പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച എസ്എൻഡിപി നേതാവ് പിടിയിൽ; സംഭവം പിറവത്ത്‌

പിറവം: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച എസ്എൻഡിപി നേതാവിനെ പോലീസ് അറസ്റ്റു ചെയ്തു. പേപ്പതി പാഴൂർ സ്വദേശി ചീരക്കാട്ടിൽ സുധീർ കുമാറി (60) നെയാണ് പിറവം എസ്ഐ വി.ഡി. റെജിരാജ് അറസ്റ്റു ചെയ്തത്. വിമുക്ത ഭടൻ കൂടിയായ പ്രതി എസ്എൻഡിപി പാഴൂർ ശാഖാ പ്രസിഡന്‍റാണ്. ആറാം ക്ലാസ് വിദ്യാർഥിനിയെയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ പോക്സോ വകുപ്പുകൾ ചുമത്തി റിമാൻഡ് ചെയ്തു. സ്കൂളിൽ നടത്തിയ കൗണ്‍സിലിംഗിലാണ് പീഡിപ്പിക്കാൻ ശ്രമിച്ച വിവരം അറിയുന്നത്.

Read More

കെഎസ്എഫ്ഇ ബ്രാഞ്ചിൽ മുക്കുപണ്ടം തട്ടിപ്പ്;  റിട്ടയേർഡ്എസ്ഐയും കൂട്ടാളിയും പോലീസ് പിടിയിൽ

മൂവാറ്റുപുഴ: കെഎസ്എഫ്ഇ ബ്രാഞ്ചിൽ മുക്കുപണ്ടം പണയം വച്ചു 2,35,000 രൂപ തട്ടിയെടുത്ത കേസിൽ റിട്ട. എസ്ഐ അടക്കം രണ്ടുപേരെ അറസ്റ്റുചെയ്തു. റിട്ട. എസ്ഐ കോട്ടപ്പടി അയക്കാട് അയപ്പാറ ചിറ്റേത്തുകൂടി സി.എം. മക്കാർ (56), തൊടുപുഴ കാരിക്കോട് കന്പക്കലായിൽ ആഷിക് എം. നാസർ (23) എന്നിവരെയാണ് മൂവാറ്റുപുഴ ഡിവൈഎസ്പി ഷാജിമോൻ ജോസഫിന്‍റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റു ചെയ്തത്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. മൂവാറ്റുപുഴ കെഎസ്എഫ്ഇ ബ്രാഞ്ചിൽനിന്ന് 1,65,000 രൂപയും തൊടുപുഴ ബ്രാഞ്ചിൽനിന്ന് 70,000 രൂപയും തട്ടിയെടുത്തെന്നാണു കേസ്. മക്കാർ സമാനമായ നിരവധി കേസുകളിൽ എറണാകുളം ജില്ലയിലെ ഒട്ടുമിക്ക പോലീസ് സ്റ്റേഷനുകളിലും പ്രതിയാണ്. നിരവധിത്തവണ ജയിൽവാസം അനുഭവിച്ചിട്ടുമുണ്ട്. ജാമ്യത്തിൽ ഇറങ്ങി ഗോവയിൽ ഒളിവിലായിരുന്നു. പ്രത്യേക അന്വേഷണ സംഘം മക്കാരിനെ തന്ത്രത്തിലൂടെ കേരളത്തിൽ എത്തിച്ചാണ് അറസ്റ്റ് ചെയ്തതെന്നു ഡിവൈഎസ്പി പറഞ്ഞു. സിസി ടിവി കാമറകൾ ഇല്ലാത്ത ബ്രാഞ്ചുകൾ തെരഞ്ഞെടുത്തു വ്യാജതിരിച്ചറിയൽ…

Read More

പുതുവൈപ്പിലെ നിർദിഷ്ട എൽപിജി ടെർമിനൽ പദ്ധതി ; ‘സ്ഥാനാർഥികൾ നിലപാട് വ്യക്തമാക്കണം’

വൈപ്പിൻ: നിർദിഷ്ട എൽപിജി സംഭരണി പദ്ധതി പുതുവൈപ്പിൽ സ്ഥാപിക്കാൻ അധികൃതർ കാണിക്കുന്ന പിടിവാശിയിൽ എറണാകുളം ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർഥികൾ അവരുടെ നിലപാട് വ്യക്തമാക്കണമെന്ന് പുതുവൈപ്പ് എൽപിജി ടെർമിനൽ വിരുദ്ധ സമിതിയോഗം ആവശ്യപ്പെട്ടു. ജനങ്ങളുടെ വാസഗൃഹങ്ങളോട് ചേർന്ന് 15450 ടണ്‍ ശേഷിയുള്ള കൂറ്റൻ എൽപിജി സംഭരണി സ്ഥാപിക്കുന്നതിനെതിരേ 2009 മുതൽ പുതുവൈപ്പിലെ ജനങ്ങൾ പ്രക്ഷോഭത്തിലാണ്. ഈ പദ്ധതിയുടെ പ്രോജക്ട് സൈറ്റും ജനങ്ങളുടെ വീടുകളും തമ്മിൽ കേവലം 30 മീറ്റർ മാത്രമാണ് അകലമുള്ളത്. മാത്രമല്ല മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് പദ്ധതി വരുന്നതുമൂലം അവരുടെ തൊഴിലും തൊഴിലിടവും ജീവിതവുമാണ് തകർക്കപ്പെടുന്നത്. ഈ സാഹചര്യത്തിൽ അന്പലമേടിൽ സർക്കാർ ഏറ്റെടുത്തിട്ടുള്ള 600 ഏക്കർ സ്ഥലത്ത് കിഫ്‌ബി പ്രോജക്‌ടായ നിർദിഷ്ട പെട്രോകെമിക്കൽ കോംപ്ലക്സിലേക്ക് സംഭരണി മാറ്റി സ്ഥാപിക്കുക എന്ന ബദൽ നിർദേശം സമര സമിതി സർക്കാരിന് സമർപ്പിച്ചിരിക്കുകയാണ്. ഇക്കാര്യത്തിൽ സ്ഥാനാർഥികൾ തുറന്ന അഭിപ്രായം പറയണമെന്നും യോഗം…

Read More

മാതാവിനൊപ്പം ചികിത്‌സയ്ക്ക്  ആശുപത്രിയിലെത്തിയ മകനെ കാണ്‍മാനില്ലെന്ന് ബന്ധുക്കളുടെ പരാതി 

വൈപ്പിൻ: അമ്മക്കൊപ്പം ചികിത്സക്കായി എറണാകുളം ജനറൽ ആശുപത്രിയിലെത്തിയ 45 കാരനെ കാണ്മാനില്ലെന്ന് പരാതി. എളങ്കുന്നപ്പുഴ 15-ാം വാർഡിൽ അഴീക്കക്കടവിൽ പരേതനായ ശശിയുടെ മകൻ സജു(45)വിനെയാണ് കാണാതായത്. കഴിഞ്ഞ 16ന് ചികിത്സയ്ക്കായി അമ്മ വള്ളിയമ്മയ്ക്കൊപ്പം പോയതാണ്. എന്നാൽ ഡോക്ടറുടെ പരിശോധനയിൽ കാര്യമായ രോഗമൊന്നും കാണാഞ്ഞതിനാൽ അഡ്മിറ്റ് ചെയ്തില്ല. എന്നാൽ അമ്മയും മകനും തിരിച്ചുപോരാതെ അന്ന് ആശുപത്രി വരാന്തയിൽ തങ്ങി. അടുത്തദിവസം വള്ളിയമ്മ മാത്രം വീട്ടിലേക്ക് തിരികെ പോന്നു. രണ്ടുദിവസം കഴിഞ്ഞും സജുവിനെ കാണാതായപ്പോൾ ആശുപത്രിയിൽ ബന്ധുക്കൾ അന്വേഷിച്ച് ചെന്നെങ്കിലും സജുവിനെ കണ്ടെത്തിയില്ല. ഇയാൾ കിടന്നിരുന്ന ഭാഗത്ത് ഇയാളുടെ ചെറുപ്പും ബിഗ്ഷോപ്പറും ഷീറ്റും മാത്രം കണ്ടെത്തി. ഇതേത്തുടർന്ന് ബന്ധുക്കൾ എറണാകുളം സെൻട്രൽ സ്റ്റേഷനിൽ പരാതി നൽകി. പോലീസ് തെരഞ്ഞെങ്കിലും ആളെ കണ്ടെത്താനായില്ല.

Read More

25 ലക്ഷം തട്ടിയെടുത്ത നായരc ലത്തെ  ട്രേഡിംഗ് ചിട്ടിഫണ്ട്സ് എംഡി  അറസ്റ്റിൽ; കമ്പനി പ്രവർത്തിച്ചിരുന്നത് ലൈസൻസില്ലാതെ 

വൈപ്പിൻ: ഉയർന്ന പലിശ വാഗ്ദാനം ചെയത് നാട്ടുകാരിൽനിന്നു 25 ലക്ഷത്തോളം രൂപ തട്ടിയെടുത്തതിനു ഞാറക്കൽ പോലീസ് അറസ്റ്റ് ചെയ്ത നായരന്പലം ദി ട്രേഡിംഗ് ആന്‍റ് ചിട്ടി ഫണ്ട്സ് എംഡി നായരന്പലം കാട്ടിപ്പറന്പിൽ ജോഷി-57യെ ഞാറക്കൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. നിലവിൽ വഞ്ചനാകുറ്റത്തിനാണ് കേസെടുത്തിട്ടുള്ളതെങ്കിലും അനധികൃത പണമിടപാട് നടത്തിയതിനും കേസെടുത്തേക്കുമെന്ന് ഞാറക്കൽ എസ്ഐ സംഗീത് ജോബ് അറിയിച്ചു. 89 വർഷമായി പ്രവർത്തിച്ചു വരുന്ന ഈ സ്വകാര്യപണമിടപാട് സ്ഥാപനം ഒരു ട്രസ്റ്റ് എന്നതിലുപരി നിക്ഷേപം സ്വീകരിക്കാനോ, വായ്പ നൽകാനോ സർക്കാരിൽ നിന്നുള്ള ഒരു ലൈസൻസും ഇല്ലെന്നാണ് പോലീസിന്‍റെ ഇതുവരെയുള്ള അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞിട്ടുള്ളത്. ലഭ്യമായ രേഖകൾ പോലീസ് പരിശോധിച്ചുവരികയാണ്. കൂട്ടത്തിൽ തട്ടിപ്പ് സംബന്ധിച്ച രേഖകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. എംഡിയെക്കൂടാതെ കന്പനിയുടെ ബാക്കി നാല് ഡയറക്ടർമാരും വഞ്ചനാക്കേസിൽ പ്രതികളാണെന്ന് പോലീസ് പറഞ്ഞു. ഇവരെല്ലാം ഒളിവിലാണ്. 89 വർഷമായി…

Read More

പാസ്പോർട്ടിൽ കൃത്രിമം; നെടുമ്പാശേരിയിൽ രണ്ട് യാത്രക്കാർ അറസ്റ്റിൽ

നെടുമ്പാശേരി: പാസ്പോർട്ടിൽ കൃത്രിമം കാണിച്ച രണ്ടുയാത്രക്കാർ നെടുമ്പാശേരിയിൽ അറസ്റ്റിലായി. ക്വാലാലംപൂരിൽനിന്നും മിലിന്‍റ എക്സ്പ്രസിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വന്ന ഹരിയാന സ്വദേശി അജിത്ത് കുമാർ (28), കൊച്ചിയിൽനിന്നും ക്വാലാലംപൂരിലേക്കു പോകാനെത്തിയ തമിഴ്നാട് സ്വദേശി അനന്തരാജ് (30) എന്നിവരാണ് സുരക്ഷ പരിശോധനയിൽ പിടിയിലായത്. അജിത്ത് കുമാറിന്‍റെ പാസ്പോർട്ടിലെ ഒരുപേജ് കീറിമാറ്റിയ നിലയിലായിരുന്നു. അനന്തകുമാറിന്‍റെ പാസ്പോർട്ടിൽ ഒരുപേജ് കീറിമാറ്റിയ ശേഷം മറ്റൊരു പേജ് ഒട്ടിച്ച നിലയിലായിരുന്നു. ഇരുവരെയും നെടുമ്പാശേരി പോലീസിനു കൈമാറി.

Read More

വയനാട്, തൃശൂർ പ്രഖ്യാപിക്കില്ല; രാഹുൽ വന്നാൽ വയനാട്ടിൽ തുഷാർ

ജോണ്‍സണ്‍ വേങ്ങത്തടം കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയിൽനിന്നും പിടിച്ചു വാങ്ങിയ തൃശൂർ സീറ്റിലും വയനാട്ടിലും സ്ഥാനാർഥികളെ പ്രഖ്യാപിക്കാതെ ബാക്കിവരുന്ന മൂന്നു സീറ്റുകളിൽ മാത്രം തീരുമാനമെടുക്കാൻ ബിഡിജെഎസ്. ആലത്തൂർ, ഇടുക്കി, മാവേലിക്കര എന്നീ സീറ്റുകളിൽ മാത്രമാണ് ഇന്നു പ്രഖ്യാപനം ഉണ്ടാകുകയുള്ളൂ. വയനാട്ടിൽ രാഹുൽ ഗാന്ധി സ്ഥാനാർഥിയായി വന്നാൽ അവിടെ തുഷാർ മത്സരിക്കാനുള്ള നീക്കമാണ് പാർട്ടി നടത്തുന്നത്. ഇതിനിടയിൽ ബിഡിജെഎസിൽനിന്നും സീറ്റു വാങ്ങി ബിജെപിക്കു മത്സരിക്കണമെന്ന ആഗ്രഹമുണ്ടെങ്കിലും സസ്പെൻസ് നിലനിർത്താനാണ് ബിഡിജെഎസിന്‍റെ തീരുമാനം. തുഷാർ മത്സരിക്കണമെന്നു പാർട്ടി ആവശ്യപ്പെട്ടു കഴിഞ്ഞു. ഇത്തരമൊരു സാഹചര്യത്തിൽ തൃശൂരിൽ പുതിയ ആളെ കണ്ടെത്തേണ്ട ബാധ്യത ബിഡിജെഎസിനുണ്ട്. എന്നാൽ ബിജെപിക്കു ഈ നീക്കത്തോട് താല്പര്യമില്ല. ഇതിൽ അന്തിമതീരുമാനം ബിജെപി ദേശീയ നേതൃത്വം കൈക്കൊള്ളും. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി മുഴുവൻ സീറ്റിലേക്കും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടും ബിഡിജെഎസിന്‍റെ അഞ്ച് സീറ്റിലേക്കുള്ള സ്ഥാനാർഥികളെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ബിഡിജെഎസ് സ്ഥാനാർഥികളുടെ പ്രഖ്യാപനം…

Read More

കെഎസ്എഫ്ഇയിൽ  മുക്കുപണ്ടം പണയംവച്ച്  ഒന്നരലക്ഷം രൂപ തട്ടിയെടുത്തയാൾ പിടിയിൽ

മൂവാറ്റുപുഴ: കെഎസ്എഫ്ഇയിൽ മുക്കുപണ്ടം പണയംവച്ച് ഒന്നര ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. തൊടുപുഴ കുന്പംകല്ല് സ്വദേശി ആഷിഖ് (23) ആണ് മൂവാറ്റുപുഴ പോലീസിന്‍റെ പിടിയിലായിരിക്കുന്നത്. കെഎസ്എഫ്ഇ മൂവാറ്റുപുഴ ബ്രാഞ്ചിൽ മുക്കുപണ്ടം പണയംവച്ച് ഇയാൾ പണം തട്ടിയെടുക്കുകയായിരുന്നു. സംശയം തോന്നിയ ജീവനക്കാർ കൂടുതൽ പരിശോധന നടത്തിയപ്പോഴാണ് മുക്കുപണ്ടമാണെന്നു മനസിലായത്. ബാങ്കിൽ കൊടുത്തിരുന്ന ആധാർ കാർഡും വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് കെഎസ്എഫ്ഇ അധികൃതർ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പോലീസിന്‍റെ പിടിയിലായത്. പ്രതിയെ പോലീസ് കൂടുതൽ ചോദ്യം ചെയ്തുവരികയാണ്.

Read More

മദ്യ ലഹരിയില്‍ അയൽവാസിയെ  കുത്തിക്കൊന്നു: പ്രതി ഒളിവിൽ; പരിശോധന ശക്തമാക്കി പോലീസ്

കിഴക്കമ്പലം: മദ്യ ലഹരിയില്‍ അയൽവാസിയെ കുത്തിക്കൊന്ന പ്രതിയെ കണ്ടെത്താനായില്ല. വിവിധ സോഷ്യല്‍ മീഡിയ വഴി പ്രതിയുടെ ചിത്രങ്ങള്‍ സഹിതം പ്രചരിപ്പിച്ചും പ്രതിയെ കണ്ടെത്താന്‍ പോലീസ് ശ്രമം തുടങ്ങി. ഇന്നലെ രാത്രി ഒൻപതോടെയാണ് മദ്യപിച്ച ശേഷമുണ്ടായ വാക്കുതര്‍ക്കത്തില്‍ കുത്തേറ്റ കരിമുഗള്‍ പീച്ചിങ്ങചിറ നാല് സെന്‍റ് കോളനിയില്‍ വെള്ളിമനക്കുഴി കരോട്ട് വീട്ടില്‍ സുരേഷ് (ബടാ ഭായ്-32) മരിച്ചത്. സമീപവാസിയായ ഷണ്‍മുഖന്‍ എന്നയാളുമായി ചേര്‍ന്ന് മദ്യപിച്ച ശേഷം ഉണ്ടായ വാക്കുതര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. കുത്തേറ്റയുടന്‍ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുത്തിയ ശേഷം ഒളിവില്‍പോയ അയല്‍വാസി വേളൂര്‍ വടക്കനോടി വീട്ടില്‍ ഷണ്‍മുഖനെ (45) കണ്ടെത്താന്‍ അമ്പലമേട് പോലീസ് രാത്രി തന്നെ വിവിധയിടങ്ങളില്‍ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. രാവിലെയും പരിശോധന തുടരുകയാണ്. ഷണ്‍മുഖന്‍റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായതിനാല്‍ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ നോക്കിയുള്ള അന്വേഷണവും സാധ്യമായിട്ടില്ല.

Read More

ജനസേവ ശിശുഭവന്‍റെ ചെയർമാൻ സ്ഥാനത്തുനിന്നും ജോസ് മാവേലി രാജിവച്ചു, പുതിയ അധ്യക്ഷയായി കവിയൂർ പൊന്നമ്മ

ആലുവ: തെരുവു ബാല്യങ്ങളുടെ അത്താണിയായ ജനസേവ ശിശുഭവന്‍റെ ചെയർമാൻ സ്ഥാനത്തുനിന്നും ജോസ് മാവേലി രാജിവച്ചു. നടി കവിയൂർ പൊന്നമ്മ അധ്യക്ഷ സ്ഥാനം ഏറ്റെടുത്തു. ഇന്നലെ ആലുവ മഹനാമി ഓഡിറ്റോറിയത്തിൽ നടന്ന 23 മത് ജനസേവ വാർഷിക പൊതുയോഗത്തിലാണ് പ്രഖ്യാപനം നടന്നത്. പലരുടേയും ലക്ഷ്യം താനാണെന്നും അതിനായി ജനസേവയെ തകർക്കാൻ ശ്രമിക്കുകയാണെന്നും സത്യം തെളിയുന്നതുവരെ മാറി നിൽക്കുമെന്നും ജോസ് മാവേലി പറഞ്ഞു. സ്ഥാപനത്തിനെതിരേ ഉയർത്തിയ ആരോപണങ്ങൾ കോടതിയിൽ തെളിയിക്കപ്പെടുന്നത് വരെ നിയമപോരാട്ടം തുടരാൻ തീരുമാനിച്ചു. സെക്രട്ടറി ഇന്ദിരാ ശബരിനാഥ് പൊതുയോഗ റിപ്പോർട്ട് അവതരിപ്പിച്ചു. മെയ് 20 മുതൽ സർക്കാർ ഏറ്റെടുത്തുവെങ്കിലും ഒരു രൂപ പോലും സർക്കാർ ഇതുവരെ നൽകുന്നില്ലെന്ന് പൊതുയോഗം കുറ്റപ്പെടുത്തി. ചാർലി പോൾ അധ്യക്ഷനായി പുതിയ മാനേജിംഗ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു. അഡ്വൈസറി സമിതിയേയും തെരഞ്ഞെടുത്തു. വരവ് ചെലവ് കണക്ക് മാനേജർ ജെയിംസ് അവതരിപ്പിച്ചു. സംഭാവന ലഭിക്കുന്നത് നിലച്ചതോടെ…

Read More