തലശേരി: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് തലശേരി മേഖലയിലുണ്ടായ അക്രമ സംഭവങ്ങളിലെ ഭൂരിഭാഗം പ്രതികളെയും തിരിച്ചറിഞ്ഞതായി തലശേരി എഎസ്പി അരവിന്ദ് സുകുമാര്‍ രാഷ്ട്രദീപികയോട് പറഞ്ഞു. പ്രതികള്‍ക്കായി വ്യാപകമായ റെയ്ഡ് നടത്തി വരികയാണെന്നും മുഴുവന്‍ പ്രതികളെയും ഉടന്‍ പിടികൂടുമെന്നും എഎസ്പി വ്യക്തമാക്കി. തലശേരി സ്റ്റേഷന് പരിധിയില്‍ 25 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതിൽ നൂറു പ്രതികളാണുള്ളത്. ഇവരില്‍ 40 പേരെ ഇതിനകം അറസ്റ്റുചെയ്തു. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമുള്ള കേസുകളില്‍ അറസ്റ്റിലായ 12 പേരെ റിമാൻഡ് ചെയ്തു. മറ്റ് 28 പേര്‍ക്ക് സ്റ്റേഷന് ജാമ്യം അനുവദിച്ചതായി പോലീസ് പറഞ്ഞു. തലശേരി സിഐ എം.പി.ആസാദ്, എസ്ഐ എം.അനില്‍ എന്നിവരുടെ നേതൃത്വത്തില്‍ എട്ട് സ്ക്വാഡുകളാണ് പ്രതികള്‍ക്കായി റെയ്ഡ് നടത്തുന്നത്. ഇന്നലെ രാത്രിയിലും പ്രതികളുടെ വീടുകളിൽ റെയ്ഡ് നടത്തി. തിരിച്ചറിഞ്ഞിട്ടുള്ള പ്രതികളില്‍ പലരും ഒളിവിലാണെന്നും ഇവരെ കണ്ടെത്താന്‍ ബന്ധു വീടുകളിൽ ഉള്‍പ്പെടെ ഇന്നു മുതല്‍ റെയ്ഡുകള്‍…
Read MoreCategory: Kannur
“തട്ടിക്കളയും’… ശ്രീധരൻപിള്ളയ്ക്ക് ഭീഷണിക്കത്ത്; ജില്ലാ കമ്മറ്റി ഓഫീസിലേക്ക് തപാലിലാണ് കത്ത് എത്തിയത്
കണ്ണൂർ: ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള ഉൾപ്പെടെയുള്ള നേതാക്കളെ വധിക്കുമെന്ന് ഭീഷണിക്കത്ത്. ശ്രീധരൻപിള്ള ഉൾപ്പെടെയുള്ള നേതാക്കളെ തട്ടിക്കളയുമെന്നാണു കത്തിൽ പറയുന്നത്. കണ്ണൂരിലെ പോസ്റ്റോഫീസിൽ നിന്നാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്. കത്ത് അയച്ചയാളുടെ വിലാസമോ പേരോ സൂചിപ്പിച്ചിട്ടില്ല. ഇന്നലെ രാവിലെ തപാലിലാണ് ബിജെപി ജില്ലാകമ്മിറ്റി ഓഫീസിൽ ഭീഷണിക്കത്ത് ലഭിക്കുന്നത്. ഇതേത്തുടർന്ന് ജില്ലാ പ്രസിഡന്റ് പി. സത്യപ്രകാശ് എസ്പിക്ക് പരാതി നൽകി. പരാതിയെ തുടർന്ന് ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Moreകണ്ണൂരിൽ ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് 22 പേർക്ക് പരിക്ക്; അപകടത്തിൽ ബസിന്റെ മുൻഭാഗം പൂർണമായും തകർന്നു
കണ്ണൂർ: ചാലക്കുന്നിൽ ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് 22 പേർക്ക് പരിക്ക്. ഇന്നു രാവിലെ എട്ടോടെയായിരുന്നു അപകടം. കണ്ണൂരിൽനിന്ന് കൂത്ത്പറമ്പിലേക്ക് പോകുകയായിരുന്ന അശ്വതി ബസും തലശേരിയിൽനിന്ന് വരികയായിരുന്ന കണ്ടെയ്നർ ലോറിയുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ബസിന്റെയും ലോറിയുടെയും മുൻവശം പൂർണമായും തകർന്നു. അപകടത്തെ തുടർന്ന് ഒന്നരമണിക്കൂറോളം ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു. അപകടത്തെ തുടർന്ന് കുടുങ്ങിയ ലോറി ഡ്രൈവറെ അരമണിക്കൂർ ശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്. അയ്യപ്പഭക്തന്മാരാണ് ഇയാളെ പുറത്തെടുത്തത്. ഇയാളുടെനില ഗുരുതരമാണ്. പരിക്കേറ്റ ബസ് യാത്രികരെ കണ്ണൂരിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. രാമതെരുവിലെ അനിത (53), ഗിരിജ (62), ജിതിൻ (33), സുലോചന (76), കൂത്തുപറന്പിലെ വസന്ത (52), മയ്യിലിലെ സ്വാതി കൃഷ്ണ (16), സന്ധ്യ (42), തോട്ടടയിലെ മംഗള (37), പുഴാതിയിലെ മനോജ് (43) എന്നിവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് കോയ്യോടുവഴിയും താഴെചൊവ്വ നടാൽ ഗേറ്റ് വഴിയുമാണ്…
Read Moreവാനരസൈന്യത്തിനെതിരേ പ്രതിഷേധകൃഷി; വിളവെടുപ്പില്‍ കിട്ടിയത് നൂറൂമേനി; ഏഴിമലയിൽ തെങ്ങും, വാഴയും ഓർമ്മകളാകുന്നു
പയ്യന്നൂര്‍: ജനജീവിതം ദുസഹമാക്കുകയും കര്‍ഷരുടെ നട്ടെല്ലൊടിക്കുകയും ചെയ്ത ഏഴിമലയിലെ വാനര സൈന്യത്തെ വെല്ലുവിളിച്ചു നടത്തിയ കപ്പകൃഷിയുടെ വിളവെടുപ്പില്‍ നൂറൂമേനി. രാമന്തളി പഞ്ചായത്ത് പ്രസിഡന്റ് എം.വി. ഗോവിന്ദനാണ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തത്. കുരങ്ങു കൂട്ടത്തിന്റെ ആക്രമണത്തില്‍ ഒരുതേങ്ങപോലും കിട്ടാതായതോടെ തടം തുറക്കലിനും വളപ്രയോഗങ്ങള്‍ക്കും നാട്ടുകാര്‍ തയാകാതെ വന്നതിനാല്‍ പഞ്ചായത്തിലെ തെങ്ങുകൃഷി നാമാവശേഷമായിരുന്നു. കുരങ്ങളുടെ ആക്രമണം വീടുകള്‍ക്കു നേരെ തിരിഞ്ഞതോടെ കൊച്ചു കുട്ടികളെ വീടിന് പുറത്തിറക്കാന്‍ പോലും രക്ഷിതാക്കള്‍ക്ക് ഭയമായി. സമൃദ്ധമായി വാഴകൃഷി നടത്തിയിരുന്ന ഈ പ്രദേശങ്ങളിലെ ജനങ്ങള്‍ കുരങ്ങുശല്യം സഹിക്കാനാവാതെ അതിനോടും വിടപറഞ്ഞു. രാമന്തളിയില്‍ കുരങ്ങുവേണോ മനുഷ്യര്‍ വേണോയെന്ന ജനങ്ങളുടെ ചോദ്യത്തിന് മുന്നില്‍ അധികൃതര്‍ മൗനം പാലിച്ചപ്പോഴാണു ജനജീവിതം ദുസഹമാക്കിയ വാനരശല്യത്തെ വെല്ലുവിളിച്ച് കൃഷി നടത്തുവാന്‍ പരത്തിക്കാട്ടെ 11 പേരടങ്ങുന്ന സഞ്ജീവനി പുരുഷ സ്വാശ്രയ സംഘം മുന്നോട്ടുവന്നത്. ഇക്കാര്യം രാഷ്ട്രദീപിക പ്രസിദ്ധീകരിച്ചിരുന്നു. സ്വകാര്യ വ്യക്തികളോട് കൃഷിക്കുള്ള സ്ഥലം വ്യവസ്ഥകളുടെ…
Read Moreതളിപ്പറമ്പിലെ സദാചാര ഗുണ്ടാ ആക്രമണം; കാർ കസ്റ്റഡിയിൽ, പ്രതികൾ വിദേശത്തേക്ക് കടന്നതായി സൂചന
തളിപ്പറമ്പ്: ഫുട്ബോള്‍ കളിക്കാനെത്തിയ യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി അക്രമിച്ച സംഭവത്തിൽ പ്രതികൾ സഞ്ചരിച്ച കാർ പോലിസ് കസ്റ്റഡിയിൽ എടുത്തു. ബംഗളൂരുവിൽ നിന്നും ആണ് കാർ കസ്റ്റഡിയിലെടുത്തത്. സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതികളെ പിടികൂടാൻ എത്തിയ സിനിയർ സിപിഒ മാരായ റൗഫും സ്നേഹേഷുമാണ് കാർ കസ്റ്റഡിയിലെടുത്ത് ഇന്നു രാവിലെ തളിപ്പറമ്പ് സ്റ്റേഷനിൽ എത്തിച്ചത്. ഇവർ എത്തിയപ്പോഴേയ്ക്കും പ്രതികൾ രക്ഷപ്പെട്ടിരുന്നു. ബംഗളൂരുവിലെ സുഹൃത്തിന്റെ ഫ്ലാറ്റിൽ ഒളിച്ചു താമസിക്കുകയായിരുന്ന പ്രതികൾ വിദേശത്തേക്ക് കടന്നതായാണ് സൂചന. തളിപ്പറമ്പ് കപ്പാലത്തെ പാറോല്‍ ആഷിഖ് (18) ആണ് സദാചാര ഗുണ്ടകളുടെ അക്രമത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ മംഗളൂരുവിലെ ആശുപത്രിയിൽ കഴിയുന്നത്. കഴിഞ്ഞ 22നായിരുന്നു സംഭവം. മന്ന ഫാറൂഖ് നഗര്‍ സ്വദേശികളായ ഇര്‍ഷാദ്, സിനാന് തുടങ്ങിയ നാലംഗ സംഘമാണ് ആഷിഖിനെ മർദിച്ചത്.
Read Moreസാമൂഹ്യ സുരക്ഷ പെൻഷൻ വിതരണം; ഇൻസെന്റീവായി 9.5 കോടി ധനകാര്യവകുപ്പ് കൈമാറി; പെൻഷൻ വീടുകളിലെത്തിച്ച പ്രാഥമിക സഹകരണ സംഘങ്ങൾക്ക് തുക ലഭിക്കും
ഏ.ജെ.വിൻസൻ തൃപ്രയാർ (തൃശൂർ): സാമൂഹ്യ സുരക്ഷാ പെൻഷൻ ഒരു തവണ വീടുകളിലെത്തിച്ചതിനു പ്രാഥമിക സഹകരണസംഘങ്ങൾക്ക് ഇൻസെന്റീവ് ഇനത്തിൽ നല്കാൻ 9,30,21,900 രൂപ സംസ്ഥാനത്തെ 14 ജില്ലകളിലേയും സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാർമാരുടെയും പെൻഷൻ ട്രഷറി അക്കൗണ്ടിലേക്കു കൈമാറാൻ ധനകാര്യ വകുപ്പ് നിർദേശം നൽകി. 2018 ഏപ്രിൽ മുതൽ ജൂലൈ വരെ സാമൂഹ്യ സുരക്ഷാ പെൻഷൻ പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾ, മറ്റ് വായ്പാ സംഘങ്ങൾ എന്നിവ മുഖാന്തിരം ഗുണഭോക്താവിന്റെ വീട്ടിൽ എത്തിച്ചതിനാണ് ഈ തുക കൈമാറുന്നത്. ഒരു ഗുണഭോക്താവിനു വീട്ടിൽ ചെന്നു പെൻഷൻ വിതരണം ചെയ്യുന്നതിന് 50 രൂപയാണ് ഇൻസെന്റീവായി സഹകരണ സംഘങ്ങൾക്കു നല്‍കുന്നത്. 18,60,438 വീടുകളിലാണ് സഹകരണ സംഘങ്ങൾ മുഖേന പെൻഷനെത്തിച്ചത്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ വീടുകളിൽ പെൻഷൻ എത്തിച്ചത്.ഈ ജില്ലയിൽ 2,42,153 ഗുണഭോക്തക്കൾക്കാണ് സഹകരണ സംഘങ്ങൾ മുഖാന്തിരം നേരിട്ടു പെൻഷനെത്തിച്ചത്. ജില്ലയും കൈമാറിയ…
Read Moreമാവോയിസ്റ്റ് നേതാവിന്റെ മകൾക്ക് പീഡനം; ചെന്പേരി സ്വദേശിക്കെതിരേ കേസെടുത്തു;പെൺകുട്ടിയുടെ വെളിപ്പെടുത്തൽ ഇങ്ങനെ…
തളിപ്പറമ്പ്(കണ്ണൂർ): മാവോയിസ്റ്റ് നേതാവിന്റെ മകളെ പീഡിപ്പിച്ച സംഭവത്തിൽ ചെന്പേരി സ്വദേശിക്കെതിരേ പരിയാരം മെഡിക്കൽ കോളജ് പോലീസ് കേസെടുത്തു. കഴിഞ്ഞ വർഷം ഓഗസ്റ്റ് ഒന്നിനാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പിലാത്തറയിലെ വാടകവീട്ടിൽ വെച്ച് ചെമ്പേരി സ്വദേശി പീഡിപ്പിച്ചെന്ന് പെൺകുട്ടി വെളിപ്പെടുത്തിയത്. നേരത്തെ പാലക്കാട് സ്റ്റേഷനിൽ ചാർജ് ചെയ്ത സംഭവം നടന്നത് പരിയാരം സ്റ്റേഷൻ പരിധിയിലെ പിലാത്തറയിലെ വാടക വീട്ടിലായതിനാലാണ് കേസ് ഇവിടേക്ക് റഫർ ചെയ്തത്. പരിയാരത്ത് പുതുതായി എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പരാതിക്കാരിയായ പെൺകുട്ടി ഇപ്പോൾ നാട്ടിലില്ല. പരിയാരം പ്രിൻസിപ്പൽ എസ്ഐ വി.ആർ. വിനീഷ് പരാതിക്കാരിയുമായി ബന്ധപ്പെട്ടെങ്കിലും ലീവിൽ നാട്ടിൽ വരുമ്പോൾ പോലീസുമായി ബന്ധപ്പെടാമെന്ന മറുപടിയാണ് ലഭിച്ചത്. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തലും മെഡിക്കൽ ടെസ്റ്റും കഴിഞ്ഞാൽ മാത്രമേ പോലീസിന് ഇക്കാര്യത്തിൽ ഇനിഎന്തെങ്കിലും ചെയ്യാൻ കഴിയൂ എന്ന് പോലീസ് പറഞ്ഞു.
Read Moreതെരുവുനായയുടെ കടിയേറ്റ് വിദ്യാർഥിയടക്കം മൂന്നുപേർക്ക് പരിക്ക്; എല്ലാവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കണ്ണൂർ: തെരുവുനായയുടെ കടിയേറ്റ് വിദ്യാർഥിയടക്കം മൂന്നുപേർക്ക് പരിക്ക്. നടാൽസ്വദേശിയും താഴെചൊവ്വയിലെ പയനീർ മോട്ടോഴ്സിലെ ജീവനക്കാരനുമായ മംഗലപറന്പത്ത് പി.വി. ബാലകൃഷ്ണൻ (59), കടലായി കുറുവയിലെ മണ്ടേൻ രവീന്ദ്രൻ (75), ചൊവ്വ ഹയർസെക്കൻഡറി സ്കൂളിലെ ആറാംക്ലാസ് വിദ്യാർഥി താഴെചൊവ്വ കിഴക്കേവളപ്പിൽ ഷാൻ (11) എന്നിവർക്കാണ് കടിയേറ്റത്. ഇന്നു രാവിലെ എട്ടോടെ താഴെചൊവ്വ തങ്കേക്കുന്ന് റോഡിൽ വച്ചാണ് സംഭവം. റോഡരുകിലെ പറന്പിൽനിന്നും ഓടിവന്ന തെരുവുനായ മൂവരെയും കടിക്കുകയായിരുന്നു. സ്കൂളിലേക്ക് പോകാൻ സൈക്കിളിൽ കാറ്റുനിറയ്ക്കുന്നതിനിടയാണ് ഷാനിന് കടിയേറ്റത്. കൈക്കും കാലിനും കടിയേറ്റ മൂന്നുപേരേയും ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read Moreജില്ലാ പോലീസ് സഹകരണസംഘം തെരഞ്ഞെടുപ്പ് 28ന്; 16ന്അന്തിമ സ്ഥാനാർഥിപ്പട്ടിക പ്രസിദ്ധീകരിക്കും
സ്വന്തം ലേഖകൻ കണ്ണൂർ: ജില്ലാ പോലീസ് അസോസിയേഷന്റെ ഇടപെടലും ഭരണ സ്വാധീനവും ശക്തമായതോടെ കോടതി തീരുമാനത്തിനു മുന്‍പ് ജില്ലാ പോലീസ് സഹകരണ സംഘത്തിലേക്ക് വീണ്ടും തെരഞ്ഞെടുപ്പ്. 14 നാണ് നാമനിർദേശപ്പട്ടിക സമർപ്പിക്കേണ്ടത്. അന്തിമ സ്ഥാനാർഥിപ്പട്ടിക 16ന് പ്രസിദ്ധീകരിക്കും. സംഘത്തിൽ മൊത്തം 12 ഭരണ സമിതി അംഗങ്ങളാണുള്ളത്. ജനറൽ വിഭാഗം ഏഴ്, വനിതാ സംവരണം മൂന്ന്, പട്ടികജാതി/വർഗ സംവരണം ഒന്ന്, 10,000 രൂപയോ അതിൽ കൂടുതലോ നിക്ഷേപമുള്ള അംഗങ്ങളിൽനിന്ന് ഒരാളെയുമാണ് തെരഞ്ഞെടുക്കുക. സംഘം പ്രസിഡന്റ് ജില്ലാ പോലീസ് മേധാവിയാണ്. എൽഡിഎഫ് അധികാരത്തിൽ വന്ന ശേഷം കഴിഞ്ഞ മാർച്ചിലാണ് നിലവിലെ യുഡിഎഫ് അനുകൂല ഭരണ സമിതിയെ പിരിച്ചുവിട്ടത്. ദിലീപ് കുമാറായിരുന്നു അതുവരെ സെക്രട്ടറി. ബജറ്റ് അവതരിപ്പിക്കാൻ സാധിച്ചില്ല എന്ന കാരണം പറഞ്ഞായിരുന്നു ആദ്യ പിരിച്ചുവിടൽ. ഇതിനെതിരേ യുഡിഎഫ് അനുകൂല വിഭാഗം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി ഉണ്ടായെങ്കിലും…
Read Moreചേപ്പറമ്പിലെ സിപിഎം -ബിജെപി സംഘർഷം: ഏഴു സിപിഎം പ്രവർത്തകർ അറസ്റ്റിൽ
ശ്രീകണ്ഠപുരം: ചേപ്പറമ്പിലെ സിപിഎം-ബിജെപി സംഘർഷവുമായി ബന്ധപ്പെട്ട് ഏഴു സിപിഎം പ്രവർത്തകർ അറസ്റ്റിൽ. നിടിയേങ്ങ പെരുമ്പറമ്പ സ്വദേശികളായ കെ.കെ. ദിനീഷ് (36), യു.കെ. സജീവൻ (44), കെ.വി. സുരേഷ് (38), കെ. സനീഷ് (29), യു.കെ. സരീഷ് (23), ചേപ്പറമ്പ് സ്വദേശികളായ ടി.കെ. പ്രകാശൻ (48), പി.പി. പ്രസാദ് (38) എന്നിവരെയാണു ശ്രീകണ്ഠപുരം എസ്ഐ സി. പ്രകാശനും സംഘവും ഇന്നുരാവിലെ ശ്രീകണ്ഠപുരത്ത് നിന്നും അറസ്റ്റ് ചെയ്തത്. ബിജെപി പ്രവർത്തകൻ ചേപ്പറമ്പിലെ പുരക്കാൽ ലഥിന്റെ പരാതിയിലാണ് അറസ്റ്റ്. ഇക്കഴിഞ്ഞ നാലിനു രാത്രിയായിരുന്നു ചേപ്പറമ്പിൽ സിപിഎം-ബിജെപി പ്രവർത്തകർ ഏറ്റുമുട്ടിയത്. സംഘർഷത്തിൽ പ്രതികളായ ബിജെപി- കോൺഗ്രസ് പ്രവർത്തകരായ ലിജേഷ്, ലഥിൻ, ജിൻസ്, ജിയു, രാഹുൽ, ലക്ഷ്മണൻ, മഥിൻ, അർജുൻ എന്നിവരെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.
Read More