പെരിങ്ങോം പോലീസ് സ്റ്റേഷന്‍റെ  സീലിംഗ് അടര്‍ന്ന് വീണു; പോലീസുകാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ചെറുപുഴ: പെരിങ്ങോം പോലീസ് സ്റ്റേഷന്‍റെ റിസ്പഷന്‍ കൗണ്ടറിന് സമീപം കെട്ടിടത്തിന്‍റെ സീലിംഗ് അടര്‍ന്നു വീണു. ഇന്നു പുലര്‍ച്ചെ അഞ്ചിനായിരുന്നു അപകടമുണ്ടായത്. ഈ സമയം സ്റ്റേഷനില്‍ ഡ്യൂട്ടിക്കുണ്ടായിരുന്ന സിവില്‍ പോലീസ് ഓഫീസര്‍ ശ്രീജിത്ത് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. നാല്‍പത് വര്‍ഷത്തിലധികം പഴക്കമുള്ള കെട്ടിടത്തിന്‍റെ സീലിംഗ് ഇതിന് മുന്‍പും പല തവണ അടര്‍ന്ന് വീണിട്ടുണ്ട്. അപ്പോഴൊക്കെ തകര്‍ന്ന ഭാഗത്ത് പ്ലാസ്റ്ററിംഗ് നടത്തുകയാണ് ചെയ്യുന്നത്. മഴക്കാലത്താണെങ്കില്‍ കെട്ടിടം ചോര്‍ന്നൊലിക്കും. അപകടം പതിവായതോടെ കഴിഞ്ഞ വര്‍ഷം കെട്ടിടത്തിന് മുകളില്‍ അലുമിനിയം റൂഫിംഗ് നടത്തി. എങ്കിലും കെട്ടിടത്തിന് കാര്യമായ ഉറപ്പൊന്നും ഉണ്ടായിട്ടില്ല. കെട്ടിടത്തിന്‍റെ വരാന്തയും അപകടാവസ്ഥയിലാണ്. എങ്കിലും പുതിയ കെട്ടിടം പണിയുന്നതിന് യാതൊരു നീക്കവും ഉണ്ടാകുന്നില്ല. സ്റ്റേഷനില്‍ ഏറെ ഭയത്തോടെയാണ് ജീവനക്കാര്‍ ജോലിചെയ്യുന്നത്.

Read More

എൺപത്തിയൊമ്പതിന്‍റെ നിലപാട് അറിയിച്ചു;  മഞ്ചേശ്വരം നിയമസഭാ തെരഞ്ഞെടുപ്പ് കേസിലെ ഹർജി പിൻവലിക്കില്ലെന്ന് കെ.സുരേന്ദ്രൻ

കൊച്ചി: മഞ്ചേശ്വരം നിയമസഭാ തരഞ്ഞെടുപ്പ് കേസ് പരിഗണിക്കുന്നത് ഹൈക്കോടതി ഡിസെബർ മൂന്നിലേക്ക് മാറ്റി. ഹർജിയുമായി മുന്നോട്ട് പോകുമെന്ന് ബിജെപി സ്ഥാനാർഥിയായി മത്സരിച്ച കെ.സുരേന്ദ്രൻ കോടതിയെ അറിയിച്ചു. എംഎല്‍എയായിരുന്ന പിബി അബ്ദുള്‍ റസാഖ് മരിച്ചതിനെ തുടര്‍ന്ന് കേസ് തുടരണമോയെന്ന് കെ. സുരേന്ദ്രനോട് കോടതി ചോദിച്ചിരുന്നു. ഇതേത്തുടർന്നാണ് അദ്ദേഹം കോടതിയെ നിലപാടറിയിച്ചത്. കേസ് പരിഗണിക്കുന്നത് കോടതി വീണ്ടും നീട്ടിയതോടെ മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് അനശ്ചിതത്വത്തിലായി. കേസുമായി ബന്ധപ്പെട്ട് 175 സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയാക്കിയ കോടതി 67 സാക്ഷികള്‍ക്ക് സമന്‍സ് അയച്ചിരിക്കുകയാണ്. കള്ളവോട്ടിലൂടെയാണ് അബ്ദുൾ റസാഖിന്‍റെ വിജയമെുന്നും, തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്നും തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടാണ് സുരേന്ദ്രന്‍ കോടതിയെ സമീപിച്ചത്. 89 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് അബ്ദുള്‍ റസാഖ് തെരഞ്ഞടുക്കപ്പെട്ടത്.

Read More

വാട്സ് ആപ്പ് ഗ്രൂപ്പിലെ അശ്ലീല സന്ദേശം; കണ്ണൂർ കോർപ്പറേഷനിൽ നാളെ കൗൺസിൽ യോഗം;   ഒരംഗത്തിന്‍റെ ഭൂരിപക്ഷത്തിൽ  എൽഡിഎഫാണ് കോർപ്പറേഷൻ ഭരിക്കുന്നത്

കണ്ണൂർ: കണ്ണൂർ കോർപറേഷന്‍റെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിൽ അശ്ലീല സന്ദേശം കത്തിപടരുന്ന സംഭവത്തിൽ നാളെ കോർപറേഷൻ യോഗം ചേരുന്നു. മേയർക്ക് എതിരേയും സന്ദേശം പ്രചരിപ്പിച്ച സിപിഎം കൗൺസിലർ ടി. രവീന്ദ്രനെതിരേയും കോർപറേഷനിലെ യുഡിഎഫ് കൗൺസിലർമാരുടെ പരാതി പ്രകാരം ടൗൺപോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇക്കാര്യങ്ങൾ ഉയർത്തിക്കാട്ടി പ്രതിപക്ഷം ആഞ്ഞടിക്കാൻ തിരുമാനിച്ച സാഹചര്യത്തിൽ കോർപറേഷൻ യോഗം പ്രക്ഷുബ്ധമാകാനിടയുണ്ട്. അതേ സമയം പ്രതിപക്ഷാക്രമണത്തെ യുഡിഎഫ് കൗൺസിലർക്കെതിരേ ഉയർന്ന സ്വഭാവ ദൂഷ്യാരോപണം ഉയർത്തിക്കാട്ടി പ്രതിരോധിക്കാനായിരിക്കും സിപിഎം ശ്രമിക്കുക. സിപിഎം ലോക്കൽ കമ്മിറ്റി അംഗം ഒരു സ്ത്രീയുമായി നടത്തുന്ന ഫോൺ സംഭാഷണമാണ് കൗൺസിലർ കൂടിയായ മുതിർന്ന നേതാവ് വാട്സ്ആപ്പ് ഗ്രൂപ്പിൽ പ്രചരിപ്പിച്ചത്. ഇതോടെ പ്രതിരോധത്തിലായ സിപിഎം ഇരുവർക്കുമെതിരേ നടപടി സ്വീകരിച്ചു. ഫോൺ സംഭാഷണം നടത്തിയ ലോക്കൽ കമ്മിറ്റി അംഗത്തെ ഒരുവർഷത്തേക്ക് പാർട്ടിയിൽനിന്നും സസ്പെൻഡ് ചെയ്തിട്ടുണ്ട്. പാർട്ടി രഹസ്യങ്ങളടക്കം കോൺഗ്രസ് പ്രവർത്തകയോട് ഫോണിൽ പറയുന്ന…

Read More

രണ്ട് കുട്ടികളെ ഉപേക്ഷിച്ച്  സൈനികനോടൊപ്പം മുങ്ങിയ യുവതി  തിരികെയെത്തി;  ശ്രീകണ്ഠപുരത്ത് നടന്ന നാടീകയ സംഭവമിങ്ങനെ…

ശ്രീകണ്ഠപുരം: സൈനികനോടൊപ്പം ഡൽഹിയിലേക്ക് മുങ്ങിയ രണ്ട് കുട്ടികളുടെ അമ്മയുമായ യുവതി പയ്യാവൂർ പോലീസിൽ ഹാജരായി. യുവതിയുടെ പിതാവിന്‍റെ പരാതിയിൽ എസ്ഐ ബാബു തോമസിന്‍റെ നേതൃത്വത്തിൽ പോലീസ് ഡൽഹിയിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനൊരുങ്ങവേയാണ് ഇന്നലെ ഉച്ചയോടെ യുവതി നാടകീയമായി ഹാജരായത്. തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കിയ യുവതിയെ വീട്ടുകാരോടൊപ്പം പോകാനാണ് താൽപര്യമെന്ന് അറിയിച്ചതിനെത്തുടർന്ന് ഇവരോടൊപ്പം വിട്ടു.

Read More

ആദായനികുതി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് തട്ടിപ്പ്: മുഖ്യ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി;കുറ്റപത്രം നവംബറിൽ സമർപ്പിക്കും

തലശേരി: ആദായ നികുതി വകുപ്പുദ്യോഗസ്ഥർ ചമഞ്ഞ് മത്സ്യമൊത്തവ്യാപാരിയുടെ വീട്ടിൽ നിന്നും പണം കവർന്ന സംഘത്തിലെ മുഖ്യപ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. തലശേരി സെയ്ദാർ പള്ളിയിലെ പി.പി.എം മജീദിന്‍റെ വീട്ടിൽ ആദായനികുതിവകുപ്പുദ്യോഗസ്ഥരെന്ന വ്യാജേന എത്തി പണം കൊള്ളയടിച്ച സംഘത്തിലെ പ്രധാന പ്രതികളായ നെല്ലായ് മുരുകൻ എന്ന ശങ്കർ നാരായണൻ (64), അറുമുഖ പാണ്ടി (45) എന്നിവരുടെ അറസ്റ്റാണ് സിഐ എം.പി. ആസാദിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം രേഖപ്പെടുത്തിയത്. സമാനതട്ടിപ്പു കേസിൽ തമിഴ്നാട്ടിലെ മധുരയിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന പ്രതികളെ പോലീസ് സംഘം അവിടെയെത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇതോടെ തലശേരിയിലെ തട്ടിപ്പു കേസിലെ മുഴുവൻ പ്രതികളും അറസ്റ്റിലായി റിമാൻഡിലാണ്.മധുര ജയിലിൽ നിന്നും തലശേരിയിൽ എത്തിച്ച ശങ്കർ നാരാരായണനെയും അറുമുഖ പാണ്ടിയേയും മജീദിന്‍റെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. രണ്ട് പ്രതികളേയും മജീദും കുംടുംബാംഗങ്ങളും തിരിച്ചറിഞ്ഞു. തെളിവെടുപ്പുകൾക്ക് ശേഷം തലശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്…

Read More

കണ്ണൂർ കുന്നോത്ത്പറമ്പിൽ  കോൺഗ്രസ് -സിപിഎം സംഘർഷം; രണ്ട് സിപിഎം പ്രവർത്തകർക്കു പരിക്ക്

പാനൂർ: മീത്തലെ കുന്നോത്ത്പറമ്പിൽ കോൺഗ്രസ് -സി പി എം സംഘർഷം. രണ്ട് സിപിഎം പ്രവർത്തകർക്ക് മർദ്ദനമേറ്റു. അക്രമികളെ വിരട്ടാൻ പോലീസ് ലാത്തി വീശി. ഇന്നലെ രാത്രിയിലാണ് സിപിഎം പ്രവർത്തകർക്ക് മർദനമേറ്റത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന മീത്തലെ കുന്നോത്ത് പറമ്പിലെ ചാലുപറമ്പത്ത് ബാബുവിന്‍റെ മകൻ ചിക്കുയെന്ന അനുരാഗ് (18), ചക്കരേന്‍റവിട ദിലീഷ് (35) എന്നിവർക്കാണ് മർദ്ദനമേറ്റത്. പരിക്കേറ്റ ഇവരെ പാനൂർ ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അക്രമവിവരമറിഞ്ഞ് സ്ഥലത്തെത്തിയ കൊളവല്ലൂർ പോലീസ് സംഘടിച്ച സിപിഎം – കോൺഗ്രസ് പ്രവർത്തകരെ വിരട്ടിയോടിക്കാൻ ലാത്തി വീശി. ഇന്നലെ മീത്തലെ കുന്നോത്ത്പറമ്പിൽ കോൺഗ്രസ് ഓഫീസിനും വായനശാലയ്ക്കും തീയിട്ടിരുന്നു. അക്രമത്തിൽ പങ്കില്ലെന്ന് സിപിഎം നേതാക്കൾ കോൺഗ്രസ് നേതാക്കളെ അറിയിക്കുകയും തീയിട്ട കോൺഗ്രസ് ഓഫീസ് സിപി എം നേതാക്കൾ സന്ദർശിക്കുകയും ചെയ്തു. സിപിഎം പ്രവർത്തകരാണ് കോൺഗ്രസ് ഓഫീസിനും വായനശാലയ്ക്കും തീയിട്ടതെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്. കോൺഗ്രസ്…

Read More

തലശേരിയിൽ ആദായനികുതി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് തട്ടിപ്പ്; പ്രതികളുമായി മധുരയില്‍ നിന്നും പോലീസ് കേരളത്തിലേക്ക്

തലശേരി: തലശേരി മത്‌സ്യവ്യവസായി പി.പി.എം. മജീദിന്‍റെ സെയ്ദാര്‍ പള്ളിയിലെ വീട്ടില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് പണം തട്ടിയെടുത്ത കേസില്‍ അന്വേഷണം അവസാന ഘട്ടത്തിലേക്ക്. കേസിലെ പ്രധാന പ്രതികളുമായി മധുരയില്‍ നിന്നും പോലീസ് കേരളത്തിലേക്ക് തിരിച്ചു. കേസിലെ പ്രധാന പ്രതികളും സമാനമായ തട്ടിപ്പു കേസില്‍ മധുരയില്‍ അറസ്റ്റിലായ റിമാൻഡിൽ കഴിയുകയും ചെയ്തിരുന്ന നെല്ലായ് മുരുകന്‍ എന്ന ശങ്കര്‍നാരായണന്‍ (64), അറുമുഖപാണ്ടി (45) എന്നിവരെയാണ് ഇന്നു വൈകുന്നേരത്തോടെ തലശേരിയിലെത്തിക്കുക. തലശേരി ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ പ്രൊഡക്ഷന്‍ വാറണ്ട് അഡീഷണല്‍ എസ്‌ഐ സന്തോഷിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് മധുര ജയിലില്‍ നിന്നും ഇരുവരേയും കസ്റ്റഡിയില്‍ വാങ്ങി തലശേരിയിലേക്ക് പുറപ്പെട്ടിട്ടുള്ളത്.ഇരുവരുടേയും അറസ്റ്റ് രേഖപ്പെടുത്തുന്നതോടെ ഈ കേസിലെ മുഴുവന്‍ പ്രതികളും അറസ്റ്റിലാകും. ഇതോടെ എത്രയും പെട്ടെന്ന് കുറ്റപത്രം സമര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ് പോലീസ്. ഈ കേസില്‍ നേരത്തെ അറസ്റ്റിലായി റിമാൻഡിൽ കഴിഞ്ഞിരുന്ന…

Read More

കേരളത്തിലെ ദേശീയപാത വികസനം: അമിത് ഷാ പറഞ്ഞത് പച്ചക്കള്ളം- മന്ത്രി ജി.സുധാകരൻ

കണ്ണൂർ: കേരളത്തിലെ ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷാ കണ്ണൂരിൽ പറഞ്ഞത് പച്ചക്കള്ളമെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ. ദേശീയപാതയ്ക്കായി സ്ഥലം ഏറ്റെടുത്തുനൽകാൻ കേരള സർക്കാർ സന്നദ്ധമായിരുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ ആരോപണം. എന്നാൽ, ഒരുസെന്‍റ് ഭൂമി പോലും ഏറ്റെടുക്കാൻ കേന്ദ്രസർക്കാർ പണം നൽകിയില്ലെന്ന വസ്തുത നിലനിൽക്കെയാണ് അടിസ്ഥാനരഹിതമായ ആരോപണങ്ങൾ അമിത്ഷാ ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ദേശീയപാതയിൽ താഴെചൊവ്വ പാലത്തിന് സമാന്തരമായി നിർമിച്ച പുതിയ പാലം ഔപചാരികമായി ഗതാഗതത്തിന് തുറന്ന് കൊടുത്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. 2020 അകുന്പോഴേക്കും 600 കിലോമീറ്റർ വരുന്ന ദേശീയപാത യാഥാർഥ്യമാക്കാനായിരുന്നു തീരുമാനം. എന്നാൽ കേരള സർക്കാരിനെ വിമർശിക്കുന്ന കേന്ദ്രസർക്കാർ കഴിഞ്ഞ രണ്ടരവർഷത്തിനിടയിൽ അഞ്ച് പൈസപോലും ഭൂമിയേറ്റെടുക്കാൻ തന്നിട്ടില്ല. സർവേക്കല്ല് പാകാനും തയാറായില്ല. എൽഡിഎഫ് സർക്കാരിന്‍റെ കാലത്ത് ദേശീയപാതയുടെ പ്രവൃത്തി ആരംഭിക്കരുത് എന്ന് ചിന്തയുള്ളവരാണ് കേന്ദ്രസർക്കാരിലെ ഒരുവിഭാഗമെന്നും സുധാകരൻ ആരോപിച്ചു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ അധ്യക്ഷതവഹിച്ചു.…

Read More

കോൺഗ്രസ് ഓഫീസിനും വായനശാലയ്ക്കും തീയിട്ടു;സംഭവം കണ്ണൂർ മീത്തലെ കുന്നോത്ത്പറമ്പിൽ ഇന്നു പുലർച്ചെ ഒന്നോടെ 

പാനൂർ(കണ്ണൂർ): മീത്തലെ കുന്നോത്ത്പറമ്പിൽ കോൺഗ്രസ് ഓഫീസിനും വായനശാലയ്ക്കും തീയിട്ടു. ഒരേ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വി.അശോകൻ മാസ്റ്റർ വായനശാലയും കോൺഗ്രസ് ഓഫീസായ രാജീവ് ഭവനുമാണ് അക്രമിസംഘം തീവെച്ചത്. ഇന്നു പുലർച്ചെ ഒന്നോടെയാണ് സംഭവം. ഓഫീസിലെ ഫർണിച്ചർ, കാരംസ് ബോർഡ്, കസേരകൾ, കൊടിതോരണങ്ങൾ, നോട്ടീസുകൾ തുടങ്ങി മുഴുവൻ സാധനങ്ങളും കത്തി നശിച്ചു. ചുമരിൽ തീ പടർന്ന് അടർന്ന് വീണിട്ടുണ്ട്. വിവരമറിഞ്ഞെത്തിയ പോലീസ് കൺട്രോൾ റൂമിലെ പോലീസുകാരും നാട്ടുകാരും ചേർന്നാണ് തീയണച്ചത്. ഓഫീസിന് സമീപത്തെ കോൺക്രീറ്റിൽ സ്ഥാപിച്ച ഇരുമ്പിന്‍റെ കൊടിമരം കെട്ടിവലിച്ച് നശിപ്പിക്കാനും ശ്രമിച്ചിട്ടുണ്ട്. ഏതാനും മീറ്ററുകൾ അകലെ പോലീസ് ക്യാമ്പ് ചെയ്യവേയാണ് അക്രമമുണ്ടായത്.ഏതാനും ദിവസം മുമ്പ് ഈ പ്രദേശത്ത് സ്ഥാപിച്ച കൊടിമരം നശിപ്പിച്ചിരുന്നു. കൂടാതെ ഒരാഴ്ച മുമ്പ് ഈ പ്രദേശത്തെ കോൺഗ്രസ് നേതാവിന്‍റെ വീട്ടിൽ റീത്ത് വെച്ച സംഭവവുമുണ്ടായിരുന്നു. നശിപ്പിച്ച കൊടിമരത്തിന് പകരമായി കഴിഞ്ഞ ദിവസം പ്രദേശത്തെ കോൺഗ്രസ് പ്രവർത്തകർ…

Read More

അമിത് ഷാ രാഷ്‌ട്രീയ ഗുണ്ട; ചുമ്മാവന്ന് വിടുവായടിക്കുമ്പോൾ ഇത് കേരളമാണെന്ന് ഓർക്കണമെന്ന് ജി.സുധാകരൻ

കണ്ണൂർ: അമിത് ഷായ്ക്കെതിരേ രൂക്ഷ പരാമർശവുമായി പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ രംഗത്ത്. അമിത് ഷാ ദേശീയ രാഷ്ട്രീയത്തിലെ ഗുണ്ടയാണെന്ന് മന്ത്രി പരിഹസിച്ചു. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യ രീതിയിൽ അധികാരത്തിൽ വന്ന സർക്കാരിനെ താഴെയിറക്കുമെന്ന് പറഞ്ഞ അദ്ദേഹത്തിന്‍റെ പ്രസ്താവന അദ്ദേഹം പോലും അംഗീകരിക്കാൻ വഴിയില്ല. ചുമ്മാവന്ന് വിടുവായടിക്കുന്പോൾ ഇത് കേരളമാണെന്ന് ഓർക്കണം. വലിയ അധോലോക സിനിമകളിലെ ഗുണ്ടയെപ്പോലെയാണ് അമിത് ഷായുടെ പെരുമാറ്റമെന്നും ജി.സുധാകരൻ ആരോപിച്ചു.

Read More