ഭാഗ്യവാൻ ഇപ്പോഴും മറയത്ത്..! കോടിശ്വരനെ കാണാൻ കടയിലേക്ക് ആളുകൾ വന്നുകൊണ്ടേയിരിക്കുന്നു;  മധുരം വിതരണം ചെയ്ത് കടക്കാരനും

തൃപ്പൂണിത്തുറ: ഇന്നലെ നറുക്കെടുത്ത തിരുവേണം ബന്പറിന്‍റെ ഒന്നാം സമ്മാനമായ 12 കോടി നേടിയ ഭാഗ്യവാനെ ഇതുവരെ കണ്ടെത്താനായില്ല. തൃപ്പൂണിത്തുറ കിഴക്കേക്കോട്ട സ്റ്റാച്ച്യു റോഡിലെ മീനാക്ഷി ലോട്ടറീസിൽ നിന്നാണ് ഒന്നാം സമ്മാനമടിച്ച ടിഇ 645465 ടിക്കറ്റ് വിറ്റത്. തിരുവോണം ബംപർ തൃപ്പൂണിത്തുറയിലെന്ന് അറിഞ്ഞതോടെ നിരവധി ആളുകളാണ് മീനാക്ഷി ലോട്ടറീസിന് മുന്നിൽ തടിച്ചുകൂടിയത്. വന്നവരെല്ലാം അന്വേഷിച്ചത് ബംപറടിച്ച ഭാഗ്യവാനെയാണ്. സമ്മാനം കിട്ടിയയാളെ കണ്ടെത്തിയിട്ടില്ലായെന്ന് പറയലായി കടക്കാരന്‍റെ പ്രധാന പണി. ഒന്നാം സമ്മാനം അടിച്ച ടിക്കറ്റിന്‍റെ തൊട്ടടുത്ത നമ്പറുള്ള ലോട്ടറി ടിക്കറ്റുമായി കടയിലെത്തിയവർ കപ്പിനും ചുണ്ടിനുമിടയിൽ കോടികൾ നഷ്ടപ്പെട്ടതിന്‍റെ വിഷാദത്തിലുമായിരുന്നു. മൊത്തം 660 ബംപർ ടിക്കറ്റുകളാണ് കടയിൽനിന്നും വിറ്റഴിച്ചത്. മീനാക്ഷി ലോട്ടറീസിന്‍റെ കോട്ടയത്തുള്ള ഹെഡ് ഓഫീസിൽ നിന്നും കഴിഞ്ഞ എട്ടിനാണ് ബംപർ ഉൾപ്പെടെ ലോട്ടറികൾ തൃപ്പൂണിത്തുറയിലെ ഏജൻസിയിൽ വില്പനയ്ക്ക് കൊണ്ടുവന്നത്. കഴിഞ്ഞ തവണ ഓണം ബംപറിൽ ഒരു കോടി രൂപ ഇവിടെനിന്നും…

Read More

പണിവരുന്ന ഓരോവഴിയേ..! തൃക്കാക്കരയില്‍ നിലവിലെ സെക്രട്ടറി തുടരും; ട്രൈബ്യൂണല്‍ ഉത്തരവ് പ്രതിപക്ഷത്തിന് തിരിച്ചടി

കാക്കനാട്: തൃക്കാക്കര നഗരസഭ സെക്രട്ടറിയെ തെറിപ്പിച്ച് മുന്‍ ഭരണസമിതിക്കെതിരേ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ തടയിടാനുള്ള പ്രതിപക്ഷ നീക്കത്തിന് തിരിച്ചടി. നഗരസഭ സെക്രട്ടറി എന്‍.കെ. കൃഷ്ണകുമാറിനെ സ്ഥലം മാറ്റി തൃശൂര്‍ കോര്‍പ്പറേഷനിലെ വൈദ്യുതി വിഭാഗം അഡീഷണല്‍ സെക്രട്ടറിക്ക് നിയമനം നല്‍കാനുള്ള നീക്കമാണ് സംസ്ഥാന അഡ്മിനിട്രേറ്റീവ് ട്രൈബ്യൂണല്‍ ഒരു മാസത്തേക്ക് സ്റ്റേ ചെയ്തത്. ഇതോടെ തൃക്കാക്കര നഗരസഭ സെക്രട്ടറിക്ക് നിലവിലെ സ്ഥാനത്ത് ഒരു മാസംകൂടി തുടരാം. തൃശൂര്‍ കോര്‍പ്പറേഷന്‍ ഇലക്ടിക്കല്‍ വിഭാഗം അസി. സെക്രട്ടറി വി.വി. ലതീഷ് കുമാറാണ് സ്ഥലം മാറ്റത്തിനെതിരേ ട്രൈബ്യൂണലിനെ സമീപിച്ചത്. പൊളിഞ്ഞതു പ്രതിപക്ഷനീക്കംഓണസമ്മാന വിവാദത്തെ തുടര്‍ന്ന് എല്‍ഡിഎഫ് കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തിന് മുന്‍പ് നഗരസഭ സെക്രട്ടറിയെ സ്ഥലം മാറ്റാനുള്ള പ്രതിപക്ഷ നീക്കമാണ് ഇതോടെ പരാജയപ്പെട്ടത്. നഗരസഭ സെക്രട്ടറിയെ സ്ഥലം മാറ്റി ഉത്തരവിറക്കിയെങ്കിലും തൃക്കാക്കര നഗരസഭയിലേക്ക് പകരമായി ആരെയും നിയമിച്ചിട്ടില്ല. നഗരസഭ സെക്രട്ടറിയെ തൃശൂര്‍ കോര്‍പറേഷനിലേക്ക് സ്ഥലം…

Read More

കൊച്ചിയിലെ ടെക്കികൾക്കും ഇതരസംസ്ഥാനക്കാർക്കുമായി കഞ്ചാവ് എത്തിയത് ഒഡീഷ്യയിൽ നിന്ന്; ഇരുപത്തിനാലുകാരൻ ദീപക്  അറസ്റ്റിൽ

കൊച്ചി: നഗരത്തില്‍ മൂന്നു കിലോ കഞ്ചാവുമായി ഇതരസംസ്ഥാനക്കാരന്‍ പിടിയിലായ സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിനു പോലീസ്. കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നാണു അന്വേഷിക്കുന്നത്. ഇതരംസ്ഥാനക്കാര്‍ക്കും ടെക്കികള്‍ക്കും നല്‍കുന്നതിനുവേണ്ടി ഒഡീഷയില്‍നിന്നാണു കഞ്ചാവ് എത്തിച്ചതെന്നു പ്രതി ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. ഒഡീഷ സ്വദേശിയായ ദീപക് കുമാര്‍ ബെഹ്റയെ (24) ആണ് കൊച്ചി സിറ്റി ഡാന്‍സാഫും ഇന്‍ഫോപാര്‍ക്ക് പോലീസും ചേര്‍ന്നു പിടികൂടിയത്. ഇന്‍ഫോപാര്‍ക്ക് ഫേസ് രണ്ട് ഭാഗത്തുള്ള ലേഡീസ് ഹോസ്റ്റലിനു സമീപത്തുള്ള റോഡിലൂടെ സൈക്കിളില്‍ ബാഗുമായി പോകുന്നതുകണ്ടു സംശയം തോന്നിയ പോലീസ് ഇയാളെ തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണു കഞ്ചാവ് കണ്ടെടുത്തത്. ഇന്‍ഫോപാര്‍ക്ക് ഭാഗങ്ങളിലുള്ള ഒഴിഞ്ഞ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്നു വിതരണവും ഉപയോഗവും നടക്കുന്നുണ്ടെന്ന രഹസ്യസന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് ഡാന്‍സാഫ് ടീം കുറച്ചു ദിവസങ്ങളിലായി ഇവിടെ നിരീക്ഷണം നടത്തിവരികയായിരുന്നു.

Read More

ചെറായിലെ മൊബൈൽ മോഷണക്കേസ്; ‘പണം കൊടുത്ത് ‘പണി’ ചോദിച്ചു വാങ്ങിയ മൊബൈൽ കടക്കാരന്‍റെ കഥ…

ചെറായി: ബൈക്കിനെത്തി പതിനഞ്ചുകാരന്‍റെ പക്കല്‍നിന്ന് 19000 രൂപ വിലയുള്ള മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത യുവാക്കളും മോഷണമുതല്‍ ആണെന്ന് അറിഞ്ഞിട്ടും ഫോണ്‍ വിലയ്ക്കു വാങ്ങിയ മറ്റൊരു യുവാവും അറസ്റ്റില്‍. ആലുവ എന്‍എഡി റോഡ് ലക്ഷ്മി വിലാസത്തില്‍ ആരോമല്‍(20), കളമശേരി കൈപ്പടമുകള്‍ പുതുശേരി അശ്വിന്‍ (20) എന്നിവരാണ് ഫോണ്‍ മോഷണത്തിന് അറസ്റ്റിലായത്. ഫോണ്‍ വാങ്ങിയ എറണാകുളത്തെ മൊബൈല്‍ ഫോണ്‍ ഷോപ്പ് ജീവനക്കാരന്‍ അടിമാലി നെല്ലിക്കുന്നു കൂമ്പന്‍ പാറ ജീമോന്‍ സെബാസ്റ്റ്യന്‍ (22) ആണ് അറസ്റ്റിലായ മൂന്നാമന്‍. 3000 രൂപക്കാണ് ഇയാള്‍ ഫോണ്‍ വാങ്ങിയത്. ഫോണ്‍ പോലീസ് കണ്ടെടുത്തു. ഈ മാസം 10ന് ചെറായി ബീച്ച് റോഡില്‍ കുന്നത്ത് ക്ഷേത്രത്തിനടുത്ത് വച്ച് ചെറായി അറുകാട് അര്‍ജുന്‍ സന്തോഷിന്‍റെ ഫോണ്‍ ആണ് സംഘം കവര്‍ന്നത്. സംഭവത്തിനു ശേഷം പ്രതികള്‍ ഒളിവിലായിരുന്നു. സംഭവസ്ഥലത്തെ സിസിടിവി കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പ്രതികളെ തിരിച്ചറിയാന്‍ ഇടയാക്കിയത്. മുനമ്പം…

Read More

ഇത് ദുബായിലെ പൂച്ചയല്ല, കൊച്ചിയിലെ പൂച്ച, ഇവളും ഗര്‍ഭിണിയായിരുന്നു..! ഒരു മാസമായി ആള്‍ത്താമസില്ലാത്ത കെട്ടിടത്തില്‍ കുടുങ്ങിയിട്ട്‌; ഒടുവില്‍ രക്ഷകയായത്…

സ്വന്തം ലേഖിക കൊച്ചി: ദുബായില്‍ കെട്ടിടത്തില്‍ കുടുങ്ങിയ ഗര്‍ഭിണിയായ പൂച്ചയെ മലയാളികള്‍ സാഹസികമായി രക്ഷിച്ചതും അവര്‍ക്ക് യുഎഇ സര്‍ക്കാര്‍ പത്തു ലക്ഷം രൂപ പാരിതോഷികം നല്‍കിയതും അടുത്തിടെ വാര്‍ത്തകള്‍ നിറഞ്ഞിരുന്നു. എന്നാല്‍ ഇവിടെ പോലീസ് തലപ്പത്ത് ഉള്ളവര്‍ മൃഗസ്‌നേഹിയായ കാഴ്ചയാണ് ഫോര്‍ട്ടുകൊച്ചിക്കാര്‍ കഴിഞ്ഞ ദിവസം കണ്ടത്. ഡിജിപിയും ഫയര്‍ഫോഴ്‌സ് കമാന്‍ണ്ടന്റുമായ ഡോ.ബി. സന്ധ്യയാണ് ആ മൃഗസ്‌നേഹി. ഫോര്‍ട്ടുകൊച്ചി പരേഡ് ഗ്രൗണ്ടിനു സമീപം ആള്‍ത്താമസില്ലാത്ത വീടിന്റെ രണ്ടാം നിലയിലെ പാത്തിയിലാണ് ഗര്‍ഭിണിയായ പൂച്ച ഒരു മാസമായി കുടുങ്ങിക്കിടന്നത്. സമീപവാസിയായ സക്കീര്‍ റൊസാരിയോ എറിഞ്ഞുകൊടുക്കുന്ന ഭക്ഷണവും വെളളവുമായിരുന്നു അതിന്റെ ആശ്രയം. കാലപ്പഴക്കമുള്ള ഓടിട്ട കെട്ടിടത്തില്‍ കയറി പൂച്ചയെ രക്ഷിക്കുക സാഹസമായിരുന്നു. അതിനാല്‍, സക്കീര്‍ ഫോര്‍ട്ടുകൊച്ചി പോലീസിലും ഫയര്‍ഫോഴ്‌സിലും അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. പോലീസിന് അതിനുള്ള സജീകരണങ്ങള്‍ ഇല്ലെന്നു ഫോര്‍ട്ടുകൊച്ചി സിഐ മനുരാജ് അറിയിച്ചിരുന്നു. തുടര്‍ന്നാണ് സക്കീര്‍ ഫോര്‍ട്ടുകൊച്ചി സ്‌റ്റേഷനില്‍ ജോലി ചെയ്തിരുന്ന,…

Read More

തിയറ്ററിലിരുന്ന് സിനിമ കാണുന്നത് ക്ലാസ്മുറിയിലിരിക്കുന്നതുപോലെ; ഒടിടി പ്ലാറ്റ്‌ഫോം സിനിമയുടെ ഗൃഹപാഠം മാത്രമെന്ന് ബാലചന്ദ്രമേനോന്‍

പത്തനംതിട്ട: തിയറ്ററില്‍ ഇരുന്നു സിനിമ കാണുന്നതു സ്‌കൂളിലെ ക്ലാസ് മുറിയില്‍ ഇരുന്നു പഠിക്കുന്നതുപോലെയാണെന്ന് നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്‍. ക്യാപ്റ്റന്‍ രാജു അനുസ്മരണ ദിനത്തില്‍ സിനിമ പ്രേക്ഷക കൂട്ടായ്മയുടെ പുരസ്‌കാരം സ്വീകരിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ഒടിടി പ്ലാറ്റ്‌ഫോം സിനിമയുടെ ഗൃഹപാഠം മാത്രമാണെന്നും ബാലചന്ദ്രമേനോന്‍ പറഞ്ഞു. അനശ്വര നടന്‍ ക്യാപ്റ്റന്‍ രാജൂവിന്‍റെ പുത്തന്‍പീടിക നോര്‍ത്ത് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയിലെ കല്ലറയില്‍ സിനിമ പ്രേക്ഷക കൂട്ടായ്മയുടെ നേതൃത്യത്തില്‍ പുഷ്പാര്‍ച്ചന നടത്തി.

Read More

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്; ഇഡി കണ്ടുകെട്ടിയ 31 കോടിയുടെ സ്വത്തുക്കളിൽ പത്ത് ആഡംബര കാറുകളും, 14 കോടി രൂപയുടെ സ്വർണവും

കൊച്ചി: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ എന്‍ഫോഴ്‌സമെന്‍റ് ഡയറക്ടറേറ്റ്(ഇഡി) കണ്ടുകെട്ടിയ പ്രതികളുടെ സ്വത്തുക്കളില്‍ പത്ത് ആഡംബര കാറുകളും. കേരളം, തമിഴ്‌നാട്, ആന്ധ്ര എന്നിവിടങ്ങളിലെ പോപ്പുലര്‍ ഗ്രൂപ്പിന്‍റെ കെട്ടിടങ്ങളും ഭൂമിയും പത്ത് ആഡംബര കാറുകളുമുള്‍പ്പെടെ 31 കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. കാറുകളുടെ മൂല്യംമാത്രം രണ്ടുകോടി രൂപയാണ്. വിവിധ സ്ഥാപനങ്ങളില്‍ സൂക്ഷിച്ച സ്വര്‍ണവും ഇതില്‍പ്പെടും. 14 കോടി രൂപയാണു സ്വര്‍ണത്തിന്‍റെ മതിപ്പുവില. ബാങ്കിലുള്ള സ്ഥിരനിക്ഷേപങ്ങളും ചേര്‍ത്താണു 31 കോടി രൂപ ഇഡി കണ്ടുകെട്ടിയിരിക്കുന്നത്. രണ്ടായിരം കോടിയോളം രൂപയുടെ ഇടപാടുകള്‍ പോപ്പുലര്‍ ഗ്രൂപ്പ് നടത്തിയിരിക്കുന്നതായാണ് ഇഡിയുടെ കണ്ടെത്തല്‍. രാജ്യത്താകമാനം 270 ബ്രാഞ്ചുകളിലാണു ക്രമക്കേട് നടത്തിയിട്ടുള്ളത്. 1600ലധികം പേരില്‍നിന്നായി സ്വര്‍ണവും പണവും വാങ്ങിയിട്ടുണ്ട്. തട്ടിപ്പുമായി ബന്ധപ്പെട്ട സുപ്രധാന രേഖകളുടെ പകര്‍പ്പും ഇലക്ട്രോണിക് തെളിവുകള്‍, സാമ്പത്തിക ഇടപാടുകള്‍, ഭൂമി ക്രയവിക്രയങ്ങള്‍, നിലവില്‍ കൈവശമുള്ള ഭൂമിയുടെ വിവരം, മറ്റ് ആസ്തികള്‍ എന്നിവയുടെ തെളിവുകളും പരിശോധിച്ചാണു സുപ്രധാന…

Read More

കിറ്റെക്‌സിനെ തൊട്ടാൽ ബോംബെറിഞ്ഞു കൊല്ലും; കുന്നത്തുനാട് മണ്ഡലത്തിലെ കാര്യം അന്വേഷിക്കാൻ നടക്കേണ്ട; എൽദോസ് കുന്നപ്പിള്ളിക്ക് ഭീഷണിക്കത്ത്

  ‌പെരുമ്പാവൂർ: എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്ക്ക് ഭീഷണിക്കത്ത്. കിറ്റെക്‌സ് വിഷയത്തിൽ ഇടപെട്ടാൽ ബോംബെറിഞ്ഞു തകർക്കുമെന്നാണ് ഭീഷണി. വെള്ളിയാഴ്ച ഉച്ചയോടെ പെരുമ്പാവൂരിലെ എംഎൽഎ ഓഫീസിലാണ് അജ്ഞാത ഭീഷണി കത്ത് എത്തിയത്. പെരുമ്പാവൂർ എംഎൽഎ കുന്നത്തുനാട് മണ്ഡലത്തിലെ കാര്യം അന്വേഷിക്കാൻ നടക്കേണ്ടെന്നു തുടങ്ങുന്ന കത്തിൽ പിന്നെ അസഭ്യവർഷമാണ്. ചേലക്കുളം സ്വദേശി കാച്ചാംകുഴി അബ്ദുൽ റഹ്‌മാന്‍റെ പേരിലാണ് കത്തയച്ചിരിക്കുന്നത്. ഡിജിപിക്കും മുഖ്യമന്ത്രിക്കും എംഎൽഎ പരാതി നൽകി. എൽദോസ് കുന്നപ്പിള്ളിക്കു പുറമെ പി.ടി. തോമസ് എംഎൽഎയ്ക്കും ബെന്നി ബഹനാൻ എംപിക്കുമെതിരേ കത്തിൽ പരാമർശമുണ്ട്. യുഡിഎഫിലെ 41 എംഎൽഎമാർക്കും കത്തയച്ചിട്ടുണ്ടെന്നും വെങ്ങോലയിൽ പ്രവർത്തിക്കുന്ന ഐഎസിൽ താൻ അംഗമാണെന്നും കത്തിൽ പറയുന്നു.ശേഷം അടുത്തതിൽ എന്നു പറഞ്ഞാണ് കത്ത് അവസാനിപ്പിച്ചിരിക്കുന്നത്.

Read More

തെലങ്കാന സർക്കാർ നൽകിയത് വൻ ആനുകൂല്യങ്ങൾ; രണ്ടു വന്‍കിട പദ്ധതികളുടെ കരാര്‍ ഒപ്പിട്ട് കിറ്റെക്സ്

കൊച്ചി: തെലങ്കാനയില്‍ രണ്ടു വന്‍കിട പദ്ധതികളുടെ കരാര്‍ (എംഒയു) ഒപ്പിട്ട് കിറ്റെക്സ്. വാറങ്കലിലെ മെഗാ ടെക്സ്റ്റയില്‍ പാര്‍ക്കിലെയും ഹൈദരാബാദിലെ ഇന്‍ട്രസ്ട്രീയല്‍ പാര്‍ക്കിലെയും രണ്ടു വന്‍കിട പദ്ധതികളുടെ കരാറിലാണ് ഒപ്പിട്ടത്. തെലങ്കാന സര്‍ക്കാരിനുവേണ്ടി വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയേഷ് രജ്ഞനും കിറ്റെക്സിനുവേണ്ടി മാനേജിംഗ് ഡയറക്ടര്‍ സാബു എം. ജേക്കബുമാണു ഹൈദ്രബാദില്‍ കരാറില്‍ ഒപ്പിട്ടത്. വ്യവസായ മന്ത്രി കെ.ടി. രാമറാവുവുമായി കൂടികാഴ്ച നടത്തിയതിനുശേഷമായിരുന്നു ഒപ്പിടല്‍. ഔദ്യോഗിക ചടങ്ങും പ്രഖ്യാപനവും നാളെ നടക്കും. വന്‍ ആനുകൂല്യങ്ങളാണു തെലങ്കാനയില്‍ നിക്ഷേപത്തിനായി സര്‍ക്കാര്‍ നല്‍കിയിരിക്കുന്നതെന്ന് കിറ്റക്‌സ് അധികൃതര്‍ വ്യക്തമാക്കുന്നു. ആനുകൂല്യങ്ങള്‍, നിക്ഷേപം, സബ്സിഡി, തൊഴിലവസരങ്ങള്‍ അടക്കമുള്ള വന്‍ പാക്കേജിന്‍റെ വിശദാംശങ്ങളും നാളെ വ്യക്തമാകും. എംഡി സാബു ജേക്കബിനെ കൂടാതെ വൈസ് പ്രസിഡന്‍റ് ക്രിസ്റ്റിയന്‍ സ്ട്രാം, വൈസ് പ്രസിഡന്‍റ് ഓപ്പറേഷന്‍സ് ഹര്‍കിഷന്‍ സിംഗ് സോധി, ഡയറക്ടര്‍ തോമസ് ചെറിയാന്‍, ജനറല്‍ മാനേജര്‍ സജീ കുര്യന്‍,…

Read More

2.5 മില്യണ്‍ യുഎസ് ഡോളറിന്‍റെ ലോട്ടറിയടിച്ചെന്നു പറഞ്ഞ്  വിശ്വസിപ്പിച്ച് തട്ടിയത് 60 ലക്ഷം;മഹാരാഷ്ട്രക്കാരൻ പ്രതിയെ കുടുക്കാൻ സഹായിച്ചത് പോലീസിന്‍റെ ആ തന്ത്രം

കൊച്ചി: വിദേശ ലോട്ടറി അടിച്ചെന്നു തെറ്റിദ്ധരിപ്പിച്ച് 60 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പ്രതിയെ പോലീസ് പിടികൂടിയത് വിശദമായ അന്വേഷണത്തിനുശേഷം. മഹാരാഷ്ട്രയിലെ മല്‍വാനി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഒളിവില്‍ കഴിഞ്ഞുവന്ന പ്രതിയെ അതിസാഹസികമായാണു അറസ്റ്റ് ചെയ്തത്. 2012 മുതലുള്ള സിം കാര്‍ഡുകളുടെ ടവര്‍ ലൊക്കേഷനും ബാങ്ക് ഇടപാടുകളും ഉള്‍പ്പെടെ ശേഖരിച്ചു നടത്തിയ വിശദമായ അന്വേഷണത്തിലാണു പ്രതി കുടുങ്ങിയത്. ഗുജറാത്തിലെ കച്ച് ജില്ലയിലെ ബൂച്ച് ഗ്രാമത്തില്‍ നവീന്‍ ബാലുശാലി(35)യാണു പിടിയിലായത്. 2.5 മില്യണ്‍ യുഎസ് ഡോളര്‍ വിദേശ ലോട്ടറി അടിച്ചുവെന്നു തെറ്റിദ്ധരിപ്പിച്ച് തൃപ്പൂണിത്തുറ സ്വദേശിനിയില്‍നിന്നു പണം തട്ടിയ കേസിലാണ് അറസ്റ്റ്. 2012 ലാണു കേസിനാസ്പദമായ സംഭവം നടന്നത്. സര്‍വീസ് ചാര്‍ജ്, ടാക്‌സ് ഇനത്തിലെന്നു പറഞ്ഞു വിശ്വസിപ്പിച്ച് 60 ലക്ഷത്തോളം രൂപ കൈക്കലാക്കിയശേഷമാണു പ്രതി ഒളിവില്‍ പോയതെന്നു അധികൃതര്‍ വ്യക്തമാക്കുന്നു. ഹില്‍പ്പാലസ് പോലീസ് നടത്തിവന്ന അന്വേഷണം പിന്നീട് 2019 ല്‍…

Read More