ചാലക്കുടി: ബിവറേജിലേക്ക് മദ്യം വാങ്ങാൻ വരുന്നവരുടെ വാഹനങ്ങളുടെ തിരക്കുമൂലം മെയിൻ റോഡിൽ ഗതാഗത സ്തംഭനം. ചാലക്കുടി നോർത്ത് ജംഗ്ഷനും ആനമല ജംഗ്ഷനുമിടയ്ക്കുള്ള ഭാഗത്താണു വൻ ഗതാഗത കുരുക്ക് അനുഭവപ്പെടുന്നത്. ആനമല ജംഗ്ഷനു സമീപമത്തെ ബിവറേജ് ഔട്ട്ലെറ്റിലേക്കു മദ്യം വാങ്ങാൻ നൂറുകണക്കിനു വാഹനങ്ങളാണു വരുന്നത്. ഔട്ട്ലെറ്റിലേക്കു പോകുന്ന വാഹനങ്ങളും മദ്യം വാങ്ങിവരുന്നവരുടെ വാഹനങ്ങളും മെയിൻ റോഡിലേക്കു തിരിയുന്ന ഭാഗത്തുള്ള തിരക്കുമൂലമാണു ഗതാഗത സ്തംഭനം അനുഭവപ്പെടുന്നത്. ഇതുകൂടാതെ ബിവറേജിലേക്കു വാഹനങ്ങൾ കടത്തിക്കൊണ്ടു പോകാനുള്ള ബുദ്ധിമുട്ടു മൂലം മെയിൻ റോഡിന്റെ ഇരുവശത്തും ഇരുചക്ര വാഹനങ്ങളും മറ്റു വാഹനങ്ങളും പാർക്ക് ചെയ്യുന്നതും കുരുക്കിനിടയാക്കുന്നു. ബിവറേജ് ഔട്ട്ലെറ്റിലേക്ക് ഇന്നലെ മദ്യം വാങ്ങാനുള്ളവരുടെ വലിയ തിരക്കായിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയാണു ജനക്കൂട്ടം മദ്യംവാങ്ങാൻ കൂട്ടംകൂടി നിന്നിരുന്നത്.
Read MoreCategory: Kochi
എങ്ങുനിന്നോ ഒഴുകിയെത്തിയ കൂറ്റൻ മരത്തടി! കടലിൽ കുത്തനെ നിന്നിരുന്ന ഭീമൻ പാഴ്മരത്തടി ഒടുവിൽ കരയ്ക്കടുപ്പിച്ചു
വൈപ്പിൻ: നായരമ്പലം പുത്തൻ കടപ്പുറം വടക്കേ കടവിൽനിന്നും 200 മീറ്റർ ദൂരെ കടലിൽ കുത്തനെ നിന്നിരുന്ന ഭീമൻ പാഴ് മരത്തടി ഫിഷറീസ് വകുപ്പും അഗ്നിശമന സേനയും മത്സ്യത്തൊഴിലാളികളും ചേർന്ന് കരയ്ക്കു എത്തിച്ചു. ഈ അടുത്ത കാലത്ത് എങ്ങുനിന്നോ ഒഴുകിയെത്തിയ ഈ കൂറ്റൻ മരത്തടി മത്സ്യ തൊഴിലാളികൾക്ക് വൻ ഭീഷണിയായി നിലകൊള്ളുകയായിരുന്നു. പല മത്സ്യതൊഴിലാളികളുടെയും വലകളും എൻജിനും ഇതിനോടകം തന്നെ തകർന്നു. എസ്. ശർമ ഇടപ്പെട്ടതിനെ തുടർന്ന് വൈപ്പിൻ ഫിഷറീസ് അസി. ഡയറക്ടർ പി. അനീഷിന്റെ നേതൃത്വത്തിലുള്ള ജീവനക്കാർ ബോട്ടുമായി കടലിൽ വന്ന് മരത്തെ കെട്ടി വലിച്ചു പരമാവധി കരയോട് അടുപ്പിച്ചു . അവിടെ നിന്നും അഗ്നിശമന സേനയും മത്സ്യ തൊഴിലാളികളും ചേർന്ന് കരക്കടുപ്പിച്ചു. തുടർന്ന് നായരമ്പലം പഞ്ചായത്ത് അധികൃതർ ജെസിബി വരുത്തി പൂർണമായും കരയിലേക്ക് വലിച്ചു കയറ്റി. ജീർണാവസ്ഥയിലായ മരം പല കഷ്ണങ്ങളാക്കി മുറിച്ച് ഫിഷ്ലാൻഡിംഗ് സെന്ററിന്…
Read Moreപുല്ലേപ്പടിയിലെ കൊലപാതകം; വഴിത്തിരിവായത് ട്രാന്‍സ്ജെന്‍ഡറിന്റെ ബാഗ്! രക്ഷപ്പെടാൻ സുലു പറഞ്ഞ കള്ളത്തരം പോലീസ് പൊളിച്ചു
കൊച്ചി: പുല്ലേപ്പടിയില്‍ വീടുകുത്തിത്തുറന്ന് കവര്‍ച്ച നടത്തുകയും തെളിവ് നശിപ്പിക്കാന്‍ കൃത്യത്തില്‍ പങ്കെടുത്ത ഒരാളെ പെട്രോള്‍ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ കുടുക്കിയത് ട്രാൻസ്ജെൻഡറായ സുഹൃത്തിന്റെ വെളിപ്പെടുത്തൽ. മോഷണത്തിന് ഒപ്പമുണ്ടായിരുന്ന ജോബിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂട്ടു പ്രതികളില്‍ ഒരാളായ സുലു എന്നു വിളിക്കുന്ന ട്രാന്‍സ്ജെന്‍ഡറായ ഹാരിസിന്റെ ചില തുറന്നുപറച്ചിലുകളാണ് കേസിലെ ചുരുള്‍ അഴിയാന്‍ ഇടയാക്കിയത്. യാതൊരു തെളിവും അവശേഷിപ്പിക്കാതെയാണ് പുതുവത്സര പുലരിയില്‍ പ്രതികള്‍ കവര്‍ച്ച നടത്തിയത്. സിറ്റി പോലീസ് കമ്മിഷണറായി സി.എച്ച്. നാഗരാജു ചുമതലയേറ്റ ദിവസമായിരുന്നു അന്ന്. ചുമതലയേറ്റ ശേഷമുള്ള ആദ്യ കേസായതിനാല്‍ പ്രതിയെ വേഗം പിടികൂടണമെന്ന് കമ്മിഷണര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ഇതിനായി തൃക്കാക്കര എസിപിയുടെ ക്രൈം സ്ക്വാഡിന് കേസന്വേഷണത്തിന്റെ ചുമതലയും നല്കി. മോഷണം നടന്ന വീടിന്റെ പരിസരത്ത് സിസിടിവി ക്യാമറകള്‍ ഇല്ലായിരുന്നതിനാല്‍ സമീപത്തെ മറ്റ് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചെങ്കിലും ദൃശ്യങ്ങള്‍ വ്യക്തതയുമില്ലായിരുന്നു. ഹെല്‍മെറ്റ് വെച്ച് രണ്ടുപേര്‍ രാത്രി…
Read Moreഹണിമൂണ്‍ ഇനി ജയിലില്‍! മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം നാടുവിട്ട വീട്ടമ്മ അറസ്റ്റിൽ; യുവതി പിടിയിലായത് എറണാകുളത്തുനിന്ന്
ആറ്റിങ്ങൽ: രണ്ട് മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം നാടുവിട്ട വീട്ടമ്മയെ ആറ്റിങ്ങൽ പോലീസ് പിടികൂടി. മുദാക്കൽ കട്ടിയാട് ചേമ്പുകുഴി സ്വദേശിനി അനിലയാണ് അറസ്റ്റിലായത്. കഴിഞ്ഞ 20 ന് നാലും എട്ടും വയസുള്ള രണ്ട് കുട്ടികളെ ഭർതൃഗൃഹത്തിൽ ഉപേക്ഷിച്ചാണ് കലത്തൂർ സ്വദേശിയായ കാമുകനൊപ്പം യുവതി നാടുവിട്ടതെന്ന് പോലീസ് പറഞ്ഞു. ആറ്റിങ്ങൽ ഡിവൈഎസ്പി എസ്. വൈ. സുരേഷിന്റെ നിർദേശ പ്രകാരം ആറ്റിങ്ങൽ ഇൻസ്പെക്ടർ എസ്. ഷാജിയുടെ നേതൃത്വത്തിൽ എസ്ഐമാരായ എസ്.സനോജ് , ജോയ്, എഎസ്ഐമാരായ പ്രദീപ്കുമാർ, കെ.താജുദ്ധീൻ, സിപിഒമാരായ എസ്.സിയാസ് , എൽ.ബിന്ദു എന്നിവർ ചേർന്ന് എറണാകുളം പനങ്ങാട് നിന്നാണ് അനിലയെഅറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി ജുവനൈൽ നിയമ പ്രകാരം റിമാൻഡ് ചെയ്തു.
Read Moreകെട്ടിടത്തിൽനിന്നു വീണു മരിച്ച യുവാവിന്റെ മൃതദേഹം കൂട്ടുകാർ റോഡരികില്‍ തള്ളി; കിട്ടുന്ന പണംകൊണ്ടു മദ്യപിച്ചു കറങ്ങിനടക്കുന്ന രീതിയായിരുന്നു ഇവര്‍ക്കെന്നു പോലീസ്
കോതമംഗലം: കെട്ടിടത്തിനു മുകളില്‍നിന്നു വീണു മരിച്ച യുവാവിന്റെ മൃതദേഹം ആശുപത്രിയിൽ എത്തിക്കാതെ റോഡരികില്‍ തളളി കടന്നുകളഞ്ഞ സുഹൃത്തുക്കളായ മൂന്നു പേർ പോലീസ് പിടിയില്‍. തിരുവനന്തപുരം കാട്ടാക്കട മലയിന്‍കീഴ് ചെഞ്ചേരി കരുണാകരന് നായരുടെ മകന് ബിജു (47) ആണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ടു കോതമംഗലം ഊഞ്ഞാപ്പാറ നെടുമ്പിള്ളി ശ്രീജിത്ത് (ശ്രീകുട്ടന്-36), ഇഞ്ചൂര്‍ മനയ്ക്കപ്പറമ്പില്‍ കുമാരന് (59), കുറ്റിലഞ്ഞി പുതുപ്പാലം കിഴക്കുന്നേല്‍ അനില്‍കുമാര്‍ (45) എന്നിവർ അറസ്റ്റിലായി. തങ്കളം മലയിന്‍കീഴ് ബൈപാസ് റോഡരികിൽ കഴിഞ്ഞ 24നാണു മൃതദേഹം ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയത്. മരിച്ച ബിജുവും പ്രതികളും റോളിംഗ് ഷട്ടറിനു ഗ്രീസിടുന്ന ജോലി ചെയ്യുന്നവരാണ്. കിട്ടുന്ന പണംകൊണ്ടു മദ്യപിച്ചു കറങ്ങിനടക്കുന്ന രീതിയായിരുന്നു ഇവര്‍ക്കെന്നു പോലീസ് പറഞ്ഞു. 23നു രാത്രി ഏഴോടെ അടിമാലിയില്‍ മഠംപടി ഭാഗത്ത് ലോഡ്ജില്‍ മുറി അന്വേഷിച്ച് ഇവർ എത്തിയിരുന്നു. കുമാരന്റെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയിലാണു നാലു പേരും വന്നത്. ലോഡ്ജിന്റെ റോഡ്…
Read Moreവീണ്ടും കാണണമെന്ന് സ്ത്രീ ആവശ്യപ്പെട്ടപ്പോള്‍..! പെണ്‍കുട്ടിയുമായി ചേര്‍ത്തുനിര്‍ത്തി അശ്ലീല ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തി കവർച്ച; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…
കൊച്ചി: പെണ്‍കുട്ടിയുമായി ചേര്‍ത്തുനിര്‍ത്തി അശ്ലീല ഫോട്ടോയെടുത്തു സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി പണവും ആഭരണങ്ങളും മറ്റും തട്ടിയെടുത്ത കേസില്‍ പ്രതികള്‍ അറസ്റ്റില്‍. ഇടുക്കി ഉടുമ്പന്‍ചോല മുകളിയില്‍ മഹേഷ് ജോര്‍ജ് (32), ഉടുമ്പന്‍ചോല സ്വദേശിയായ ഷിബു ജോര്‍ജ് (28) എന്നിവരെയാണ് സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്. വളഞ്ഞമ്പലത്ത് ജോബ് കണ്‍സള്‍ട്ടന്‍സി നടത്തുന്ന പരാതിക്കാരനെ ജനുവരി ആറിന് പ്രതികൾക്കൊപ്പമുള്ള സ്ത്രീ ഓഫീസില്‍ വിളിച്ച് ഒരുജോലി വേണമെന്ന് ആവശ്യപ്പെട്ടു. പരാതിക്കാരന് സ്ത്രീയോട് നേരിട്ട് ഓഫീസില്‍ വരാന്‍ ആവശ്യപ്പെട്ടു. ഒന്പതിനു സ്ത്രീ വീണ്ടും വിളിച്ച് ഓഫീസിലേക്ക് വരാന്‍ സ്ഥലമറിയില്ലെന്നു പറഞ്ഞു. ഈ സമയം ഓഫീസിന് പുറത്തായിരുന്ന പരാതിക്കാരന് സ്ത്രീ നില്ക്കുന്ന സ്ഥലത്തെത്തി. കാറില്‍ അവിടെ ചെന്ന ഉടൻ ഷാഡോ പോലീസ് ആണെന്നു പറഞ്ഞു പ്രതികള്‍ കാറിന്റെ താക്കോല്‍ ഊരിയെടുക്കുകയും കാറിനു പിറകിലിരുത്തി കൈകൾ കൂട്ടികെട്ടി മര്‍ദ്ദിക്കുകയും ചെയ്തു. മൊബൈല്‍ ഫോണും കൈവശമുണ്ടായിരുന്ന 12,500…
Read Moreസുസ്മിത ആള് ചില്ലറക്കാരിയല്ല! മുക്കുപണ്ടം പണയം വച്ച് തട്ടിയത് എട്ടു ലക്ഷം; വളകളിൽ 916 ഹോളോഗ്രാം മുദ്രയും
ഇരിങ്ങാലക്കുട: വെള്ളാങ്കല്ലൂരിൽ സ്ഥിതി ചെയ്യുന്ന ഉൗക്കൻസ് ഫൈനാൻസ് ആൻഡ് ഇൻവസ്റ്റേഴ്സ് എന്ന സ്ഥാപനത്തിൽ ചൊവ്വാഴ്ച ഉച്ചയോടെ ഒരു സ്ത്രീ രണ്ടു വളകൾ പണയം വയ്ക്കാൻ വന്നു. വള കളിൽ 916 ഹോളോഗ്രാം മുദ്രയും ഉണ്ടായിരുന്നു. മുൻപരിചയമില്ലാത്ത സ്ത്രീ ആയതിനാൽ സ്ഥാപനയുടമ സ്ത്രീ കൊണ്ടുവന്ന വളകൾ പരിശോധിക്കുകയും സ്വർണമല്ലെന്നു തെളിയുകയും ചെയ്തു. ഉടമ പോലീസിൽ വിവരം അറിയിക്കുകയും ഇരിങ്ങാലക്കുട ഇൻസ്പെക്ടർ അനീഷ് കരീമിന്റെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘം എടതിരിഞ്ഞി ചെട്ടിയാൽ ചിറക്കൽ വീട്ടിൽ സുസ്മിത (42) യെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. സുസ്മിതയെ കൂടുതൽ ചോദ്യം ചെയ്തതിൽ നിന്ന് സുസ്മിതയ്ക്കു പണയം വയ്ക്കാനുള്ള മുക്കു പണ്ടങ്ങൾ കൈമാറുന്നത് ഒല്ലൂർ പടവരാട് സ്വദേശിയാണെന്നു മനസിലാക്കിയ പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ ഒല്ലൂർ പടവരാട് സ്വദേശി പടിഞ്ഞാറെ വീട്ടിൽ വിജു (33) നെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. വിജുവിനെ ചോദ്യം ചെയ്തതിൽ നിന്നും…
Read Moreലാഭം ലഭിക്കണമെങ്കിൽ വില വീണ്ടും ഉയരണം! ഇടനിലക്കാരുടെ ചൂഷണം; ഇറച്ചിക്കോഴി കർഷകർ പ്രതിസന്ധിയിൽ
കോതമംഗലം: ഇടനിലക്കാരുടെ ചൂഷണത്തിൽ ഇറച്ചിക്കോഴി കർഷകരുടെ ജീവിതം ദുരിതപൂർണമായി. കഴിഞ്ഞ ആഴ്ചകളിൽ 90 രൂപയ്ക്ക് മുകളിൽ ചില്ലറ വില്പന നടന്നിരുന്നെങ്കിലും കർഷകർക്ക് ഫാമിൽ ലഭിച്ചത് വെറും 50 രൂപ മാത്രമായിരുന്നു. മുതൽ മുടക്കുന്ന കർഷകരും ഇന്റർഗ്രേറ്റർമാരും ഇതോടെ തകർച്ചയിലായി. വിലയിടിച്ചു വാങ്ങുന്ന കോഴിയുടെ തുക കൃത്യമായി കർഷകന് ലഭിക്കുന്നതുമില്ല. 45 രൂപ മുതൽ 53 രൂപ വരെ വില നൽകി കുഞ്ഞിനെ വാങ്ങുന്ന കർഷകന് നാല്പത് ദിവസങ്ങൾക്ക് ശേഷം കിലോയ്ക്ക് 80 രൂപ ലഭിച്ചാൽ മാത്രമേ മുടക്കുമുതൽ തിരികെ കിട്ടുകയുള്ളൂ. ലാഭം ലഭിക്കണമെങ്കിൽ വില വീണ്ടും ഉയരണം. കോഴിത്തീറ്റയുടെയും മറ്റ് അനുബന്ധ ചെലവുകളുടെയും വർധനയും മേഖലയെ ക്ഷയിപ്പിച്ചു. പ്രകൃതിദുരന്തങ്ങളും റബർ ഉൾപടെയുള്ള കാർഷിക വിളകളുടെ വിലയിടിവും കർഷകനെ കടക്കെണിയിലാക്കിയപ്പോൾ നിലനിൽപിനായി വീണ്ടും വായ്പ എടുത്താണ് ഭൂരിഭാഗം കർഷകരും ഇറച്ചിക്കോഴി കൃഷി ആരംഭിച്ചത്. എന്നാൽ മിക്ക ഫാമുകളും പ്രവർത്തനം…
Read Moreഅങ്കമാലിയിൽ അഴിയാക്കുരുക്ക്… ടിബി റോഡിൽ പാർക്കിംഗും വഴിയോര കച്ചവടവും മൂലം ഗതാഗത സൗകര്യം വഴിമുട്ടുന്നു
അങ്കമാലി: വീതി കൂട്ടി വികസിപ്പിച്ചെടുത്ത അങ്കമാലി ടിബി റോഡ് എന്ന ക്യാംപ് ഷെഡ് റോഡിന്റെ പ്രയോജനം ലഭിക്കാതെ അങ്കമാലിക്കാർ. അശാസ്ത്രീയ പാർക്കിംഗും വഴിയോരം കൈയടക്കി വച്ചിരിക്കുന്ന പഴം, പച്ചക്കറി കച്ചവടക്കാരുമാണ് ഗതാഗതത്തിന് മാർഗതടസമായി നിൽക്കുന്നത്. റോഡ് വീതി കൂട്ടിയതോടെ നിരവധി വ്യാപാര സ്ഥാപനങ്ങളാണ് ഈ റോഡിന്റെ വശങ്ങളിൽ പുതിയതായി ആരംഭിച്ചത്. എന്നാൽ പാർക്കിംഗ് സൗകര്യമില്ലാത്ത ഈ സ്ഥാപനങ്ങളിലേക്കു വരുന്ന വാഹനങ്ങളെല്ലാം ടിബി റോഡിന്റെ വശങ്ങളിലും കാൽനടയാത്രികർക്കുള്ള നടപ്പാതയിലുമാണ് പാർക്ക് ചെയ്യുന്നത്. എൽഎഫ് ആശുപത്രി ജംഗ്ഷൻ മുതൽ ടിബി ജംഗ്ഷൻ വരെയുള്ള റോഡിന്റെ ഇടതുവശം പഴം, പച്ചക്കറി, ഉണക്കമീൻ ഉൾപ്പെടെയുള്ള വിൽപനക്കാർ കൈയടക്കി വച്ചിരിക്കുന്നത്. കൊറോണ മഹാമാരിയെ തുടർന്ന് നിരവധിയാളുകളാണ് ഇത്തരം സ്വയംതൊഴിലുമായി വന്നിരിക്കുന്നത്. വഴിയോര വാണിഭം മൂലം കാൽനടയാത്രക്കാരും സ്വകാര്യ ബസുകളുമാണ് കൂടുതൽ ദുരിതത്തിലായിരിക്കുന്നത്. ഇവിടെനിന്നു സാധനങ്ങൾ വാങ്ങാനെത്തുന്നവർ വാഹനങ്ങൾ വഴിയിൽ നിർത്തുന്നതിനാലും ആളുകൾ ഈ…
Read Moreഷൈജുവിന്റെ അപൂര്‍വശേഖരത്തില്‍ “പണി പാളിയ’ ഡോളറും
കൊച്ചി: ഇന്ത്യന്‍ രൂപയില്‍ മാത്രമല്ല, കറന്‍സി ഏതായാലും അച്ചടിയില്‍ പിഴച്ചാല്‍ ഷൈജു കുടിയിരിപ്പില് അതങ്ങെടുക്കും. നിര്‍മാണ തകരാറുകള്‍ സംഭവിക്കുന്ന കറന്‍സികള്‍ ഉള്‍പ്പെടുന്ന ഇദേഹത്തിന്റെ അപൂര്വശേഖരത്തിലേക്ക് ഇനി തെറ്റു പറ്റിയ അമേരിക്കന്‍ ഡോളറും. ഒരു ഡോളറിന്റെ നാലു കറന്‍സികള്‍ ഒരുമിച്ചുചേര്‍ന്ന നിലയില്‍ പുറത്തിറങ്ങിയ എറര്‍ കറന്‍സി ഷീറ്റാണു ഷൈജു സ്വന്തമാക്കിയത്. ഈ വര്‍ഷം അച്ചടിച്ച ഡോളര്‍ കറന്‍സിയിലാണു തെറ്റ് കടന്നുകൂടിയത്. പതിനായിരക്കണക്കിന് കറന്‍സികളടങ്ങിയ വലിയൊരു കറന്‍സി ഷീറ്റില്‍ നിന്നും യന്ത്രസാങ്കേതിക വിദ്യ ഉപയോഗിച്ച് ഓരോ നോട്ടും മുറിച്ചെടുക്കുകയാണു പതിവ്. എന്നാല്‍ ഇപ്രകാരം മുറിച്ചപ്പോള്‍ നാല് കറന്‍സികള്‍ ഒരുമിച്ച് ചേര്‍ന്ന നിലയില്‍ ഒരു ഷീറ്റായി പുറത്തിറങ്ങി. മുംബൈയിലെ വിദേശ കറന്‍സി വിനിമയ കേന്ദ്രത്തിലാണ് നോട്ട് ആദ്യമെത്തുന്നത്. അവിടെ ജീവനക്കാരനായ മലയാളിയാണ് ഈ അപൂര്‍വ കറന്‍സി ഷൈജുവിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നത്. തുല്യമായ കറന്‍സി കൊടുത്താണ് അപൂര്‍വ കറന്‍സി ഷീറ്റ് ഷൈജു തന്റെ…
Read More