ഒരു നേരത്തെ ആഹാരത്തിനുപോലും വഴിയില്ല; ലോക്ക് ഡൗണിൽ ജീവിതം വഴിമുട്ടി ലോട്ടറി ജീവനക്കാർ; ദുരിതം പങ്കുവെച്ച് ബാലമുരുകൻ

ആലുവ: കോവിഡ് 19 വൈറസ് ബാധയുടെ വ്യാപനത്തിൽ ജീവിതം വഴിമുട്ടി ലോട്ടറി വിൽപനക്കാർ. ലോട്ടറി വിൽപന പൂർണമായി നിർത്തിവച്ചതോടെ അന്നന്നത്തെ അന്നത്തിനു വഴികാണാതെ ദുരിതത്തിലായിരിക്കുകയാണ് ഇവർ. കീഴ്മാട് കുട്ടമശേരിയിലും പരിസരപ്രദേശങ്ങളിലും വർഷങ്ങളായി ലോട്ടറി വിറ്റു ജീവിക്കുന്ന കാഴ്ചയുടെ പരിമിതിയുള്ള മൂന്നാർ പള്ളിവാസൽ സ്വദേശി ബാലമുരുകൻ ജീവിതം വഴിമുട്ടിയ ലോട്ടറി വിൽപനക്കാരിൽ ഒരാളാണ്. അന്ധതയെ തോൽപിച്ചു ഫസ്റ്റ് ക്ലാസോടെ ബിഎഡ് പാസായ ബാലമുരുകൻ തനിക്ക് അർഹതപ്പെട്ട അധ്യാപകജോലി ലഭിക്കാതെ വന്നപ്പോഴാണ് ലോട്ടറി വിൽപനയിലേക്കു കടന്നത്. കീഴ്മാട് അന്ധവിദ്യാലയത്തിനു കീഴിലായിരുന്നു പഠനം. ഇപ്പോൾ കുന്നുംപുറത്ത് ഒറ്റയ്ക്കു വാടകയ്ക്കു താമസിക്കുന്നു. ലോട്ടറി വിൽപന നിലച്ചതോടെ അന്നന്നത്തെ ചെലവിനു വക കണ്ടെത്താൻ ഈ നാൽപത്തിനാലുകാരനു സാധിക്കുന്നില്ല. ഹോട്ടലുകൾ അടച്ചതോടെ ഭക്ഷണം ലഭിക്കാത്ത അവസ്ഥയുമുണ്ടെന്നു ബാലമുരുകൻ പറയുന്നു. മിക്ക ലോട്ടറി വിൽപനക്കാരുടെ അവസ്ഥയും ഇതാണെന്നും ഇദ്ദേഹം പറയുന്നു.

Read More

വീട്ടിൽ ലോക്കായിരുന്നില്ല;നിരോധനാജ്ഞയിൽ കൃഷിത്തോട്ടം പരിപാലിച്ച് എംഎൽഎ എൽദോസ് കുന്നപ്പിള്ളിയും കുടുംബവും

മൂവാറ്റുപുഴ: കോവിഡ് വൈറസ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ച സാഹചര്യത്തിൽ പുറത്തിറങ്ങാതെ തന്‍റെ കൃഷികൾ പരിപാലിക്കുകയാണ് എൽദോസ് കുന്നപ്പിള്ളി എംഎൽഎ. ഒഴിവ് സമയങ്ങളിൽ മടികൂടാതെ കൃഷിക്കായി സമയം കണ്ടെത്താറു ള്ള ഇദ്ദേഹത്തിനു നിരോധനാജ്ഞ ഒരർഥത്തിൽ അനുഗ്രഹമാ യി. മൂവാറ്റുപുഴ പണ്ടപ്പിള്ളിയിലെ വീട്ടിൽ സ്വന്തമായി പരിപാലിച്ചുപോരുന്ന ജാതിത്തോട്ടത്തിൽ എംഎൽഎയും ഭാര്യ മറിയാമ്മയും പണിക്ക് ഇറങ്ങിയപ്പോൾ മക്കളായ സാറയും സെബാസ്റ്റ്യനും സാമുവേലും മടിക്കാതെ കൂടെയിറങ്ങി.

Read More

എറണാകുളം ജില്ലയില്‍ ലോക്ക്ഡൗണും നിരോധനാജ്ഞയും; പരിശോധന കര്‍ശനമാക്കി പോലീസ്; 69 പേർക്കെതിരേ കേസെടുത്തു

കൊച്ചി: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ലോക്ക്ഡൗണും എറണാകുളം ജില്ലയില്‍ നിരോധനാജ്ഞയും പ്രഖ്യാപിച്ച സാഹചര്യത്തില്‍ പരിശോധനകള്‍ കൂടുതല്‍ കര്‍ശനമാക്കി പോലീസും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും. അനാവശ്യമായി വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നവര്‍ക്കെതിരേ മോട്ടോര്‍ വാഹന നിയമപ്രകാരം കേസെടുക്കുമെന്നും കാറുകളില്‍ രണ്ടു പേരും ബൈക്കില്‍ ഒരാളും മാത്രമേ സഞ്ചരിക്കാന്‍ പാടുള്ളൂവെന്നും അധികൃതര്‍ നിര്‍ദേശിച്ചു. ജില്ലയില്‍ നിരോധനാജ്ഞ നിലവില്‍വന്ന ഇന്നലെ അനാവശ്യമായി വാഹനങ്ങളുമായി നിരത്തിലിറങ്ങിയ 69 പേര്‍ക്കെതിരേ പോലീസ് കേസെടുത്തു. കൊച്ചി സിറ്റി പോലീസ് പരിധിയില്‍ 47 പേര്‍ക്കെതിരേയും റൂറല്‍ പോലീസ് പരിധിയില്‍ 22 പേര്‍ക്കെതിരേയുമാണു കേസെടുത്തത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തിയാണു പരിശോധനകള്‍ പുരോഗമിക്കുന്നത്.

Read More

നെടുമ്പാശേരി വിമാനത്താവളം നിശ്ചലം; ആഭ്യന്തര വിമാന സർവീസുകൾ നിർത്തി

നെടുമ്പാശേരി: നെടുമ്പാശേരി വിമാനത്താവളം ബുധനാഴ്ച മുതൽ നിശ്ചലമാകും. ലോക്ക് ഡൗണിനെത്തുടർന്നു ബുധനാഴ്ച അർധരാത്രി മുതൽ ആഭ്യന്തര വിമാന സർവീസുകൾ നിർത്തലാക്കി. കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര സർവീസുകൾ കഴിഞ്ഞ ഞായറാഴ്ചയോടെ അവസാനിപ്പിച്ചിരുന്നു. ബുധനാഴ്ച രാത്രി പത്തരയോടെ മുംബൈയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനമാണ് അവസാനമായി കൊച്ചി വിമാനത്താവളത്തിലെത്തിയത്. കോവിഡ്-19 വ്യാപമാകുന്നതിന്‍റെ പശ്ചാത്തലത്തിൽ വിമാന സർവീസുകൾക്ക് ബുധനാഴ്ച മുതൽ പൂർണ നിരോധനം ഏർപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു.

Read More

കൊറോണക്കാലത്തും പീറ്റർ അന്നവും സ്നേഹവും വിളമ്പും

സിജോ പൈനാടത്ത് കൊച്ചി: വിശന്നിരിക്കുന്ന രോഗികളെയും അവശരെയും തേടി ഈ കൊറോണക്കാലത്തും പീറ്ററെത്തും. നല്‍കാന്‍ ഭക്ഷണം മാത്രമല്ല, പരിചരിക്കാന്‍ സ്നേഹമുള്ള ഹൃദയവുമായാണ് ഈ അറുപതുകാരന്‍റെ സഞ്ചാരം. എറണാകുളം ജനറല്‍ ആശുപത്രിയിലെത്തുന്നവര്‍ക്കു കെ.ജെ. പീറ്റര്‍ എന്ന ഈ മനുഷ്യസ്നേഹിയെ കാണാതെ പോകാനാവില്ല. ഇദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ ഇവിടത്തെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും നാലുനേരവും ഭക്ഷണം സൗജന്യമായി നല്‍കിവരുന്ന പദ്ധതി രണ്ടു പതിറ്റാണ്ടടുക്കുകയാണ്. കോവിഡ് രോഗഭീതിയുടെ ആശങ്കകള്‍ക്കിടയിലും ആശുപത്രിയില്‍ പതിവുപോലെ പീറ്ററും കൂട്ടരുമെത്തുന്നു; സ്നേഹവും കാരുണ്യവും ചാലിച്ചൊരുക്കിയ ഭക്ഷണം പങ്കുവച്ചു നല്‍കുന്നു. ജനറല്‍ ആശുപത്രിയില്‍ ദിവസവും 400-500 പേർക്കാണ് പീറ്ററിന്‍റെ നേതൃത്വത്തിലുള്ള റോസറി ചാരിറ്റബിള്‍ ട്രസ്റ്റ് ഭക്ഷണം വിതരണം ചെയ്യുന്നത്. രോഗികള്‍ക്കു നാലു നേരവും മറ്റുള്ളവര്‍ക്ക് ഉച്ചഭക്ഷണവും നല്‍കുന്നു. ആശുപത്രി അധികൃതരുടെയും സുമനസുകളുടെയും സഹായത്തോടെയാണു ഭക്ഷണം തയാറാക്കി എത്തിക്കുന്നത്. വിവിധ സംഘടനകളും വ്യക്തികളും പദ്ധതിയില്‍ സഹകരിക്കുന്നുണ്ട്. ഓച്ചന്തുരുത്തിലുള്ള വീട്ടില്‍ ഭാര്യ ലീമയുടെ നേതൃത്വത്തില്‍…

Read More

കോവിഡ് 19: കാരചെമ്മീൻ കയറ്റുമതിയും പ്രതിസന്ധിയില്‍ ; ചെറുകിട വ്യാപാരികള്‍ സംഭരണം നിര്‍ത്തിവയ്ക്കും

വൈപ്പിന്‍: കോവിഡ് 19 ഭീഷണിയില്‍ ഞണ്ടുകളുടെ കയറ്റുമതി തടസപ്പെട്ടതിനു പിന്നാലെ കാരചെമ്മീന്‍ കയറ്റുമതിയും സ്തംഭിക്കുന്നു. ഇതേ തുടര്‍ന്ന് ഇന്നു മുതല്‍ ചെറുകിട വ്യാപാരികള്‍ ചെമ്മീന്‍ കര്‍ഷകരില്‍ നിന്നും മത്സ്യത്തൊഴിലാളികളികളിൽനിന്നും കാരചെമ്മീന്‍ വാങ്ങുന്നത് നിര്‍ത്തിവയ്ക്കുകയാണ്. ചെറുകിടക്കാരില്‍നിന്നും കാരചെമ്മീനുകള്‍ ശേഖരിച്ചിരുന്ന ഏജന്‍സികളുടെ നിര്‍ദേശപ്രകാരമാണ് ഈ നിർത്തിവയ്ക്കൽ. തല്‍ക്കാലം 31 വരെയാണ് പറഞ്ഞിരിക്കുന്നതെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇത് അനിശ്ചിതമായി നീളാനാണ് സാധ്യത. തമിഴ്നാട്ടില്‍ നിന്നുള്ള ഏജന്‍സിയാണ് കേരളത്തില്‍നിന്നും കാര ചെമ്മീന്‍ വ്യാപകമായി ശേഖരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച വരെ തടസമൊന്നും ഇല്ലാതെ തമിഴ്‌നാട് ഏജന്‍സിയുടെ വാഹനങ്ങള്‍ കേരളത്തില്‍ നിന്നും കാരചെമ്മീന്‍ കയറ്റിക്കൊണ്ട് പോയിരുന്നു. ഇതിനുശേഷം ഇന്നലെയാണ് വീണ്ടും ഇവര്‍ ലോഡ് എടുക്കാന്‍ എത്തിയത്. ഏജന്‍സികള്‍ പ്രാദേശിക വിപണിയില്‍നിന്നും പിന്‍വാങ്ങുന്നതിനു മുമ്പായി തന്നെ ചെമ്മീനിന്‍റെ വിലയും ഇടിഞ്ഞു. ഒരു കിലോ തൂക്കം വരുന്ന കാരചെമ്മീനിന്‍റെ വില ശനിയാഴ്ച വരെ കിലോഗ്രാമിന് 1200 രൂപയായിരുന്നു. എന്നാല്‍…

Read More

നെടുമ്പാശേരിയിൽ കൊറോണ പരിശോധനയ്ക്ക് സഹകരിക്കാത്ത യാത്രക്കാരൻ അറസ്റ്റിൽ

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ കോവിഡ്-19 പരിശോധനയുമായി സഹകരിക്കാത്ത യാത്രക്കാരനെ അറസ്റ്റ് ചെയ്തു. എറണാകുളം സ്വദേശി ലാമി അറയ്ക്കലാണ് അറസ്റ്റിലായത്. കൊച്ചി വിമാനത്താവളത്തിൽ ഇതുവരെ ഒരു ലക്ഷത്തിലധികം പേരെയാണ് കൊറോണ പരിശോധനയ്ക്ക് വിധേയരാക്കിയത്. അന്താരാഷ്ട്ര, ആഭ്യന്തര യാത്രക്കാർ ഉൾപ്പെടെയാണിത്. കൊറോണ വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ നെടുമ്പാശേരി വിമാനത്താവളം വഴിയുള്ള രാജ്യാന്തര സര്‍വീസുകള്‍ നിര്‍ത്തിവച്ചിരുന്നു.

Read More

വിലക്ക് ലംഘിച്ച് കൊച്ചിയിൽ ബജറ്റ് സമ്മേളനം; മന്ത്രിയുടെ അനുമതിയുണ്ടെന്ന് മേയർ

കൊച്ചി: കോവിഡ് വൈറസ് വ്യാപനം കണക്കിലെടുത്ത് കളക്ടർ പുറപ്പെടുവിച്ച വിലക്ക് ലംഘിച്ച് കൊച്ചി നഗരസഭയിൽ ബജറ്റ് സമ്മേളനം. 73 അംഗങ്ങൾ പങ്കെടുത്ത യോഗമാണ് ഇന്ന് ചേർന്നത്. അതേസമയം, യോഗം ചേരുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി അനുമതി നൽകി എന്നാണ് മേയർ സൗമിനി ജെയിൻ വ്യക്തമാക്കിയത്. കോവിഡ് 19 ഭീതി നിലനിൽക്കെ ആളുകൾ കൂടിച്ചേരരുതെന്ന് കളക്ടർ എസ്.സുഹാസ് കർ‍ശന നിർദേശം നൽകിയിരുന്നു. ഇത് അവഗണിച്ചായിരുന്നു യോഗം. അതേസമയം, കൊറോണ വൈറസ് വ്യാപനം വർധിച്ചു വരുന്ന ആശങ്കയ്ക്കിടയിലാണ് നാടും നഗരവുമെന്ന് മേയർ ബജറ്റ് പ്രസംഗത്തിന്‍റെ ആമുഖമായി പറഞ്ഞു. ആശങ്ക വേണ്ട, ജാഗ്രതയും കരുതലും മതിയെന്നാണ് മുഖ്യമന്ത്രി ജനങ്ങളോട് പറഞ്ഞിട്ടുള്ളത്. ഈ നിർദേശങ്ങളെ പാലിച്ചാണ് ബജറ്റ് സമ്മേളനം കൂടുന്നതെന്നും മേയർ പറഞ്ഞു.

Read More

കളമശേരി മെഡിക്കല്‍ കോളജിലേക്ക് വെന്‍റിലേറ്ററുകള്‍ വാങ്ങാന്‍ ഒരു കോടി രൂപ അനുവദിക്കാന്‍ തയാറെന്ന് ഹൈബി ഈഡന്‍

കൊച്ചി: കോവിഡ് 19 വൈറസ് വ്യാപനത്തിന്‍റെ സാഹചര്യത്തില്‍ കളമശേരി മെഡിക്കല്‍ കോളജിലേക്ക് വെന്‍റിലേറ്ററുകള്‍ അടക്കമുള്ള അടിയന്തിര പ്രാധാന്യമുള്ള യന്ത്ര സാമഗ്രികള്‍ വാങ്ങാന്‍ എംപി ഫണ്ടില്‍നിന്നും ഒരു കോടി രൂപ അനുവദിക്കാന്‍ തയാറാണെന്ന് ജില്ലാ കളക്ടറെ അറിയിച്ചതായി ഹൈബി ഈഡന്‍ എംപി വ്യക്തമാക്കി. കളമശേരി മെഡിക്കല്‍ കോളജില്‍ പരിമിതികള്‍ക്കുള്ളില്‍നിന്നു തന്നെ മികച്ച സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പ് ജീവനക്കാരും മികച്ച പ്രവര്‍ത്തനമാണു കാഴ്ചവയ്ക്കുന്നത്. എന്നാല്‍ ഒരു അടിയന്തിര സാഹചര്യം വന്നാല്‍ വെന്‍റിലേറ്ററുകളുടെ എണ്ണം വളരെ കുറവാണ്. ഈ സാഹചര്യത്തിലാണ് എംപി ഫണ്ടില്‍നിന്നും തുക അനുവദിക്കുന്നതെന്നും ഹൈബി ഈഡന്‍ എംപി പറഞ്ഞു. അടിയന്തിര പ്രാധാന്യം കണക്കിലെടുത്ത് യന്ത്ര സാമാഗ്രികള്‍ വാങ്ങുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍, എംപിമാരുടെ പ്രാദേശിക വികസന ഫണ്ടിന്‍റെ ജില്ലയിലെ നടത്തിപ്പ് ചുമതലക്കാരന്‍ കൂടിയായ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഹൈബി ഈഡന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

Read More

ഓട്ടം ജീവൻ പണയംവച്ച്; ശമ്പളം കിട്ടിയിട്ടു 2 മാസം; 108 ആംബുലൻസ് ഡ്രൈവർമാർ കഷ്ടത്തിൽ

നെടുമ്പാശേരി: കോവിഡ് പടര്‍ന്നു പിടിക്കുന്നതിന്‍റെ ആശങ്കകള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ജീവന്‍ പോലും പണയപ്പെടുത്തി രോഗികളെയും രോഗലക്ഷണങ്ങള്‍ ഉള്ളവരെയും ആശുപത്രികളില്‍ എത്തിക്കാന്‍ രാപകലില്ലാതെ കഷ്ടപ്പെടുന്ന ‘108 ആംബുലന്‍സിലെ ‘ ഡ്രൈവര്‍മാര്‍ക്ക് കഴിഞ്ഞ രണ്ടു മാസമായി ശമ്പളമില്ല. അപകടത്തില്‍പ്പെടുന്നവരുടെ ജീവന്‍ രക്ഷിക്കാനും വിമാനത്താവളത്തില്‍നിന്നടക്കം കോവിഡ് രോഗലക്ഷണമുള്ളവരെ ഐസൊലേഷന്‍ വാര്‍ഡുകളില്‍ എത്തിക്കാനും സദാ സമയവും ജാഗ്രതയിലാണ് ഇവര്‍. കോവിഡ് 19 ദേശീയ ദുരന്തമായി പ്രഖ്യാപിച്ചതോടെ 108 ആംബുലന്‍സിന്‍റെ കരാര്‍ കമ്പനിയായ ജിവികെഇഎംആര്‍ഐ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 30 ആംബുലന്‍സുകളാണ് വിമാനത്താവളത്തില്‍ എത്തിച്ചിരുന്നത്. രോഗം സംശയിക്കപ്പെടുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ തൃശൂരില്‍നിന്ന് 10 ആംബുലന്‍സുകള്‍ കൂടി എത്തിച്ചു. ഇപ്പോള്‍ 40 ആംബുലന്‍സുകളാണ് നെടുമ്പാശേരി വിമാനത്താവളവുമായി ബന്ധപ്പെട്ട് സര്‍വീസ് നടത്തുന്നത്. ഈ ആംബുലന്‍സുകളിലെ ജീവനക്കാര്‍ക്ക് ശമ്പളം കിട്ടിയിട്ട് ഇന്നേക്ക് രണ്ടു മാസം പിന്നിടുന്നു. കഴിഞ്ഞ ജനുവരി 21 നാണ് ഇവര്‍ക്ക് അവസാനമായി കമ്പനിയില്‍നിന്നു ശമ്പളം ലഭിച്ചതെന്നു…

Read More