വൈപ്പിന്‍: ഈ മാസം 31ന് അര്‍ധരാത്രിക്കുശേഷം ട്രോളിംഗ് നിരോധനം അവസാനിക്കുന്നത് മുന്നില്‍ കണ്ട് വൈപ്പിനിലെ മുരിക്കുംപാടം മുനമ്പം മത്സ്യബന്ധന മേഖലയിലേക്ക് എത്താന്‍ കാത്തിരിക്കുന്നത് 5000ത്തില്പരം അതിഥിതൊഴിലാളികള്‍. തമിഴ്നാട്, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര, തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് ഇവര്‍ എത്തുക. ഇതില്‍ 90 ശതമാനത്തോളം പേരും തമിഴ്നാട്ടില്‍ നിന്നുള്ളവരാണ്. ഈ സാഹചര്യത്തില്‍ രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കോവിഡ് രോഗം സ്ഥിരീകരിച്ച വൈപ്പിനില്‍ കൂടുതല്‍ മുന്‍കരുതലുകള്‍ വേണമെന്നതാണ് പൊതുവെ ആവശ്യമുയര്‍ന്നിരിക്കുന്നത്. സാധാരണ തൊഴിലാളികള്‍ എത്താറുള്ളത് ജൂലൈ അവസാന വാരത്തിലാണ്. മത്സ്യബന്ധനത്തിനു പോകാനുള്ള മുന്നൊരുക്കങ്ങള്‍ക്കായാണ് നാലഞ്ചു ദിവസം മുന്നേ ഇവരെത്തുക. എന്നാല്‍ ഇക്കുറി കോവിഡിന്റെ പാശ്ചാത്തലത്തില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് 14 ദിവസം ക്വാറന്റൈന് വേണമെന്നിരിക്കെ അടുത്താഴ്ച ഇവര്‍ കൂട്ടംകൂട്ടമായി മുനമ്പം, മുരുക്കുംപാടം മേഖലയിലേക്കെത്തി തുടങ്ങും. ഇവരെ ക്വാറന്റൈനില്‍ താമസിപ്പിക്കാനുള്ള ഉത്തരവാദിത്ത്വവും ചുമതലയും ബന്ധപ്പെട്ട തൊഴിലുടമക്കാണ്. ഇതിനായി കഴിഞ്ഞ ദിവസം എസ്. ശര്‍മയുടെ…
Read MoreCategory: Kochi
ഷംനയ്ക്കു പിന്തുണയുമായി മലയാള സിനിമയിലെ വനിതാകൂട്ടായ്മയായ ഡബ്ല്യുസിസി
ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ചവർക്കെതിരേ നിയമനടപടി സ്വീകരിച്ച ഷംന കാസിമിനെ പ്രശംസിച്ചു മലയാള സിനിമയിലെ വനിതാകൂട്ടായ്മ രംഗത്തെത്തി. ഷംനയുടെ നീക്കം സമൂഹത്തിലെ കുറ്റകൃത്യങ്ങളുടെ വ്യാപ്തി തുറന്നു കാണിച്ചിരിക്കുകയാണെന്നും ഈ സാഹചര്യത്തിൽ ഹേമ കമ്മിഷൻ റിപ്പോർട്ടും സ്പെഷൽ റിപ്പോർട്ടും സ്പെഷൽ ട്രിബ്യൂണലും സർക്കാരിന്റെ അടിയന്തര ശ്രദ്ധ ആവശ്യപ്പെടുന്നുവെന്നും ഡബ്ല്യുസിസി ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ കുറിച്ചു.
Read Moreപണിവരുന്ന വഴിയറിയല്ല! പരിചയമില്ലാത്തവര്‍ക്ക് ഫോണ്‍നമ്പറുകള്‍ കൈമാറരുതെന്ന് ഫെഫ്ക
കൊച്ചി: താരങ്ങളുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും ഉള്‍പ്പെടെ സിനിമാ മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ആരുടെയും ഫോണ്‍ നമ്പറുകള്‍ പരിചയമില്ലാത്തവര്‍ക്ക് കൈമാറരുതെന്ന് ഫെഫ്ക പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് യൂണിയന് തീരുമാനം. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. എന്നാല്‍ പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവുകള്‍ക്കും പ്രൊഡക്ഷന്‍ കണ്ട്രോളര്മാര്ക്കും പരസ്പരം നമ്പറുകള്‍ നല്‍കാം. ഇതല്ലാതെ എന്ത് ആവശ്യത്തിന്റെ പേരിലാണെങ്കിലും യൂണിയന് അംഗങ്ങള്‍ ആരും പരിചയമില്ലാത്തവര്‍ക്ക് നമ്പര്‍ കൈമാറരുതെന്നാണ് യോഗത്തില്‍ തീരുമാനിച്ചിരിക്കുന്നത്.
Read Moreകുട്ടികളോടുള്ള ക്രൂരതയ്ക്ക് അവസാനമില്ല; തിരുവാങ്കുളത്ത് ആറുമാസം പ്രായമുള്ള പെണ്‍കുട്ടിയെ അച്ഛൻ പൊള്ളലേൽപ്പിച്ചു
തൃപ്പൂണിത്തുറ: ആറുമാസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ പൊള്ളലേല്പിച്ചതായി പരാതി. എറണാകുളം തിരുവാങ്കുളത്താണ് സംഭവം. മദ്യപിച്ചെത്തുന്ന ഭര്‍ത്താവ് കുഞ്ഞിനെ പൊള്ളലേൽപ്പിച്ചു എന്ന ഭാര്യയുടെ പരാതിയെ തുടര്‍ന്നാണ് പോലീസ് അച്ഛനെ കസ്റ്റഡിയിലെടുത്തു. ഇയാള്‍ മദ്യപിച്ചു കഴിഞ്ഞാല്‍ മര്‍ദിക്കാറുണ്ടെന്നു കുട്ടിയുടെ അമ്മ വെളിപ്പെടുത്തി. വീട്ടിൽ പലപ്പോഴും ബഹളം നടക്കാറുണ്ടെന്ന് അയൽക്കാർ പറയുന്നു. ഇന്ന് രാവിലെയും ഭാര്യയും ഭർത്താവും തമ്മിലുള്ള വഴക്ക് കണ്ട നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്. കുട്ടിയെ മർദിക്കാറുണ്ടെന്ന നാട്ടുകാരിൽ ചിലരുടെ പരാതിയും കുഞ്ഞിന്റെ ചെവിയുടെ ഭാഗത്തുള്ള മുറിവുണങ്ങിയ പാടും കണ്ട പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. നാലുമാസം മുന്‍പുണ്ടായ പരിക്കാണെന്ന് കുട്ടിയുടെ അമ്മ മൊഴി കൊടുത്തിട്ടുണ്ട്. കുട്ടിയെ പരിശോധിച്ച ഡോക്ടറുടെ മൊഴിയെടുത്താലേ കൂടുതൽ വ്യക്തത വരികയുള്ളുവെന്ന് പോലീസ് രാഷ്ട്രദീപികയോട് പറഞ്ഞു.
Read Moreബ്ലാക്ക്മെയില്‍ കേസ് ഞെട്ടിക്കുന്നത്; അപ്രിയമായ ഒട്ടേറെ കാര്യങ്ങള്‍ സിനിമമേഖലയില്‍ ഉണ്ടെന്ന് എ.കെ. ബാലൻ
ഷംന കാസിം ബ്ലാക്ക്മെയില്‍ കേസ് ഞെട്ടിപ്പിക്കുന്നതെന്ന് മന്ത്രി ഏ.കെ. ബാലന്. അപ്രിയമായ ഒട്ടേറെ കാര്യങ്ങള്‍ സിനിമമേഖലയില്‍ ഉണ്ടെന്നും അദേഹം പറഞ്ഞു. ചിലതു കണ്ടതിലും കേട്ടത്തിലും കൂടുതലാണ്. ഇത്തരം പ്രവണതകള്‍ക്കെതിരേ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ഇതേ സമയം കേസിന്റെ അന്വേഷണം കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ്. ഷംന കാസിമിനെ തട്ടികൊണ്ട് പോയി മോചനദ്രവ്യം ആവശ്യപ്പെടാന്‍ പദ്ധതി ഇട്ട സംഘം നേരെത്തെ 20ലേറെ യുവതികളെ പറ്റിച്ചു പണവും സ്വര്‍ണവും തട്ടിയെടുത്തിട്ടുണ്ട്. സ്വര്‍ണാഭരണങ്ങളില്‍ ചിലതു പണയപ്പെടുത്തിയെന്നാണ് പ്രതികളുടെ മൊഴി. കളവു സ്വര്‍ണം വാങ്ങിയ ഒരാള്‍ കേസില്‍ പ്രതിയാകും. ഒൻപത് പവന് സ്വര്‍ണം ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. കേസില്‍ 11 പ്രതികളാണ് ഉള്ളത്. ഇവരില്‍ ഒരാള്‍ കോവിഡ് ബാധിച്ചു ചികിത്സയില്‍ ആണ്. കസ്റ്റഡിയില്‍ ഉള്ള പ്രതികളുടെ തെളിവെടുപ്പും ഉടന്‍ നടക്കും. പ്രതികള്‍ നടിയെ തട്ടിക്കൊണ്ടു പോകാന്‍ പദ്ധതിയിട്ടിരുന്നതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഷംനയേയും കുടുംബത്തേയും ഭീഷണിപ്പെടുത്തി…
Read Moreകൊച്ചി ബ്ലാക് മെയിലിംഗ് കേസ് ; മുഖ്യ പ്രതിയുടെ സഹോദരി ഭർത്താവിനെ അറസ്റ്റു ചെയ്തതിന്റെ കാരണത്തെക്കുറിച്ച് പോലീസ് പറയുന്നത്
കൊച്ചി: കൊച്ചി ബ്ലാക് മെയിലിംഗ് കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. മുഖ്യപ്രതി റഫീഖിന്റെ ഭാര്യാസഹോദരൻ ഷമീൽ ആണ് അറസ്റ്റിലായത്. റഫീഖ് പെൺകുട്ടികളിൽനിന്ന് തട്ടിയെടുത്ത സ്വർണം പണയപ്പെടുത്തിയത് ഷമീൽ ആണെന്ന് പോലീസ് പറയുന്നു. ഒൻപത് പവനോളം പണയപ്പെടുത്തി ഷമീൽ റഫീഖിന് പണം കൈമാറിയിട്ടുണ്ട്. പണയപ്പെടുത്തിയ സ്വർണം പോലീസ് കണ്ടെടുത്തിരുന്നു.
Read Moreകെഎസ്ആർടിസി കണ്ടക്ടർക്ക് കോവിഡ്; അങ്കമാലി സ്റ്റാൻഡ് അടച്ചു
അങ്കമാലി: കെഎസ്ആർടിസി അങ്കമാലി ഡിപ്പോയിലെ കണ്ടക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കെഎസ്ആർടിസി സ്റ്റാന്റ്ഡ് അടച്ചു. അങ്കമാലി-ആലുവ റൂട്ടിൽ ഓർഡിനറി ബസിലെ കണ്ടക്ടർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 23, 24,25 തിയതികളിലാണ് മലപ്പുറം മങ്കട സ്വദേശിയായ ഇദ്ദേഹം അവസാനമായി ഡ്യൂട്ടിക്കെത്തിയത്. ഈ ദിവസങ്ങളിൽ നിരവധി ട്രിപ്പുകളിൽ ജോലി ചെയ്തിരുന്നു. ഡ്യൂട്ടി കഴിഞ്ഞ് 26ന് ഇദ്ദേഹം നാട്ടിലേക്ക് പോയിരുന്നു. ഇന്നലെ നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവാണെന്ന് തെളിഞ്ഞത്. തുടർന്ന് ഇന്ന് രാവിലെ മുതൽ ബസ് സ്റ്റാൻഡിന്റെ പ്രവർത്തനം അവസാനിപ്പിച്ചത്. ഡിപ്പോയിൽനിന്ന് ഇന്ന് സർവീസുകൾ ഒന്നും നടത്തിയിട്ടില്ല. ദീർഘദൂര ബസുകൾ സ്റ്റാൻഡിൽ കയറാതെ റോഡരുകിൽ നിർത്തിയാണ് യാത്രക്കാരെ കയറ്റുന്നത്.
Read Moreമുഖവാരം ആഴം കൂട്ടിയില്ല ; ‘ആർഎംപി കനാൽ കരകളിൽ പ്രളയഭീഷണി
വൈപ്പിൻ: ചെളി മാറ്റി ആഴം കൂട്ടിയിട്ടും എളങ്കുന്നപ്പുഴയുടെ ദുഖം എന്നറിയപ്പെടുന്ന ആർഎംപി കനാൽ തീരത്തെ നാലു വാർഡുകളിൽ ഇപ്പോഴും പ്രളയഭീഷണി നിലനിൽക്കുന്നു. മാലിപ്പുറം മുതൽ ഫോർട്ട് വൈപ്പിൻവരെ അഞ്ചു കിലോമീറ്ററോളം വ്യാപിച്ചു കിടക്കുന്ന കനാലിന്റെ ഫോർട്ട് വൈപ്പിനിലെ മുഖവാരം ഇനിയും ആഴം കൂട്ടാത്തതാണ് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. ഇവിടെ എക്കലും മണ്ണും അടിഞ്ഞ് കിടക്കുന്നതിനാൽ ആഴം കുറവാണ്. മഴക്കാലത്ത് തീരദേശത്തെ 16 മുതൽ 19 വരെയുള്ള വാർഡുകളിൽ നിന്നുള്ള മഴവെള്ളം മുഴുവൻ ഒഴുകിയെത്തുന്നത് ആർഎംപി കനാലിലേക്കാണ്. ഇതാകട്ടെ തെക്കോട്ട് ഒഴുകി കൊച്ചി അഴിമുഖത്തെത്തി കടലിൽ ചെന്ന് ചേരും. മുഖവാരം ആഴം കൂട്ടാത്തതിനാൽ വെള്ളത്തിന്റെ ഒഴുക്ക് ഇവിടെ തസപ്പെടുകയാണ്. മഴ കനത്താൽ കനാലിന്റെ ഇരുകരകളിലും പ്രളയം ഉറപ്പാണ്. നാട്ടുകാരുടെ ഏറെ നാളത്തെ മുറവിളിയെത്തുടർന്ന് ഈ അടുത്ത് മാലിപ്പുറം മുതൽ പുതുവൈപ്പ് തോണിപ്പാലം വരെ എംഎൽഎ ഫണ്ട് ഉപയോഗിച്ചും അവിടെ നിന്ന്…
Read Moreഇന്ന് ഡോക്ടേഴ്സ് ഡേ ; ഈ ഡോക്ടർ ഡാൻസറാണ്; ഡോ.മായാദേവി കുറുപ്പെന്ന നർത്തിയെ അറിയാം
സീമ മോഹന്‍ലാല്‍ ‘കവിത എനിക്ക് ഉപ്പാണ്. സന്തോഷത്തിന്റേതായാലും സന്താപത്തിന്റേതായാലും അശ്രുനീര്വാറ്റി പരല്‍രൂപത്തില്‍ ഉരുവായിത്തീര്‍ന്ന ഉപ്പ്. അത് പാകത്തിനു ചേര്‍ത്ത് ഞാന്‍ എന്റെ സഹയാത്രികര്‍ക്ക് നല്കുന്ന പാഥേയം മാത്രമാണ് പാട്ട്’- കഴിഞ്ഞ ആറു പതിറ്റാണ്ടായി മലയാള കവിതയുടെ ഗതിവിഗതികളില്‍ നിര്‍ണായക സ്വാധീനമായിരുന്ന അന്തരിച്ച കവി ഒ.എന്‍.വി. കുറുപ്പിന്റെ വാക്കുകളാണിത്. സമസ്ത ജീവജാലങ്ങളോടും മണ്ണിനോടും പുഴയോടും സൂര്യനോടും നക്ഷത്രങ്ങളോടും പൂക്കളോടുമെല്ലാം ഹൃദയപക്ഷം ചേര്‍ന്നു നില്ക്കുന്ന ഭാവഗീതങ്ങള്‍ സമ്മാനിച്ച കവിയും ഗാനരചയിതാവും ജ്ഞാനപീഠജേതാവുമായ ഒ.എന്‍.വി. കുറുപ്പിന്റെ കവിതാശകലങ്ങള്‍ കേട്ടാണ് മക്കള്‍ വളര്‍ന്നത്. അദ്ദേഹത്തിന്റെ മകള്‍ ഡോ.മായാദേവി കുറുപ്പ് ആതുരസേവനരംഗത്തേക്ക് തിരിഞ്ഞെങ്കിലും നൃത്തത്തെ കൈവിട്ടില്ല. എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയിലെ ഗൈനക്കോളജിസ്റ്റും നല്ലൊരു നര്‍ത്തകിയും കൊറിയോഗ്രാഫറുമാണ് ഡോ.മായാദേവി കുറുപ്പ്. നൃത്തത്തെ കൂട്ടുപിടിച്ച ബാല്യം എനിക്ക് നാലു വയസുള്ളപ്പോള്‍ മുതല്‍ നൃത്തം പഠിച്ചു തുടങ്ങിയതാണ്. സ്വാതിതിരുനാള്‍ അക്കാദമിയിലെ തങ്കം ടീച്ചര്‍ ആയിരുന്നു ആദ്യഗുരു. അഞ്ചു വയസു…
Read Moreഎറണാകുളം മാര്‍ക്കറ്റിലെ വ്യാപാരികള്‍ക്ക് കോവിഡ്; മാര്‍ക്കറ്റ് അടച്ചു; പച്ചക്കറി വ്യാപാരം മറൈന്‍ഡ്രൈവില്‍
കൊച്ചി: എറണാകുളം മാര്‍ക്കറ്റിലെ വ്യാപാരികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സെന്റ് ഫ്രാന്‍സിസ് കത്തീഡ്രല്‍ മുതല്‍ പ്രസ് ക്ലബ് റോഡ് വരെയുള്ള മാര്‍ക്കറ്റിന്റെ ഭാഗങ്ങള്‍ അടച്ച സാഹചര്യത്തില്‍ പച്ചക്കറി വ്യാപാരികള്‍ കച്ചവടം മറൈന്‍ഡ്രൈവിലേക്ക് മാറ്റി. ഇന്നലെയാണ് മാര്‍ക്കറ്റില്‍ ഈ ഭാഗത്തെ കടകള്‍ അടച്ചിടാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശിച്ചത്. ഇതേതുടര്‍ന്ന് ഇന്ന് രാവിലെ മുതലാണ് വ്യാപാരികള്‍ കച്ചവടം മറൈന്‍ ഡ്രൈവിലേക്ക് മാറ്റിയത്. മാര്‍ക്കറ്റ് കണ്ടെയ്മെന്റ് സോണായി പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്തിരുന്നതിനാല്‍ വ്യാപാരികള്‍ക്ക് നഷ്ടം സംഭവിക്കാന്‍ സാധ്യതയുള്ളതിനാലാണ് ജില്ലാ ഭരണകൂടം കച്ചവടം നടത്തുന്നതിന് മറൈന്‍ഡ്രൈവില്‍ സൗകര്യമൊരുക്കിയത്. മൊത്ത വ്യാപാരികള്‍ക്കുള്ള താത്കാലിക സൗകര്യമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇവിടെനിന്നും മറ്റു കടകളിലേക്കുള്ള വ്യാപാരം മാത്രമാണ് അനുവദിച്ചിട്ടുള്ളത്. ചില്ലറ വില്പന അനുവദിക്കില്ലെന്നും സ്ഥലത്ത് സന്ദര്‍ശനം നടത്തിയ ടി.ജെ. വിനോദ് എംഎല്‍എ അറിയിച്ചു. കൂടാതെ ജില്ലാ കളക്ടറും സ്ഥലത്തെത്തിയിരുന്നു. സാമൂഹിക അകലം പാലിച്ചാണോ…
Read More