ഇരിട്ടി: ഇരിട്ടിയില്‍ കൊല്ലപ്പെട്ട നാടോടി യുവതിയുടെ മക്കളെ കണ്ടെത്താന്‍ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചു. ’കൈകോര്‍ക്കാം ഈ കുരുന്നുകള്‍ക്കായി’ എന്ന പേരിലാണ് ആറ് വയസുള്ള മകന് ആര്യന്റെയും നാല് വയസുള്ള മകള്‍ അമൃതയുടെയും ചിത്രവും ഇരിട്ടി പോലീസിന്റെ ഫോണ്‍ നന്പറുമുള്ള ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയത്. കുട്ടികളെ കണ്ടെത്താന്‍ ബംഗളൂരുവില്‍ കുട്ടികളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനകളുടെ സഹായം തേടിയതിന് പുറമെയാണ് ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിപ്പിച്ചിരിക്കുന്നത്. ശോഭയുടെ ഭര്‍ത്താവ് രാജുവിനെയും കൊലപ്പെടുത്തിയെന്ന കണ്ടെത്തലിനെ തുടര്‍ന്ന് പ്രതി മഞ്ജുനാഥുമായി അന്വേഷണസംഘം തെളിവെടുപ്പ് തുടരുകയാണ്. രാജുവിനെ കൊലപ്പെടുത്തിയ ശേഷം കല്‍പ്പറ്റ, മാനന്തവാടി, പനമരം, കാട്ടിക്കുളം എന്നിവിടങ്ങളില്‍ ശോഭയും മഞ്ജുനാഥും ഭാര്യ ഭര്ത്താക്കന്മാരെ പോലെ മുറിയെടുത്ത് താമസിച്ചു. ശോഭയുടെ മക്കളും ലോഡ്ജില്‍ ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നതായി ഇന്നലെ നടത്തിയ തെളിവെടുപ്പില്‍ പോലീസിന് ദൃക്സാക്ഷി മൊഴി ലഭിച്ചിട്ടുണ്ട്. ഇതിനുശേഷമാണ് ഇവര്‍ ഇരിട്ടി പഴയപാലത്ത്…
Read MoreCategory: Kannur
15 വര്‍ഷത്തിനിടെ വീടിനു മുന്നിലേക്ക് മറിഞ്ഞുവീണത് 23 വാഹനങ്ങള്‍; തലയ്ക്കു മീതെ അപകടങ്ങളുമായി എസ്.കുമാറും കുടുംബവും
തളിപ്പറമ്പ്: 15 വര്‍ഷത്തിനിടയില്‍ 23 വാഹനങ്ങള്‍ സ്വന്തം വീടിന് മുന്നിലേക്ക് മറിഞ്ഞു വീഴുന്നത് കണ്ട നടുക്കത്തിലാണ് എസ്.കുമാറും കുടുംബവും ജീവിക്കുന്നത്. തളിപ്പറന്പ് ദേശീയപാതയോരത്തെ ചിറവക്കിലുള്ള എസ്.കുമാറിനാണ് ഈ ദുര്‍വിധി. റോഡരികില്‍ വീട് വയ്ക്കുന്പോള്‍ അത് നിദ്രയില്ലാ രാത്രികള്‍ തങ്ങള്‍ക്ക് സമ്മാനിക്കുമെന്ന് ഈ കുടുംബം കരുതിയതേയല്ല. എന്നാല്‍ ചിറവക്ക് വളവില്‍ നിന്നും വലിയ ലോറികള്‍ മുതല്‍ കാറും ബൈക്കുകളുമൊക്കെ വീടിന് മുകളിലേക്ക് പറന്നുവീഴുന്ന സ്ഥിതി തുടരുകയാണ്. എന്നാല്‍ ഇതുവരെ വീടിനും ജീവനും ആപത്ത് വരാതിരുന്നതില്‍ ഈ കുടുംബം ദൈവത്തോട് നന്ദി പറയുന്നു. ഇന്നലെ ഉച്ചക്ക് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ഞെട്ടിപ്പിക്കുന്ന ശബ്ദത്തോടെ മാരുതി ആള്‍ട്ടോകാര്‍ വീട്ടുമുറ്റത്ത് വന്ന് വീണത്. ഭാഗ്യം കൊണ്ടുമാത്രം വീട് രക്ഷപ്പെട്ടു. ഇരിക്കൂര്‍ ചൂളിയാട്ടെ സി.പ്രകാശനും ഭാര്യ രജനിയും മകള്‍ രണ്ടരവയസുകാരി അന്വയയും മാത്രമാണ് കാറിലുണ്ടായിരുന്നത്. മകള്‍ക്ക് പനിയായതിനാല്‍ പരിയാരം മെഡിക്കല്‍ കോളജില്‍ ചികില്‍സക്ക് ശേഷം തിരിച്ചുവരുന്നതിനിടയിലാണ്…
Read Moreരാഖി ബന്ധനം ..! ഭൂസമരമെന്ന പേരിൽ ജാനു ഇപ്പോൾ ഇറങ്ങിയിരിക്കുന്നത് ആദിവാസി കളെ ബിജെപിയിലേക്ക് എത്തിക്കാൻ വേണ്ടിയെന്ന് എകെഎസ്
കൽപ്പറ്റ: സി.കെ. ജാനു ഭൂസമരമെന്നപേരിൽ ഇപ്പോൾ ഇറങ്ങിത്തിരിക്കുന്നത് സംഘപരിവാർബിജെപി ഗൂഢാലോചനയുടെ ഭാഗമാണെന്ന് എകെഎസ് ജില്ലാകമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. ബിജെപി ക്യാന്പിലേക്ക് ജില്ലയിലെ ആദിവാസികളെ എത്തിക്കാനുള്ള നീക്കം വിലപ്പോവില്ല. നൂറുകണക്കിന് ആദിവാസികൾക്ക് ഇനിയും ഭൂമി ലഭിക്കേണ്ടതുണ്ട്. മുഴുവൻ ആദിവാസികൾക്കും അർഹമായ ഭൂമി ലഭിക്കണമെന്നുതന്നെയാണ് എകഐസ് ആവശ്യപ്പെടുന്നത്. അത് മുത്തങ്ങ സമരത്തിൽ പങ്കെടുത്തവർക്ക് മാത്രംപോര. ആദിവാസികൾക്ക് പൊതുവായി ഭൂമി നൽകുന്പോൾ അവരെ വിഭജിച്ച് നിർത്തുന്നത് ഗുണകരമാവില്ല. ആദിവാസികൾക്ക് ഭൂമി നൽകുന്നതിനുള്ള നടപടികൾ നീണ്ടുപോകുന്നതിന്റെ ഉത്തരവാദിത്വം ജാനുവിന് തന്നെയാണ്. ജനാധിപത്യമര്യാദ പ്രകാരം സർക്കാരുമായി ചർച്ച നടത്താൻ പോലും തയ്യാറാകാതെ പെട്ടെന്ന് സമരവുമായി വരുകയാണ് ജാനു. ഇത് ദുരുദ്ദേശപരമാണെന്നും എകെഎസ് പറഞ്ഞു.
Read Moreഎന്തൊരു കഷ്ടം, എന്തൊരു പതനം..! സവർണജാതി കോമരങ്ങളോട് കലഹിച്ച ഗുരുവിന്റെ ആശയം അതേ ജാതിക്കോമരങ്ങൾക്കു മുന്നിൽ അടിയറവയ്ക്കുന്നത് ചരിത്രനിഷേധം
പാനൂർ: ഒരുകാലത്ത് വർഗീയ സംഘടനകളിൽ പ്രവർത്തിക്കാൻ മടിച്ചവർ ഇന്ന് പരസ്യമായി തന്നെ രംഗത്തുവരാൻ തയാറായിരിക്കുകയാണെന്നു വി.എസ്. അച്യുതാനന്ദൻ. ചൊക്ലി മേനപ്രം പള്ളിപ്രത്ത് ഉമ്മർ സ്മാരക ഗ്രന്ഥാലയത്തിന്റെയും ഇ.എം.എസ് സ്മാരക മന്ദിരത്തിന്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമുദായിക സംഘടനകളിലും വർഗീയ സംഘടനകളിലും പരസ്യമായി പ്രവർത്തിക്കുവാൻ മടിച്ചിരുന്നവർ പോലും ഇന്ന് അവയുമായി ബന്ധപ്പെടുന്നു. വർഗീയ വികാരവും സാമുദായിക വികാരവും ഉയർത്തി വോട്ടു ബാങ്കുകൾ സൃഷ്ടിച്ച് സമ്മർദ ശക്തികളാവുകയാണ്. സവർണജാതി കോമരങ്ങളോട് എന്നും കലഹിച്ച ഗുരുവിന്റെ ആശയം അതേ ജാതിക്കോമരങ്ങൾക്കു മുന്നിൽ അടിയറവയ്ക്കുന്നത് എസ്എൻഡിപി യോഗത്തിന്റെ ചരിത്രം നിഷേധിക്കൽ കൂടിയാണെന്നും അദ്ദേഹം പറഞ്ഞു. എ.എൻ. ഷംസീർ എംഎൽഎ അധ്യക്ഷനായി. പി. ഹരീന്ദ്രൻ, കെ.കെ. പവിത്രൻ, വി. ഉദയൻ, നിഷാനന്ദ് എന്നിവർ പ്രസംഗിച്ചു.
Read Moreനമുക്കും ഒന്നു പോയാലോ..! ബംഗ്ലളൂരിലേക്ക് കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റിൽ യാത്രപോകാം: കൈനിറയെ സമ്മാനവും നേടാം
ചെറുപുഴ : കാഞ്ഞങ്ങാട് ഡിപ്പോയില്‍ നിന്ന് പുതിയതായി സര്‍വീസ് ആരംഭിച്ച ബംഗളൂരു കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാര്‍ക്കു സമ്മാനപദ്ധതിയും. മലയോരമേഖലാ പാസഞ്ചര്‍ അസോസിയേഷനാണു സമ്മാനപദ്ധതി ആരംഭിച്ചിരിക്കുന്നത്. കാഞ്ഞങ്ങാട് നിന്നു പുതിയതായി സര്‍വീസ് ആരംഭിച്ചു വെള്ളരിക്കുണ്ട്, ചെറുപുഴ, ഇരിട്ടി വഴി ബംഗളൂരുവിലെത്തുന്ന സൂപ്പര്‍ഫാസ്റ്റ് ബസില്‍ ആദ്യത്തെ 30 ദിവസം യാത്രചെയ്യുന്നവരില്‍ നിന്നു നറുക്കെടുക്കുന്ന 10 പേര്‍ക്കും ഒടയംചാല്‍ മുതല്‍ പയ്യാവൂര്‍ വരെയുള്ള ഭാഗങ്ങളില്‍ നിന്ന് ഏറ്റവും കൂടുതല്‍ ടിക്കറ്റ് ബുക്കുചെയ്യുന്ന ഏജന്‍സിക്കുമാണ് ആകര്‍ഷകമായ സമ്മാനം ലഭിക്കുക. റൂട്ടിലെ 25 കേന്ദ്രങ്ങളില്‍ ബസിന് സ്വീകരണവും ഒരുക്കിയിട്ടുണ്ടെന്ന് അസോസിയേഷന് കണ്‍വീനര്‍ എം.വി.രാജുഅറിയിച്ചു.വൈകുന്നേരം 6.20 ന് കാഞ്ഞങ്ങാട്ട്നിന്നു യാത്ര ആരംഭിച്ചു 8.15 ചെറുപുഴ, 10 ന് ഇരിട്ടി, പുലര്‍ച്ചെ 1.45ന് മൈസൂരു, രാവിലെ 5.30ന് ബെംഗളൂരു എന്നിങ്ങനെയും തിരികെ രാത്രി 10 ന് ബംഗളൂരു, പുലര്‍ച്ചെ 1.45 ന് മൈസൂരു, രാവിലെ 5.35ന് ഇരിട്ടി,…
Read Moreനിങ്ങളുടെ സുധീരമനസാ പറയുന്നേ..!..! ബിജെപിയും സിപിഎമ്മും ആയുധം താഴെവച്ചാലേ കണ്ണൂരിൽ സമാധാനം പുലരുകയു ള്ളുവെന്ന് വി.എം. സുധീരൻ
തേഞ്ഞിപ്പലം: കേരളത്തിൽ രാഷ്ട്രീയ കൊലപാതകങ്ങൾ അരങ്ങു തകർക്കുകയാണെന്നും രാഷ്ട്രീയപരമായ നേട്ടങ്ങളുണ്ടാക്കാനാണ് ഇതിലൂടെ ബിജെപിയും സിപിഎമ്മും ശ്രമിക്കുന്നതെന്നും കണ്ണൂരിൽ സമാധാനം പുലരണമെങ്കിൽ ബിജെപിയും സിപിഎമ്മും ആയുധം താഴെവയ്ക്കാൻ തയാറാകണമെന്നും കെപിസിസി പ്രസിഡന്റ് വി.എം സുധീരൻ. കേന്ദ്രസംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ എം.കെ മുനീർ എംഎൽഎ നയിക്കുന്ന യുഡിഎഫ് മേഖലാ ജാഥയ്ക്കു വള്ളിക്കുന്ന് മണ്ഡലം കമ്മിറ്റി ചേളാരിയിൽ നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.അച്ഛാദിൻ വാഗ്ദാനം ചെയ്ത നരേന്ദ്രമോദി സർക്കാർ ചീത്ത ദിനങ്ങളാണ് സമ്മാനിക്കുന്നതെന്നും ഇ. അഹമ്മദിനോട് കാണിച്ചത് ഏറ്റവും വലിയ ക്രൂരതയാണെന്നും സുധീരൻ പറഞ്ഞു. എ.കെ അബ്ദുറഹ്മാൻ അധ്യക്ഷനായിരുന്നു. പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ, പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, കെ.എൻ.എ ഖാദർ, ഡിസിസി പ്രസിഡന്റ് വി.വി പ്രകാശ്, പി. അബ്ദുൾ ഹമീദ് എംഎൽഎ, എ.പി അനിൽകുമാർ എംഎൽഎ, ഇ. മുഹമ്മദ് കുഞ്ഞി, കൃഷ്ണൻ കോട്ടുമല,…
Read Moreനേതൃത്വത്തെ കണ്ടല്ലേ പഠിക്കുന്നത്..! സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് മർദനം; ലോക്കൽ കമ്മിറ്റി പുറത്താക്കിയ അംഗങ്ങളെ ഏരിയ കമ്മിറ്റി തിരിച്ചെടുത്തു
പ്രബൽ ഭരതൻ കോഴിക്കോട്: ബ്രാഞ്ച് സെക്രട്ടറിയെ മർദിച്ച രണ്ട് അംഗങ്ങളെ പുറത്താക്കിയ ലോക്കൽ കമ്മിറ്റിയുടെ നടപടി മരവിപ്പിച്ച് ഏരിയകമ്മിറ്റി ഇടപെട്ട് തിരിച്ചെടുത്തു. കോഴിക്കോട് കോർപറേഷൻ പരിധിയിലെ പാർട്ടി ഗ്രാമമായ കരുവിശേരിയിലാണ് പ്രാദേശിക നേതാക്കളെ ഞെട്ടിച്ച നടപടിയുണ്ടായത്. സിപിഎം പറമ്പത്ത് ബ്രാഞ്ച് അംഗങ്ങളായ അഭിജിത്ത്, അഭി എന്നിവിരെയാണ് ഏരിയ കമ്മിറ്റിയിലെ ചില നേതാക്കളുടെ ഇടപെടലിനെ തുടർന്ന് തിരിച്ചെടുത്തത്. പുതുക്കളങ്ങര പാറമ്മൽ ബ്രാഞ്ച് സെക്രട്ടറി ബൈജുവിനെ മർദിച്ചതിനെ തുടർന്നാണ് ഇവരെ ലോക്കൽ കമ്മിറ്റി മൂന്ന് മാസം മുന്‍പ് പുറത്താക്കിയിരുന്നത്. എന്നാൽ ലോക്കൽ കമ്മിറ്റിയുടെ നടപടി മരവിപ്പിച്ച് കഴിഞ്ഞ ദിവസം ഏരിയ കമ്മിറ്റി റിപ്പോർട്ട് നൽകി, രണ്ടു പേരെയും ബ്രാഞ്ചിൽ തിരിച്ചെടുക്കുകായയിരുന്നു. 2016 സെപ്റ്റംബറിൽ ഒരു വിവാഹ വീട്ടിൽ ബഹളമുണ്ടാക്കിയ ബ്രാഞ്ചംഗങ്ങളെ അനുനയിപ്പിക്കാൻ ശ്രമിക്കവെയാണ് ബ്രാഞ്ച് സെക്രട്ടറിയായ ബൈജുവിന് മർദനമേൽക്കുന്നത്. തുടർന്ന് ബൈജു ലോക്കൽ കമ്മിറ്റിക്കും ജില്ലാ കമ്മിറ്റിക്കും പരാതി നൽകുകയായിരുന്നു.…
Read Moreഇവനെയൊക്കെ..! ഐഎസ് ബന്ധമുള്ള മലയാളി യുവാവ് അറസ്റ്റിൽ; കാഞ്ഞങ്ങാട് ലക്ഷ്മി നഗർ നിവാസിയായ മൊയിനുദ്ദീനാണ് അറസ്റ്റിലായത്
കൊച്ചി: ഐഎസ് ബന്ധമുള്ള മലയാളി യുവാവിനെ എൻഐഎ അറസ്റ്റു ചെയ്തു. കാസർഗോഡ് കാഞ്ഞങ്ങാട് ലക്ഷ്മി നഗർ നിവാസിയായ പാറക്കടവത്ത് മൊയിനുദ്ദീൻ(25) യെ ആണ് ഇന്നലെ ഡെൽഹിയിലെ ഐജിഐ എയർപോർട്ടിൽ വച്ച് അറസ്റ്റു ചെയ്തത്. അബുദാബിയിൽ നിന്ന് ഡൽഹിയിലെത്തിയതായിരുന്നു ഇയാൾ. ഇയാളെ എൻഐഎ ആസ്ഥാനത്തെത്തിച്ചു ചോദ്യം ചെയ്തു. കഴിഞ്ഞ ഒക്ടോബറിൽ കണ്ണൂരിലെ കനകമല കുന്നിൽ നിന്നു പിടികൂടിയ ഐഎസ് ബന്ധമുള്ള യുവാക്കളുടെ സംഘത്തിലെ പ്രധാനിയായിരുന്നു ഇയാൾ. സമൂഹമാധ്യമമായ ടെലഗ്രാമിലൂടെ ഇവരുമായി ഇയാൾ ബന്ധപ്പെട്ടതിന്റെയും തെളിവുകൾ ലഭിച്ചിട്ടുണ്ട്. അബു അൽ ഇന്തോനേസി, ഇബൻ അബ്ദുല്ല എന്നീ പേരുകളിലായിരുന്നു ഇയാൾ ടെലഗ്രാം ഗ്രൂപ്പിൽ അറിയപ്പെട്ടിരുന്നത്. ഇയാൾ അബുദാബിയിൽ നിന്നു തീവ്രവാദ പ്രവർത്തനങ്ങൾക്കു സാന്പത്തിക സഹായം നൽകി വന്നിരുന്നതായി മുന്‍പ് കേരളത്തിൽ വച്ച് അറസ്റ്റിലായവർ മൊഴി നൽകിയിട്ടുള്ളതായും എൻഐഎ അധികൃതർ അറിയിച്ചു. എൻഐഎ പ്രത്യേക കോടതിയിൽ ഇന്നു ഹാജരാക്കിയശേഷം കേരളത്തിലെത്തിക്കും.
Read Moreഎടോ, ഇവിടെ അതൊന്നും നടക്കില്ല..! കേരളത്തിൽ കൂടുതൽ വേരാട്ടം ഉണ്ടാക്കാൻ ആർഎസ്എസ് വർഗീയത പ്രചരിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് പിണറായി വിജയൻ
കൂത്തുപറമ്പ്: ജനങ്ങളെ ഭിന്നിപ്പിച്ചു വർഗീയത പ്രചരിപ്പിക്കാനാണ് ആർഎസ്എസ് ശ്രമിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. മതനിരപേക്ഷത തകർക്കാനുള്ള നീക്കമാണ് ആർഎസ്എസ് പല രീതിയിലും നടത്തുന്നത്. എന്നാൽ ഈ കാര്യത്തിൽ കേരളത്തിൽ ഉദ്ദേശിച്ച രീതിയിലുള്ള വേരോട്ടമുണ്ടാക്കാൻ ആർഎസ്എസിനു സാധിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പാതിരിയാട് വാളാങ്കിച്ചാലിൽ വെട്ടേറ്റു മരിച്ച സിപിഎം ലോക്കൽ കമ്മിറ്റിയംഗം കെ.മോഹനൻ കുടുംബസഹായ ഫണ്ട് കൈമാറി പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. പി.ബാലൻ അധ്യക്ഷത വഹിച്ചു. പി.കെ.ശ്രീമതി എംപി, പി.ജയരാജൻ, കെ.കെ.നാരായണൻ, കെ. മനോഹരൻ, കെ.ധനഞ്ജയൻ, കെ.വി.വാസു, സി.പി.രാജൻ, സി.ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. കൊല്ലപ്പെട്ട മോഹനന്റെ ഭാര്യ സുചിത്ര, മക്കളായ മിഥുൻ, സ്നേഹ എന്നിവർ ചേർന്നാണു കുടുംബ സഹായ ഫണ്ട് ഏറ്റുവാങ്ങിയത്. – See more at:
Read Moreപകലെന്നോ രാത്രിയെന്നോ ഇല്ല..! ഇനി ഇരുചക്രവാഹനങ്ങൾ മുഴുവൻ സമയവും പ്രകാശിക്കും! ഹെഡ് ലൈറ്റ് “ഓഫാക്കാൻ കഴിയാത്ത’ സ്കൂട്ടറുകൾ വിപണിയിലെത്തി
പ്രവീണ്‍ തോട്ടത്തിൽ പരപ്പനങ്ങാടി: ഇന്ത്യൻ റോഡുകളിൽ ഇനി മുതൽ പകൽരാത്രി ഭേദമന്യേ പുതിയ ഇരുചക്രവാഹനങ്ങൾ മുഴുവൻ സമയവും ഹെഡ് ലൈറ്റ് പ്രകാശിപ്പിച്ചായിരിക്കും യാത്ര. ഇരുചക്രവാഹനങ്ങളുടെ ഭേഗഗതി വരുത്തിയ മുഴുവൻ മോഡലുകളും വിപണിയിലെത്തി. ഈവർഷം മുതൽ കന്പനി ഇറക്കിയ എല്ലാ ഇന്ത്യൻ നിർമിത ഇരുചക്രവാഹനങ്ങൾ ഇത്തരത്തിൽ ഭേദഗതി വരുത്തിയ വാഹനങ്ങളാണ് വിപണിയിൽ എത്തി തുടങ്ങിയത്. ഹാൻഡിലിൽ ഘടിപ്പിച്ച ഹെഡ് ലൈറ്റ് ഓണ്‍ സ്വിച്ച് ഇനി മുതൽ ഉണ്ടാകില്ല. ഡിം ആൻഡ് ബ്രൈറ്റ് സ്വിച്ച് മാത്രം ഫിറ്റ് ചെയ്താണ് വാഹനങ്ങൾ എത്തുന്നത്. വ്യാപകമായ രീതിയിൽ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് കുറയ്ക്കാൻ ഇത് സഹായകമാകുമെന്നതാണ് കണക്കുകൂട്ടുന്നത്. റോഡ് സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് കേന്ദ്ര ഗവണ്മെന്റ് ഇത്തരത്തിലുള്ള ഒരു പരിഷ്കാരം ഇരുചക്രവാഹനത്തിൽ വരുത്താനായി നിർമാണ കന്പനികൾക്ക് നിർദേശം നൽകിയത്. ഇത് പാലിക്കാത്ത ഒരു വാഹനവും ആർടിഒ അതത് ഓഫീസുകളിൽ റജിസ്ട്രേഷൻ അനുവദിക്കില്ല. നേരത്തെ തന്നെ…
Read More