മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽനിന്നു പാന്റിനുള്ളിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന സ്വർണം പിടികൂടി.ദുബായിൽനിന്നു എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ കോഴിക്കോട് വടകര സ്വദേശി ഫസ്നീറിൽനിന്നാണ് 25 ലക്ഷം രൂപ വരുന്ന സ്വർണം കസ്റ്റംസ് പിടികൂടിയത്. കസ്റ്റംസ് ചെക്കിംഗ് ഇൻ പരിശോധനയിൽ സംശയം തോന്നിയതിനെ തുടർന്നു കസ്റ്റംസ് ഉദ്യോഗസ്ഥർ യാത്രക്കാരനെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്. പേസ്റ്റ് രൂപത്തിലുള്ള സ്വർണം പാന്റിനുള്ളിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. 25 ലക്ഷം രൂപ വരുന്ന 412 ഗ്രാം സ്വർണമാണ് ഇയാളിൽനിന്നു പിടികൂടിയത്. പേസ്റ്റ് രൂപത്തിലുള്ള സ്വർണം പിന്നീട് വേർതിരിച്ചെടുത്തു. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ ഇ.വി.ശിവരാമൻ, സൂപ്രണ്ട് സുമിത് കുമാർ, ഇൻസ്പെക്ടർമാരായ രാധാകൃഷ്ണൻ, ഷെമ്മി, രാജശേഖര റെഡ്ഡി, നിതീഷ്, ഹവിൽദാർ വത്സല, ബോബിൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തി സ്വർണം കണ്ടെത്തിയത്.
Read MoreCategory: Kannur
ചായ നല്‍കിയില്ല; ഭാര്യയെ വെട്ടിയ ഭര്‍ത്താവ് കസ്റ്റഡിയില്‍; മകൾക്കും അക്രമത്തിൽ പരിക്ക്
പയ്യന്നൂര്‍: ഭാര്യയെ കത്തികൊണ്ടു കുത്തിയും മര്‍ദിച്ചും പരിക്കേൽപ്പിച്ച സംഭവത്തില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍. ഗുരുതര പരിക്കുകളോടെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന ഏഴിമല ടോപ് റോഡ് കിണര്മുക്കിന് സമീപം നരിക്കുന്നേല്‍ തങ്കമണി(45)യുടെ പരാതിയിലാണ് ഭര്‍ത്താവ് ലാലുവിനെ പയ്യന്നൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ മകള്‍ക്കും അക്രമത്തില്‍ പരിക്കേറ്റിരുന്നു. രക്ഷപ്പെട്ട കുട്ടിയില്‍നിന്നു വിവരമറിഞ്ഞവരാണ് തങ്കമണിയെ പയ്യന്നൂര്‍ താലൂക്ക് ആശുപത്രയിലെത്തിച്ചത്. പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. മൂന്നുവര്‍ഷമായി ഇവിടെ വാടകയ്ക്കു താമസിക്കുകയാണ് മൂന്നു മക്കളടങ്ങുന്ന ഇവരുടെ കുടുംബം.
Read Moreപഴയങ്ങാടിയിൽ ലീഗ് നേതാവിന്റെ വീടാക്രമിച്ച 2 പേർ അറസ്റ്റിൽ; വാതിൽ തുറക്കാത്തതിനാൽ, പോലീസ് പറയുന്നതിങ്ങനെ…
പഴയങ്ങാടി: പഴയങ്ങാടി പഴയ ബസ്സ്റ്റാൻഡിന് സമീപമുള്ള മുൻ മാടായി പഞ്ചായത്തംഗവും മുസ്ലിം ലീഗ് നേതാവുമായ പി.എം. ഹനീഫയുടെ വീടിന് നേരേ ആക്രമണം നടത്തിയ രണ്ട് യുവാക്കളെ പഴയങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. എരിപുരം സ്വദേശിയും ഹനീഫയുടെ സഹോദരി പുത്രനുമായ പി.എം. ഷഹീൻ (36), സുഹൃത്തായ നെരുവമ്പ്രം സ്വദേശി മുഹമ്മദ് ജിഷാൻ (32) എന്നിവരെയാണ് പഴയങ്ങാടി എസ്ഐ രൂപ മധുസൂദനൻ അറസ്റ്റ് ചെയ്തത്. സമീപങ്ങളിലെ സിസി ടിവി കാമറകളിൽ നടത്തിയ പരിശോധനയിൽ പ്രതികളെ തിരിച്ചറിഞ്ഞാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പുലർച്ചെ ഒന്നോടെയാണ് ഹനീഫയുടെ വീട്ടിൽ എത്തിയ ഇവർ ആക്രമണം നടത്തിയത്. വീടിന്റെ മുൻ വശത്തെ ജനൽ ഗ്ലാസുകൾ അടിച്ചു തകർക്കുകയും പൂച്ചെട്ടികളും മറ്റും തകർത്തതിനുശേഷം പുറത്തെ സോഫാ സെറ്റുകകൾ നശിപ്പിക്കുകയും വാതിൽ ചവിട്ടിതുറക്കാനുള്ള ശ്രമം നടത്തുകയുംചെയ്തു. പുലർച്ചയോടെ വീട്ടിലിലെത്തിയ രണ്ടംഗ സംഘം കോളിംഗ് ബെൽ അടിച്ചതിനുശേഷം വാതിൽ…
Read Moreസിപിഎം പ്രവർത്തകന്റെ വീട്ടിൽ റീത്ത് വച്ച കേസിൽ സിപിഎമ്മുകാർ അറസ്റ്റിൽ
ചക്കരക്കൽ: സിപിഎം പ്രവർത്തകന്റെ വീട്ടിലെ വരാന്തയിൽ റീത്ത് വച്ച സംഭവത്തിൽ പോലീസ് പിടിയിലായത് സിപിഎം പ്രവർത്തകർ. ചക്കരക്കൽ പ്രസ്ഫോറം ഭാരവാഹിയും ഗ്രാന്മ ന്യൂസ് പ്രതിനിധിയുമായ കണയന്നൂരിലെ എ.സി. ഷൈജുവിന്റെ വീട്ടിൽ റീത്ത് വച്ച കേസിലാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ കണയന്നൂരിലെ ഷെരീഫ്, ഇയാളുടെ സുഹൃത്തും സിപിഎം പ്രവർത്തകനുമായ ഷിജിൽ എന്നിവരെ ചക്കരക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. മൂന്നാഴ്ച മുന്‍പായിരുന്നു വീട്ടുവരാന്തയിൽ റീത്ത് വച്ചത്. ഷിജിലിന് വീട് നിർമാണവുമായി ബന്ധപ്പെട്ട വ്യക്തിവിരോധമുണ്ടായിരുന്നുവത്രെ. ഇതാണ് റീത്ത് വയ്ക്കലിന് കാരണമായതെന്നു കണ്ടെത്തിയാണ് പോലീസ് കഴിഞ്ഞദിവസം ഇവരെ അറസ്റ്റ് ചെയ്തത്.
Read Moreകണ്ണൂർ സിറ്റിയിൽ 17 കാരി ഗർഭിണി: 26കാരനെതിരേ കേസ്
കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഗർഭിണിയായ സംഭവത്തിൽ എടക്കാട് സ്വദേശിയായ 26 കാരനെതിരെ പോലീസ് കേസെടുത്തു. പെൺകുട്ടിയെ പരിശോധിച്ച ഡോക്ടറുടെ പരാതിയിലാണ് കണ്ണൂർ സിറ്റി പോലീസ് കേസെടുത്ത്. പെൺകുട്ടിയുടെയും യുവാവിന്റെയും വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. പെൺകുട്ടിക്ക് 18വയസ് ആയശേഷം വിവാഹം നടത്താനാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ ഇതിനിടെ പെൺകുട്ടിയെ ബന്ധുവീട്ടിൽ കൊണ്ടുപോയി യുവാവ് പീഡിപ്പിച്ചെന്നാണ് ഡോക്ടർ നൽകിയ പരാതിയിൽ പറയുന്നത്.
Read Moreറോഡിൽവച്ച് യുവതിയെ കയറിപ്പിടിച്ചു; യുവാവ് അറസ്റ്റിൽ
കണ്ണൂർ: പുതിയ ബസ് സ്റ്റാൻഡിലേക്ക് നടന്നുപോകുകയായിരുന്ന യുവതിയെ കയറിപ്പിടിച്ച യുവാവ് അറസ്റ്റിൽ. അഴീക്കോട് മൂന്ന് നിരത്ത് സ്വദേശി യദുൽ കൃഷ്ണദാസ്(24) ആണ് അറസ്റ്റിലായത്. ഇന്നലെ വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം. തളിപ്പറമ്പ് സ്വദേശിനിയായ യുവതി പുതിയ ബസ് സ്റ്റാൻഡിലേക്ക് ബസ് കയറാനായി പോയപ്പോൾ പുറകിൽ നിന്ന് എത്തിയ യുവാവ് കയറിപിടിക്കുകയായിരുന്നു. യുവതി ബഹളം വച്ചതോടെ ആളുകൾ കൂടുകയും വനിതപോലീസ് എത്തി യുവാവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
Read Moreലക്ഷങ്ങളുടെ മയക്കുമരുന്നുമായി യുവതിയടക്കം 4 പേർ പിടിയിൽ
കണ്ണൂർ: കണ്ണൂർ നഗരത്തിൽ ലക്ഷങ്ങൾ വിലവരുന്ന ലഹരിമരുന്നുമായി യുവതിയടക്കം നാലുപേർ പിടിയിൽ. പുതിയതെരു സ്വദേശി സി. റിസ്വാൻ (22), മൈതാനപള്ളി സ്വദേശി ടി.പി. ദിൽഷിദ് (33), റിസ്വാന്റെ സഹോദരൻ മുഹമ്മദ് യാസർ (26), മരക്കാർകണ്ടി സ്വദേശിനി അപർണ അനീഷ് (19) എന്നിവരെയാണ് കണ്ണൂർ ടൗൺ പോലീസ് പിടികൂടിയത്. രണ്ടിടങ്ങളിൽനിന്നായാണ് ഇവരെ പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂരിലെ ഒരു ലോഡ്ജിൽ പരിശോധന നടത്തിയപ്പോഴാണ് യാസറും അപർണയും ലഹരിമരുന്ന് ഉപയോഗത്തിനിടെ പിടിയിലായത്. ഇവരുടെ കൈയിൽനിന്നു 1.4 ഗ്രാം എംഡിഎംഎ പോലീസ് കണ്ടെടുത്തു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ലഹരിമരുന്ന് സംഘത്തെകുറിച്ച് വിവരം ലഭിച്ചത്. ഇവർ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ തളാപ്പ് ജോൺമില്ലിന് സമീപത്ത് നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽനിന്നു റിസ്വാനെയും ദിൽഷിദിനെയും പിടികൂടി. ഇരുവരുടെയും കൈയിൽനിന്നു 156.61 ഗ്രാം എംഡിഎംഎയും 111.72 ഗ്രാം ഹാഷിഷ് ഓയിലും മൂന്ന് മൊബൈൽ ഫോണും ഹാഷിഷ് ഓയിൽ ഒഴിക്കാനായി…
Read Moreവ്യാജ തിരിച്ചറിയൽ കാർഡ് വിവാദം; കണ്ണൂരിൽ രാഹുലും സുധാകരനും കൂടിക്കാഴ്ച നടത്തി
കണ്ണൂർ: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡ് വിവാദവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാക്കൂട്ടത്തിൽ കെപിസിസി അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തി. ഇന്നു രാവിലെ കണ്ണൂരിൽ എത്തിച്ചേർന്ന രാഹുൽ കെപിസിസി അധ്യക്ഷൻ കെ. സുധാകരന്റെ വീട്ടിൽവച്ചാണ് കൂടിക്കാഴ്ച നടത്തിയത്.വ്യാജ തിരിച്ചറിയൽ കാർഡുകൾ വ്യാപകമായി നിർമിച്ചെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റുചെയ്തിരുന്നു. പ്രതികളുടെ കൈവശമുള്ള ലാപ്ടോപ്പിൽ നിന്നും ഫോണുകളിൽ നിന്നും വ്യാജ കാർഡിന്റെ കോപ്പികൾ ഉൾപ്പെടെ ലഭിച്ചിരുന്നു. സംശയമുള്ള പലരും ഒളിവിലാണെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട രാഹുൽ മാക്കൂട്ടത്തിനെ ചോദ്യംചെയ്യുവാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. ചോദ്യംചെയ്യലിന് ശനിയാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസും നൽകിയിട്ടുണ്ട്. വ്യാജ തിരിച്ചറിയൽ കാർഡുമായി ബന്ധപ്പെട്ട് കെപിസിസി അധ്യക്ഷന്റെ പ്രതികരണവും ഇതുവരെയുണ്ടായിട്ടില്ല. ഇതിനിടയിലാണ് ഇന്നു രാവിലെ രാഹുൽ മാക്കൂട്ടത്തിൽ കെ. സുധാകരനുമായി…
Read Moreകണ്ണൂർ വിമാനത്താവളത്തിൽ സ്വർണവേട്ട; മലദ്വാരത്തിൽ ഒളിപ്പിച്ചു വച്ചത് 1216 ഗ്രാം സ്വർണം; വിപണിയിൽ 66 ലക്ഷം രൂപയുടെ സ്വർണ്ണം
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ സ്വർണവേട്ട. 66.77 ലക്ഷം രൂപ വരുന്ന 1095.5 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടി. മസ്ക്കറ്റിൽനിന്നും എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ ചപ്പാരപ്പടവ് കൂവേരി സ്വദേശി ഹമീദ് മുഹമ്മദിൽ (21) നിന്നാണ് കണ്ണൂർ കസ്റ്റംസ് പ്രിവന്റീവ് ഡിവിഷൻ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ സ്വർണം പിടികൂടിയത്. ചെക്കിംഗ് ഇൻ പരിശോധനയിൽ സംശയം തോന്നിയതിനെ തുടർന്നു യാത്രക്കാരനെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്. സ്വർണ മിശ്രിതം നാല് ക്യാപ്സ്യൂളുകളിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചു വച്ചാണു കടത്താൻ ശ്രമിച്ചത്. പിടികൂടുമ്പോൾ 1216 ഗ്രാം സ്വർണമുണ്ടായിരുന്നുവെങ്കിലും വേർതിരിച്ചെടുത്തപ്പോൾ 1095 ഗ്രാമാണ് ലഭിച്ചത്. കസ്റ്റംസ് അസി. കമ്മിഷണർ ഇ. വികാസ്,സൂപ്രണ്ടുമാരായ എൻ.സി. പ്രശാന്ത്, പി.കെ.ഹരിദാസൻ, ഇൻസ്പെക്ടർ രാജൻ റായി,ഹെഡ് ഹവൽദാർ ബാലൻ കുനിയിൽ, ഡ്രൈവർ സജിത്ത് കുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തി സ്വർണം കണ്ടെത്തിയത്.
Read Moreനമസ്കരിക്കാൻ നേരം ബാഗ് താഴെ വച്ചു; ആരോഗ്യവകുപ്പ് ജീവനക്കാരന്റെ ഒന്നരലക്ഷവും മൊബൈലും മോഷണം പോയി
തലശേരി: മസ്ജിദിൽ നമസ്കരിക്കാൻ കയറിയ ആരോഗ്യവകുപ്പ് ജീവനക്കാരന്റെ ഒന്നരലക്ഷം രൂപയും മൊബൈൽഫോണും കവർന്നു. മാഹിയിലെ ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥൻ തലശേരി സീതി സാഹിബ് റോഡിലെ റിജാസിന്റെ പണവും മൊബൈൽഫോണും അടങ്ങിയ ബാഗാണ് മോഷണംപോയത്. ഇന്നലെ വൈകുന്നേരമാണ് സംഭവം. റെയിൽവേ സ്റ്റേഷന് സമീപമുള്ള പള്ളിയിൽ സന്ധ്യാ നമസ്കാരത്തിന് കയറിയപ്പോൾ ബാഗ് പള്ളി ഹാളിൽ വച്ചു. നമസ്കാരം കഴിഞ്ഞ് വന്നപ്പോൾ ബാഗ് കാണാനില്ലായിരുന്നു. തുടർന്ന് റിജാസ് ടൗൺ പോലീസിൽ പരാതി നൽകി. സ്വർണം വാങ്ങാനും മറ്റുമായി സൂക്ഷിച്ച പണമാണ് മോഷണംപോയതെന്ന് റിജാസ് പോലീസിന് നൽകിയ പരാതിയിൽ പറഞ്ഞു. സിഐ എം. അനിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പള്ളിയിലെയും പരിസരത്തെയും സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചുവരികയാണ്.
Read More