കണ്ണൂർ: ശബരിയിൽ സിപിഎമ്മും ഇടതുസർക്കാരും പോലീസ് രാജ് നടപ്പിലാക്കുകയാണെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ കണ്ണൂരിൽ പത്രസമ്മേളനത്തിൽ പറഞ്ഞു. സിപിഎമ്മിനോട് കൂറുപുലർത്തുന്ന പോലീസുകാരെയാണ് ശബരിമലയിൽ വിന്യസിച്ചിരിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട പോലീസുകാർക്ക് പാർട്ടി സ്വകാര്യമായ നിർദേശങ്ങൾ നൽകി. ഇതിന്റെ ഭാഗമായിട്ടുള്ള യോഗമാണ് കണ്ണൂർ കിഴുന്നയിൽ നടന്നത്. തെരഞ്ഞെടുക്കപ്പെട്ട സിപിഎം പ്രവർത്തകരായ പോലീസുകാരാണ് യോഗത്തിൽ പങ്കെടുത്തത്. ഇതിനെകുറിച്ച് മറുപടി നൽകുവാൻ എസ്പിയും ഡിജിപിയും തയാറാകണം. ശബരിമലയിൽ അനുവർത്തിക്കേണ്ട നയത്തെകുറിച്ചുള്ള പാർട്ടിനിർദേശങ്ങൾ ചർച്ച ചെയ്യാനാണ് കണ്ണൂരിൽ പോലീസ് യോഗം വിളിച്ചുചേർത്തത്. ഇതിനിടെ ഓഡിറ്റോറിയം തകർന്നുവീണതുകൊണ്ട് മാത്രമാണ് പുറംലോകം അറിഞ്ഞത്. ആദിവാസികളുടെ നേതൃത്വത്തിൽ തെരഞ്ഞെടുക്കപ്പെട്ട സിപിഎം പ്രവർത്തകർ ശബരിമലയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. രണ്ടും കൽപ്പിച്ചുള്ള പുറപ്പാടാണ് സിപിഎമ്മും ഇടതുപക്ഷവും നടത്തുന്നത്. ദേവസ്വം ബോർഡിന്റെ കൈയിൽനിന്നും ഭരണം വഴുതിപോയിരിക്കയാണ്. ഭക്തജനങ്ങൾക്ക് എല്ലാവിധ സംരക്ഷണവും നൽകാൻ കഴിയാത്ത ദേവസ്വമന്ത്രിയും ദേവസ്വം പ്രസിഡന്റും സ്ഥാനമാനങ്ങൾ രാജിവച്ച് ഒഴിയണം. അവിശ്വാസികളുടെ…
Read MoreCategory: Kannur
കൊളവല്ലൂരിൽ സംഘർഷം തുടരുന്നു ; സിപിഎം, ബിജെപി പ്രവർത്തകർക്ക് വെട്ടേറ്റു ; 16 സിപിഎം, ബിജെപി, ആർഎസ്എസ് പ്രവർത്തകർക്കെതിരേ കേസ്
പാനൂർ: കൊളവല്ലൂരിൽ സിപിഎം – ബിജെപി സംഘർഷം തുടരുന്നു. സിപിഎം, ബിജെപി പ്രവർത്തകർക്ക് വെട്ടേറ്റതിനു പിന്നാലെ ഒരു ബിജെപി പ്രവർത്തകനും കൂടി വെട്ടേറ്റു. ബിജെപി പ്രവർത്തകനായ തുവ്വക്കുന്നിലെ നെല്ലിയുള്ള പറമ്പത്ത് അജീഷി (40) നാണ് വെട്ടേറ്റത്. ഇന്നലെ രാത്രി11.45 ഓടെയാണ് സംഭവം. കാലിനും കൈയ്ക്കും ഗുരുതരമായി പരിക്കേറ്റ ഇയാളെ കോഴിക്കോട് ഉള്ള്യേരി മലബാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊളവല്ലൂർ സംഘർഷവുമായി ബന്ധപ്പെട്ട് 16 ബിജെപി, ആർഎസ്എസ്, സിപിഎം പ്രവർത്തകർക്കെതിരേ കേസെടുത്തിട്ടുണ്ട്. ഇന്നലെ രാത്രി 10 ഓടെയാണ് സംഘർഷത്തിന് തുടക്കം. പൊയിലൂർ ചേലക്കാട് മസ്ജിദിന് സമീപത്തെ ബി ജെ പി പ്രവർത്തകനായ ചേലക്കാട് നിഖിലി (32) നാണ് ആദ്യമായി വെട്ടേറ്റത്. തലയ്ക്കും കൈയ്ക്കും ഗുരുതരമായി പരിക്കേറ്റ ഇയാളെ തലശേരി ഇന്ദിരാഗാന്ധി സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇതിന്റെ തുടർച്ചയെന്നോണം ഒരു സിപിഎം പ്രവർത്തകനും വെട്ടേറ്റു.ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന സിപിഎം പ്രവർത്തകൻ തുവ്വക്കുന്നിലെ കുട്ടകെട്ടിൽ ബിനീഷി…
Read Moreപ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് നാലായിരം വീടുകൾ സഹകരണ വകുപ്പ് നിർമിച്ചു നല്‍കുമെന്ന് മന്ത്രി
കണ്ണൂർ: പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് നാലായിരം വീടുകൾ സഹകരണ വകുപ്പ് നിർമിച്ചുനൽകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. നവകേരള നിർമിതിക്ക് കണ്ണൂർ ജില്ലാ പോലീസ് സഹകരണ സംഘം നൽകിയ 12.5 ലക്ഷം രൂപ ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. കെയർ ഹോം എന്ന പേരിൽ നിർമിക്കുന്ന 2000 വീടുകൾ ഡിസംബറിൽ മുഖ്യമന്ത്രി ചെങ്ങന്നൂരിൽ ഉദ്ഘാടനം ചെയ്യും. സഹകരണ സ്ഥാപനങ്ങളിൽനിന്നും സംഘങ്ങളിൽനിന്നും ലഭിച്ച പണം ഉപയോഗിച്ചാണ് സഹകരണ വകുപ്പ് വീടുകൾ പണിയുന്നത്. ഒരു വീടിന് അഞ്ച് ലക്ഷം രൂപയാണ് ചെലവഴിക്കുന്നത്. പ്രളയത്തിൽ സർവതും നഷ്ടപ്പെട്ടവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വന്ന തുക ഇന്ത്യയിലെ ഒരു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വന്നിട്ടില്ലെന്നും പ്രയാസങ്ങൾക്കിടയിലും ജനങ്ങൾ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയതായി അദ്ദേഹം പറഞ്ഞു. നിങ്ങൾ ദുരിതാശ്വാസനിധിയിലേക്ക് നൽകിയ പണം അന്പലത്തിലോ പള്ളിയിലോ കൊണ്ടിട്ടതായി ചിന്തിച്ചാൽ മതിയെന്നും അദ്ദേഹം പറഞ്ഞു.
Read Moreകണ്ണൂരിൽ സിപിഎം നേതാവിന്റെ വീടിന് നേരെ വീണ്ടും ബോംബേറ് ; പോലീസ് പരിശോധനയിൽ പൊട്ടാത്ത ഒരു ബോംബ് കണ്ടെത്തി
പയ്യന്നൂര്‍: രാമന്തളി കക്കമ്പാറയില് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിനു നേരെ ബോംബേറ്. പോലീസ് നടത്തിയ പരിശോധനയില്‍ പൊട്ടാത്ത ഒരു ബോംബ് കണ്ടെടുത്തു. രാത്രി പതിനൊന്നോടെയാണ് ബോംബേറുണ്ടായത്. സിപിഎം കക്കമ്പാറ ബ്രാഞ്ച് സെക്രട്ടറിയും മത്സ്യത്തൊഴിലാളിയുമായ പി.പി.ജനാര്‍ദ്ദനന്റെ വീടിന് നേരെയായിരുന്നു ആക്രമണം. സ്ഫോടന ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടിരുന്നു. വിവരമറിഞ്ഞെത്തിയ പോലീസ് രാത്രിയില്‍ നടത്തിയ തെരച്ചിലില്‍ പൊട്ടാതെ കിടന്ന ഒരു സ്റ്റീല്‍ ബോംബ് കണ്ടെത്തി. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. രണ്ടാഴ്ച മുമ്പും ജനാര്‍ദ്ദനന്റെ വീടിനു നേരെ ബോംബേറുണ്ടായിരുന്നു. പോലീസ് അന്വേഷണം തുടരുകയാണ്.
Read Moreശബരിമല ആർഎസ്എസിന് കൈമാറാൻ ഉദ്ദേശിക്കുന്നില്ല; കേന്ദ്രമന്ത്രി അൽഫോണ്‍സ് കണ്ണന്താനം ദേവസ്വം മന്ത്രി വെറുതെ രാഷ്ട്രീയ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്ന് കടകംപള്ളി സുരേന്ദ്രൻ
കണ്ണൂർ: ശബരിമലയെ ആർഎസ്എസിന് കൈമാറാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയിൽ ബോധപൂർവം പ്രശ്നങ്ങളുണ്ടാക്കാനാണ് ആർഎസ്എസും ബിജെപിയും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. തുലാമാസ പൂജയ്ക്കും ചിത്തിര ആട്ടവിശേഷ പൂജയ്ക്കും പ്രശ്നങ്ങൾ സൃഷ്ടിച്ചപോലെ മണ്ഡല, മകരവിളക്ക് കാലത്തും പ്രശ്നങ്ങൾ സൃഷ്ടിക്കാമെന്നാണ് പ്രതിഷേധക്കാർ കരുതിയത്. അതു നടപ്പില്ലെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച രാത്രി സന്നിധാനത്ത് പോലീസ് അറസ്റ്റ് ചെയ്തവർ ബോധപൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കാൻ വന്നവരാണ്. നടപ്പന്തലിൽ ആദ്യം കുത്തിയിരുന്നാണ് അവർ പ്രതിഷേധം തുടങ്ങിയത്. പോലീസ് ഇടപെട്ടപ്പോൾ നട അടയ്ക്കുന്പോൾ മലയിറങ്ങാമെന്ന് പറഞ്ഞു. എന്നാൽ നട അടച്ചതോടെ അവർ നിലപാട് മാറ്റി. ഇതോടെ പോലീസ് നേതാവിനെ അറസ്റ്റ് ചെയ്തു. പിന്നെ നേതാവിന്റെ ആവശ്യപ്രകാരം എല്ലാവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. കേന്ദ്രമന്ത്രി അൽഫോണ്‍സ് കണ്ണന്താനത്തിന് ശബരിമലയിൽ കാര്യങ്ങൾ അറിയാത്തതല്ല. അദ്ദേഹം വെറുതെ രാഷ്ട്രീയ ആരോപണങ്ങൾ ഉന്നയിക്കുകയാണ്.…
Read Moreക്ഷേത്രത്തിന്റെ മണിക്കിണര്‍ നിര്‍മാണം! നാലു കോല് കുഴിച്ചപ്പോള്‍ ഒരുഭാഗത്തെ മണ്ണ് ഇടിഞ്ഞു; 11 കോല് കുഴിച്ചപ്പോള്‍ കണ്ടത് മറ്റൊരു കിണറും പുരാവസ്തുക്കളും
കൂത്തുപറമ്പ്: ക്ഷേത്രത്തിന്റെ മണിക്കിണർ നിർമാണത്തിനിടെ പത്തുകോൽ താഴ്ചയിൽ മറ്റൊരു കിണറും പുരാവസ്തുക്കളും കണ്ടെത്തി. കതിരൂരിനടുത്ത് പുല്യോട് തേവരുള്ളതിൽ വിഷ്ണുക്ഷേത്രത്തോടുചേർന്ന് മണിക്കിണർ നിർമിക്കുന്നതിനിടെയാണ് ഇവ കണ്ടെത്തിയത്. ഒരാഴ്ച മുമ്പാണ് കിണർ നിർമാണപ്രവൃത്തി തുടങ്ങിയത്. നാലു കോൽ താഴ്ചയിൽ കുഴിച്ചപ്പോൾ ഒരുഭാഗത്തെ മണ്ണ് അസാധാരണമാംവിധം ഇടിയുന്നത് ശ്രദ്ധയിൽപ്പെടുകയും തൊട്ടടുത്തുതന്നെ കിണർ മാറ്റിക്കുഴിക്കുകയുമായിരുന്നു. 11 കോൽ കുഴിച്ചപ്പോഴാണ് ഇതേ കിണറിന്റെ അളവിൽ ചുറ്റും ചെങ്കല്ലുകൊണ്ട് കെട്ടിയനിലയിൽ മറ്റൊരു കിണർ നിലകൊള്ളുന്നതായി കാണപ്പെട്ടത്. മാത്രമല്ല, ഇതിനിടയിൽ താഴികക്കുടം, മൺപാത്ര കഷണങ്ങൾ, കരിങ്കൽ രൂപങ്ങൾ, കരി തുടങ്ങിയ പുരാവസ്തുക്കളും കണ്ടെത്തി. വിവരമറിഞ്ഞ് നിരവധി പേരാണ് ക്ഷേത്രത്തിൽ എത്തിയത്. സമാനമായരീതിയിൽ വർഷങ്ങൾക്കുമുമ്പും ക്ഷേത്രപ്പറമ്പിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള നാണയങ്ങൾ ഉൾപ്പെടെയുള്ള പുരാവസ്തുക്കൾ കണ്ടെത്തിയിരുന്നു.
Read Moreവീടിനു സമീപത്ത് പ്രതിഷേധക്കാര്‍ എത്തി; ശബരിമല ദര്‍ശനം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന യുവതി തീരുമാനം മാറ്റി
കണ്ണൂർ: ശബരിമല ദര്‍ശനം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന യുവതി തീരുമാനം മാറ്റി. കഴിഞ്ഞമാസം മാലയിട്ട ഇവർ രഹസ്യമായി ഇന്നലെ രാവിലെ ചെറുകുന്നിലെ ഒരു കാവിൽനിന്ന് കെട്ടുനിറച്ച് ഉച്ചയ്ക്ക് ട്രെയിൻമാർഗം സുഹൃത്തുക്കളോടൊപ്പം പോകാനിരിക്കെയാണ് യാത്ര ഉപേക്ഷിച്ചത്. ഇന്നലെ ഉച്ചയോടെ വീടിനു സമീപത്ത് പ്രതിഷേധക്കാര്‍ എത്തിയ സാഹചര്യത്തിലാണ് രേഷ്മയെന്ന യുവതിയുടെ പിന്മാറ്റം. പ്രതിഷേധം കണക്കിലെടുത്ത് യാത്ര റദ്ദാക്കാൻ ബന്ധുക്കളും നിർദേശിച്ചിരുന്നു. മണ്ഡലകാലത്ത് വ്രതമെടുത്ത് ശബരിമല കയറുമെന്ന് ഫേസ്ബുക്കില്‍ കുറിച്ച യുവതിക്കുനേരേ കഴിഞ്ഞമാസം15 ന് ഭീഷണി ഉണ്ടായതിനെ തുടർന്ന് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകുകയും വീട്ടുപരിസരത്ത് പോലീസ് സുരക്ഷ ഏർപ്പെടുത്തുകയും ചെയ്തിരുന്നു.
Read Moreപ്രായപൂർത്തിയാവാത്ത പെണ്‍കുട്ടിയെ ബേക്കറി ജീവനക്കാരൻ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവം; പ്രതിയെ പിടിക്കാന്‍ സഹ താമസക്കാരായ ബംഗാളികളുടെ സഹായം തേടി പോലീസ്.
ശ്രീനാരായണപുരം: പ്രായപൂർത്തിയാവാത്ത പെണ്‍കുട്ടിയെ ബേക്കറി ജീവനക്കാരൻ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ സഹ താമസക്കാരായ ബംഗാളികളുടെ സഹായം തേടി പോലീസ്. ശ്രീനാരായണപുരം പഞ്ചായത്തിലെ അഞ്ചാംപരത്തി മേഖലയിലുള്ള ഒരു പ്രമുഖ ബേക്കറി ഉൽപ്പന്ന നിർമാണ ശാലയിലെ ജോലിക്കാരനായ ബംഗാൾ സ്വദേശിയായ യുവാവാണ് (13) വയസായ പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. സംഭവത്തിൽ യുവാവിനെതിനെ മതിലകം പോലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവം പുറത്തറിഞ്ഞതോടെ യുവാവ് ഒളിവിൽ പോയിരുന്നു. ഇയാൾക്ക് വേണ്ടിയുള്ള അന്വേഷണം സൈബർ വിംഗിന്റെ സഹായത്തോടെയാണ് മതിലകം പോലീസ് നടത്തുന്നത്. ഇയാൾ ചെന്നൈയിൽ എത്തിയ വിവരം കേസ് അന്വേഷിക്കുന്ന പോലീസ് സംഘത്തിന് ലഭിച്ചിരുന്നു. എങ്കിലും ചെന്നൈയിൽ നിന്നും ഇയാൾ സിം മാറ്റിയതിനെ തുടർന്ന് യാതൊരു വിധത്തിലുള്ള വിവരങ്ങൾ ലഭ്യമാക്കാനുള്ള സാദ്ധ്യതകൾ ഇല്ലാതായി. ഇതേ തുടർന്നാണ് പോലീസ് സംഘം പ്രതിയെ പിടികൂടാൻ ബദൽ മാർഗം തേടിയത്. പ്രതിയുടെ…
Read Moreനിറയെ യാത്രക്കാരുമായി സർവീസ് നടത്തുന്നതിനിടെ സ്വകാര്യ ബസിന് തീപിടിച്ചു; ഉടൻതന്നെ തീ അണയ്ക്കാനായതിനാൽ ഒഴിവായത് വൻദുരന്തം
കണ്ണൂർ: നിറയെ യാത്രക്കാരുമായി സർവീസ് നടത്തുന്നതിനിടെ സ്വകാര്യബസിന് തീപിടിച്ചു. തീ ഉടൻ അണയ്ക്കാനായതിനാൽ ദുരന്തം ഒഴിവായി. ഇന്നു രാവിലെ 8.45 ഓടെ കണ്ണൂർ എസ്എൻ കോളജിനു സമീപം ദേശീയപാതയിലായിരുന്നും സംഭവം. കണ്ണൂരിൽ നിന്നും തലശേരിയിലേക്കു പോകുകയായിരുന്ന സ്വകാര്യ ബസ് എസ്എൻ കോളജ് കയറ്റം കയറുന്നതിനിടെ എൻജിനിൽ നിന്നും പുക ഉയർന്നു. ഉടൻ തന്നെ ബസ് നിർത്തി നോക്കിയപ്പോഴാണ് എൻജിൻ ബോക്സിൽ തീപിടിത്തം ശ്രദ്ധയിൽപെട്ടത്. ഉടൻ തന്നെ തീ അണയ്ക്കാനായതിനാലാണ് വൻ ദുരന്തം ഒഴിവായത്. ഫയർഫോഴ്സും പോലീസും എത്തുന്പോഴേക്കും നാട്ടുകാരും സ്ഥലത്തെത്തിയ കേരള എമർജൻസി ടീംസന്നദ്ധ പ്രവർത്തകരും ചേർന്നു തീയണക്കുകയായിരുന്നു. ഇതിനിടെ ബസിന് തീപിടിച്ചെന്ന വാർത്ത പരന്നത് വലിയ ആശങ്കയക്ക് വഴിവച്ചു. ഇതിനിടെ ബസിന്റെ എൻജിനിൽ നിന്നും ഓയിൽ ചോർന്ന് റോഡിൽ പരന്നൊഴുകി. ഓയിലിൽ തെന്നിവീണ് രണ്ട് ബൈക്ക് യാത്രികർക്ക് പരിക്കേറ്റു. പിന്നീട് ഫയർഫോഴ്സ് വെള്ളം ചീറ്റി റോഡിലെ…
Read Moreകണ്ണൂർ വിമാനത്താവളത്തിലേക്ക് ഡിടിപിസിയും;ഡൊമസ്റ്റിക്ക്, ഇന്റർനാഷണൽ വിഭാഗത്തിൽ ടൂറിസം കൗണ്ടറുകൾ
റെനീഷ് മാത്യു കണ്ണൂർ: വിമാനത്താവളത്തിലേക്ക് കണ്ണൂർ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും. ഡിസംബർ ഒൻപതിന് ഉദ്ഘാടനം ചെയ്യപ്പെടുന്ന കണ്ണൂർ വിമാനത്താവളത്തിൽ ഡിടിപിസിയുടെ നേതൃത്വത്തിൽ രണ്ട് കൗണ്ടറുകൾ തുടങ്ങുന്നു. വിനോദസഞ്ചാര കേന്ദ്രങ്ങളെ പരിചയപ്പെടുത്തുന്നതിനും സന്ദർശിക്കാനുള്ള സൗകര്യം സഞ്ചാരികൾക്ക് ഒരുക്കുന്നതിനാണ് കൗണ്ടറുകൾ തുറക്കുന്നത്. ഡൊമസ്റ്റിക്ക് വിഭാഗത്തിലും ഇന്റർനാഷണൽ വിഭാഗത്തിലുമാണ് കൗണ്ടറുകൾ തുറക്കുന്നത്. സംസ്ഥാനത്ത് തന്നെ ആദ്യമായാണ് വിമാനത്താവളങ്ങളിൽ ഡിടിപിസിയുടെ കൗണ്ടറുകൾ തുറക്കുന്നത്. കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയാണ് ഡൊമസ്റ്റിക്കിലെ കൗണ്ടർ. ഇന്ത്യയിലെ വിനോദസഞ്ചാരങ്ങളെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും ഉൾപ്പെടുത്തിയാണ് ഇന്റർനാഷണൽ വിഭാഗത്തിൽ കൗണ്ടർ ആരംഭിക്കുന്നത്. വിമാനത്താവള ഉദ്ഘാടനത്തിനു മുന്നോടിയായി കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയുള്ള ചിത്രപ്രദർശനവും ഒരാഴ്ച സംഘടിപ്പിക്കുന്നുണ്ട്. ഇതിനായി കിയാൽ അധികൃതരുമായി ഡിടിപിസി ചർച്ച നടത്തുന്നുണ്ട്. കണ്ണൂരിലെ കാഴ്ചകൾ കാണുവാൻ ഡിടിപിസിയുടെ നേതൃത്വത്തിൽ വിനോദസഞ്ചാരികൾക്കായി ബസ് സർവീസ് നടത്തിയിരുന്നു. എന്നാൽ മാസങ്ങൾക്കുള്ളിൽ ബസ്…
Read More