നെടുമ്പാശേരി വിമാനത്താവളത്തിൽ ഹെലികോപ്റ്റർ തെന്നിമാറി; റണ്‍വേ അടച്ചു; അപകടത്തിൽ ആർക്കും പരിക്കില്ല

നെടുമ്പാശേരി: ഹെലികോപ്ടർ തെന്നിമാറിയതിനെത്തുടർന്നു നെടുമ്പാശേരി വിമാനത്താവളത്തിൽ റണ്‍വേ അടച്ചിട്ടു. വ്യോമയാന ഗതാഗതം പൂർണമായും തടസപ്പെട്ടു. ബുധനാഴ്ച രാവിലെ ഒമ്പതോടെയായിരുന്നു സംഭവം. ലക്ഷദ്വീപിൽനിന്നുമെത്തിയ ഹെലികോപ്റ്ററാണ് റണ്‍വേയിൽനിന്നും തെന്നിമാറിയത്. ഇതേ തുടർന്ന് ഇവിടെനിന്നുള്ള വിമാനസർവീസുകൾ നിർത്തിവയ്ക്കുക യായിരുന്നു. വിവിധ സ്ഥലങ്ങളിൽനിന്നു നെടുമ്പാശേരിയിലേക്കു വരുന്ന വിമാനങ്ങൾ മറ്റ് വിമാനത്താവളങ്ങളിലേക്കു തിരിച്ചുവിട്ടു. ഏകദേശം പത്തിലധികം വിമാനങ്ങൾ തിരിച്ചുവിട്ടതായാണു വിവരം. വിമാന സർവീസ് പുനസ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണു വിവരം.

Read More

ഭക്ഷണ മെത്തിക്കാൻ വൈകിയ കാന്‍റീൻ ജീവനക്കാരനെ മർദിച്ച കേസിൽ പി.സി. ജോർജിനെതിരായ നടപടിക്ക് സ്റ്റേ

കൊച്ചി: എംഎൽഎ ഹോസ്റ്റലിലെ കാന്‍റീൻ ജീവനക്കാരനെ മർദിച്ചതുമായി ബന്ധപ്പെട്ട് പി.സി. ജോർജ് എംഎൽഎക്കെതിരേയുള്ള കേസിലെ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. എംഎൽഎ ഹോസ്റ്റലിലെ കഫേ കുടുംബശ്രീ ജീവനക്കാരനായ വട്ടിയൂർക്കാവ് സ്വദേശി മനുവിനെ മർദിച്ച കേസിലാണ് നടപടി. ഊണ് എത്തിക്കാൻ വൈകിയതിന്‍റെ പേരിൽ ജോർജ് മുഖത്ത് അടിച്ചു എന്നായിരുന്നു പരാതി.ജോര്‍ജും സഹായിയും ചേര്‍ന്നാണ് മര്‍ദിച്ചതെന്ന് മനു പറഞ്ഞിരുന്നു. ഫോണില്‍ ആവശ്യപ്പെട്ട പ്രകാരം മുറിയില്‍ ഭക്ഷണമെത്തിക്കാന്‍ 20 മിനിറ്റോളം വൈകി. തിരക്കുമൂലമാണ് സമയത്ത് ഭക്ഷണമെത്തിക്കാന്‍ കഴിയാതിരുന്നത്. ഭക്ഷണവുമായി ചെന്നപ്പോള്‍ ചീത്തവിളിക്കുകയും മുഖത്ത് അടിക്കുകയും ചെയ്തുവെന്നും ചൂണ്ടിക്കാട്ടി മനു പരാതി നൽകിയിരുന്നു.

Read More

“പ്ലീസ്, തിയറ്ററിൽനിന്നു ദൃശ്യങ്ങൾ പകർത്തരുത്; ഇത് ഒരുപാട് പേരുടെ സ്വപ്നത്തെ തകർക്കുകയാണെന്ന്  സുഡാനി ഫ്രം നൈജീരിയ’ സിനിമയുടെ സംവിധായകൻ സക്കറിയ

കൊച്ചി: സിനിമയോടു തോന്നുന്ന ഇഷ്ടം കൊണ്ടായാലും തിയറ്ററിൽനിന്നു ദൃശ്യങ്ങൾ പകർത്തരുതെന്നു “സുഡാനി ഫ്രം നൈജീരിയ’ സിനിമയുടെ സംവിധായകൻ സക്കറിയ. സിനിമ മികച്ച പ്രതികരണങ്ങൾ നേടി മുന്നോട്ടുപോകുന്പോൾ ചിലർ സിനിമയുടെ തിയറ്ററിൽനിന്നു പകർത്തിയ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ ഇടുന്നുണ്ട്. ചിത്രത്തിലെ സുപ്രധാന സീനുകൾ പലതും ഇത്തരത്തിൽ പ്രചരിക്കുന്നു. ഇത് ഒരുപാട് പേരുടെ സ്വപ്നത്തെ തകർക്കുകയാണെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.ഫുട്ബോളിന്‍റെ പശ്ചാത്തലത്തിലാണു കഥ പറഞ്ഞു പോകുന്നതെങ്കിലും സുഡാനി ഫ്രം നൈജീരിയ ഒരു സ്പോർട്സ് സിനിമയല്ല. കളിയുടെ ആവേശത്തിനപ്പുറമുള്ള കുറെ ജീവിതങ്ങളാണ്. മലപ്പുറത്തുകാരുടെ സാധാരണ ജീവിതമാണു സിനിമയിലൂടെ അവതരിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സുഡാനി ഫ്രം നൈജീരിയിലെ മുഖ്യകഥാപാത്രമായ സാമുവൽ അബിയോള റോബിൻസണ്‍ നൈജീരിയക്കാരനാണ്. കേരളത്തിലെ ഷൂട്ടിംഗ് രസകരമായ അനുഭവമായിരുന്നുവെന്നും മലബാറിന്‍റെ പ്രിയപ്പെട്ട രുചികളായ പൊറോട്ടയും ബീഫും പത്തിരിയും ബിരിയാണിയുമൊക്കെ ഏറെ ഇഷ്ടപ്പെട്ടെന്നും സാമുവൽ പറഞ്ഞു. ആഫ്രിക്കയിൽ സീരിയലിലും സിനിമയിലും തിളങ്ങിനിൽക്കുന്ന താരമാണ് ഇദ്ദേഹം.…

Read More

 ഉത്‌സവത്തിന് പഴുപ്പുനിറഞ്ഞ വ്രണവുമായി ആനയെ എഴുന്നള്ളിച്ച സംഭവം;  വ്യാജ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയ ഡോക്ടർക്കെതിരേ അന്വേഷണം

കൊച്ചി: നാട്ടാനകളെ പീഡിപ്പിക്കുന്നതിനെതിരേ കർശന നടപടിയുമായി ജില്ലാ ഭരണകൂടം. ഇന്നലെ ജില്ലാ കളക്ടർ മുഹമ്മദ് സഫീറുള്ളയുടെ അധ്യക്ഷതയിൽ ചേർന്ന നാട്ടാനകളുടെ പരിപാലനം സംബന്ധിച്ച ഏകോപന സമിതിയാണ് നടപടികൾക്കു രൂപം നൽകിയത്. കാക്കനാട് പാട്ടുപുരയ്ക്കൽ ക്ഷേത്രത്തിൽ കാലിൽ പഴുപ്പുനിറഞ്ഞ വ്രണവുമായി ആനയെ എഴുന്നള്ളിച്ചതടക്കമുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് കളക്ടർ സമിതിയുടെ അടിയന്തരയോഗം വിളിച്ചത്. ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് ആശ സനിലും യോഗത്തിൽ പങ്കെടുത്തു. പാട്ടുപുരയ്ക്കൽ ക്ഷേത്രത്തിൽ എഴുന്നള്ളിച്ച ആനയെ നേരിട്ടു പരിശോധിക്കാതെയാണ് വെറ്ററിനറി സർജനായ ഡോ. ഏബ്രഹാം തരകൻ സർട്ടിഫിക്കറ്റ് നൽകിയതെന്ന് സമിതിക്ക് ബോധ്യപ്പെട്ടു. സർക്കാർ വെറ്ററിനറി സർജനല്ലാത്ത ഏബ്രഹാം തരകൻ ഇത്തരത്തിൽ ചട്ടവിരുദ്ധമായി സർട്ടിഫിക്കറ്റ് നൽകിയതിനെക്കുറിച്ച് അന്വേഷിക്കാൻ സാമൂഹ്യ വനവത്ക്കരണ വിഭാഗം അസിസ്റ്റന്‍റ് കണ്‍സർവേറ്ററെ ചുമതലപ്പെടുത്തി. ആനകളെ പരിശോധിക്കാതെ മുന്പും സർട്ടിഫിക്കറ്റ് നൽകിയെന്ന പരാതിയിൽ വെറ്റിനറി മെഡിക്കൽ കൗൺസിൽ വരുന്ന ആറിന് ഡോ. ഏബ്രഹാം തരകന്‍റെ ഹിയറിംഗ് നടത്തും. ജില്ലയിൽ…

Read More

പാസ്പോർട്ട് ഇനി അതിവേഗം; പോലീസ് വെരിഫിക്കേഷൻ സ്മാർട്ട് ഫോൺ മുഖേന; വെരിഫിക്കേഷൻ നടത്തുന്നതിനായി നൽകിയ ഫോൺ തിരികെ വാങ്ങിയതായി പരാതി

കൊച്ചി: എറണാകുളം റൂറൽ ജില്ലയിൽ പാസ്പോർട്ടിന്‍റെ പോലീസ് വെരിഫിക്കേഷൻ സ്മാർട്ട് ഫോണ്‍ മുഖേന ഓണ്‍ലൈനിൽ ആരംഭിക്കുന്നതിന്‍റെ ജില്ലാതല ഉദ്ഘാടനം എറണാകുളം റൂറൽ ജില്ലാ പോലീസ് ആസ്ഥാനത്ത് ജില്ലാ പോലീസ് മേധാവി എ.വി. ജോർജ് നിർവഹിച്ചു. എല്ലാ പോലീസ് സ്റ്റേഷനുകളിലും പോലീസ് വെരിഫിക്കേഷൻ നടത്തുന്നതിനായി 50 സ്മാർട്ട് ഫോണുകളുടെ വിതരണവും നടന്നു. പുതിയ പദ്ധതിപ്രകാരം പാസ്പോർട്ടിന്‍റെ പോലീസ് വെരിഫിക്കേഷൻ നടപടികൾ വേഗതയിലും കടലാസ് രഹിതവുമായി നടക്കും. ഇതുവരെ പാസ്പോർട്ട് ഓഫീസിൽനിന്നു ജില്ലാ പോലീസ് ആസ്ഥാനത്തേക്കും അവിടെനിന്നു ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലേക്കും അതുപോലെ തിരിച്ചും അപേക്ഷയുടെ പ്രിന്‍റൗട്ടും റിപ്പോർട്ടും എടുത്ത് അയയ്ക്കുകയായിരുന്നു പതിവ്. ഇനി മുതൽ E-VIP (Eletcronic Verification in Passport) എന്ന മൊബൈൽ ഫോണ്‍ ആപ്പിലൂടെ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലേക്ക് അനുവദിച്ചിട്ടുള്ള മൊബൈൽ ഫോണ്‍ വഴി ഫോർവേഡ് ചെയ്താൽ മതി.ഇതുവഴി ആറു മണിക്കൂറിനുള്ളിൽ പാസ്പോർട്ട് അച്ചടിച്ചു നൽകാനാകുമെന്നും…

Read More

ആലുവയിൽ മീശമാധവൻ മോഡൽ മോഷണം; പശ്ചിമബംഗാൾ സ്വദേശി പിടിയിൽ; മോഷണം നടത്തിയ രീതിയെക്കുറിച്ച് പോലീസ് പറ‍യുന്നതിങ്ങനെ…

ആലുവ: മീശമാധവൻ എന്ന സിനിമയുടെ മോഡലിൽ ആലുവയിൽ കവർച്ച നടത്തിയ പശ്ചിമബംഗാൾ സ്വദേശി പിടിയിൽ. മുർഷിദാബാദിൽ നിന്നും ഇയാളെ കഴിഞ്ഞ ഞായറാഴ്ചയാണ് ആലുവ ഈസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തത്. മോഷണവസ്തുക്കളിൽ കുറച്ചുഭാഗം പിടിച്ചെടുക്കാൻ കഴിഞ്ഞതായിട്ടാണ് സൂചന. ഇന്ന് പുലർച്ചെയോടെ ആലുവയിലെത്തിച്ച പ്രതിയെ പോലീസ് കൂടുതൽ ചോദ്യം ചെയ്തുവരികയാണ്. കഴിഞ്ഞ നാലിനാണ് ആലുവയെ ഞെട്ടിച്ചുകൊണ്ട് നഗരത്തിൽ വൻ കവർച്ച നടന്നത്. പട്ടേരിപ്പുറം മംഗലശേരി റാണി ഡേവിഡിന്‍റെ വീട്ടിൽ നിന്നാണ് എട്ടുപവൻ സ്വർണവും പണവും മൊബൈൽ ഫോണും അതിവിദഗ്ധമായി കവർന്നത്. വീടിന്‍റെ ടെറസിന്‍റെ വാതിൽവഴി അകത്തു കടന്ന മോഷ്ടാവ് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണത്തിനു പുറമെ മുറിയിൽ ഉറങ്ങിക്കിടന്ന റാണിയുടെ മകൾ അണിഞ്ഞിരുന്ന പാദസരങ്ങൾ കൊളുത്തൂരി അഴിച്ചെടുക്കുകയും ചെയ്തു. റാണിയുടെ മാലപൊട്ടിക്കാൻ ശ്രമിക്കുന്നതിനിടയിൽ അവർ ഉണർന്നതിനാൽ മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവദിവസത്തിന്‍റെ തലേന്ന് റാണിയുടെ മകളുടെ വിവാഹ നിശ്ചയമായിരുന്നു. ഇതുപ്രകാരം വീട്ടിൽ സ്വർണം…

Read More

സ്വാമി ഗംഗേശാനന്ദ തീർത്ഥപാദയുടെ മുറിഞ്ഞ ജനനേന്ദ്രിയം പൂർവ സ്ഥിതിയിലാക്കി; പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ യുവതി ജനനേന്ദ്രിയം മുറിക്കുകയായിരുന്നു

കൊച്ചി: സ്വാമി ഗംഗേശാനന്ദ തീർത്ഥപാദയുടെ മുറിഞ്ഞ ജനനേന്ദ്രിയം ശസ്ത്രക്രിയയിലൂടെ പൂർവ സ്ഥിതിയിലാക്കി. കൊച്ചിയിലെ സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ നടത്തിയ ചികിത്സയിലാണു ജനനേന്ദ്രിയം പൂർവസ്ഥിതിയിലാക്കിയത്. തിരുവനന്തപുരത്തെ ഒരു വീട്ടിൽവച്ച് കഴിഞ്ഞ വർഷം മെയ് 19നായിരുന്നു സംഭവം. പീഡിപ്പിക്കാൻ ശ്രമിച്ചതിനിടെ യുവതി ജനനേന്ദ്രിയം മുറിച്ചുമാറ്റിയെന്നായിരുന്നു കേസെങ്കിലും ഇവർ പിന്നീട് മൊഴിമാറ്റി. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ചികിത്സകൾക്കുശേഷം കഴിഞ്ഞ ഡിസംബർ 17 നാണു സ്വാമി വിദഗ്ധ ചികിത്സതേടി കൊച്ചിയിലെ ആശുപത്രിയിലെത്തിയത്. മൂത്രാശയ വിഭാഗം മേധാവി ഡോ. ആർ. വിജയന്‍റെ നേതൃത്വത്തിൽ നടത്തിയ ചികിത്സകൾക്കൊടുവിലാണു ജനനേന്ദ്രിയം പൂർവ സ്ഥിതിയിലാക്കിയത്. ചികിത്സാ രീതികളെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ആശുപത്രി അധികൃതർ പുറത്തുവിട്ടിട്ടില്ല.

Read More

കുട്ടികൾക്ക് കുത്തിവയ്പ്പിനായുള്ള മരുന്നുകൾ തലേദിവസമേ സിറിഞ്ചിൽ നിറച്ചെന്നു പരാതി; സംഭവം മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ 

മൂവാറ്റുപുഴ: കുട്ടികൾക്ക് എടുക്കേണ്ട കുത്തിവയ്പ്പ് മരുന്നുകൾ തലേദിവസം രാത്രി സിറിഞ്ചിൽ നിറച്ചുവച്ച സംഭവം വിവാദമാകുന്നു. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലെ കുട്ടികളുടെ വാർഡിൽ കഴിഞ്ഞ രാത്രിയായിരുന്നു സംഭവം. ആറുമാസം മുതൽ 15 വയസുവരെയുള്ള 17 കുട്ടികളാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. രാത്രി എട്ടിന് കുട്ടികൾക്ക് ആന്‍റിബയോട്ടിക് ഇഞ്ചക്ഷൻ നൽകിയിരുന്നു. അതിനുശേഷം ഇന്ന് പുലർച്ചെ അഞ്ചിനാണ് കുത്തിവയ്പ്പ് നൽകേണ്ടത്. എന്നാൽ ഇന്നലെ രാത്രി പത്തോടെ സിറിഞ്ചുകളിൽ മരുന്നു നിറച്ച് വച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട കുട്ടികളുടെ അമ്മമാർ ചോദ്യം ചെയ്തതോടെ ബഹളമായി. സംഭവമറിഞ്ഞ് കുട്ടികളുടെ ബന്ധുക്കളും ആശുപത്രിയിലെത്തി. ചോദ്യം ചെയ്തതോടെ ബഹളമായി. ഇതിനിടെ നിറച്ചുവച്ച മരുന്നുകൾ നശിപ്പിക്കുകയും ഡ്യൂട്ടി നഴ്സിനെ മാറ്റി പകരം ആളെ നിയമിക്കുകയും ചെയ്തു. ശാരീരികാസ്വസ്ഥ്യം ഉള്ളതുകൊണ്ട് നഴ്സ് നേരത്തെ മരുന്നുകൾ നിറച്ചുവച്ചതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. എന്നാൽ തലേദിവസം സിറിഞ്ചുകളിലാക്കി വച്ച നടപടിക്കെതിരേ മാതാപിതാക്കൾഡെപ്യൂട്ടി സൂപ്രണ്ടിന് പരാതി നൽകിയിരിക്കുകയാണ്.

Read More

കുടിവെള്ളമില്ലാതം ജനംനെട്ടോട്ടത്തിൽ;  ജനറം കുടിവെള്ള പദ്ധതിയുടെ വെള്ളം പാഴാകുന്നു; തോടായി നടക്കാവ് റോഡ്

പിറവം: പശ്ചിമകൊച്ചി മേഖലയിലേക്ക് കുടിവെള്ളമെത്തിക്കുന്ന ജനറം പദ്ധതിയിലൂടെ അധികൃതരുടെ അനാസ്ഥമൂലം കുടിവെള്ള പാഴാക്കിക്കളയുന്നു. വേനൽ കനത്തതോടെ കുടിവെള്ളത്തിനായി ജനങ്ങൾ നെട്ടോട്ടമോടുന്പോഴാണ് പ്രതിദിനം മണിക്കൂറുകളോളം ലക്ഷക്കണക്കിന് ലിറ്റർ ജലം റോഡിലൂടെ ഒഴുക്കിക്കളയുന്നത്. ആരക്കുന്നത്ത് സ്ഥാപിച്ചിരിക്കുന്ന ടാങ്ക് നിറഞ്ഞുകവിഞ്ഞൊഴുന്ന ജലം മിക്ക ദിവസങ്ങളിലും നടക്കാവ് ഹൈവേ റോഡ് തോടാക്കി മാറ്റുകയാണ്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വമില്ലായ്മയാണ് ഇങ്ങനെ സംഭവിക്കാൻ കാരണമെന്ന് ചൂണ്ടിക്കാണിക്കുന്നു. പിറവം പുഴയിൽ മാമലക്കവല കടവിൽ സ്ഥാപിച്ചിരിക്കുന്ന കിണറിൽ നിന്നുമാണ് ആരക്കുന്നത്തെ ടാങ്കിലേക്ക് വെള്ളം പന്പ് ചെയ്യുന്നത്. ആറ് കിലോമീറ്ററോളം അകലെയുള്ള ആരക്കുന്നത്തെ ഉയർന്ന മലയുടെ മുകളിലാണ് ടാങ്ക് സ്ഥാപിച്ചിരിക്കുന്നത്. ഇവിടെ നിന്നും ജലം സ്വാഭാവികമായ ഒഴുക്കിലൂടെ താഴ്ന്ന പ്രദേശമായ മരടിലെത്തുകയും, ഇവിടുത്തെ ട്രീറ്റ്മെന്‍റ് പ്ലാന്‍റിൽ ശുദ്ധീകരിച്ച് കുടിവെള്ളം വിതരണം ചെയ്യും. ടാങ്കിൽ ജലം നിറയുന്നത് മാമലക്കവലയിലെ പന്പിംഗ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ അറിയാതെ പോകുന്നതാണ് ഇതിന് കാരണമെന്ന് പറയുന്നു. ആരക്കുന്നത്ത്…

Read More

ആക്രിക്കച്ചവടത്തിന്‍റെ മറവിൽ മോഷണം; നഗരത്തിലെ ആക്രിക്കച്ചവട സ്ഥാപനങ്ങൾ നിരീക്ഷണത്തിൽ

കൊച്ചി: മോഷണ മുതലാണെന്ന് അറിഞ്ഞിട്ടും വാങ്ങുന്നുവെന്നു കണ്ടെത്തിയതിനെ തുടർന്നു നഗരത്തിലെ ആക്രികച്ചവട സ്ഥാപനങ്ങൾ പോലീസിന്‍റെ രഹസ്യ നിരീക്ഷണത്തിൽ. ബാറ്ററികൾ മോഷണം പോകുന്നത് ഉൾപ്പെടെ നഗരത്തിൽ നടക്കുന്ന പല ചെറു മോഷണങ്ങളിലും തൊണ്ടിമുതൽ സംരക്ഷിക്കുന്നത് ചില ആക്രികച്ചവട സ്ഥാപനങ്ങളാണെന്ന തിരിച്ചറിവിലാണു പോലീസ് നിരീക്ഷണം ശക്തമാക്കിയത്. എറണാകുളം ജനറൽ ആശുപത്രിയിലെ ജനറേറ്റർ റൂം തകർത്തു ബാറ്ററികൾ മോഷ്ടിച്ച സംഭവത്തിലും പ്രതികൾക്കു തുണയായതു നഗരത്തിലെ ഒരു ആക്രി കച്ചവട സ്ഥാപനമാണ്. കേസിൽ പുതുവൈപ്പ് ചെള്ളപ്പുറത്ത് മുരുകൻ (മുഴമുരുകൻ-42), തിരുവനന്തപുരം വലിയതുറ വികലാംഗർ കോളനിയിൽ സഹദേവൻ (40), ആക്രി സ്ഥാപന ഉടമ ഇടപ്പള്ളി തോട്ടുങ്കൽ റഷീദ് (51) എന്നിവരെയാണു സെൻട്രൽ സിഐ എ. അനന്തലാലിന്‍റെ നേതൃത്വത്തിൽ പിടികൂടിയത്. കഴിഞ്ഞ 13ന് എറണാകുളം ജനറൽ ആശുപത്രിയിൽ വൈദ്യുതി തടസപ്പെട്ടതിനെത്തുടർന്നു നടത്തിയ പരിശോധനയിലാണു ജനറേറ്റർ റൂമിൽനിന്നു ബാറ്ററികൾ മോഷണം പോയവിവരം അറിയുന്നത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ…

Read More