പ്രസവത്തെ തുടർന്നു യുവതി മരിച്ച സംഭവം; ആശുപത്രി ജീവനക്കാരുടെ അശ്രദ്ധയാണെന്ന് ആരോപിച്ച് ബന്ധുക്കൾ; ആശുപത്രിക്കെതിരേ പോലീസ് കേസെടുത്തു

ചോറ്റാനിക്കര: പ്രസവത്തെ തുടർന്നു യുവതി മരിച്ച സംഭവത്തിൽ ടാറ്റ ആശുപത്രിക്കെതിരെ ചോറ്റാനിക്കര പോലീസ് കേസെടുത്തു. വീട്ടുകാരുടെ പരാതിയിൽ അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. തിങ്കളാഴ്ച രാത്രിയാണ് കാഞ്ഞിരമറ്റം കുലയറ്റിക്കര തെക്കേവെളിയിൽ ജിതേഷിന്‍റെ ഭാര്യ ഗോപിക (26) മരിച്ചത്. ആദ്യ പ്രസവത്തിനായി ഞായറാഴ്ചയാണ് ഗോപികയെ ചോറ്റാനിക്കര ടാറ്റ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച അഞ്ചരയോടെ ഗോപിക ഒരു പെൺകുഞ്ഞിനെ പ്രസവിച്ചു. സാധാരണ പ്രസവമായിരുന്നു. പിന്നീട് രാത്രി ഏഴേമുക്കാലോടെ ഗോപികയ്ക്കു അമിത രക്തസ്രാവമുണ്ടെന്നും ഉടൻ മറ്റേതെങ്കിലും ആശുപത്രിയിലേക്ക് മാറ്റണമെന്നും ആശുപത്രി അധികൃതർ അറിയിക്കുകയായിരുന്നു. ഉടൻ തന്നെ ബന്ധുക്കൾ കോലഞ്ചേരി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും യുവതി മരിക്കുകയായിരുന്നു. തുടർന്ന് ആശുപത്രി ജീവനക്കാരുടെ അശ്രദ്ധയാണെന്ന് ആരോപിച്ച് ബന്ധുക്കൾ ടാറ്റ ആശുപത്രിയ്ക്ക് മുന്നിലെത്തുകയായിരുന്നു. തിങ്കളാഴ്ച അർധരാത്രി വരെ ആശുപത്രിയ്ക്ക് മുന്നിൽ പ്രതിഷേധവുമായി കൂടിയ ആളുകൾ രാത്രി പന്ത്രണ്ടരയോടെയാണ് പിരിഞ്ഞു പോയത്. സംഭവസ്ഥലത്ത് ചോറ്റാനിക്കര പോലീസ് ക്യാമ്പ്…

Read More

മോഡലുകളുടെ മരണം; സൈജുവിനെതിരേ പതിനെട്ടര ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പു കേസും

സ്വന്തം ലേഖികകൊച്ചി: മുന്‍ മിസ് കേരളയടക്കം മൂന്നു പേര്‍ വാഹനാപകടത്തില്‍ മരിച്ച കേസില്‍ അറസ്റ്റിലായ സൈജു എം. തങ്കച്ചന്‍റെ പേരില്‍ സാന്പത്തിക തട്ടിപ്പു കേസും. തിരുവനന്തപുരത്തെ ഹീര കണ്‍സ്ട്രക്ഷന്‍സ് എന്ന സ്ഥാപനത്തില്‍ നിന്ന് 18.5 ലക്ഷം രൂപ സൈജു തട്ടിച്ചെടുത്തതായാണ് കേസ്. 2015-ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഹീര കണ്‍സ്ട്രക്ഷന്‍സിന്‍റെ തിരുവനന്തപുരത്തെ രണ്ടു ഫ്‌ളാറ്റുകളില്‍ ഇന്‍റീരിയര്‍ വര്‍ക്ക് സൈജു ഏറ്റെടുത്തിരുന്നു. 48 ലക്ഷം രൂപയ്ക്കാണ് ഇയാള്‍ ഓര്‍ഡര്‍ ഏറ്റെടുത്തത്. തുടര്‍ന്ന് അഞ്ചു ലക്ഷം രൂപ അഡ്വാന്‍സ് വാങ്ങി. അതിനുശേഷം സീലിംഗില്‍ ചെറിയ ജോലികള്‍ മാത്രമാണ് ചെയ്തത്. ഈ പണികളുടെ ഫോട്ടോകള്‍ കമ്പനി എംഡിക്ക് അയച്ചു നല്‍കി 18.5 ലക്ഷം രൂപ ഇയാള്‍ കൈപ്പറ്റി. പണി പൂര്‍ത്തിയാകാത്തതിനെത്തുടര്‍ന്ന് കമ്പനി അധികൃതര്‍ ഇയാളെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സൈജു ഫോണ്‍ എടുക്കാന്‍ കൂട്ടാക്കിയിരുന്നില്ല. തുടര്‍ന്ന 2016-ല്‍ കമ്പനി ജനറല്‍…

Read More

നാലുനില ഫ്‌ളാറ്റില്‍ തീപിടിത്തം; മൂന്ന് പേര്‍ക്കു പൊള്ളലേറ്റു; ഒരാളുടെ പരുക്ക് സാരമുള്ളത്;  80 ലക്ഷം രൂപയുടെ നാശം

കൊച്ചി: ഇടപ്പള്ളി കുന്നുംപുറത്ത് നാലു നില ഫ്‌ളാറ്റില്‍ തീപിടിത്തം. മൂന്നു പേര്‍ക്കു പൊള്ളലേറ്റു. ഇന്ന് രാവിലെ 7.30 -നാണ് കുന്നുംപുറത്തുള്ള അമൃത അവന്യൂ ഫ്‌ളാറ്റിൽ തീപിടിത്തമുണ്ടായത്. രണ്ടാമത്തെ നിലയിലാണ് തീയും പുകയും ആദ്യം ഉണ്ടായത്. ആ സമയത്ത് ഫ്‌ളാറ്റില്‍ ഒരു കുട്ടി ഉള്‍പ്പെടെ ഒമ്പതു പേര്‍ ഉണ്ടായിരുന്നു. ഉടന്‍ തന്നെ ചേരാനല്ലൂര്‍ പോലീസും ഏലൂര്‍, ഗാന്ധിനഗര്‍, തൃക്കാക്കര, ആലുവ, ഫാക്ട് എന്നിവിടങ്ങളില്‍നിന്നുള്ള ഫയര്‍ ഫോഴ്‌സ് സംഘവും സ്ഥലത്തെത്തി. എയര്‍ കണ്ടീഷന്‍ഡ് മുറികള്‍ ആയതിനാല്‍ പെട്ടെന്ന് പുക ഉയര്‍ന്നു. മറ്റു നിലകളിലേക്കു തീയും പടർന്നു. ഫ്‌ളാറ്റില്‍ അകപ്പെട്ടിരുന്നവരെ ഗ്ലാസ് ഡോറുകള്‍ പൊട്ടിച്ചാണ് പുറത്തിറക്കിയത്. പൂര്‍ണിമ, കൃഷ്ണപ്രിയ, ആയൂബ് എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ഇവരെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ പൂര്‍ണിമയുടെ പൊള്ളല്‍ സാരമായതാണ്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്ന് സംശയിക്കുന്നു. രണ്ടു മണിക്കൂര്‍ പരിശ്രമിച്ചാണ് തീ അണയ്ക്കാനായത്. ഏകദേശം 80…

Read More

ഒച്ചുകളെ വില്‍ക്കാനുണ്ടോ, എടുക്കാനാളുണ്ട്! ഒച്ചൊന്നിന് ഒരു രൂപ നിരക്കില്‍ വാങ്ങും; വിശ്വസിക്കാന്‍ പ്രയാസമാകുമെങ്കിലും സംഭവം വാസ്തവമാണ്

ഹരുണി സുരേഷ് വൈപ്പിന്‍: ‘ആഫ്രിക്കന്‍ ഒച്ചുകളെ വിലയ്‌ക്കെടുക്കും’- നായരമ്പലം പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ അടുത്തയിടെയായി കാണുന്ന പോസ്റ്ററാണിത്. വിശ്വസിക്കാന്‍ പ്രയാസമാകുമെങ്കിലും സംഭവം വാസ്തവമാണ്. ആഫ്രിക്കന്‍ ഒച്ചുകളുടെ രൂക്ഷമായ ശല്യത്തില്‍നിന്ന് നാട്ടുകാരെ രക്ഷിക്കാനുള്ള ഉദ്യമവുമായി രംഗപ്രവേശം ചെയ്ത, തൊട്ടടുത്ത ഞാറക്കല്‍ പഞ്ചായത്തിലെ പ്രഭാത സവാരിക്കൂട്ടായ്മയായ സണ്‍റൈസ് ടീമാണ് പോസ്റ്ററിനു പിന്നില്‍. പോസ്റ്ററില്‍ ഇവരുടെ ഫോണ്‍ നമ്പറും വച്ചിട്ടുണ്ട്. വിളിച്ചറിയിച്ചാല്‍ പൊതുജനങ്ങള്‍ ശേഖരിക്കുന്ന ഒച്ചുകളെ വീട്ടില്‍വന്ന് വാങ്ങിക്കൊണ്ടുപോകും. വെറുതെയല്ല, ഒച്ചൊന്നിന് ഒരു രൂപ വീതം നല്‍കുകയും ചെയ്യും. ഇവര്‍ ഇതു വാങ്ങിക്കൊണ്ട് പോയി കൂട്ടത്തോടെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. ഏറെക്കാലമായി ആഫ്രിക്കന്‍ ഒച്ചുകളുടെ ശല്യംമൂലം പൊറുതിമുട്ടുന്ന നായരമ്പലത്തുകാരെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസവാര്‍ത്തയാണിത്. ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങള്‍, ഇതിനോട് ചേര്‍ന്ന പോക്കറ്റ് റോഡുകള്‍ എന്നിവിടങ്ങളിലക്കെ ഒച്ചുകള്‍ ആധിപത്യം സ്ഥാപിച്ചിരിക്കുകയാണ്. പലയിടത്തും വീടുകളിലെ അടുക്കളത്തോട്ടങ്ങള്‍ക്കും പൂന്തോട്ടങ്ങള്‍ക്കും വരെ ഭീഷണിയാണിത്. മാത്രമല്ല ജനങ്ങള്‍ക്കിടയില്‍ രോഗഭീഷണിയുമുണ്ട്. ഈ…

Read More

ഒറ്റയ്ക്കു താമസിക്കുന്ന വീട്ടമ്മയുടെ തലയ്ക്ക് വെട്ടി കവര്‍ച്ച നടത്തി; പ്രതിയെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ

കൊച്ചി: മുളവുകാട് ഒറ്റയ്ക്കു താമസിക്കുന്ന വീട്ടമ്മയുടെ തലയ്ക്കു വെട്ടി കവര്‍ച്ചാശ്രമം. പരിക്കേറ്റ 63കാരിയെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുളവുകാട് തുണ്ടിപ്പറമ്പില്‍ പരേതനായ ചാനിയുടെ ഭാര്യ സില്‍വി(63) ക്കാണ് പരിക്കേറ്റത്. ഇന്ന് പുലര്‍ച്ചെ 12.30നായിരുന്നു സംഭവം. പൊന്നാരിമംഗലം ടോള്‍ പ്ലാസയ്ക്ക് അടുത്താണ് ഇവര്‍ താമസിക്കുന്നത്. സ്‌റ്റെയര്‍ റൂമിനോടു ചേര്‍ന്നുള്ള വാതിലിന്‍റെ ഷീറ്റ് പൊളിച്ചാണ് മോഷ്ടാവ് അകത്തു കടന്നതെന്നു സംശയിക്കുന്നു. മുറിയിലെത്തിയ മോഷ്ടാവ് ഇവരോട് ആദ്യം പണം ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് കഴുത്തില്‍ കിടന്നിരുന്ന സ്വര്‍ണമാല ഊരിക്കൊടുക്കാന്‍ ആവശ്യപ്പെട്ടു. എന്നാൽ ഇത് നല്‍കാത്തതിനെത്തുടര്‍ന്ന് കൈയില്‍ കരുതിയിരുന്ന വാക്കത്തിക്കൊണ്ട് സില്‍വിയുടെ തലയില്‍ വെട്ടുകയായിരുന്നു. ബോധം തിരിച്ചു കിട്ടിയ സമയത്ത് സില്‍വി തന്നെ അടുത്തുള്ള ബന്ധുവിനെ ഫോണില്‍ വിളിച്ച് അക്രമത്തെക്കുറിച്ച് അറിയിക്കുകയായിരുന്നു. ബന്ധുക്കള്‍ എത്തിയപ്പോള്‍ ഇവര്‍ രക്തം വാര്‍ന്ന് ബോധരഹിതയായി കിടക്കുകയായിരുന്നു. ഉടന്‍തന്നെ മുളവുകാട് പോലീസ് സ്ഥലത്തെത്തി ഇവരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍…

Read More

പതിനൊന്നു വയസുകാരിയെ രണ്ടാനച്ഛൻ കെട്ടിയിട്ട് പീഡിപ്പിച്ചതായി പരാതി! സംഭവം ദൈവത്തിന്റെ സ്വന്തം നാട്ടില്‍

പെരുന്പാവൂർ:മകളെ പീഡിപ്പിച്ചെന്ന പരാതിയിൽ രണ്ടാനച്ഛനെ പോലീസ് കസ്റ്റഡിയിലെടുത്തു. പെരുന്പാവൂർ പുല്ലുവഴിയിലാണ് സംഭവം . പതിനൊന്നു വയസുള്ള പെൺകുട്ടിയെ അമ്മ വീട്ടിലില്ലാതിരുന്ന സമയത്ത് കെട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് പരാതി. സഭംവം നടന്നിട്ട് മൂന്നാഴ്ചയായെന്ന് പറയുന്നു. പരാതി ലഭിച്ചതിനെ തുടർന്നു പ്രതിയായ അന്പത്തിയൊന്നുകാരനെ കുറുപ്പംപടി പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും. പുല്ലുവഴിയിൽ സ്വകാര്യ സ്ഥാപനം നടത്തുകയാണ് ഈ ദമ്പതികൾ. ഇരുവരും സ്ഥാപനത്തിൽ എത്തിയ ശേഷം ഇയാൾ തിരികെ വീട്ടിലെത്തി കുട്ടിയെ കെട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറഞ്ഞിട്ടുള്ളത്. അന്വേഷണത്തിനു ശേഷമേ കൂടുതൽ വിവരങ്ങൾ വെളിപെടുത്താൻ സാധിക്കുകയുള്ളെന്ന് പോലീസ് പറഞ്ഞു.

Read More

ആ സംഭവത്തിനുശേഷം പെണ്‍കുട്ടിക്ക് സ്‌കൂളില്‍ നിന്നു ടിസി നല്‍കി! പീഡനത്തിനിരയായ 17കാരിക്ക് പ്ലസ് ടു പഠനത്തിന് അവസരം നിഷേധിച്ചെന്ന് അമ്മ

കൊച്ചി: ലൈംഗികാതിക്രമത്തിനിരയായ 17കാരിക്ക് ഹയര്‍ സെക്കന്‍ഡറി പഠനത്തിന് അവസരം നിഷേധിച്ചെന്നാരോപിച്ച് അമ്മ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്‍റെ വിശദീകരണം തേടി. നെയ്യാറ്റിന്‍കരയിലെ ചില്‍ഡ്രന്‍സ് ഹോമില്‍ അന്തേവാസിയായിരുന്ന പെണ്‍കുട്ടി എയ്ഡഡ് സ്‌കൂളിലാണ് ഹയര്‍ സെക്കന്‍ഡറി കോഴ്‌സിനു ചേര്‍ന്നത്. ഒന്നാം വര്‍ഷ പരീക്ഷയ്ക്ക് തയാറെടുക്കുന്നതിനിടെ പെണ്‍കുട്ടിയെ ഒരാള്‍ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്നാണ് കേസ്. സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടിക്ക് സ്‌കൂളില്‍ നിന്നു ടിസി നല്‍കി. മാവേലിക്കരയിലെ ഒരു വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടര്‍പഠനത്തിന് അവസരം ഒരുക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കിയിട്ടും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ നടപടി സ്വീകരിച്ചില്ലെന്നും പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് നല്‍കിയ അപേക്ഷ ഫലം കണ്ടില്ലെന്നും ഹര്‍ജിക്കാരി ആരോപിക്കുന്നു.

Read More

സ്ത്രീധനമായി 45 ലക്ഷം രൂപ ഭർതൃവീട്ടുകാർ ചോദിച്ചിരുന്നു..! ഭർതൃഗൃഹത്തിൽ മോഫിയ നേരിട്ടത് കൊടിയ പീഡനം

ആലുവ: ജീവനൊടുക്കിയ നിയമ വിദ്യാർഥിനി മോഫിയ പർവീൺ ഭർതൃഗൃഹത്തിൽ നേരിട്ടത് കൊടിയ പീഡനങ്ങളെന്നു പോലീസിന്‍റെ റിമാൻഡ് റിപ്പോർട്ട്. പെൺകുട്ടിയെ മനോരോഗിയായി ചിത്രീകരിക്കാൻ ശ്രമിച്ചതായും ഭർത്താവ് സുഹൈൽ ലൈംഗീക വൈകൃതങ്ങൾക്ക് അടിമയാണെന്നും റിപ്പോർട്ടിൽ പറയുന്നു. അറസ്റ്റിലായ സുഹൈലിനെയും ഇയാളുടെ മാതാപിതാക്കളെയും റിമാൻഡ് ചെയ്യാനായി കോടതിയിൽ പോലീസ് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. സ്ത്രീധനമായി 45 ലക്ഷം രൂപ ഭർതൃവീട്ടുകാർ ചോദിച്ചിരുന്നു. മോഫിയയുമായുള്ള വിവാഹബന്ധം വേർപെടുത്താൻ ഇസ്‌ലാം മതാചാരപ്രകാരം ഭർത്താവ് മഹല്ല് കമ്മിറ്റിയെ സമീപിക്കുകയും ചെയ്തിരുന്നു.  വേറെ വിവാഹം കഴിക്കുമെന്ന സുഹൈലിന്‍റെ ഭീഷണിയടക്കമുള്ള മാനസികവും ശാരീരികവുമായ പീഡനങ്ങളാണ് മോഫിയയെ ആത്മഹത്യയിലേക്കു നയിച്ചതെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്.

Read More

പപ്പാ സോറി… പപ്പ പറഞ്ഞതാണ് ശരി, അവൻ ശരിയല്ല..! ഫേസ് ബുക്കിലൂടെ പരിചയം, ഒടുവിൽ ജീവൻ നഷ്ടം

ആലുവ: “പപ്പാ സോറി…എന്നോട് ക്ഷമിക്കണം. നിങ്ങള്‍ പറഞ്ഞതാണ് ശരി, അവൻ ശരിയല്ല. പറ്റുന്നില്ല ഇവിടെ ജീവിക്കാൻ. ഞാൻ ഈ ലോകത്ത് ആരേക്കാളും സ്നേഹിച്ച ഒരാൾ ഇങ്ങനെ പറയുന്നത് കേൾക്കാൻ ശക്തിയില്ല’. ഗാർഹിക പീഡനത്തെ തുടർന്ന് ജീവനൊടുക്കിയ മോഫിയയുടെ ആത്മഹത്യ കുറിപ്പ് തുടങ്ങുന്നത് ഇങ്ങനെയാണ്. ഞാൻ മരിച്ചാൽ അവൻ എന്തൊക്കെ പറഞ്ഞുണ്ടാക്കുമെന്ന് അറിയില്ല. അവൻ എന്നെ മാനസികരോഗിയാക്കിക്കഴിഞ്ഞു. ഇനി ഞാൻ എന്ത് ചെയ്താലും മാനസികപ്രശ്നം എന്ന് പറയും. എനിക്ക് ഇനി ഇതുകേട്ട് നിൽക്കാൻ വയ്യ. ഞാൻ ഒരുപാടായി സഹിക്കുന്നു. പടച്ചോൻ പോലും നിന്നോട് പൊറുക്കൂല സുഹൈൽ. എന്‍റെ പ്രാക്ക് എന്നും നിനക്ക് ഉണ്ടാവും. അവസാനമായി അവനിട്ട് ഒന്ന് കൊടുക്കാൻ എനിക്ക് പറ്റി. അതെങ്കിലും ചെയ്തില്ലെങ്കിൽ ഞാനെന്‍റെ മനഃസാക്ഷിയോട് ചെയ്യുന്ന വലിയ തെറ്റായി പോകും. സിഐയ്ക്കെതിരേ നടപടി എടുക്കണം. സുഹൈൽ, മദർ, ഫാദർ ക്രിമിനൽസ് ആണ്. അവർക്ക് മാക്സിമം ശിക്ഷ…

Read More

ഗൾഫ് സ്വപ്നങ്ങൾ ബാക്കിയാക്കി അലന പറന്നത് മരണത്തിലേക്ക്..! സ്വകാര്യ ബസിന്‍റെ മരണപ്പാച്ചിൽ; വാഹനാപകടത്തിൽ യുവാവും യുവതിയും മരിച്ചു

വൈപ്പിൻ: സ്വകാര്യ ബസിന്‍റെ മരണപ്പാച്ചിലിൽ വൈപ്പിനിൽ രണ്ടു ജീവനുകൾകൂടി പൊലിഞ്ഞു. അമിത വേഗതയിലെത്തിയ ബസ് ബൈക്കിലിടിച്ച് ബൈക്ക് യാത്രികരായ ചെറായി കുഞ്ഞേലുപറന്പിൽ കെ.ജെ. ഫ്രെഡി(22), പള്ളിപ്പുറം കോണ്‍വന്‍റ് പടിഞ്ഞാറ് കുളങ്ങര സ്റ്റാന്‍റലിയുടെ മകൾ അലന(31) എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടരയോടെ സംസ്ഥാനപാതയിൽ ഓച്ചന്തുരുത്ത് സ്കൂളിനു സമീപമായിരുന്നു അപകടം. പറവൂരിൽനിന്നു ഗോശ്രീ വഴി എറണാകുളത്തേക്ക് പോകുകയായിരുന്ന ഹോളിലാൻഡ് ബസ് ഒരു കാറിനെ ഓവർടേക്ക് ചെയ്യുന്നതിനിടെ എതിരെ വന്ന ബൈക്കിലിടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. മറ്റൊരു ബൈക്കിലും ഇടിച്ചാണ് ബസ് നിന്നത്. ബസ് ഡ്രൈവർ സംഭവത്തിനുശേഷം ബസിൽനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. സ്ഥലത്തെത്തിയ ഹൈവേപോലീസും അഗ്നിരക്ഷാ സേനയും നാട്ടുകാരുടെ സഹായത്തോടെ പരിക്കേറ്റവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും യുവാവ് മരിച്ചിരുന്നു. ഏറെ താമസിയാതെ യുവതിയും മരണത്തിനു കീഴടങ്ങി. ഫ്രെഡി പള്ളിപ്പുറം ആതിര സൂപ്പർമാർക്കറ്റിലെ ജീവനക്കാരനും അലന അവിടത്തെ മുൻ ജീവനക്കാരിയുമാണ്. അലനയുടെ അച്ഛന്…

Read More