കണ്ണൂർ: സിപിഎം എംഎൽഎ എ.എൻ. ഷംസീറിന്റെ ഭാര്യ പി.എം. ഷഹലയെ കണ്ണൂർ സർവകലാശാലയിൽ അനധികൃതമായി നിയമിച്ച സംഭവത്തിൽ കണ്ണൂർ യൂണിവേഴ്സിറ്റിയും ഡിപ്പാർട്ടുമെന്റും ഒത്തുകളിച്ചതായി മട്ടന്നൂർ 19-ാം മൈൽ സ്വദേശിനി ഡോ. എം.പി. ബിന്ദു രാഷ്ട്രദീപികയോട് പറഞ്ഞു. ഷംസീറിന്റെ ഭാര്യ പി.എം. ഷഹലയെ കണ്ണൂർ സർവകലാശാലയിൽ കരാർ അടിസ്ഥാനത്തിൽ അസി. പ്രഫസറായി നിയമിച്ച നടപടി ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇന്റർവ്യൂവിൽ ഒന്നാംറാങ്ക് നേടിയ കണ്ണൂർ മട്ടന്നൂർ സ്വദേശിയായ ഡോ.എം.പി. ബിന്ദുവിന് നിയമനം നൽകണമെന്നും സിംഗിൾ ബെഞ്ച് വ്യക്തമാക്കി. ഉത്തരവ് റദ്ദാക്കിയതോടെ നിയമന ഉത്തരവ് കൈപ്പറ്റാൻ ബിന്ദു ഇന്നു രാവിലെ കണ്ണൂർ യൂണിവേഴ്സിറ്റിയിലെത്തി. 2018 ജൂൺ 14നായിരുന്നു കണ്ണൂർ യൂണിവേഴ്സിറ്റിയിലെ താവക്കര കാന്പസിൽ വച്ച് സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസിൽ അസി. പ്രഫസർ പോസ്റ്റിലേക്കുള്ള ഇന്റർവ്യു നടന്നത്. എന്നാൽ റിസൾട്ട്പോലും പബ്ലിഷ് ചെയ്യാതെ ജൂലൈ ഒൻപതിന് എ.എൻ. ഷംസീറിന്റെ ഭാര്യയ്ക്ക് നിയമനം…
Read MoreCategory: Kannur
പുകവലിച്ചയാൾക്കു പോലീസ് മര്‍ദനം; പോലീസുകാരന്റെ ഷോ കണ്ട് ഒരു സാധാരണ മനുഷ്യനെന്ന നിലയില്‍ ഞാന്‍ ഷോക്കായി; ക്ഷമ ചോദിച്ച് “മൃദുഭാവേ ദൃഢകർമേ’’ എന്ന പോലീസ് മുദ്രവാക്യം ഓർമിപ്പിച്ച് മുൻ ഡിജിപി ജേക്കബ് പുന്നൂസ്
കോഴിക്കോട്: പോലീസ് നടപടികണ്ട് ഒടുവില്‍ മുന്‍ ഡിജിപിയും ഞെട്ടിത്തരിച്ചു. പൊതുനിരത്തില്‍ പുകവലിച്ചയാളോടുള്ള പോലീസിന്റെ സമീപനം കണ്ടാണ് മുന്‍ ഡിജിപി ജേക്കബ് പൂന്നൂസും ‘ഷോക്കി’ലായത്. പോലീസുകാരന്റെ ഷോ കണ്ട് ഒരു സാധാരണ മനുഷ്യനെന്ന നിലയില്‍ ഞാന്‍ ഷോക്കായി. പോലീസ് കുടുംബത്തിലെ അംഗമെന്ന നിലയിലും മുൻ സീനിയര്‍ പോലീസ് ഓഫീസര്‍ എന്ന നിലയിലും ക്ഷമ ചോദിക്കുന്നുവെന്നാണ് അദ്ദേഹം ഫേസ് ബുക്ക് പോസ്റ്റില്‍ കുറിച്ചത്. പോലീസ് യജമാനനല്ല, മറിച്ചു ജനസേവകനാണെന്ന് ഒരോ പോലീസുകാരും ഓർക്കണമെന്ന മുന്നറിയിപ്പും പോസ്റ്റിലുണ്ട്.. “”വീഡിയോ കണ്ടു ദുഃഖം തോന്നുന്നു. വാഹനങ്ങള്‍ തലങ്ങും വിലങ്ങും പായുന്ന തിരക്കേറിയ റോഡിലാണ് ഈ സംഭവം. ഒരു ആവശ്യവും ഇല്ലാതെയാണു പോലീസുകാരന് ഇയാളെ അടിക്കുകയും തെറിപറയുകയും ചെയ്യുന്നത്. ആക്ഷന്‍ ഹീറോയുടെ ശരീരഭാഷയായിരുന്നു പോലീസുകാരന് . ഇതു ശരിയല്ല. അയാൾ പിന്നോട്ടു ചുവടുവച്ചു രക്ഷപ്പെടാൻ ശ്രമിച്ചിട്ടും എസ്ഐ വിടുന്നില്ല. മനോനില തെറ്റിയതുപോലെയും ക്രൂരവുമായിരുന്നു പോലീസുകാരന്റെ…
Read Moreഉത്തരകേരളത്തിലെ ഏറ്റവും വലിയ ചുമർചിത്രവുമായി മാഹി കലാഗ്രാമം
മാഹി: ക്ലാസ്മുറിയുടെ ചുമർ കാൻവാസാക്കി രണ്ടു വർഷംകൊണ്ട് വിദ്യാർഥികൾ രചന പൂർത്തിയാക്കിയപ്പോൾ ഉത്തരകേരളത്തിലെ ഏറ്റവും വലിയ ചുമർചിത്രം മാഹി കലാഗ്രാമത്തിനു സ്വന്തം. പൂർണമായും കേരളീയപാരന്പര്യ ചുമർചിത്രരചനാശൈലിയിലുള്ളതാണ് പുരാണകഥ പ്രമേയമാക്കിയുള്ള ഈ ചുമർചിത്രം. ക്ലാസ് മുറികളായി ഉപയോഗിക്കുന്ന ഹാളിന്റെ 12 മീറ്റർ നീളവും മൂന്നരമീറ്റർ വീതിയുമുള്ള ചുമരിലാണ് പുരാണത്തിലെ പാലാഴിമഥനം ചുമർചിത്രമായി വിരിഞ്ഞത്.അക്രിലിക് മാധ്യമത്തിൽ 17 വിദ്യാർഥികളുടെ കൂട്ടായ്മയാണ് ഇതിനുപിന്നിൽ. മന്ഥര പർവതത്തെ കടകോലാക്കി വാസുകി സർപ്പത്തെ കയറാക്കി ഒരുവശത്ത് ദേവൻമാരും മറുവശത്ത് അസുരൻമാരും അമൃതിനുവേണ്ടി പാലാഴി മഥനം ചെയ്യുന്നതാണ് ഇതിവൃത്തം. പാലാഴി മഥനം വീക്ഷിക്കാനെത്തിയ സർവ ദൈവങ്ങളും മഥനത്തിന് അനുഗ്രഹം ചൊരിയുന്നതും ആലേഖനം ചെയ്തിട്ടുണ്ട്. പാലാഴിയിലെ ജലജീവികളെ കൂടാതെ മന്ഥര പർവതത്തിൽ വസിക്കുന്ന വിവിധ വന്യജീവികളുടെ ജീവിതവും ചിത്രത്തിലൂടെ വിവരിക്കുന്നു. വീരാളിപ്പട്ടുകൾ, മഷിപ്പൂവുകൾ, വ്യാളിലതകൾ എന്നിവ ചിത്രത്തിന് മാറ്റുകൂട്ടുന്നുണ്ട്. ക്ഷേത്രങ്ങളിൽ മാത്രം കണ്ടുവന്നിരുന്ന കേരളീയ ചുമർചിത്രകല കൂടുതൽ…
Read Moreകണ്ണൂരിൽ നിന്നും എസ്പിയുടെ നേതൃത്വത്തിൽ ബോംബ് സ്ക്വാഡും വനിതാ പോലീസും ശബരിമലയ്ക്ക്
സജീവൻ പൊയ്ത്തുംകടവ് കണ്ണൂർ: ശബരിമലയിൽ സുരക്ഷയൊരുക്കാൻ കണ്ണൂരിൽ നിന്നും ബോംബ് സ്ക്വാഡ് ഉൾപ്പെടെ വൻ പോലീസ് സംഘം യാത്ര തിരിച്ചു. ഇന്നലെ രാവിലെയോടെയാണു ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ 117 അംഗ പോലീസ് സംഘം ശബരിമലയിലേക്കു പുറപ്പെട്ടത്. ജില്ലാ പോലീസ് മേധാവിക്ക് പുറമെ മൂന്നു സിഐമാർ, ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിന്നുള്ള 18 എസ്ഐമാർ, 12 ബോംബ് ഡിറ്റക്ടർ ആൻഡ് ഡിസ്പോസ് ടീം, നാലു വനിതാ പോലീസുകാർ, 78 സിവിൽ പോലീസ് ഓഫീസർമാർ എന്നിവരാണ് ആദ്യസംഘത്തിലുള്ളത്. ഇന്നലെ മുതൽ ഈ മാസം 30വരെയാണ് ആദ്യ സംഘത്തിന് ഡ്യൂട്ടി നിശ്ചയിച്ചിട്ടുള്ളത്. നിലയ്ക്കലിലും പന്പയിലുമാണ് കണ്ണൂരിലെ പോലീസുകാരെ നിയമിച്ചത്. കഴിഞ്ഞ വർഷങ്ങളിലൊന്നും കാണാത്ത സുരക്ഷാ ക്രമീകരണങ്ങളോടെയാണു പോലീസുകാർ ശബരിമലയ്ക്കു പോയത്. സുരക്ഷാകവചം, ഷീൽഡ്, പ്രത്യേക തരം ഹെൽമറ്റ് എന്നിവ ധരിച്ചാണ് ഡ്യൂട്ടി ചെയ്യുക. സാധാരണ സംഘർഷ സാധ്യതയുള്ള സ്ഥലങ്ങളിൽ പോലീസുകാരെ…
Read Moreഅടച്ചിട്ട വീട്ടിൽ കവർച്ച; സ്വർണവും പണവും കവർന്നു; ചികിത്സയ്ക്കുവേണ്ടി മംഗലാപുരത്തുപോയ സമയത്താണ് മോഷണം നടന്നതെന്ന് വീട്ടുകാർ
ശ്രീകണ്ഠപുരം(കണ്ണൂർ): വയക്കരയിൽ അടച്ചിട്ടിരുന്ന വീട്ടിൽ നിന്ന് സ്വർണവും പണവും കവർന്നു. വയക്കരയിലെ കാവുമ്പുറത്ത് പത്രോസിന്റെ വീട്ടിൽ നിന്നാണ് മൂന്ന് പവൻ സ്വർണവും 2000 രൂപയും മോഷണം പോയത്. അസുഖബാധിതനായ പത്രോസും കുടുംബവും ചികിത്സയ്ക്കായി കഴിഞ്ഞ മൂന്ന് ദിവസമായി മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലാണുള്ളത്. ഇന്നലെ രാവിലെ സമീപവാസി രണ്ടാം നിലയുടെ കിടപ്പുമുറിയിടെ വാതിൽ തുറന്ന് കിടക്കുന്നത് കണ്ടതിനെത്തുടർന്ന് പത്രോസിന്റെ സഹോദരനെ വിവരമറിയിക്കുകയായിരുന്നു. വീടിന്റെ പിറക് വശത്തെ പേരമരം വഴി രണ്ടാം നിലയിൽ കയറിയ മോഷ്ടാവ് വാതിലിന്റെ പൂട്ട് തകർത്താണ് വീടിനകത്ത് കടന്നത്. ഷെൽഫിൽ നിന്നാണ് സ്വർണവും പണവും കവർന്നത്. രണ്ട് വള, രണ്ട് കമ്മൽ, മോതിരം ഉൾപ്പെടെയാണ് മോഷണം പോയത്. വിവരമറിഞ്ഞ് ശ്രീകണ്ഠപുരം പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
Read Moreഎംഎൽഎ ഷംസീറിന്റെ ഭാര്യയുടെ കണ്ണൂർ സർവകലാശാലയിലെ നിയമനം ഹൈക്കോടതി റദ്ദാക്കി
കൊച്ചി: എംഎൽഎ എ.എൻ. ഷംസീറിന്റെ ഭാര്യയെ കണ്ണൂർ സർവകലാശാലയിൽ നിയമച്ച നടപടി ഹൈക്കോടതി റദ്ദാക്കി. ചട്ടങ്ങൾ മറികടന്നാണ് ഷംസീറിന്റെ ഭാര്യ ഷഹലയെ കരാർ അടിസ്ഥാനത്തിൽ സ്കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സിൽ അസിസ്റ്റന്റ് പ്രഫസറായി നിയമിച്ചത്. റാങ്ക് പട്ടികയിൽ ഒന്നാമതെത്തിയ ഡോ. എം.പി. ബിന്ദുവിനെ മറികടന്നായിരുന്നു നിയമനം. ബിന്ദുവിന്റെ ഹർജിയിലാണ് കോടതി നടപടി. ബിന്ദുവിനെ ഉടൻ നിയമിക്കാനും കോടതി ഉത്തരവിട്ടു. വിജ്ഞാപനവും റാങ്ക് പട്ടികയും മറികടന്നാണ് ഷംസീറിന്റെ ഭാര്യക്ക് നിയമനം നല്‍കിയതെന്നായിരുന്നു പരാതി. ജനറല്‍ കാറ്റഗറിയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരെ വിളിച്ച വിജ്ഞാപനം ഒബിസി മുസ്ലിം എന്നാക്കി തിരുത്തിയാണ് നിയമനം നല്‍കിയതെന്നും ബിന്ദു പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
Read Moreപ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കരിമ്പം ഫാമിലെ പുലിക്കുളം സംരക്ഷണമില്ലാതെ നാശത്തിലേക്ക്
തളിപ്പറമ്പ് : പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കരിമ്പം ഫാമില്‍ നിര്‍മിച്ച പുലിക്കുളം സംരക്ഷണമില്ലാതെ നാശിക്കുന്നു. പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ നിറഞ്ഞും കുളത്തിന്റെ വക്കുകള്‍ ഇടിഞ്ഞും പുലിക്കുളം വിസ്മൃതിയിലേക്ക് മറയുകയാണ്. 1904 ല്‍ ബ്രിട്ടീഷ് കാര്‍ഷിക ശാസ്ത്രജ്ഞന് ഡോ.ചാള്‍സ് ആല്‍ഫ്രഡ് ബാര്‍ബര്‍ ആണ് കരിമ്പം ഫാം സ്ഥാപിച്ചത്. നിബിഡവനമായിരുന്ന പ്രദേശത്ത് ഇവിടെയുളള കാലാവസ്ഥയില്‍ ഏതൊക്ക വിളകളാണ് ഉത്തമമെന്നുളള പരീക്ഷണാര്‍ത്ഥം മിക്കവിളകളും നട്ടു പിടിപ്പിച്ചിരുന്നതില് പലതും പ്രൗഡിയോടെ ഇന്നും സംരക്ഷിക്കുന്നുണ്ട്. എന്നാല്‍ പഴയകാലത്തിന്റെ സ്മാരകമെന്ന നിലയില്‍ നിര്‍മ്മിച്ച പുലിക്കുളം ആരാലും സംരക്ഷിക്കപ്പെടാതെ നശിക്കുകയാണ്. ഇന്ന് കരിമ്പം ഫാം നിലനില്‍ക്കുന്ന പ്രദേശത്ത് പുലിയും നരിയും തുടങ്ങിയ വന്യ ജീവികളും മാനുകളും കുരങ്ങുകളും ഉള്‍പ്പെടെ ഇന്ന് അത്യപൂര്‍വ്വങ്ങളായ പല ജീവികളും ഉണ്ടായിരുന്നു. ഇന്നത്തെ തളിപ്പറമ്പ് ഇരിട്ടി സംസ്ഥാന പാതയില്‍ കാല് നടയാത്രക്കാരും കാളവണ്ടിയും മാത്രം കടന്നു പോയിരുന്ന കാലത്ത് കരിമ്പം ഫാമിന്റെ ഭാഗത്തുകൂടി…
Read Moreചിരിപ്പിക്കാനായി ജനിച്ചവരുടെ ചിരി ;ജംബോ സർക്കസ് തമ്പിൽ ചിരിപ്പിക്കാനായി 30 വർഷമായി കോമാളി വേഷണം കെട്ടുന്നു രംഗാദാബിയുടെ ആഘോഷങ്ങളിലൂടെ
കണ്ണൂർ: ഗുജറാത്തിലെ അഹമ്മദാബാദ് സ്വദേശിയായ രംഗാദാബി സർക്കസിൽ കോമാളി വേഷം കെട്ടാൻ തുടങ്ങിയതിന്റെ 30 വർഷം പിന്നിടുന്ന വേളയിൽ കോമാളികൾ ഒത്തുകൂടിയപ്പോൾ കണ്ണൂരിലെ ജംബോ സർക്കസ് തന്പിനത് അപൂർവ നിമിഷങ്ങളിലൊന്നായി. മഹാരാഷ്ട്ര മാൻമാട് ഗ്രാമത്തിലെ സാഗറും ബിഹാറിൽനിന്നുള്ള ഷാഹിദ് ഖാനും ഉത്തർപ്രദേശ് ബനാറസിലെ രാം സിംഗുമാണ് ജംബോ സർക്കസിലെ കൂടാരത്തിൽ ഒത്തുകൂടി കേക്ക് മുറിച്ച് രംഗാദാബിയുടെ സർക്കസ് ജീവിതത്തിലെ മുപ്പതാണ്ട് ആഘോഷിച്ചത്. പല നിറമുള്ള ഉടുപ്പുകളിലും മുഖത്ത് ചായം പൂശി അവർ കൂടാരത്തിലിരുന്ന് സ്വകാര്യ നൊമ്പരങ്ങളും പങ്കുവച്ചു. കാഴ്ചക്കാരെ ചിരിപ്പിക്കുകയാണ് ഇവരുടെ തൊഴിൽ. എന്നാൽ സ്വന്തം നാട്ടിലെ അപമാനമൊന്നും ഇവിടെ തങ്ങൾക്കില്ലെന്നതാണ് ഇവർ സാക്ഷ്യപ്പെടുത്തുന്നത്. ബിഹാറിലെ സ്വന്തം ഗ്രാമം ഏതാണെന്നുപോലും ഷാഹിദ് ഖാന് അറിയില്ലായിരുന്നു. ഷാഹിദ് ഖാൻ പിറന്നുവീണത് തന്നെ സർക്കസ് കൂടാരത്തിലായിരുന്നു. സർക്കസ് കലാകാരന്മാരായ മാതാപിതാക്കളുടെ കൂടാരത്തിൽനിന്നു മറ്റൊരു കൂടാരത്തിലേക്കുള്ള യാത്രകളിൽ അവരുടെ വിരലിൽ തൂങ്ങി…
Read Moreപയ്യന്നൂരിൽ നിന്നും കാണാതായ ഭര്‍തൃമതിയേയും കാമുകനേയും കോയമ്പത്തൂരില്‍ കണ്ടെത്തി
പയ്യന്നൂര്‍: പയ്യന്നൂരിൽ നിന്നും കാണാതായ ഭര്‍തൃമതിയേയും കാമുകനേയും പോലീസ് കോയമ്പത്തൂരില്‍ കണ്ടെത്തി.പയ്യന്നൂര്‍ സ്വദേശിനിയായ രണ്ടു മക്കളുടെഅമ്മയായ 35 കാരിയേയും രണ്ടു മക്കളുടെ അച്ഛനായ 37 കാരനായ അയല്വാസിയേയുമാണ് ഒരുമാസത്തെ അന്വേഷണത്തിനൊടുവില്‍ പയ്യന്നൂര്‍ പോലീസ് കോയമ്പത്തൂരില്‍ കണ്ടെത്തിയത്. കഴിഞ്ഞ മാസം ഒമ്പതിനാണ് യുവതിയെ വീട്ടില്‍നിന്നും കാണാതായത്. യുവതിയെ കാണാനില്ലെന്ന ഭര്‍ത്താവിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും വിഫലമാവുകയായിരുന്നു. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം തുടര്‍ന്ന പോലീസിന് യുവതിയുടെ മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് വെച്ചിരിക്കുകയാണെന്ന് മനസിലായി. ഇതേതുടര്‍ന്ന് യുവതിയോടൊപ്പം കാണാതായ യുവാവിന്റെ ഫോണ്‍ പരിശോധനക്ക് വിധേയമാക്കിയതിലൂടെയാണ് ഇരുവരും കോയമ്പത്തൂരുണ്ടെന്ന് കണ്ടെത്തിയത്.ഇയാളുടെ കൂടെ യുവതി പോയതായി സംശയിക്കുന്നതായും പരാതിയില്‍ പറഞ്ഞിരുന്നു.ഇതേ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇരുവരേയും കോയമ്പത്തൂരില്‍ നിന്നും കണ്ടെത്തുകയായിരുന്നു.ഇന്നലെ രാത്രിയോടെ പയ്യന്നൂര്‍ പോലീസ് സ്റ്റേഷനിലെത്തിച്ച ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Read Moreകണ്ണാടിപ്പറന്പ് ക്ഷേത്രകവർച്ചാക്കേസിൽ അറസ്റ്റിലായ സുദേവിനെ വീണ്ടും ചോദ്യം ചെയ്യും; പ്രതിയോടെപ്പം പിടികൂടിയ കുട്ടികൾ പറഞ്ഞത് മറ്റൊരു ക്ഷേത്രത്തിലെ കവർച്ചയ്ക്കെത്തിയാണെന്ന്
മയ്യിൽ(കണ്ണൂർ): കണ്ണാടിപ്പറമ്പ് കാനത്തിൽ മഹാവിഷ്ണു ക്ഷേത്രത്തിൽ കവർച്ച നടത്തിയ സംഭവത്തിൽ അറസ്റ്റിലായ പ്രതി സുദേവന് മയ്യിൽ പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന കവർച്ചകളുമായി ബന്ധമുണ്ടോയെന്നത് സംബന്ധിച്ച് അന്വേഷണം തുടങ്ങി. കണ്ണാടിപ്പറമ്പ് പുല്ലൂപ്പിയിലും പെരുവങ്ങൂറിലുമായി മാറിമാറി താമസിക്കുകയുമായിരുന്ന സുദേവിനെ(60) യും 16,17 വയസുള്ള രണ്ടു കുട്ടികളെയുമാണ് മയ്യിൽ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസമാണ് ക്ഷേത്രത്തിൽ മോഷണം നടന്നത്. കണ്ണാടിപ്പറമ്പ് അമ്പലത്തിന് സമീപം സംശയാസ്പദമായി കണ്ട ഇവരെ നാട്ടുകാരും ക്ഷേത്ര ജീവനക്കാരും തടഞ്ഞു നിർത്തുകയും പിന്നീട് പോലീസ് എത്തി സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയുമായിരുന്നു. 12ന് രാത്രി 9.30നാണ് സംഭവം. പോലീസ് നടത്തിയ അന്വേഷണത്തിൽ അമ്പലത്തിൽ മോഷണം നടത്തിയത് താൻ തന്നെയാണെന്ന് പ്രതി സമ്മതിച്ചു. മോഷണം പോയ 2 വിളക്കുകൾ ഇയാൾ വില്പന നടത്തിയ പുതിയതെരുവിലെ വില്പന സ്ഥലത്തുനിന്നും പോലീസ് കണ്ടെടുത്തു. ഇനി ഉരുളി, കിണ്ടി എന്നിവ കണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പോലീസ്.…
Read More