ലേഡീസ് കംപാർട്ട്മെന്‍റിൽ അതിക്രമിച്ചു കയറിയ  അന്യസംസ്ഥാന തൊഴിലാളിയെ  ആർപിഎഫ് അറസ്റ്റു ചെയ്തു

കണ്ണൂർ: ലേഡീസ് കംപാർട്ട്മെന്‍റിൽ അതിക്രമിച്ച് കയറിയ ഇതരസംസ്ഥാനകാരനെ ആർപിഎഫ് അറസ്റ്റ് ചെയ്തു. കണ്ണൂർ ചെറുവത്തൂർ പാസഞ്ചറിലെ ലേഡീസ് കംപാർട്ട്മെന്‍റിൽ അതിക്രമിച്ച് കയറിയ മധ്യപ്രദേശ് സ്വദേശി ആർ. രാജുവി (28) നെയാണ് കണ്ണൂർ ആർപിഎഫ് സർക്കിൾ ഇൻസ്പെക്ടർ എ.പി. വേണുവിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ട്രെയിനിൽ അതിക്രമിച്ച് കയറിയ ഇയാളെകുറിച്ച് റെയിൽവേ ഗാർഡാണ് ആർപിഎഫിന് വിവരം നൽകിയത്. ചന്തേര റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ എത്തിയപ്പോൾ ഇയാളെ ആർപിഎഫ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.

Read More

കണ്ണൂർ കോർപറേഷനിലെ വാട്സ് ആപ്പ് വിവാദം; മേയർക്കും സിപിഎം കൗൺസിലർക്കുമെതിരേ യുഡിഎഫ്  പരാതി നല്കും

കണ്ണൂർ: മേയർ ഇ.പി. ലത അഡ്മിനായ കോർപറേഷന്‍റെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അനാശാസ്യം പരാമർശിക്കുന്ന ശബ്ദം സന്ദേശം പോസ്റ്റ് ചെയ്ത സംഭവത്തിൽ സിപിഎം കൗൺസലറിനെതിരേയും മേയർക്കുമെതിരേയും നിയമ നടപടിയിലേക്ക് കടക്കാൻ യുഡിഎഫ് തീരുമാനം. യുഡിഎഫ് കണ്ണൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെയും കോർപറേഷനിലെ യുഡിഎഫ് കൗൺസിലർമാരെയും അടിയന്തിര യോഗം ഇന്നലെ ചേർന്നിരുന്നു. ശബ്ദസന്ദേശം പോസ്റ്റുചെയ്ത സിപിഎം നേതാവായ കൗൺസിലർക്കും ഗ്രൂപ്പ് അഡ്മിനായ മേയർക്കുമെതിരേ ഇന്ന് ടൗൺ സ്റ്റേഷനിൽ പരാതി നൽകാനാണ് തീരുമാനം. ഒരാളുടെ സ്വകാര്യ ഫോൺ സംഭാഷണം ചോർത്തി കുടുംബബന്ധം തകർക്കുന്ന വിധത്തിൽ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചെന്നാണ് യുഡിഎഫ് ഉന്നയിക്കുന്ന പരാതി. കോർപറേഷനിലെ ജനപ്രതിനിധികളെ ഉൾപ്പെടുത്തി കൗൺസിലേഴ്സ് എന്ന പേരിലായിരുന്നു ഗ്രൂപ്പ് ഉണ്ടാക്കിയത്. ഒരു ജനപ്രതിനിധിയുടെ ഉത്തരവാദിത്വം ഇല്ലാതെ ചെയ്ത ക്രിമിനൽ പ്രവർത്തനമാണ് കൗൺസിലർ ചെയ്തതെന്നാണ് യുഡിഎഫിന്‍റെ വാദം. ഇക്കാര്യത്തിൽ മേയർ ഉത്തരവാദിത്വം നിറവേറ്റിയില്ലെന്നും യുഡിഎഫ് നേതാക്കൾ പറയുന്നു. ഇതിന്‍റെ…

Read More

പറമ്പായിയില്‍ കാണാതായ നിഷാദിനെ കൊലപ്പെടുത്തിയെന്ന് വെളിപ്പെടുത്തല്‍; ക്വട്ടേഷന്‍ ഏറ്റെടുത്തത് 25 ലക്ഷത്തിന്

കണ്ണൂർ: കാണാതായ പിണറായി പറന്പായി സ്വദേശി പി. നിഷാദിനെ (26) കൊലപ്പെടുത്തിയെന്ന വെളിപ്പെടുത്തൽ നടത്തിയ ബംഗളൂരു സ്ഫോടന കേസിലെ പ്രതി പറന്പായി സലീമിനെ (41) കണ്ണൂർ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങും. 25 ലക്ഷം രൂപയ്ക്ക് ക്വട്ടേഷൻ വാങ്ങി നിഷാദിനെ കൊലപ്പെടുത്തിയെന്നാണ് സലീം കർണാടക ക്രൈംബ്രാഞ്ച് പോലീസിന് മൊഴിനൽകിയത്. ഒരു സ്ത്രീയുമായുള്ള ബന്ധത്തെ തുടർന്നാണ് നിഷാദിനെ കൊല്ലാൻ ക്വട്ടേഷൻ ലഭിച്ചതെന്നും കൊലയ്ക്കുശേഷം മുങ്ങിയ സലീം 2016ൽ കണ്ണൂരിൽ കവർച്ച നടത്തിയതായും മൊഴി നൽകി. കായലോടിനടുത്ത് പറന്പായിയിലെ പ്രകാശൻ-മൈഥിലി ദന്പതികളുടെ മകനായ നിഷാദിനെ 2012 ഒക്ടോബർ 21 മുതലാണ് കാണാതായത്. നിഷാദിന്‍റെ തിരോധാനവുമായി ബന്ധപ്പെട്ട് ആദ്യം കൂത്തുപറന്പ് പോലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷണം നടത്തിയിട്ടും വിവരമൊന്നും ലഭിച്ചില്ല. തലശേരി-മന്പറം-കൂത്തുപറന്പ് റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ഡ്രൈവറായിരുന്നു നിഷാദ്. നിഷാദിന്‍റെ തിരോധാനം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ധർമടം മണ്ഡലം സെക്രട്ടറി എ.…

Read More

എട്ടാം ക്ലാസുകാരന്‍റെ കരവിരുതിൽ വിരിയുന്ന ബസുകൾക്ക് വെറും നൂറുരൂപമാത്രം;  മകന്‍റെ കഴിവിന് എല്ലാ പ്രോത്‌സാഹനവും നല്കി മാതാപിതാക്കളും

കൂത്തുപറമ്പ്: ലക്ഷങ്ങൾ മുടക്കി പലരും ആഢംബര ബസുകൾ നിരത്തിലിറക്കുമ്പോൾ പാനൂർ മൊകേരിയിലെ കുനിയിൽ വീട്ടിൽ പവിത്രൻ-ഷീബ ദമ്പതികളുടെ മകൻ ഷാരോണിന് ബസ് നിർമിക്കാൻ വേണ്ട ചെലവ് വെറും നൂറ് രൂപയ്ക്ക് താഴെ മാത്രം. നിർമാണ കലയിലെ അഭിരുചിയിലൂടെ മറ്റുള്ളവരെ അമ്പരിപ്പിക്കുകയാണ് ഈ പതിമൂന്നു വയസുകാരൻ. കുഞ്ഞു നാളിൽ കളിമണ്ണ് കൊണ്ട് ആനയെ ഉണ്ടാക്കിയപ്പോൾ കരകൗശല രംഗത്ത് തന്‍റെ അഭിരുചി എത്രത്തോളമുണ്ടെന്ന വിളംബരം കൂടിയായി അത്. ഇതിലൂടെ ഷാരോണിലെ കലാ പ്രതിഭയെ തിരിച്ചറിഞ്ഞതോടെ പഠിത്തത്തോടൊപ്പം അവന്‍റെ കഴിവ് പ്രകടമാക്കാൻ അച്ഛൻ പവിത്രനും അമ്മ ഷീബയും ഷാരോണിന്‍റെ കളിക്കൂട്ടുകാരായി. ചെറുപ്പം മുതലേ ബസുകളോട് വല്ലാതൊരു ഇഷ്ടമായിരുന്നു ഷാരോണിന്. അങ്ങനെയാണ് ബസ് നിർമിക്കാൻ തീരുമാനിച്ചത്. ശില്പങ്ങൾ, കരകൗശല വസ്തുക്കൾ തുടങ്ങിയവയുടെ നിർമാണത്തെക്കുറിച്ചുള്ള വീഡിയോ കണ്ട് മനസിലെ സംശയങ്ങൾ ദൂരീകരിച്ചു. നിർമാണത്തിനു വേണ്ട ഹാർഡ് ബോർഡ്, തെർമോക്കോൾ, ഇലക്ട്രിക് മോട്ടോർ, പാഴ് വസ്തുക്കൾ…

Read More

പി.കെ. ശ്രീമതിക്കെതിരേ മോശം പരാമർശം; ബിജെപി സംസ്ഥാന നേതാവിനെതിരേ കേസ്

കണ്ണൂർ: പി.കെ. ശ്രീമതി എംപിക്കെതിരേ യുട്യൂബിലൂടെ മോശമായി പരാമർശം നടത്തിയ ബിജെപി സംസ്ഥാന നേതാവിനെതിരേ കേസെടുത്തു. ബിജെപി സംസ്ഥാന സെക്രട്ടറി ബി. ഗോപാലകൃഷ്ണനെതിരേയാണ് ഐടി ആക്ട് പ്രകാരം കണ്ണൂർ ടൗൺ പോലീസ് കേസെടുത്തത്. ഉദയഭാരതം എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഗോപാലകൃഷ്ണൻ മോശം പരാമർശം നടത്തിയത്. സംഭവത്തിൽ പി.കെ. ശ്രീമതി എംപി കണ്ണൂർ ടൗൺ പോലീസിൽ പരാതി നൽകുകയായിരുന്നു.

Read More

കാട്ടുപന്നിയുടെ ഇറച്ചി പിടികൂടിയ സംഭവത്തില്‍ മൂന്നുപേര്‍ കൂടി അറസ്റ്റിൽ; പാകം ചെയ്യാനായി തയാറാക്കിവെച്ച മാംസമാണ് ഇവരുടെ പക്കൽ നിന്നും പിടികൂടിയത്

ഇരിട്ടി: ആറളംഫാമില്‍ നിന്നും കാട്ടുപന്നിയുടെ ഇറച്ചി പിടികൂടിയ സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റിലായി. പുനരധിവാസ മേഖലയില്‍ ഒന്‍പതാം ബ്ലോക്കിലെ താമസക്കാരായ പി. മനോജ് (35) , എസ്. ശങ്കരന്‍ (45) , മത്തായി എന്ന കുമാരന്‍ (42 ) എന്നിവരെയാണ് വനപാലക സംഘം അറസ്റ്റ് ചെയ്തത്. കാട്ടുപന്നിയെ വേട്ടയാടിക്കൊന്നു എന്നതാണ് ഇവരുടെ പേരിലുള്ള കേസ് . അഞ്ചുപേരുള്ള ഈ കേസുമായി ബന്ധപ്പെട്ട് ഫാമിലെ സെക്യൂരിറ്റി ജീവനക്കാരനായ ജെയ്‌സണ്‍ (47) , കീഴ്പ്പള്ളി വട്ടപ്പറമ്പ് സ്വദേശി സുനില്‍ (35) എന്നിവര്‍ കൂടി പിടിയിലാവാനുണ്ട്. വനം വകുപ്പിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഞായറാഴ്ച കൊട്ടിയൂര്‍ വനം വകുപ്പ് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് പാകം ചെയ്യാനായി തയാറാക്കിവെച്ച മാംസം പിടികൂടുന്നത്. പ്രതികളെ തിരിച്ചറിഞ്ഞെങ്കിലും ഇവരെ അന്ന് പിടികൂടാനായിരുന്നില്ല. ഇതിനു ശേഷം കീഴ്പ്പള്ളി എസ്എഫ്ഒ എം. രാജന്‍റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിനിടെയാണ് മൂന്നുപേരും…

Read More

ചന്ദനം കടത്തുന്നതിനിടെ മൂന്നുപേർ കസ്റ്റഡിയിൽ; ഇവരുടെ പക്കൽ നിന്നും 26 കിലോ തൂക്കം വരുന്ന ചന്ദനതടികളാണ് പിടികൂടിയത്

സുൽത്താൻ ബത്തേരി: 26 കിലോ ചന്ദനവുമായി മൂന്നംഗ സംഘത്തെ വനം വകുപ്പ് ഫ്ളൈയിംഗ് സ്ക്വാഡ് പിടികൂടി. പുത്തൻകുന്ന് കൊട്ടംകുനി കോളനി ബേബി(41), പുത്തൻകുന്ന് ചിറ്റൂർ സിനു (34), നികുന്ന് തേനമാക്കിൽ സന്തോഷ്(46) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 26.500 കിലോ ചന്ദനം പിടികൂടി. ചന്ദനം കടത്താൻ ഉപയോഗിച്ച ഓട്ടോറിക്ഷയും ഇവർക്ക് എസ്കോർട്ടായെത്തിയ ഒരു സ്കൂട്ടിയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നലെ രാത്രി എട്ടോടെ ബത്തേരി-മാനന്തവാടി റൂട്ടിൽ മന്ദംകൊല്ലിയിൽ വെച്ചാണ് ചന്ദനവുമായി മൂന്നു പേരെയും പിടികൂടിയത്. ഫ്ളൈയിംഗ് സ്ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്. വ്യത്യസ്ത വലിപ്പത്തിൽ 14 ഉരുളൻ കഷ്ണങ്ങളാക്കി ചന്ദനം ഓട്ടോറിക്ഷയിലാണ് സൂക്ഷിച്ചിരുന്നത്. മുത്തങ്ങ റേഞ്ചിലെ തോട്ടമൂല ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽപെടുന്ന സ്വകാര്യ സ്ഥലത്തു നിന്നുമാണ് ചന്ദനം മുറിച്ചെതെന്ന് ചോദ്യം ചെയ്യലിൽ പിടിയിലായവർ പറഞ്ഞു. എന്നാൾ തെളിവെടുപ്പു നടത്തിയതിനു ശേഷമേ ഇതിൽ വ്യക്തത വരുവെന്നും ഫ്ളൈയിംഗ് സ്ക്വാഡ് റേഞ്ച്…

Read More

പത്താം ക്ലാസ് വിദ്യാര്‍ഥിക്ക് നേരേ പ്രകൃതിവിരുദ്ധ പീഡന ശ്രമം; യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു

പയ്യന്നൂർ:സൈക്കിള്‍ യാത്രക്കിടയില്‍ വിദ്യാര്‍ഥിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റില്‍.കരിവെള്ളൂരിലെ സജീഷി (35) നെയാണ് പയ്യന്നൂര്‍ എസ്‌ഐ കെ.പി.ഷൈന്‍ അറസ്റ്റ് ചെയ്തത്.ഇന്നു രാവിലെ എട്ടരയോടെയാണ് സംഭവം.പയ്യന്നൂരിലെ ഒരാശുപത്രിയില്‍ ചികിത്സയിലുള്ള ബന്ധുവിന് പ്രഭാത ഭക്ഷണം കൊടുത്ത് സൈക്കിളില്‍ തിരിച്ചു വരികയായിരുന്നു വിദ്യാര്‍ഥി. ഇതിനിടയിലാണ് സജീഷ് കൈനീട്ടി തന്നേയും കയറ്റണമെന്ന് പറഞ്ഞ് സൈക്കിള്‍ നിര്‍ത്തിച്ചത്. സൈക്കിള്‍ ചവിട്ടി പോകുന്നതിനിടയിലാണ് സൈക്കിളിന്‍റെ മുന്നിലിരുന്നിരുന്ന വിദ്യാര്‍ഥിക്ക് നേരെ പീഡന ശ്രമം നടന്നത്.സൈക്കിള്‍ നിര്‍ത്തിച്ച വിദ്യാര്‍ഥി ഓടി രക്ഷപ്പെട്ട് വിവരം പറയുകയായിരുന്നു. ഇതേ തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടിയ ഇയാളെ പോലീസിലേല്‍പ്പിച്ചു. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Read More

ഇരിക്കൂറിൽ അഞ്ചുപേർക്ക് തെരുവുനായയുടെ കടിയേറ്റു; രൂക്ഷമായ മാലിന്യപ്രശ്നമാണ് തെരുവ് നായകൾ വർധിക്കാൻ കാരണമെന് നാട്ടുകാർ

ശ്രീകണ്ഠപുരം: ഇരിക്കൂറിൽ തെരുവുനായശല്യം രൂക്ഷമാകുന്നു. ഇന്നലെ രാത്രിയും ഇന്നു രാവിലെയുമായി അഞ്ചുപേർക്ക് കടിയേറ്റു. ഫാറൂഖ് നഗറിലെ എം. മുജീബ് (25), കെ. ഹുസൈൻ (61), വണ്ടിത്താവളത്തിലെ കെ.വി. ഷാക്കിർ (42), ബീഹാർ സ്വദേശി ഫാരിസ് റായ് (22), താജുദ്ദീൻ (33) എന്നിവർക്കാണ് കടിയേറ്റത്. ഷാക്കിറിനെ ഇരിട്ടി താലൂക്ക് ആശുപത്രിയിലും മറ്റുള്ളവരെ ഇരിക്കൂർ ഗവ. ആശുപത്രിയിലും പ്രവേഗിപ്പിച്ചു. താജുദ്ദീന് ഇന്ന് രാവിലെയും മറ്റുള്ളവർക്ക് ഇന്നലെ രാത്രിയുമാണ് കടിയേറ്റത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ 13 പേർക്കാണ് ഇരിക്കൂറിൽ തെരുവുനായ യുടെ കടിയേറ്റത്. രണ്ടാഴ്ച്ച മുമ്പ് വീടനകത്ത് കയറി കുട്ടികളെയും വയോധികരെയും ഉൾപ്പെടെയാണ് കടിച്ചത്. കോളോട്, നിടുവള്ളൂർ, ഇരിക്കൂർ ടൗൺ, പട്ടുവം ഭാഗങ്ങളിൽ തെരുവ് നായകൾ രാപ്പകലില്ലാതെ വിഹരിക്കുകയാണ്. പഞ്ചായത്തിലെ രൂക്ഷമായ മാലിന്യപ്രശ്നമാണ് തെരുവ് നായകൾ വർധിക്കാൻ കാരണമെന് നാട്ടുകാർ പറയുന്നു. നായ് ശല്യം രൂക്ഷമായിട്ടും ഇവയെ പിടികൂടാനാവശ്യമായ യാതൊരു നടപടിയും…

Read More

വീട്ടിൽ കയറി മാല പൊട്ടിക്കാന്‍ ശ്രമം:നാടോടി യുവതി നാട്ടുകാരുടെ പിടിയിൽ ; കുഞ്ഞിമംഗലത്ത് നടന്ന സംഭവത്തിൽ ഞെട്ടി നാട്ടുകാർ‌

പയ്യന്നൂര്‍: വീട്ടില്‍ കയറി വയോധികയായ വീട്ടമ്മയുടെ കഴുത്തില്‍ നിന്നും സ്വര്‍ണമാല പൊട്ടിച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച നാടോടി യുവതിയെ നാട്ടുകാര്‍ പിടികൂടി.വയോധികയ്ക്ക് പരാതിയില്ലാതിരുന്നതിനാല്‍ പോലീസ് യുവതിയെ താക്കീത് ചെയ്ത് വിട്ടയച്ചു. ഇന്നലെ വൈകുന്നേരം കുഞ്ഞിമംഗലത്താണ് സംഭവം. മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് ടി.വി.കൃഷ്ണന്‍ നായരുടെ ഭാര്യ ലക്ഷ്മിക്കുട്ടിയുടെ കഴുത്തിലെ മാലയാണ് വലിച്ചുപൊട്ടിക്കാന്‍ ശ്രമിച്ചത്.വാതിലടച്ച് പുറത്തേക്കിറങ്ങിയ വയോധിക അല്പസമയത്തിന് ശേഷം വീട്ടിനകത്തേക്ക് കയറുമ്പോഴാണ് വീടിനുള്ളില്‍ നിന്നും പുറത്തേക്കിറങ്ങുന്ന നാടോടി യുവതിയെ കണ്ടത്. പിന്നീട് അകത്ത് നിന്നും വാതിലടക്കാനുള്ള ശ്രമമായി യുവതിയുടേത്. യുവതിയെ പരാജയപ്പെടുത്തി വയോധിക വാതില്‍ തള്ളിത്തുറക്കുന്നതിനിടയില്‍ യുവതിയുടെ കൈ വാതില്‍പാളികള്‍ക്കിടയില്‍ കുടുങ്ങി.വേദന സഹിക്കാതെ പുറത്ത് ചാടിയ യുവതി വയോധികയുടെ കഴുത്ത് ഞെരിക്കാനും മാല പൊട്ടിച്ചെടുക്കാനുമാണ് ശ്രമിച്ചത്.വയോധികയുടെ കരച്ചില്‍ കേട്ട് അയല്‍വാസികള്‍ ഒടിയെത്തുന്നതുകണ്ട യുവതി പിന്നീട് ഓടി രക്ഷപ്പെടുകയായിരുന്നു.പിന്തുടര്‍ന്നെത്തിയ നാട്ടുകാര്‍ നടത്തിയ തെരച്ചിലിനൊടുവില്‍ കുറ്റിക്കാട്ടിലൊളിച്ചിരിക്കുകയായിരുന്ന യുവതിയെ പിടികൂടുകയായിരുന്നു.

Read More