാർ വഞ്ചിക്കുന്നുവെന്ന്  പാച്ചേനി

അഴീക്കോട്: അധികാരത്തിൽ വന്നാൽ ക്ഷേമ പെൻഷനുകൾ വീട്ടുകളിൽ എത്തിക്കുമെന്ന് പറഞ്ഞവർ പെൻഷൻ നൽകാതെ ഗുണഭോക്താക്കളെ വഞ്ചിക്കുകയാണെന്ന് ഡിസിസി പ്രസിഡന്‍റ് സതീശൻ പാച്ചേനി. എൽഡിഎഫ് സർക്കാരിന്‍റെ ജനദ്രോഹ നടപടികൾക്കെതിരേ ക്ഷേമപെൻഷനുകൾക്ക് കൊണ്ട് വന്ന നിയന്ത്രണങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് അഴീക്കോട് പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പഞ്ചായത്ത് ഓഫീസ് ധർണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഉമ്മൻ ചാണ്ടി സർക്കാരിന്‍റെ കാലത്ത് ക്ഷേമ പെൻഷനുകൾ അർഹതപ്പെട്ട എല്ലാവർക്കും ലഭിക്കുന്നതിന് വേണ്ടി മാനദണ്ഡങ്ങൾ ലഘൂകരിച്ചപ്പോൾ പിണറായി സർക്കാർ പുതിയ നിയന്ത്രണങ്ങൾ കൊണ്ട് വന്ന് അർഹതപ്പെട്ടവർക്ക് പെൻഷൻ നിഷേധിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് സതീശൻ പാച്ചേനി പറഞ്ഞു. മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. അഷ്റഫ് അധ്യക്ഷത വഹിച്ചു. വി.പി. വമ്പൻ സാഹിബ്, ബാലകൃഷ്ണൻ, സി. നാരായണൻ, ടി. ജയകൃഷ്ണൻ, ബിജു ഉമ്മർ, ടി.കെ. അജിത്, പുഷ്പ, കെ.വി. ഹാരിസ്, കെ.പി. ഹാരിസ്,…

Read More

പെരുങ്കളിയാട്ടം: ലക്ഷം ദീപത്തില്‍ ആദ്യനാളം പകര്‍ന്ന് നടി മഞ്ജുവാര്യർ

പയ്യന്നൂര്‍: പൂന്തുരുത്തി മുച്ചിലോട്ട് ഭഗവതി ക്ഷേത്ര പെരുങ്കളിയാട്ട മഹോത്സവത്തിന് മുന്നോടിയായി നടന്ന ലക്ഷം ദീപം സമര്‍പ്പണത്തിന് അതിഥിയായി എത്തിയത് സിനിമാ താരം മഞ്ജു വാര്യര്‍. ക്ഷേത്രം തന്ത്രി തെക്കിനേടത്ത് തരണനെല്ലൂര്‍ പത്മനാഭന്‍ ഉണ്ണി നമ്പൂതിരിപ്പാട് പകര്‍ന്നു നല്‍കിയ ദീപത്തില്‍ നിന്നും ലക്ഷം ദീപങ്ങളിലെ ആദ്യ തിരി തെളിച്ചാണ് മഞ്ജുവാര്യര്‍ ലക്ഷം ദീപസമര്‍പ്പണത്തിന്‍റെ ഉദ്ഘാടനം നിർവഹിച്ചത്. സംഘാടക സമിതി വര്‍ക്കിംഗ് ചെയര്‍മാന്‍ പി.എ. സന്തോഷ് അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ എച്ച്.എല്‍. ഹരിഹര അയ്യര്‍ സംഘാടക സമിതിയുടെ ഉപഹാരമായി മഞ്ജു വാര്യര്‍ക്ക് ലക്ഷ്മി വിളക്ക് സമ്മാനിച്ചു. ജനറല്‍ കണ്‍വീനര്‍ പി. തമ്പാന്‍, ട്രഷറര്‍ പി. മോഹനന്‍, പലോറ മുരളീധരന്‍ പണിക്കര്‍, കെ.വി. അനൂപ്, എന്‍.വി. കൃഷ്ണന്‍, രാജീവന്‍ പച്ച, ഗിരിജ മോഹന്‍ എന്നിവര്‍ പ്രസംഗിച്ചു.‍

Read More