കൊച്ചി: വിവിധ ആഘോഷങ്ങളോടനുബന്ധിച്ചു നഗരത്തിലെ വിവിധ ഹോട്ടലുകളും സ്വകാര്യ റിസോർട്ടുകളും കേന്ദ്രീകരിച്ച് അതീവരഹസ്യമായി നടത്തിവരുന്ന റേവ്പാർട്ടികളിൽ മയക്കുമരുന്ന് ഉപയോഗം വീണ്ടും വർധിക്കുന്നതായി സൂചന. പോലീസ് അന്വേഷണത്തിലും ഇത് സംബന്ധിച്ച ചില സൂചനകൾ ലഭിച്ചതായാണു വിവരം. റേവ് പാർട്ടികൾക്കായി ഹാഷിഷ് എത്തിച്ച സഹോദരങ്ങൾ അടക്കം മൂന്ന് യുവാക്കൾ പിടിയിലായതോടെ ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷണത്തിന് ഒരുങ്ങുകയാണ് അധികൃതർ. മുൻ വർഷങ്ങളിൽ ഇത്തരത്തിൽ റേവ് പാർട്ടികൾക്കായി മയക്കുമരുന്ന് എത്തിച്ച നിരവധിപേരെയാണു പോലീസ് കുടുക്കിയത്. വിവിധ ആഘോഷ ദിനങ്ങൾക്കു മുന്നോടിയായി പ്രത്യേക സംഘത്തെ നിയമിച്ചായിരുന്നു പരിശോധന. നിലവിൽ പോലീസ് പിടിയിലായവർ കഴിഞ്ഞ ശനിയാഴ്ച മുളവുകാട് ഭാഗത്തെ സ്വകാര്യ റിസോർട്ടിൽ രാത്രിയിൽ അതീവ രഹസ്യമായി നടത്താനിരുന്ന റേവ് പാർട്ടികൾക്കായാണു ഹാഷിഷ് ഓയിൽ എത്തിച്ചതെന്ന് അധികൃതർ പറയുന്നു. മുളവുകാട് സ്വദേശികളായ പ്രണവ് (20), ഷാരൂണ്‍ (23), സഹോദരൻ ശരത് (22) എന്നിവരെയാണു കണ്ടെയ്നർ ടെർമിനലിന്റെ…
Read MoreCategory: Kochi
ശൗചാലയത്തില്‍ ഒരു കോടിയുടെ സ്വര്‍ണം! ദുബായിയില്‍ ഒളിവില്‍ പോയ ആലപ്പുഴക്കാരി മാസങ്ങള്‍ക്കുശേഷം പിടിയില്‍
നെടുന്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ശുചിമുറിയിൽ ഒരു കോടി രൂപയുടെ രണ്ടര കിലോ സ്വർണം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കേസിൽ മൂന്നു മാസത്തിലേറെയായി ഒളിവിലായിരുന്ന യുവതി എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗത്തിന്റെ പിടിയിലായി. വിമാനത്താവളത്തിലെ സ്ത്രീകളുടെ ശുചിമുറിയിൽനിന്നും സ്വർണം പിടികൂടിയതിനെതുടർന്നു ദുബായിയിൽ ഒളിവിലായിരുന്ന ആലപ്പുഴ സ്വദേശിനി ശ്രീലക്ഷ്മി ജയന്തി(27)യെയാണ് ഇന്നലെ വൈകുന്നേരം കൊച്ചിയിലേക്കു മടങ്ങി വരുന്പോൾ പിടികൂടിയത്. മൂന്നു മാസം മുന്‍പാണു ശുചിമുറിയിൽ സ്വർണം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. വിമാനത്താവളത്തിൽ കസ്റ്റംസ് പരിശാധന ശക്തമാണെന്നു മനസിലാക്കിയ യുവതി സ്വർണം ശുചിമുറിയിൽ ഉപേക്ഷിച്ച് ആലപ്പുഴയിലേക്കു പോകുകയായിരുന്നു. വിമാനത്താവളത്തിലെ ചില താത്കാലിക ജീവനക്കാരെ ഉപയോഗപ്പെടുത്തി സ്വർണം പുറത്തെത്തിക്കാമെന്ന പ്രതീക്ഷയും യുവതിക്കുണ്ടായിരുന്നു. എന്നാൽ, ഇതിന് മുന്‍പേ സ്വർണം കസ്റ്റംസ് കണ്ടെടുത്തു. വിമാനത്താവളത്തിലെ സിസിടിവി കാമറകളിൽനിന്നാണ് അന്വേഷണ സംഘം ശ്രീലക്ഷ്മിയുടെ പങ്ക് തിരിച്ചറിഞ്ഞത്. കൊച്ചിയിൽനിന്നുള്ള മടക്കയാത്രക്കുള്ള ടിക്കറ്റും എടുത്തശേഷമാണു ശ്രീലക്ഷ്മി കൊച്ചിയിലേക്കെത്തുന്നത്. എന്നാൽ,…
Read Moreഅവന് ഹാപ്പിയാണ്! തൊടുപുഴയിലെ പിഞ്ചുബാലന്റെ കൊലപാതകം : ഇളയ കുട്ടിയുടെ സംരക്ഷണം വീണ്ടും മുത്തച്ഛന്
തൊടുപുഴ: മാതാവിന്റെ സുഹൃത്തിന്റെ മർദനമേറ്റു മരിച്ച ഏഴു വയസുകാരന്റെ ഇളയ സഹോദരന്റെ സംരക്ഷണം രണ്ടു മാസത്തേക്കുകൂടി അച്ഛന്റെ മാതാപിതാക്കൾക്കു വിട്ടു നൽകി. കുട്ടിയുടെ മാതാവിന്റെ അമ്മ ഹൈക്കോടതിയിൽ നൽകിയ ഹേബിയസ് കോർപസ് ഹർജിയെത്തുടർന്നു കുട്ടിയെ ഇടുക്കി ചൈൽഡ് വെൽഫയർ കമ്മിറ്റിക്കു മുന്‍പാകെ ഇന്നലെ ഹാജരാക്കാനും തുടർനടപടി സംബന്ധിച്ച് ഇവരോടു തീരുമാനമെടുക്കാനും കോടതി നിർദേശം നൽകിയിരുന്നു. ഇതേത്തുടർന്നാണ് ഇന്നലെ കുട്ടിയെ പിതാവിന്റെ മാതാപിതാക്കൾ ഇടുക്കി സിഡബ്ല്യുസി മുന്‍പാകെ ഹാജരാക്കിയത്. കുട്ടിയെ നിരീക്ഷിച്ച കമ്മിറ്റി കുട്ടി സന്തോഷവാനാണെന്നു വിലയിരുത്തി. കുട്ടിയുടെ മാനസിക നില സംബന്ധിച്ചു പരിശോധിക്കാൻ തിരുവനന്തപുരം മെഡിക്കൽ കോളജിലെ മാനസികാരോഗ്യ വിദഗ്ധൻ ഡോ.ജയപ്രകാശിനെ ചുമതലപ്പെടുത്തി. ഇതിനു പുറമെ മാസത്തിലൊരിക്കൽ തിരുവനന്തപുരം സിഡബ്ല്യുസി കുട്ടിയുടെ സ്ഥിതി വിലയിരുത്തും. കുട്ടി താമസിച്ചുവരുന്ന വീട്ടിലും പഠിക്കുന്ന സ്കൂളിലും ഉൾപ്പെടെ ഇടുക്കി സിഡബ്ല്യുസി അംഗങ്ങളും സന്ദർശിക്കുമെന്നു ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർമാൻ പ്രഫ.ജോസഫ് അഗസ്റ്റിൻ…
Read Moreശോഭയ്ക്ക് വോട്ട് പിടിക്കാൻ പി.എസ്. ശ്രീധരന്‍പിള്ളയുടെ വര്‍ഗീയ പരാമര്‍ശം: അന്വേഷണം നടത്താന്‍ ഹൈക്കോടതി നിര്‍ദേശം
കൊച്ചി: ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള തെരഞ്ഞെടുപ്പു പ്രചാരണ യോഗത്തില്‍ വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത പോലീസ് ഉദ്യോഗസ്ഥന് അന്വേഷണം നടത്താന്‍ ഹൈക്കോടതി നിര്‍ദേശം നല്കി. ആറ്റിങ്ങല്‍ മണ്ഡലത്തിലെ ഇടതു സ്ഥാനാര്‍ഥിയുടെ ചീഫ് ഇലക്ടറല്‍ ഏജന്റായിരുന്ന വി. ശിവന്‍കുട്ടി നല്കിയ ഹര്‍ജി തീര്‍പ്പാക്കിയാണ് ഹൈക്കോടതിയുടെ നിര്‍ദേശം. ഏപ്രില്‍ 13ന് എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രനു വോട്ടു തേടി പ്രസംഗിക്കുമ്പോള്‍ പി.എസ്. ശ്രീധരന്‍പിള്ള നടത്തിയ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഹര്ജിക്കാരന് ഹൈക്കോടതിയെ സമീപിച്ചത്.
Read Moreപൊളിച്ചടുക്കേണ്ടി വരുമോ? പാലാരിവട്ടം മേൽപാലം ഇ. ശ്രീധരനും സംഘവും പരിശോധന നടത്തി; റിപ്പോർട്ടിനായി കാത്ത് സർക്കാരും
കൊച്ചി: നിർമാണത്തിലെ ക്രമക്കേടുകളെത്തുടർന്ന് അടച്ചിട്ട് അറ്റകുറ്റപ്പണി നടത്തുന്ന പാലാരിവട്ടം മേൽപ്പാലത്തിൽ ഇ. ശ്രീധരന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം പരിശോധന നടത്തി. രാവിലെ എട്ടോടെ ആരംഭിച്ച പരിശോധന ഒന്നര മണിക്കൂർ നീണ്ടു. ചെന്നൈ ഐഐടി വിദഗ്ധൻ ഡോ. പി. അളകസുന്ദരമൂർത്തിയും സംഘത്തോടൊപ്പമുണ്ടായിരുന്നു. പാലത്തിന്റെ ഘടനയും നിർമാണ രീതികളും ഉൾപ്പെടെ സംഘം വിശദമായി വിലയിരുത്തി. പാലത്തിന്റെ അടിഭാഗത്തുനിന്നാണ് ആദ്യം പരിശോധന ആരംഭിച്ചത്. ഇതിനുശേഷം മുകൾഭാഗം സന്ദർശിച്ചു. തുടർന്ന് വിദഗ്ധസംഘം വിവിധ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ചയും നടത്തി. പരിശോധനകൾ സംബന്ധിച്ച റിപ്പോർട്ട് എന്ന് സമർപ്പിക്കുമെന്ന് സംഘം വ്യക്തമാക്കിയിട്ടില്ല. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പാലം പൂർണമായി പൊളിച്ചുമാറ്റണോ അറ്റകുറ്റപ്പണിയിലൂടെ ഗതാഗതയോഗ്യമാക്കാൻ സാധിക്കുമോ എന്ന കാര്യത്തിൽ സർക്കാർ അന്തിമതീരുമാനം എടുക്കുക. 13ന് തിരുവനന്തപുരത്ത് നടന്ന യോഗത്തിലാണു പാലം ശ്രീധരന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘത്തെകൊണ്ടു പരിശോധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്. പാലം നിർമാണത്തിൽ സിമന്റ് വേണ്ടത്ര അളവിൽ ഉപയോഗിച്ചില്ലെന്ന ആക്ഷേപം ശക്തമായിരുന്നു.…
Read Moreഓസിനുകിട്ടിയപ്പോൾ ഓവറായി; വിമാനത്തിൽ ബഹളം വെച്ച യാത്രക്കാരന് എയർപോർട്ടിലെത്തിയപ്പോൾ കിട്ടിയത് എട്ടിന്റെ പണി
കൊച്ചി: വിമാനത്തിൽ മദ്യപിച്ചു ബഹളം വച്ച യാത്രക്കാരനെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി പോലീസിനു കൈമാറി. ജിദ്ദയിൽനിന്നു കൊച്ചിയിലേക്കു വന്ന എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരനെയാണ് നെടുന്പാശേരി പോലീസിനു കൈമാറിയത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. മദ്യപിച്ച ശേഷം വിമാനത്തിൽ സഹയാത്രികർക്കു ശല്യമാകുന്ന നിലയിൽ ഇയാൾ കാരണമൊന്നുമില്ലാതെ ബഹളം വയ്ക്കുകയായിരുന്നു. വിമാന ജീവനക്കാർ ശാന്തനാകാൻ അഭ്യർഥിച്ചെങ്കിലും വഴങ്ങിയില്ല. ഇതേതുടർന്ന് വിമാനം നെടുന്പാശേരിയിൽ ഇറങ്ങിയപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥർ കുഴപ്പക്കാരനെ പിടികൂടി പോലീസിനു കൈമാറുകയായിരുന്നു. ലഹരി ഇറങ്ങിയശേഷം ഇയാളെ പോലീസ് താക്കീതു ചെയ്തു വിട്ടയച്ചു.
Read Moreകടൽക്ഷോഭം: ചെല്ലാനത്ത് പ്രതിഷേധം ആളിക്കത്തുന്നു ;പഞ്ചായത്ത് ഓഫീസ് താഴിട്ടു പൂട്ടി
പള്ളുരുത്തി: കടൽക്ഷോഭം രൂക്ഷമായ ചെല്ലാനത്ത് ജനങ്ങളുടെ പ്രതിഷേധം ആളിക്കത്തുന്നു. ഇന്ന് രാവിലെ തീരസംരക്ഷ സമിതിയുടെ നേതൃത്വത്തിൽ സംഘടിച്ചെത്തിയ ആളുകൾ പഞ്ചായത്ത് ഓഫീസ് താഴിട്ടുപൂട്ടി. പ്രതിഷേധക്കാർ പഞ്ചായത്ത് ഓഫീസിനു മുമ്പിൽ കുത്തിയിരിക്കുകയാണ്. കടൽകയറ്റം രൂക്ഷമായിട്ടും അതു തടയുന്നതിനായി പഞ്ചായത്ത് യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞു. കടൽക്ഷോഭം രൂക്ഷമായ പ്രദേശം സന്ദർശിക്കുവാൻ എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ എത്തിയില്ലെന്നും ആക്ഷേപമുണ്ട്. കാലവർഷം എത്തുന്നതിനു മുൻപേ പൂർത്തിയാക്കുമെന്ന് പറഞ്ഞ ജിയോ ട്യൂബ് നിർമാണം എങ്ങുമെത്തിയില്ല. കടലിനെ പ്രതിരോധിക്കുന്നതിനു സാധാരണ ചെയ്യാറുള്ള പ്രതിരോധ പ്രവർത്തനങ്ങളും പഞ്ചായത്ത് നടത്തിയിരുന്നില്ല. ഏതാനും ചാക്കുകളിൽ മണൽ നിറച്ചു നിരത്തിയെങ്കിലും അവയെല്ലാം ആദ്യ കടൽകയറ്റത്തിൽ ഒലിച്ചു പോയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഓഖി ചുഴലിക്കാറ്റിനു സമാനമായ രീതിയിലാണ് കടൽ കരയിലേക്ക് ഇരച്ചുകയറിയത്. മറുവക്കാട്, വേളാങ്കണ്ണി, ആലുങ്കൽ എന്നിവിടങ്ങളിലാണ് കയറ്റം രൂക്ഷമായി അനുഭവപ്പെട്ടത്. ഈ പ്രദേശത്ത് വെള്ളം റോഡിലേക്ക് വരെ ഒഴുകിയെത്തി.…
Read Moreഎടവനക്കാട്ടെ വീടുകളുടെ മതിലിൽ കണ്ട അടയാളങ്ങൾ; അന്വേഷിച്ച് ആളെ കണ്ടെത്തിയപ്പോൾ പ്രതി പറഞ്ഞതിങ്ങനെ…
ചെറായി: എടവനക്കാട് മേഖലയിലെ എട്ടോളം വീടുകളുടെ മതിലുകളിൽ കണ്ട പെയിന്റ് അടയാളം പാൽക്കാരൻ വീട് മാറിപ്പോകാതിരിക്കാൻ വരച്ചതെന്ന് ഞാറക്കൽ പോലീസ് അറിയിച്ചു. നേരത്തെ ഈ മേഖലയിൽ പാൽ വിതരണം നടത്തിയിരുന്നത് സ്വകാര്യ പാൽ ഡയറിയിലെ ജീവനക്കാരനായ തമിഴ് യുവാവായിരുന്നു. ഇയാളുടെ അഭാവത്തിൽ ഡയറി ഉടമ ഉത്തരേന്ത്യക്കാരനായ ഒരു യുവാവിനെ പാൽ വിതരണം ഏൽപ്പിച്ചു. എന്നാൽ പുതുതായി വന്നതിനാൽ ഇയാൾക്ക് വീടുകൾ തിരിച്ചറിയാതെ വന്നത് മൂലം പതിവുകാരല്ലാത്തവരുടെ വീടുകളിലും പാൽ വിതരണം നടത്തി. ഇതോടെ പാൽകിട്ടാതെ പതിവുകാർ പരാതിയുമായി രംഗത്തെത്തിയപ്പോഴാണ് പാൽ വാങ്ങുന്ന വീടുകളുടെ മതിലിൽ ചുവപ്പും കറുപ്പും പെയിന്റ് കൊണ്ട് അടയാളമിട്ടതത്രേ. എന്നാൽ ഇതറിയാതിരുന്ന വീട്ടുകാർ തങ്ങളുടെ മതിലിൽ ചുവപ്പ് പെയിന്റ് മാർക്ക് കണ്ട് അന്പരന്നു. പലവീടുകളുടെയും മതിലിൽ ഈ അടയാളം കണ്ടതോടെ നാട്ടുകാർ ആശങ്കാകുലരായി. വാച്ചാക്കൽ പടിഞ്ഞാറോട്ടുള്ള പോക്കറ്റ് റോഡിലും ഇവിടെ നിന്നും വലത്തോട്ടേക്കുള്ള രണ്ടാമത്തെ…
Read Moreസർക്കാരിന് തിരിച്ചടി; ഖാദർ കമ്മിറ്റി റിപ്പോർട്ട് ഹൈക്കോടതി സ്റ്റേ ചെയ്തു; ദേശീയ വിദ്യാഭ്യാസ നയത്തിന് വിരുദ്ധമാണെന്ന ഹർജിയിലാണ് നടപടി
കൊച്ചി: ഹയർസെക്കൻഡറി ഏകീകരണം ശിപാർശ ചെയ്യുന്ന ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കാനുള്ള സർക്കാർ നീക്കത്തിന് തിരിച്ചടി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലെ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. രണ്ടുമാസത്തേക്കാണ് സ്റ്റേ ചെയ്തുകൊണ്ടുള്ള കോടതിയുടെ നടപടി. ലയനം ദേശീയ വിദ്യാഭ്യാസ നയത്തിന് വിരുദ്ധമാണെന്നും ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ അധ്യാപകരുടെ അവകാശങ്ങള്‍ ഇല്ലാതാക്കുന്ന നടപടിയാണെന്നും ആരോപിച്ച് നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. യോഗ്യത ഇല്ലാത്തവർക്കു ഹയർ സെക്കൻഡറി സ്കൂളുകളിൽ പഠിപ്പിക്കാനും പ്രിൻസിപ്പലാകാനും അവസരമൊരുക്കുന്ന നടപടിക്കാണു ഖാദർ കമ്മിറ്റി റിപ്പോർട്ട് മനസിരുത്താതെ നടപ്പാക്കുന്നതിലൂടെ സർക്കാർ വഴിയൊരുക്കിയിരിക്കതെന്നാണ് ഹർജിക്കാർ വ്യക്തമാക്കുന്നത്. ഒന്നാം ക്ലാസ് മുതൽ 12-ാം ക്ലാസ് വരെ ഒരു ഡയറക്ടറേറ്റിനു കീഴിലാക്കണമെന്നാണ് കമ്മിറ്റിയുടെ ശിപാർശ. ഹൈസ്കൂൾ, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകൾ പൊതുവായ ഒരു പരീക്ഷാ കമ്മീഷണറുടെ കീഴിലാക്കാനുമായിരുന്നു തീരുമാനം.
Read Moreലഹരികള്‍ക്കിടയില്‍ അവന്റെ പേര് ടിക് ടോക്; അവിഹിതത്തിന് പോകുന്നവര്‍ക്കിടയില്‍ ഒരേയൊരു പേരെയുള്ളൂ ‘ലൗ ടാബ്’! രാസലഹരി മരുന്ന് പിടികൂടിയ സംഭവത്തില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍
കൊച്ചി: അന്താരാഷ്ട്ര വിപണിയിൽ ലക്ഷങ്ങൾ വിലവരുന്ന വീര്യംകൂടിയ രാസലഹരി മരുന്നുമായി യുവാവ് പിടിയിലായ സംഭവത്തിൽ തുടർ അന്വേഷണം നടത്താനൊരുങ്ങി പോലീസ്. എൽഎസ്ഡി സ്റ്റാന്പുകളും എക്സ്റ്റസി ഗുളികകളുമായി ആലപ്പുഴ തിരുവന്പാടി സ്വദേശി ബിനോ വർഗീസിനെ (31) ഷാഡോസംഘം പിടികൂടിയ സംഭവത്തിലാണു തുടർ അന്വേഷണം നടത്തുക. ടിക് ടോക്, ലൗ ടാബ് എന്നീ പേരുകളിൽ അറിയപ്പെടുന്ന എക്സ്റ്റസി ഗുളികകളാണ് ഇയാളിൽനിന്നു പിടികൂടിയത്. മധ്യകേരളത്തിൽ ആദ്യമായാണ് എക്സ്റ്റസി ഗുളികകൾ പിടികൂടുന്നത്. ആദ്യ മണിക്കൂറുകളിൽ ലൈംഗിക ഉത്തേജനം വർധിപ്പിക്കുന്നതിനാലാണ് ’ലൗ ടാബ്’ എന്ന പേര് വരാൻ കാരണം. ഇത്തരം 24 ഗുളികകളാണ് ബിനോയുടെ പക്കൽനിന്നു പിടികൂടിയത്. എൽഎസ്ഡി സ്റ്റാന്പ് ഒന്നിന് 6,000 രൂപ വിലയ്ക്കും എക്സ്റ്റസി ഗുളിക ഒന്നിന് 5,000 രൂപ വിലയ്ക്കുമാണ് ഇയാൾ വിറ്റിരുന്നത്. ഗോവ, ബംഗളൂരു എന്നിവിടങ്ങളിൽനിന്ന് കേരളത്തിലേക്കു മയക്കുമരുന്നു കടത്തുന്ന സംഘത്തിലെ കണ്ണിയാണ് ഇയാളെന്നു പോലീസ് പറഞ്ഞു. എൻജിനിയറിംഗ്…
Read More