പയ്യന്നൂര്‍:പയ്യന്നൂര്‍ ബസ്സ്റ്റാൻഡിലെ വെയിറ്റിംഗ് ഷെഡില്‍ കിടന്നുറങ്ങിയ മലപ്പുറം സ്വദേശിയുടെ മൊബൈല്‍ഫോണും 3000 രൂപയും കവര്‍ന്നു. മലപ്പുറം വെങ്ങരയിലെ ഉബൈദാണ് ഇന്നലെ രാത്രി കവര്‍ച്ചക്കിരയായത്. ഗള്‍ഫിലേക്ക് പോകുന്ന തൃക്കരിപ്പൂരിലെ സുഹൃത്തിനെ കാണാനെത്തിയതായിരുന്നു ലൈറ്റ് ആൻഡ് സൗണ്ട്-പന്തല്‍ തൊഴിലാളിയായ ഉബൈദ്. രാത്രിയില്‍ പയ്യന്നൂരിലെത്തിയ ഇയാള്‍ ലോഡ്ജുകളില്‍ തിരക്കിയിട്ടും മുറികള്‍ ലഭിക്കാതിരുന്നതിനാലാണ് പഴയ ബസ്സ്റ്റാൻഡിലെ വെയിറ്റിംഗ് ഷെഡില്‍ കഴിഞ്ഞത്. യാത്രാക്ഷീണത്തില് ഉറങ്ങിപോയ ഇയാള്‍ പുലര്‍ച്ചെ ഉണര്‍ന്ന് നോക്കിയപ്പോഴാണ് പോക്കറ്റിലുണ്ടായിരുന്ന മൊബൈല്‍ഫോണും 3000 രൂപയും കാണാനില്ലെന്നറിഞ്ഞത്. ആരേയെങ്കിലും വിളിക്കാനായി നമ്പറില്ലാതെയും ചായക്ക് പോലും പൈസയില്ലാതേയും വിഷമിച്ച ഇയാള്‍ പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
Read MoreCategory: Kannur
തൃച്ചംബരത്ത് സിപിഎം പ്രവര്‍ത്തകന്റെ ബൈക്ക് തോട്ടിലെറിഞ്ഞു; പിന്നില്‍ ബിജെപി പ്രവര്‍ത്തകരാണെന്ന് സിപിഎം
തളിപ്പറമ്പ്: സിപിഎം പ്രവര്‍ത്തകന്റെ ബൈക്ക് നശിപ്പിച്ച് തോട്ടിലേക്കെറിഞ്ഞു. തൃച്ചംബരം കൃഷ്ണാലയത്തിലെ പി.രഞ്ജിത്തിന്റെ കെഎല്‍ 13 പി-2658 ഗ്ലാമര്‍ ബൈക്കാണ് നശിപ്പിച്ചത്. ഇന്നലെ രാവിലെ കോഴിക്കോട് പോകുമ്പോള്‍ ബൈക്ക് ഡ്രീംപാലസ് ഓഡിറ്റോറിയത്തിന് സമീപത്ത് ബന്ധുവിന്റെ വീട്ടിന് സമീപം നിര്‍ത്തിയിട്ടതായിരുന്നു. രാത്രി 12.30 ന് തിരിച്ചെത്തിയപ്പോള്‍ ഹെല്‍മറ്റ് സ്ഥലത്ത് ഉപേക്ഷിച്ച നിലയില്‍ കാണുകയും ബൈക്ക് കാണാതാവുകയും ചെയ്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് എലത്താളം വയലിലെ പൂന്തുരുത്തി തോട്ടിലെറിഞ്ഞ നിലയില്‍ കണ്ടെത്തിയത്. രാത്രി തന്നെ തളിപ്പറമ്പ് പോലീസ് സ്ഥലത്തെത്തിയിരുന്നു. രഞ്ജിത്തിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ബൈക്ക് സൂക്ഷിച്ചതിന് സമീപത്തായാണ് കഴിഞ്ഞ ദിവസം എസ്എഫ്ഐ പ്രവര്‍ത്തകരെ ആക്രമിച്ചത്. സംഭവത്തിന് പിന്നില്‍ ബിജെപി പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു.
Read Moreവയൽക്കിളി സമരപ്പന്തൽ കത്തിച്ച സംഭവം: സിപിഎം പ്രവർത്തകർക്കെതിരേ കേസെടുത്തു
കണ്ണൂർ: കീഴാറ്റൂരിൽ വയൽക്കിളി സമരപ്പന്തൽ കത്തിച്ച സംഭവത്തിൽ സിപിഎം പ്രവർത്തകർക്കെതിരേ പോലീസ് കേസെടുത്തു. വയൽക്കിളി പ്രവർത്തകരുടെ പരാതിയിൽ 12 സിപിഎം പ്രവർത്തകർക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് വയൽക്കിളി പ്രവർത്തകരുടെ സമരപ്പന്തൽ സിപിഎം പ്രവർത്തകർ കത്തിച്ചത്. കീഴാറ്റൂരിൽ വയൽ നികത്തി ദേശീയപാത നിർമിക്കാനുള്ള സർക്കാർ നീക്കത്തിനെതിരേ സമരം ചെയ്തവർക്കെതിരേയാണ് സിപിഎം നീക്കമുണ്ടായത്. തങ്ങൾ കൃഷി ചെയ്യുന്ന വയലാണെന്നും ഇത് നികത്തി ദേശീയപാത നിർമിക്കാൻ അനുവദിക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് വയൽക്കിളി സമരം നടത്തിയത്. പ്രതിഷേധം ശക്തമായതോടെ പ്രവർത്തകരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി.
Read Moreഊരത്തൂർപറമ്പിൽ നിന്നും പെൺകുട്ടിയുടെ മൃതദേഹ അവശിഷ്ടങ്ങൾ കിട്ടിയ സംഭവം; അവിശിഷ്ടങ്ങൾക്കൊപ്പം കിട്ടിയ ബനിയനിലും ലുങ്കിയിലും രക്തക്കറയുള്ളതായി ഫോറൻസിക് റിപ്പോർട്ട്
ശ്രീകണ്ഠപുരം: ഊരത്തൂർപറമ്പിൽ നിന്ന് മൃതദേഹ അവശിഷ്ടങ്ങളോടൊപ്പം ലഭിച്ച വസ്ത്രങ്ങളിൽ രക്തക്കറയുള്ളതായി ഫോറൻസിക് റിപ്പോർട്ട്. പരിശോധന റിപ്പോർട്ട് ഫോറൻസിക് അധികൃതർ ഇരിക്കൂർ പോലീസിന് കൈമാറി. തലയോട്ടിയും എല്ലുകളും കീഴ്ത്താടി ഉൾപ്പെടുന്ന പല്ലുകളുമാണ് ഊരത്തൂർ പറമ്പിൽ നിന്ന് ആദ്യം ലഭിച്ചിരുന്നത്. നാട്ടുകാരുടെ നേതൃത്വത്തിൽ തുടർന്ന് നടത്തിയ തെരച്ചിലിലാണ് ബനിയനും ലുങ്കിയും സമീപത്ത് നിന്ന് ലഭിച്ചത്. ഇതോടെ നേരത്തെ പ്രദേശത്ത് വാടകക്ക് താമസിച്ചിരുന്ന അസം സ്വദേശികളെ കേന്ദ്രീകരിച്ചും അന്വേഷണം തുടങ്ങി. ക്വാറി-നിർമാണ മേഖലയിൽ ജോലി ചെയ്തിരുന്ന പുരുഷൻമാരും സ്ത്രീകളും ഉൾപ്പെടെ സംഘം കഴിഞ്ഞ ജനുവരിയിലാണ് ഇവിടുന്ന് താമസം മാറിയത് . ഇതിൽ ചിലർ നാട്ടിലെത്തിയെങ്കിലും തുടർന്ന് വിവരങ്ങൾ ലഭ്യമല്ലാത്തവരും ഉണ്ട്. ഇവരെക്കുറിച്ചാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്. കാണാതായ അസം സ്വദേശികളുടെ ബന്ധുക്കളുടെ ഡിഎൻഎ പരിശോധിക്കാനും അന്വേഷണ സംഘം ശ്രമം നടത്തുന്നുണ്ട്.22നും 40നും ഇടയിൽ പ്രായമുള്ള സ്ത്രീയുടേതാണ് മൃതദേഹ അവശിഷ്ടങ്ങളെന്നും മരണപ്പെട്ടിട്ട് ആറ്…
Read Moreപെണ്‍കുട്ടിയെ ലഹരിക്കടിമയാക്കി പീഡനം ; കൂടുതൽ വിദ്യാർഥിനികൾ ഇരകളെന്നു പോലീസ്; പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
സ്വന്തം ലേഖകൻ കാസർഗോഡ്: പെണ്‍കുട്ടിയെ ലഹരിക്ക് അടിമയാക്കി പീഡിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ പെണ്‍കുട്ടികൾ ഇരകളായതായി പോലീസിനു സൂചന ലഭിച്ചു. ഇതു സംബന്ധിച്ചു പോലീസ് കൂടുതൽ അന്വേഷണത്തിനൊരുങ്ങുന്നതിനിടെയാണ് മംഗളൂരു കേന്ദ്രമാക്കിയ മയക്കുമരുന്നു മാഫിയ കാസർഗോട്ടെ കൂടുതൽ പെണ്‍കുട്ടികളെ വലയിലാക്കിയതായി സൂചനകൾ ലഭിച്ചത്. ഇതു സംബന്ധിച്ചു രക്ഷിതാക്കൾ പരാതി നൽകാത്തതാണ് അന്വേഷണ ഉദ്യോഗസ്ഥരെ വലയ്ക്കുന്നത്. എസ്എസ്എൽസി, പ്ലസ്ടു വിദ്യാർഥികളാണ് ഇത്തരത്തിൽ ആണ്‍സുഹൃത്തുക്കളുടെ വലയിലായി മയക്കുമരുന്നിന് അടിമപ്പെടുന്നത്. മയക്കുമരുന്നു നൽകി പിന്നീട് മംഗളൂരുവിലെത്തിച്ചു അവിടെ വച്ചും ഇവരെ കൂടുതൽ മയക്കുമരുന്ന് ഉപയോഗിക്കാൻ പ്രേരിപ്പിക്കുകയാണ്. മംഗളൂരുവിൽ പഠിക്കുന്ന പെണ്‍കുട്ടികളും സംഘത്തിലുണ്ട്. ഇവരെ യുവാക്കൾ താമസിക്കുന്ന ഫ്ളാറ്റുകളിലെത്തിച്ച് പീഡനത്തിനിരയാക്കിയതായാണു സൂചന. മാനഹാനി ഭയന്നാണ് പലരും പരാതിപ്പെടാത്തതെന്നാണ് സൂചന. കഴിഞ്ഞ ദിവസം കാസർഗോഡ് ടൗണിൽ സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തിയ കാർ പോലീസ് പരിശോധിച്ചപ്പോഴാണ് യുവതിയെയും മറ്റു രണ്ടു പേരെയും പിടികൂടിയത്. പോലീസിന്റെ ചോദ്യം ചെയ്യലിലാണ്…
Read Moreസ്വദേശിവത്ക്കരണം; ഇന്ത്യക്കാരുടെ തൊഴിൽ പ്രശ്നത്തെപ്പറ്റി സൗദി അംബാസിഡറുമായി കുഞ്ഞാലിക്കുട്ടി ചർച്ച നടത്തി
മലപ്പുറം: ഇന്ത്യയിലെ സൗദി അറേബ്യൻ അംബാസിഡർ ഡോ.സൗദ് മുഹമ്മദ് അൽസാത്തിയുമായി മുസ്്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എംപി ചർച്ച നടത്തി. ഡൽഹിയിലെ സൗദി എംബസിയിലെത്തിയാണ് കുഞ്ഞാലിക്കുട്ടി അംബാസിഡറുമായി കൂടിക്കാഴ്ച നടത്തിയത്. കേന്ദ്രസർക്കാരിന്റെ വിദേശകാര്യ വകുപ്പിന്റെ കണ്‍സൾട്ടേറ്റീവ് കമ്മിറ്റി അംഗമെന്ന നിലയിലായിരുന്നു കുഞ്ഞാലിക്കുട്ടി എംപിയുടെ സന്ദർശനം. സൗദിയുടെ നിയമം പാലിച്ച് അവിടുത്തെ വികസനത്തിന് വേണ്ടി വിയർപ്പൊഴുക്കുന്നവരാണ് പ്രവാസി ഇന്ത്യക്കാർ. സ്വദേശിവത്ക്കരണത്തെ തുടർന്ന് സൗദിയിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ ആശങ്കകൾ വർധിച്ചു വരികയാണെന്നു കൂടിക്കാഴ്ചക്കിടെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേരളത്തിൽ നിന്ന്, പ്രത്യേകിച്ച് വടക്കേ മലബാറിൽ നിന്നുള്ള പ്രവാസികളാണ് സൗദിയിലെ സ്വദേശി വത്ക്കരണം കാരണം കൂടുതൽ ബുദ്ധിമുട്ടുന്നതെന്ന് അദ്ദേഹം അറിയിച്ചു. സൗദിയും ഇന്ത്യയും തമ്മിലുള്ള വാണിജ്യ ബന്ധം മെച്ചപ്പെടുകയാണെന്നും കൂടുതൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സൗദി അംബാസിഡർ പറഞ്ഞു. അംബാസിഡറെ കേരളം സന്ദർശിക്കാൻ ക്ഷണിച്ച ശേഷമാണ് കുഞ്ഞാലിക്കുട്ടി…
Read Moreഓണ്‍ലൈൻ തട്ടിപ്പ് ; ഇരുപത്തിമൂന്നുകാരിയായ നൈജീരിയൻ യുവതിയെ ബംഗളൂരിവിൽ നിന്ന് മലപ്പുറം പോലീസ് അറസ്റ്റു ചെയ്തു
മലപ്പുറം: ഓണ്‍ലൈൻ തട്ടിപ്പ് കേസിൽ പ്രതിയായ നൈജീരിയൻ സ്വദേശിനിയെ ബംഗളുരൂവിൽ നിന്നു മലപ്പുറം പോലീസ് അറസ്റ്റ് ചെയ്തു. ബെല്ലോ പമിലെറിൻ ഡെബോറ (23) എന്ന യുവതിയാണ് പിടിയിലായത്. മലപ്പുറം പോലീസിൽ ലഭിച്ച പരാതിയെ തുടർന്നാണ് അറസ്റ്റ്. കഴിഞ്ഞ ജനുവരിയിൽ ഓണ്‍ലൈൻ വെബ്സൈറ്റ് മുഖേന നടന്ന ഇടപാടിൽ പരാതിക്കാരന്റെ പണം പ്രതി തട്ടിയെടുത്തെന്നാണ് കേസ്. പരസ്യ വെബ്സൈറ്റിൽ തന്റെ ഇലക്ട്രോണിക് ഉപകരണം വിൽക്കാൻ പരസ്യം ചെയ്ത പരാതിക്കാരനെ അമേരിക്കയിൽ നിന്നെന്ന മട്ടിൽ ഓണ്‍ലൈനിൽ ബന്ധപ്പെട്ടാണ് യുവതി പണം തട്ടിയത്. ഇലക്ട്രോണിക്സ് ഉപകരണം തന്റെ വിലാസത്തിൽ അയച്ചുകൊടുത്താൽ പണം അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാമെന്ന് വിശ്വസിപ്പിക്കുകയായിരുന്നു. സാധനം അയച്ചുകൊടുത്തെങ്കിലും പണം നൽകിയില്ല. പിന്നീട് പണം ട്രാൻസ്ഫർ ചെയ്യുന്നതിന് ഇന്റർനാഷണൽ ട്രാൻസ്ഫർ ചാർജ് എന്ന പേരിൽ ഒരു ലക്ഷത്തോളം രൂപ കൈക്കലാക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. പുതിയ തരത്തിലുള്ള ഓണ്‍ലൈൻ തട്ടിപ്പാണ് യുവതി…
Read Moreവയല്‍ക്കിളികളുടെ സമരം; കത്തിച്ചാൽ “അണയില്ല’; സമരത്തിന്റെ രണ്ടാംഘട്ടം 25 മുതൽ; കത്തിച്ച പന്തലിന്റെ സ്ഥാനത്ത് പുതിയ പന്തൽ
തളിപ്പറമ്പ്: വയല്‍ക്കിളികള്‍ ഇനിയും പറക്കുമെന്ന് സമരനായകന് സന്തോഷ് കീഴാറ്റൂര്‍. സിപിഎം പ്രവര്‍ത്തകര്‍ ഇന്നലെ തീവെച്ച് നശിപ്പിച്ച പന്തലിന്റെ സ്ഥാനത്ത് പുതിയ സമരപ്പന്തല്‍ പണിത് വീണ്ടും സമരം ആരംഭിക്കുമെന്നും അദ്ദേഹം രാഷ്ട്രദീപികയോട് പറഞ്ഞു. ഈ മാസം 25 ന് പുതിയ സമരപ്പന്തല്‍ ഉദ്ഘാടനം ചെയ്യാനാണ് തീരുമാനം. ഇന്ത്യയിലെ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകരേയും സംസ്ഥാനത്തിനകത്തും പുറത്തും നടന്ന സമാനമായ സമരപോരാട്ടങ്ങളിലെ നായകരേയും അണിനിരത്തി വിപുലമായ രീതിയിലായിരിക്കും രണ്ടാംഘട്ടസമരം ആരംഭിക്കുന്നതെന്നും സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു. തങ്ങളുടെ സഹനസമരം വിജയം കണ്ടുവെന്ന് തന്നെയാണ് അഭിപ്രായം. വയലും തണ്ണീര്‍തടങ്ങളും നികത്തി വികസന തീവ്രവാദം നടത്തുന്നവര്‍ക്കെതിരെ ശക്തമായ ചൂണ്ടുപലകയാവാന്‍ കീഴാറ്റൂര്‍ സമരത്തിന് കഴിഞ്ഞിട്ടുണ്ട്. വികസന വെറിയന്മാര് ആരൊക്കെയാണെന്നും അവരുടെ ഉദ്ദേശ്യമെന്താണെന്നും ജനങ്ങള്‍ മനസിലാക്കികഴിഞ്ഞു. കീഴാറ്റൂര്‍ വയല്‍ നികത്തുന്നതിന് വേണ്ടി ഭൂമാഫിയ കുപ്പം ദേശീയപാതയോരത്തെ കുന്നുകള്‍ വിലക്ക് വാങ്ങിയിരിക്കയാണെന്നും എംഎല്‍എക്ക് ഉള്‍പ്പെടെ ഇതില്‍ പങ്കുണ്ടെന്നും സുരേഷ് ആരോപിച്ചു.…
Read Moreകതിരൂർ മനോജ് വധക്കേസിലും സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം; യുഎപിഎ ചുമത്തിയതിനെതിരായി സർക്കാർ നൽകിയ സത്യവാങ്മൂലത്തിലാണ് വിമർശനം
കൊച്ചി: ആർഎസ്എസ് നേതാവ് കതിരൂർ മനോജ് വധക്കേസിൽ സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. യുഎപിഎ ചുമത്തിയതിനെതിരായി സർക്കാർ നൽകിയ സത്യവാങ്മൂലത്തിലാണ് വിമർശനം. യുഎപിഎ ചുമത്തിയതിനെതിരായ സർക്കാരിന്റെ സത്യവാങ്മൂലത്തിൽ പൊരുത്തക്കേടുണ്ട്. പ്രതികളെ സഹായിക്കുന്ന പ്രവണതയാണ് സർക്കാരിന്റേത്. ബോംബ് എറിയുന്നവർ വെറുതേ നടക്കുന്നുവെന്നും കോടതി വിമർശിച്ചു. പ്രതികൾക്കെതിരേ യുഎപിഎ ചുമത്തിയതിനെതിരേ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജൻ അടക്കമുള്ള പ്രതികൾ നൽകിയ ഹർജിയാണ് കോടതി പരിഗണിക്കുന്നത്.
Read Moreഇടപാടുകാരെ വെട്ടിലാക്കി എസ്ബിഐ കാര്‍ഡ്സ് ; തട്ടിപ്പിനിരയായവർ നിയമനടപടി ആരംഭിച്ചു
സ്വന്തം ലേഖകന്‍ കോഴിക്കോട്: എസ്ബിഐയുടെ പേര് ദുരുപയോഗം ചെയ്ത് എസ്ബിഐ കാര്‍ഡ്സ് എന്ന സ്ഥാപനം ഉപയോക്താക്കളെ പിഴിയുന്നതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് തട്ടിപ്പിനിരയായവർ നിയമനടപടി ആരംഭിച്ചു. വിഷയം കേന്ദ്ര ധനമന്ത്രാലയത്തെ അറിയിക്കാൻ മുപ്പതോളം പേര് ഒപ്പിട്ട നിവേദനം എം.കെ.രാഘവന് എംപിയ്ക്ക് കൈമാറിയിരിക്കുകയാണ്. ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കുന്ന കമ്പനിമാത്രമായ എസ്ബിഐ കാര്‍ഡ്സ് എന്ന സ്ഥാപനം തുടക്കത്തില്‍ കാര്‍ഡ് ലഭിക്കുന്നതിന് പണമൊന്നും അടയ്ക്കേണ്ടതില്ലെന്ന് അറിയിക്കുകയും പിന്നീട് പണം ഈടാക്കുകയും ചെയ്തുവെന്നാണ് പരാതി. മാത്രമല്ല സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഇതര ബാങ്കുകളുടെ കാര്‍ഡുകളേക്കാള്‍ കൂടുതല്‍ സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതായും പരാതി ഉയര്‍ന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി നേരിട്ട് ബന്ധമൊന്നും ഇല്ലെങ്കിലും ഇവരുടെ ബ്രാഞ്ചുകളില്‍ സ്ഥാപിക്കുന്ന പെട്ടികളിലാണ് ഉപയോക്താക്കള്‍ ചെക്കുകൾ നിക്ഷേപിക്കുന്നത്. ഫോണ്‍ വഴിയാണ് കന്പനി ഉപയോക്താക്കളെ കണ്ടെത്തുന്നത്. എസ്ബിഐയിൽ അക്കൗണ്ടുള്ളവരും അല്ലാത്തവരും ഈ രീതിയില്‍ കബളിക്കപ്പെടുന്നുണ്ട്. തട്ടിപ്പ് മനസിലായതോടെ പലരും കാര്‍ഡ്…
Read More