ഫനീലേശ്വരം(കാസർഗോഡ്): നെൽവയലുകളുടെ സംരക്ഷണം തന്റെ ഉത്തരവാദിത്വമാണെന്നും എന്തു വിലകൊടുത്തും അതു നിറവേറ്റുമെന്നും കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ. തളിപ്പറമ്പ് കീഴാറ്റൂരിലെ വയൽക്കിളി സമരത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. ഈ വിഷയം നിലവിൽ ഒരു കമ്മിറ്റിയുടെ പരിഗണനയിലാണുള്ളത്. ഇതു തന്റെ മുന്നിലെത്തുമ്പോൾ വേണ്ടത് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
Read MoreCategory: Kannur
മലയാള സിനിമകളിൽ 98 ശതമാനവും സ്ത്രീവിരുദ്ധവും അരാഷ്ട്രീയവും: ഡോ.ബിജു
നീലേശ്വരം: മലയാള സിനിമകളിൽ 98 ശതമാനവും സ്ത്രീ വിരുദ്ധവും അരാഷ്ട്രീയവുമാണെന്നും സാംസ്കാരിക നിലവാരമുള്ള സിനിമകൾ കാണുന്നതും രാഷ്ട്രീയ പ്രവർത്തനമാണെന്നും സംവിധായകൻ ഡോ.ബിജു. കോട്ടപ്പുറം ശ്രീവൈകുണ്ഠം നാട്യവേദി ചാരിറ്റബിൾ ട്രസ്റ്റ്, പയ്യന്നൂർഓപ്പണ് ഫ്രെയിം എന്നിവയുടെ സഹകരണത്തോടെ നീലേശ്വരം നഗരസഭ നടത്തിയ ആദ്യ രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ സമാപന സമ്മേനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നഗരസഭാ ഉപാധ്യക്ഷ വി.ഗൗരി അധ്യക്ഷത വഹിച്ചു. ലോഗോ രൂപകൽപ്പന ചെയ്ത പത്രപ്രവർത്തകൻ എം.സുധാകരൻ, ഫെസ്റ്റിവൽ ഡയറക്ടർ ആർ.നന്ദലാൽ എന്നിവരെ നഗരസഭാ ചെയർമാൻ പ്രഫ.കെ.പി.ജയരാജൻ ഉപഹാരം നൽകി അനുമോദിച്ചു.വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ പി.പി.മുഹമ്മദ് റാഫി ചലച്ചിത്രോത്സവം അവലോകനം ചെയ്തു. പ്രദർശിപ്പിച്ച ചിത്രങ്ങളെക്കുറിച്ചു കാണികളെ ഉൾപ്പെടുത്തി ഓപ്പണ്‍ ഫോറം നടത്തി. സംവിധായകൻ ബിജു കാന്പ്രത്ത്, ഫെസ്റ്റിവൽ ഡയറക്ടർ ആർ.നന്ദലാൽ, സാംസ്കാരിക പ്രവർത്തകൻ രാജ്മോഹൻ നീലേശ്വരം എന്നിവർ ചർച്ചകൾ നിയന്ത്രിച്ചു. എം.പി.ചന്ദ്രൻ, കെ.ഹരിപ്രസാദ്, വി.വി.പത്മനാഭൻ, നഗരസഭാ കൗണ്‍സിലർമാരായ…
Read Moreപി.ജയരാജനെ അപായപ്പെടുത്താൻ സാധ്യത; ആർഎസ്എസ് പ്രവർത്തകരുടെ നേതൃത്വത്തിൽ ക്വട്ടേഷൻ സംഘത്തെ നിയോഗിച്ചതായി പോലീസ് മുന്നറിയിപ്പ്
കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജനെ അപായപ്പെടുത്താൻ സാധ്യതയെന്ന് പോലീസ് മുന്നറിയിപ്പ്. ഇതനുസരിച്ച് ജയരാജന്റെ സുരക്ഷ പോലീസ് വർധിപ്പിച്ചു. ജയരാജനെ ആക്രമിക്കാനായി ആർഎസ്എസ് പ്രവർത്തകരുടെ നേതൃത്വത്തിൽ ക്വട്ടേഷൻ സംഘത്തെ നിയോഗിച്ചതായി പോലീസിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ വർധിപ്പിച്ചിരിക്കുന്നത്. കതിരൂരിലെ മനോജിന്റെയും ധർമടത്തെ രമിത്തിന്റെയും കൊലപാതകത്തിന് പകരം ചെയ്യാനാണ് ജയരാജനുനേരേയുള്ള ആക്രമണം ആസൂത്രണം ചെയ്യുന്നതെന്നും പോലീസിന്റെ മുന്നറിയിപ്പ് സന്ദേശത്തിലുണ്ട്. ഇതേരീതിയിലുള്ള ഭീഷണി മുന്നറിയിപ്പ് നേരത്തേയും രഹസ്യാന്വേഷണ വിഭാഗം നൽകിയിട്ടുണ്ട്.
Read Moreഎന്തിനെന്നറിയില്ല; വനിതാ കോളജില്‍ ജീവനക്കാരിക്ക് മര്‍ദനവും അസഭ്യ വര്‍ഷവും; മൂന്ന് സ്ത്രീകളും ഒരു പുരുഷനും അടങ്ങുന്ന സംഘം കോളജിലെത്തിയാണ് മർദിച്ചത്
നാദാപുരം: ചെക്യാട് ഉമ്മത്തൂര്‍ എസ്ഐ വനിത കോളജില്‍ ജീവനക്കാരിക്ക് മര്‍ദനവും അസഭ്യ വര്‍ഷവും. വളയം പോലീസ് കേസെടുത്തു. നാദാപുരം സ്വദേശിനിയും കെഡിസി ബാങ്ക് ജീവനക്കരനുമായ കെ.പി. സുധീഷിന്റെ ഭാര്യ കുന്നുംപുറത്ത് വീട്ടില്‍ പി. രേഖ (32)യ്ക്കാണ് മര്‍ദനമേറ്റത്. വെള്ളിയാഴ്ച്ച രാവിലെ 10.30ന് കോളജിലെത്തിയ കല്ലിക്കണ്ടി തൂവ്വക്കുന്ന് സ്വദേശികളായ മൂന്ന് സ്ത്രീകളും ഒരു പുരുഷനും അടങ്ങുന്ന സംഘമാണ് ജീവനക്കാരിയെ മര്‍ദിച്ചത്. സ്ത്രീകള്‍ മൂന്ന് പേര് ചേര്‍ന്ന് മര്‍ദ്ദിക്കുകയും കൂടെയുണ്ടായിരുന്ന പുരുഷന് അസംഭ്യം പറയുകയും ചെയ്തെന്നാണ് രേഖയുടെ പരാതി . കോളജില്‍ വച്ച് ജീവനക്കാരിയെ മര്‍ദ്ദിച്ച സംഭവത്തില്‍ കോളജ് മാനേജ്മെന്റ് ജീവനക്കാരിക്ക് അനുകൂലമായ നടപടി കൈക്കൊണ്ടില്ലെന്ന് ഭര്‍ത്താവും ബന്ധുക്കളും ആരോപിച്ചു. ജീവനക്കാരിയുടെ പരാതിയില്‍ പോലീസ് കേസെടുത്തതായി വളയം എസ്ഐ പി.എല്‍. ബിനുലാല്‍ പറഞ്ഞു.
Read Moreശുഹൈബ് വധക്കേസ്: അനുകൂല വിധിയുണ്ടായില്ലെങ്കിൽ സുപ്രിം കോടതിയെ സമീപിക്കുമെന്ന് പിതാവ്
മട്ടന്നൂർ: മകനെ കൊലപ്പെടുത്തിയതിനു പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നത് വരെ പോരാടുമെന്ന് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് നേതാവ് എടയന്നൂരിലെ എസ്.പി. ശുഹൈബിന്റെ പിതാവ് പി.പി. മുഹമ്മദ്. കേസ് അന്വേഷണം സിബിഐക്ക് വിട്ട ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ വിധി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തിരിക്കുകയാണ്. കേസിൽ 23ന് വാദം കേൾക്കുന്നുണ്ട്. ഞങ്ങൾക്ക് അനുകൂലമായ വിധിയുണ്ടായില്ലെങ്കിൽ സുപ്രീം കോടതിയെ സമീപിക്കുമെന്നും മുഹമ്മദ് പറഞ്ഞു. കോടതിയിൽ വിശ്വാസമുണ്ടെന്നും അനുകൂല വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ രാഷ്ട്രീയ കൊലപാതകം അവസാനിക്കണം. ഇനിയാർക്കും മകനെയും ഭർത്താവിനെയും രാഷ്ട്രീയത്തിന്റെ പേരിൽ നഷ്ടമാകരുതെന്നും മുഹമ്മദ് പറഞ്ഞു. ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ റിമാൻഡിൽ കഴിയുന്ന രണ്ടു സിപിഎം പ്രവർത്തകരെ കൂടുതൽ ചോദ്യം ചെയ്യുന്നതിന് പോലീസ് കസ്റ്റഡിയിൽ വിട്ടു. സിപിഎം പ്രവർത്തകനും ചാലോട് ടൗണിലെ ചുമട്ടുതൊഴിലാളിയുമായ തെരൂർ പാലയോട്ടെ സാജ് നിവാസിൽ കെ.ബൈജു (36), കാക്കയങ്ങാട് ടൗണിലെ…
Read Moreവയല്‍ക്കിളി സമരത്തിന് ഐക്യദാര്‍ഢ്യം; കീഴാറ്റൂരില്‍ പ്രവേശിക്കുന്നതിന് പാസ്പോര്‍ട്ടും വീസയും വേണോയെന്ന് തീശൻ പാച്ചേനി
തളിപ്പറമ്പ്: കീഴാറ്റൂരില്‍ പ്രവേശിക്കുന്നതിന് സിപിഎം ഓഫീസില്‍ നിന്ന് പാസ്പോര്‍ട്ടും വീസയും വാങ്ങേണ്ടിവരുമോയെന്ന് സിപിഎം വ്യക്തമാക്കണമെന്ന് ഡിസിസി പ്രസിഡന്റ് സതീശന് പാച്ചേനി. ഇവിടേക്ക് പുറത്തുനിന്നുള്ളവരെ കയറ്റില്ലെന്നാണ് സിപിഎം ഇപ്പോള്‍ പറയുന്നത്. അവിടെ സിപിഎം ചെക്പോസ്റ്റ് നിര്‍മിച്ചാല്‍ അത് ജനം തകര്‍ത്തെറിയുമെന്നും അദ്ദേഹം പറഞ്ഞു. തളിപ്പറമ്പില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച വയല്‍ക്കിളി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു സര്‍വേക്കല്ലെടുത്ത് വെച്ചാല്‍ തീരുന്നതല്ല കീഴാറ്റൂര്‍ പ്രശ്നമെന്ന് ജയരാജന് മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. വയല്‍ക്കിളികളുടെ ആത്മാഹൂതി ശ്രമം ജനം തളളിയെന്ന് പറയുന്ന ജയരാജന് അവരുടെ മരണമാണ് കൊതിക്കുന്നതെന്നും പാച്ചേനി കുറ്റപ്പെടുത്തി. ഭൂവുടമകളെല്ലാം സമ്മതപത്രം നല്‍കിയെന്ന് ജയരാജന് പറയുന്നത്, കല്ലുവെച്ച നുണകളാണ് ഇവര്‍ പ്രചരിപ്പിക്കുന്നത്. വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂരും കോണ്‍ഗ്രസ് സംഗമത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി.എം.പ്രേംകുമാര്‍ അധ്യക്ഷത വഹിച്ചു. കല്ലിങ്കീല്‍…
Read Moreടി.പിവധക്കേസ് പ്രതി കുഞ്ഞനന്തന് ശിക്ഷാ ഇളവ് നൽകാനുള്ള നീക്കത്തെ നിയമപരമായി നേരിടുമെന്ന് ആർഎംപി
കണ്ണൂർ: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ പ്രതിയായ സിപിഎം നേതാവ് പി.കെ. കുഞ്ഞനന്തന് ശിക്ഷാ ഇളവ് നൽകാനുള്ള സർക്കാർ നീക്കത്തെ നിയമപരമായി നേരിടുമെന്ന ആർഎംപി. 70 വയസ് കഴിഞ്ഞവർക്ക് ശിക്ഷായിളവ് നല്‍കുന്നതിന്റെ സർക്കാർ നടപടിയുടെ ഭാഗമായാണ് കുഞ്ഞനന്തനെ ശിക്ഷാ ഇളവിനായി പരിഗണിക്കുന്നത്. ഈ നടപടിക്കെതിരെ ഗവർണർക്ക് പരാതി നൽകും. ഉന്നത സിപിഎം നേതാക്കൾക്കുള്ള പങ്ക് വ്യക്തമാക്കുന്നതാണ് സർക്കാർ നടപടിയെന്നും ആർഎംപി കുറ്റപ്പെടുത്തി. കുഞ്ഞനന്തന് ശിക്ഷ ഇളവ് നൽകുന്നതിന്റെ ഭാഗമായി കെ.കെ. രമയുടെയും കുഞ്ഞനന്തന്റെ കുടുംബാംഗങ്ങളുടെ മൊഴി കഴിഞ്ഞ ദിവസം കൊളവല്ലൂർ എസ്ഐ ടി.വി. ധനജ്ഞയദാസിന്റെ നേതൃത്വത്തിൽ രേഖപ്പെടുത്തി. മൊഴിയുടെ റിപ്പോർട്ട് ജില്ലാ പോലീസ് മേധാവിക്ക് കൈമാറിയിട്ടുണ്ട്.
Read Moreവീട്ടിൽ നിന്നു 30 പവൻ മോഷണം പോയി; കിടപ്പുമുറിയുടെ ജനൽ തുറന്നാണ് മോഷ്ടാവ് അകത്തുകയറിയത്; മോഷ്ടാവ് പോലീസ് വലയിൽ
കണ്ണർ: ചക്കരക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ വാരം ശാസ്താംകോട്ട ക്ഷേത്രത്തിനു സമീപത്തെ വീട്ടിൽ വൻ കവർച്ച. 30 പവൻ സ്വർണം മോഷണം പോയി. ബന്ധമ്പേട്ട് സുരേശന്റെ വീട്ടിലാണ് വ്യാഴാഴ്ച അർധരാത്രിക്കുശേഷം കവർച്ച നടന്നത്. സുരേശന്റെ മകൾ വർഷയുടെയും പേരക്കുട്ടിയുടെയും സ്വർണാഭരണങ്ങളാണ് മോഷണം പോയത്. വർഷ പ്രസവത്തിനായി വീട്ടിലെത്തിയതായിരുന്നു. പ്രസവം കഴിഞ്ഞ് ഭർത്താവിന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ചടങ്ങ് നടക്കാനിരിക്കെയാണ് മോഷണം നടന്നത്. അലമാരയിൽ വച്ചിരുന്ന സ്വർണാഭരണങ്ങൾ പെട്ടിയിലാക്കി കിടപ്പുമുറിയിൽ സൂക്ഷിച്ചതായിരുന്നു. കിടപ്പുമുറിയുടെ ജനൽ തുറന്നാണ് മോഷണം നടത്തിയതെന്ന് കരുതുന്നു. ചക്കരക്കൽ എസ്ഐ ബിജു, എഎസ്ഐ ജയപ്രകാശ് എന്നിവരുടെ നേതൃത്വത്തിൽ രണ്ടു സംഘമായി തിരിഞ്ഞ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കണ്ണൂർ, പയ്യന്നൂർ, മാതമംഗലം എന്നീ മേഖലകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. മോഷ്ടാവ് വലയിലായതായി സൂചനയുണ്ട്. പയ്യന്നൂർ മേഖലയിൽ സ്വർണം വിറ്റതായാണ് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.
Read Moreകണ്ണൂരുകാരുടെ ശ്രദ്ധയ്ക്ക്! കവര്‍ച്ച നടത്താന്‍ ബ്ലാക്ക്മാനും സംഘവും എത്തി; ജാഗ്രത പാലിക്കണമെന്ന് പോലീസ്
കണ്ണൂർ: കണ്ണൂരിൽ കവർച്ച നടത്താൻ ബാക്ക്മാനും കൂട്ടരും ഇറങ്ങിയതായി പോലീസ് റിപ്പോർട്ട്. തലശേരി, ധർമടം, മുഴപ്പിലങ്ങാട്, എടക്കാട് ഭാഗങ്ങളിൽ മാസങ്ങളോളം ജനങ്ങളെ ഭീതിയിലാഴ്ത്തി രാത്രികാലങ്ങളിൽ കവർച്ച നടത്തി അറസ്റ്റിലായ ബ്ലാക്ക്മാൻ വീണ്ടും ഇതേ സ്ഥലങ്ങളിൽ ചുറ്റി കറങ്ങുന്നതായി പോലീസിന് വിവരം ലഭിച്ചിരിക്കുന്നത്. കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിൽ 25 ലേറെ കേസുകളിൽ പ്രതിയായ രാജപ്പന്റെ നേതൃത്വത്തിൽ 10 പേരടങ്ങുന്ന കവർച്ചാ സംഘമാണ് പ്രവർത്തിക്കുന്നത്. എടക്കാട് കടമ്പൂരിലെ കളപ്പുറത്ത് കുനിയിൽ രമ്യയുടെ മാലയും പണവും കവർന്ന കേസിലാണ് രാജപ്പനെ അവസാനമായി അറസ്റ്റ് ചെയ്തത്. ഷർട്ടും മുണ്ടും ഊരി അരയിൽ കെട്ടിയ ശേഷം ട്രൗസർ ധരിച്ചാണ് രാജപ്പൻ കവർച്ചക്കെത്തുക. ആദ്യം ഈ വേഷത്തിൽ രാത്രികാലങ്ങളിൽ നാട്ടിലിറങ്ങി നടന്ന് ആളുകളിൽ ഭീതി സൃഷ്ടിച്ച ശേഷമാണ് ഇയാൾ കവർച്ച നടത്തിയിരുന്നത്. 2008 ൽ അന്നത്തെ തലശേരി സിഐയായിരുന്ന യു.പ്രേമന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം…
Read Moreഎഴുപത്തിയൊന്ന് വയസായി! ടി.പി. കേസ് പ്രതി കുഞ്ഞനന്തന് ശിക്ഷാ ഇളവ് നല്കാന് നീക്കം; കുടുംബാംഗങ്ങളുടെയും കെ.കെ. രമയുടെയും മൊഴി രേഖപ്പെടുത്തി
കണ്ണൂർ: ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ പ്രതിയായ സിപിഎം നേതാവ് പി.കെ. കുഞ്ഞനന്തന് ശിക്ഷാ ഇളവ് നൽകാൻ സർക്കാർ നീക്കം. 70 വയസ് കഴിഞ്ഞവർക്ക് ശിക്ഷായിളവ് നല്‍കുന്നതിന്റെ സർക്കാർ നടപടിയുടെ ഭാഗമായാണ് കുഞ്ഞനന്തനെ ഒഴിവാക്കാൻ നീക്കം നടക്കുന്നത്. ഇതിന്റെ ഭാഗമായി കെ.കെ. രമയുടെയും കുഞ്ഞനന്തന്റെ കുടുംബാംഗങ്ങളുടെ മൊഴി മൂന്നുദിവസം മുന്‍പ് കൊളവല്ലൂർ എസ്ഐ ടി.വി. ധനജ്ഞയദാസിന്റെ നേതൃത്വത്തിൽ രേഖപ്പെടുത്തി. മൊഴിയുടെ റിപ്പോർട്ട് ജില്ലാ പോലീസ് മേധാവിക്ക് കൈമാറിയിട്ടുണ്ട്. 71 വയസായ കുഞ്ഞനന്തൻ ഇപ്പോൾ കണ്ണൂർ സെൻട്രൽ ജയിലിലാണ്. ടിപി കേസിലെപ്രതികൾക്ക് ഒന്നിച്ച് പരോൾ നൽകിയതും ചില പ്രതികൾക്ക് ജില്ലാ ആയുർവേദ ആശുപത്രിയിൽ സുഖ ചികിത്സ നൽകിയതും വിവാദമായിരുന്നു. ഇതിനിടയിലാണ് കുഞ്ഞനന്തന് ശിക്ഷാ ഇളവ് നല്കാൻ നീക്കം നടക്കുന്നത്. പരോളിനിടെ കുന്നോത്ത്പറന്പ് സിപിഎം ലോക്കൽ സമ്മേളനത്തിൽ കുഞ്ഞനന്തൻ പങ്കെടുത്തത് വിവാദമായിരുന്നു. പരോൾ പരിധി മറികടന്ന് പരോൾ അനുവദിച്ചതും വിവാദത്തിൽ ഉൾപ്പെട്ടിരുന്നു.
Read More