കരുമാലൂർ: കരുമാലൂർ തട്ടാംപടിയിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് 10 പവൻ സ്വർണം കവർന്ന കേസിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. മോഷണം നടത്തിയ വീട്ടിൽ ജോലി ചെയ്തിരുന്ന രണ്ട് സ്ത്രീകളെയും കാറ് ഓടിക്കുന്ന ഡ്രൈവറെയും പോലീസ് ചോദ്യം ചെയ്തിരുന്നു. പ്രഫഷണൽ മോഷ്ടക്കളല്ല ഈ കവർച്ചക്ക് പിന്നില്ലെന്നും വീടുമായി അടുത്ത ബന്ധമുള്ളവരാണ് കവർച്ച നടത്തിയെതെന്നുമാണ് പോലീസ് നിഗമനം. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം നടന്നത്.തട്ടാംപടി കവലയ്ക്കു സമീപം താമസിക്കുന്ന മേനാച്ചേരി എം.സി. വർഗീസിന്റെ വീട്ടിലാണ് മോഷണം നടന്നത്. മക്കൾ വിദേശത്ത് ആയതിനാൽ പ്രായമായ വർഗീസും ഭാര്യയും തനിച്ചാണ് ഇവിടെ താമസിക്കുന്നത്. ഇന്നലെ പുലർച്ചെ 4.20 ന് ഇവർ വീട്ടിൽനിന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കു ചികിത്സയ്ക്കായി പോയിരുന്നു. തിരിച്ചെത്തി മുൻവശത്തെ വാതിൽ തുറക്കാൻ നോക്കിയപ്പോഴാണു പൂട്ട് തകർത്ത നിലയിൽ കണ്ടത്. ഉടൻ തന്നെ ആലങ്ങാട് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ പരിശോധനയിൽ അടച്ചിട്ട…
Read MoreCategory: Kochi
സിനിമാ ഷൂട്ടിംഗിനാ..! കടക്കാരനെ കബളിപ്പിച്ച് ആറായിരം രൂപയുടെ സിഗരറ്റും കോഴിമുട്ടയുമായി യുവാവ് മുങ്ങി; സംഭവം ആലുവയില്‍…
ആലുവ: സിനിമാ ഷൂട്ടിംഗിനാണെന്ന് തെറ്റിദ്ധരിപ്പിച്ച് ആറായിരം രൂപയുടെ സിഗരറ്റും കോഴിമുട്ടയുമായി യുവാവ് ബൈക്കിൽ കടന്നു. തടഞ്ഞ വയോധികനായ കടയുടമയെയും ട്രാഫിക് പോലീസിനെയും ചവിട്ടി തളളിയിട്ടു. തോട്ടക്കാട്ടുകര മണപ്പുറം റോഡിൽ പെട്ടിക്കട നടത്തുന്ന കടുങ്ങല്ലൂർ കടേപിള്ളി കൊല്ലംപറമ്പിൽ വീട്ടിൽ കെ.എ. ആനന്ദൻ (71) ആണ് തട്ടിപ്പിന് ഇരയായത്. ചവിട്ടേറ്റ് നിലത്തു വീണ ആനന്ദന്റെ നെറ്റിയിൽ പരിക്കുണ്ട്. ഇന്നലെ വൈകുന്നേരം ആറിനാണ് ശിവരാത്രി മണപ്പുറം റോഡിൽ സംഭവം നടന്നത്. ബൈക്കിൽ കടയിൽ എത്തിയ യുവാവ് ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് എന്ന് പറഞ്ഞാണ് 6,527 രൂപയ്ക്ക് സിഗരറ്റും കോഴിമുട്ടയും വാങ്ങിയത്. പണം നൽകാതെ കടന്നപ്പോൾ ബൈക്കിന് പിന്നാലെ ആനന്ദൻ ഓടി. ചവിട്ടേറ്റ ആനന്ദൻ നിലത്ത് വീണു. സംഭവം കണ്ട തോട്ടക്കാട്ടുകര സിഗ്നലിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ട്രാഫിക് പോലീസുകാരൻ തടഞ്ഞപ്പോൾ അദ്ദേഹത്തെയും ചവിട്ടി താഴെ ഇട്ട് സർവീസ് റോഡിലൂടെ മോഷ്ടാവ് കടന്നുകളയുകയായിരുന്നു. റോഡിൽ തെറിച്ചു…
Read Moreബസിൽ യുവതിയെ അപമാനിക്കാൻ ശ്രമം; എതിർത്തപ്പോൾ ബസിൽ നിന്നും ചാടി രക്ഷപ്പെട്ടു; പോത്ത് സപ്ലൈക്കാരൻ ലുക്കുമാനെ പൊലീസ് കുടുക്കിയതിങ്ങനെ…
ആലുവ: വാക്സിനെടുത്തു മടങ്ങുകയായിരുന്ന യുവതിയെ ബസിൽ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ പ്രതിയെ റിമാൻഡ് ചെയ്തു. കുട്ടമശേരി ചെറുപറമ്പിൽ വീട്ടിൽ ലുക്കുമാൻ(36) ആണ് ആലുവ ഈസ്റ്റ് പോലീസിന്റെ പിടിയിലായത്. ആലുവാ ജില്ലാ ആശുപത്രിയിൽനിന്ന് വാക്സിനെടുത്ത് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിക്ക് നേരെയാണ് പീഡനശ്രമം നടന്നത്. യുവതി എതിർത്തതോടെ ഇയാൾ ദേശത്ത് ബസിറങ്ങുകയും എയർപോർട്ട് ഭാഗത്തേക്കുള്ള ടാക്സി കാറിൽ കയറി രക്ഷപ്പെട്ടുകയുമായിരുന്നു. സിസിടിവി ദൃശ്യങ്ങളിൽനിന്നും കാർ കേന്ദീകരിച്ചു നടന്ന അന്വഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ആലുവ മാർക്കറ്റിലേക്ക് പോത്ത് സപ്ലൈ ചെയ്യുന്നയാളാണ് ലുക്കുമാൻ. മാർക്കറ്റിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്. എസ്ഐമാരായ സന്തോഷ് കുമാർ, ആർ. വിനോദ്, എഎസ്ഐ ബിനോജ് ഗോപാലകൃഷ്ണൻ, സിപിഒ മാഹിൻ ഷാ അബൂബക്കർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
Read Moreകാക്കനാട് ലഹരിമരുന്നു കേസ്; ചില്ലറ വില്പനക്കാരില്നിന്ന് കിട്ടിയത് നിര്‍ണായക വിവരങ്ങള്‍
കൊച്ചി: കാക്കനാട് ലഹരിമരുന്നു കേസില്‍ ഇപ്പോള്‍ ചില്ലറ വില്പനക്കാരെ ചോദ്യം ചെയ്യുകയാണെന്നും ഇവരില്‍നിന്ന് നിര്‍ണായകമായ പല വിവരങ്ങളും ലഭിച്ചതായും എക്സൈസ്. പ്രതികളുമായി സാമ്പത്തിക ഇടപാടു നടത്തിയവരെയും ചോദ്യം ചെയ്യുന്നുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റിനു സാധ്യതയുണ്ടെന്ന് എക്സൈസ് ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ ടി.എം കാസിം പറഞ്ഞു. അതേസമയം ലഹരിമരുന്ന സംഘത്തിലെ മുഖ്യകണ്ണി പെരുമ്പാവൂര്‍ വെങ്ങോല സ്വദേശി പുതുക്കാടന്‍ അന്‍ഫാസ് സിദ്ധിഖി(24)നെ ഇന്നലെ എക്സൈസ് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റു ചെയ്യുകയുണ്ടായി. പ്രതികളെ സാമ്പത്തികമായി സഹായിച്ചവരെ കൊച്ചിയിലെ ഓഫീസില്‍ ചോദ്യം ചെയ്യുന്നതിനിടയില്‍ അന്‍ഫാസിനെയും വിളിപ്പിച്ചിരുന്നു. ചോദ്യം ചെയ്യലില്‍ ഇയാള്‍ ലഹരിമരുന്നു സംഘത്തിലെ പ്രതിയാണെന്ന് തിരിച്ചറിഞ്ഞ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ചെന്നൈയില്‍നിന്നു കൊണ്ടുവരുന്ന എംഡിഎംഎ പ്രതി ചില്ലറ വില്പന നടത്തിയിട്ടുണ്ട്. ഇത്തരത്തില്‍ ലഭിക്കുന്ന പണം മറ്റു പ്രതികളുടെ ബാങ്ക് അക്കൗണ്ടിലേക്കു നിക്ഷേപിച്ചിട്ടുണ്ടെന്നും കണ്ടെത്തി.
Read Moreമുംബെയില്‍നിന്നും ലക്ഷദ്വീപിലേക്ക് പോകുന്ന ആഡംബരകപ്പല്‍! കോര്‍ഡേലിയ കൊച്ചി തീരമണഞ്ഞു
കൊച്ചി: കോവിഡ് പ്രതിസന്ധിമൂലം മാന്ദ്യം സംഭവിച്ച ടൂറിസം മേഖലയ്ക്ക് പുത്തന്‍ ഉണര്‍വേകാന്‍ ആഡംബര കപ്പലായ കോര്‍ഡേലിയ ഇന്ന് രാവിലെ കൊച്ചി തീരമണഞ്ഞു. രാവിലെ ഏഴരയ്ക്ക് കൊച്ചി തുറമുഖത്തെത്തിയ കപ്പലില്‍ 1200 ആഭ്യന്തര വിനോദസഞ്ചാരികളാണ് ഉള്ളത്. മുംബെയില്‍നിന്നും ലക്ഷദ്വീപിലേക്ക് പോകുന്ന ആഡംബര കപ്പലാണ് കൊച്ചിയില്‍ ഒരു പകല്‍ നങ്കൂരമിടുന്നത്. കപ്പലിലുള്ള 800 ല്‍ പരം യാത്രികര്‍ കൊച്ചിയിലെയും സമീപ പ്രദേശങ്ങളിലെയും വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനായി പുറപ്പെട്ടു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മൂന്നു സംഘങ്ങളായി പ്രത്യേകം ബസുകളിലാണ് സംഘം മട്ടാഞ്ചേരി, ഫോര്‍ട്ടുകൊച്ചി ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നത്. ഉച്ചയ്ക്ക് മൂന്നിനുശേഷം കപ്പല്‍ ലക്ഷദ്വീപിലേക്ക് തിരിക്കും.
Read Moreതൃക്കാക്കരയില്‍ അവിശ്വാസം നാളെ; സ്വതന്ത്രന്മാര്ക്ക് വമ്പന്‍ ഓഫറുകള്‍; എല്ലാ കണ്ണുകളും വിമതരിൽ
സ്വന്തം ലേഖകന്‍കൊച്ചി: തൃക്കാക്കര നഗരസഭാ ചെയര്‍പേഴ്സണ്‍ അജിത തങ്കപ്പനെതിരേ പ്രതിപക്ഷം നാളെ അവിശ്വാസപ്രമേയം അവതരിപ്പിക്കാനിരിക്കെ, യുഡിഎഫ് ക്യാമ്പില്‍ നേരിയ ആശ്വാസം. അവിശ്വാസപ്രമേയത്തില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന് നിര്‍ദേശിച്ച് കോണ്‍ഗ്രസ് നേതൃത്വം നല്കിയ വിപ്പ് സ്വീകരിക്കാന്‍ മടിച്ചുനിന്ന നാല് എ വിഭാഗം കൗണ്‍സിലര്‍മാരും കെ. ബാബു എംഎല്‍എയുടെ ഇടപെടലിനെതുടര്‍ന്ന് ഇന്നലെ രാത്രി വൈകി വിപ്പ് കൈപ്പറ്റി. ചെയര്‍പേഴ്സണെ മാറ്റണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്ന ഇവരുമായി ചര്‍ച്ച നടത്തിയ ബാബു, ഇന്നലെതന്നെ വിപ്പ് കൈപ്പറ്റണമെന്ന് നിര്‍ദേശിക്കുകയും രാത്രി ഡിസിസി ഓഫീസിലെത്തിയ ഇവര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റില്‍നിന്ന് വിപ്പ് ഏറ്റുവാങ്ങുകയുമായിരുന്നു. അതേസമയം യുഡിഎഫിനൊപ്പമുള്ള അഞ്ച് മുസ്ലീം ലീഗ് കൗണ്‍സിലര്‍മാരും നാല് കോണ്‍ഗ്രസ് വിമതരും അവിശ്വാസപ്രമേയത്തില്‍ എന്തു നിലപാടാവും സ്വീകരിക്കുകയെന്നത് നിര്‍ണായകമാണ്. ഇന്നലെ ചില കോണ്‍ഗ്രസ് നേതാക്കള്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ലീഗ് കൗണ്‍സിലര്‍മാരില്‍ ചിലര്‍ ഫോണെടുക്കാന്‍ കൂട്ടാക്കാത്തത് യുഡിഎഫ് കേന്ദ്രങ്ങളെ അങ്കലാപ്പിലാക്കി. ലീഗ് കൗണ്‍സിലര്‍മാര്‍ക്ക് ആ പാര്‍ട്ടി…
Read Moreകൊച്ചിയിൽ ഉണ്ണാം 10 രൂപയ്ക്ക് ! തട്ടിക്കൂട്ട് ഊണാണെന്നു കരുതിയാല്‍ തെറ്റി….
സ്വന്തം ലേഖിക കൊച്ചി: ഹോട്ടല്‍ ഭക്ഷണത്തിനു പൊള്ളുന്ന വില ഈടാക്കുന്ന കാലത്ത് വെറും 10 രൂപയ്ക്ക് ഊണ് ലഭിക്കും, അതും മെട്രോ നഗരമായ കൊച്ചിയില്‍. തട്ടിക്കൂട്ട് ഊണാണെന്നു കരുതിയാല്‍ തെറ്റി. ചോറിനൊപ്പം സാമ്പാറും തോരനും പപ്പടവും അച്ചാറുമൊക്കെയുണ്ടാവും. എറണാകുളം നോര്‍ത്ത് പരമാര റോഡില്‍ കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള ലിബ്രാ ഹോട്ടലിന്റെ താഴത്തെ നിലയിലാണ് കേന്ദ്രീകൃത അടുക്കള ഒരുക്കുന്നത്. മുഖ്യമന്ത്രിയുടെ നൂറുദിന കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തി കൊച്ചി കോര്‍പറേഷനാണ് കുടുംബശ്രീയുമായി ചേര്‍ന്ന് കുറഞ്ഞ ചെലവില്‍ ഊണൊരുക്കുന്നത്. ഗാന്ധി ജയന്തിദിനമായ ഒക്ടോബര്‍ രണ്ടിന് പദ്ധതി ഉദ്ഘാടനം ചെയ്യും. 50 ലക്ഷം രൂപയുടേതാണ് പദ്ധതി. പ്രശസ്ത കമ്പനികളുടെ സിഎസ്ആര്‍ ഫണ്ടും ഇതിനായി വിനിയോഗിക്കും. ഉച്ചയൂണ് പദ്ധതിക്ക് പേരു നിര്‍ദേശിക്കുന്നതിനായി കോര്പറേഷന് ഓഫീസില്‍ ഒരു പെട്ടി സ്ഥാപിച്ചിട്ടുണ്ട്. ഇതില്‍ പൊതുജനങ്ങള്‍ക്ക് പേരുകള്‍ നിക്ഷേപിക്കാമെന്ന് കോര്പറേഷന് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ഷീബലാല്‍ പറഞ്ഞു. പരിശീലനം ഇന്നു…
Read Moreപ്രസവത്തോടെ തള്ള ആട് ചത്തു! ആട്ടിൻകുട്ടിക്ക് തുണയായി വെച്ചൂർ പശു; വീട്ടിൽ വേറെ ആടുകളുണ്ടെങ്കിലും ആട്ടിൻകുട്ടി പശുവുമായിട്ടാണ് ചങ്ങാത്തം
മൂവാറ്റുപുഴ: തള്ളയാടിനെ നഷ്ടപ്പെട്ട ആട്ടിൻകുട്ടിക്ക് തുണയായി വെച്ചൂർപശു. പ്രസവത്തോടെ തള്ള ആട് ചത്തുപോയ ആട്ടിൻ കുട്ടിയെ തന്റെ കുഞ്ഞിനെ പോലെ സംരക്ഷിക്കുന്ന വെച്ചൂർ പശു കൗതകമാകുന്നു. മീങ്കുന്നം ആറൂർ കോച്ചേരിൽ ചെറിയാൻ തോമസിന്റെ വെച്ചൂർ ഇനത്തിൽപ്പെട്ട പശുവാണ് തള്ളയാട് ചത്തുപോയ ആട്ടിൻകുട്ടിയെ തന്റെ കുഞ്ഞിനെപോലെ സംരക്ഷിക്കുന്നത്. ഏഴ് ദിവസം മുന്‍പാണ് പ്രസവത്തോടെ തള്ളയാടും ഒരു ആട്ടിൻ കുട്ടിയും ചത്തത്. രക്ഷപ്പെട്ട ആട്ടിൻകുട്ടിയെ പശുവിന്റെ പാലും വീട്ടിലെ മറ്റ് ആടുകളുടെ പാലും കറന്നെടുത്ത് നൽകിയാണ് ചെറിയാൻ തോമസും കുടുംബവും സംരക്ഷിച്ച് പോന്നത്. ഒരാഴ്ച പിന്നിട്ടതോടെ ആട്ടിൻകുട്ടി തുള്ളിച്ചാടി കളിക്കാൻ തുടങ്ങിയതോടെയാണ് വീട്ടിൽ മൂന്ന് മാസം മുന്‍പ് പ്രസവിച്ച വെച്ചൂർ പശുവിന്റെ അകിടിൽ നിന്നും പാല് കുടിക്കാനും പശുവിന്റെ കളികൂട്ടുകാരനുമായി മാറിയത്. വീട്ടിൽ വേറെ ആടുകളുണ്ടെങ്കിലും ആട്ടിൻകുട്ടി പശുവുമായിട്ടാണ് ചങ്ങാത്തം.
Read Moreനാലു പതിറ്റാണ്ടിന്റെ പെരുമയില്‍ ചിരിയുടെ പരേഡ് ! വിറ്റുപോയത് നൂറു രൂപയുടെ രണ്ടോ മൂന്നോ ടിക്കറ്റ്; ആ ചരിത്രം ഇങ്ങനെ…
സിജോ പൈനാടത്ത് കൊച്ചി: ചിരിക്കു പുതിയ മേല്‍വിലാസം കുറിച്ച മിമിക്സ് പരേഡ് വേദിയിലേറിയിട്ട് ഇന്നു നാലു പതിറ്റാണ്ടു തികയുന്നു. കോമഡി ആസ്വാദകര്‍ക്കു നവ്യാനുഭവം പകര്‍ന്ന കൊച്ചിന് കലാഭവന്റെ ആറു കലാകാരന്മാര് ചേര്‍ന്നു 1981 സെപ്റ്റംബര്‍ 21നാണു മിമിക്സ് പരേഡ് ആദ്യമായി വേദിയില്‍ അവതരിപ്പിച്ചത്. കൊച്ചിയിലെ ഫൈന്‍ ആര്‍ട്സ് ഹാളില്‍ അന്നു വൈകുന്നേരം 6.30നായിരുന്നു മിമിക്സ് പരേഡിന്റെ ചരിത്രപരമായ അരങ്ങേറ്റം. സിഎംഐ വൈദികനായിരുന്ന ഫാ. ആബേലിന്റെ മനസിലുദിച്ച മിമിക്സ് പരേഡിന് ആശയപൂര്ണതയും അവതരണമികവും നല്കി വേദിയിലെത്തിച്ച ചിരിസംഘത്തില് ഇന്നു സിനിമാരംഗത്തു പ്രശസ്തരായ സിദ്ദിഖും ലാലും സ്റ്റേജ് ഷോകളിലൂടെ അറിയപ്പെട്ട കെ.എസ്. പ്രസാദും ഉണ്ടായിരുന്നു. അന്‍സാര്‍, റഹ്മാന്, വര്ക്കിച്ചന് പേട്ട എന്നിവരായിരുന്നു മിമിക്സ് പരേഡിന്റെ ആദ്യ അവതരണത്തിനു വേദിയിലെത്തിയ മറ്റുള്ളവര്‍. കെ.എസ്. പ്രസാദിന്റെ സഹോദരന് പ്രദീപും സുഹൃത്തും ചേര്‍ന്നാണു 1,500 രൂപയ്ക്കു പരിപാടി ബുക്ക് ചെയ്തത്. ഓരോ ആര്‍ട്ടിസ്റ്റിനും പ്രതിഫലം…
Read Moreഎസ്എംഎ മരുന്നിന് ജിഎസ്ടി ഒഴിവാക്കിയ സംഭവം; കേന്ദ്ര നടപടിയിൽ സന്തോഷിച്ച് പള്ളിക്കര സ്വദേശി അർഷാദും
കിഴക്കമ്പലം: എസ്എംഎ (സ്പൈനൽ മസ്കുലർ അട്രോഫി ) മരുന്നിന് ജിഎസ്ടി ഒഴിവാക്കിയ കേന്ദ്ര നടപടിയിൽ സന്തോഷിക്കുന്നവരിൽ പള്ളിക്കര സ്വദേശി അർഷാദും. എസ്എംഎ ബാധിതരായ കുട്ടികളുടെ മരുന്നിന് ജിഎസ്ടിയും ഇറക്കുമതി തീരുവ ഉൾപ്പെടെ 18 കോടി രൂപയായിരുന്നു വില. വിദേശത്ത് നിന്നാണ് മരുന്ന് ഇന്ത്യയിൽ ഇറക്കുമതി ചെയ്യുന്നത്. മരുന്നിന്റെ തീരുവ കുറക്കുന്നതിനും ജിഎസ്ടി ഒഴിവാക്കാക്കുന്നതിനും വേണ്ടി കേരളത്തിലെ മുഴുവൻ ലോക്സഭാ-രാജ്യസഭാ അംഗങ്ങളേയും നേരിൽ കണ്ട് പള്ളിക്കര കാരുണ്യ സ്പർശം ചാരിറ്റി പ്ലാറ്റ് ഫോം ഭാരവാഹിയായ അർഷാദ് ബിൻ സുലൈമാൻ നിവേദനം നൽകിയിരുന്നു. കൂടാതെ പ്രധാനമന്ത്രി, ഗവർണർ, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവർക്ക് ഇ-മെയിൽ വഴിയും നിവേദനമെത്തിച്ചിരുന്നു. ഇന്ത്യയിൽ സ്പൈനൽ മസ്കുലർ അട്രോഫി രോഗത്തിന് ഇന്തയിൽ മരുന്ന് നിർമിക്കുന്നില്ല. 18 കോടി രൂപ വിലയുള്ള മരുന്നിന് 23 ശതമാനം ഇറക്കുമതി നികുതിയും, 12 ശതമാനം ജിഎസ്ടിയും കൂടിച്ചേരുമ്പോൾ നികുതി ഇനത്തിൽ…
Read More