കുറുമാത്തൂർ പഞ്ചായത്ത് പ്രസിഡന്‍റിന് തപാലിൽ വധഭീഷണി കത്തും സ്ഫോടക വസ്തുവും;പോലീസ് അന്വേഷണം തുടങ്ങി

തളിപ്പറമ്പ്: പഞ്ചായത്ത് പ്രസിഡന്‍റിന് തപാലിൽ സ്ഫോടക വസ്തുവും ഒപ്പം വധ ഭീഷണിക്കത്തും. കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഐ.വി.നാരായണനാണ് ഭീഷണിക്കത്തും അതോടൊപ്പം സ്‌ഫോടക വസ്തുവായ ഡിറ്റണേറ്ററും തപാല്‍ വഴി ലഭിച്ചത്. കോട്ടുപുറം കടവില്‍ നിന്നും തോണിയില്‍ പൂഴി വാരുന്നതിന് പ്രസിഡന്‍റ് കമ്മീഷന്‍ പറ്റുന്നുണ്ടെന്നാണ് നോട്ട് ബുക്കില്‍ നിന്നും ചീന്തിയെടുത്ത് എഴുതിയ കടലാസില്‍ കുറിച്ചിരിക്കുന്നത്. ഇത് അവസാനിപ്പിക്കണമെന്നും ഇല്ലെങ്കില്‍ കൊല്ലുമെന്നുമാണ് കത്തില്‍ പറയുന്നത്. സംഭവത്തില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Read More

ദേശീയപാതയിൽ മന്ത്രി കെ.ടി.ജലീലിനെ പ്രതീകാത്മകമായി തടഞ്ഞ് യൂത്ത്‌ലീഗിന്‍റെ പ്രതിഷേധം; തളിപ്പറന്പിൽ 18 പേർക്കെതിരേ കേസ്

തളിപ്പറമ്പ്: മന്ത്രി കെ.ടി.ജലീലിനെ പ്രതീകാത്മകമായി തടഞ്ഞ സംഭവത്തില്‍ ദേശീയപാത ഉപരോധിച്ചതിന് 18 ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. മുസ്‌ലിം യൂത്ത് ലീഗ് നേതാക്കളായ പി.സി.നസീര്‍, മക്കി ഷബീര്‍, കൊമ്മച്ചി ഉസ്മാന്‍, എന്‍.യു.ഷഫീക്ക്, റാഫി കപ്പാലം, അനസ് കപ്പാലം, നൗഷാദ്, ഷെബീബ് എന്നിവരും കണ്ടാലറിയാവുന്ന 10 പ്രവര്‍ത്തകരുമാണ് പ്രതികള്‍. അന്യായമായി സംഘം ചേര്‍ന്ന് മന്ത്രി കെ.ടി.ജലീലിനെ തടയുന്ന രീതിയില്‍ റോഡില്‍ പ്രതീകാത്മക തെരുവ്‌നാടകം നടത്തി 10 മിനുട്ട് സമയം റോഡില്‍ മറ്റ് വാഹനങ്ങള്‍ കടന്നുപോകാന്‍ അനുവദിക്കാതെ മാര്‍ഗ തടസം ഉണ്ടാക്കിയ സംഭവത്തില്‍ ഐപിസി 143, 147, 283 റെഡ് വിത്ത് 149 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Read More

ബോംബുകൾ പൊട്ടുന്നു, പയ്യന്നൂർ നടുങ്ങുന്നു; ഇന്നലെ രാത്രി ചിറ്റടി ചെങ്കൽപണയിലും പുലർച്ചെ പെരളം ചീറ്റയിൽ; പെരളത്ത് ആർഎസ്എസ് പ്രവർത്തകന്‍റെ വീടിനു സമീപം സ്ഫോടനം

പയ്യന്നൂര്‍: പയ്യന്നൂരിനെ നടുക്കി വീണ്ടും ബോംബ് സ്ഫോടനങ്ങൾ. രാമന്തളി ചിറ്റടിയിലും കരിവെള്ളൂര്‍ പെരളം ചീറ്റയിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ എം.വി.സത്യന്‍റെ വീടിന് മുന്നിലുമാണ് ബോംബ് സ്ഫോടനങ്ങൾ നടന്നത്.ഇന്നലെ രാത്രി ഒമ്പതോടെയാണ് ചിറ്റടിയില്‍ ശക്തമായ ബോംബ് സ്‌ഫോടനമുണ്ടായത്. കുറ്റിക്കാടുകളും ചെങ്കല്‍പണകളും നിറഞ്ഞ ആള്‍താമസമില്ലാത്ത ഈ പ്രദേശത്ത് നിരവധി സ്‌ഫോടനങ്ങള്‍ മുമ്പും നടന്നിരുന്നു. ഇതിന്‍റെ സമീപ പ്രദേശങ്ങളില്‍നിന്നും ബോംബും ബോംബ് നിര്‍മാണ സാമഗ്രികകളും നേരത്തെ കണ്ടെത്തിയിരുന്നതാണ്. ഇന്ന് പുലര്‍ച്ചെ 12.30 ഓടെയാണ് കരിവെള്ളൂര്‍ പെരളം ചീറ്റയില്‍ ബോംബ് സ്‌ഫോടനമുണ്ടായത്. ആര്‍എസ്എസ് മുന്‍ മണ്ഡലം കാര്യവാഹക് കൂടിയായിരുന്ന സത്യന്‍റെ വീടിന്‍റെ ഗേറ്റിനു മുന്നിലെ റോഡിലായിരുന്നു ബോംബ് സ്‌ഫോടനം. ശക്തമായ സ്‌ഫോടനത്തില്‍ റോഡില്‍ കുഴി രൂപപ്പെട്ടിട്ടുണ്ട്. ശബ്ദം കേട്ടുണര്‍ന്നപ്പോഴേക്കും വാഹനങ്ങള്‍ പോകുന്ന ശബ്ദം കേട്ടതായി സത്യന്‍ പറയുന്നു. സ്ഫോടനം നടന്ന സ്ഥലത്ത് നിന്നും സ്റ്റീല്‍ ബോംബിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടുകിട്ടിയിട്ടുണ്ട്. വിവരമറിഞ്ഞ് പയ്യന്നൂര്‍ പോലീസ് സ്ഥലത്തെത്തി…

Read More

കർഷകർ റബർ ബോർഡിന്‍റെ വ്യാജ പ്രചാരണങ്ങളിൽ വീഴരുത്;  കർഷകർ പാരമ്പര്യേതര വിളകളുടെ സാധ്യതകൾ പരീക്ഷിക്കാൻ തയാറാകണമെന്ന് പി.സി.ജോർജ്

ആലക്കോട്: റബർ കൃഷി സമീപകാലത്തെങ്ങും ലാഭത്തിലാകുമെന്ന് കരുതുന്നില്ലെന്നും കർഷകർ പാരമ്പര്യേതര വിളകളുടെ സാധ്യതകൾ പരീക്ഷിക്കാൻ തയാറാകണമെന്നും കേരള ജനപക്ഷം ചെയർമാൻ പി.സി.ജോർജ് എംഎൽഎ. ആലക്കോട്ട് ഇരിക്കൂർ മണ്ഡലം കൺവൻഷനും മാത്യു ചിറവയൽ അനുസ്മരണ സമ്മേളനവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഒരു കാലത്ത് സുരക്ഷിത വിളയായി അറിയപ്പെട്ടിരുന്ന റബർ കൃഷി ഇപ്പോൾ വമ്പൻ നഷ്ടമാണ് വരുത്തുന്നത്. ആദ്യത്തെ പത്ത് കൊല്ലം അധ്വാനവും പണവും മുടക്കിയാൽ നാമമാത്രമായ വരുമാനം മാത്രമേ ലഭിക്കുന്നുള്ളൂ. എന്നാൽ, റബർ കൃഷിക്കു പകരം തേക്ക് നട്ടുപിടിപ്പിച്ചാൽ അതേ കാലയളവുകൊണ്ട് പലമടങ്ങ് ലാഭം ഉണ്ടാക്കാൻ കഴിയും. ഏതാനും വർഷം പഴക്കമുള്ള റബ്ബർത്തൈകൾ വെട്ടിമാറ്റി പകരം കാട്ടുകടുക്ക കൃഷി ചെയ്തെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാന ട്രഷറർ പ്രഫ.സെബാസ്റ്റ്യൻ ,ജോസഫ്,എന്നിവർ സംസാരിച്ചു.

Read More

തുരുത്തി പുഴയോരത്ത് വീണ്ടും കണ്ടൽ കൈയേറ്റം;മുപ്പത് ഏക്കർ സ്ഥലത്തെ കണ്ടലുകൾ വെട്ടി നശിപ്പിച്ച നിലയിൽ

പാപ്പിനിശേരി: കണ്ണൂർ ജില്ലയിലെ സമ്പുഷ്ടമായ കണ്ടൽ വനമേഖലകളിലൊന്നായ പാപ്പിനിശേരി തുരുത്തിയിലും ചുങ്കത്തും വളപട്ടണം പുഴയോരത്തും കണ്ടൽക്കാട് കൈയേറ്റം തുടരുന്നു. മുപ്പതിലധികം ഏക്കർ കണക്കിനു സ്ഥലത്തെ കണ്ടൽമരങ്ങളാണു നശി പ്പിച്ചിട്ടുള്ളത്. പ്രദേശത്തു നൂറുകണക്കിനു ഹെക്ടർ സ്ഥലത്തു സമ്പുഷ്ടമായി കണ്ടൽക്കാടുകൾ ഏതാനും വർഷം മുന്പുവരെ ഉണ്ടായിരുന്നു. ഇപ്പോൾ തുരുത്തിയിൽ നിന്നും വളപട്ടണം പുഴ വനത്തിലൂടെ നിർമിച്ച റോഡിന്‍റെ ഇരുവശത്തും മാലിനൃം തള്ളൽ, കണ്ടൽ വെട്ടിമണ്ണിട്ടുനികത്തൽ, കെട്ടിട നിർമാണം, വനനശീകരണം എന്നിവ തകൃതിയായി നടക്കുകയാണ്.ആഴ്ചകളായി വനമേഖലയിൽ കണ്ടലുകൾ വ്യാപകമായി വെട്ടിനശിപ്പിച്ചിട്ടും റവന്യൂ അധികൃതരോ പഞ്ചായത്തധികൃതരോ പ്രദേശത്തു തിരിഞ്ഞു നോക്കിയിട്ടില്ല. പ്രകൃതിസംരക്ഷണത്തിന്‍റെ പ്രാധാന്യം ലോകമെങ്ങും അംഗീകരിച്ച കാലഘട്ടത്തിൽ പാപ്പിനിശേരിയിൽ നടക്കുന്ന നശീകരണത്തിനെതിരേ നടപടി സ്വീകരിക്കേണ്ട അധികൃതർ ഈ കാര്യത്തിൽ കാണിക്കുന്ന ഗുരുതരമായ വീഴ്ച തുറന്നുകാട്ടുമെന്നു പരിഷത്ത് നേതാവ് പി. ധർമൻ രാഷ്ട്രദീപികയോടു പറഞ്ഞു.

Read More

ആദായനികുതി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് തട്ടിപ്പ്; അന്വേഷണം പൂർത്തിയായി; കുറ്റപത്രം 30 ന് സമര്‍പ്പിക്കും

ത്രലശേരി: തലശേരി മല്‍സ്യവ്യവസായി പി.പി.എം. മജീദിന്‍റെ സെയ്ദാര്‍ പള്ളിയിലെ വീട്ടില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് പണം തട്ടിയെടുത്ത സംഭവത്തില്‍ പോലീസ് അന്വേഷണം പൂര്‍ത്തിയായി. എഎസ്പി ചൈത്ര തെരേസ ജോണ്‍, സിഐ എം.പി ആസാദ്, പ്രിന്‍സിപ്പല്‍ എസ്‌ഐ എം.അനില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസിന്‍റെ അന്വേഷണം പൂര്‍ത്തിയാക്കിയത്. 30 ന് കുറ്റപത്രം സമര്‍പ്പിക്കുമെന്ന് എസ്‌ഐ അനില്‍ രാഷ്‌ട്രദീപികയോട് പറഞ്ഞു. കൊള്ളസംഘം ഉപയോഗിച്ച ഇന്നോവ കാറും ബെലേനൊ കാറും കത്തിക്കരിഞ്ഞ പോലീസ് യൂണിഫോമിന്‍റെ അവശിഷ്ടങ്ങളുമുള്‍പ്പെടെയുള്ള നിരവധി തൊണ്ടി മുതലുകള്‍ അന്വേഷണസംഘം കണ്ടെത്തിയിരുന്നു. അന്തര്‍ സംസ്ഥാന കൊള്ള സംഘം ആസൂത്രിതമായി നടത്തിയ തട്ടിപ്പു കേസില്‍ റെക്കോര്‍ഡ് വേഗതയിലാണ് തലശേരി പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. സംഭവം നടന്ന് രണ്ടാഴ്ചക്കുള്ളില്‍ പ്രതികളെ പിടികൂടിയ പോലീസ് രണ്ടര മാസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ്. മലപ്പുറം വള്ളുവമ്പ്രം വേലിക്കോട്ട് ലത്തീഫ് (42), തൃശൂര്‍…

Read More

പൊതുസ്ഥലത്ത് ഭീഷണിപ്പെടുത്തിയുള്ള പ്രസംഗം; ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രന്  കണ്ണൂരിൽ അറസ്റ്റ് വാറണ്ട്

കണ്ണൂർ: ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രന് അറസ്റ്റ് വാറണ്ട്. കണ്ണൂർ ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് വാറണ്ട് അയച്ചത്. കണ്ണൂർ പോലീസ് സ്റ്റേഷൻ മാർച്ചിൽ ഡിവൈഎസ്പിയെയും സിഐയെയും ഭീഷണിപ്പെടുത്തി പ്രസംഗിച്ച കേസിൽ തുടർച്ചയായി ഹാജരാവാത്തതിനെ തുടർന്നാണ് വാറണ്ട് പുറപ്പെടുവിച്ചത്. യുവമോർച്ച കണ്ണൂർ നിയോജകമണ്ഡലം വൈസ് പ്രസിഡന്‍റ് സുശീൽ കുമാറിനെ വെട്ടിപ്പരിക്കേൽപിച്ച കേസിൽ പ്രതികളെ അറസ്റ്റ്ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി, യുവമോർച്ച പ്രവർത്തകർ കണ്ണൂർ ടൗൺ സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയിരുന്നു. മാർച്ച് ഉദ്ഘാടനം ചെയ്തത് കെ. സുരേന്ദ്രനായിരുന്നു. ഉദ്ഘാടന പ്രസംഗത്തിൽ ഡിവൈഎസ്പിയെയും സിഐയെയും ഭീഷണിപ്പെടുത്തി പ്രസംഗിച്ചതിന് കണ്ണൂർ ടൗൺ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.

Read More

ചക്കരക്കല്ല് മാല മോഷണക്കേസിലെ “ഒറിജിനൽ’ പിടിയിൽ; ഉപ്പയുടെ നിരപരാധിത്വം തെളിയിക്കാൻ മകൻ നടത്തിയ അന്വേഷണത്തിൽ യഥാർഥ പ്രതി പിടിയിൽ

കണ്ണൂർ: ഉപ്പയുടെ നിരപരാധിത്വം തെളിയിക്കാൻ മകനും മകന്‍റെ കൂട്ടുകാരും ചേർന്ന് നടത്തിയ അന്വേഷണത്തിൽ ഒടുവിൽ യഥാർഥ പ്രതിയെ പിടികൂടി. ചക്കരക്കൽ മാല മോഷണ കേസിൽ അറസ്റ്റിലായ യഥാർഥ പ്രതിയായ മാഹി അഴിയൂരിലെ കോറോത്ത് അന്പലത്തിനു സമീപം താമസിക്കുന്ന ശരത്ത് വത്സരാജിനെയാണ് (35) ഡിവൈഎസ്പി പി.പി. സദാനന്ദനും സംഘവും കസ്റ്റഡിയിലെടുത്തത്. മറ്റൊരു കേസിൽ റിമാൻഡിൽ കഴിയുന്ന ഇയാളെ സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് മാലമോഷണത്തെക്കുറിച്ച് അറിയുന്നത്. മാലമോഷണക്കേസിൽ കതിരൂർ സ്വദേശി താജുദ്ദീനെ അറസ്റ്റ് ചെയ്ത് 54 ദിവസം റിമാൻഡ് ചെയ്തിരുന്നു. കഴിഞ്ഞ ജൂലൈ അഞ്ചിനാണ് ചോരക്കുളത്ത് വീട്ടമ്മയുടെ അഞ്ചരപവൻ മാല മോഷണം പോയത്. മാല തട്ടിയെടുത്ത ആളുടെ സിസിടിവി ദൃശ്യവുമായി സാമ്യമുണ്ടെന്ന നിലപാടിനെ തുടർന്നാണ് താജുദ്ദീനെ ചക്കരക്കൽ പോലീസ് അറസ്റ്റ്ചെയ്തത്. നിരപരാധിത്വം തെളിയിക്കപ്പെട്ടതിനെ തുടർന്ന് പിന്നീട് വിട്ടയയ്ക്കുകയായിരുന്നു. സംഭവത്തിൽ ചക്കരക്കൽ എസ്ഐയ്ക്കെതിരേ വകുപ്പുതല നടപടിയെടുക്കുകയും ചെയ്തു. സിസിടിവി കാമറയുടെ…

Read More

കപട ആചാരവാദികൾ വിശ്വാസികളെ  വഴിതെറ്റിക്കുന്നുവെന്ന് മന്ത്രി ശൈലജ

മാഹി: കപട ആചാരവാദികൾ വിശ്വാസികളെ വഴിതെറ്റിക്കുകയാണെന്നും ‌സവർണാധിപത്യം തിരികെ കൊണ്ടുവരാനാണു ചിലർ ശ്രമിക്കുന്നതെന്നും മന്ത്രി കെ.കെ.ശൈലജ. മാഹി സ്‌പോട്‌സ് ക്ലബ് ലൈബ്രറി ആൻഡ് കലാസമിതി എണ്‍പതാം വാര്‍ഷികാഘോഷസമാപന സമ്മേളനം ഉദ്ഘാടനവും ചരിത്രസുവനീര്‍ പ്രകാശനവും നിർവഹിക്കുകയായിരുന്നു അവർ. അയ്യപ്പനെ അവഹേളിക്കുകയാണവർ ചെയ്യുന്നത്. ദൈവത്തിനു സ്ത്രീ പുരുഷ വ്യത്യാസമില്ല. ആചാര സംരക്ഷകരായി അവതരിച്ചിട്ടുള്ളവരുടെ ഗൂഢലക്ഷ്യങ്ങൾ യഥാർഥ വിശ്വാസികൾ തിരിച്ചറിയണമെന്നും മന്ത്രി പറത്തു.മാഹി കാപ്പിറ്റോള്‍ വെഡിംഗ് സെന്‍ററില്‍ ചേര്‍ന്ന ചടങ്ങില്‍ ഡോ. വി. രാമചന്ദ്രന്‍ എംഎല്‍എക്കു നല്‍കിയായിരുന്നു സുവനീര്‍ പ്രകാശനം. കവിയൂര്‍ രാജഗോപാലന്‍ അധ്യക്ഷത വഹിച്ചു. അസീസ് മാഹി സുവനീര്‍ അവലോകനം നിര്‍വഹിച്ചു. എം.മുകുന്ദന്‍ മുഖ്യപ്രഭാഷണം നടത്തി. എം.സി പവിത്രന്‍, കെ.പി സുനില്‍കുമാര്‍, വി.ജനാര്‍ദനന്‍ എന്നിവര്‍ സംസാരിച്ചു. എഴുത്തച്ഛന്‍ പുരസ്‌കാരം നേടിയ എം.മുകുന്ദനെയും ചരിത്രസുവനീര്‍ രൂപകല്‍പന ചെയ്ത അസീസ് മാഹിയെയും മന്ത്രി ആദരിച്ചു. മാഹി സ്‌പോട്‌സ് ക്ലബ് കുടുംബസംഗമം ഡോ.വി രാമചന്ദ്രന്‍…

Read More

നിലന്പൂർ ഏറ്റുമുട്ടൽ; വാർഷികാഘോഷത്തിന് വരാഹിണി ദളം; അഞ്ചു ജില്ലകളിൽ റെഡ് അലർട്ട്

റെനീഷ് മാത്യു കണ്ണൂർ: നിലന്പൂർ ഏറ്റുമുട്ടലിന്‍റെ വാർഷികാഘോഷം വിപുലമായി ആഘോഷിക്കാൻ മാവോയിസ്റ്റുകൾ. ഇതിനായി കേരള, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളുടെ സംഗമകേന്ദ്രമായ ട്രൈ ജംഗ്ഷൻ കേന്ദ്രീകരിച്ച് മാവോയിസ്റ്റുകൾ രൂപീകരിച്ച വരാഹിണി ദളത്തിന്‍റെ നേതൃത്വത്തിൽ ഒരുക്കങ്ങൾ തുടങ്ങിയതായി സൂചന. ഈ മാസം 24നാണ് വാർഷികാഘോഷം. പോലീസ് സ്റ്റേഷനുകൾ ആക്രമിച്ച് തിരിച്ചടികൾ നല്കാൻ പദ്ധതികൾ ഉണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗം പോലീസിനു നല്കുന്ന മുന്നറിയിപ്പ്മാവോയിസ്റ്റുകളുടെ സാന്നിധ്യം സ്ഥിരീകരിച്ച വയനാട്, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ പോലീസ് സ്റ്റേഷനുകൾക്ക് ജാഗ്രതാ നിർദേശം നല്കിയിട്ടുണ്ട്. പാലക്കാടും വയനാടും മാവോയിസ്റ്റുകളുടെ നേതൃത്വത്തിൽ നിർബന്ധിത പണപിരിവും നടന്നു വരികയാണ്.മാവോയിസ്റ്റ് നേതാക്കളായ കുപ്പു ദേവരാജും അജിതയും കൊല്ലപ്പെട്ടതിനു പകരം വീട്ടാൻ 2017 ൽ രൂപീകരിച്ചതാണ് വരാഹിണി ദളം. 2016 നവംബർ 14നാണ് ഇവർ നിലന്പൂർ കരുളായി വനത്തിൽ കൊല്ലപ്പെട്ടത്. തുടക്കത്തിൽ എട്ടംഗസംഘമായിരുന്നു ഇതിലുണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ ആൾബലം കൂടിയതായാണ്…

Read More