അങ്കമാലി: ബൈക്കിൽ ലോറിയിടിച്ച് സഹപാഠികളായ രണ്ടു വിദ്യാർഥികൾ മരിച്ചു. മറ്റൂർ സർക്കാർ ആശുപത്രിക്കു സമീപം താമസിക്കുന്ന ഞാറ്റിൽ വീട്ടിൽ ഗോപകുമാർ (19), മൂക്കന്നൂർ പാലകവലക്കു സമീപം അപ്പാടൻ വീട്ടിൽ ജെന്നിയുടെ മകൻ ജാക്സൻ (17) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി പത്തു മണിയോടെ ദേശീയ പാതയിൽ കരയാം പറമ്പ് സിഗ്നൽ ജംഗ്ഷനിലാണ് അപകടം. തൃശൂർ ഭാഗത്തേക്ക് അരിയുമായി പോകുകയായിരുന്ന ലോറിയെ മറികടന്ന് മൂക്കന്നൂർ റോഡിലേക്ക് ബൈക്ക് തിരിക്കുന്നതിന്നിടെ ലോറി ഇടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഗോപകുമാറിന്റെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി ശരീരം ഛിന്നഭിന്നമായി. ജാക്സനും അപകടസ്ഥലത്തു വച്ചുതന്നെ മരിച്ചു. മൂക്കന്നൂർ സർക്കാർ സ്കൂളിലെ പ്ലസ് ടു വിദ്യാർഥികളാണ് ഇരുവരും. രാത്രി ഒരുമിച്ചിരുന്ന് പഠിച്ച ശേഷം ഭക്ഷണം കഴിക്കാനായി അങ്കമാലിയിൽ പോയി മടങ്ങവെയാണ് അപകടമുണ്ടായത്. മിനിയാണ് ഗോപകുമാറിന്റെ അമ്മ. സഹോദരൻ നന്ദു. വിദേശത്തുള്ള അമ്മ നാട്ടിലെത്തിയ ശേഷം സംസ്കാരം നടത്തും.…
Read MoreCategory: Kochi
ഫ്ലാറ്റ് വാടക, വാഹന ലോൺ, കുടുംബ ചെലവ് താങ്ങാനാകുന്നില്ല; ട്രാവൽസ് ഉടമ ഫ്ലാറ്റിൽ മരിച്ച നിലയിൽ; ഫ്ലാറ്റിൽ നിന്നും കണ്ടെത്തിയ കത്തിലെ കുറിപ്പ് ഇങ്ങനെയൊക്കെ…
കളമശേരി: ട്രാവൽസ് ഉടമയായ ഡ്രൈവറെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് ചാത്തമംഗലം ശങ്കരൻ മലയിൽ വീട് ഷാജു ശങ്കറി (40) നെയാണ് ഇന്നലെ രാത്രി 9.30 ഓടെ ഏലൂർ മേത്താനത്തെ ഒരു ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന്റെ കഴുത്ത് മുറിഞ്ഞിട്ടുണ്ട്. കൂടെ താമസിക്കുന്നയാൾ ഫോൺ വിളിച്ചിട്ട് എടുക്കാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ലോൺ കുടിശിക മുടങ്ങിയിരുന്നതായി സൂചനയുണ്ട്. രണ്ട് കുട്ടികളുണ്ട്. ഇന്ന് രാവിലെ നടത്തിയ ഇൻക്വസ്റ്റിനിടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. ഞാൻ പലിശക്കെണിയിൽ പെട്ടു എന്ന് കത്തിൽ സൂചിപ്പിക്കുന്നുണ്ട്. ഫ്ലാറ്റ് വാടക, വാഹന ലോൺ, കുടുംബ ചെലവ് എന്നിവ താങ്ങാനാകുന്നില്ലെന്ന് കത്തിൽ പറയുന്നു. മൂന്ന് മാസത്തെ ഫ്ലാറ്റ് വാടക അടച്ചിട്ടില്ലെന്ന വിവരവും ലഭിച്ചിട്ടുണ്ട്. ഏലൂർ പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. എറണാകുളം ഗവ. മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുകൊടുക്കും.
Read Moreആരോഗ്യനിലയിൽ പുരോഗതി; ശ്രീനിവാസനെ വൈകാതെ മുറിയിലേക്ക് മാറ്റും; മെഡിക്കൽ ബുള്ളറ്റിനിൽ ഡോക്ടർമാർ പറയുന്നതിങ്ങനെ…
കൊച്ചി: ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടർന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ ശ്രീനിവാസന്റെ ആരോഗ്യനില മെച്ചപ്പെട്ടു. ആരോഗ്യനിലയിൽ പുരോഗതി കൈവരിച്ചതോടെ രണ്ടു ദിവസത്തിനകം അദ്ദേഹത്തെ മുറിയിലേക്ക് മാറ്റിയേക്കുമെന്ന് ആശുപത്രി വൃത്തങ്ങൾ പറഞ്ഞു. ഡോക്ടർമാരുടെ കൂടുതൽ പരിശോധനകളുടെ അടിസ്ഥാനത്തിൽമാത്രമേ ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകൂവെന്നും അധികൃതർ കൂട്ടിച്ചേർത്തു. നിലവിൽ ഐസിയുവിൽ കഴിഞ്ഞുവരുന്ന നടൻ സാധാരണ നിലയിലേക്ക് എത്തിയിട്ടുണ്ടെന്നും ആരോഗ്യനിലയിൽ പുരോഗതി കൈവരിച്ചതോടെ ഇന്നലെ രാവിലെ വെൻറിലേറ്ററിൽനിന്നു മാറ്റുകയും ഉപകരണത്തിന്റെ സഹായത്തോടെയല്ലാതെ ശ്വാസോച്ഛാസം നടത്താൻ തുടങ്ങിയെന്നും മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. പുതിയ ചിത്രത്തിന്റെ ഡബ്ബിംഗ് ജോലിക്കിടെ ബുധനാഴ്ച രാവിലെയാണ് ശ്വാസതടസം അനുഭവപ്പെട്ടത്.
Read Moreയുവാവിനെ തട്ടിക്കൊണ്ടു പോകുന്നതിനിടെ സ്കൂട്ടർ യാത്രക്കാരനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം; ലൂതർ ബെന്നും ജോണ് പോളും നിരവധി കേസുകളിലെ പ്രതികൾ
കൊച്ചി: യുവാവിനെ മർദിച്ച് അവശനാക്കിയശേഷം കാറിൽ തട്ടിക്കൊണ്ടു പോകുന്നതിനിടെ സ്കൂട്ടർ യാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിത്തരിച്ച് കൊച്ചി. ഒരിടവേളയ്ക്കുശേഷം ഇത്തരം സംഘങ്ങൾ തലപ്പൊക്കുന്നത് ശ്രദ്ധയോടെ വീക്ഷിച്ച് പോലീസും.പണത്തിനും മറ്റുമായി ആളുകളെ തട്ടിക്കൊണ്ടുപോകുന്ന സംഘം മുന്പ് കൊച്ചിയിൽ വ്യാപകമായിരുന്നെങ്കിലും പോലീസിന്റെ കർശന പരിശോധനകളുടെയും നടപടികളുടെയും ഭാഗമായി ഇത്തരം പ്രവർത്തനങ്ങൾ പിന്നീട് കേട്ടിരുന്നില്ല. എന്നാൽ, ഇതെല്ലാം തകിടം മറിയ്ക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന സംഭവം. മനുഷ്യമനസാക്ഷിയെ ഞെട്ടിക്കും വിധമുള്ള കൊലപാതകമാണ് കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് 3.30ന് കൊച്ചിൻ ഷിപ്പ് യാർഡിന്റെ പുതിയ കെട്ടിടത്തിനു സമീപം നടന്നത്. യുവാവിനെ തട്ടിക്കൊണ്ടു പോകുന്നതിനിടെ സ്കൂട്ടർ യാത്രക്കാരനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിന്റെ വീഡിയോ അടക്കമുള്ള കൂടുതൽ വിവരങ്ങളും പുറത്തുവരുന്നുണ്ട്. എറണാകുളം കുന്പളങ്ങി സ്വദേശിയായ എ.ജെ. തോമസിനെ (59) കൊലപ്പെടുത്തിയ സംഭവത്തിൽ കൊച്ചി പാണ്ടിക്കുടി തൈപ്പറന്പിൽ ലൂതർ ബെൻ (30), കൊച്ചി നസ്റേത്ത്,…
Read Moreസൺഫിലിം ഒട്ടിച്ച കാറുകൾക്കെതിരേ മോട്ടോർവാഹന വകുപ്പ് നടപടി തുടങ്ങി; സൺഫിലിം നീക്കലും ആയിരം രൂപ പിഴയും
കാക്കനാട്: സൺഫിലിം ഒട്ടിച്ച കാറുകൾക്കെതിരേ മോട്ടോർവാഹന വകുപ്പ് നടപടി തുടങ്ങി. ഇന്നലെ മോട്ടോർവാഹന വകുപ്പുദ്യോഗസ്ഥർ സംഘങ്ങളായി തിരിഞ്ഞ് എറണാകുളം ആർടിഒ പരിധിയിൽ നടത്തിയ പരിശോധനയിൽ ഇത്തരത്തിലുള്ള 27 വാഹനങ്ങൾക്കെതിരേ നടപടിയെടുത്തു. പിടികൂടിയ കാറുകളിൽ നിന്ന് സൺഫിലിമുകൾ നീക്കം ചെയ്യുകയും ആയിരം രൂപ വീതം പിഴ ഈടാക്കുകയും ചെയ്തതായി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എൽദോ വർഗീസ് അറിയിച്ചു. മോട്ടോർ വാഹന വകുപ്പ് പരിശോധനകൾ ശക്തമാക്കിയിട്ടും കുറ്റങ്ങളിൽ കുറവു വരുന്നില്ലെന്ന് ആർടി ഉദ്യോഗസ്ഥർ പറയുന്നു. വാഹനങ്ങളിൽ സൺഫിലിമുകൾ ഉപയോഗിക്കരുതെന്ന് വർഷങ്ങൾക്ക് മുമ്പ് നിയമപരമായി അറിയിപ്പുകൾ ഉണ്ടായിട്ടും ഇപ്പോഴും കാറുകളുടെ സൈഡ് ഗ്ലാസുകളിൽ സൺ ഫിലിം ഒട്ടിക്കുന്നത് തുടരുകയാണെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. ആർടിഒ ജോസി പി. ജോസിന്റെ നിർദേശപ്രകാരമായിരുന്നു പരിശോധന. തുടർന്നുള്ള ദിവസങ്ങളിലും വാഹന പരിശോധന ശക്തമാക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
Read Moreനടൻ ശ്രീനിവാസൻ ആശുപത്രിയിൽ തുടരുന്നു ; ആരോഗ്യനിലയിൽ മാറ്റമുണ്ടെങ്കിലും ചികിത്സ വെന്റിലേറ്ററിന്റെ സഹായത്തോടെയെന്ന് അശുപത്രി അധികൃതർ
കൊച്ചി: ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ച നടനും സംവിധായകനുമായ ശ്രീനിവാസന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ഇന്നലത്തെ അപേക്ഷിച്ച് ഇന്ന് ആരോഗ്യനിലയിൽ മാറ്റമുണ്ടെന്നും നിലവിൽ വെന്റിലേറ്ററിന്റെ സഹായത്തോടെതന്നെയാണ് കഴിഞ്ഞുവരുന്നതെന്നും ആശുപത്രി അധികൃതർ അറിയിച്ചു. പുതിയ ചിത്രത്തിന്റെ ഡബ്ബിംഗുമായി ബന്ധപ്പെട്ടു കൊച്ചിയിൽ എത്തിയപ്പോൾ ഇന്നലെ രാവിലെ ശ്വാസതടസം അനുഭവപ്പെടുകയും ഉടൻ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച സമയത്തു ശരീരത്തിൽ ഓക്സിജന്റെ അളവ് കുറവായിരുന്നതായും ആയാസമുള്ള ജോലികൾ ചെയ്തതിനാലാകാം ശ്വാസതടസം നേരിട്ടതെന്നും ആശുപത്രി വൃത്തങ്ങൾ പറഞ്ഞു. ശ്രീനിവാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതറിഞ്ഞു സിനിമാ മേഖലയിലെ നിരവധി പേർ ആശുപത്രിയിലെത്തുന്നുണ്ട്. ശ്രീനിവാസന്റെ ഭാര്യ വിമലയും മക്കളായ വിനീത്, ധ്യാൻ എന്നിവർ ആശുപത്രിയിലുണ്ട്.
Read Moreബോട്ട് യാർഡുകൾക്കും വല വില്പനശാലകൾക്കും ഫിഷറീസ് വകുപ്പിന്റെ ലൈസൻസ് വേണം; ജില്ലയിലെ 44 യാർഡുകൾക്ക് ഫിഷറീസ് വകുപ്പിന്റെ നോട്ടീസ്
വൈപ്പിൻ: മത്സ്യബന്ധനമേഖലയിലെ ബോട്ട് നിർമ്മാണ യാർഡുകളും വല വില്പന ശാലകളും ഇനിമുതൽ ഫിഷറീസ് വകുപ്പിന്റെ ലൈസൻസ് കൂടി എടുക്കണം. ഇതുവരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ലൈസൻസിലാണ് ഇവ പ്രവർത്തിച്ചിരുന്നത്. കേരള മറൈൻ ഫിഷിംഗ് റെഗുലേഷൻ ആക്ട് (കെഎംഎഫ്ആർഎ) അനുസരിച്ച് 2018 സെപ്റ്റംബർ ഒന്നു മുതലാണ് ഫിഷറീസ് ലൈസൻസ് കൂടി എടുക്കണമെന്ന പുതിയ നിയമം പ്രാബല്യത്തിൽ വന്നതെങ്കിലും ഇപ്പോൾ മനുഷ്യക്കടത്തിനും അനധികൃത കുടിയേറ്റങ്ങൾക്കും മത്സ്യബന്ധനബോട്ടുകൾ ഉപയോഗിക്കുന്ന സാഹചര്യങ്ങൾ വർധിച്ചതോടെ ഈ അടുത്താണ് അധികൃതർ നടപടികൾ വേഗത്തിലാക്കിയത്. ഇത് പ്രകാരം ഈ അടുത്ത് ജില്ലയിലെ 44 ബോട്ട് യാർഡുകൾക്കും 30 ഓളം വല വിൽപ്പന ശാലകൾക്കും നോട്ടീസും രജിസ്ട്രേഷൻ ഫോമും നൽകിയതായി വൈപ്പിൻ ഫിഷറീസ് അസി. ഡയറക്ടർ ജോയ്സ് എബ്രാഹാം അറിയിച്ചു. പഞ്ചായത്തിന്റെയും മലിനീകരണ നിയന്ത്രണ ബോർഡിന്റെയും അഗ്നിസേനയുടേയും എൻഒസി സഹിതം നിശ്ചിത ഫീസ് അടച്ചാണ് ലൈസൻസിനു അപേക്ഷിക്കുന്നത്. അപേക്ഷ…
Read Moreസീറ്റ് വിഭജന പ്രശ്നപരിഹാരത്തിനായി കോണ്ഗ്രസ്; കടുംപിടുത്തവുമായി ഘടകകക്ഷികൾ; യുഡിഎഫ് യോഗം നാളെ
ജോണ്സണ് വേങ്ങത്തടം കൊച്ചി: സീറ്റുവിഭജനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എത്രയും പെട്ടെന്നു കേരളത്തിൽ തന്നെ പരിഹരിക്കാൻ രാഹുൽഗാന്ധിയുടെ കർശനനിർദേശം വന്നതോടെ കോണ്ഗ്രസ് ഉണർന്നു. നാളെ യുഡിഎഫ് യോഗം വിളിച്ചു സീറ്റുവിഭജനത്തിന്റെ പ്രാരംഭ ചർച്ച ആരംഭിക്കുകയാണ്. കക്ഷികളുമായിട്ടുള്ള ഉഭയകക്ഷിചർച്ചയ്ക്കുള്ള തീയതി നാളെ നിശ്ചയിക്കും. മൂന്നിനു കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്റെ കേരള യാത്ര ആരംഭിക്കുന്ന സാഹചര്യത്തിൽ യുഡിഎഫ് യോഗം വിളിക്കാനുള്ള സമയമില്ലാത്തതു കൊണ്ടാണ് നാളെ യോഗം വിളിക്കുന്നത്. നാളെ ഉഭയകക്ഷി ചർച്ചയ്ക്കുള്ള തീയതി നിശ്ചയിച്ചാൽ ചർച്ചകൾ യാത്രയ്ക്കിടെയായിരിക്കും. രാഹുൽ ഗാന്ധിയുടെ കേരള സന്ദർശന സമയത്തു കേരള കോണ്ഗ്രസും ലീഗും കൂടുതൽ സീറ്റുകൾ ചോദിച്ചത് അസ്വസ്ഥത സൃഷ്ടിച്ചിരുന്നു. ഈ പ്രശ്നങ്ങൾ കേരളത്തിൽതന്നെ തീർക്കണമെന്നായിരുന്നു രാഹുലിന്റെ നിർദേശം. അതിനു കഴിവുള്ള നേതാക്കൾ ഇവിടെയുള്ള സ്ഥിതിക്കു പ്രശ്നപരിഹാരം ഹൈക്കമാൻഡിൽനിന്നും വേണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തിരുന്നു. പ്രാദേശിക തലത്തിലുള്ള പ്രശ്നമെല്ലാം ഇവിടെ അവസാനിപ്പിക്കണം. യുഡിഎഫ് നേതാക്കളുമായി നടത്തിയ…
Read Moreഎറണാകുളം, തൃശൂർ ജില്ലകളിൽ പ്രവേശിക്കരുത്! നടിയെ തട്ടിക്കൊണ്ടുപോയ കേസ്: പൾസറിന്റെ കൂട്ടാളി വടിവാൾ സലിമിന് ജാമ്യം
കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി അശ്ളീല ദൃശ്യങ്ങൾ പകർത്തിയെന്ന കേസിലെ മൂന്നാം പ്രതി വടിവാൾ സലിം എന്ന സലിമിന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. നിശ്ചിത തുകയുടെ ബോണ്ടും രണ്ട് ആൾജാമ്യവും വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇതിനു പുറമേ എറണാകുളം, തൃശൂർ ജില്ലകളിൽ പ്രവേശിക്കരുത്, സാക്ഷികളെ സ്വാധീനിക്കാനോ തെളിവു നശിപ്പിക്കാനോ ശ്രമിക്കരുത് എന്നീ വ്യവസ്ഥകളും ജാമ്യത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒന്നാം പ്രതി പൾസർ സുനിക്കൊപ്പം യുവനടിയെ തട്ടിക്കൊണ്ടുപോയ സംഘത്തിൽ വടിവാൾ സലിം ഉൾപ്പെട്ടിരുന്നുവെന്നാണു പോലീസ് കണ്ടെത്തൽ.
Read Moreബ്രിട്ടോ ഹൃദ് രോഗി അല്ലായിരുന്നു; സൈമണ് ബ്രിട്ടോയുടെ മരണത്തിൽ സംശയങ്ങൾ ഉണ്ടെന്ന് ഭാര്യ സീന
കൊച്ചി: സിപിഎം നേതാവും മുൻ എംഎൽഎയുമായ സൈമണ് ബ്രിട്ടോയുടെ മരണത്തിൽ സംശയമുണ്ടെന്ന് കുടുംബം. ബ്രിട്ടോ ഹൃദ് രോഗി അല്ലായിരുന്നുവെന്ന് സീന ഭാസ്കർ പറഞ്ഞു. മരണത്തെ കുറിച്ച് വ്യക്തത വന്നിട്ടില്ലെന്നെന്നും അവർ കൂട്ടിച്ചേർത്തു. മെഡിക്കൽ സർട്ടിഫിക്കറ്റിലെ വിവരങ്ങളും തെറ്റായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴിക്കാണ് അദ്ദേഹം മരിച്ചതെന്നും അദ്ദേഹത്തിന്റെ പ്രായം 68 എന്നുമാണ് മെഡിക്കൽ സർട്ടിഫിക്കറ്റിലെ വിവരം. ബ്രിട്ടോയ്ക്കൊപ്പം ഉണ്ടായിരുന്നവർ പല തരത്തിലാണ് മരണത്തെക്കുറിച്ച് വിശദീകരണം നൽകുന്നത്. ആർക്കും കൃത്യമായ ഒരു ചിത്രം നൽകാനാകുന്നില്ല. എന്താണ് ബ്രിട്ടോയ്ക്ക് സംഭവിച്ചതെന്ന് തനിക്ക് അറിയാൻ അവകാശമുണ്ടെന്നും വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്നും സീന പറഞ്ഞു. പാർട്ടിക്കാണ് മരണത്തെ കുറിച്ച് പറയാനാവുകയെന്നും സീന വ്യക്തമാക്കി. ഡിസംബർ 31നായിരുന്നു ബ്രിട്ടോയുടെ വേർപാട്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ബ്രിട്ടോയുടെ അന്ത്യം.
Read More