ശക്തമായ കാറ്റും മഴയും മൂലം വള്ളങ്ങൾ കടലിൽ ഇറങ്ങിയില്ല; പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് നിരാശ

വൈപ്പിൻ: 52 ദിവസത്തേക്ക് ട്രോളിംഗ് നിരോധനം പ്രാബല്യത്തിൽ വന്നതിനെത്തുടർന്ന് ചാകരക്കോള് പ്രതീക്ഷിച്ച പരന്പരാഗത മത്സ്യത്തൊഴിലാളികൾക്ക് കടുത്ത നിരാശ. കാറ്റും കോളും മൂലം ഇവർക്ക് കഴിഞ്ഞ ഒരാഴ്ചയായി കടലിൽ മത്സ്യബന്ധനത്തിനു പോകാൻ പറ്റാതെ വള്ളങ്ങളെല്ലാം ഹാർബറിൽ കെട്ടിയിരിക്കുകയാണ്. കടലിൽ കനത്ത കാറ്റ് തുടരുന്നതിനാൽ വലിയിടാൻ പറ്റില്ല. കാറ്റിനെ അവഗണിച്ച് കടലിൽ പോകുന്നത് ജീവനു ഭീഷണിയുമാണ്. വൈപ്പിൻ കാളമുക്ക് ഗോശ്രീപുരം ഹാർബർ കേന്ദ്രീകരിച്ച് മത്സ്യബന്ധനത്തിനു പോകുന്ന വള്ളങ്ങൾക്ക് കഴിഞ്ഞ ആഴ്ച മുന്പുവരെ ചാളയും അലയും ലഭിച്ചിരുന്നു. ആലപ്പുഴ, അർത്തുങ്കൽ മേഖലയിലായിരുന്നു ചാളയുടെയും അയലയുടെയും സാന്നിധ്യം. നല്ല വിലയുള്ളതിനാലാണ് ഇത്രയും ദൂരം സഞ്ചരിച്ച് വള്ളങ്ങൾ ഫിഷിംഗ് ഗ്രൗണ്ടിലെത്തുന്നത്. എന്നാൽ കാറ്റ് അവഗണിച്ച് പോകുന്നത് അപകടം വിളിച്ചു വരുത്തും. ഇനി കാറ്റും കോളും ഒതുങ്ങി വെയിൽ തെളിഞ്ഞാൽ ചാകരയുടെ സാന്നിധ്യം ഉണ്ടാകുമെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. ഇക്കുറി നേരത്തെ തന്നെ മഴയും കോളും ഉണ്ടായതിനാൽ…

Read More

ജെസ്ന തിരോധാനം: രാഷ്ട്രീയ നേതാക്കൾ പ്രതികരണങ്ങളിൽ മിതത്വം പാലിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: ജെസ്ന തിരോധാനക്കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ജെസ്നയുടെ പിതാവ് സമർപ്പിച്ച ഹേബിയസ് കോർപസ് ഹർജി പരിഗണിക്കുന്നതിനിടെയാണ് സർക്കാർ ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്. ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട സംഭവത്തിൽ രാഷ്ട്രീയ നേതാക്കൾ പ്രതികരണങ്ങളിൽ മിതത്വം പാലിക്കണമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. സംഭവത്തിൽ ചില രാഷ്ട്രീയ നേതാക്കളുടെ പ്രതികരണങ്ങൾ കുടുംബത്തെ അപകീർത്തിപ്പെടുത്തുന്നുവെന്ന് ജെസ്നയുടെ പിതാവ് സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കിയിരുന്നു. ഇതേതുടർന്നാണ് ഹൈക്കോടതി പ്രതികരണങ്ങൾ നിയന്ത്രിച്ചത്. ഹർജി ജൂൺ 25-ലേക്ക് മാറ്റി. കഴിഞ്ഞ ദിവസം പി.സി.ജോർജ് എംഎൽഎ ജെസ്നയുടെ കുടുംബത്തിനെതിരേ ആരോപണങ്ങളുമായി രംഗത്തുവന്നിരുന്നു. ജെസ്നയുടെ പിതാവിന്‍റെ ദുർനടപ്പുമായി തിരോധാനത്തിന് ബന്ധമുണ്ടെന്നും കുടുംബാംഗങ്ങളെ ചോദ്യം ചെയ്യണമെന്നുമാണ് ജോർജ് ആവശ്യപ്പെട്ടത്. ജോർജിന്‍റെ പ്രതികരണത്തിനെതിരേ ജെസ്നയുടെ കുടുംബം പിന്നീട് രംഗത്തുവരികയും ചെയ്തിരുന്നു.

Read More

ഇങ്ങനെയും സ്വര്‍ണം കടത്താം! മുഹമ്മദ് റഫീഖ് സ്വര്‍ണം കടത്തിയത് പേസ്റ്റ് രൂപത്തിലാക്കി അരയില്‍ കെട്ടി; മിശ്രിതരൂപത്തില്‍ സ്വര്‍ണം കടത്തുമ്പോള്‍ പിടിക്കപ്പെടില്ല, പക്ഷേ…

നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്രവിമാനത്താവളം വഴി പേസ്റ്റ് രൂപത്തിൽ അനധികൃതമായി കടത്താൻ ശ്രമിച്ച ഒരു കോടി രൂപയോളം വിലവരുന്ന സ്വർണം കസ്റ്റംസ് എയർ ഇന്‍റലിജൻസ് വിഭാഗം പിടികൂടി. ഇന്നലെ രാവിലെ ദോഹയിൽനിന്നു ഖത്തർ എയർവേസ് വിമാനത്തിൽ എത്തിയ തൃശൂർ സ്വദേശി മുഹമ്മദ് റഫീഖിൽനിന്നാണു മൂന്നര കിലോ സ്വർണം പിടിച്ചെടുത്തത്. പേസ്റ്റ് രൂപത്തിലാക്കി അരയിൽ കെട്ടിയാണ് ഇയാൾ സ്വർണം കടത്താൻ ശ്രമിച്ചത്. സ്വർണ കള്ളക്കടത്ത് സംഘത്തിന്‍റെ കാരിയറായി ഇയാൾ പ്രവർത്തിക്കുന്നതായി കസ്റ്റംസ് സംശയിക്കുന്നു. കുറച്ചുനാളായി ഗൾഫിൽ ജോലി ചെയ്യുന്ന ഇയാൾ രണ്ടുവർഷം കൂടുമ്പോൾ നാട്ടിലെത്താറുണ്ട്. ഇതിനുമുന്പു 2016 ലാണ് നാട്ടിലെത്തിയത്. മിശ്രിതരൂപത്തിൽ സ്വർണം കടത്തുമ്പോൾ പിടിക്കപ്പെടാനുള്ള സാധ്യത കുറവായതിനാലാണ് ഈ മാർഗം അവലംബിക്കാൻ കാരണം. രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്. കൊച്ചി വിമാനത്താവളം വഴി അനധികൃത സ്വർണക്കടത്ത് വർധിച്ചതിനെത്തുടർന്നു കസ്റ്റംസിന്‍റെ പരിശോധന കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.

Read More

കൊച്ചിയിൽ  കാലവർഷം ശക്തമായി;  ഡെങ്കിപ്പനിക്കെതിരേ ജാഗ്രതാ മുന്നറിയിപ്പുമായി മെഡിക്കൽ ഓഫീസർ 

കൊച്ചി: ജില്ലയിൽ കാലവർഷം ശക്തി പ്രാപിച്ചതിനാൽ ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്നു ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. മഴക്കാലത്ത് കൊതുകുകൾ മുട്ടയിട്ട് പെരുകുന്നതിന് അനുകൂല സാഹചര്യമാണുള്ളത്. ഓരോരുത്തരും തങ്ങളുടെ വീടും പരിസരവും വൃത്തിയാക്കി സൂക്ഷിക്കണം. മഴവെള്ളം കെട്ടിക്കിടന്ന് ഡെങ്കിപ്പനിക്ക് കാരണമായ ഈഡിസ് കൊതുകു വളരാനുള്ള സാഹചര്യം ഒഴിവാക്കണം. പൈനാപ്പിൾ, റബർ, കൊക്കോ തോട്ടങ്ങൾ തുടങ്ങിയിടങ്ങളിൽ ചെറിയ അളവിൽ പോലും വെള്ളം കെട്ടിക്കിടക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. വെള്ളം ശേഖരിച്ചു വയ്ക്കുന്ന പാത്രങ്ങൾ, അലക്ഷ്യമായി വലിച്ചെറിയുന്ന പാഴ്വസ്തുക്കൾ, ടയറുകൾ, മേൽക്കൂരയിൽ ഉപയോഗിക്കുന്ന ടാർപോളിന്‍റെ മടക്കുകൾ, ചെടിച്ചെട്ടികളുടെ അടിയിൽ വയ്ക്കുന്ന പാത്രങ്ങൾ, വീടിന്‍റെ സണ്‍ഷെയ്ഡ്, കെട്ടിടനിർമാണ സ്ഥലങ്ങൾ തുടങ്ങിയ ഇടങ്ങളിൽ മഴവെള്ളം കെട്ടിക്കിടക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഇതിനായി ആഴ്ചയിലൊരിക്കൽ എല്ലാവരും ഡ്രൈ ഡേ ആയി ആചരിച്ച് കൊതുക് വളരാനിടയുള്ള എല്ലാ വസ്തുക്കളും വീട്, ഓഫീസ്, പരിസരങ്ങൾ എന്നിവിടങ്ങളിൽ നിന്നും നീക്കം ചെയ്യണം. പനിയോടൊപ്പം തലവേദന,…

Read More

കനത്ത കാറ്റിലും മഴയിലും തെങ്ങ് കടപുഴകി വീടിനുമേൽ പതിച്ചു ; മേൽക്കൂര തകർന്നു വീണ് വീട്ടമ്മക്ക് ദാരുണാന്ത്യം

കടവന്ത്ര: കനത്ത കാറ്റിലും മഴയിലും തെങ്ങ് കടപുഴകി വീടിനുമേൽ പതിച്ചുണ്ടായ അപകടത്തിൽ വീട്ടമ്മ മരിച്ചു. കടവന്ത്ര കൊപ്രന്പിൽ തൈപ്പോടത്ത് വീട്ടിൽ പരേതനായ ടി.പി. ജോസഫിന്‍റെ ഭാര്യ റോസിയാണു (84) ദാരുണമായി മരിച്ചത്. ഇന്നലെ രാവിലെ പത്തോടെയുണ്ടായ കനത്ത കാറ്റിലും മഴയിലും വീടിനു പിന്നിൽ നിന്നിരുന്ന തെങ്ങാണു കടപുഴകി അടുക്കള ഭാഗത്തേക്കു പതിച്ചത്. ഇതിന്‍റെ ആഘാതത്തിൽ അടുക്കളയുടെയും ബാത്ത്റൂമിന്‍റെയും ഇടയിലുള്ള ഭാഗത്തെ ആസ്ബറ്റോസ് ഷീറ്റുകൊണ്ടു മേഞ്ഞ മേൽക്കൂര തകർന്നുവീണു. വീടിന്‍റെ പിൻഭാഗത്തുനിന്ന് വെള്ളവുമായി ബാത്ത്റൂമിലേക്കു കയറാൻ തുടങ്ങുകയായിരുന്ന വീട്ടമ്മയ്ക്കുമേലെയാണു തകർന്നുവീണ മേൽക്കൂരയുടെ ഭാഗങ്ങൾ വീണത്. തെങ്ങ് സമീപത്തെ മാവിൽ ഇടിച്ചശേഷമാണു വീടിനു മുകളിലേക്കു പതിച്ചത്. തെങ്ങിനൊപ്പം മാവിന്‍റെ കൊന്പും ഒടിഞ്ഞു വീണു. സംഭവസമയം, ഇളയമകൻ ഷിജുവിന്‍റെ കുട്ടികൾ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. കുട്ടികളുടെ ബഹളം കേട്ടെത്തിയ നാട്ടുകാർ ഉടൻ റോസിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവമറിഞ്ഞെത്തിയ…

Read More

ഡിസിസി ഓഫീസിനു മുന്നിൽ രമേശ് ചെന്നിത്തലയുടേയും ഉമ്മൻചാണ്ടിയുടെയും ചിത്രങ്ങൾ ശവപ്പെട്ടിയിലാക്കി റീത്തുവച്ച നിലയിൽ കണ്ടസംഭവം; സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും

കൊച്ചി: എറണാകുളം ഡിസിസി ഓഫീസിനു മുന്നിൽ എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടിയുടേയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടേയും ചിത്രങ്ങൾ ശവപ്പെട്ടിയിലാക്കി റീത്തുവച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമെന്നു ഡിസിസി പ്രസിഡന്‍റ് ടി.ജെ. വിനോദ്. ഇതിനു പുറമെ സംഭവത്തിൽ പോലീസിൽ പരാതി നൽകുന്നതു സംബന്ധിച്ച് ആലോചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഡിസിസി ഓഫീസിനു ചുറ്റിലും സിസിടിവി കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഇവ പരിശോധിച്ച് സംഭവത്തിനു പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താനാണു നേതാക്കളുടെ നീക്കം.

Read More

കോൺഗ്രസ് വിട്ടുവീഴ്ച ചെയ്തതുപോലെ ജനാധിപത്യ കേരള കോൺഗ്രസിനെ മുന്നണിയിലേക്ക് തിരികെക്കൊണ്ടു വരാൻ മാണി ശ്രമിക്കണമെന്ന് വാഴയ്ക്കൻ

കൊച്ചി: ഫ്രാൻസിസ് ജോർജിനെയും കൂട്ടരെയും യുഡിഎഫിലേക്ക് തിരികെയെത്തിക്കാൻ കെ.എം.മാണിയും കേരള കോൺഗ്രസും മുൻകൈയെടുക്കണമെന്ന് കോൺ‌ഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കൻ. കേരള കോൺഗ്രസിനെ യുഡിഎഫിലേക്കെത്തിക്കാൻ കോൺഗ്രസ് വിട്ടുവീഴ്ച ചെയ്തതു മനസിലാക്കി ജനാധിപത്യ കേരള കോൺഗ്രസിനെ മുന്നണിയിലേക്ക് എത്തിക്കാൻ മാണിയും പാർട്ടിയും ശ്രമിക്കണമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. എറണാകുളം, ഇടുക്കി ജില്ലകളിൽ ജനാധിപത്യചേരിയെ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തിനു അവരുടെ സാന്നിദ്ധ്യം കൂടി അനിവാര്യമാണെന്ന കാര്യം വിസ്മരിക്കരുതെന്നും വാഴയ്ക്കൻ പറഞ്ഞു. രാജ്യസഭാ സീറ്റെന്ന കനത്ത വിലനൽകിയാണ് കേരള കോൺഗ്രസിനെ യുഡിഎഫിലേക്കു തിരിച്ചു കൊണ്ടുവന്നതെന്നും വാഴയ്ക്കൻ പോസ്റ്റിൽ സൂചിപ്പിക്കുന്നുണ്ട്.

Read More

സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്കൂൾ വാഹനങ്ങൾക്കെതിരേ വാഹന വകുപ്പ് നടപടി ആരംഭിച്ചു

ആലുവ: സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്കൂൾ വാഹനങ്ങൾക്കെതിരേ മോട്ടോർ വാഹന വകുപ്പ് ആലുവയിൽ നടപടി ആരംഭിച്ചു. സുരക്ഷാ പരിശോധനക്ക് ഹാജരാകാതെയും സേഫ്ടി സ്റ്റിക്കർ പതിക്കാതെയും ജൂലൈയ് ഒന്ന് മുതൽ സർവീസ് നടത്താൻ അനുവദിക്കില്ല. ടാക്സി, കോൺട്രാക്ട് ഗാരേജ് വാഹനങ്ങളുടെ സുരക്ഷാ പരിശോധന ജൂൺ 13ന് പറവൂർ കവല ടെസ്റ്റ് ഗ്രൗണ്ടിൽ നടക്കും. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടന്ന പരിശോധനയിൽ സുരക്ഷാ പരിശോധനയ്‌ക്ക് ഹാജരാകാതെയും സേഫ്ടി സ്റ്റിക്കർ പതിക്കാത്തതുമായ 18 വാഹനങ്ങൾക്കെതിരേ നടപടി സ്വീകരിച്ചതായി ജോയിന്‍റ് ആർടിഒ സി.എസ്. അയ്യപ്പൻ അറിയിച്ചു. അതാത് വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന നടക്കുന്നത്. കുട്ടികളെ കയറ്റി സർവീസ് നടത്തുന്ന ടാക്സി, കോൺട്രാക്ട് ഗാരേജ് വാഹനങ്ങളുടെ സുരക്ഷാ പരിശോധനയും ആരംഭിച്ചിട്ടുണ്ട്. സ്കൂൾ കുട്ടികളെ കൊണ്ടുപോകാൻ സുരക്ഷിതമല്ലാത്ത ഒരു ‘ഇഐബി’ വാഹനത്തിന്‍റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് റദ്ദാക്കി. പെർമിറ്റും ടാക്സും ഇല്ലാതെ വിദ്യാർഥികളെ കയറ്റി സർവീസ് നടത്തിയ…

Read More

മത്സ്യബന്ധന ബോട്ടിൽ ഇടിച്ചത് മാലിക്കിൽ അല്ല;  മഹർഷ് ഭരദ്വാജെന്ന കപ്പലെന്ന് പ്രാഥമിക നിഗമനം; അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിരുന്നു

കൊച്ചി: തീരക്കടലിൽ നങ്കൂരമിട്ടു കിടന്നിരുന്ന മത്സ്യബന്ധന ബോട്ടിൽ ഇടിച്ചതു മാലിക്കിൽ എന്ന കപ്പലല്ലെന്നു കണ്ടെത്തൽ. ദക്ഷിണ നാവിക സേനയുടെയും തീരസംരക്ഷണ സേനയുടെയും നേതൃത്വത്തിൽ നടത്തിയ പരിശോധനകളിൽ ഗുജറാത്ത് തീരത്തേയ്ക്കു പോകുകയായിരുന്ന മഹർഷ് ഭരദ്വാജെന്ന കപ്പലാണ് അപകടമുണ്ടാക്കിയതെന്നാണു പ്രാഥമിക നിഗമനം. എന്നാൽ, ഇതു സംബന്ധിച്ച് സ്ഥിരീകരണം ഉണ്ടായിട്ടില്ലെന്നും കുടുതൽ അന്വേഷണത്തിനുശേഷം മാത്രമേ വ്യക്തതയുണ്ടാകൂവെന്നും അധികൃതർ പറഞ്ഞു. കടലിൽ നടത്തിയ പരിശോധനയിലൂടെയാണ് അപകടം ഉണ്ടാക്കിയത് മാലിക്കിൽ എന്ന കപ്പലല്ലെന്നു തിരിച്ചറിഞ്ഞത്. ഇന്നലെ പുലർച്ചെ 4.30 നു കൊച്ചി അഴിമുഖത്തിനു വടക്ക് പടിഞ്ഞാറ് 18 നോട്ടിക്കൽ മൈൽ അകലെയാണ് അപകടം സംഭവിച്ചത്. മാലിക്കിൽ എന്ന കപ്പലാണ് ഇടിച്ചതെന്നും കപ്പൽ നിർത്താതെ പോയെന്നും തൊഴിലാളികൾ കോസ്റ്റൽ പോലീസിൽ അറിയിക്കുകയായിരുന്നു. അപകടം നടന്നെന്നു തൊഴിലാളികൾ വ്യക്തമാക്കിയ സമയത്ത് ഈ പ്രദേശത്തുകൂടി മാലിക്കിൽ എന്ന കപ്പൽ സഞ്ചരിച്ചിട്ടില്ലെന്നാണ് അധികൃതർ പറയുന്നത്. അതേസമയം, മഹർഷ് ഭരദ്വാജെന്ന കപ്പൽ…

Read More

കാമുകന്‍റെ ഇഷ്ടത്തിന് വഴങ്ങിയില്ല;   കാമുകിയേയും വയോധികയായ രക്ഷിതാവിനെയും മർദിച്ച കാമുകനെ പോലീസ് അറസ്റ്റു ചെയ്തു

ചെറായി: പതിനേഴുകാരിയായ കാമുകിയോടുള്ള വൈരാഗ്യം മൂലം കാമുകിയേയും വയോധികയായ രക്ഷിതാവിനെയും മർദ്ദിച്ച യുവാവിനെ ഞാറക്കൽ പോലീസ് അറസ്റ്റ് ചെയ്തു. എടവനക്കാട് മായാബസാർ സ്വദേശി ആഷിക് – 24 ആണ് അറസ്റ്റിലായത്. സംഭവത്തിനു ശേഷം ആശുപത്രിയിൽ അഡ്മിറ്റായ ഇയാൾ ഡിസ്ചാർജ് ആയശേഷമാണ് പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ മൊഴി പ്രകാരം പോലീസ് യുവാവിനെതിരേ പീഡനത്തിനും മർദ്ദനത്തിനുമാണ് കേസെടുത്തിട്ടുള്ളത്. ബാലികയും യുവാവും 2015 മുതൽ പ്രണയത്തിലായിരുന്നുവത്രേ. ഇതിനിടെ ഇംഗിതത്തിനു വഴങ്ങാതെ വന്നപ്പോൾ യുവാവ് ബാലികയുടെ അശ്ലീല ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇതു സംബന്ധിച്ച തർക്കമാണ് യുവാവ് ബാലികയുടെ വീട്ടിൽ കയറിചെന്ന് ബാലികയേയും പിടിച്ച് മാറ്റാൻ ചെന്ന വയോധികയായ രക്ഷിതാവിനെയും മർദ്ദിച്ചതെന്ന് പോലീസ് പറയുന്നു.

Read More