കൊച്ചി: ഇന്ദിര ഗാന്ധി അനുസ്മരണത്തിനിടെ എറണാകുളം ഡിസിസിയിൽ കൈയാങ്കളി. കൊച്ചി മേയറെ മാറ്റുന്നതിനെ ചൊല്ലിയാണു തർക്കമുണ്ടായത്. മുതിർന്ന നേതാക്കളുടെയും മേയറുടെയും സാന്നിധ്യത്തിലായിരുന്നു സംഭവം. അനുസ്മരണം നടക്കുന്നതിനിടെ എറണാകുളം കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് നോർമൻ ജോസഫാണു മേയറെ മാറ്റണമെന്ന ആവശ്യവുമായി രംഗത്തുവന്നത്. ഈ മേയറെ വച്ച് ഇനിയും മുന്നോട്ടു പോകാനാവില്ലെന്നും മേയർ താനടക്കമുള്ള നേതാക്കളോടുപോലും മാന്യമായി പെരുമാറുന്നില്ലെന്നും നോർമൻ പറഞ്ഞു. മുതിർന്ന നേതാക്കളായ കെ.ബാബു, കെ.വി. തോമസ്, കെ.പി. ധനപാലൻ, ലിനോ ജേക്കബ്, ലാലി വിൻസെന്റ്, ലൂഡി ലൂയിസ്, മേയർ സൗമിനി ജെയിൻ തുടങ്ങിവർ ഈ സമയം ചടങ്ങിലുണ്ടായിരുന്നു. ക്ഷുഭിതനായ നോർമൻ ജോസഫിനെ പിടിച്ചുമാറ്റാൻ മറ്റു നേതാക്കൾ ശ്രമിച്ചപ്പോൾ, ഇയാൾ അവരെ തള്ളി മാറ്റി. ഇതോടെ ആക്രോശവും ഉന്തും തള്ളുമായി. ചടങ്ങ് അലങ്കോലമായി. ഇതിനു പിന്നാലെ നോർമൻ ജോസഫിനെ ഡിസിസി പ്രസിഡന്റ് പാർട്ടിയിൽനിന്നു സസ്പെൻഡ് ചെയ്തു. കൈയാങ്കളി…
Read MoreCategory: Kochi
ചെമ്പിന് നല്ല വിലകിട്ടും..! മരടിലെ ഫ്ളാറ്റിൽ മോഷണം; തൊണ്ടി മുതൽ പനങ്ങാട് പോലീസ് സ്റ്റേഷനിലെ മുറിയിൽ ഒളിപ്പിച്ച നിലയിൽ; എസ്ഐക്കു സസ്പെൻഷൻ
മരട്: മരടിൽ സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് പൊളിക്കുന്ന ഫ്ളാറ്റിൽനിന്ന് ഇടിമിന്നൽ രക്ഷാചാലകത്തിന്റെ ചെന്പ് പട്ടകൾ മോഷണം പോയ സംഭവത്തിൽ പനങ്ങാട് എസ്ഐ വിപിൻ കുമാറിനെ സിറ്റി പോലീസ് കമ്മീഷണർ വിജയ് സാക്കറെ സസ്പെൻഡ് ചെയ്തു. സുരക്ഷാ ജീവനക്കാരുടെ സാന്നിധ്യത്തിൽ പൊളിക്കുന്ന മരടിലെ ജെയ്ൻ ഫ്ളാറ്റിൽനിന്നു 100 കിലോയോളം ചെന്പു പട്ടകളാണ് കാണാതായത്. പിന്നീട് മോഷണമുതൽ പനങ്ങാട് പോലീസ് സ്റ്റേഷനിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. മോഷ്ടാക്കളെ പിടികൂടിയ പനങ്ങാട് പോലീസ്, അവരെ കേസെടുക്കാതെ വിട്ടയക്കുകയും രേഖയിൽപ്പെടുത്താതെ മോഷണമുതൽ മുക്കി ഒളിച്ചുവയ്ക്കുകയായിരുന്നു. കഴിഞ്ഞ പതിനാറിനായിരുന്നു സംഭവം. സംഭവം മാധ്യമ വാർത്തയായതിനെത്തുടർന്ന് അസിസ്റ്റന്റ് കമ്മീഷണർ സ്റ്റേഷനിലെത്തി അന്വേഷണം നടത്തി. തുടർന്ന് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു സിറ്റി പോലീസ് കമ്മീഷണർ വിജയ് സാക്കറെ എസ്ഐ വിപിൻ കുമാറിനെ സസ്പെൻഡ് ചെയ്തത്. മരട് പോലീസ് സ്റ്റേഷനു സമീപം താമസിക്കുന്ന ഇലക്ട്രീഷ്യനെയും സഹായിയെയും ചെന്പ്…
Read Moreമുഖവാരം മിനുക്കി അധികൃതർ മുങ്ങി; മുരുക്കുംപാടം ശ്മശാനത്തിന്റെ നിർമാണം പാതിവഴിയിൽ; അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ
വൈപ്പിൻ: നിർമാണം പാതിവഴിയിൽ അവസാനിപ്പിച്ചതിനെ തുടർന്ന് മുരുക്കുംപാടം പൊതുശ്മശാനം പൂർണമായ തോതിൽ പ്രവർത്തനമാരംഭിക്കാൻ കഴിയാത അവസ്ഥയിൽ. നിലവിൽ മൃതദേഹം സംസ്കരിക്കുന്നതിനായി ഇവിടെ രണ്ട് ചൂളകളാണുണ്ടായിരുന്നത്. ഇതിൽ പഴയ ചൂള പൊളിച്ച് ആധുനീക രീതിയിൽ നിർമിക്കാനും ശ്മശാനം മോടിപിടിപ്പിക്കാനുമായി ജില്ലാപഞ്ചായത്താണ് ഫണ്ട് അനുവദിച്ചത്. മുഖവാരവും കെട്ടിടവും എല്ലാം പണി തീർത്തെങ്കിലും ചൂളയുടെ പണികൾ ഇതുവരെ തീർന്നിട്ടില്ല. ഒന്നര വർഷം മുന്‍പ് ഇതിന്റെ പണികൾ ആരംഭിച്ചപ്പോൾ ആറുമാസത്തിനകം പൂർത്തീകരിക്കുമെന്നായിരുന്നു പഞ്ചായത്തധികാരികളുടെ പ്രഖ്യാപനം. എന്നാൽ പണികൾ ഇപ്പോഴും ഇഴഞ്ഞ് നീങ്ങുകയാണ്. ഏറ്റവും ജനസാന്ദ്രതയുള്ള മേഖലയായതിനാൽ രണ്ട് ചൂളകൾ ഇല്ലാത്തത് പൊതുജനത്തിനു ദുരിതം വിതക്കുകയാണ്. മുരുക്കുംപാടത്ത് ഒഴിവില്ലെങ്കിൽ പച്ചാളത്തേക്ക് കൊണ്ട് പോകുകയേ നിവർത്തിയുള്ളു. ഈ സാഹചര്യത്തിൽ ബന്ധപ്പെട്ടവർ ചൂള നിർമാണം പൂർത്തീകരിക്കാൻ അടിയന്തിര നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എളങ്കുന്നപ്പുഴ പഞ്ചായത്ത് അപെക്സ് റസിഡന്റ്സ് അസോസിയേഷൻ മുന്നറിയിപ്പ് നൽകി.
Read Moreഭിത്തികളിൽ ചിഹ്നങ്ങളും, രാത്രിയിൽ ഹോളിംഗ് ബെല്ല് അടിക്കലും, വൈദ്യുതി പോകലും; കള്ളന്മാരെ പേടിച്ച് എടക്കുന്ന് ഗ്രാമം
അങ്കമാലി: കറുകുറ്റി പഞ്ചായത്തിലെ എടക്കുന്ന് ഗ്രാമത്തിലെ ആളുകൾ മോഷണ ഭീതിയിൽ രാത്രിയിൽ വീടിനു പുറത്തിറങ്ങാൻ മടിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഭവ വികാസങ്ങളുടെ അടിസ്ഥാനത്തിലാണ് ആളുകൾ മോഷണ ഭീതിയിൽ ജാഗരൂകരായിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസം തുടർച്ചയായി പുലർച്ചെ രണ്ടോടെ വൈദ്യുതി ബന്ധം നിലച്ചിരുന്നു. തിങ്കളാഴ്ച രാത്രി എടക്കുന്ന് ഒഎൽപിഎച്ച് സ്കൂളിന് സമീപമുള്ള ലക്ഷം വീട് കോളനിയുടെ സമീപം താമസിക്കുന്ന തച്ചിൽ അപ്രേം ത്രേസ്യാമ്മയുടെ ഭവനത്തിൽ രാത്രി 12ന് കോളിംഗ് ബെൽ അടിക്കുകയും ഉടൻ തന്നെ ആ പ്രദേശത്ത് വൈദ്യുതി ബന്ധം നിലയ്ക്കുകയും ചെയ്തു. വീട്ടുകാർ വാതിൽ തുറക്കാൻ വൈകിയപ്പോൾ വന്നയാൾ ബൈക്കിൽ തിരിച്ച് പോവുകയും ചെയ്തു. തുടർന്ന് കറുകുറ്റി ഇലക്ട്രിസിറ്റി ഓഫീസിൽ വിളിച്ചു പറഞ്ഞ് വൈദ്യുത ബന്ധം പുനഃസ്ഥാപിക്കുകയും ചെയ്തു. പിറ്റേ ദിവസം സമാന സംഭവം എടക്കുന്നിന് സമീപമുള്ള ബസ്ലേഹം എന്ന സ്ഥലത്തും ഉണ്ടായി. കമ്പിളി പുതപ്പ് വിൽക്കാനായി…
Read More‘മഹാ’യോടൊപ്പം കനത്ത മഴയും..! സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ കടൽക്ഷോഭം; എറണാകുളത്ത് നിന്ന് തീരദേശവാസികളെ മാറ്റി പാർപ്പിച്ചു
കൊച്ചി: അറബിക്കടലിൽ ലക്ഷദ്വീപ് മേഖലയിൽ രൂപം കൊണ്ട ‘മഹാ’ ചുഴലിക്കാറ്റിനെ തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കടൽ ക്ഷോഭം ശക്തമാകുന്നു. എറണാകുളം ജില്ലയിലെ തീരപ്രദേശങ്ങളിലാണ് കടൽക്ഷോഭം രൂക്ഷമായിരിക്കുന്നത്. ഇതിനോടകം നൂറിലധികം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. നായരന്പലം, എടവനക്കാട്, ചെല്ലാനം ഭാഗങ്ങളിലെ വീടുകളിലാണ് വെള്ളം കയറിയത്. നായരന്പലത്ത് അന്‍പതിലേറെ കുടുംബങ്ങളെയാണ് ക്യാന്പിലേക്ക് മാറ്റിയിരിക്കുന്നത്. താന്തോന്നി തുരത്തിലും വെള്ളം കയറി. ഇവിടെനിന്നും 62 കുടുംബങ്ങളെ ക്യാന്പിലേക്ക് മാറ്റിയിട്ടുണ്ട്. കടൽക്ഷോഭത്തിൽ ഫോർട്ട് കൊച്ചിയിൽ 15ലേറെ മത്സ്യബന്ധന ബോട്ടുകൾ തകർന്നു. ജില്ലയിലെ നാല് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കൊച്ചി, പറവൂർ, കൊടുങ്ങല്ലൂർ, ചാവക്കാട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. എറണാകുളം തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Read Moreസൗമിനിയോട് സൗമ്യതയില്ലാതെ ബെന്നി ബഹനാൻ; നാട്ടുകാരെ വെള്ളത്തിൽ മുക്കിയ മേയറെ മാറ്റണമെന്ന് എം പി
തിരുവനന്തപുരം: കൊച്ചി കോര്പറേഷന് മേയറെ മാറ്റണമെന്ന് ബെന്നി ബഹനാൻ. കെപിസിസി രാഷ്ട്രീയ കാര്യസമിതിയിലാണ് ബെന്നി ബഹനാൻ ഇക്കാര്യം ഉന്നയിച്ചത്. പാർട്ടിയുടെ പ്രതിച്ഛായ നന്നാക്കാനുള്ള തീരുമാനം വേണമെന്ന് യോഗത്തിൽ വി.ഡി.സതീശനും ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തിലാണ് നേതാക്കൾ ആവശ്യം ഉന്നയിച്ചത്. സൗമിനി ജെയിനും എറണാകുളം ജില്ലയിലെ കോൺഗ്രസ് നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നത രൂക്ഷമായതിനെ തുടർന്നാണ് നേതാക്കൾ മേയർക്കെതിരെ രംഗത്തെത്തിയത്. രാത്രി ഏറെ വൈകിയാണു യോഗം അവസാനിച്ചത്. യോഗത്തില്‍ മേയര്‍ മാറ്റം സംബന്ധിച്ച തീരുമാനമെടുത്തതായാണു സൂചന. യോഗത്തിനു മുന്നോടിയായി നടന്ന കൂടിക്കാഴ്ചയില്‍ മേയര്‍ സൗമിനി ജെയിനോടു രാജിവയ്ക്കേണ്ടി വരുമെന്ന സൂചന കെപിസിസി പ്രസിഡന്റ് നല്‍കിയതായി അറിയുന്നു. ഇന്നു നടക്കുന്ന കൗണ്‍സില്‍ യോഗത്തില്‍ മേയർ മാറ്റം പ്രതിപക്ഷം ആയുധമാക്കാന്‍ സാധ്യതയുള്ളതിനാലാണു പ്രഖ്യാപനം യോഗത്തിനുശേഷം നടത്താന്‍ തീരുമാനിച്ചതെന്നാണു കരുതുന്നത്.
Read Moreവാളയാർ കേസിൽ സർക്കാരിനോട് റിപ്പോർട്ട് തേടുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
കൊച്ചി: വാളയാർ പീഡനക്കേസിൽ സർക്കാരിനോട് റിപ്പോർട്ട് തേടുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇതുമായി ബന്ധപ്പെട്ട വിഷയങ്ങൾ നിരീക്ഷിച്ചു വരികയാണ്. കേസിൽ നീതി നടപ്പാകുമെന്ന് ഉറപ്പ് വരുത്തുമെന്നും കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കവെ ഗവർണർ പറഞ്ഞു. അതേസമയം, കേസിലെ പ്രതികളെ വിട്ടയച്ച വിധിക്കെതിരേ ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. കേസ് വാദിച്ച പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റും. പകരം അനുഭവസമ്പത്തുള്ള മുതിർന്ന പ്രോസിക്യൂട്ടറെ നിയമിക്കാനുമാണ് സർക്കാർ തീരുമാനം.
Read Moreകൊറിയർ സർവീസിനായി ഓൺലൈൻ വഴി പണമയച്ച യുവാക്കൾക്ക് 31,689 രൂപ നഷ്ടമായി
തൃപ്പൂണിത്തുറ: ഓൺലൈൻ വഴി കൊറിയർ ചാർജ് അടച്ച ജീവനക്കാർക്ക് 31,689 രൂപ നഷ്ടപ്പെട്ടതായി പരാതി. പേട്ടയിലെ ഒരു കൺസ്ട്രക്ഷൻ കമ്പനിയിലെ ജീവനക്കാരായ ഏരൂർ സ്വദേശിയായ ഇന്ദു വിനു, മരട് സ്വദേശിയായ നവാസ് എന്നിവർക്കാണ് പണം നഷ്ടപെട്ടത്. ഇന്ദുവിന്റെ അക്കൗണ്ടിൽ നിന്നും നാല് തവണയായി 30699 രൂപയും നവാസിന്റെ അക്കൗണ്ടിൽ നിന്ന് 990 രൂപയുമാണ് പിൻവലിച്ചിരിക്കുന്നത്. സംഭവത്തിൽ മരട് പോലീസ് സ്റ്റേഷനിലും സൈബർ ഓഫീസിലും പരാതി നൽകിയതായും കൂടാതെ കൊറിയർ കന്പനിയുടെ പത്തടിപ്പാലത്തെ പ്രധാന ഓഫീസിലും പരാതി നൽകുമെന്നും ഇന്ദു പറഞ്ഞു. കമ്പനി ആവശ്യത്തിനായി ബംഗളൂരുവിലെ പേട്ടയിലെ ഡിടിഡിസി വഴിയാണ് കൊറിയർ അയച്ചത്. ഇതിനായി കൊറിയർ കമ്പനി 10 രൂപ ഈടാക്കിയിരുന്നു. എന്നാൽ നിശ്ചിത സമയത്ത് കൊറിയർ ലഭിക്കാത്തതിനെ തുടർന്ന് പേട്ടയിലെ കൊറിയർ ഓഫീസുമായി ബന്ധപ്പെട്ടപ്പോൾ ട്രാക്ക് നമ്പർ നൽകുകയും ചെയ്തു. ഇന്റർനെറ്റിൽ ഡിടിഡിസിയുടെ സൈറ്റിൽ ഈ ട്രാക്ക്…
Read Moreജീവനക്കാരന്റെ സത്യസന്ധത;സിനിമ കാണുന്നതിനിടെ തീയേറ്ററിൽ നഷ്ടപ്പെട്ട 75000 രൂപ ഉടമയ്ക്ക് തിരികെ ലഭിച്ചു
വൈപ്പിൻ: സിനിമാ തീയറ്റർ ജീവനക്കാരനായ ക്രിസ്റ്റിയുടെ സത്യസന്ധതയിൽ കൊച്ചുമുഹമ്മദിനു തിരികെ ലഭിച്ചത് കൈമോശം വന്ന 75000 രൂപ. ഇന്നലെ വൈകുന്നേരം ഞാറക്കൽ മെജസ്റ്റിക് തീയറ്ററിൽ വച്ചാണ് നായരന്പലം കടവിൽ വീട്ടിൽ കൊച്ചുമുഹമ്മദിനു പണം നഷ്ടപ്പെട്ടത്. സിനിമക്ക് എത്തിയ ഇയാൾ പണം തീയറ്ററിനകത്ത് വച്ച് മറന്ന് പോയതാണ്. സിനിമ കഴിഞ്ഞ് പരിശോധനക്കെത്തിയ എത്തിയ ജീവനക്കാരനായ നായരന്പലം കല്ലുമഠത്തിൽ ക്രിസ്റ്റി തീയറ്ററിനകത്തുനിന്നും ലഭിച്ച കിറ്റ് പരിശോധിച്ചപ്പോഴാണ് അതിനകത്ത് 75000 രൂപ കണ്ടത്. തുടർന്ന് വിവരം മാനേജർ അനിലിനെ അറിയിക്കുകയും രണ്ട് പേരും ചേർന്ന് പണം ഞാറക്കൽ പോലീസിനു കൈമാറുകയും ചെയ്തു. കൊച്ചുമുഹമ്മദ് പണം അന്വേഷിച്ച് തീയറ്റലെത്തിയപ്പോൾ പണം പോലീസിലേൽപ്പിച്ചെന്ന് അറിയിച്ചു. തുടർന്ന് ഇയാൾ പോലീസ് സ്റ്റേഷനിലെത്തി വിവരങ്ങൾ പറഞ്ഞതിനെ തുടർന്ന് ക്രിസ്റ്റിയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് എസ്ഐ സംഗീത് ജോബിന്റ സാന്നിധ്യത്തിൽ പണം കൈമാറുകയായിരുന്നു.
Read Moreപറവൂരിൽ ബസ് ജീവനക്കാർ തമ്മിൽ സംഘട്ടനം; പറവൂർ-വരാപ്പുഴ റൂട്ടിൽ ബസുകളുടെ മിന്നൽ സമരം
പറവൂർ: സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ സമയക്രമം പാലിക്കാതെ സർവീസ് നടത്തുന്നതിനെ ചൊല്ലി കുറേ ദിവസമായുണ്ടായിരുന്ന തർക്കം സംഘട്ടനത്തിൽ കലാശിച്ചു. പോലീസ് ഏകപക്ഷീയമായി സ്വകാര്യ ബസ് ജീവനക്കാരനായ അജയൻ ഉൾപ്പെടെ നാലു പേർക്കെതിരേ കേസെടുത്തതിൽ പ്രതിഷേധിച്ച് പറവൂരിൽനിന്നു വരാപ്പുഴ മേഖലയിലേക്കു പൂർണമായും വൈപ്പിൻ, എറണാകുളം മേഖലയിലേക്ക് ഭാഗികമായും സർവീസ് നിർത്തിവച്ചു. കുറേ നാളുകളായി ബസുകൾ തമ്മിൽ സമയക്രമം പാലിക്കാത്ത പ്രശ്നത്തിനു തർക്കങ്ങളുണ്ട്. ഇതിനിടയിൽ കഴിഞ്ഞ തിങ്കളാഴ്ച ആറ്റുപറന്പത്ത് ലിമിറ്റഡ് സ്റ്റോപ്പ് ബസിലെ ഡ്രൈവറെ സിഐടിയുക്കാരനായ ബസ് ജീവനക്കാരനടക്കമുള്ളവർ മർദിച്ചതായിട്ടാണ് ആരോപണം. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതേത്തുടർന്നാണ് പോലീസ് ഒരാളെ പിടികൂടിയത്. ഇതിൽ പ്രതിഷേധിച്ച് പറവൂർ – വരാപ്പുഴ റൂട്ടിൽ ബസുകൾ മിന്നൽ സമരം നടത്തുകയായിരുന്നു. നഗരസഭ ബസ് സ്റ്റാൻഡിൽനിന്ന് ബസുകൾ ഒന്നും ഓടുന്നില്ല. വൈപ്പിനിലേക്ക് കെഎംകെ ജംഗ്ഷനിൽനിന്നു ഏതാനും ബസുകൾ സർവീസ് നടത്തുന്നുണ്ട്.
Read More