കൊച്ചി: സാമ്പത്തിക തട്ടിപ്പുകേസില്‍ പിടിയിലായ യുവാവ് റിമാന്‍ഡില്‍ കഴിയവേ മരിച്ച സംഭവത്തില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കാത്ത് അധികൃതര്‍. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍വച്ച് മരിച്ച കാഞ്ഞിരപ്പള്ളി വട്ടകപ്പാറ തൈപ്പറമ്പില്‍ ഷെഫീഖിന്റെ (35) മരണവുമായി ബന്ധപ്പെട്ടാണ് ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുള്ളത്. എറണാകുളം ഉദയംപേരൂര്‍ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത ഷെഫീഖ് ഇന്നലെയാണ് മരിച്ചത്. കാക്കനാട് ജില്ലാ ജയിലിനോടനുബന്ധിച്ച ബോസ്റ്റല്‍ സ്കൂളിന്റെ ക്വാറന്റൈന് സെന്ററിലായിരുന്നു പ്രതി റിമാന്‍ഡില്‍ കഴിഞ്ഞുവന്നത്. അപസ്മാര ബാധയെത്തുടര്‍ന്നു ചൊവ്വാഴ്ച എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീടു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ഇന്നലെ മരണം സംഭവിക്കുകയായിരുന്നുവെന്നു. തട്ടിപ്പ് കേസില്‍ അറസ്റ്റ് ചെയ്ത ഷെഫീഖിനെ അന്നുതന്നെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തെന്നും മര്‍ദിച്ചിട്ടില്ലെന്നുമാണു ഉദയംപേരൂര്‍ പോലീസ് വ്യക്തമാക്കുന്നത്. അതേസമയം, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷമേ എന്താണ് സംഭവിച്ചതെന്നതില്‍ വ്യക്തവരൂവെന്നാണ് ഉയര്‍ന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. ഷഫീഖിന്റെ തലയില്‍ മുറിവുകളുണ്ടെന്നും…
Read MoreCategory: Kochi
മണിയൻപിള്ള കൊലക്കേസ്; പ്രതി ആട് ആന്റണിയുടെ വധശിക്ഷ ഹൈക്കോടതി ശരിവച്ചു
കൊച്ചി: പോലീസ് ഉദ്യോഗസ്ഥൻ മണിയൻപിള്ളയെ കൊലപ്പെടുത്തിയ കേസിൽ പ്രതി ആട് ആന്റണിയുടെ വധശിക്ഷ ഹൈക്കോടതി ശരിവച്ചു. പാരിപ്പള്ളി പോലീസ് സ്റ്റേഷനിലെ ഡ്രൈവര്‍ മണിയന്‍പിള്ളയെ കുത്തിക്കൊലപ്പെടുത്തിയ കേസിലാണ് കോടതി വിധി. 2012 ജൂണ്‍ 12നാണ് സംഭവം. കവര്‍ച്ചനടത്താന്‍ ആയുധങ്ങളുമായി വാഹനത്തിലെത്തിയ ആന്റണിയെ രാത്രികാല നിരീക്ഷണം നടത്തുകയായിരുന്ന ജോയിയും മണിയന് പിള്ളയും ചേര്‍ന്ന് കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് പോലീസ് ജീപ്പില്‍ കയറ്റുമ്പോഴായിരുന്നു ആക്രമണം. ജീപ്പ് മുന്നോട്ട് എടുക്കുന്നതിനിടെ കൈയില്‍ ഒളിപ്പിച്ചിരുന്ന കത്തി ഉപയോഗിച്ച് മണിയന് പിള്ളയുടെ നെഞ്ചത്തും പിന്നിലും ആന്റണി കുത്തുകയായിരുന്നു. തടയാന്‍ ശ്രമിച്ച ജോയിയെ വയറ്റത്ത് മൂന്നുതവണ കുത്തിയശേഷം ജീപ്പില്‍നിന്ന് ചാടിയ ആന്റണി തന്റെ വാഹനത്തിൽ രക്ഷപ്പെട്ടു. മാരകമായി പരിക്കേറ്റ മണിയന് പിള്ളയെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണത്തിന് കീഴടങ്ങി. സംഭവത്തിനുശേഷം കേരളം വിട്ട ആന്റണി മൂന്നേകാല്‍ വര്‍ഷം ഇന്ത്യയുടെ വിവിധഭാഗങ്ങളില്‍ ഒളിവിലായിരുന്നു. കോയമ്പത്തൂര്‍-പാലക്കാട് അതിര്‍ത്തിയില്‍ ഒളിവില്‍ കഴിയവെ 2015 ഒക്ടോബര്‍…
Read Moreസംസ്ഥാനത്ത് ഇന്ന് ഇന്ധനവില വര്‍ധിച്ചു; കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 84.81 രൂപ
കൊച്ചി: സംസ്ഥാനത്ത് ഇന്ന് ഇന്ധനവില വര്‍ധിച്ചു. പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 84.81 രൂപയും ഡീസലിന് 78.91 രൂപയുമായി. ഈമാസം രണ്ടാം തവണയാണ് ഇന്ധനവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ അഞ്ചിനും ഇന്ധനവില വര്‍ധിച്ചിരുന്നു. രാജ്യാന്തര വിപണിയിലെ വില വര്‍ധനയാണ് ആഭ്യന്തര വിപണിയിലും വില കൂടാന്‍ കാരണമെന്ന് എണ്ണക്കമ്പനികള്‍ പറയുന്നു. അസംസ്കൃത എണ്ണ ഉത്പാദനം നിയന്ത്രിക്കാന്‍ സൗദി അറേബ്യ തീരുമാനിച്ചതോടെ രാജ്യാന്തര വിപണിയില്‍ വില കഴിഞ്ഞ 11 മാസത്തെ ഉയര്‍ന്ന നിലയിലെത്തി.
Read Moreബാങ്ക് ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ്; വീട്ടമ്മയെ കബളിപ്പിച്ച് പണവും കമ്മലും കവർന്ന പ്രതി പിടിയിൽ
തൃപ്പൂണിത്തുറ: വീട്ടമ്മയെ കബളിപ്പിച്ച് 3000 രൂപയും സ്വർണ കമ്മലുമായി കടന്നുകളഞ്ഞ പ്രതിയെ ഉദയംപേരൂർ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പിള്ളി സ്വദേശി തൈപറമ്പിൽ ഷെഫീഖ് (35)നെയാണ് ഉദയംപേരൂർ എസ്ഐ ജിൻസൻ ഡൊമിനിക് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഡിസംബറിൽ ഉദയംപേരൂരിൽ താമസിക്കുന്ന സാവിത്രി എന്ന വീട്ടമ്മയുടെ വീട്ടിൽ ചെന്ന് പ്രതി ബാങ്ക് ഉദ്യോഗസ്ഥനാണെന്നും 140000 രൂപ ട്രഷറിയിൽനിന്നു വന്നിട്ടുണ്ടെന്നും അത് ലഭിക്കുന്നതിനായി ഏഴായിരം രൂപ ഉടനെ അടക്കണമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് ഇവരുടെ കൈയിൽനിന്നു 3000 രൂപയും സ്വർണ കമ്മലും വാങ്ങി കടന്നുകളയുകയായിരുന്നു. ദിവസങ്ങൾക്കു ശേഷം വീട്ടമ്മ താൻ കബളിപ്പിക്കപ്പെട്ടു എന്ന് മനസിലാക്കിയപ്പോൾ ഉദയംപേരൂർ പോലീസിൽ പരാതി നൽകി. പോലീസ് നടത്തിയ അന്വേഷണത്തിൽ പിന്നീട് പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാൾ ഇതിനു മുമ്പും ഉദയംപേരൂർ പനച്ചിക്കലിൽ ഒരു സ്ത്രീയെ കബളിപ്പിച്ചതിന് കേസുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreവൈപ്പിനിലെ വെള്ളക്കയറ്റം: തീരമണൽ എടുക്കാന്‍ അനുവദിക്കണം
വൈപ്പിന്‍: എടവനക്കാട് ഭാഗത്ത് കായല്‍ വെള്ളം കയറി ദുരിതമനുഭവിക്കുന്നവര്‍ക്ക് താല്കാലിക ആശ്വാസത്തിനായി തീരദേശ റോഡില്‍ കടല്തിരയിൽ അടിച്ചുകയറിയ മണല്‍ എടുക്കാന്‍ ബന്ധപ്പെട്ട അധികൃതരില്‍നിന്നു പഞ്ചായത്ത് ഇടപെട്ട് അനുമതിവാങ്ങി നല്‍കണമെന്ന് 13-ാം വാര്‍ഡിലെ ദുരിത ബാധിതര്‍ ആവശ്യപ്പെട്ടു. തീരദേശത്തിന്റെ സംരക്ഷണത്തിനായി സ്ഥാപിച്ചിട്ടുള്ള മണല്‍ ബണ്ടിനു പുറമെ കടല്‍ അടിച്ചുകയറ്റിയിട്ടുള്ള ധാരാളം മണല്‍ തീരത്ത് അടിഞ്ഞ് കിടപ്പുണ്ട്. കടല്‍ തന്നെ പിന്നീട് എപ്പോഴെങ്കിലും കവര്‍ന്നെടുക്കുന്ന ഈ മണല്‍ ഇവിടെനിന്നു മാറ്റുന്നതുകൊണ്ട് തീരത്തിനു ഭീഷണിയൊന്നുമുണ്ടാകില്ല. ദുരിതബാധിതര്‍ക്ക് ഇതില്‍നിന്നു മണല്‍ എടുക്കാന്‍ അനുവാദം ലഭിച്ചാല്‍ വീട്ടുവളപ്പിലേക്ക് വെള്ളം കയറാതിരിക്കാനും സ്ഥിരമായി ഉപയോഗിക്കുന്ന ഇടങ്ങളിലെ വെള്ളക്കെട്ട് നീക്കാനും തല്ക്കാലം ഉപകാരപ്പെടുമെന്നാണ് ദുരിതബാധിതര്‍ പറയുന്നു. എടവനക്കാട് കണ്ണുപിള്ള കാപ്പ്, തോപ്പില്‍ കെട്ട് തുടങ്ങിയ ചെമ്മീന്‍ പാടങ്ങളുടെ പരിസരങ്ങളില്‍ താമസിക്കുന്നവരുടെ സ്ഥിതി വളരെ ദയനീയമാണ്. എടവനക്കാട് മൂരിപ്പാടം മേഖലയിലും വെള്ളക്കയറ്റം ജനത്തിനെ ദുരിതത്തിലാക്കിയിരിക്കുകയാണ്. പരിഹരിക്കാൻ കേന്ദ്ര-സംസ്ഥാന സംയുക്ത…
Read Moreഅർജുന്റെ വീട് തിരക്കിയെത്തിയ യുവാവ് വയോധികയുടെ മാലപൊട്ടിച്ചു: മിന്നൽ വേഗത്തിൽ യുവാവ് രക്ഷപ്പെട്ടെങ്കിലും സിസി ടിവി കുടുക്കി; ചോദ്യം ചെയ്യലിൽ തിരക്കഥ പൊളിഞ്ഞപ്പോൾ വിലങ്ങ് വീണത് കൊച്ചുമകന്റെ കൈയിലും
ചോറ്റാനിക്കര: പട്ടാപ്പകൽ വീട്ടിൽ കയറി വയോധികയുടെ മാല പൊട്ടിച്ച കേസിൽ വയോധികയുടെ ചെറുമകനേയും സുഹൃത്തിനേയും ചോറ്റാനിക്കര പോലീസ് അറസ്റ്റ് ചെയ്തു. ചോറ്റാനിക്കര ഉദയകവലയിൽ ആനച്ചാലിൽ കമലാക്ഷി (70)യുടെ ഒന്നര പവൻ സ്വർണ മാല കവർന്ന കേസിലാണ് ആമ്പല്ലൂർ മാടപ്പിള്ളി വീട്ടിൽ ആദർശ് (24), കമലാക്ഷിയുടെ ചെറുമകൻ ആനച്ചാലിൽ അർജുൻ (23) എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ചയാണ് സംഭവം നടന്നത്. അർജുന്റെ വീട് ഇതല്ലേ എന്നു ചോദിച്ച് കമലാക്ഷിയുടെ വീട്ടിലെത്തി അകത്തേക്ക് കയറിയ ആദർശ് വയോധികയുടെ മാല പൊട്ടിച്ച് പുറത്തുകടന്ന് ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ സംബന്ധിച്ച് സൂചന ലഭിച്ചത്. ആദർശിനെ ചോദ്യം ചെയ്തപ്പോഴാണ് ചെറുമകൻ അർജുനനും പങ്കാളിയാണെന്നു കണ്ടെത്തിയത്. ആദർശിന്റെ ബൈക്കിന് സി.സി തുക അടയ്ക്കുന്നതിനാണ് ഇരുവരും ചേർന്ന് പദ്ധതിയൊരുക്കിയതെന്ന് പോലീസ് പറഞ്ഞു. 15000 രൂപ ആദർശിനും ബാക്കി…
Read Moreപ്രണയാഭ്യർഥന നിരസിച്ചതിന് വിദ്യാർഥിനിയെ ആക്രമിച്ച യുവാവ് അറസ്റ്റിൽ
വൈപ്പിൻ: പ്രണയ അഭ്യർഥന നിരസിച്ച 19 കാരിയായ വിദ്യാർഥിനിയെ വീട്ടിൽക്കയറി ആക്രമിച്ച സംഭവത്തിൽ യുവാവിനെ ഞാറക്കൽ പോലീസ് അറസ്റ്റ് ചെയ്തു. എളങ്കുന്നപ്പുഴ വളപ്പ് തൈപ്പറന്പിൽ ജസ്റ്റിൻ ജോസ് -22 ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച പകൽ നായരന്പലം കുടുങ്ങാശേരിയിലായിരുന്നു കേസിന് ആസ്പദമായ സംഭവം അരങ്ങേറിയത്. ഫോണ്‍ വിളിച്ചിട്ട് എടുക്കാതെ വന്നതിനെ തുടർന്നാണ് യുവാവ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി ആക്രമിച്ചത്. പെണ്‍കുട്ടിയുടെ മൊബൈൽഫോണും തകർത്തു. മുഖത്ത് അടിക്കുകയും ശരീത്തിൽ ചവിട്ടുകയും ചെയ്തെന്നാണ് പോലീസിനു നൽകിയ പരാതിയിൽ പറയുന്നത്.
Read Moreനടിയെ ആക്രമിച്ച കേസ്; വിചാരണ പുനരാരംഭിക്കുന്നത് സംബന്ധിച്ച് ഇന്നു തീരുമാനം
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ പുനരാരംഭിക്കുന്നത് സംബന്ധിച്ച് ഇന്നു തീരുമാനമുണ്ടാകും. കേസിന്റെ സാക്ഷി വിസ്താരത്തിന്റെ അടക്കമുള്ള തീയതികളും ഇന്നു തീരുമാനിക്കും. എട്ടാം പ്രതി ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രേസിക്യൂഷന്റെ അപേക്ഷയുള്‍പ്പെടെ കോടതിയുടെ പരിഗണനയിലുള്ള ഹര്‍ജികളും ഇന്ന് പരിഗണിക്കു വരുന്നുണ്ട്. ആദ്യഘട്ടത്തില്‍ വിസ്തരിക്കേണ്ട 180 സാക്ഷികളില്‍ 44 സാക്ഷികളുടെ വിസ്താരമാണ് ഇതുവരെ പൂര്‍ത്തിയായിട്ടുള്ളത്. കഴിഞ്ഞ വ്യാഴാഴ്ച കേസ് പരിഗണിച്ചപ്പോള്‍ വിചാരണ തുടരാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നു ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും ജില്ലാ ഗവണ്മെന്റ് പ്ലീഡര്‍ക്കും എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി നിര്‍ദേശം നല്‍കിയിരുന്നു.
Read Moreപ്രണയാഭ്യര്‍ഥന നിരസിച്ചു! വിദ്യാര്‍ഥിനിയെ യുവാവ് വീട്ടില്‍ കയറി മർദിച്ചു; സംഭവം വൈപ്പിനില്‍
വൈപ്പിന്‍ : പ്രണയ അഭ്യര്‍ഥന നിരസിച്ച 19 കാരിയായ വിദ്യാര്‍ഥിനിയെ 22 കാരനായ യുവാവ് വീട്ടില്‍ കറി മര്‍ദിച്ചെന്നു പരാതി. നായരമ്പലം കുടുങ്ങാശേരിയിലാണ് സംഭവം. ഇന്നലെ പട്ടാപ്പകല്‍ വീട്ടില്‍ മറ്റാരുമില്ലാത്തപ്പോഴാണ് യുവാവ് എത്തിയത്. കോളിംഗ് ബെല്‍ അടിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ഥിനി വാതില്‍ തുറന്ന ഉടനെ കയറിപ്പിടിക്കുകയും മര്‍ദിക്കുകയുമായിരുന്നെന്നാണ് വീട്ടുകാര്‍ പറയുന്നത്. മുഖത്ത് അടിക്കുകയും ശരീത്തില്‍ ചവിട്ടുകയും ചെയ്തിട്ടുണ്ടത്രേ. ഇതേ തുടര്‍ന്ന് പെണ്‍കുട്ടിയെ ഞാറക്കല്‍ സര്ക്കാശുപത്രിയില് പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിനിടെ ഓച്ചന്തുരുത്ത് സ്വദേശിയായ യുവാവിനെ പോലീസ് പിടികൂടിയിട്ടും വിട്ടുകളഞ്ഞതായും ആക്ഷേപമുണ്ട്. മാത്രമല്ല ഇത് സംബന്ധിച്ച് പെണ്‍കുട്ടിയുടെ മാതാവ് നല്കിയ പരാതിയില്‍ മൊഴിയെടുക്കാനായി ആശുപത്രിയില്‍ കിടക്കുന്ന പെണ്‍കുട്ടിയെ സ്റ്റേഷനില്‍ എത്തിക്കാന്‍ പോലീസ് പറഞ്ഞതായും വീട്ടുകാര്‍ ആക്ഷേപമുന്നയിച്ചു.
Read Moreആഢംബര ജീവിതത്തിന് മോഷണം! മോട്ടോര്‍ സൈക്കിള്‍ മോഷ്ടിച്ച് വാഹന ഭാഗങ്ങള്‍ വില്പന; കുട്ടിക്കള്ളനുൾപ്പെടെ മൂന്നു പേർ കുടുങ്ങി
ആലുവ:കൊടികുത്തുമലയില്‍ നിന്നും മോട്ടോര്‍ സൈക്കിള്‍ മോഷ്ടിച്ച് വാഹന ഭാഗങ്ങള്‍ വില്പന നടത്തിയ കേസിൽ പ്രായപൂർത്തിയാകാത്ത ഒരാളടക്കം മൂന്ന് പ്രതികള്‍ പിടിയിലായി. വടക്കേക്കര കളരിക്കല്‍ അമ്പലത്തിന് സമീപം മലയില്‍ വീട്ടില്‍ ആരോമല്‍ (19), കുഞ്ഞിത്തൈ വടക്കേ കടവ് ഭാഗത്ത്, മുല്ലശേരി വീട്ടില്‍ സതീഷ് (22), എന്നിവരെയാണ് ആലുവ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കൂടാതെ ഈ കേസില്‍ പ്രയപൂര്‍ത്തിയാകാത്ത ഒരു 15 കാരനും ഉള്‍പെട്ടിട്ടുള്ളത്. ചാലക്കുടി, നെടുമ്പാശേരി, വാരാപ്പുഴ എന്നീ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത സമാന രീതിയിലുള്ള മോഷണക്കേസുകളിലും പീഡനക്കേസിലും ആരോമല്‍ പ്രതിയായിരുന്നു. സതീഷ് വടക്കേക്കര പോലീസ് സ്റ്റേഷനിലെ കൊലപാതകശ്രമക്കേസിലും പ്രതിയാണെന്ന് ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക് അറിയിച്ചു. മോഷണ വസ്തു വിറ്റുകിട്ടുന്ന പണം ആഢംബര ജീവിതത്തിനാണ് പ്രതികൾ ഉപയോഗിച്ചിരുന്നത്. മോഷ്ടാക്കളുടെ ശല്യം കൂടിയതിനാൽ ആലുവയിലും പരിസരങ്ങളിലും പ്രത്യേക പട്രോളിംഗ് സംഘത്തെ നിയോഗിച്ചിരിക്കുകയാണ്. മോഷണവുമായി…
Read More