അരയൻകാവ് : ആമ്പല്ലൂർ പഞ്ചായത്തിലെ കീച്ചേരി മണ്ണാറവേലി, ചിറപ്പുറം നിവാസികൾക്ക് അരയൻകാവിലേക്ക് എളുപ്പത്തിലെത്തിച്ചേരാൻ വിഭാവനം ചെയ്ത ചിറപ്പുറം-കോനാട്ടുതാഴം-അരയൻകാവ് റോഡ് നിർമാണം നിലച്ചിട്ട് വർഷങ്ങളായിട്ടും അധികാരികൾക്ക് അനങ്ങാപ്പാറ നയമെന്നു പരാതി. ചിറപ്പുറത്തുനിന്നും എട്ടുപറത്തോടിന്റെ അരികുകൾ കരിങ്കല്ല് കെട്ടി ചിറ ബലപ്പെടുത്തി ക്രോസോത്ത് അമ്പലത്തിനു സമീപമുള്ള പാടശേഖരത്തിലെത്തി തോടിനു മുകളിലൂടെ സ്ളാബുകൾ വിരിച്ച് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് റോഡ് മുറിച്ചുകടന്ന് അരയൻകാവിൽ നിന്നാരംഭിക്കുന്ന കോനാട്ടുതാഴം റോഡുമായി ബന്ധിപ്പിക്കുന്നതാണ് പദ്ധതി. തൊണ്ടിലങ്ങാടി – പൊയ്യാറ്റിത്താഴം റോഡിന്റെ നവീകരണം അനന്തമായി നീളുന്ന ഈ സമയത്ത് മണ്ണാറവേലി നിവാസികൾക്ക് ഏറെ സഹായമാകുമായിരുന്നു പ്രസ്തുത റോഡ്. നിലവിൽ കോനാട്ടുതാഴം പാടശേഖരത്തിലെത്തി നിർമാണം നിലച്ചിരിക്കുകയാണ്. പഞ്ചായത്തിലെ 12,13 വാർഡുകളിലെ ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമായിരുന്നു നിർദിഷ്ട റോഡ്. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയാണ് നിർമാണം ആരംഭിച്ച് ഇത്രയും പ്രവൃത്തികൾ നടപ്പിലാക്കിയത്. തുടർന്ന് വന്ന ഭരണസമിതി റോഡിനെപ്പറ്റി ചിന്തിച്ചിട്ടില്ലെന്നും അനുവദിച്ച തുക വകമാറ്റി…
Read MoreCategory: Kochi
കാനം രാജേന്ദ്രനെ വരെ വെല്ലുവിളിക്കുന്ന ചാനൽ ചർച്ചയിലെ നിലപാടുകൾ; അഡ്വ. ജയശങ്കറിനെതിരേ സിപിഐ നടപടിക്കൊരുങ്ങുന്നു
ആലുവ : സിപിഐയുടെ അഭിഭാഷക സംഘടനാ നേതാവും രാഷ്ട്രീയ നിരീക്ഷകനുമായ അഡ്വ. എ ജയശങ്കറിനെതിരേ സിപിഐ നടപടി എടുത്തേക്കും. ഇന്ന് സിപിഐ ജില്ലാ ഓഫീസിൽ ചേരുന്ന ജയശങ്കർ പാർട്ടി അംഗമായ അഭിഭാഷക ബ്രാഞ്ച് നിർവാഹക സമിതിയോഗമാണ് തീരുമാനമെടുക്കുക. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ വരെ വെല്ലുവിളിക്കുന്ന ചാനൽ ചർച്ചയിലെ നിലപാടുകളാണ് ജയശങ്കറിന് വിനയായത്. ദൃശ്യ മാധ്യമങ്ങളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും നിരന്തരം പാർട്ടി പരിപാടികളെയും പാർട്ടി നയങ്ങളെയും അപകീർത്തിപ്പെടുത്തുന്നതായി സിപിഐ നേതൃത്വം കണ്ടെത്തിയിട്ടുണ്ട്. പാർട്ടി അംഗമെന്ന നിലയിൽ പൊതുവേദികളിൽ പാർട്ടിക്കെതിരേ നടത്തിയ പ്രസ്താവനകൾ പാർട്ടി അച്ചടക്ക ലംഘനമാണെന്ന് ജയശങ്കറിനു പാർട്ടി അംഗത്വമുള്ള അഭിഭാഷക ബ്രാഞ്ച് നിർവാഹക സമിതിയോഗവും കഴിഞ്ഞ ദിവസം വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തിൻ ജയശങ്കറിന് വിശദീകരണ നോട്ടീസ് നൽകി. ഇന്ന് വൈകിട്ട് സിപിഐ ജില്ലാ കമ്മിറ്റി ഓഫീസിൽ ചേരുന്ന ബ്രാഞ്ച് ജനറൽ ബോഡി യോഗത്തിൽ നേരിട്ട്…
Read Moreസ്വർണക്കടത്ത്; കസ്റ്റംസ് അന്വേഷണം നാല് ഗ്രൂപ്പായി തിരിഞ്ഞ്; സ്വപ്ന സുരേഷ് വിളിച്ച സംഘടനാ നേതാവിലേക്കും അന്വേഷണം
കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തില്‍ ഡിപ്ലോമാറ്റിക് ബാഗേജില്‍ സ്വര്‍ണം കടത്തിയ കേസിലെ മുഖ്യപ്രതികളായ സ്വപ്ന സുരേഷിനും ഇവരുടെ ബിസിനസ് പങ്കാളിയായ സന്ദീപ് നായര്‍ക്കുമായി അന്വേഷണം ഊര്‍ജിതം. കഴിഞ്ഞ നാലുദിവസമായി ഒളിവില്‍ കഴിയുന്ന ഇവര്‍ക്കായി കസ്റ്റംസ് നാല് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്. ഇവരെ ഉടന്‍ തന്നെ പിടികൂടുമെന്നാണ് ലഭിക്കുന്ന വിവരം. സ്വപ്നയും സന്ദീപും ഒരുമിച്ചല്ല മുങ്ങിയിരിക്കുന്നതെന്നാണ് കസ്റ്റംസ് അധികൃതര്‍ വ്യക്തമാക്കുന്നത്. തിരുവനന്തപുരത്തുനിന്നും ആംബുലന്‍സിലാണ് സ്വപ്ന കടന്നിരിക്കുന്നതെന്നും അധികൃതര്‍ പറഞ്ഞു. സന്ദീപിനെ തേടി കസ്റ്റംസ് ഇയാളുടെ നെടുമങ്ങാട്ടെ താമസ സ്ഥലത്തെത്തിയിരുന്നു. എന്നാല്‍ ഇയാള്‍ മുങ്ങിയതിനെ തുടര്‍ന്ന് ഭാര്യ സൗമ്യയെ കസ്റ്റഡിയിലെടുത്ത് കൊച്ചി കസ്റ്റംസ് ഓഫീസിലെത്തിച്ച് ചോദ്യം ചെയ്തു. അഞ്ചു മണിക്കൂറോളം ചേദ്യം ചെയ്ത ഇവരെ പിന്നീട് വിട്ടയച്ചു. ഇവര്‍ക്ക് സ്വര്‍ണക്കടത്തുമായി ബന്ധമില്ലെന്നാണ് സൂചന. സന്ദീപ് രണ്ടുദിവസം മുമ്പ് വീട്ടില്‍ നിന്നും പോയതാണെന്നും പിന്നീട് വിവരമൊന്നുമില്ലെന്നുമായിരുന്നു ഇവരുടെ മൊഴി. സന്ദീപ് ദുബായിയില്‍…
Read Moreകണക്കുകൂട്ടലുകൾ തെറ്റിച്ച് കൊച്ചിയിൽ കോവിഡ് സമ്പര്‍ക്ക വ്യാപനം; പൂള് ടെസ്റ്റിംഗ് ഊര്‍ജിതമാക്കി
കൊച്ചി: ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൂള് ടെസ്റ്റിംഗ് ഊര്‍ജിതമാക്കി. കണ്വന്ഷന് ആര്‍ടിപിസിആര്‍ ടെസ്റ്റിംഗ് വഴിയും ട്രൂ നാറ്റ് ടെസ്റ്റിംഗ് മുഖേനയും നടത്തപ്പെടുന്ന പരിശോധനകളിലും പൂള് ടെസ്റ്റിംഗ് ഊര്‍ജിതമാക്കിയിട്ടുണ്ട്. കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളില്‍ 31 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നത്. ഇന്നലെ സ്ഥിരീകരിക്കപ്പെട്ട 21 പേരില്‍ 11 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പടര്‍ന്നത്. ഇതില്‍ രണ്ടു പേരുടെ ഉറവിടം വ്യക്തമായിട്ടുമില്ല. ആലുവ മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളിയായ ചൂര്‍ണിക്കര സ്വദേശിയും ആലുവയിലെ പ്രാദേശിക മാധ്യമപ്രവര്‍ത്തകനുമാണ് ഇന്നലെ ഉറവിടമറിയാതെ കോവിഡ് സ്ഥിരീകരിച്ചത്. ഉറവിടം വ്യക്തമാകാത്ത അഞ്ചു പേരാണ് ജില്ലയില്‍ ചികിത്സിയില്‍ കഴിയുന്നത്. പലരുടെയും സമ്പര്‍ക്കത്തില്‍ നിരവധി പേര് ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്നലെ അഞ്ച് സ്ഥലങ്ങള്‍ കൂടി പുതുതായി കണ്ടെയ്മെന്റ് സോണായി പ്രഖ്യാപിച്ചു. മുളവുകാട് പഞ്ചായത്തിലെ മൂന്നാം വാര്‍ഡ്-ടവര്‍ ലൈന്‍, കീഴ്മാട്…
Read Moreഓര്‍ക്കാപ്പുറത്ത് കിട്ടിയ തിരിച്ചടി മറന്നില്ല; കിഴക്കമ്പലത്ത് ഭരണംപിടിക്കാൻ ഇടതും വലതും കച്ചമുറുക്കി പണി തുടങ്ങി; ജയം തുടരാൻ ട്വന്റി-20
കിഴക്കമ്പലം: കിഴക്കമ്പലത്ത് പഞ്ചായത്ത് തെരഞ്ഞെടുപ്പിനു മാസങ്ങള്‍ ശേഷിക്കേ ഭരണം പിടിച്ചെടുക്കാന്‍ ഇടതു-വലതു പ്രാദേശിക രാഷ്ട്രീയ നേതൃത്വങ്ങള്‍ രംഗത്തെത്തി. ഇടതു വലതു മുന്നണികള്‍ മാറി മാറി ഭരണം നടത്തിയിരുന്ന പഞ്ചായത്തില്‍ അപ്രതീക്ഷിതമായി എത്തിയ ജനകീയ കൂട്ടായ്മ ട്വന്റി-20 ഭരണം പിടിച്ചെടുക്കുകയായിരുന്നു. ഇതോടെ ഓര്‍ക്കാപ്പുറത്ത് കിട്ടിയ തിരിച്ചടികളില്‍ നിന്നും കിഴക്കമ്പലത്തെ മുഖ്യധാരാ പാര്‍ട്ടികളുടെ പ്രാദേശിക നേതൃത്വങ്ങള്‍ ഇതുവരെയും മുക്തരായിട്ടില്ല. ഇത്തവണ പഞ്ചായത്തിലെ 19 വാര്‍ഡുകളിലും മത്സരിക്കുമെന്നാണ് ട്വന്റി-20 ഭാരവാഹികള്‍ പറയുന്നത്. ഇതിനായി നേരത്തെ തന്നെ സ്ഥാനാര്‍ഥികളെയും കണ്ടെത്തിക്കഴിഞ്ഞു. സ്ഥാനാര്‍ഥി പട്ടികയില്‍ കൂടുതലും വനിതാ പ്രാതിനിധ്യമാണുള്ളത്. ട്വന്റി-20 മത്സര രംഗത്തുണ്ടാകുമെന്ന് ഉറപ്പായാതോടെ ഏതുവിധേനയും ഭരണം പിടിച്ചെടുക്കാനായി മുന്നണികൾ വ്യത്യസ്ത വഴികളാണ് തേടുന്നത്. പഞ്ചായത്തിലെ വലത് മുന്നണിക്ക് ഒപ്പം നില്ക്കുന്ന വ്യവസായികളെ രംഗത്തിറക്കിയാണ് വലത് പാർട്ടി തെരഞ്ഞെടുപ്പ് രംഗം സജീവമാക്കുന്നത്. പാറമട, ക്രഷര്‍ മുതലാളിമാരെ രംഗത്തിറക്കിയാല്‍ തെരഞ്ഞെടുപ്പ് രംഗം സജീവമാക്കാന്‍ ആവശ്യത്തിനു പണവും…
Read Moreനാടിന്റെ നന്മയ്ക്കായ്..!മൂവാറ്റുപുഴയിൽ കോവിഡ് പ്രതിരോധത്തിന് പിന്തുണയുമായി വ്യാപാരികൾ
മൂവാറ്റുപുഴ: കോവിഡ് പ്രതിരോധനത്തിനു വ്യപാരികളുടെ പൂർണ പിന്തുണ. കഴിഞ്ഞ ദിവസം ആർഡിഒ ഓഫീസിൽ ചേർന്ന ഉന്നതതല യോഗം നിയന്ത്രണങ്ങൾ കർശനമാക്കാൻ തീരുമാനിച്ചിരുന്നു. യോഗത്തിൽ ഞായറാഴ്ചകളിൽ സമ്പൂർണ്ണ ലോക്ക് ഡൗണും മറ്റ് ദിവസങ്ങളിൽ കടകളുടെ പ്രവർത്തനം രാവിലെ എട്ടുമുതൽ വൈകുന്നേരം ഏഴുവരെയായി നിജപ്പെടുത്തിയിരുന്നു. തീരുമാനം ഇന്നലെമുതൽ തന്നെ വ്യാപാരികൾ ഏറ്റെടുത്ത് പൂർണ്ണമായ പിന്തുണ നൽകി. മെഡിക്കൽ സ്റ്റോർ, പെട്രോൾ പമ്പ്, ഹോട്ടൽ എന്നിവയെ നിയന്ത്രണങ്ങളിൽ നിന്നും ഒഴിവാക്കിയിരുന്നെങ്കിലും ഭൂരിഭാഗം മെഡിക്കൽ സ്റ്റോറും, ഹോട്ടലുകളും ഏഴോടെ അടച്ചു. മൂവാറ്റുപുഴ നിയോജകമണ്ഡലത്തിലെ പൈങ്ങോട്ടൂര്‍ പഞ്ചായത്തില്‍ ഡ്രൈവര്‍ക്കും ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിക്കുകയും പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിക്കുകയും ചെയ്തതോടെയാണ് നിയോജക മണ്ഡലത്തില്‍ കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ മൂവാറ്റുപുഴ ആര്‍ഡിഒ ഓഫീസില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചത്. കൂടാതെ ഞായറാഴ്ച നിയോജക മണ്ഡലത്തിലെ നഗരസഭയിലും മുഴുവന്‍ പഞ്ചായത്തുകളിലും സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍…
Read Moreമുഖ്യമന്ത്രിയുടെ കോലം കത്തിക്കാൻ കോൺഗ്രസ്, തടയാൻ സിപിഎം പട; തൃപ്പൂണിത്തുറയിൽ കോലം കത്തിക്കലിന് ആന്റിക്ലൈമാക്സ്
തൃപ്പൂണിത്തുറ: ആറുപേരെ പിടിക്കാന്‍ നൂറുപേര്. വിചിത്രമായ ഈ രംഗം ഇന്നലെ കാഴ്ചക്കാർക്കും കൗതുകം. യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ കോലം കത്തിക്കുന്നുവെന്നു കേട്ടതോടെ ഒരു ബസുനിറയെ പോലീസ് സ്റ്റാച്യു ജംഗ്ഷനില്‍ കേന്ദ്രീകരിച്ചു. കോണ്‍ഗ്രസ് ഓഫീസ് വരെ പോലീസിന്റെ കണ്ണുണ്ടായിരുന്നു. ഇതിനിടയിലാണ് സിപിഎം അനുയായികൾ കൂട്ടമായെത്തിയത്. മുഖ്യമന്ത്രിയുടെ കോലം കത്തിച്ചാല്‍ സിപിഎം പടയുടെ അടി ഉറപ്പാണെന്ന് അവിടമാകെ പരന്നു. ഏരിയാ കമ്മിറ്റി നേതാക്കളുടെ നേതൃത്വത്തിലായിരുന്നു ഈ അണിചേരല്‍. അവര്‍ സാമൂഹ്യ അകലംപോലും പാലിച്ചിരുന്നില്ല. അടി പോലീസില്‍ നിന്നും സിപിഎം പടയില്‍ നിന്നും കിട്ടുമമോ എന്നു സംശയിച്ച് കോണ്‍ഗ്രസ്സ് സമരക്കാര്‍ ശങ്കിച്ചു നിന്നു. ഒടുവില്‍ അടി വന്നാലും വേണ്ടില്ല എന്ന ധൈര്യത്തോടെ ആറേഴുപേര്‍ കോണ്‍ഗ്രസ് ഓഫീസില്‍ നിന്നും പുറത്തിറങ്ങി. കോലവുമായി ലായം സി ബ്ലോക്കിനു സമീപം കൂടിയപ്പോള്‍ത്തന്നെ ഒരു പോലീസുകാരന് കോലം അവരില്‍ നിന്നും പിടിച്ചുവാങ്ങി. മുദ്രാവാക്യവുമായി റോഡിലേക്കിറങ്ങിയവരെ ഒരടിപോലും…
Read Moreമുഖ്യമന്ത്രി സ്വപ്ന ലോകത്തിരുന്ന് സ്വപ്ന നായികമാരെ സംരക്ഷിക്കുന്നു വെന്ന വിമർശനവുമായി ബെന്നി ബെഹനാൻ
കൊച്ചി: തിരുവനന്തപുരം സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരേ രൂക്ഷ വിമർശനവുമായി യുഡിഎഫ് കൺവീനർ ബെന്നി ബെഹനാൻ. മുഖ്യമന്ത്രി സ്വപ്ന ലോകത്തിരുന്ന് സ്വപ്ന നായികമാരെ സംരക്ഷിക്കുകയാണ്. ധാർമികതയുണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്വപ്നയെ ഐടി വകുപ്പിൽ നിയമിച്ചത് മുഖ്യമന്ത്രിയുടെ മകളുടെ സ്വാധീനത്തിലാണ്. മുഖ്യമന്ത്രിയുടെ മകൾക്ക് ബന്ധമുള്ള പ്രൈസ് വാട്ടേഴ്സ് കൂപ്പേഴ്സാണ് സ്വപ്നയെ കൊണ്ടുവന്നതെന്നും യുഡിഎഫ് കൺവീനർ ആരോപിച്ചു. സ്വർണക്കടത്തിന് പിന്നിൽ കൂടുതൽ പേരുണ്ടെന്നും സമഗ്ര അന്വേഷണമാണ് വേണ്ടതെന്നും ബെഹനാൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ശിവശങ്കറിനെ മാറ്റിയത് ആരോപണങ്ങളിൽ നിന്ന് തടിതപ്പാനെന്ന് കോൺഗ്രസ് നേതാവ് എം.എം. ഹസനും പറഞ്ഞു. ശിവശങ്കറിനെ സർവീസിൽനിന്ന് നീക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Read Moreകോവിഡ് സമ്പർക്ക പകർച്ചയുടെ കണക്കുകൾ പെരുകുന്നു; ട്രിപ്പിൾ ലോക്ക് ഡൗണിന്റെ വക്കിൽ ആലുവ
ആലുവ: കോവിഡ് സമ്പർക്ക പകർച്ചയുടെ കണക്കുകൾ പെരുകുന്നതോടെ ട്രിപ്പിൾ ലോക്ക് ഡൗണിന്റെ ഭീതിയുണർത്തുകയാണ് ആലുവ മേഖല. ആലുവയിലെ സ്ഥിതി ഗുരുതരമാണെന്നും കൂടുതൽ സമ്പർക്ക രോഗികളുണ്ടായാൽ ട്രിപ്പിൾ ലോക്ക് ഡൗണിലേക്ക് പോകേണ്ടിവരുമെന്നും മന്ത്രി വി.എസ്. സുനിൽകുമാർ ഇന്നലെ നടന്ന അവലോകന യോഗത്തിന് ശേഷം മാധ്യമ പ്രവർത്തകരോട് ആശങ്കകൾ പങ്കുവച്ചിരുന്നു. മൂന്ന് കേസുകളിലായി മുന്നൂറിലധികം പേരാണ് ആലുവയിലും പരിസരത്തുമായി നിരീക്ഷണത്തിൽ കഴിയുന്നത്. ആലുവ നഗരസഭ, കടുങ്ങല്ലൂർ, എടത്തല, കീഴ്മാട് ഗ്രാമ പഞ്ചായത്തുകൾ എന്നിവടങ്ങളിലാണ് സ്ഥിതി വഷളായിരിക്കുന്നത്. ആലുവ നസ്രത്ത് വാർഡിലെ 39 വയസുള്ള വൈദികന് കോവിഡ് സ്ഥിരീകരിച്ചതാണ് ഇന്നലത്തെ ഒടുവിലെ സംഭവം. തുടർന്ന് നഗരസഭ പതിനെട്ടാം വാർഡ് കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. വാർഡിലേക്കുള്ള എല്ലാ റോഡുകളും ഇന്നടക്കും. രോഗം സ്ഥിരീകരിച്ച വൈദികൻ താമസിച്ചിരുന്ന ആശ്രമത്തിലെ മറ്റ് വൈദികരും ജോലിക്കാരും നിരീക്ഷണത്തിലായി. പനിയെ തുടർന്ന് സ്വകാര്യ ആശുപത്രിയിലും ബാങ്കിലുമടക്കം വൈദികൻ ബന്ധപ്പെട്ട…
Read Moreബിഗ് സല്യൂട്ട്..! പോലീസ് ജീപ്പ് കട്ടപ്പുറത്ത്; സ്വന്തം കാറിൽ പട്രോളിംഗുമായി മുനമ്പം എസ്ഐ വി.ബി റഷീദ്
വൈപ്പിന്‍: മുനമ്പത്ത് പോലീസ് ജീപ്പ് കട്ടപ്പുറത്തായപ്പോള്‍ സ്വന്തം കാര്‍ പട്രോളിംഗ് വാഹനമാക്കി വ്യത്യസ്ഥനാകുകയാണ് എസ്ഐ വി.ബി റഷീദ്. ഇന്ധനം നിറയ്ക്കുന്നതും സ്വന്തം പോക്കറ്റിലെ പണം കൊണ്ടാണെന്നറിയുമ്പോള് അതും ഇദ്ദേഹത്തിന്റെ മഹത്വം കൂട്ടുകയാണ്. കഴിഞ്ഞ ഒന്നരമാസക്കാലമായി ഇതാണ് സ്ഥിതി. ഇപ്പോഴാകട്ടെ സ്റ്റേഷന് പരിധിയില്‍ മൂന്ന് ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ കണ്ടെയ്ൻമെന്റ് സോണുകളുമാണ്. ഇവിടെയെല്ലാം യഥാസമയം പട്രോളിംഗ് നടത്താന്‍ വാഹനം വേറെയില്ല. സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ ജീപ്പാകട്ടെ പ്രതികളെ കൊണ്ട് പോകാനും വിഐപി എസ്കോര്‍ട്ടും, പൈലറ്റും, എയര്‍പോര്‍ട്ട് ഡ്യൂട്ടിയുമൊക്കയായി പോകുകയാണ് പതിവ്. ഗത്യന്തരമില്ലാതെ വന്നപ്പോഴാണ് എസ്ഐ സ്വന്തം കാറ് ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ തുടങ്ങിയത്. മേയ് 25ന് ചെറായി കരുത്തലയില്‍ വെച്ച് അപകടത്തില്‍പെട്ടാണ് ജീപ്പ് കട്ടപ്പുറത്തായത്. ഇതിപ്പോള്‍ അങ്കമാലിയിലെ ഒരു വര്‍ക്ക് ഷോപ്പില്‍ അത്യാസന്ന നിലയിലാണ്. അറ്റകുറ്റപ്പണികള്‍ നടത്താന്‍ 45000 രൂപ വേണം. എഴുത്തുകുത്തുകള്‍ കുറെ നടത്തി. ഡിപ്പാര്‍ട്ട്മെന്റിന്റെ കനിവിനായി കാത്തിരിക്കുകയാണ് എസ്ഐയും…
Read More