ചെറായി : സാമൂഹ്യമാധ്യമങ്ങളിലൂടെ തനിക്കെതിരേ അപവാദങ്ങൾ പ്രചരിപ്പിക്കുകയും അതുവഴി സമൂഹത്തിൽ ഭയപ്പാടുണ്ടാക്കുകയും ചെയ്തുവെന്നാരോപിച്ച് അയ്യന്പിള്ളിയിലെ കോവിഡ് ബാധിതനായ യുവാവ് മുനന്പം പോലീസിൽ പരാതി നൽകി. ഒരു മൊബൈൽ നന്പർ ചൂണ്ടിക്കാട്ടിയാണ് പോലീസിൽ പരാതി നൽകിയിരിക്കുന്നത്. ഇപ്പോൾ കളമശേരി മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലുള്ള യുവാവ് പോലീസ് സ്റ്റേഷന്റെ ഒൗദ്യോഗിക മെയിൽ വഴിയാണ് പരാതി നൽകിയിരിക്കുന്നത്. കഴിഞ്ഞ മാസം 16നു മഹാരാഷ്ട്രയിൽ നിന്നും എത്തിയ യുവാവ് ഏകനായി പുറത്തിറങ്ങാതെ ആരോഗ്യപ്രവർത്തകർ പറഞ്ഞതനുസരിച്ച് വീട്ടിൽ തന്നെ ക്വാറന്റൈനിൽ ആയിരുന്നു. എന്നാൽ പരിശോധനാ ഫലം പോസീറ്റീവ് ആയ സാഹചര്യത്തിൽ ഈ മാസം രണ്ടിനാണ് രോഗം സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് രണ്ടിനും നാലിനും ഇടയിലുള്ള ദിവസങ്ങളിലാണ് പരാതിയിൽ പറഞ്ഞിട്ടുള്ള മൊബൈൽ ഫോണിൽ നിന്നും തനിക്കെതിരെ അപവാദ പ്രചരണങ്ങൾ നടത്തിയതെന്നും യുവാവ് പറയുന്നു. പോലീസ് കേസെടുത്ത് ഫോണ്‍ നന്പറിന്റെ ഉടമയെ തിരയുന്നുണ്ട്.
Read MoreCategory: Kochi
കടലിൽ ചെമ്മീനുണ്ട് പക്ഷേ,കടൽപ്പന്നികളുടെ ശല്യംമൂലം മത്സ്യബന്ധനം നടത്താനാവുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ
വൈപ്പിൻ : കടലിൽ ചെമ്മീനുണ്ട് പക്ഷേ തീരക്കടലിൽ കടൽപ്പന്നിയുടെ ശല്യവും കടൽ ചൊറിയുടെ ആധിക്യവും മൂലം വലയിടാൻ കഴിയുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ. മത്സ്യം കണ്ട് വലയിട്ടാൽ ഉടൻ തന്നെ കടൽപ്പന്നിക്കൂട്ടം വലക്ക് പുറമെ വളഞ്ഞ് വലകടിച്ചു കീറുകയാണത്രേ. ഇതോടെ വലയിൽ കുടുങ്ങിയ മത്സ്യങ്ങൾ കീറൽ ഉള്ള ഭാഗങ്ങളിലൂടെ ചോർന്നു പോകുമെന്ന് മാത്രമല്ല വല പിന്നീട് അറ്റകുറ്റപ്പണികൾ ചെയ്യണമെങ്കിൽ പതിനായിരങ്ങൾ ചെലവാക്കുക കൂടിവേണം. പണിയും മുടങ്ങും. അതേ പോലെ വലയിട്ടാൽ മത്സ്യക്കൂട്ടത്തോടൊപ്പം കടൽചൊറിയും വലിച്ചു വള്ളത്തിൽ കയറ്റേണ്ട അവസ്ഥയാണ്. ലോക്ക് ഡൗണ്‍ നിയന്ത്രങ്ങളിൽ ഇളവ് ലഭിച്ചതിനെത്തുടർന്ന് ഇന്നലെ കൊച്ചിയിൽ നിന്നും കുറച്ച് വള്ളങ്ങൾ മൂന്നിൽ രണ്ട് ഭാഗം തൊഴിലാളികളുമായി മത്സ്യബന്ധനത്തിനു പോയിരുന്നെങ്കിലും കടൽ പന്നിയുടെ ശല്യം മൂലം ഏല്ലാവരും തന്നെ ഒരു തവണമാത്രം വലയിട്ടശേഷം കിട്ടിയ ചെമ്മീനുമായി മടങ്ങുകയാണ് ചെയ്തത്. ഇനി ട്രോളിംഗ് നിരോധനം തുടങ്ങുന്ന മുറയ്ക്ക് കടലിൽ ചെമ്മീൻ…
Read Moreതടിയ്ക്കക്കടവ് പാടശേഖരത്തിൽ അസ്ഥികൂടം കണ്ടെത്തിയ സംഭവം; ഫോറൻസിക് വിദഗ്ധർ തെളിവെടുപ്പ് നടത്തും
കരുമാലൂർ: ആലുവ-തടിയ്ക്കക്കടവ് റോഡിൽ മില്ലുപടിക്കു സമീപം പാടത്ത് ഉപേക്ഷിച്ച നിലയിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തിയ കേസിൽ ഫോറൻസിക് വിദഗ്ധർ പരിശോധന നടത്തും. ഇന്നലെ രാത്രി ഏഴോടെയാണ് അസ്ഥികൂടം കണ്ടെത്തിയത്. സമീപവാസിയായ വ്യക്തി കാർഡ് ബോർഡ് പെട്ടി പാടത്ത് കിടക്കുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് അസ്ഥികൂടം കണ്ടത്. ഉടൻ തന്നെ ആലങ്ങാട് വെസ്റ്റ് പോലീസ് സറ്റേഷനിൽ വിവരമറിക്കുകയായിരുന്നു. രണ്ടര അടിയോളം വലിപ്പമുള്ള കാർഡ് ബോർഡ് പെട്ടിയാലാക്കി തള്ളിയ നിലയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. തലയോട്ടിയും മറ്റു അനുബന്ധ അസ്ഥികളുമാണ് പാടത്തുനിന്നും കണ്ടെത്തിയത്. പോലീസെത്തി പരിശോധന നടത്തി. മെഡിക്കൽ വിദ്യാർഥികൾ പഠിക്കാൻ ഉപയോഗിക്കുന്ന തലയോട്ടിയും അനുബന്ധ അസ്ഥികളുമാണെന്നാണ് പോലീസിന്റെ നിഗമനം. അസ്ഥിയുടെ ഭാഗത്ത് മാർക്കർ കൊണ്ട് രേഖപ്പെടുത്തിയിട്ടുണ്ടെന്നും പോലീസ് പറയുന്നു.
Read Moreകോവിഡിലും പിരിയാതെ ഉണ്ണിക്കൃഷ്ണനു കൂട്ടായി കണ്ണന്
ചെറായി: കോവിഡ് കാലത്തും കൂട്ടുപിരിയാതെ കഴിയുകയാണ് കുട്ടിപ്പാപ്പാനായ കണ്ണനും അവന്റെ അരുമയായ കരിവീരന് ഉണ്ണിക്കൃഷ്ണനും. ചെറായി രക്തേശ്വരി റോഡിനു സമീപത്തുള്ള പറമ്പില്‍ ചെന്നാല്‍ കാണാം മൂന്നു മാസങ്ങളായി തുടരുന്ന ഇവരുടെ ചങ്ങാത്തത്തിന്റെ കാഴ്ചകള്‍. ലോക്ക് ഡൗണിനെ തുടര്‍ന്ന് പൂരവും മറ്റും ഉപേക്ഷിക്കപ്പെട്ടതോടെ പണിയില്ലാതായെങ്കിലും ഉണ്ണിക്കൃഷ്ണനെ പിരിഞ്ഞിരിക്കാന്‍ പൊതുവെ ആനപ്രേമിയായ പാപ്പാന് കണ്ണനായില്ല. ഇതേ തുടര്‍ന്ന് ഉടമയായ കൊടുങ്ങല്ലൂര്‍ പുല്ലൂറ്റ് സ്വദേശി ഗഫൂറിന്റെ അനുവാദത്തോടെ കണ്ണന് ഉണ്ണിക്കൃഷ്ണനെ തന്റെ സ്വദേശമായ ചെറായിലേക്ക് കൊണ്ട് വരുകയായിരുന്നു. ദിവസവും ആനയെ കുളിപ്പിക്കുക, ഭക്ഷണം കൊടുക്കുക, വേണ്ട നേരം വെള്ളം കൊടുക്കുക ഇതൊക്കെയാണ് കണ്ണന്റെ പതിവ് പരിപാടികള്‍. ഒന്നും രണ്ടും പാപ്പാന്മാരായ ആയിഷും, അഖിലും കണ്ണനു സഹായിയായി ഉണ്ട്. ഇവരുടെ ആനപ്രേമികളായ കുറെ സൃഹൃത്തുക്കളും നാട്ടുകാരും ഒപ്പമുണ്ട്. തീറ്റ കൊടുത്തു കഴിഞ്ഞാല്‍ അല്‍പ്പം കളി തമാശകളുമായി കണ്ണന് ഉണ്ണിക്കൃഷ്ണന്റെ അടുത്തു കഴിച്ചുകൂട്ടും. പിന്നെ…
Read Moreകോവിഡ് 19; കൊച്ചിയില്‍ ആശങ്കപടർത്തി ലക്ഷണമില്ലാത്തവരിലും രോഗം
കൊച്ചി: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുന്നതിനിടെ കൊച്ചിയില്‍ ആശങ്കയേറ്റി രോഗലക്ഷണമില്ലാത്തവരിലും രോഗം സ്ഥിരീകരിക്കുന്നു. ഇന്നലെ ജില്ലയില്‍ രോഗം സ്ഥിരീകരിച്ച അഞ്ചുപേരില്‍ മൂന്നുപേര്‍ക്കും രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ് 27ന് കുവൈറ്റ്-കൊച്ചി വിമാനത്തിലെത്തിയ 50 വയസുള്ള ചുള്ളിക്കല്‍ സ്വദേശിനിയാണ് രോഗം സ്ഥിരീകരിച്ച ഒരാള്‍. ജില്ലയിലെത്തിയതിനുശേഷം സ്ഥാപന നീരീക്ഷണത്തിലായിരുന്ന ഇവര്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. കൂടെ യാത്രചെയ്തവരില് ചിലര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സ്രവപരിശോധനയ്ക്ക് വിധേയമാക്കുകയും രോഗം സ്ഥിരീകരിക്കുകയുമായിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി. 28ന് ദുബായ്-കൊച്ചി വിമാനത്തിലെത്തിയ 28 വയസുള്ള പല്ലാരിമംഗലം സ്വദേശിനിയാണ് രോഗം സ്ഥിരീകരിച്ച മറ്റൊരാള്‍. ഗര്‍ഭിണിയായ ഇവര്‍ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. ഇവര്‍ക്കും രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല. കൂടെ യാത്ര ചെയ്ത ചിലര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനയില്‍ ഇവര്‍ക്ക് രോഗം സ്ഥിരീകരിക്കുകയായിരുന്നു. 19ന് റിയാദ്-കരിപ്പൂര്‍ വിമാനത്തില്‍ വന്ന 26 വയസുള്ള പാനായിക്കുളം ആലങ്ങാട് സ്വദേശിക്കും ഇന്നലെ രോഗം…
Read Moreകാറിടിപ്പിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിന് പിന്നിൽ ലഹരിമരുന്നുകടത്ത് ഒറ്റിയതിന്റെ പക; അഞ്ചുപേർ അറസ്റ്റിൽ
ആലുവ: നഗരമധ്യത്തിൽ പട്ടാപ്പകൽ കാറുകൾ തമ്മിൽ കൂട്ടിയിടിപ്പിച്ചശേഷം കാറിന്റെ ചില്ല് തല്ലിപ്പൊളിച്ച് യുവാവിനെ തട്ടി കൊണ്ടുപോയ സംഭവത്തിന് പിന്നിൽ ലഹരിമരുന്ന് കടത്ത് ഒറ്റിയതിന്റെ പകയെന്ന് പോലീസ്. കേസിൽ ഇടുക്കി സ്വദേശികളായ അഞ്ചംഗ സംഘത്തെയാണ് ആലുവ ഈസ്റ്റ് പോലീസ് മിനിറ്റുകൾക്കുള്ളിൽ ഇന്നലെ അറസ്റ്റ് ചെയ്തത്. ഇടുക്കി ഈസ്റ്റ് കല്ലൂർ ചങ്ങനാംപറമ്പിൽ വീട്ടിൽ വിഷ്ണു (26), തൊടുപുഴ കാരിക്കോട് കോതായികുന്നേൽ വീട്ടിൽ നൗഫൽ (23), കുമാരമംഗലം ലബ്ബ വീട്ടിൽ ഷാനു (28), കാരിക്കോട് കൊമ്പനാം പറമ്പിൽ റൗഫൽ (24), കുമാരമംഗലം താണിക്കാമറ്റം വീട്ടിൽ അവിനാഷ് (34) എന്നിവരാണ് പിടിയിലായത്. രണ്ട് കിലോമീറ്റർ അകലെ കുട്ടമശേരിയില്‍ വച്ചാണ് ഇവരെ പിടികൂടിയത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. തൊടുപുഴ സ്വദേശിയായ ജമാൽ എന്നയാളെയാണ് കാർ തടഞ്ഞ് നിർത്തി തട്ടിക്കൊണ്ടുപോയത്. ഇയാൾ എടയാർ ബിനാനിപുരത്ത് ശുദ്ധീകരിക്കാൻ കൊണ്ടുവന്ന 20 കിലോ സ്വർണം തട്ടിയെടുത്ത കേസിലെ…
Read Moreവന്‍ സാമ്പത്തിക നഷ്ടം! ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനുള്ള തുകപോലും ലഭിക്കുന്നില്ല; സര്‍വീസ് അവസാനിപ്പിക്കാനൊരുങ്ങി സ്വകാര്യ ബസുകള്‍
കൊച്ചി: വന്‍ സാമ്പത്തിക നഷ്ടം സഹിച്ച് മുന്നോട്ട് പോകുക സാധ്യമല്ലെന്ന് സ്വകാര്യ ബസുടമകള്‍. ഏകപക്ഷീയമായി ബസ് നിരക്ക് കുറച്ച സര്‍ക്കാര്‍ നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്നും സര്‍വീസുകള്‍ അവസാനിപ്പിക്കേണ്ടിവരുമെന്നും ബസുടമകള്‍ വ്യക്തമാക്കി. ഇന്നു കൊച്ചിയില്‍ ചേരുന്ന ബസുടമകളുടെ യോഗത്തില്‍ ഇത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനം എടുക്കുമെന്നും ഓള് കേരള ബസ് ഓപ്പററ്റേഴ്സ് ഫോറം സംസ്ഥാന പ്രസിഡന്റ് ടി.ജെ. രാജു പറഞ്ഞു. നിലവില്‍ ഉടമകള്‍ വന്‍ നഷ്ടം സഹിച്ചാണ് സര്‍വീസ് നടത്തുന്നത്. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനുള്ള തുകപോലും ലഭിക്കുന്നില്ല. സ്വകാര്യ ബസുകളില്‍ ഉള്‍പ്പെടെ യാത്രികര്‍ പരിമിതമാണെന്ന് സര്‍ക്കാരിന് അറിയാവുന്ന കാര്യമാണ്. മിനിമം തുക ഉള്‍പ്പെടെ വര്‍ധിപ്പിച്ചശേഷം പൊടുന്നനെ പഴയപടിയാക്കിയത് സര്‍ക്കാരിന്റെ ഏകപക്ഷീയമായ തീരുമാനമാണ്. സ്വകാര്യ ബസ് വ്യവസായത്തെ തകര്‍ക്കാന്‍ ലക്ഷ്യമിടുന്ന ഒരു യൂണിയന്റെ ഗൂഡനലോചനയും ഇതിനു പിന്നിലുള്ളതായി സംശയിക്കുന്നു. ബസ് ഉടമകളുമായി ചര്‍ച്ചപോലും നടത്താതെയാണു ചാര്‍ജ് പിന്‍വലിച്ചത്. വന്‍ പ്രതീക്ഷയോടെ…
Read Moreലോക്ക് ഡൗൺ; ഉത്പന്നങ്ങൾ നശിക്കുന്നു ; ഹാർഡ് വെയർ വിൽപ്പനക്കാർ പ്രതിസന്ധിയിൽ
വൈപ്പിൻ: ലോക്ക് ഡൗണ്‍ മൂലം നിർമാണ സാമഗ്രികളും ഹാർഡ് വെയർ ഉത്പന്നങ്ങളും വിൽക്കുന്ന ചെറുകിട വ്യാപാര സ്ഥാപനങ്ങൾക്കുണ്ടായ സാന്പത്തിക നഷ്ടം നികത്താൻ പാക്കേജുകളില്ലാതെ വന്നതോടെ കടുത്ത നിരാശയിലാണ് ഹാർഡ് വെയർ ഷോപ്പുടമകളും നിർമാണ സാമഗ്രികൾ വിൽക്കുന്ന വ്യാപാരികളും. ആവശ്യ സാധനങ്ങൾ അല്ലാത്തതിനാൽ രണ്ട് മാസത്തിലേറെ കടകൾ അടച്ചുപൂട്ടേണ്ടി വന്നതിനാൽ സിമന്റ്, ജനതാസം, വൈറ്റ് സിമന്റ്, പ്ലൈവുഡ് ഉൾപ്പെടെയുള്ളവ നശിച്ചു. കോണ്‍ക്രീറ്റിംഗിനായി ഉപയോഗിക്കുന്ന ഇരുന്പ് കന്പികളും തുരുന്പുകയറി. വൻ തുക ബാങ്കുകളിൽ നിന്ന് ഓവർ ഡ്രാഫ്റ്റ് എടുത്ത് കച്ചവടം നടത്തുന്ന ഇവർക്ക് ഇതുണ്ടാക്കിയ നഷ്ടം ചെറുതൊന്നുമല്ല. എന്നാൽ സർക്കാരിന്റെ ഭാഗത്തുനിന്നു ബാങ്ക് വായ്പകൾക്കുള്ള മൊറോട്ടോറിയമെന്ന തട്ടിപ്പ് മരുന്നല്ലാതെ ഒന്നും പറയാനില്ലെന്നാണ് വ്യാപാരികളുടെ ആരോപണം. കടകൾ തുറന്ന് പ്രവർത്തിക്കുന്നതിന് ഇളവുകൾ സംബന്ധിച്ച സർക്കാർ ഉത്തരവുകളിന്മേലുള്ള അവ്യക്തതമൂലം പോലീസിന്റെ പീഡനവും ഏൽക്കേണ്ടി വന്നിട്ടുണ്ടെന്നാണ് വ്യാപാരികൾ പറയുന്നത്. • ഉത്പന്നങ്ങൾക്ക് ദൗർലഭ്യം …
Read Moreആദിവാസി മേഖലയിൽ ഇന്റർനെറ്റിന്റെ അപര്യാപ്തത; ഓണ്‍ലൈൻ ക്ലാസ് ലഭിക്കുന്നില്ലെന്ന്
മൂവാറ്റുപുഴ: ആദിവാസി മേഖലയിലെ കുട്ടികൾക്ക് ഓണ്‍ലൈൻ ക്ലാസ് സേവനം ലഭ്യമാകുന്നില്ലെന്ന് പരാതി. വിദ്യാഭ്യാസ വകുപ്പ് ഒന്നു മുതൽ 12 വരെ ക്ലാസിലെ കുട്ടികൾക്കായി നടത്തിയ ഓണ്‍ലൈൻ ക്ലാസിൽ ആദ്യദിനം തന്നെ ഇടുക്കി ജില്ലയിലെ ആദിവാസി മേഖലയിൽപ്പെട്ട കുട്ടികൾക്ക് ഇന്റർനെറ്റിന്റെ അപര്യാപ്തത മൂലം സേവനം ലഭിച്ചില്ല. ഇടമലക്കുടി, കണ്ണംപടി, ചിന്നപ്പാറ, തലനിരപ്പൻകുടി തുടങ്ങിയ വിദൂര ഗ്രാമങ്ങളിലെയും ദേവികുളം താലൂക്കിലെയും വിവിധ കുടികളിൽ കഴിയുന്ന കുട്ടികൾക്കാണ് ഓണ്‍ലൈൻ ക്ലാസ് ലഭിക്കാതെപോയത്. മൂവായിരത്തോളം കുട്ടികൾക്ക് ഇടുക്കി ജില്ലയിൽ ഓണ്‍ലൈൻ ക്ലാസ് ലഭിച്ചിട്ടില്ലെന്നാണ് അറിയുന്നത്. ഈ കാര്യങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയും ഓണ്‍ലൈൻ സംവിധാനം ലഭ്യമല്ലാത്ത ആദിവാസി കുടികളിലെ കുട്ടികളുടെ അധ്യയനത്തിന് പകരം സംവിധാനം ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എംപി മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും കത്ത് നൽകി.
Read Moreകോവിഡ് 19; ക്ഷേത്രങ്ങൾ അടച്ചതിനെ തുടർന്ന് ആലുവ നഗരം കീഴടക്കി ഭിക്ഷാടകർ
ആലുവ: കോവിഡ് പ്രതിസന്ധിയെ തുടർന്ന് ക്ഷേത്രങ്ങളിൽനിന്നും മറ്റും കുടിയൊഴിപ്പിക്കപ്പെട്ട ഭിക്ഷാടന സംഘങ്ങൾ ആലുവ നഗരം കീഴടക്കിയ മട്ടിലാണ്. ആലുവ ശിവരാത്രി മണപ്പുറത്ത് തമ്പടിച്ചിരുന്ന ഇവരെ അൻവർ സാദത്ത് എംഎൽഎയുടെയും നഗരസഭ അധികൃതരുടേയും ശ്രമഫലമായി കെയർ കാമ്പുകളിലേക്ക് മാറ്റുകയും പരിശോധനകളടക്കമുള്ള സൗകര്യങ്ങൾ ലഭ്യമാക്കുകയും ചെയ്തിരുന്നു. ആലുവ മഹാത്മഗാന്ധി ടൗൺ ഹാൾ, ഗേൾസ് ഹൈസ്കൂൾ എന്നിവിടങ്ങളിലാണ് ഇവർക്കായി സൗകര്യങ്ങൾ ഒരുക്കിയിരുന്നത്. മണപ്പുറത്ത് നിന്നടക്കം നഗരത്തിൽ ചുറ്റിക്കറങ്ങി നടന്നിരുന്ന ഭിക്ഷാടന സംഘത്തിൽപ്പെട്ട 220ഓളം പേരേ കാമ്പിലെത്തിക്കാൻ അധികൃതർക്ക് സാധിച്ചിരുന്നു. എന്നാൽ ഇവരിൽ 80ഓളം പേർ മാത്രമാണ് കാമ്പിലുള്ളത്. മദ്യശാലകൾ തുറന്നതോടെയാണ് ഇവരിലധികവും പേർ കാന്പുകളിൽനിന്ന് പോയത്. എസ്എസ്എൽസി പരീക്ഷയ്ക്കായി ഗേൾസ് സ്കൂളിലെ കാമ്പ് നേരത്തെ അവസാനിപ്പിച്ചിരുന്നു. ഇത്തരത്തിൽ കാമ്പുകളിൽനിന്നു പോയവർ ഭിക്ഷാടനവും മറ്റും നടത്തി കിട്ടുന്ന പണംകൊണ്ട് മദ്യവും മയക്കുമരുന്നും ഉപയോഗിച്ച് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുകയാണ്. ബാങ്ക് ജംഗ്ഷനിലെ കടത്തിണ്ണകളിലും ടൗൺ ഹാൾ…
Read More