കാസര്‍ഗോഡ്: ഡ്രൈവിംഗ് ലൈസന്‍സിനും വാഹനങ്ങളുടെ രജിസ്ട്രേഷനും കൈക്കൂലി വാങ്ങിയ കാസര്‍ഗോഡ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ വി.അനില്‍കുമാറിനെ സര്‍വീസില്‍നിന്ന് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. ഗതാഗതവകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍ ആണ് ഉത്തരവിറക്കിയത്. 2021 ജനുവരി ഒന്നിന് കാസര്‍ഗോഡ് ആര്‍ടി ഓഫീസില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ അനില്‍കുമാര്‍ അടയ്ക്കമുള്ള ഉദ്യോഗസ്ഥര്‍ നിയമവിരുദ്ധമായി പല തരത്തില്‍ ഏജന്റുമാരേയും ഡ്രൈവിംഗ് സ്കൂള്‍ അധികൃതരേയും സ്വാധീനിച്ച് സാമ്പത്തികനേട്ടം ഉണ്ടാക്കുന്നതായി വിജിലന്‍സ് പരിശോധനയില്‍ വ്യക്തമായി. ആര്‍ടി ഓഫീസ് ഏജന്റായി പ്രവര്‍ത്തിക്കുന്ന സുരേഷ് അനധികൃതമായി പിരിച്ചെടുത്ത തുക അനില്‍കുമാറിന് കൈമാറുന്നതും മറ്റ് ഉദ്യോഗസ്ഥര്‍ക്ക് വീതംവച്ച് നല്‍കുന്നതായും ശ്രദ്ധയില്‍പ്പെട്ടു. എംവിഐമാരായ പി.ആര്. മനു, സുധാകരന്, സുജിത് ജോര്‍ജ്, മനോജ് കുമാര്‍ എന്നിവര്‍ അനധി കൃത സാമ്പത്തികനേട്ടത്തിനായി സുരേഷിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നതായും വിവരങ്ങള്‍ കൈമാറിയതായും വിജിലന്‍സ് കണ്ടെത്തി. കൂടാതെ 2019 ലെ ഡ്രൈവിംഗ് ലൈസന്‍സ് അപേക്ഷകര്‍ക്ക് യഥാസമയം…
Read MoreCategory: Kannur
എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ; ഇരിട്ടിയിൽ എത്തിയത് അഞ്ച് ചെക്ക് പോസ്റ്റുകൾ കടന്ന്
ഇരിട്ടി: മൈസൂരുവിൽനിന്ന് എംഡിഎംഎയുമായി അഞ്ച് ചെക്ക് പോസ്റ്റുകൾ കടന്ന് ഇരിട്ടിയിലെത്തിയ രണ്ടംഗസംഘം അറസ്റ്റിലായി. നടുവനാട് സ്വദേശി അമൽ ശ്രീധരൻ (25), ഇരിട്ടി കല്ലുമുട്ടി സ്വദേശി ശരത് ദിനേശൻ (32) എന്നിവരാണ് 74 ഗ്രാം എംഡിഎംഎയുമായി അറസ്റ്റിലായത്. കർണാടകയിലെ രണ്ടും കേരളത്തിലെ മൂന്നും ചെക്ക് പോസ്റ്റുകളും കടന്നെത്തിയ സംഘത്തെ കല്ലുമുട്ടിയിൽ വച്ചാണ് ഇരിട്ടി എസ്ഐ സുനിൽ കുമാറും ഡാൻസാഫും ചേർന്ന് പിടികൂടിയത്. ഇവർ സഞ്ചരിച്ച കെഎൽ 78 സി 2950 ആൾട്ടോ കാറും പോലീസ് പിടിച്ചെടുത്തു. പ്രതികളുടെ മയക്കുമരുന്ന് റാക്കറ്റുമായുള്ള ബന്ധത്തെക്കുറിച്ചും ഇവർ ഇതിന് മുൻപും സമാനമായ കുറ്റകൃത്യത്തിൽ അംഗങ്ങൾ ആണോയെന്നും അന്വേഷിച്ചു വരുന്നതായി അന്വേഷണ ചുമതലയുള്ള ഇരിട്ടി സി ഐ കെ.ജെ. വിനോയ് പറഞ്ഞു. ഇന്നലെ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കണ്ണൂരിൽ സ്കൂളും കോളജുകളും കേന്ദ്രീകരിച്ച് ലഹരി വില്പന വ്യാപകമാണെന്നുള്ള ആക്ഷേപം ഉയരുന്ന സാഹചര്യത്തിലാണ്…
Read Moreഅമ്പത്തിനാലുകാരനെ ഹണിട്രാപ്പിൽ കുടുക്കിയത് പത്തൊമ്പതുകാരി ഉൾപ്പെട്ട സംഘം; പിടിയിലായവരിൽ ദമ്പതികളും
തലശേരി: വളപട്ടണം സ്വദേശിയായ മധ്യവയസ്കനെ ഹണി ട്രാപ്പിൽപെടുത്തി കാറും സ്വത്തും തട്ടിയെടുക്കാൻ ശ്രമിച്ച സംഭവത്തിൽ ദന്പതികളുൾപ്പെടെ നാലുപേർ അറസ്റ്റിൽ. തലശേരി ലോട്ടസിനു സമീപം നടമ്മൽ വീട്ടിൽ ജിബിൻ (25), മുഴപ്പിലങ്ങാട് ശ്രീലക്ഷ്മി ഹൗസിൽ അശ്വതി (19), കതിരൂർ വേറ്റുമ്മൽ കേളോത്ത് വീട്ടിൽ സുബൈർ (33), പാനൂർ മുത്താറിപ്പീടിക കണ്ണച്ചാൻകണ്ടിയിൽ വീട്ടിൽ ഷഫ്നാസ് (25) എന്നിവരെയാണ് ടൗൺ സിഐ എം. അനിലും സംഘവും അറസ്റ്റ്ചെയ്തത്. വ്യാപാരിയായ കണ്ണൂർ ചിറക്കൽ ശാന്തിനികേതിൽ മോഹൻ ദാസിന്റെ (56) പരാതിയിലാണ് പോലീസ് കേസെടുത്തത്. സംഭവത്തിൽ ഒരു പതിനെട്ടുകാരി ഉൾപ്പെട്ടതായും സൂചനയുണ്ട്.
Read Moreഅമ്മായിയമ്മയും മരുമകളും തമ്മിൽ സ്ഥിരം വഴക്ക്; മരുമകൾ ഭർതൃമാതാവിന്റെ ദേഹത്ത് ചട്ടുകം പഴുപ്പിച്ച് വച്ചു
കണ്ണൂർ: അമ്മായിയമ്മയും മരുമകളും തമ്മിൽ പ്രശ്നങ്ങൾ സ്ഥിരം കാഴ്ചയാണെങ്കിലും കൊറ്റാളിയിൽ കാര്യം അൽപം പരിധിവിട്ടു പോയി. അമ്മായിമ്മയും മരുമകളും സ്ഥിരമായി വഴക്ക് കൂടുമായിരുന്നു. ഇന്നലെയും ഇവർ തമ്മിൽ വാക്ക് തർക്കം ഉണ്ടായി. ഒടുവിൽ സഹികെട്ട മരുമകൾ ചട്ടുകം പഴുപ്പിച്ച് അമ്മായി അമ്മയുടെ ദേഹത്തുവച്ചു. തുടർന്നു മരുമകൾ കൊല്ലാൻ ശ്രമിച്ചെന്ന് പറഞ്ഞ് പരാതിയുമായി അമ്മായി അമ്മ വനിതാ സ്റ്റേഷനിലേക്ക്. മരുമകളെ സ്റ്റേഷനിൽ വിളിപ്പിച്ചെങ്കിലും ഇരുവരും ഒന്നും രണ്ടും പറഞ്ഞ് വീണ്ടും തർക്കമായി. തുടർന്ന് 61 കാരിയുടെ പരാതിയിൽ മരുമകൾക്കെതിരേ വനിതാ പോലീസ് കേസെടുത്തു.
Read Moreബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് തര്‍ക്കം ! ഖാര്‍ഗെയ്ക്കെതിരേ തളിപ്പറമ്പില്‍ കേസ്
പഴയങ്ങാടി: കേരള പ്രദേശ് കോണ്‍ഗ്രസ് പുനഃസംഘടനയുടെ ഭാഗമായി പുറത്തിറക്കിയ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമാരുടെ നിയമനലിസ്റ്റിനെ ചോദ്യം ചെയ്ത് എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് എതിരെ തളിപ്പറമ്പ് മുന്‍സിഫ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. കണ്ണൂര്‍ ജില്ലയിലെ മാടായി ബ്ലോക്ക് ജനറല്‍ സെക്രട്ടറി എ.വി. സനല്‍കുമാറിന്റെ പരാതിയിലാണു കേസ്. കോണ്‍ഗ്രസിന്റെ ഭരണഘടന തത്വങ്ങളും വ്യവസ്ഥകളും പരസ്യമായി ലംഘിച്ച് ബൂത്ത്തലം മുതലുള്ള സംഘടന തെരഞ്ഞെടുപ്പ് നടത്താതെ സ്വാര്‍ഥ താല്പര്യം മുന്‍നിര്‍ത്തി ഭാരവാഹികളെ തീരുമാനിച്ചതിനെതിരേയാണ് പരാതി നല്‍കിയതെന്ന് എ.വി. സനല്‍കുമാര്‍ പറഞ്ഞു. എഐസിസി അധ്യക്ഷന്‍ തെരഞ്ഞെടുപ്പില്‍ ഭരണഘടനയിലെ വ്യവസ്ഥകള്‍ പാലിക്കാതെ നേതാക്കളുടെ തോഴന്മാരെ നിയമവിരുദ്ധമായി പ്രതിനിധി ലിസ്റ്റില്‍ ഉള്പെടുത്തിയതിനെയും പരാതിയില്‍ ചോദ്യം ചെയ്യുന്നുണ്ട്. ഖാര്‍ഗെയെ കൂടാതെ എഐസിസി ഇലക്ഷന് കമ്മിററി ചെയര്മാന് മധുസൂദനന് മിസ്റി, എഐസിസി ജനറല്‍ സിക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി, കെപിസിസി പ്രസിഡന്റ് കെ. സുധാകരന്, ടി.യു. രാധാകൃഷ്ണന്,…
Read Moreപുറത്തീല്‍ പള്ളി സാമ്പത്തിക ക്രമക്കേട് ! ലീഗ് നേതാവില്‍ നിന്ന് 1.58 കോടി തിരിച്ചു പിടിക്കാന്‍ വഖഫ് ബോര്‍ഡ്
കണ്ണൂര്‍: പുറത്തീല്‍ പള്ളിയിലെ സാന്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ പള്ളി കമ്മിറ്റി മുന്‍ ജനറല്‍ സെക്രട്ടറിയും മുസ്ലിം ലീഗ് കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റുമായ കെപി. താഹിറില്നിന്ന് 1.58 കോടി രൂപ തിരിച്ചു പിടിക്കാന്‍ വഖഫ് ബോര്‍ഡ് ഉത്തരവ്. സാന്പത്തിക തിരിമറി സംബന്ധിച്ച് ക്രിമിനില്‍ കേസെടുക്കാനും വഖഫ് ബോര്‍ഡ് ഉത്തരവിട്ടു.2010 മുതല്‍ 2015 വരയുള്ള കാലത്തെ വരവ് ചെലവുകള്‍ പരിശോധിച്ച് സംസ്ഥാന ഓഡിറ്റ് വകുപ്പ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരമാണ് നടപടി. ഈ കേസില്‍ കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് കുട്ടി ഹാജി രണ്ടാം പ്രതിയും ട്രഷററായിരുന്ന പി.കെ.സി. ഇബ്രാഹിം മൂന്നാം പ്രതിയുമാണ്. നഷ്ടപ്പെട്ട 1,57,79,500 രൂപയും വരവ് ഇനത്തില്‍ ലഭിക്കേണ്ട 9,247 രൂപയുമടക്കം മൊത്തം 1,57,88,747 രൂപയാണ് തിരിച്ചു പിടിക്കുക. പള്ളിക്കമ്മിറ്റി ജനറല്‍ ബോഡിയുടെ പരാതിയില്‍ തലശേരി ചീഫ് ജുഡീഷല്‍ മജിസ്ട്രേട്ട് കോടതി നിര്‍ദേശ പ്രകാരം ചക്കരക്കല്‍ പോലീസ്…
Read Moreവീട്ടുമുറ്റത്ത് നിന്ന പിഞ്ചുകുഞ്ഞിന് നേരെ തെരുവുനായയുടെ ആക്രമണം; ഗുരുതര പരിക്കേറ്റ കുട്ടി ആശുപത്രിയിൽ
കണ്ണൂർ: പാനൂരിൽ പിഞ്ചുകുഞ്ഞിന് നേരെ തെരുവുനായയുടെ ആക്രമണം. പാനൂർ സ്വദേശി കുനിയിൽ നസീറിന്റെ ഒന്നരവയസുകാരനായ മകനെയാണ് നായ ആക്രമിച്ചത്. വീട്ടുമുറ്റത്തു നിൽക്കുകയായിരുന്നു കുട്ടി. മുഖത്തും കണ്ണിനും പരിക്കേറ്റ കുട്ടി മൂന്നുദിവസമായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ആക്രമണത്തിൽ കുട്ടിയുടെ മൂന്ന് പല്ലുകളും നഷ്ടമായി. കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നരയോടെ പാനൂർ അയ്യപ്പക്ഷേത്രത്തിന് സമീപത്താണ് സംഭവം. രക്തത്തിൽ കുളിച്ചനിലയിൽ കണ്ടെത്തിയ കുഞ്ഞിനെ ഉടനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
Read Moreതലശേരി സബ് ജയിലിൽ സഹതടവുകാരാൽ ആക്രമിക്കപ്പെട്ട തടവുകാരന്റെ നില ഗുരുതരം
തലശേരി: തലശേരി സ്പെഷൽ സബ് ജയിലിൽ ക്രൂര മർദ്ദനത്തിനിരയായ റിമാൻഡ് പ്രതിയുടെ നില ഗുരുതരം. കണ്ണിന്റെ കൃഷ്ണമണിയുൾപ്പെടെ തകർന്ന ഗുരുതരാവസ്ഥയിലുള്ള പ്രതിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പുന്നോൽ കരിക്കുന്ന് ഷാജി നിവാസിൽ ഷാജി വില്യംസിനെ (42) യാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ടാണു സംഭവം. വനിതാ കായിക താരങ്ങളുടെ താമസസ്ഥലത്ത് അതിക്രമിച്ചുകടന്ന് അതിക്രമം നടത്താൻ ശ്രമിച്ച കേസിൽ റിമാൻഡിൽ കഴിയുകയായിരുന്ന വില്യംസിനെ സഹതടവുകാർ അക്രമിക്കുകയായിരുന്നു. വെള്ളം കുടിക്കുന്ന സ്റ്റീൽ മൊന്ത കൊണ്ടുള്ള അക്രമത്തിലാണ് ഇയാളുടെ കണ്ണിനു ഗുരുതരമായി പരിക്കേറ്റത്. കണ്ണൂർ മെഡിക്കൽ കോളജിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷമാണ് കോഴിക്കോട്ടേക്കു മാറ്റിയത്. ഇയാളുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
Read Moreതളിപ്പറമ്പിൽൽ കുട്ടി ഡ്രൈവറെ പോലീസ് പിടികൂടി വീട്ടിലെത്തിച്ചു; ആര്‍സി ഉടമയ്ക്കും രക്ഷിതാവിനുമെതിരേ കേസ്
തളിപ്പറമ്പ്: പ്രായപൂര്‍ത്തിയാകാത്ത കുട്ടി വാഹനം ഓടിച്ചതിന് കുട്ടിയുടെ രക്ഷിതാവിനെതിരേയും വാഹന ഉടമയ്ക്കെതിരേയും തളിപ്പറമ്പ് പോലീസ് കേസെടുത്തു. ഇന്നലെ വൈകുന്നേരം ആറോടെയാണ് സംഭവം. പട്ടുവം വെള്ളിക്കീല്‍ പാര്‍ക്കിനടുത്ത് വച്ചാണ് ചെറുകുന്ന് ഭാഗത്തുനിന്നും അശ്രദ്ധമായ രീതിയില്‍ ഇരുചക്ര വാഹനം ഓടിച്ചു വരികയായിരുന്ന കുട്ടി ഡ്രൈവറെ തളിപ്പറമ്പ് പോലീസ് പിടികൂടിയത്. തുടര്‍ന്ന് കുട്ടിയില്‍നിന്നു വിവരങ്ങള്‍ ശേഖരിക്കുകയും ബോധവല്കരണം നടത്തുകയും ചെയ്ത ശേഷം കൂട്ടിയെ പോലീസ് തന്നെ വീട്ടിലെത്തിക്കുകയായിരുന്നു. കുട്ടി ഓടിച്ച വാഹനം പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
Read Moreനീ ഞങ്ങൾക്കെതിരേ കമന്റിടുമോടാ; സോഷ്യല്‍ മീഡിയയിൽ കമന്റിട്ട സിപിഐ പ്രവർത്തകനു സിപിഎമ്മുകാരുടെ തല്ല്
തളിപ്പറമ്പ്: തളിപ്പറമ്പ് മാന്ദാംകുണ്ടില് സിപിഐ -സിപിഎം സംഘര്‍ഷം. ഇന്നലെ രാത്രി സിപിഐ പ്രവര്‍ത്തകനായ കെ. ബിനുവിനെ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞ് നിര്‍ത്തി മര്‍ദിക്കുകയും കാര്‍ തല്ലി തകര്‍ക്കുകയും ചെയ്തതായി പരാതി. അക്രമത്തില്‍ പരിക്കേറ്റ ബിനുവിനെ തളിപ്പറമ്പ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ പാര്‍ട്ടി അച്ചടക്ക നടപടിയെടുത്ത സംഭവത്തില്‍ സോഷ്യല്‍ മീഡിയ വഴി ബിനു കമന്റ് ചെയ്തതിന്റെ വിദ്വേഷമാണ് അക്രമത്തിന് പിന്നിലെന്ന് സിപിഐ പ്രവര്‍ത്തകര്‍ പറയുന്നു. നേരത്തെ സോഷ്യല്‍ മീഡിയ വഴി ബിനുവിനെതിരേ സിപിഎം പ്രവര്‍ത്തകര്‍ നിരന്തരം ഭീഷണി മുഴക്കിയതായും പറയുന്നുണ്ട്. കഴിഞ്ഞ ദിവസം രാത്രി 11 ഓടെയാണ് വീട്ടിലേക്ക് വരികയായിരുന്ന ബിനുവിനെ തടഞ്ഞ് നിര്‍ത്തി ഒരു സംഘം സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചത്. സിപിഐ മാന്ദാംകുണ്ട് ബ്രാഞ്ച് അസി.സെക്രട്ടറിയായ കെ.ബിജുവിന്റെ സഹോദരനാണ് ബിനു. രാത്രി തന്നെ തളിപ്പറമ്പ് പോലീസ് സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു. സംഭവത്തില്‍ തളിപ്പറമ്പ് പോലീസില്‍…
Read More