കൊച്ചി: തെരക്കുള്ള ബസിൽ കയറി മാല പൊട്ടിക്കുന്ന സ്ഥിരം മോഷ്ടാക്കളെ കരുതിയിരിക്കണമെന്നു പോലീസ്. ഒരിടവേളയ്ക്കുശേഷം ഇത്തരത്തിലുള്ള സംഘം നഗരത്തിൽ വീണ്ടും സജീവമാകുന്നതായാണു പോലീസിന്റെ കണക്കുകൂട്ടലുകൾ. നേരത്തെ ഇത്തരത്തിൽ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിരുന്നെങ്കിലും പോലീസിന്റെ ഫലപ്രദമായ ഇടപെടലുകളെ തുടർന്നു മോഷണം കുറഞ്ഞിരുന്നു. നിലവിൽ ഇത്തരത്തിലുള്ള സംഘം വീണ്ടും സജീവമായി രംഗത്തെത്തിയിരിക്കുന്നതായാണു വിവരങ്ങൾ. തമിഴ്നാട്ടിൽനിന്നുള്ള സ്ത്രീകളാണ് ഇത്തരം മോഷണങ്ങൾക്കു മുന്നിലെന്നു പോലീസ് പറയുന്നു. സംഘമായി സഞ്ചരിക്കുന്ന ഇവർ ബസുകളിൽ തെരക്കുണ്ടാക്കിയും മോഷണം നടത്തുന്നുണ്ട്. ഇത്തരത്തിലുള്ള രണ്ടു തമിഴ്നാട് സ്വദേശികളാണ് ഇന്നലെ പോലീസിന്റെ പിടിയിലായത്. തമിഴ്നാട് പെരുമത്തൂർ വില്ലേജ് വെല്ലൂർ അർച്ചന (38) തമിഴ്നാട് പെരുമത്തൂർ വില്ലേജ് വെല്ലൂർ അനിത (52) എന്നിവരെയാണ് ഇടപ്പിള്ളി ജംഗ്ഷനിൽ നിന്നും എളമക്കര പോലീസ് അറസ്റ്റ് ചെയ്തത്. പറവൂരിൽനിന്നും ഇടപ്പള്ളിയിലേയ്ക്കു യാത്ര ചെയ്ത സ്ത്രീയുടെ കഴുത്തിലെ മാല പൊട്ടിക്കുന്നതു ശ്രദ്ധയിൽപ്പെട്ട ബസിലെ സഹയാത്രക്കാർ പ്രതികളെ…
Read MoreCategory: Kochi
ഷെഹ്ല ഷിറിന്റെ മരണം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു; ചീഫ് സെക്ട്ടറിയോടും ആരോഗ്യ സെക്രട്ടറിയോടും വിശദീകരണം തേടി കോടതി
കൊച്ചി: ബത്തേരി സ്കൂളിൽ വിദ്യാർഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ജസ്റ്റീസ് ജയശങ്കരന്‍ നമ്പ്യാരുടെ കത്തിനെത്തുടര്‍ന്നാണ് നടപടി. ജില്ലാ നിയമസേവന അതോറിറ്റിയുടെ റിപ്പോർട്ടും കോടതി കണക്കിലെടുത്തു. സംഭവത്തിൽ ചീഫ് സെക്ട്ടറിയോടും ആരോഗ്യ സെക്രട്ടറിയോടും കോടതി വിശദീകരണം തേടിയിട്ടുണ്ട്. ബത്തേരി സര്‍വജന സ്കൂളിലെ വിദ്യാർഥി ഷെഹ്ല ഷിറിനാണ് സ്കൂളിൽ പാമ്പ് കടിയേറ്റ് മരിച്ചത്. അധ്യാപകരുടെയും ഡോക്ടര്‍മാരുടെയും അനാസ്ഥമൂലമാണ് മരണമെന്ന് ജില്ലാ ജഡ്ജി എൻ. ഹാരിസ് റിപ്പോര്‍ട്ട് നൽകിയിരുന്നു. സാഹചര്യം കൈകാര്യം ചെയ്യുന്നതില്‍ സ്കൂള്‍ അധികൃതരുടെ ഭാഗത്തുണ്ടായ വീഴ്ചകള്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ബോധ്യപ്പെട്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആന്റി വെനം നല്‍കാതെ ഒരു മണിക്കൂര്‍ പാഴാക്കിയ താലൂക്ക് ആശുപത്രി ഡോക്ടറുടെ വീഴ്ചയും ഹാരിസിന്റെ റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
Read Moreവിലക്ക് നീങ്ങുമെന്ന് പ്രതീക്ഷിക്കുന്നു; മുടങ്ങിപ്പോയ മൂന്ന് സിനിമകളും പൂർത്തിയാക്കാൻ താൻ തയാറാണെന്ന് ഷെയ്ൻ നിഗം
കൊച്ചി: തർക്കങ്ങളുടെ പേരിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തനിക്ക് ഏർപ്പെടുത്തിയ വിലക്ക് നീങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായി നടൻ ഷെയ്ൻ നിഗം. വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഷെയ്ൻ ഇക്കാര്യം വ്യക്തമാക്കിയത്. നിർമാതാക്കൾക്ക് വിഷമമുണ്ടാകുന്ന തരത്തിൽ താൻ പ്രതികരിച്ചതിന് നടത്തിയ ഖേദപ്രകടനം സ്വീകരിക്കുമെന്നാണ് കരുതുന്നത്. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ യോഗത്തിൽ തനിക്കും കൂടി അനുകൂലമായ തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നും പ്രശ്ന പരിഹാരത്തിന് താരസംഘടനയായ അമ്മ ഇടപെടുമെന്ന് കുരുതുന്നുവെന്നും ഷെയ്ൻ പ്രതികരിച്ചു. മുടങ്ങിപ്പോയ മൂന്ന് സിനിമകളും പൂർത്തിയാക്കാൻ താൻ തയാറാണ്. “ഉല്ലാസം’ എന്ന സിനിമയുടെ ഡബിംഗ് ജോലികളും തീർക്കാനും ഷൂട്ടിംഗ് മുടങ്ങിയ വെയിൽ, കുർബാനി എന്നീ ചിത്രങ്ങളും പൂർത്തിയാക്കാൻ താൻ തയാറാണെന്നും താരം കൂട്ടിച്ചേർത്തു. ചലച്ചിത്രമേളയ്ക്കിടെ മാധ്യമങ്ങളെ കാണുന്നതിനിടെയാണ് ഷെയ്ൻ നിർമാതാക്കൾക്കെതിരേ മോശം പരാമർശനം നടത്തിയത്. സിനിമ മുടങ്ങിയ നിർമാതാക്കളുടെ മനോവിഷമം കാണുമോ എന്ന ചോദ്യത്തിന് നിർമാതാക്കൾക്ക് മനോവിഷമമാണോ മനോരോഗമാണോ എന്നായിരുന്നു താരത്തിന്റെ മറുചോദ്യം. ഇതോടെ…
Read Moreനിർമാതാക്കൾക്ക് മനോരോഗമെന്ന പരാമർശത്തിൽ മാപ്പു പറഞ്ഞ് ഷെയ്ൻ നിഗം
കൊച്ചി: നിർമാതാക്കൾക്കെതിരായ വിവാദ പരാമർശത്തിൽ മാപ്പു പറഞ്ഞ് നടൻ ഷെയ്ൻ നിഗം. ഫേസ്ബുക്ക് പേജിലൂടെയാണ് വിവാദ പരാമർശത്തിന് ഷെയ്ൻ മാപ്പപേക്ഷ നടത്തിയത്. ഐഎഫ്എഫ്കെ വേദിയിൽ വച്ച് നടത്തിയ പ്രസ്താവന വലിയ തോതിൽ തെറ്റിധരിക്കപ്പെട്ടെന്ന് ഷെയ്ൻ കുറിച്ചു. സിനിമയിൽ വിലക്കുകല്പിച്ച നിർമാതാക്കൾക്ക് മനോരോഗമാണോ മനോവിഷമമാണോ എന്ന ഷെയ്നിന്റെ പരാമർശമാണ് വിവാദമായത്. സിനിമ മുടങ്ങിയതിൽ നിർമാതാക്കളുടെ മനോവിഷമത്തെപ്പറ്റി മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴായിരുന്നു രാജ്യാന്തര ചലച്ചിത്രമേളയ്ക്കെത്തിയ നടന്റെ വിവാദപ്രതികരണം. നിർമ്മാതാക്കൾക്ക് മനോവിഷമമാണോ മനോരോഗമാണോ എന്ന് ചോദിച്ചത് സത്യമാണെന്നും സ്വതസിദ്ധമായ രീതിയിലുള്ള ചിരിച്ചുകൊണ്ടുള്ള മറുപടി മാത്രമാണ് നൽകിയതെന്നും ഷെയ്ൻ വ്യക്തമാക്കി. ആ വാക്കുകളിൽ ആർക്കെങ്കിലും വിഷമം ഉണ്ടെങ്കിൽ ക്ഷമാപണം നടത്തുന്നുവെന്ന് കുറിച്ച ഷെയ്ൻ തന്നെക്കുറിച്ച് നിർമാതാക്കൾ മുൻപ് പറഞ്ഞ വാക്കുകളൊന്നും പൊതുസമൂഹവും മറന്നിട്ടുണ്ടാകില്ല എന്നാണ് വിശ്വാസമെന്നും പറയുന്നുണ്ട്. അന്ന് താൻ ക്ഷമിച്ചപോലെ ഇതും ക്ഷമിക്കും എന്ന പ്രതീക്ഷയിലാണ് ഉള്ളതെന്നും ക്ഷമയാണ് എല്ലാത്തിലും വലുത് എന്ന്…
Read Moreകോതമംഗലം ചെറിയ പള്ളി നാനാജാതി മതസ്ഥരുടെ അഭയസ്ഥാനമെന്ന് കെ.പി. ധനപാലൻ
കോതമംഗലം: പുരാതന തീർഥാടന കേന്ദ്രമായ കോതമംഗലം മാർത്തോമ്മ ചെറിയപള്ളി നാനാജാതി മതസ്ഥരുടെയും അഭയകേന്ദ്രമാണെന്നു മുൻ എംപി കെ.പി. ധനപാലൻ. ചെറിയപള്ളി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മതമൈത്രി സംരക്ഷണ സമിതി നടത്തിവരുന്ന അനിശ്ചിതകാല രാപ്പകൽ റിലേ സത്യഗ്രഹ സമരത്തിന്റെ ആറാം ദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിശ്വാസം, പൗരാണികത എന്നിവ നിലനിർത്താനല്ല മറുവിഭാഗം ശ്രമിക്കുന്നത്. മഹാഭൂരിപക്ഷമുള്ള മലങ്കര യാക്കോബായ സഭയുടെ പള്ളികളും സ്ഥാപനങ്ങളും പിടിച്ചെടുക്കാനാണ്. നീതിപീഠങ്ങൾ കുറെക്കൂടി ബോധ്യപ്പെടലുകൾ നടത്തണം. അതിന് ആവലാതിക്കാരുടെ സത്യസന്ധമായ വാദമുഖങ്ങൾ സമയബന്ധിതമായി കേൾക്കണം. അത്തരത്തിലാണ് നീതിപീഠങ്ങളുടെ വിധികൾ ഓരോന്നും വരേണ്ടതെന്ന് കെ.പി. ധനപാലൻ വ്യക്തമാക്കി. പിണ്ടിമന പഞ്ചായത്ത് പ്രസിഡന്റ് ജെയ്സൻ ദാനിയേൽ അധ്യക്ഷത വഹിച്ചു. സീതി മുഹമ്മദ്, കർമസമിതി കണ്‍വീനർ ഏ.ജി. ജോർജ്, കോണ്‍ഗ്രസ് പറവൂർ ബ്ലോക്ക് പ്രസിഡന്റ് എം.ജെ. രാജു, നഗരസഭ പ്രതിപക്ഷ നേതാവ് കെ.എ. നൗഷാദ്, റിട്ട. പോലീസ് സൂപ്രണ്ട് കെ.ഒ. മാത്യു…
Read Moreപായിപ്ര സ്കൂൾപടി-കല്ലുപാലം റോഡ് നവീകരണം പാതിവഴിയിൽ നിലച്ചു ; യാത്രാദുരിതം
മൂവാറ്റുപുഴ: പായിപ്ര സ്കൂൾപടി-കല്ലുപാലം റോഡ് നവീകരണം പാതിവഴിയിൽ നിലച്ചു. മുൻ എംപി ജോയ്സ് ജോർജ് പിഎംജിഎസ്വൈ പദ്ധതിയിൽപ്പെടുത്തി 2.3 കോടി രൂപ റോഡ് നവീകരണത്തിന് അനുവദിപ്പിച്ചിരുന്നതാണ്. 2.200 കിലോമീറ്റർ ദൂരം ബിഎംബിസി നിലവാരത്തിൽ ടാർ ചെയ്ത് നവീകരിക്കുന്നതിനാണ് പദ്ധതി നിർദേശിച്ചിരുന്നത്. റോഡ് നിർമാണം ആരംഭിച്ചതോടെ അപാകതകൾ ചൂണ്ടിക്കാട്ടി പരാതികളുമായി നാട്ടുകാർ രംഗത്തെത്തി. നിലവിൽ ഉണ്ടായിരുന്ന 2.200 കിലോമീറ്റർ റോഡിന്റെ ഒരു കിലോമീറ്റർ ദൂരം മാത്രം ടാറിംഗ് പൂർത്തിയാക്കിയ ശേഷം ബാക്കിവരുന്ന ദൂരം മെറ്റൽ നിരത്തിയിട്ടിരിക്കുകയാണ്. മാസങ്ങളായി നിരത്തിയിട്ടിരിക്കുന്ന മെറ്റൽ ഇളകി കിടക്കുന്നതിനാൽ കാൽനട യാത്രയും വാഹന യാത്രയും ദുസഹമായിരിക്കുകയാണ്. റോഡ് നിർമാണത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി നാട്ടുകാർ പരാതി നൽകിയതോടെ പരിശോധിക്കാൻ ഡൽഹിയിൽനിന്ന് ഉദ്യോഗസ്ഥർ എത്തിയിരുന്നു. റോഡ് നിർമാണത്തിൽ നടക്കുന്ന അപാകതകളെക്കുറിച്ച് നാട്ടുകാർ നിരവധി തവണ പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. എക്സിക്യൂട്ടീവ് എൻജിനീയർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ, അസിസ്റ്റന്റ് എൻജിനിയർ…
Read Moreസുമനസുകളിൽ ഒരുങ്ങിയ നന്മവീട്ടിൽ രമയ്ക്കും കുട്ടികൾക്കും നാളെ പാലുകാച്ചൽ
വൈപ്പിൻ: പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളെയും ചേർത്ത് പിടിച്ച് എടവനക്കാട് അയ്യനക്കാഴത്ത് രമ തങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കുന്ന ആ ദിനത്തിനു സാക്ഷിയാകാൻ ഓരോരുത്തരെയും ക്ഷണിക്കുകയാണ്. സ്വന്തം വീടെന്ന സ്വപ്നത്തിലേക്ക് രമയും കുട്ടികളും നടന്നു കയറുന്നത് സഹജീവികളുടെ സ്നേഹസഹായങ്ങളോടെയാണ്. ജീർണിച്ച് തകർന്ന പഴയ വീടിന്റെ മേൽക്കൂരയിൽ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച് അതിനുള്ളിലാണ് ഈ മൂന്നംഗ കുടുംബം ഏറെനാളായി അന്തിയുറങ്ങിയിരുന്നത്. കുടുംബനാഥനായ മോഹനൻ നേരത്തെ മരിച്ച് പോയിരുന്നു. പിന്നീട് രമ കൂലിപ്പണി ചെയ്താണ് മക്കളെ പോറ്റിയിരുന്നത്. വൈകല്യം ബാധിച്ച മൂത്തമകൻ അമൽനാഥ് ഇളയ മകൻ പന്ത്രണ്ട് വയസുള്ള ആദിത്യൻ എന്നിവർ അടങ്ങുന്നതാണ് ഈ കുടുംബം. സഹായിക്കാൻ ആരുമില്ല. കൂലിവേല ചെയ്തുണ്ടാക്കിയ പണം കൊണ്ട് ചെറിയൊരു ഒരു തറ കെട്ടിയിട്ടിട്ട് വർഷങ്ങളായി. ഇത് കിടന്ന് പാഴടയുന്നതിനിടയിലാണ് രമയുടെയും കുടുംബത്തിന്റെയും ദുരവസ്ഥ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. കദന കഥ വായിച്ച മരട് സ്വദേശിയായ ഒരു മനുഷ്യ…
Read Moreദിലീപിന് തിരിച്ചടി; ഡിജിറ്റൽ തെളിവുകൾ കൈമാറാനാകില്ലെന്ന് വിചാരണ കോടതി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന് വീണ്ടും തിരിച്ചടി. ഡിജിറ്റൽ തെളിവുകൾ ദിലീപിന് കൈമാറാനാ കില്ലെന്ന് കോടതി വ്യക്തമാക്കി. ദിലീപിനോ അദ്ദേഹത്തിന്റെ അഭിഭാഷകനോ തെളിവുകൾ പരിശോധിക്കാമെന്നും കോടതി അറിയിച്ചു. കേസന്വേഷണത്തിനിടെ അന്വേഷണസംഘം കണ്ടെടുത്ത ഡിജിറ്റല്‍ തെളിവുകളുടെ പകര്‍പ്പ് വേണമെന്നായിരുന്നു ദിലീപ് ആവശ്യപ്പെട്ടത്. പ്രതികളുടെയും സാക്ഷികളുടെ മൊബൈല്‍ഫോണുകള്‍, ലാപ്ടോപ്പുകള്, കമ്പ്യൂട്ടറുകള്‍ തുടങ്ങിയവയില്‍ പകര്‍ത്തിയിരുന്ന യുംതെളിവുകളുടെ പകര്‍പ്പുകളാണ് ദിലീപ് ആവശ്യപ്പെട്ടത്. എന്നാല്‍, ഈ തെളിവുകള്‍ ദിലീപിന് കൈമാറരുതെന്ന് പ്രോസിക്യൂഷന് വാദിച്ചു. അങ്ങേയറ്റം സ്വകാര്യമായി സൂക്ഷിക്കുന്ന തെളിവുകൾ ദിലീപിന്റെ കൈവശം ലഭിച്ചാല്‍, ഇത് ഇരയുടെ സ്വകാര്യതയെ ബാധിക്കാനിടയുണ്ടെന്നും സാക്ഷികളെയും പ്രതികളെയും ഈ ദൃശ്യങ്ങള്‍ വെച്ച് ബ്ലാക്ക്മെയില്‍ ചെയ്യാനോ, സ്വാധീനിക്കാനോ സാധ്യതയുണ്ടെന്നുമായിരുന്നു പ്രോസിക്യൂഷന് വാദം. ഇക്കാര്യങ്ങൾ പരിഗണിച്ചാണ് ഡിജിറ്റല്‍ തെളിവുകള്‍ നല്‍കാനാവില്ലെന്ന് വിധി പുറപ്പെടുവിച്ചത്. നേരത്തെ, മെമ്മറി കാർഡിന്റെ പകർപ്പ് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതിയും തള്ളിയിരുന്നു. ദൃശ്യങ്ങള്‍ ദിലീപിനോ, അഭിഭാഷകനോ പരിശോധിക്കാമെന്നായിരുന്നു…
Read Moreതിരുവനന്തപുരം സ്വർണക്കടത്ത് കേസ്: പ്രതികളെ സിബിഐ ചോദ്യം ചെയ്തു
കൊച്ചി: തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ പ്രതികളെ സിബിഐ ചോദ്യം ചെയ്തു. കരുതൽ തടങ്കലിൽ കഴിയുന്ന മുഖ്യ പ്രതികളായ പ്രകാശ് തമ്പി, അഡ്വ. ബിജു, സെറീന എന്നിവരെയാണ് ചോദ്യം ചെയ്തത്. സിബിഐയുടെ കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥർ പൂജപ്പര സെൻട്രൽ ജയിലിൽ എത്തിയാണ് ചോദ്യം ചെയ്യൽ നടത്തിയത്. കേസിൽ ഒളിവിലുള്ള കസ്റ്റംസ് സൂപ്രണ്ട് വി. രാധാകൃഷ്ണന്റെ വീട്ടിലെത്തി സിബിഐ ചോദ്യം ചെയ്യലിന് നോട്ടീസ് നൽകി. ഒരാഴ്ചയ്ക്കകം ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിർദേശം. ഹാജരായില്ലെങ്കിൽ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാനും നീക്കമുണ്ട്.
Read Moreകൊച്ചി വിമാനത്താവളത്തിൽ ഒരുമാസത്തിനിടെ പിടികൂടിയത് അഞ്ചരക്കോടിയുടെ സ്വര്‍ണം; 1.14 കോടി മൂല്യമുള്ള വിദേശ കറന്‍സികളും
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒരുമാസത്തിനിടെ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടിയത് അഞ്ചരക്കോടി രൂപയുടെ സ്വര്‍ണം. 22 പേരാണ് ഈ കാലയളവിൽ സ്വർണക്കടത്തിനിടെ പിടിയിലായത്. ഒരു കോടിയോളം രൂപയുടെ വിദേശ കറന്‍സിയും ഈ കാലയളവില്‍ പിടികൂടിയിട്ടുണ്ട്. സ്വര്‍ണം ഒളിപ്പിച്ചു കടത്താന്‍ അതിനൂതന മാർഗങ്ങളാണ് കള്ളക്കടത്തു സംഘങ്ങള്‍ സ്വീകരിക്കുന്നത്. എന്നാല്‍ പരിശോധന കര്‍ശനമായതോടെ സ്വർണം കടത്തൽ എളുപ്പമല്ലെന്ന സ്ഥിതിയാണ് ഉള്ളത്. ഒരു മാസത്തിനിടെ പിടിയിലായ 22 കേസുകളിലായി 15.2 കിലോ സ്വര്‍ണമാണ് നെടുമ്പാശേരിയില്‍ മാത്രം എയര്‍ കസ്റ്റംസ് വിഭാഗം പിടികൂടിയത്. മുൻകാലങ്ങളിലെ പോലെ സ്വർണക്കട്ടിയാക്കിയും ആഭരണങ്ങളാക്കിയും കടത്തുന്ന രീതിക്ക് ഇപ്പോൾ മാറ്റം വന്നു. ദ്രാവക രൂപത്തില്‍ പായ്ക്കറ്റുകളിലാക്കിയാണ് ഇപ്പോള്‍ സ്വർണം കടത്താൻ ശ്രമിക്കുന്നത്. പലപ്പോഴും ശരീരത്തോട് ചേര്‍ന്ന് കെട്ടിയും കാല് പാദത്തിനടിയില്‍ ഒട്ടിച്ച നിലയിലുമെല്ലാം സ്വര്‍ണം കടത്താന്‍ നടത്തിയ ശ്രമങ്ങള്‍ കസ്റ്റംസ് വിഫലമാക്കി. വിദേശ കറന്‍സിയുമായി വിമാനത്താവളങ്ങളിലെത്തിയവര്ക്കെതിരേ 10…
Read More