ചെറായി: കോവിഡ്-19 ഭീഷണി പൊതുഗതാഗത സംവിധാനത്തിന്റെ ഭാഗമായ സ്വകാര്യ ബസുകളെയും കെഎസ്ആർടിസി ബസുകളെയും കൂടാതെ ടൂറിസ്റ്റ് വാഹനങ്ങളെയും പ്രതികൂലമായി ബാധിച്ചു. വൈപ്പിൻ മേഖലയിൽ രണ്ടാഴ്ചക്കാലമായി ടൂറിസ്റ്റ് വാഹനങ്ങൾക്ക് ഓട്ടമില്ല. വിനോദയാത്രയും തീർഥയാത്രകളും ആളുകൾ മാറ്റിവച്ചതും വിവാഹങ്ങൾ ചുരുക്കി നടത്തുന്നതുമൊക്കെയാണ് ടൂറിസ്റ്റ് വാഹനങ്ങൾക്ക് തിരിച്ചടിയായത്. ടൂറിസ്റ്റ് ബസുകൾ, ടെന്പോ ട്രാവലറുകൾ, ടൂറിസ്റ്റ് ടാക്സികൾ എന്നിവയെല്ലാം ഓട്ടമില്ലാതെ സ്റ്റാൻഡുകളിൽ കിടപ്പാണ്. പല ടൂർ പാക്കേജുകളും റദ്ദാക്കിയതോടെ എസി കോച്ച് ബസുകളും ഓട്ടം നിലച്ച് ഷെഡുകളിലാണ്. ഈ സാഹചര്യത്തിൽ സാന്പത്തികമായി വളരെ പരാധീനതയിലാണ് വാഹന ഉടമകൾ. ടാക്സും അടയ്ക്കാനും വായ്പ തിരിച്ചടവിനും ഒരു ഗതിയുമില്ല.
Read MoreCategory: Kochi
ജീവജലത്തിന് ഒരു മണ്‍പാത്രം;സംസ്ഥാനതല പദ്ധതി ഏറ്റെടുത്ത് സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സിലെ വിദ്യാർഥികൾ
ആലുവ: വേനൽ ചൂടിൽ പക്ഷികൾക്ക് ദാഹജലം നൽകുന്ന പദ്ധതിയായ ‘ജീവജലത്തിന് ഒരു മണ് പാത്രം’ സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സിലെ ഒരു ലക്ഷം വിദ്യാർഥികൾ ഏറ്റെടുക്കുന്നു. മുപ്പത്തടം സ്വദേശിയായ ശ്രീമൻ നാരായണൻ കഴിഞ്ഞ മൂന്ന് വർഷമായി ജില്ലയിൽ നടപ്പാക്കുന്ന പദ്ധതിയാണ് സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്നത്. തൃശൂരിൽ ഏപ്രിൽ മാസം സംസ്ഥാന മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. പതിനായിരക്കണക്കിന് ചെറിയ മണ്‍പാത്രങ്ങൾ സൗജന്യമായി വീടുകളിൽ വിതരണം ചെയ്താണ് ശ്രീമൻ നാരായണൻ പദ്ധതി മുന്നോട്ട് കൊണ്ടുപോയിരുന്നത്. സ്വന്തം വീട്ടിലും അയൽ വീടിലും മണ്പാത്രങ്ങളിൽ ദാഹജലം നിറച്ച് വയ്ക്കുകയാണ് സ്കൗട്ട് അംഗങ്ങൾ ചെയ്യേണ്ടത്. എല്ലാ ദിവസവും വെള്ളം മാറ്റി വയ്ക്കുകയും ചെയ്യണം. ഇതിന്റെ ചിത്രങ്ങൾ സമിതികൾക്ക് കൈമാറണമെന്നും നിർദേശമുണ്ട്. സൗജന്യമായി മണ്‍പാത്രങ്ങൾ ലഭിക്കാൻ ഫോണ്‍: 99951 67540.
Read Moreകുടുംബ വഴക്ക്; വീടുവിട്ടിറങ്ങിയ യുവതിയെ പോലീസ് രക്ഷപ്പെടുത്തി; സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ…
ആലുവ: കുടുംബ വഴക്കിൽ മനംനൊന്ത് ആത്മഹത്യ ചെയ്യാൻ കുട്ടിയുമായി വീടുവിട്ടിറങ്ങിയ വീട്ടമ്മയെ ആലുവ പോലീസ് അവസരോചിതമായി ഇടപ്പെട്ട് പിന്തിരിപ്പിച്ചു. ഇന്നലെ ആലുവ ശിവരാത്രി മണപ്പുറം പാലത്തിൽ വച്ചാണ് സംഭവം നടന്നത്. പറവൂർ ഭാഗത്തുള്ള രണ്ടര വയസുള്ള കുഞ്ഞിനേയും കൊണ്ട് ആത്മഹത്യക്കിറങ്ങിപ്പുറപ്പെട്ടതാണ് യുവതി. സംശയാസ്പദമായി യുവതിയെയും കുട്ടിയേയും കണ്ടവർ റൂറൽ പോലീസ് ഓഫീസിലേക്ക് ഫോൺ ചെയ്തു. കൺട്രോൾ റൂം എസ്ഐ കബീറും പിങ്ക് പോലീസും നടത്തിയ അന്വേഷണത്തിൽ അമ്മയേയും കുഞ്ഞിനേയും മണപ്പുറം പുതിയ പാലത്തിനു സമീപം കണ്ടെത്തുകയായിരുന്നു. യുവതി ആളുകളെ കണ്ടെതിനാൽ തിരക്കൊഴിയാൻ മാറി നിൽക്കുകയായിരുന്നു. ഏറെ ശ്രമപ്പെട്ട് പോലീസ് ഇവരെ വനിതാ സെല്ലിൽ എത്തിച്ചു. കുടുംബ വഴക്കിനെത്തുടർന്നാണ് യുവതി വീടുവിട്ടിറങ്ങിയത്. പിന്നീട് ബന്ധുക്കളെത്തി യുവതിയെ കൂട്ടിക്കൊണ്ടുപോയി.
Read Moreകോവിഡ് 19; എറണാകുളത്ത് വീടുകളില്‍ നിരീക്ഷണത്തിൽ കഴിയുന്നത് 1068 പേര്
കൊച്ചി: കൊറോണ (കോവിഡ് 19) പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ പുരോഗമിക്കവേ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 1068 ആയി. ഇന്നലെ പുതിയതായി 74 പേരെക്കൂടി നിരീക്ഷണ പട്ടികയില്‍ ഉള്‍പ്പെടുത്തിയതോടെയാണു എണ്ണം വര്‍ധിച്ചത്. അതിനിടെ കളമശേരി മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ഇന്നലെ പുതിയതായി നാലുപേരെക്കൂടി പ്രവേശിപ്പിച്ചു. ഇവിടെ ഉണ്ടായിരുന്ന 14 പേരില്‍നിന്ന് രണ്ടു പേരെ ഇന്നലെ ഡിസ്ചാര്‍ജ് ചെയ്തു. നിലവില്‍ ജില്ലയില്‍ 23 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ 16 പേര് കളമശേരിയിലും ഏഴുപേര്‍ മൂവാറ്റുപുഴയിലുമാണ്. ഇന്നലെ 22 സാമ്പിളുകള്‍ പരിശോധനയ്ക്കായി ആലപ്പുഴ എന്‍ഐവിയിലേക്ക് അയച്ചു. ഇതോടെ ജില്ലയില്‍നിന്ന് അയച്ച സാമ്പിളുകളുടെ എണ്ണം 462 ആയി ഉയര്‍ന്നു. ഇതില്‍ 414 എണ്ണത്തിന്റെ ഫലമാണ് ഇതുവരെ ലഭിച്ചത്. കൊറോണ കണ്ട്രോള് റൂമിലേക്ക് ഇന്നലെ 390 ഫോണ്‍ വിളികള്‍ എത്തി. ഇതില്‍ 150 വിളികള്‍ പൊതുജങ്ങളില്നിന്നും 69 എണ്ണം…
Read Moreപാസ്പോർട്ട് ഓഫീസുകളില്‍ നേരിട്ടുള്ള അന്വേഷണങ്ങള്‍ക്കു വിലക്ക് ഏർപ്പെടുത്തി കൊച്ചി റീജണല്‍ പാസ്പോർട്ട് ഓഫീസ്
കൊച്ചി: കൊറോണ വൈറസ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി റീജണല്‍ പാസ്പോർട്ട് ഓഫീസുകള്‍, പാസ്പോർട്ട് സേവാ കേന്ദ്രങ്ങള്‍, പോസ്റ്റ് ഓഫീസ് എന്നിവിടങ്ങളില്‍ നേരിട്ടുള്ള അന്വേഷണങ്ങള്‍ക്കു താത്കാലിക വിലക്ക് ഏര്‍പ്പെടുത്തിയതായി കൊച്ചിയിലെ റീജണല്‍ പാസ്പോർട്ട് ഓഫീസ് അധികൃതര്‍ അറിയിച്ചു. കൊച്ചിയിലെ റീജണല്‍ പാസ്പോർട്ട് ഓഫീസ്, ആലുവ, ആലപ്പുഴ, കൊച്ചി, കോട്ടയം, തൃശൂര്‍ എന്നിവിടങ്ങളിലെ പാസ്പോർട്ട് സേവാ കേന്ദ്രങ്ങള്‍, ചെങ്ങന്നൂര്‍, കട്ടപ്പന, ഒലവക്കോട്, നെന്മാറ എന്നിവിടങ്ങളിലെ പോസ്റ്റ് ഓഫീസ് പാസ്പോർട്ട് സേവാ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിട്ടുള്ളവര്‍ നിരീക്ഷണ കാലയളവില്‍ പാസ്പോർട്ട് സേവാ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കരുതെന്നും അധികൃതര്‍ അറിയിച്ചു.
Read Moreഎസി ഉപയോഗത്തിൽ കരുതൽ അനിവാര്യം; തണുത്ത പാനീയങ്ങളും ഭക്ഷണവും ഒഴിവാക്കണം; പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ ചില മുന്‍കരുതലുകള്‍ എടുക്കാം….
കൊച്ചി: വേനല്‍ച്ചൂട് കൂടുമ്പോള്‍ എയര്‍കണ്ടീഷണറുകള്‍ ഉപയോഗിക്കുന്നത് ഏറെ ആശ്വാസം പകരുമെങ്കിലും പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ ചില മുന്‍കരുതലുകള്‍ അനിവാര്യമാണെന്ന് എറണാകുളം മെഡിക്കല്‍ സെന്റര്‍ (ഇഎംസി) കണ്‍സള്‍ട്ടന്റ് പള്‍മനോളജിസ്റ്റ് ഡോ. ശാലിനി വിനോദ്. എയര്‍കണ്ടീഷണറുകളുടെ ഫില്‍റ്റര്‍ ക്ലീന്‍ ആണെന്ന് ഉറപ്പാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. രാത്രിയില്‍ അടച്ചിടുന്ന മുറികളില്‍ പകല്‍ വായുസഞ്ചാരം ഉറപ്പാക്കണം. പകല്‍ ജനലുകള്‍ തുറന്നിടുന്നത് സൂര്യപ്രകാശത്തില്‍ മുറിയിലെ രോഗാണുക്കള്‍ നശിക്കുന്നതിനു സഹായകരമാകും. തൊഴിലിടങ്ങളിലും ക്രോസ് വെന്റിലേഷന് അഥവാ വായുസഞ്ചാരം ഉറപ്പാക്കണം. ടാക്സി ഉള്‍പ്പെടെയുള്ള പൊതുഗതാഗത സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നവര്‍ അടഞ്ഞ കാബുകള്‍ ഒഴിവാക്കണം. പലപ്പോഴും വാഹനത്തിനുള്ളിലെ വായുതന്നെയാണ് എയര്‍ കണ്ടീഷണറുകളിലൂടെ തണുപ്പിച്ചു വീണ്ടുമെത്തുന്നത്. ഇത് പലര് സഞ്ചരിക്കുന്ന വാഹനങ്ങളില്‍ വൈറസ് വ്യാപനത്തിന് സാധ്യത വര്‍ധിപ്പിക്കുമെന്നും ബോധവത്കരണത്തിന്റെ ഭാഗമായി ഡോ. ശാലിനി വിനോദ് പറഞ്ഞു. രോഗപ്രതിരോധശേഷി കൂട്ടാന്‍ വീട്ടില്‍ തയാറാക്കുന്ന ഭക്ഷണമാണ് ഉത്തമം. തണുപ്പ് വൈറസിന്റെ വ്യാപനം കൂട്ടുമെന്നതിനാല്‍ തണുത്ത പാനീയങ്ങളും…
Read Moreകോവിഡ് 19 പടരുമ്പോൾ; കൊച്ചിയിൽ ബിവറേജസ് ഔട്ട്ലെറ്റ് യൂത്ത് കോണ്‍ഗ്രസ് പൂട്ടിച്ചു
കൊച്ചി: കോവിഡ് 19 പടരുമ്പോഴും സംസ്ഥാനത്തെ മദ്യശാലകൾ പൂട്ടില്ലെന്ന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് രംഗത്തി. കൊച്ചി ഹൈക്കോടതി ജംഗ്ഷനിലെ ബിവറേജസ് ഔട്ട്ലെറ്റ് പ്രവർത്തകർ പ്രകടനമായി എത്തി പൂട്ടിച്ചു. ജീവനക്കാരെ ഉൾപ്പടെ അകത്തിട്ട് പ്രതിഷേധക്കാർ ഔട്ട്ലെറ്റിന്റെ ഷട്ടർ താഴ്ത്തുകയായിരുന്നു. പിന്നീട് പോലീസെത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കിയ ശേഷമാണ് ഔട്ട്ലെറ്റ് തുറന്നത്. നഗരത്തിലെ മറ്റ് ഔട്ട്ലെറ്റുകളും പൂട്ടിക്കുമെന്നും മുൻകരുതൽ നിർദ്ദേശിക്കുന്ന സർക്കാർ നിലപാടിൽ ആത്മാർഥതയില്ലെന്നും പ്രതിഷേധക്കാർ ആരോപിച്ചു. നേരത്തെ രാവിലെ വിവിധ ജില്ലാ ആസ്ഥാനങ്ങളിൽ നടന്ന കള്ളുഷാപ്പ് ലേലത്തിനെതിരേയും യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് സംഘടനകളുടെ പ്രതിഷേധമുണ്ടായിരുന്നു.
Read Moreകോതമംഗലം പള്ളി: സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി തള്ളി
കൊച്ചി: കോതമംഗലം പള്ളി ഏറ്റെടുത്ത് ഓർത്തഡോക്സ് സഭയ്ക്ക് കൈമാറുന്നതിന് എതിരെ സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. വിധി നടപ്പാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമെന്ന് ഹൈക്കോടതി വ്യക്തമാക്കി. പള്ളി ഏറ്റെടുത്തു ഓർത്തഡോക്സ് സഭയ്ക്ക് കൈമാറാനുള്ള നടപടികൾ ജില്ലാ ഭരണകൂടം സ്വീകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. കോടതി വിധി നടപ്പാക്കുന്നതിനെതിരെ സർക്കാർ സ്വീകരിച്ച നിലപാടിന് കനത്ത തിരിച്ചടിയാണേറ്റത്. 1934ലെ ഭരണഘടന അനുസരിച്ച് വേണം കോതമംഗലം പള്ളിയുടെ ഭരണം നിർവഹിക്കപ്പെടേണ്ടതെന്നും സുപ്രീംകോടതി വിധിക്ക് എതിരാണ് പള്ളി ഏറ്റെടുത്തു നൽകാനുള്ള ഹൈക്കോടതി വിധിയെന്ന വാദവും കോടതി തള്ളി.
Read Moreവിസ തട്ടിപ്പ് കേസ്; പ്രധാന പ്രതി പോപീസ് പിടിയിൽ; കൂട്ടു പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതം
കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാര്ഥികളില്നിന്നും ലക്ഷങ്ങള്‍ തട്ടിയ കേസില്‍ കൂട്ടുപ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി എറണാകുളം സെന്‍ട്രല്‍ പോലീസ് അറിയിച്ചു. കേസിലെ പ്രധാന പ്രതി തൃശൂര്‍ കല്ലേറ്റുംകര വല്ലക്കുന്ന് ഓട്ടോക്കാരന് വീട്ടില്‍ പോള്‍ ആന്റണിയെ (65) കഴിഞ്ഞദിവസം പോലീസ് പിടികൂടിയിരുന്നു. എറണാകുളം സൗത്തില്‍ അല്‍ അമന് എന്റർപ്രൈസസ് എന്ന സ്ഥാപനത്തിന്റെ പേരില്‍ പോളണ്ടിലേക്കും ജപ്പാനിലേക്കും പോകുന്നതിനുള്ള വിസ വാഗ്ദാനം ചെയ്താണ് പ്രതി തട്ടിപ്പ് നടത്തിയത്. തട്ടിപ്പിനിരയായവരുടെ പരാതിയില്‍ പ്രതിക്കും സംഘത്തിനുമെതിരെ ഒന്നിലധികം കേസുകള്‍ സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ നിലവിലുണ്ട്. എറണാകുളം എസിപി കെ. ലാല്‍ജിയുടെ നിര്‍ദേശാനുസരണം സെന്‍ട്രല്‍ ഇന്‍സ്പെക്ടര്‍ എസ്.വിജയശങ്കര്‍, എസ്ഐ തോമസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ അനീഷ്, ഇഗ്നേഷ്യസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Read Moreജോലി ഉപേക്ഷിച്ച് സമൂഹത്തെ സേവിക്കുമെന്ന് രജിത്കുമാർ
ആലുവ: സാമൂഹ്യ സേവനത്തിനായി അധ്യാപക ജോലി ഉപേക്ഷിക്കുന്ന കാര്യം പരിഗണനയിലാണെന്ന് ഡോ. രജിത് കുമാര്‍ പറഞ്ഞു. ആലുവ പോലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്ത ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുറംലോകവുമായി ബന്ധമില്ലാതെയാണ് ടിവി ഷോയിൽ പങ്കെടുത്തത്. അതിനാൽ പുറത്ത് നടക്കുന്ന സംഭവങ്ങള്‍ എന്താണെന്ന് പോലും ചിന്തിക്കുവാന്‍ കഴിയുന്ന മാനസികാസ്ഥയിലായിരുന്നില്ല. ഇതേ അവസ്ഥയിലാണ് കൊച്ചി വിമാനത്താവളത്തില്‍ വന്നിറങ്ങിയത്. വിമാനത്താവളത്തിൽ നിന്ന് പ്രീപെയ്ഡ് ടാക്സിയിൽ വീട്ടില്‍ പോകാമെന്നാണ് കരുതിയത്. വിമാനത്താവളത്തിന് പുറത്തിറങ്ങിയപ്പോഴാണ് തന്നെ സ്നേഹിക്കുന്നവരുടെ ബാഹുല്യം മനസിലായത്. സംസ്ഥാനത്തിന്റെ പല ദിക്കില്‍ നിന്ന് പരസ്പരം ബന്ധപ്പെടാതെ ചെറുസംഘങ്ങള്‍ വന്നതാണ് കൂടുതല്‍ ആളുകള്‍ വിമാനത്താവളത്തില്‍ എത്താന്‍ കാരണമെന്ന് കരുതുന്നതായും ഡോ. രജിത് കുമാര്‍ പറഞ്ഞു. താന്‍ ഒളിവിലായിരുന്നില്ലെന്നും വീട്ടില്‍ തന്നെ ഉണ്ടായിരുന്നുവെന്നും ഡോ. രജിത് കുമാര്‍ പറഞ്ഞു. ആര്‍ക്കും ശല്യമാകേണ്ടായെന്ന് കരുതിയാണ് രണ്ട് മൊബൈല്‍ ഫോണുകളും സ്വിച്ച് ഓഫ് ആക്കിയത്.…
Read More