തൃപ്പൂണിത്തുറ: ബൈക്കിൽ ഭാരതസന്ദർശനം നടത്തുന്ന ഇരട്ട സഹോദരങ്ങളടങ്ങിയ മൂന്നംഗ സംഘം ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റോഡ് കീഴടക്കി. മരട് കുണ്ടന്നുർ കീത്തറയിൽ അശോകൻ-സരള ദന്പതികളുടെ ഇരട്ടമക്കളായ അർജുനും അഖിലും, എളമക്കര കണ്ണോത്ത് ജിഫിൻ ഫ്രാൻസിസും അടങ്ങിയ മൂന്നംഗ സംഘമാണ് തിങ്കളാഴ്ച വൈകുന്നേരം സമുദ്രനിരപ്പിൽനിന്ന് 19,300 അടി ഉയരത്തിലുള്ള മോട്ടോർബിൾ റോഡായ ലഡാക്കിലെ ഉംലിങ്ക് ലാ പാസിൽ ബൈക്കോടിച്ചെത്തിയത്. ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഗതാഗതയോഗ്യമായ റോഡ് എന്ന അംഗീകാരം ഇന്ത്യൻ സൈന്യം നിർമിച്ച ഉംലിങ്ക് ലാ റോഡിനാണ്. സെപ്റ്റംബർ ഒന്നിനാണ് കോവിഡ് കാല ഇന്ത്യയെ കണ്ടറിയാൻ മൂന്നംഗസംഘം കൊച്ചിയിൽനിന്നു പുറപ്പെട്ടത്. കർണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ, പഞ്ചാബ്, ജമ്മുകാഷ്മീർ എന്നീ സംസ്ഥാനങ്ങളിലെ ഗ്രാമീണമേഖലകൾ കടന്നായിരുന്നു യാത്ര. രാത്രി തങ്ങുന്നതിനു ടെന്റുകൾ ഉൾപ്പെടെയുള്ള സാമഗ്രികൾ ഇവർ കരുതിയിട്ടുണ്ട്. ചിലയിടങ്ങളിൽ യാത്ര ദുർഘടം നിറഞ്ഞതായിരുന്നെന്നും ഭക്ഷണത്തിനായി ബുദ്ധിമുട്ടിയെന്നും…
Read MoreCategory: Kochi
പുരാവസ്തു തട്ടിപ്പു;മോന്‍സന്റെ പണമിടപാടുകള്‍ സംബന്ധിച്ച് ദുരൂഹത തുടരുന്നു; വിദേശബന്ധങ്ങളെക്കുറിച്ച് അന്വേഷണം
കൊച്ചി: പുരാവസ്തു തട്ടിപ്പു കേസിലെ പ്രതി മോന്സന് മാവുങ്കലിന്റെ വിദേശബന്ധങ്ങളെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നു. വിദേശത്തുനിന്ന് മോന്‍സനുമായി നിരന്തരം ബന്ധപ്പെട്ടിരുന്നവരെക്കുറിച്ച് ക്രൈംബ്രാഞ്ച് സംഘം അന്വേഷണം ആരംഭിച്ചതായാണ് സൂചന. കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ഇതുസംബന്ധിച്ച് പ്രാഥമിക അന്വേഷണം നടത്തിയ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് സംഘം വിശദമായ അന്വേഷണത്തിലേക്ക് നീങ്ങുന്നത്. ചോദ്യം ചെയ്യലില്‍ ഇയാള്‍ വിദേശബന്ധങ്ങളോടു പ്രതികരിച്ചിരുന്നില്ല. ഇതുവരെ വിദേശയാത്ര നടത്താത്ത മോന്‍സനെ ആരെങ്കിലും വിദേശത്തുനിന്ന് സഹായിച്ചിരുന്നോയെന്നാണ് മുഖ്യമായും അന്വേഷിക്കുന്നത്. അതേസമയം പുരാവസ്തു തട്ടിപ്പുകേസില്‍ മോൻസനെതിരേ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. പുരാവസ്തുക്കള്‍ കൈമാറിയ സന്തോഷ് എളമക്കര നല്കിയ പരാതിയിലാണ് ക്രൈം ബ്രാഞ്ച് പുതിയതായി കേസെടുത്തത്. മോശയുടെ അംശവടിയെന്ന് മോന്സൻ അവകാശപ്പെട്ട വസ്തുക്കളും ശില്പങ്ങളും സന്തോഷില്നിന്നു വാങ്ങിയവയാണ്. ഇവ കൈമാറിയ വകയില്‍ ലക്ഷങ്ങള്‍ ലഭിക്കാനുണ്ടെന്നാണ് സന്തോഷിന്റെ പരാതി. സന്തോഷിന് പണം നല്‍കാനുണ്ടെന്ന് മോന്സന് കഴിഞ്ഞ ദിവസം അന്വേഷണസംഘത്തിന് മൊഴി നല്‍കിയിരുന്നു.മോന്‍സന്റെ പണമിടപാടുകള്‍…
Read Moreബെഹ്റയെ മ്യൂസിയത്തിലേക്ക് ക്ഷണിച്ചത് താൻ; ഫോട്ടോകള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിനെക്കുറിച്ച് മോൻസൻ പറഞ്ഞതിങ്ങനെ…
കൊച്ചി: മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റയെ മ്യൂസിയത്തിലേക്ക് ക്ഷണിച്ചത് താനാണെന്ന് മോന്സന് മാവുങ്കല്‍ ക്രൈംബ്രാഞ്ചിനു മൊഴി നല്കി. പ്രവാസി മലയാളി ഫെഡറേഷന് കോ-ഓര്‍ഡിനേറ്റര്‍ അനിത പുല്ലയിലാണ് ബെഹ്റയെ പരിചയപ്പെടുത്തിയതെന്നാണ് ഇയാള്‍ പറയുന്നത്. കൊച്ചിയില്‍ ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് ബെഹ്റ മ്യൂസിയം സന്ദര്‍ശിച്ചതെന്നും ഇയാളുടെ മൊഴിയിലുണ്ട്. ആരേയും വഞ്ചിക്കാന്‍ ഉദേശമില്ലായിരുന്നുവെന്നും അന്നെടുത്ത ഫോട്ടോകള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത് ഡ്രൈവര്‍ അജി നെട്ടൂര്‍ ആയിരുന്നുവെന്നുമാണ് ഇയാള്‍ മൊഴി നല്‍കിയിരിക്കുന്നത്.
Read Moreകോട്ടയത്തുനിന്നു രണ്ട് ട്രെയിൻ സർവീസുകൾ; നിലന്പൂരിലേക്കും നാഗർകോവിലിലേക്കും
തിരുവനന്തപുരം: കോട്ടയത്തു നിന്നു നിലന്പൂരിലേക്കും നാഗർകോവിലിൽ നിന്നു കോട്ടയത്തേക്കും പ്രതിദിന ട്രെയിൻ സർവീസുകൾ ആരംഭിക്കുന്നു. ഒക്ടോബർ ആറിനും ഏഴിനുമായാണ് സർവീസുകൾ ആരംഭിക്കുന്നത്. പൂർണമായും റിസർവേഷൻ കോച്ചുകളാണ് രണ്ട് ട്രെയിനുകളിലുമുള്ളത്. നാഗർകോവിൽ ജംഗ്ഷനിൽ നിന്നു കോട്ടയത്തേക്കുള്ള ട്രെയിൻ ഒക്ടോബർ ആറിനാണ് ആരംഭിക്കുന്നത്. 06366 നന്പർ ട്രെയിൻ ഉച്ചയ്ക്ക് ഒന്നിനു പുറപ്പെട്ട് രാത്രി 7.35നു കോട്ടയത്തെത്തും. ഏഴിനാണ് നിലന്പൂർ കോട്ടയം സ്പെഷൽ ട്രെയിൻ ആരംഭിക്കുക. കോട്ടയത്തുനിന്നു രാവിലെ 5.15നു പുറപ്പെടുന്ന ട്രെയിൻ (നന്പർ 06326) ഉച്ചയ്ക്ക് 11.45ന് നിലന്പൂരിലെത്തും. നിലന്പൂരിൽനിന്നു തിരിച്ചും ഈ ട്രെയിൻ സർവീസ് നടത്തുന്നുണ്ട്. ഉച്ചകഴിഞ്ഞ് 3.10നു തിരിക്കുന്ന ട്രെയിൻ രാത്രി 10.15നു കോട്ടയത്തെത്തും. ട്രെയിനുകളിൽ പത്തു റിസർവേഷൻ കോച്ചുകൾക്കു പുറമേ രണ്ട് ലഗേജ് കം ബ്രേക്ക് വാനുമുണ്ട്. എരണിയേൽ, കുളിത്തുറൈ, പാറശാല, നെയ്യാറ്റിൻകര, തിരുവനന്തപുരം സെൻട്രൽ, പേട്ട, കൊച്ചുവേളി, കഴക്കൂട്ടം, കണിയാപുരം, മുരിക്കംപുഴ, ചിറയിൻകീഴ്, കടയ്ക്കാവൂർ,…
Read Moreആലങ്ങാട് പ്രദേശത്ത് നേർച്ചക്കുറ്റികൾ കുത്തിത്തുറന്നും വീടുകൾ കേന്ദ്രീകരിച്ചും വ്യാപക മോഷണം; ഭീതിയിൽ നാട്ടുകാർ
ആലങ്ങാട്: ആലങ്ങാട് പ്രദേശത്ത് നേർച്ചക്കുറ്റികൾ കുത്തിത്തുറന്ന് വ്യാപക മോഷണം. കുന്നേൽ പള്ളിയിലെ കപ്പേള്ളയുടെ മുന്നിൽ സ്ഥാപിച്ചിരിക്കുന്ന മൂന്ന് നേർച്ച കുറ്റികളും ശ്രീനാരയണ ഗുരുവിന്റെ പ്രതിമ സ്ഥാപിച്ചിരിക്കുന്ന കുന്നേൽ എഴുവച്ചിറ, തിരുവാലൂർ എന്നിവിടങ്ങളിൽ സ്ഥാപിച്ച ഭണ്ഡാരങ്ങളും കുത്തിതുറന്നാണ് മോഷണം നടത്തിയത്. ചൊവ്വാഴ്ച്ച പുലർച്ചെ മൂന്നോടെയായിരുന്നു സംഭവം. അന്നേ ദിവസം പുലർച്ചെ 2.30 യോടെ ആലങ്ങാട് പഞ്ചായത്തിലെ കൊടുവഴങ്ങ മാരായിൽ ക്ഷേത്രത്തിന്റെ സമീപത്തെ റോഡരികിൽ സ്ഥാപിച്ചിരിക്കുന്ന ഭണ്ഡാരമാണു കുത്തിത്തുറന്നു മോഷണം നടത്തിയിരുന്നു. അതിന് പിന്നാലെയാണ് മോഷ്ടാക്കൾ കുന്നേൽ പള്ളിയുടെ ഉണ്ണികപ്പേള്ള, താമര കപ്പേള, എഴുവച്ചിറ കപ്പേള്ള, കുന്നേൽ എഴുവച്ചിറ, തിരുവാലൂർ എസ്എൻഡിപി ശ്രീനാരയണ ഗുരുവിന്റെ പ്രതിമയുടെ സമീപത്ത് സ്ഥാപിച്ച ഭണ്ഡാരങ്ങളും കുത്തിതുറന്ന് മോഷണം നടത്തിയത്. നേർച്ച കുറ്റിയുടെ പുറത്തെ പൂട്ടു തല്ലിപൊളിച്ച നിലയിലായിരുന്നു. കപ്പേളയുടെ സമീപത്ത് സ്ഥാപിച്ചിരിക്കുന്ന നേർച്ച കുറ്റി തുറന്ന് കിടക്കുന്നത് കണ്ട സമീപവാസി പള്ളിയിലെ കമ്മറ്റിക്കാരെയും വികാരി…
Read Moreഎറണാകുളം ജില്ലയിൽ കോടിയേരിയുടെ അച്ചടക്കവാള്‍; വീശുകൊണ്ട് വീണത് ബേബി പക്ഷക്കാർ; അങ്കക്കലി പൂണ്ട് അണികൾ
സ്വന്തം ലേഖകന്‍കൊച്ചി: സിപിഎമ്മിന്റെ അച്ചടക്ക നടപടിയില്‍ അങ്കക്കലി പൂണ്ട ബേബിപക്ഷം പാര്‍ട്ടി സമ്മേളനങ്ങളില്‍ ആഞ്ഞടിക്കാനൊരുങ്ങുന്നു. എറണാകുളം ജില്ലയില്‍ കോടിയേരിയുടെ അച്ചടക്കവാള്‍ വീശലില്‍ പരിക്കേറ്റവരില്‍ അധികവും ബേബി പക്ഷക്കാരാണ്. ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടേണ്ടിയിരുന്ന മുതിര്‍ന്ന നേതാക്കള്‍വരെ സസ്പെന്ഷന് കൈപ്പറ്റി പുറത്തിരിക്കുന്ന സാഹചര്യമാണ് കൂട്ടത്തോടെയുള്ള വെട്ടിനിരത്തലിലൂടെ സംജാതമായിരിക്കുന്നത്.അതിനാല്‍തന്നെ തലമൂത്ത നേതാക്കള്‍ക്ക് ലഭിച്ച കനത്ത പ്രഹരം സംഘടനാ സമ്മേളനങ്ങളില്‍ രൂക്ഷമായ വാദപ്രതിവാദങ്ങള്‍ക്ക് വഴിവയ്ക്കും. ഒരു വര്‍ഷം സമ്മേളനങ്ങളിലൊന്നും പങ്കെടുക്കാന്‍ കഴിയാതെ പുറത്തിരിക്കേണ്ടിവരുന്ന നേതാക്കന്മാര്ക്ക് നേരിട്ട് ഒന്നും ചെയ്യാന്‍ കഴിയില്ലെങ്കിലും ഇവരെ പിന്തുണയ്ക്കുന്ന പ്രാദേശിക നേതാക്കളുള്‍പ്പെടെയുള്ളവര്‍ ലോക്കല്‍, ഏരിയാ സമ്മേളനങ്ങളില്‍ ശക്തമായ എതിര്‍പ്പുയര്‍ത്തുമെന്നാണ് സംസാരം. പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ടുകളും അച്ചടക്ക നടപടികളും പ്രതീക്ഷിച്ചിരിക്കെത്തന്നെ നടപടി നേരിട്ട ചില നേതാക്കള്‍ പാര്‍ട്ടിയുമായും സര്ക്കാരുമാരും ബന്ധപ്പെട്ട പദവികളിലും കയറിക്കൂടിയിരുന്നു. അത്രയ്ക്ക് ശക്തമായിരുന്നു എറണാകുളത്തെ ബേബിപക്ഷക്കാര്. കമ്മിറ്റികളില്‍ എണ്ണത്തില്‍ കൂടുതലുള്ളത് കൊണ്ടുതന്നെ തങ്ങളെ കാര്യമായി ഒന്നും…
Read Moreമോന്‍സനെ സഹായിച്ച പോലീസുകാര്‍ക്കെതിരേ ഇന്റലിജന്‍സ് അന്വേഷണം; മോന്സന് വിരട്ടിയവരില്‍ ഡിവൈഎസ്പിയും
കൊച്ചി: തട്ടിപ്പുവീരന് മോന്സന് മാവുങ്കലിനെ പോലീസ് ബന്ധത്തെക്കുറിച്ച് ഇന്റലിജന്‍സ് അന്വേഷണം. മോന്‍സനെ സഹായിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേയാണ് ഇന്റലിജന്‍സ് അന്വേഷണം നടത്തുന്നത്. ഐജി ലക്ഷ്മണയും മുന്‍ ഡിഐജി സുരേന്ദ്രനും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുമെന്നാണ് സൂചന. ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണെന്നാണ് വ്യക്തമാകുന്നത്. മോന്സന് വിരട്ടിയവരില്ഡിവൈഎസ്പിയുംകൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്സന് മാവുങ്കല്‍ തനിക്കെതിരേ അന്വേഷണം നടത്തിയ പോലീസ് ഉദ്യോഗസ്ഥരെ വിരട്ടാനും മടിച്ചില്ലെന്ന് റിപ്പോര്‍ട്ട്. ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബെന്നിക്കെതിരേയാണ് മോന്സന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയത്. മോന്‍സനെതിരായ വാഹനക്കേസില്‍ അന്വേഷണം നടത്തിയ ഡിവൈഎസ്പി എതിര്‍നിലപാട് എടുത്തതാണ് മോന്‍സന്റെ വിരോധത്തിന് ഇടയാക്കിയത്. ഇതോടെ ബെന്നിയെ “വിരട്ടണമെന്ന്’ ആവശ്യപ്പെട്ട് മോന്സന് ആലപ്പുഴ എസ്പിയേയും ഐജി ജി. ലക്ഷമണിനെയും സമീപിച്ചതായാണ് വിവരം. മോന്‍സനു വേണ്ടി പോലീസ് മൊബൈല്‍ കോള്‍ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയിരുന്നുവെന്നും ഗുരുതരമായ ആരോപണവും ഉയര്‍ന്നുവന്നിട്ടുണ്ട്. അതിനിടെ, മോന്‍സനു…
Read Moreശിക്ഷ പോരാ.. നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിയിൽ എറണാകുളം ജില്ലാ കമ്മിറ്റിയുടെ അച്ചടക്ക നടപടി അംഗീകരിക്കാതെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്
സ്വന്തം ലേഖകന്‍കൊച്ചി: തൃക്കാക്കര, തൃപ്പൂണിത്തുറ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട എറണാകുളം ജില്ലാ സിപിഎമ്മില്‍ കൂടുതല്‍ നടപടിക്കു സാധ്യത. ഈ മണ്ഡലങ്ങളിലെ തോല്‍വിയില്‍ പാര്‍ട്ടി കമ്മീഷന് നടത്തിയ അന്വേഷണ റിപ്പോര്ട്ടുകളിന്മേല് ജില്ലാ കമ്മിറ്റി കൈക്കൊണ്ട അച്ചടക്ക നടപടി കുറഞ്ഞുപോയെന്ന വിമര്‍ശനം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉയര്‍ന്ന സാഹചര്യത്തിലാണിത്. ഇന്നത്തെ ജില്ലാ സെക്രട്ടേറിയേറ്റിലും ജില്ലാ കമ്മിറ്റിയിലും കോടിയേരി ബാലകൃഷ്ണന് പങ്കെടുക്കുന്നുണ്ട്. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പാര്‍ട്ടി അച്ചടക്ക നടപടികളില്‍ കൂടുതല്‍ ശിക്ഷാ നടപടികളുണ്ടാകുമെന്നാണ് കരുതുന്നത്. പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ ഈ വിഷയം നീണ്ടു പോകാതെ അന്തിമ തീര്പ്പിലെത്തിക്കാനാണ് നേതൃത്വത്തിന്റെ ശ്രമം. ജില്ലാ സെക്രട്ടേറിയറ്റ്, ജില്ലാ കമ്മിറ്റി യോഗങ്ങളില്‍ ജില്ലയിലെ അന്വേഷണവിധേയമായ പിറവം, പെരുമ്പാവൂര്‍, തൃക്കാക്കര, തൃപ്പൂണിത്തുറ മണ്ഡലങ്ങളിലെ നടപടികളെക്കുറിച്ച് വിശദമായ ചര്‍ച്ച നടക്കും. നേരത്തെ ജില്ലാ കമ്മിറ്റി അംഗീകരിച്ച അച്ചടക്ക നടപടികള്‍ക്ക് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ അംഗീകാരം കിട്ടിയിരുന്നില്ല.…
Read Moreതട്ടിപ്പുകാരന് മോന്‍സണുമായി ബന്ധമില്ല; രാഷ്ട്രീയക്കാർ പറയുന്ന ആ വാക്കിൽ പിടിച്ച് ഹൈബി ഈഡൻ എംപിയും
കൊച്ചി: പുരാവസ്തു വില്പനയുടെ മറവില്‍ കോടികള്‍ തട്ടിച്ച കേസില്‍ അറസ്റ്റിലായ മോന്സന് മാവുങ്കലുമായി തനിക്ക് ബന്ധമില്ലെന്ന് ഹൈബി ഈഡന് എംപി. അനാവശ്യമായി തന്റെ പേര് വലിച്ചിഴയ്ക്കുകയാണെന്ന് ഹൈബി ഈഡന് കൊച്ചിയില്‍ മാധ്യമങ്ങളോടു പറഞ്ഞു. ഏത് അന്വേഷണത്തെയും നേരിടും. ഈ ആരോപണം തെളിയിച്ചാല്‍ താന്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും ഹൈബി ഈഡന് എംപി പറഞ്ഞു.
Read Moreകാക്കനാട് ലഹരിമരുന്നു കേസ്; ശ്രീലങ്കയിൽനിന്ന് പ്രതികളുടെ ഫോണിലേക്ക് നിരവധി കോളുകൾ
കൊച്ചി: കാക്കനാട് ലഹരിമരുന്നു കേസില്‍ പ്രതികളുടെ ശ്രീലങ്കന്‍ ബന്ധം തെളിയിക്കുന്ന വിവരങ്ങൾ കേസ് അന്വേഷിക്കുന്ന എക്സൈസ് ക്രൈംബ്രാഞ്ചിന് ലഭിച്ചു. പ്രതികളുടെ ഫോണിലേക്ക് ശ്രീലങ്കയില്‍നിന്ന് നിരവധി കോളുകള്‍ വന്നിട്ടുണ്ട്. ഇതു പരിശോധിച്ചുവരുകയാണെന്നും നിര്‍ണായകമായ പല വിവരങ്ങളും ലഭിച്ചിട്ടുണ്ടെന്നും എക്സൈസ് ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ ടി.എം. കാസിം പറഞ്ഞു. കസ്റ്റഡിയില്‍ വാങ്ങിയ പ്രതി ദീപേഷിന്റെ തെളിവെടുപ്പ് ഇന്നലെ പൂര്‍ത്തിയായി. ദീപേഷിന്റെ മൊഴി പ്രകാരം കൊടൈക്കനാലിലാണ് തെളിവെടുപ്പ് നടത്തിയത്. കൊടൈക്കനാലില്‍ പ്രതികള്‍ തങ്ങിയ സ്ഥലത്തും റേവ് പാര്‍ട്ടി നടത്തിയ ഇടങ്ങളിലും ദീപേഷുമായി എക്സൈസ് ക്രൈംബ്രാഞ്ച് സംഘം എത്തി. ഒന്നാം പ്രതി കൊടൈക്കനാലില്‍ സ്ഥലം വാങ്ങിയെന്ന വിവരവും ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടന്നുവരുകയാണെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ ടി.എം. കാസിം പറഞ്ഞു. ദീപേഷിന്റെ കസ്റ്റഡി കാലാവധി ഇന്നു തീരും.
Read More