അടിമാലി: നുഴഞ്ഞുകയറ്റക്കാരെ തടയാൻ ആദിലിന്റെ ഡ്രോണ്‍ തയാർ. അതിർത്തിയിലെ ഭീകരരുടെ നുഴഞ്ഞുകയറ്റം തടയാൻ വരെ തന്റെ ഡ്രോൺ ഉപയോഗിക്കാമെന്ന് ഈ എൻജിനിയറിംഗ് വിദ്യാർഥി പറയുന്നു. മൂന്നു കിലോമീറ്റർ ഉയരത്തിൽനിന്ന് അതിർത്തിക്കപ്പുറമുള്ള ഭീകരരുടെ നുഴഞ്ഞുകയറ്റം തിരിച്ചറിഞ്ഞു നിർദേശം ലഭിക്കുന്ന മുറയ്ക്കു വെടിവയ്പിലൂടെ നുഴഞ്ഞുകയറ്റം നീക്കം തടയാമെന്നാണ് ബൈസണ്‍വാലി സ്വദേശിയും തമിഴ്നാട്ടിലെ അക്ഷയ എൻജിനിയറിംഗ് കോളജിലെ രണ്ടാം വർഷ എൻജിനിയറിംഗ് വിദ്യാർഥിയുമായ ആദിൽ പറയുന്നത്. നൂതന കണ്ടുപിടിത്തങ്ങളുമായി ശാസ്ത്രലോകത്തു ശ്രദ്ധേയനാകുകയാണ് ഹൈറേഞ്ചിൽനിന്നുള്ള ശാസ്ത്രപ്രതിഭ. സ്വന്തമായി റോബോട്ട് നിർമിച്ചതിനു പിന്നാലെ അതിർത്തിയിൽ ശത്രുപാളയത്തെ തകർക്കാൻ കെല്പുള്ള ഡ്രോണ്‍ നിർമിച്ചാണ് ആദിൽ ശ്രദ്ധേയനാകുന്നത്. ബൈസണ്‍വാലി കണ്ടംകുളത്ത് സന്തോഷിന്റെയും മിനിയുടെയും ഇളയ മകനാണ് ആദിൽ. മനുഷ്യനുമായി ഇടപഴകുംവിധം 2018ൽ ആദിൽ നിർമിച്ച റോബോട്ടായിരുന്നു ഈ പത്തൊന്പതുകാരന്റെ കണ്ടുപിടിത്തത്തിൽ ആദ്യത്തേത്. ഇന്ത്യൻ ഇന്റർനാഷണൽ സയൻസ് ഫെസ്റ്റിൽ ഇതിന് ബെസ്റ്റ് ഇന്നോവേഷൻ അവാർഡും ലഭിച്ചു. അടുത്തയിടെ ഡ്രോണ്‍…
Read MoreCategory: Kochi
ചുട്ടുപെള്ളിയ കൊച്ചിക്ക് ആശ്വാസമേകി പുലർച്ചെ വേനൽ മഴ പെയ്തിറങ്ങി; മഴമേഘത്താൽ അന്തരീക്ഷം മൂടിക്കെട്ടിയ നിലയിൽ
കൊച്ചി: വെന്തുരുകുന്ന ചൂടിന് ആശ്വാസമേകി കൊച്ചി നഗരത്തിലും സമീപപ്രദേശങ്ങളിലും മഴ പെയ്തു. ഇന്നു പുലർച്ചെ രണ്ടരയോടെയായിരുന്നു മഴ പെയ്തത്. ഏതാനും ദിവസങ്ങളായി അനുഭവപ്പെടുന്ന കൊടുംചൂടിന് ശമനമേകാൻ മഴ പെയ്തതു സഹായിച്ചിട്ടുണ്ട്. പുലർച്ചെ റെയിൽവേ സ്റ്റേഷനുകളിലും കെഎസ്ആർടിസി സ്റ്റാൻഡിലും വന്നിറങ്ങിയവർ നനഞ്ഞുകൊണ്ടാണ് മഴയെ സ്വീകരിച്ചത്. കനത്ത ചൂടിൽ വലയുന്നതിനിടെ മഴ പെയ്തത ആശ്വാസകരമായെന്നാണ് ഇവർ പറയുന്നു. അതേസമയം, ഇന്ന് രാവിലെ മുതൽ അന്തരീക്ഷം മൂടിക്കെട്ടിയ നിലയിൽ അനുഭവപ്പെടുന്നത് വരും ദിവസങ്ങളിൽ മഴ പെയ്യുമെന്ന സൂചന നൽകുന്നതായും ഇവർ പറയുന്നു. സംസ്ഥാനത്ത് കൊടും ചൂട് അനുഭവപ്പെടുന്ന ജില്ലകളിൽ ഒന്നാണ് എറണാകുളം. പല ഭാഗങ്ങളിലും കുടിവെള്ളം പോലും കിട്ടാക്കനിയായി മാറിയിരിക്കുകയാണ്.
Read Moreസൂര്യാഘാത മുന്നറിയിപ്പ് അവഗണിച്ചു ; ലേബർ ഓഫീസർ ഇടപെട്ട് നിർമാണം നിർത്തിച്ചു
കാലടി: കാലടി ടൗണിൽ നടക്കുന്ന ശ്രീ ശങ്കര വാക്ക് വേ നിർമാണത്തിന്റെ ഭാഗമായി പൊള്ളുന്ന ചൂടിനെ അവഗണിച്ച് നട്ടുച്ചയ്ക്ക് പണിയെടുത്ത തൊഴിലാളികൾക്ക് ആശ്വാസമായി ലേബർ വകുപ്പിന്റെ ഇടപെടൽ. ദിനംപ്രതി നിരവധി പേർക്ക് കാലടി മേഖലയിൽ സൂര്യാതപമേൽക്കുന്നതായി റിപ്പോർട്ടുണ്ട്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടിനാണ് ജില്ലാ ലേബർ ഓഫീസറുടെ നിർദേശപ്രകാരം ലേബർ ഓഫീസർ ഷാജനും, കെ.എ. ജയപ്രകാശനും ഉൾപ്പെടുന്ന സംഘം പരിശോധനയ്ക്കെത്തിയത്. ഈ സമയം കാലടി പോലീസ് സ്റ്റേഷനു സമീപം ശൃംഗേരി മഠം റോഡിൽ ഇതര സംസ്ഥാനക്കാരായ തൊഴിലാളികൾ പണിയെടുക്കുന്നത് ഇവരുടെ ശ്രദ്ധയിൽപ്പെട്ടു. ഉടനെ ബന്ധപ്പെട്ട കരാറുകാരെ വിളിച്ചുവരുത്തി പണികൾ നിർത്തിവയ്ക്കാനും രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് മൂന്നു വരെയുള്ള സമയങ്ങളിൽ വെയിലത്തുള്ള പുറംജോലികൾ തൊഴിലാളികളെക്കൊണ്ട് ചെയ്യിപ്പിക്കരുതെന്ന് കർശന നിർദേശവും നൽകി. നിരവധി തവണ ഇതുമായി ബന്ധപ്പെട്ട് ലേബർ ഓഫീസർക്കും ആരോഗ്യവകുപ്പിനും പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കരാറുകാരന് ബന്ധപ്പെട്ട വകുപ്പിൽനിന്നും…
Read Moreവയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്ന് എൻസിപി
കൊച്ചി: രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതു തെറ്റായ സന്ദേശം നൽകുമെന്ന് എൻസിപി ദേശീയ നേതൃത്വം കോണ്‍ഗ്രസിനെ അറിയിച്ചതായി സംസ്ഥാന പ്രസിഡന്റ് തോമസ് ചാണ്ടി. രാജ്യത്തെ പ്രധാന രാഷ്ട്രീയ ശത്രു ബിജെപിയാണ്. അവർക്കെതിരേ രൂപപ്പെടുന്ന മതേതര സഖ്യത്തിന്റെ ഭാഗമായി പ്രവർത്തിക്കേണ്ട ഇടതുപക്ഷത്തിനെതിരേ മത്സരിക്കുന്നതിൽനിന്നു രാഹുൽ പിൻമാറണമെന്നു ദേശീയ അധ്യക്ഷൻ ശരത് പവാർ കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടെന്നും തോമസ് ചാണ്ടി പറഞ്ഞു. കൊച്ചിയിൽ എൻസിപിയുടെ സംസ്ഥാന നേതൃയോഗത്തിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ സംസ്ഥാനത്ത് എൽഡിഎഫിന് അനുകൂലമായ സാഹചര്യമാണുള്ളത്. തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിൽ ഒരു നിരാശയുമില്ല. സിപിഐ സ്ഥാനാർഥികൾക്കു വേണ്ടി എൻസിപി പ്രവർത്തകർ രംഗത്തിറങ്ങുന്നില്ലെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും തോമസ് ചാണ്ടി പറഞ്ഞു. ലക്ഷദ്വീപിൽ എൻസിപി കോണ്‍ഗ്രസിനെതിരേ മത്സരിക്കുന്നത് അവിടെ ബിജെപി ദുർബലമായതുകൊണ്ടണെന്നും മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു.
Read Moreഹൈബിക്കെതിരായ പീഡന പരാതി; അമിക്കസ്ക്യൂറിയെ നിയമിച്ചു
കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിൽ എറണാകുളം മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥിയും എംഎൽഎയുമായ ഹൈബി ഈഡന് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ അന്വേഷണം നടത്താന്‍ അമിക്കസ് ക്യൂറിയെ നിയമിച്ചു. ഹൈക്കോടതിയാണ് അമിക്കസ് ക്യൂറിയെ നിയമിച്ചത്. അഭിഭാഷക മിത സുധീന്ദ്രനാണ് അമിക്കസ് ക്യൂറി. ഹൈബിക്കെതിരായ പരാതിയില്‍ അന്വേഷണം ത്വരിതപ്പെടുത്തണമെന്നാവശ്യപ്പെട്ട് പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഹര്‍ജിയിലെ ആരോപണങ്ങളും കേസിലെ സാഹചര്യങ്ങളും കണക്കിലെടുക്കുമ്പോള്‍ അമിക്കസ് ക്യൂറിയുടെ സേവനം ആവശ്യമുണ്ടന്നു കണ്ടാണ് കോട തിയുടെ ഉത്തരവ്. 2011 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ടീം സോളാര്‍ കമ്പനിയുടെ ചുമതലയിലിരിക്കെ പച്ചാളം സൗന്ദര്യവത്ക്കരണ പദ്ധതിയുടെ ഭാഗമായി ഹൈബി ഈഡന് ഹോസ്റ്റലില്‍ വിളിച്ചു വരുത്തി പീഡിപ്പിച്ചെന്നാണ് യുവതി പരാതിയില്‍ പറയുന്നത്.
Read Moreഭാര്യയുടെ കിടപ്പറരംഗങ്ങൾ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ; പോലീസ് ചോദ്യം ചെയ്യലിൽ യുവാവ് പറഞ്ഞ കാരണം ഇങ്ങനെ…
വൈപ്പിൻ: ഭാര്യയുമൊത്തുള്ള കിടപ്പറരംഗങ്ങൾ മൊബൈൽ കാമറയിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തുവെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. വൈപ്പിനിൽ മാലിപ്പുറത്ത് വാടകയ്ക്ക് താമസിക്കുന്ന ആലുവ എൻഎഡി സ്വദേശിയാണ് അറസ്റ്റിലായത്. ഭാര്യയുടെ പരാതിയിലാണ് അറസ്റ്റ്. എട്ടുവർഷം മുന്‍പ് വിവാഹിതരായ ഇവർ ഏറെനാളുകളായി അകന്നു കഴിയുകയായിരുന്നു. ഇതിനിടെ കുട്ടിക്ക് അസുഖമാണെന്നു പറഞ്ഞു മാലിപ്പുറത്തുള്ള വാടകവീട്ടിൽ ഭാര്യയെ വിളിച്ചുവരുത്തിയാണു പ്രതി രംഗങ്ങൾ പകർത്തിയതെന്നു പോലീസ് പറഞ്ഞു. ഭാര്യയോടുള്ള വൈരാഗ്യം തീർക്കാനാണ് ഇങ്ങിനെ ചെയ്തതെന്നാണു പ്രതിയുടെ മൊഴി. ഞാറക്കൽ സിഐ സജിൻ ശശി, എസ്ഐ സംഗീത് ജോബ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ ഞാറക്കൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
Read Moreഎൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ കയറി സെക്രട്ടറിയെ മർദിച്ചതായി പരാതി
പിറവം: എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ കയറി ഓഫീസ് സെക്രട്ടറിയെ ഒരു സംഘം യുവാക്കൾ മർദിച്ചു. ഡിവൈഎഫ്ഐ മേഖല സെക്രട്ടറികൂടിയായ നിതിൻ രാജിനാണ് മർദനമേറ്റത്. ഇന്നലെ പകൽ നടന്ന സംഭവവുമായി ബന്ധപ്പെട്ട് രാത്രിയിൽ വീണ്ടും സംഘർഷാവസ്ഥയുണ്ടായി. പിഒ ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന ഒരു സ്ഥാപനം കേന്ദ്രീകരിച്ച് ഒരു സംഘമാളുകൾ തന്പടിക്കുന്നത് പതിവാണന്ന് സിപിഎം ആരോപിക്കുന്നു. ഇവരാണ് ഓഫീസ് സെക്രട്ടറിയെ മർദിച്ചതെന്നും പറയുന്നു. ഇതിനൊപ്പം ചില എഐവൈഎഫ് പ്രവർത്തകരും ഉൾപ്പെട്ടിട്ടുള്ളതായി ആരോപണമുയർന്നിട്ടുണ്ട്. ഇന്നലെ രാത്രിയിൽ ഓഫീസ് സെക്രട്ടറിയെ മർദിച്ചത് സംബന്ധിച്ച് അന്വേഷിക്കുന്നതിന് സിപിഎം നേതാക്കൾ ഇവിടെയെത്തിയിരുന്നു. വീണ്ടും വാക്കുതർക്കമുണ്ടായതിനേത്തുടർന്നാണ് സംഘർഷാവസ്ഥയുണ്ടായത്. ഇവിടെയുണ്ടായിരുന്ന സിഐടിയുക്കാരുമായി ബഹളമുണ്ടാവുകയും ചെയ്തു. ഇതിനിടെ സ്ഥാപന ഉടമയായ തൊടുപുഴ സ്വദേശിയും അവിടുത്തെ യൂത്ത് കോണ്‍ഗ്രസ് നേതാവുമായ എബിക്ക് പരിക്കേറ്റതായി പറയുന്നു. എബി പിറവം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. പിറവത്തെ മയക്കുമരുന്നു വ്യാപാരവുമായി പുറത്തുനിന്നും ഇവിടെയെത്തുന്ന ചില…
Read Moreബിനാലെയില്ലാത്ത കേരളത്തെക്കുറിച്ച് ചിന്തിക്കാൻ സാധിക്കില്ലെന്ന് അടൂർ ഗോപാലകൃഷ്ണൻ
കൊച്ചി: സാധാരണക്കാരിൽപോലും ബിനാലെയുടെ സ്വാധീനം ഇറങ്ങിച്ചെന്നതായി കാണാമെന്ന് വിഖ്യാത ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ. കൊച്ചി-മുസിരിസ് ബിനാലെ നാലാം ലക്കത്തിന്റെ ഒൗപചാരിക സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ബിനാലെയുടെ വലിയ സ്വാധീനം കുട്ടികളിൽ കാണാൻ സാധിക്കുന്നു. വിദ്യാർഥികളും അധ്യാപകരും ബിനാലെയിലെ സ്ഥിരം കാഴ്ചയാണ്. കലയെക്കുറിച്ചുള്ള മലയാളിയുടെ ധാരണകളെ മാറ്റാൻ ബിനാലെയ്ക്കു സാധിച്ചു. ബിനാലെയില്ലാത്ത കേരളത്തെക്കുറിച്ച് ചിന്തിക്കാൻ സാധിക്കില്ല. ലോകത്തെ തന്നെ പ്രധാനപ്പെട്ട ബിനാലെകളിലൊന്നായി കൊച്ചി മാറിക്കഴിഞ്ഞുവെന്നും അടൂർ പറഞ്ഞു. അടുത്ത തവണ മുതൽ കൊച്ചി മുസിരിസ് ബിനാലെയുടെ ദൈർഘ്യം 108 ദിവസത്തിൽ നിന്നും 120 ദിവസമാക്കുമെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി പറഞ്ഞു. സമാപന സമ്മേളനത്തിൽ സ്വാഗതം പറയുകയായിരുന്നു അദ്ദേഹം. 2020 ലെ ബിനാലെ അഞ്ചാം ലക്കത്തിലെ ക്യൂറേറ്ററെ മേയ് രണ്ടാം വാരം പ്രഖ്യാപിക്കും. 6.2 ലക്ഷം പേർ ബിനാലെ സന്ദർശിച്ചതായും ബോസ് പറഞ്ഞു. പ്രളയത്തിന്റെ…
Read Moreവൈപ്പിനിലെ കുടിവെള്ളക്ഷാമം; വെള്ളം ഊറ്റുന്നത് പരിശോധിക്കാൻആന്റി തെഫ്റ്റ് സ്ക്വാഡ് ഇറങ്ങും
വൈപ്പിൻ: വൈപ്പിൻകരയിലെ തെക്കൻ പഞ്ചായത്തുകളായ എളങ്കുന്നപ്പുഴ, ഞാറക്കൽ മേഖലകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനുള്ള ശാശ്വത നടപടികൾ സ്വീകരിക്കാനായി എറണാകുളത്ത് വാട്ടർ അഥോറിറ്റി സൂപ്രണ്ടിംഗ് എൻജിനീയറുടെ ഓഫീസിൽ ഇന്ന് യോഗം ചേരും. ഹഡ്കോ പദ്ധതിയുമായി ബന്ധപ്പെട്ട വൈപ്പിനിലെ കുടിവെള്ള വിതരണത്തിന്റെ ചുമതലയുള്ള എല്ലാ വാട്ടർ അഥോറിറ്റി ഉദ്യോഗസ്ഥരും യോഗത്തിൽ സംബന്ധിക്കണമെന്ന് ചീഫ് എൻജിനീയർ നിർദേശം നൽകിയിട്ടുണ്ട്. വടുതലയിൽനിന്നും പുതുവൈപ്പിലേക്ക് പന്പ് ചെയ്യുന്ന വെള്ളത്തിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ടെന്നും പാതിവഴിയിൽ വൈപ്പിനിലേക്കുള്ള വെള്ളം ഊറ്റുന്നുണ്ടെന്നും ഇന്നലെ എളങ്കുന്നപ്പുഴ പഞ്ചായത്തംഗങ്ങൾ സൂപ്രണ്ടിംഗ് എൻജിനീയറുടെ ഓഫീസ് ഉപരോധിച്ചപ്പോൾ ആരോപണമുന്നയിച്ചിരുന്നു. ഇത് പരിഹരിക്കാനായി വൈപ്പിൻ ഹഡ്കോ ഫീഡറിൽ നിന്നും കുടിവെള്ളം ചോർത്തൽ പരിശോധിക്കാൻ ആന്റി തെഫ്റ്റ് സ്ക്വാഡിനെ പരിശോധനയ്ക്കിറക്കാമെന്നും ചീഫ് എൻജിനീയർ ഉറപ്പ് നൽകിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഉണ്ണികൃഷ്ണൻ, വൈസ് പ്രസിഡന്റ് റസിയാ ജമാൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ആർ.സി. റോസിലിൻ, കെ.എസ്. രാധാകൃഷ്ണൻ, മാത്യു…
Read Moreഎംഎൽഎമാർ മത്സരിക്കുന്നതിൽ അപാകതയില്ല; എറണാകുളം സ്വദേശി നൽകിയ ഹർജിയിൽ ഹൈക്കോടതിയുടെ നിരീക്ഷണം ഇങ്ങനെ…
കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിൽ എംഎൽഎമാർ മത്സരിക്കുന്നതിൽ നിയമപരമായി അപാകതയില്ലെന്നും ഇവർ ജയിച്ചാലുണ്ടാകുന്ന ഉപതെരഞ്ഞെടുപ്പിന്റെ ചെലവ് വഹിക്കാൻ ഇവരോടു നിർദേശിക്കാനാവില്ലെന്നും ഹൈക്കോടതി. ഒരു സാമാജികൻ മരിച്ചാലും അവിശ്വാസ പ്രമേയത്തിലൂടെ ഒരു സർക്കാർ വീണാലും തെരഞ്ഞെടുപ്പു വേണ്ടിവരും. ഇത്തരം ഘട്ടങ്ങളിലൊക്കെ ചെലവ് ആരു വഹിക്കണമെന്നു പറയാനാവുമോ എന്നു ഡിവിഷൻ ബെഞ്ച് വാക്കാൽ ചോദിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിൽ എംഎൽഎമാർ ജയിച്ചാൽ വേണ്ടിവരുന്ന ഉപതെരഞ്ഞെടുപ്പിന്റെ ചെലവ് ഇവർ വഹിക്കണമെന്നാവശ്യപ്പെട്ട് എറണാകുളം തിരുവാങ്കുളം സ്വദേശി എം. അശോകൻ നൽകിയ ഹർജിയിലാണു ചീഫ് ജസ്റ്റീസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. ഹർജി സദുദ്ദേശ്യപരമല്ലെന്നു ചൂണ്ടിക്കാട്ടിയ ഡിവിഷൻ ബെഞ്ച് പിഴ ചുമത്തേണ്ടി വരുമെന്നു മുന്നറിയിപ്പു നൽകിയതിനെത്തുടർന്നു പിൻവലിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ എംഎൽഎമാർക്കു ഭരണഘടനാപരമായി അനുവാദമുണ്ട്. ഇവർ മത്സരിക്കുന്നതു നിയമവിരുദ്ധമല്ലെന്നിരിക്കേ ചെലവ് എങ്ങനെ ഈടാക്കാനാവും. നിയമവിരുദ്ധമല്ലാത്ത പ്രവൃത്തികളുടെ പേരിൽ ആരുടെയും പക്കൽനിന്നു കാശ് ഈടാക്കണമെന്നു കോടതിക്കു പറയാനാവില്ല.…
Read More