കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പിൽ ഹൈബി ഈഡൻ വിജയിച്ചതോടെ എറണാകുളത്ത് ഉപതരെഞ്ഞെടുപ്പിനു കളമൊരുങ്ങി. ഇനി ആരാണ് സ്ഥാനാർഥിയെന്ന ചിന്തകളും ചർച്ചകളും ആരംഭിച്ചു കഴിഞ്ഞു. കോണ്‍ഗ്രസിൽ മികച്ച സ്ഥാനാർഥികൾ നിരവധിയാണ്. ഇതിനകം കഴിവുതെളിച്ച നേതാക്കളുടെ ഒരു പടതന്നെയുണ്ട് എറണാകുളത്ത്. ഗ്രൂപ്പ് സമവാക്യങ്ങളും സമുദായ സമവാക്യങ്ങളും കോണ്‍ഗ്രസിനുള്ളിൽ കത്തിക്കയറിയാൽ സ്ഥാനാർഥി പ്രഖ്യാപനം നീളാനുള്ളസാധ്യതയുണ്ട്. എന്നാൽ, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ശക്തമായ നിലപാട് ഇതിൽ നിർണായകമാകും. കോണ്‍ഗ്രസിന്റെ കുത്തക സീറ്റാണ് എറണാകുളം. ഹൈബിക്കു ഈ മണ്ഡലം മാത്രം നൽകിയിരിക്കുന്നതു 31,000 വോട്ടിന്റെ ഭൂരിപക്ഷമാണ്. അതു കൊണ്ടു തന്നെ ആരായിരിക്കും സ്ഥാനാർഥി. സ്ഥാനാർഥിമോഹികളിൽ പ്രമുഖരും ഉൾപ്പെടുന്നു. ലോക്സഭാ സീറ്റ് നഷ്ടപ്പെട്ട കെ.വി തോമസ് മുതൽ പുതുതലമുറയിലെ നേതാക്കൾ വരെ സീറ്റ് പിടിക്കാൻ ഇറങ്ങുമെന്നാണ് സൂചന. ആരായാലും ജയസാധ്യതയ്ക്കാവും മുൻഗണനയെന്നാണ് നേതൃത്വത്തിന്റെ നിലപാട്.യുഡിഎഫിന്റെ കുത്തക സീറ്റെന്നതു മാത്രമല്ല, ലോക്സഭാ തരെഞ്ഞെടുപ്പിൽ എറണാകുളം നിയമസഭാ മണ്ഡലത്തിൽ…
Read MoreCategory: Kochi
വീരേന്ദ്രകുമാർ സോഷ്യലിസ്റ്റ് ജനതാദളാകും; ഇനി സംസ്ഥാന രാഷ്ട്രീയം മാത്രം
ജോണ്സണ് വേങ്ങത്തടം കൊച്ചി: എം.പി. വീരേന്ദ്രകുമാർ ദേശീയ തലത്തിലുള്ള സഖ്യം ഉപേക്ഷിച്ചു സംസ്ഥാന പാർട്ടിയായി മാറാനുള്ള തീരുമാനത്തിലേക്ക്. ലോക് താന്ത്രിക ജനതാദൾ പാർട്ടിയെ പിരിച്ചുവിട്ടു പഴയ സോഷ്യലിസ്റ്റ് ജനതാദൾ പാർട്ടിയെ പുനഃസൃഷ്ടിക്കും. ലോക് താന്ത്രിക് ജനതാദൾ ദേശീയ അധ്യക്ഷൻ ശരത് യാദവ് ആർജെഡി പാർട്ടിയിൽ ചേർന്നു മത്സരിച്ചതോടെയാണ് വീരേന്ദ്രകുമാറിനു വിനയായത്. ഇതോടെ ദേശീയ പാർട്ടിയെ ആശ്രയിച്ചു സോഷ്യലിസറ്റ് ചിന്താഗതിയുള്ള ദേശീയപാർട്ടികളുടെ ഐക്യത്തിനു ശ്രമിച്ച വീരേന്ദ്രകുമാറിനു തിരിച്ചടിയാണ് ലഭിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പഴയ സോഷ്യലിസ്റ്റ് ജനതാദൾ പാർട്ടിയെ വീണ്ടും പുനഃ നാമകരണം ചെയ്തു കേരളത്തിൽ അവതരിപ്പിക്കാനാണ് തീരുമാനം. അടുത്തമാസം ആദ്യവാരം തന്നെ സംസ്ഥാന സമിതി ചേർന്നു പ്രഖ്യാപനം ഉണ്ടാകും. കർണാടകയിലെ ജനതാദൾ എസുമായി ബന്ധം സ്ഥാപിക്കാനുള്ള നീക്കം തുടക്കത്തിൽ തന്നെ ഉപേക്ഷിച്ചു. ദേശീയതലത്തിലോ മറ്റു സംസ്ഥാനങ്ങളിലെ സോഷ്യലിസ്റ്റ് പാർട്ടികളുമായി ബന്ധം വേണ്ടെന്നാണ് ഇപ്പോഴത്തെ തീരുമാനം. ഇതുമൂലം പാർട്ടിക്കു…
Read Moreരാഹുൽതരംഗം ആഞ്ഞടിച്ചപ്പോൾ കെട്ടിവച്ച പണം നഷ്ടപ്പെട്ട് തുഷാർ; ബിഡിജെഎസ് പ്രതിസന്ധിയിൽ
ജോണ്സണ് വേങ്ങത്തടം കൊച്ചി: രാഹുൽതരംഗം ആഞ്ഞടിച്ചപ്പോൾ ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാർ മങ്ങി പോയി. ഒരു ലക്ഷം വോട്ടു പോലും പിടിക്കാൻ കഴിയാതെ വെറും 78816 വോട്ടു മാത്രമാണ് ലഭിച്ചത്. 706367 വോട്ടാണ് രാഹുൽ ഗാന്ധി വയനാട്ടിൽ നിന്നും നേടിയത്. ഇതിൽ ഭൂരിപക്ഷമായി ലഭിച്ചത് 431770 വോട്ടാണ്. സംസ്ഥാന പ്രസിഡന്റ് മത്സരിച്ചിട്ടുപോലും ബിഡിജെഎസിനു കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. തൃശൂരിൽ മത്സരിക്കാൻ തീരുമാനിച്ചിരുന്ന തുഷാർ വയനാട് ചോദിച്ചു വാങ്ങുകയായിരുന്നു. ബിജെപി അഖിലേന്ത്യനേതൃത്വം ആവശ്യപ്പെട്ടതു പ്രകാരമാണ് മത്സരിച്ചതെന്നാണ് തുഷാർ അവകാശപ്പെട്ടിരുന്നത്. എന്നാൽ, ആലത്തൂരിലും മാവേലിക്കരയിലും നേടിയ വോട്ടുകൾ പോലും വാങ്ങാൻ തുഷാറിനു സാധിച്ചില്ല. ഇടുക്കിയിലെ ബിഡിജെഎസ് സ്ഥാനാർഥി വാങ്ങിയവോട്ടിനടുത്താണ് തുഷാറും വാങ്ങിയിരിക്കുന്നത്. വെറും 168 വോട്ട് മാത്രമാണ ഇടുക്കിയിലെ ബിഡിജഐസ് സ്ഥാനാർഥിയെക്കാൾ കൂടുതലുള്ളത്. മാവേലിക്കരയിൽ ഒരു ലക്ഷത്തിലധികം വോട്ടു നേടിയിട്ടുണ്ട്. ആലത്തൂരിൽ രമ്യ ഹരിദാസിന്റെ തരംഗത്തിലും 89,000 വോട്ടു…
Read Moreഇരുന്നൂറ് പേരിൽ നിന്ന് പിരിച്ച ഒരുകോടിയുമായി മുങ്ങിയ കരുവേലിമറ്റം ചിട്ടി തട്ടിപ്പു കേസിലെ പ്രതി മൂന്ന് വർഷത്തിനു ശേഷം പിടിയിൽ
ആലുവ: കോടിയുടെ ചിട്ടി തട്ടിപ്പ് നടത്തി ഒളിവിൽ കഴിഞ്ഞിരുന്ന മുഖ്യ പ്രതി ഒടുവിൽ റൂറൽ ജില്ലാ ക്രൈംബ്രാഞ്ചിന്റെ പിടിയിലായത് മൂന്ന് വർഷത്തിനുശേഷം. കരിവേലിമറ്റം ചിട്ടി തട്ടിപ്പ് കേസിലെ രണ്ടാം പ്രതി തമ്മനം മട്ടുമ്മൽ ജോർജാണ് (61) കഴിഞ്ഞ ദിവസം പിടിയിലായത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു. കരുവേലിമറ്റം ചിട്ടികന്പനിയുടെ കുന്നുകര ബ്രാഞ്ചിന്റെ മാനേജരായിരിക്കേ ഡയറക്ടർമാരോടൊപ്പം ചേർന്ന് 200 പേരിൽനിന്നു ഒരു കോടി രൂപ പിരിച്ചെടുത്തു മുങ്ങുകയായിരുന്നുവെന്നാണ് കേസ്. ഡയറക്ടർമാർ കേസിൽ നേരത്തെ പിടിയിലായിരുന്നു. ഇടപ്പള്ളി ഐശ്വര്യനഗറിലെ വീട്ടിൽനിന്നാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജവഹർ ജനാർദിന്റെ നേതൃത്വത്തിൽ പ്രതിയെ കസ്റ്റഡിയിലെടുത്തത്. എസ്ഐമാരായ ദീപക്, കുര്യാക്കോസ്, എഎസ്ഐ ജാഫർ, സിപിഒമാരായ പ്രസാദ്, സാബു, ശ്രീരാജ്, സുനിൽ, മനോജ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Read Moreഎടയാറിലെ 20 കിലോ സ്വർണക്കവർച്ച; മുൻ ജീവനക്കാരനായ മുഖ്യ പ്രതിക്കെതിരേ ലുക്കൗട്ട് സർക്കുലർ
ആലുവ: എടയാറിലെ ജലശുദ്ധീകരണശാലയായ സിജിആർ മെറ്റലോയ്സിലേക്ക് കൊണ്ടുവന്ന 20 കിലോ സ്വർണഉരുപ്പടികൾ കവർന്ന സംഭവത്തിലെ പ്രതികൾ ഇതേ സ്ഥാപനത്തിലെ മുൻ ജീവനക്കാർ. മാസങ്ങൾക്ക് മുന്‍പേ ഗൂഢാലോചന നടന്നതും ഇതേകന്പനിയിൽ വച്ചുതന്നെ. കേസിൽ കസ്റ്റഡിയിലായ കന്പനിയിലെ മുൻ ജീവനക്കാരൻ ഇടുക്കി മുരിക്കാശേരി സ്വദേശി ബിബിൻ ജോർജിനെ ചോദ്യം ചെയ്തതിൽ നിന്നു കവർച്ച സംഘത്തെക്കുറിച്ചുള്ള വ്യക്തമായ സൂചനകൾ പ്രത്യേക അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇയാളുടെ മൊഴി പ്രകാരം കേസിലെ മുഖ്യ പ്രതിയെന്ന് കരുതുന്ന കന്പനിയിലെ മുൻ ഡ്രൈവർ ഇടുക്കി സ്വദേശി സതീഷ് സെബാസ്റ്റ്യനെതിരേ പോലീസ് ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചു. അറസ്റ്റിലായ ബിബിനെ ഗൂഡാലോചന കുറ്റം ചുമത്തി ഇന്ന് കോടതിയിൽ ഹാജരാക്കും. കഴിഞ്ഞ ഒൻപതിനു രാത്രി പത്തോടെ എടയാറിലായിരുന്നു സംഭവം. എറണാകുളത്തെ സ്ഥാപനത്തിൽനിന്നും കാറിൽ കൊണ്ടുവന്ന സ്വർണമാണ് ശുദ്ധീകരണശാലയ്ക്ക് മുൻവശം ബൈക്കിലെത്തിയ രണ്ടംഗസംഘം ചില്ല് തകർത്ത് കവർന്നത്. ആറു കോടി വിലമതിക്കുന്ന 20…
Read Moreപാർട്ടിയുടെ സംഘടനാ തലത്തിൽ പാളിച്ച; തെരഞ്ഞെടുപ്പ് തോൽവിയിൽ കോണ്‍ഗ്രസ് നേതൃത്വത്തെ വിമർശിച്ച് കെ.വി. തോമസ്
കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിലെ തോൽവിയിൽ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ വിമർശനവുമായി മുൻ എംപി കെ.വി. തോമസ്. വിവിധ സംസ്ഥാനങ്ങളിൽ മികച്ച സഖ്യങ്ങളുണ്ടാക്കാൻ കോണ്‍ഗ്രസിനു കഴിയാതിരുന്നതാണ് പരാജയത്തിനു കാരണമായതെന്ന് തോമസ് വിലയിരുത്തി. പാർട്ടിയുടെ സംഘടനാ തലത്തിൽ പാളിച്ചകളുണ്ടായിരുന്നെന്നും ഇത് പരിശോധിക്കണമെന്നും തോമസ് ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കും എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കും ജനപിന്തുണ ലഭിച്ചെങ്കിലും വോട്ടാക്കി മാറ്റാനായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ലോക്സഭാ തെരഞ്ഞെടുപ്പിൽ എറണാകുളത്തു സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടർന്ന് കെ.വി. തോമസ് പരാതിയുമായി രംഗത്തെത്തിയിരുന്നു. തനിക്ക് മാന്യമായി പിൻമാറാൻ പോലും അവസരം നൽകിയില്ലെന്നായിരുന്നു പരാതി. സീറ്റില്ലെന്ന് നേരത്തെ സൂചന ലഭിച്ചിരുന്നുവെങ്കിൽ സ്വയം പിൻമാറിയേനെ എന്നും അദ്ദേഹം പറഞ്ഞു.
Read Moreകടലിലെ മത്സ്യശോഷണം! വൈപ്പിന്‍ മേഖലയില്‍ മാന്ദ്യം; വേനല്‍ മഴ ചതിച്ചണ് കാരണമെന്ന് ഒരു വിഭാഗം; അശാസ്ത്രീയമായ മത്സ്യബന്ധന രീതിയാണ് കാരണമെന്ന് മറ്റൊരു വിഭാഗം
വൈപ്പിൻ: കടലിലെ മത്സ്യസന്പത്ത് കുറഞ്ഞത് വൈപ്പിനിലെ മത്സ്യമേഖലയിലും അനുബന്ധമേഖലയിലും കടുത്ത ആശങ്കയ്ക്ക് ഇടയാക്കുന്നു. ദ്വീപിലെ പ്രധാന സാന്പത്തിക സ്രോതസായിരുന്ന മത്സ്യമേഖലയിൽ മാന്ദ്യം അനുഭവപ്പെട്ടതിന്റെ പ്രത്യാഘാതങ്ങൾ വ്യാപാരസ്ഥാപനങ്ങളിലും മറ്റ് മേഖലകളിലും പ്രതിഫലിച്ചു തുടങ്ങിയിട്ടുണ്ട്. മൂന്നര ലക്ഷത്തോളം ജനസംഖ്യയുള്ള വൈപ്പിനിൽ പകുതിയോളം ആളുകൾ മത്സ്യമേഖലയിലും അനുബന്ധമേഖകളിലുമായി ബന്ധപ്പെട്ട് ഉപജീവനം കഴിക്കുന്നവരായതിനാലാണ് പ്രത്യാഘാതങ്ങൾ പെട്ടെന്ന് പ്രതിഫലിക്കുന്നത്. കഴിഞ്ഞ വർഷം ഇതേ നാളുകളിൽ കരിക്കാടി ചെമ്മീനും തളയൻ, അയ്ല, ഉടുപ്പൂരി തുടങ്ങിയ തരം മത്സ്യങ്ങളും വൻതോതിൽ ലഭിച്ചിരുന്നു. എന്നാൽ ഈ വർഷം ഇതെല്ലാം ഓർമകൾ മാത്രമായി അവശേഷിക്കുകയാണെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. അതേസമയം കടലിലെ മത്സ്യശോഷണത്തിനു കാരണമായി പല അഭിപ്രായങ്ങളാണ് മത്സ്യമേഖലയിൽ നിന്നുയരുന്നത്. വേനൽ മഴ ചതിച്ചതാണ് മത്സ്യശോഷണത്തിനു കാരണമെന്ന് ഒരു വിഭാഗം പറയുന്പോൾ അശാസ്ത്രീയമായ മത്സ്യബന്ധന രീതിയാണ് കാരണമെന്ന് പരന്പരാഗത മത്സ്യമേഖലയലുള്ള മറ്റൊരു വിഭാഗം ചൂണ്ടിക്കാണിക്കുന്നു. സാധാരണ ഏപ്രിൽ അവസാനത്തോടുകൂടി ആരംഭിക്കുന്ന വേനൽമഴ…
Read Moreമോഹൻലാലിന്റെ നടനവിസ്മയ ഭാവങ്ങൾ കാൻവാസിലാക്കി ഡോ. നിഖിൽ വർണ
കൊച്ചി: മഞ്ഞിൽ വിരിഞ്ഞ പൂക്കൾ മുതൽ ലൂസിഫർ വരെ മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന്റെ ഭാവപ്പകർച്ചകൾ നിറഞ്ഞ കാൻവാസുകൾ. രൗദ്രവും ശാന്തവും പൗരുഷവുമൊക്കെ നിറഞ്ഞതാണ് അവയിലൊരോന്നും. എറണാകുളം ദർബാർ ഹാൾ ആർട്ട് ഗാലറിയുടെ ഉൾച്ചുവരുകളിൽ മോഹൻലാൽ ചിത്രങ്ങളുടെ കാൻവാസൊരുക്കിയിരിക്കുകയാണു ചിത്രകാരനായ തൃശൂർ സ്വദേശി ഡോ. നിഖിൽ വർണ. തുടക്കം മുതൽ ഒടുക്കംവരെ ഒന്നു കണ്ണോടിച്ചാൽ കാണാം മോഹൻലാലിന്റെ സിനിമാ ജീവിതകഥകൾ. മോഹൻലാൽ അനശ്വരമാക്കിയ 333 ചിത്രങ്ങളിലെ വ്യത്യസ്ത മുഖഭാവങ്ങളാണ് അതിഭാവുകത്വങ്ങളില്ലാതെ നിഖിൽ കാൻവാസിലേക്ക് പകർത്തിയിരിക്കുന്നത്. രാജാവിന്റെ മകനിലെ വിൻസെന്റ് ഗോമസും ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റിലെ ഗൂർഖ രാംസിംഗും നാടോടിക്കാറ്റിലെ അറബി വേഷവും ലൂസിഫറിലെ സ്റ്റീഫൻ നെടുന്പുള്ളിയുമൊക്കെ ഒന്നിനൊന്ന് മികച്ചുനിൽക്കുന്നു. നൂൽചാക്ക് കാൻവാസാക്കിയും മൈലാഞ്ചിയില അരച്ച് മഷിയാക്കിയും മുളങ്കന്പുകൾ ഫ്രെയിമാക്കിയുമാണ് ഓരോ ചിത്രങ്ങളും. മൂന്നു മാസം നീണ്ട പരിശ്രമത്തിലൊടുവിലാണ് ഓരോ ചിത്രങ്ങളും പിറവിയെടുത്തതെന്നു നിഖിൽ പറയുന്നു. അവിചാരിതമായാണെങ്കിലും മോഹൻലാലിന്റെ 59-ാം…
Read Moreകാല്‍നടയാത്രക്കാരിയുടെ മരണം: പിക്കപ്പ് വാന്‍ ഡ്രൈവര്‍ അറസ്റ്റില്‍; കൊലപാതകശ്രമമാണെന്ന് സോഷ്യല്‍മീഡിയ; ഡ്രൈവര്‍ ഉറങ്ങിപ്പോയതാണെന്ന് പോലീസ്
കരുമാലൂർ: ആലുവ-പറവൂര്‍ റോഡില്‍ ആനച്ചാൽ പമ്പിനു സമീപത്തുണ്ടായ വാഹനാപകടത്തില്‍ കാല്‍നടയാത്രക്കാരി മനക്കപ്പടി സ്വദേശിനി ജസീന്ത ഗോപിനാഥ് (58) മരിച്ച സംഭവത്തിൽ പിക്കപ്പ് വാന്‍ ഡ്രൈവര്‍ പാറശാല മണലിവില്ലയില്‍ ഷാരോണിനെ (26) ആലുവ വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. പമ്പിനു സമീപത്തുള്ള റോഡരികിലൂടെ നടന്നുപോകുമ്പോള്‍ ആലുവയിൽനിന്നു പറവൂർക്കു പോകുന്ന പിക്കപ്പ് വാൻ ജസീന്തയെ പുറകില്നിന്നിടിച്ചു തെറിപ്പിക്കുകയായിരുന്നു. നാട്ടുകാര്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇവരുടെ ജീവൻ രക്ഷിക്കാനായില്ല. വീട്ടമ്മയെ ഇടിച്ചിട്ട പിക്കപ്പ് വാന്‍ നിര്‍ത്താതെ പോകുകയായിരുന്നു. ആനച്ചാൽ മനയ്ക്കപ്പടിയില്‍ പുതുതായി തുടങ്ങിയ പെട്രോള്‍ പമ്പിന്റെ സിസിടിവി കാമറയില്‍ അപകടത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. ഇതടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണു പിക്കപ്പ് വാന്‍ ഡ്രൈവറെ ആലുവ വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നു പോലീസ് പറഞ്ഞു. സംഭവം അപകടമല്ലെന്നും കൊലപാതകശ്രമമാണു നടന്നതെന്നുമുള്ള രീതിയില്‍ സാമൂഹമാധ്യമങ്ങളില്‍ സിസിടിവി ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. റോഡ് മറികടക്കാനായി…
Read Moreതെരഞ്ഞെടുപ്പു കഴിഞ്ഞു, ഇന്ധനവില വര്‍ധിച്ചു! രണ്ടുദിവസത്തിനിടെമാത്രം പെട്രോള്‍ വിലയില്‍ 14 മുതല്‍ 17 പൈസയുടെയും ഡീസലിന് 24 മുതല്‍ 30 പൈസയുടെയും വര്‍ധനവ്
കൊച്ചി: തെരഞ്ഞെടുപ്പു കഴിഞ്ഞതോടെ രാജ്യത്ത് ഇന്ധനവിലയിൽ വർധന. രണ്ടുദിവസത്തിനിടെമാത്രം പെട്രോൾ വിലയിൽ 14 മുതൽ 17 പൈസയുടെയും ഡീസലിന് 24 മുതൽ 30 പൈസയുടെയും വർധനവാണു രേഖപ്പെടുത്തിയത്. കൊച്ചിയിൽ പെട്രോളിന് 73.04 രൂപയും ഡീസലിന് 69.67 രൂപയുമാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് പെട്രോളിന് 74.37 രൂപയും ഡീസലിന് 71.11 രൂപയുമായപ്പോൾ കോഴിക്കോട് പെട്രോൾ വില 73.31 രൂപയും ഡീസലിന് 70.13 രൂപയുമാണ്. ഇന്ധനവിലയിൽ ഇന്ന് വർധനവ് രേഖപ്പെടുത്തിയിട്ടില്ല. രാജ്യത്ത് അവസാനഘട്ട വോട്ടെടുപ്പും അവസാനിച്ച കഴിഞ്ഞ ഞായറാഴ്ചത്തെ വിലയിൽനിന്നുമാണ് രണ്ടുദിവസത്തിനിടെ ഇന്ധന വില വർധിച്ചത്. കഴിഞ്ഞ ഞായറാഴ്ച ഡൽഹിയിൽ പെട്രോൾ വില 71.03 രൂപയായിരുന്നെങ്കിൽ ഇന്നത്തെ വില 71.17 രൂപയാണ്. ഡീസൽ വിലയാകട്ടെ 65.96 രൂപയിൽനിന്നും 66.20 രൂപയായി. കൊൽക്കത്തയിൽ ഡീസൽ വില 67.71 രൂപയിൽനിന്നും 67.96 രൂപയായപ്പോൾ പെട്രോൾ വില 73.11 രൂപയിൽനിന്നും 73.24 രൂപയായി ഉയർന്നു.…
Read More