നാലുപേര്‍ കൂടിനിന്നാല്‍ നടപടി; സമ്പര്‍ക്കത്തിലൂടെയുള്ള കോവിഡ് വ്യാപനം വർധിക്കുന്നു; കൊച്ചിയില്‍ അതീവ ജാഗ്രത

കൊച്ചി: ഉറവിടം അറിയാത്ത രോഗികകളില്‍നിന്നും കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൊച്ചിയില്‍ അതീവ ജാഗ്രത. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ പോലീസിന്‍റെ പരിശോധന കര്‍ശനമായി തുടരുന്നു. മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാത്തവര്‍ക്കെതിരേയും നടപടികള്‍ എടുക്കും. നാലു പേര്‍ കൂടി നിന്നാല്‍ നടപടിയെടുക്കാനാണ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നതെന്ന് എസിപി കെ.ലാല്‍ജി അറിയിച്ചു. പരിശോധന കൂടുതല്‍ ശക്തമാക്കാന്‍ ജില്ലയിലെ എല്ലാ പോലീസ് സ്‌റ്റേഷനുകളിലേക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദേഹം പറഞ്ഞു. ഇന്നലെ കോവിഡ് നിയമലംഘനം നടത്തിയ 350 പേര്‍ക്കെതിരേയാണ് കേസെടുത്തത്. സാമൂഹിക അകലം പാലിക്കാത്ത 120 പേര്‍ക്കെതിരേയും മാസ്‌ക് ധരിക്കാത്ത 230 പേര്‍ക്കെതിരേയുമാണ് നടപടിയെടുത്തത്. ഇന്നും നടപടി ഊര്‍ജതമായി തുടരും. കണ്ടെയ്‌മെന്‍റ് സോണുകളിലും നയിന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കമായിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ പലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകും. മാനദണ്ഡങ്ങള്‍ പാലിക്കാത്ത കടകളില്‍നിന്ന് 10000 രൂപ ഫൈന്‍ ഈടാക്കും. അവശ്യ…

Read More

ഭീതിപരത്തിയ പാപ്പാൻ റൈഡേഴ്സ് കൊടും കുറ്റവാളികളുടെ കൂട്ടം; പ്രതികളുടെ സംഗമം ജയിലിൽവച്ച്; പാപ്പാൻ റൈഡേഴ്സ് എന്ന പേര് സ്വീകരിച്ചതിനു പിന്നിലെ കഥയറിയാം….

കൂത്താട്ടുകുളം: അക്രമവും മോഷണവും നടത്തി ഭീതി പരത്തിയ പാപ്പാൻ റൈഡേഴസിലെ അംഗങ്ങൾ ആറ് ജില്ലകളിലായി വിവിധ കുറ്റകൃത്യങ്ങളിൽ പ്രതിയായവർ. സംഘാംഗങ്ങളായ തൃശൂർ വടക്കാംചേരി പനങ്ങാട്ടുകര വരയാട്ട് വീട്ടിൽ അനുരാഗ് (20), കോട്ടയം ഏഴാച്ചേരി കുന്നേൽ വീട്ടിൽ വിഷ്ണു (26), ഓണക്കൂർ അഞ്ചൽപ്പെട്ടി ചിറ്റേത്തറ വീട്ടിൽ ശിവകുമാർ (32) എന്നിവരാണ് പോലീസിന്‍റെ പിടിയിലായത്. എറണാകുളം, കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ മാല മോഷണം ഉള്‍പ്പെടെ നിരവധി കേസുകളിൽ പ്രതികളാണിവർ. കൂത്താട്ടുകുളം വെട്ടിമൂടിൽ വീട് ആക്രമിച്ച് ബൈക്ക് കത്തിച്ച കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. എറണാകുളം റൂറൽ ജില്ലാ പോലിസ് മേധാവി കെ. കാർത്തിക് ഐപിഎസിന്‍റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് വിവിധ ഭാഗങ്ങളിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ കുടുങ്ങിയത്. തൊടുപുഴ മുതൽ കൂത്താട്ടുകുളം അക്രമസംഭവങ്ങൾ നടത്തുന്നതിനിടെയാണ് പ്രതികൾ പിടിയിലാകുന്നത്. ഞായറാഴ്ച വൈകുന്നേരം ആറിന് കിഴകൊമ്പ്…

Read More

അതിതീവ്ര ജാഗ്രതാ നിയന്ത്രണങ്ങൾ ; പറവൂരിൽ റൂട്ട് മാപ്പ് തയാറാക്കുന്നു

പറവൂർ: പറവൂരിൽ കോവിഡ് സാമൂഹ്യ വ്യാപന സാധ്യതകൾ മുന്നിൽക്കണ്ട് താലൂക്ക് ഓഫീസിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം ചേർന്ന് നഗരത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കി. ചെയർമാൻ പ്രദീപ് തോപ്പിൽ അധ്യക്ഷത വഹിച്ചു. തഹസിൽദാർ എം.എച്ച്. ഹരീഷിന്‍റെ നേതൃത്വത്തിലായിരുന്നു യോഗം. പറവൂരിലെ അതിതീവ്ര ജാഗ്രതയുടെ ഭാഗമായി ഇന്ന് രാവിലെ 11ന് കൗൺസിൽ ഹാളിൽ സർവകക്ഷി യോഗം വിളിച്ചിട്ടുണ്ടെന്ന് ചെയർമാൻ പ്രദീപ് തോപ്പിൽ അറിയിച്ചു. ജനങ്ങൾക്കുവേണ്ടി മുനിസിപ്പൽ ഓഫീസിൽ ഹെൽപ് ഡെസ്കും ആരംഭിച്ചിട്ടുണ്ട്. കോവിഡ് ബാധിതനായ വിദ്യാർഥിയായ യുവാവ് നിരവധിയിടങ്ങളിൽ സഞ്ചരിച്ചതിനാൽ റൂട്ട് മാപ്പും സമ്പർക്ക പട്ടികയും തയാറാക്കുന്നുണ്ട് ഇത് വളരെ സങ്കീർണമാണ്. 300ലധികം പേരുമായി ഇദ്ദേഹത്തിന് സമ്പർക്കം ഉണ്ടായതായാണ് കരുതപ്പെടുന്നത്. നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിലും വരാപ്പുഴയിൽ ദന്താശുപത്രി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പോയി. ജൂൺ 26 കെഎസ്ആർടിസി ബസിൽ തൊടുപുഴയിലേക്കും തിരിച്ചും യാത്ര ചെയ്തു. രോഗത്തിന്‍റെ ഉറവിടം ഇതുവരെ കണ്ടെത്തിയിട്ടില്ല.…

Read More

വാട്സ് ആപ്പിൽ കൃഷി പാഠം പകര്‍ന്ന് സരിത ടീച്ചര്‍ ; പിൻതുണയുമായി പ്രിൻസിപ്പലും സഹഅധ്യാപകരും

നൊമിനിറ്റ ജോസ് കൊച്ചി: ലോക്ക് ഡൗണ്‍ കാലം നിരവധി പുതിയ പാഠങ്ങള്‍ പഠിപ്പിച്ചിട്ടുണ്ട്. കാക്കനാട് മാര്‍ത്തോമ പബ്ലിക്‌ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികള്‍ ലോക്ക് ഡൗണ്‍ കാലത്ത് പഠിച്ചത് കൃഷി പാഠങ്ങളാണ്. സ്‌കൂളിലെ ഹിന്ദി അധ്യാപിക പള്ളിക്കര പെരിങ്ങാല സ്വദേശിനി സരിത വിജയകുമാറാണ് വാട്‌സ് ആപ്പിലൂടെ കുട്ടികളെ കൃഷി പാഠങ്ങള്‍ പഠിപ്പിച്ചത്. എല്ലാ വര്‍ഷവും അത്യാവശ്യം കൃഷിയൊക്കെ സ്‌കൂളില്‍ കുട്ടികളെ പഠിപ്പിക്കാറുണ്ട്. ‘ലോക്ക് ഡൗണായതോടെ കുട്ടികള്‍ക്ക് വീട്ടില്‍ ചെയ്യാവുന്ന കൃഷികളെക്കുറിച്ച് വാട്‌സ് ആപ്പിലൂടെയും മറ്റും പറഞ്ഞുകൊടുത്ത് അവരെക്കൊണ്ട് ചെയ്യിച്ചാലോ എന്ന് ചിന്തിച്ചു. പ്രിന്‍സിപ്പലുമായി സംസാരിച്ചപ്പോള്‍ പൂര്‍ണ പിന്തുണ ലഭിച്ചു. അങ്ങനെ ഒമ്പതാം ക്ലാസിലെ 35 കുട്ടികളെ ചേര്‍ത്ത് ഒരു വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കി’ സരിത ടീച്ചര്‍ പറയുന്നു. മാര്‍ത്തോമ്മ പബ്ലിക് സ്‌കൂളില്‍ 20 വര്‍ഷമായി അധ്യാപികയാണ് സരിത. സ്‌കൂളിലെ ഗ്രീന്‍ ക്ലബിന്‍റെ ചുമതലകൂടി വഹിക്കുന്ന ടീച്ചര്‍ നല്ലൊരു കര്‍ഷക…

Read More

ചെലവായത് കോടികൾ; ആർക്കും വേണ്ടേ മൂവാറ്റുപുഴയിലെ ഈ മത്സ്യമാർക്കറ്റ്? തുറക്കാത്തിന് കാരണമായി നഗരസഭ പറ‍യുന്നതിങ്ങനെ

മൂവാറ്റുപുഴ: ആറു വര്‍ഷം മുമ്പ് കോടികള്‍ ചെലവഴിച്ച് മൂവാറ്റുപുഴയില്‍ നിര്‍മിച്ച അത്യാധുനിക മത്സ്യ മാര്‍ക്കറ്റിന്‍റെ പ്രവര്‍ത്തനം അനിശ്ചിതത്വത്തില്‍. വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ഒന്നര വര്‍ഷം മുമ്പ് മാര്‍ക്കറ്റിലെ സ്റ്റാളുകള്‍ ലേലത്തിനെടുത്തവര്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാതെ ഓരോ കാരണങ്ങള്‍ പറഞ്ഞ് നീട്ടിക്കൊണ്ടുപോകുന്നതിനെതിരേ നഗരസഭ നോട്ടീസ് അയച്ചെങ്കിലും നടപടിയായില്ല. പ്രവര്‍ത്തനം ഉടന്‍ ആരംഭിച്ചില്ലെങ്കില്‍ നഗരസഭയ്ക്ക് നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്. കേന്ദ്ര സര്‍ക്കാരിന്‍റെ തീരദേശ വികസന തുകയടക്കം ഉപയോഗപ്പെടുത്തി രണ്ട് കോടിയോളം ചെലവഴിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയ മത്സ്യ മാര്‍ക്കറ്റ് നാലര വര്‍ഷം മുമ്പ് ഉദ്ഘാടനം നടത്തിയെങ്കിലും പ്രവര്‍ത്തനം ആരംഭിച്ചിരുന്നില്ല. ഇതിനിടെ നഗരസഭാ ചട്ടം ലംഘിച്ച് ലേലത്തിനെത്തിയവരില്‍ ഭൂരിപക്ഷം പേരെയും ഒഴിവാക്കി നഗരത്തിലെ ലൈസന്‍സുള്ള ചെറുകിട മീന്‍ കച്ചവടക്കാരെ ലേലത്തില്‍ പങ്കെടുപ്പിച്ചു. ഇതുമൂലം നഗരസഭ ഉദേശിച്ചതിലും വളരെ കുറഞ്ഞ തുകയ്ക്കാണ് ലേലം നടന്നത്. എന്നാല്‍, മത്സ്യവില്പനക്കാര്‍ ആരും സ്റ്റാളുകളുടെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുമില്ല. ഇതിന് ഇവര്‍…

Read More

ഗാനമേള ട്രൂപ്പിന്‍റെ ഉടമയാണ്! ഇപ്പോൾ അതിജീവനം ചിപ്സ് വില്പനയിലൂടെ…

കൊച്ചി: കോവിഡും ഇതേത്തുടര്‍ന്നുള്ള ലോക്ക് ഡൗണും ജീവിതം വഴിമുട്ടിച്ചതിനെ തുടര്‍ന്ന് ഉപജീവനത്തിനായി തെരുവുകച്ചവടത്തിലേക്ക് ഇറങ്ങിയിരിക്കുകയാണ് കലാകാരന്മാരായ സഹോദരങ്ങള്‍. കൊച്ചിന്‍ ഡയമണ്ട് ഓര്‍ക്കസ്ട്രയുടെ ഉടമയായ മുപ്പത്തടം സ്വദേശി എം.എസ്. കേശവദാസും സഹോദരന്‍ സജീവുമാണ് ജീവിക്കാന്‍ വേണ്ടി കലാലോകത്തുനിന്നും തെരുവുകച്ചവടത്തിലേക്ക് ഇറങ്ങിയത്. ഇരുവരും ഗായകരാണ്. കേരളത്തിനകത്തും പുറത്തും നിരവധി ഗാനമേള പരിപാടികള്‍ അവതരിപ്പിച്ചിട്ടുള്ള ഇവരെ കോവിഡും ഇതേതുടര്‍ന്നുള്ള ലോക്ക് ഡൗണും കടുത്ത ആഘാതമാണ് ഏല്‍പ്പിച്ചത്. പരിപാടികള്‍ ഇല്ലാതായതോടെ ആദ്യം മീന്‍ കച്ചവടവും പിന്നീട് പൈനാപ്പിള്‍ കച്ചവടവും നടത്തിനോക്കി. എന്നാല്‍ വിജയിക്കാനായില്ല. ഇതിന് ശേഷമാണ് ഇപ്പോള്‍ ഹൈക്കോടതി ജംഗ്ഷന് സമീപം വഴിയരികില്‍ ചിപ്‌സ് വില്പന ആരംഭിച്ചിരിക്കുന്നത്. ഗാനമേള ട്രൂപ്പിനൊപ്പം സ്വന്തമായി സ്വര്‍ണക്കടയും കേശവദാസിനുണ്ടായിരുന്നു. എന്നാല്‍ സ്വര്‍ണക്കട പിന്നീട് നിര്‍ത്തി. ഗാനമേള ട്രൂപ്പുമായി മുന്നോട്ടുപോകുകയായിരുന്നു. ഇതിനിടയിലാണ് ലോക്ക് ഡൗണ്‍ വില്ലനായി എത്തിയത്. പരിചയമില്ലാത്ത മേഖലയായതിനാല്‍ മീൻ കച്ചവടത്തിലും പൈനാപ്പിൾ കച്ചവടത്തിലും തനിക്ക് വന്‍…

Read More

ചാലയ്ക്കപ്പാറ ബിഎസ്എൻഎൽ റോഡിന്‍റെ ദുർഗതി ആരു മാറ്റും?

കാഞ്ഞിരമറ്റം: ചാലയ്ക്കപ്പാറ ജംഗ്ഷനിൽ നിന്നാരംഭിക്കുന്ന ബിഎസ്എൻഎൽ റോഡ് തകർന്നിട്ട് വർഷങ്ങളായിട്ടും അധികൃതർക്ക് അവഗണന. പഞ്ചായത്തിലെ ഒട്ടുമിക്ക റോഡുകളും അറ്റകുറ്റപ്പണികൾ തീർത്ത് സഞ്ചാരയോഗ്യമാക്കിയിട്ടും ഈ റോഡ് മാത്രം അതീവ ശോച്യാവസ്ഥയിൽത്തന്നെ. നിലവിൽ പഞ്ചായത്തിന്‍റെ ആസ്തിയിൽ ഉൾപ്പെട്ടിട്ടില്ലെന്നും, പിഡബ്ല്യുഡിയുടെ ഉടമസ്ഥതതയിലായതിനാലാണ് പഞ്ചായത്തിന് ഒന്നും ചെയ്യാൻ സാധിക്കാത്തതെന്നുമാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്. നാൽപ്പതിലേറെ വീട്ടുകാരും തോട്ടറ പുഞ്ചയിലെ വിരിപ്പച്ചാൽ പാടശേഖരത്തിലേക്കുള്ള കർഷകരും ഉപയോഗിക്കുന്ന റോഡാണിത്. വളരെ വർഷങ്ങൾക്കു മുൻപ് ടാറിങ് നടത്തിയ തൊഴിച്ചാൽ ഇന്ന് വരെ യാതൊരു അറ്റകുറ്റപ്പണികളും ഈ റോഡിൽ നടത്തിയിട്ടില്ലെന്ന് പരിസരവാസികൾ പറയുന്നു. മാറി മാറി വരുന്ന പഞ്ചായത്ത് ഭരണസമിതികളും ഈ റോഡിനു വേണ്ടി ഒന്നും ചെയ്യുന്നില്ലെന്ന പരാതിയുമുണ്ട്. മഴ പെയ്താൽ വെള്ളം കുത്തിയൊഴുകി തകർന്ന് മണ്ണ് റോഡിന് സമാനമാണ് ഇപ്പോൾ ഈ റോഡ്‌.

Read More

പോലീസേ, നിങ്ങൾ കാണുന്നില്ലേ‍? നാട്ടുകാർക്ക് തലവേദനയായി പറവൂരിലെ ബാർ

പറവൂർ: പറവൂർ പോലീസ് സ്റ്റേഷന് മുന്നിലെ പുതിയ ബാറിന് സമീപം മദ്യപർ അഴിഞ്ഞാടുന്നതായി പരാതി. ഇവിടെ നടക്കുന്ന സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ സമീപവാസികളുടെ പ്രതിഷേധം ശക്തമായിട്ടുണ്ട്. ഇവിടെയുള്ള താമസക്കാരുടെ സ്വകാര്യ വഴി കൈയേറ്റമയിരുന്നു ആദ്യം. പിന്നീട് താമസക്കാരുടെ നെയിം ബോർഡുകൾ തകർത്തു. ഉടമസ്ഥർ നിർമിച്ച മതിലും പൊളിച്ചു. ‌ ഈ വഴിയിലൂടെ ലോക്കൽ മദ്യശാലയിലേക്ക് പോകുന്നതിനുള്ള ശ്രമങ്ങളും ഉണ്ടായി. ഇതേതുടർന്ന് താമസക്കാർ കോടതിയിൽ പോയി കോടതി ഉത്തരവ് വാങ്ങി. നിരവധി സർക്കാർ ഓഫീസുകൾ സ്ഥിതിചെയ്യുന്ന സിവിൽ സ്റ്റേഷനു സമീപത്ത് താലൂക്ക്ഫീസും കോടതികളുംസ്ഥിതി ചെയ്യുന്നുണ്ട്. തിരക്കേറിയ ഈ പ്രദേശത്ത് ഒരു ബാറും പാർക്കിംഗ് സ്ഥലം ഇല്ലാത്ത വ്യാപാര സമുച്ചയവും ആരംഭിച്ചതിനുശഷമാണ് ഇവിടെ സാമൂഹികവിരുദ്ധ ശല്യം വർധിച്ചതെന്ന് സമീപ താമസക്കാർ അറിയിച്ചു. ഇവിടങ്ങളിൽ കടകൾ കുത്തിത്തുറന്ന് മോഷണം നടത്താനുള്ള ശ്രമങ്ങളും നടന്നിട്ടുണ്ട്.

Read More

ആരോരുമില്ലാത്ത വയോധികയ്ക്ക് തുണയായി എൽദോസ് എംഎൽഎ

മൂവാറ്റുപുഴ: ആരോരുമില്ലാത്ത വയോധികയ്ക്ക് എല്‍ദോ എബ്രഹാം എംഎല്‍എ തുണയായി. കഴിഞ്ഞ മൂന്നര മാസമായി പരസഹായത്തിനാളില്ലാതെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മൂവാറ്റുപുഴ മംഗലത്ത് ഏലിയാമ്മ (രാധ-70)നാണ് എംഎല്‍എയുടെ ഇടപെടലിനെ തുടര്‍ന്ന് വിദഗ്ധ ചികിസയ്ക്ക് സൗകര്യമൊരുക്കിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭർത്താവ് ഉപേക്ഷിച്ച് പോയ ഏലിയാമ്മയ്ക്ക് വളര്‍ത്ത് മകളാണുള്ളത്. മൂന്നരമാസം മുമ്പുണ്ടായ വീഴ്ചയില്‍ വലതുകാലിന് പരിക്കേറ്റതോടെയാണ് ഏലിയാമയുടെ കഷ്ടകാലവും ആരംഭിച്ചത്. ജനറല്‍ ആശുപത്രിയില്‍ ഓര്‍ത്തോ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട ഏലിയാമ്മയെ പിന്നീട് ആരും തിരിഞ്ഞ് നോക്കിയില്ല. പരസഹായമില്ലാതെ നടക്കാന്‍ കഴിയാത്ത ഏലിയാമ്മയ്ക്ക് ആശുപത്രിയില്‍ വിവിധ സംഘടനകള്‍ നല്‍കുന്ന ഭക്ഷണ പൊതികളും മറ്റ് രോഗികളുടെ കൂട്ടിരിപ്പുകാരും ആശുപത്രി ജീവനക്കാരും വാങ്ങി നല്‍കുന്ന ഭക്ഷണവുമാണ് ഏക ആശ്വാസം. കാലിന് മേജര്‍ ഓപ്പറേഷന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതോടെ കോട്ടയം മെഡിക്കല്‍ കോളജിലേയ്ക്ക് മാറ്റുന്നതിനുള്ള നീക്കം ആരംഭിക്കുന്നതിനിടയിലാണ് കോവിഡ് പടര്‍ന്ന് പിടിച്ചതും ലോക്ക് ഡൗൺ പ്രഖ്യാപിച്ചതും. ഇത് ഏലിയാമ്മയ്ക്ക്…

Read More

പറവൂരിൽ പോലീസുകാർ കുളത്തിൽ കൈകഴുകി, കോവിഡ് ഭയത്തിൽ നാട്ടുകാർ കുളം വറ്റിച്ചു

പറവൂർ: ക്ഷേത്രക്കുളത്തിനടുത്ത മരത്തിൽ തൂങ്ങി മരിച്ചയാളുടെ മൃതശരീരം കൈകാര്യം ചെയ്ത പോലീസുകാർ കുളത്തിലിറങ്ങി കൈകഴുകിയതിനെ തുടന്ന് വെള്ളം മോട്ടോർ ഉപയോഗിച്ചു വറ്റിച്ചു. കുളം ശുദ്ധീകരിച്ച ശേഷമാണ് വെള്ളം ഉപയോഗിക്കാൻ തുടങ്ങിയത്. തൂങ്ങിമരിച്ചയാളുടെ കോവിഡ് പരിശോധനാ ഫലം വരാത്തതാണ് നാട്ടുകാരെ ഭയത്തിലാക്കിയത്. ഇയാൾക്ക് കോവിഡ് ഉണ്ടെങ്കിൽ വലിയ അപകടമുണ്ടാകുമെന്ന കാര്യം ഒാർക്കാതെയാണ് പോലീസുകാർ കുളത്തിൽ കൈകഴുകിയത്. ഒട്ടേറെയാളുകൾ ദിനംപ്രതി കുളിക്കുന്ന കുളമാണിത്. ദേശീയ പാതയ്ക്കരികിലായിട്ടുള്ള കുളം ഈ പ്രദേശത്തെ പ്രധാന ശുദ്ധജല സ്രോതസാണ്. 12 മണിക്കൂറോളം മോട്ടോർ പ്രവർത്തിപ്പിച്ചാണ് വെള്ളംവറ്റിക്കാനായത്. കോവിഡ് തുടങ്ങിയതിന് ശേഷം ഇത് രണ്ടാം വട്ടമാണ് ക്ഷേത്രകുളം ശുചീകരിയേക്കണ്ടിവന്നത്. നേരത്തെ ഇറ്റലിയിൽ നിന്നു വന്നയാൾ കുളത്തിൽ കുളിച്ചപ്പോഴായിരുന്നു കുളം വറ്റിച്ചത്. കോവിഡ് വന്നതോടെ കൂടുത ൽ നിയന്ത്രണം ഇവിടെ ഉണ്ട്. ു

Read More