ജില്ലയിൽ രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ റോഡിലൂടെയോ, വാഹനത്തിലോ ആനയെ കൊണ്ടുപോകരുത്; ഉത്തരവ് അപ്രായോഗികമെന്ന് എലിഫെന്‍റ്ഓണേഴ്സ് ഫെഡറേഷൻ

വൈപ്പിൻ: ജില്ലാ കളക്ടറുടെ നിർദേശങ്ങൾ ആനകളെ ഉത്സവങ്ങൾക്ക് എഴുന്നള്ളിക്കുന്നതിനു തടസമുണ്ടാക്കുമെന്നതിനാൽ ഉത്തരവ് പുനപരിശോധിക്കണമെന്ന് കേരള എലിഫന്‍റ് ഓണേഴ്സ് ഫെഡറേഷൻ ആവശ്യപ്പെട്ടു. ആനകളെ എറണാകുളം ജില്ലയിൽ രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ റോഡിലൂടെയോ, വാഹനത്തിലോ കൊണ്ടുപോകരുതെന്ന നിർദ്ദേശം പ്രായോഗികമല്ല. ആനകളെ പരിശോധിക്കാനും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാനും സർക്കാർ ശന്പളം വാങ്ങുന്ന വനം വകുപ്പ് ഡോക്ടർമാർക്ക് ഉടമകൾ പണം നൽകണമെന്ന നിർദേശം കൈക്കൂലിയെ പ്രോത്സാഹിപ്പിക്കുമെന്നും വനം വകുപ്പ് ഡോക്ടർമാർ മാത്രം ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാവൂ എന്ന ജില്ലാ കളക്ടറുടെ തീരുമാനം നാട്ടാന പരിപാലന ചട്ടങ്ങളിലെ വ്യവസ്ഥകൾക്ക് എതിരാണന്നും ഫെഡറേഷൻ ചൂണ്ടിക്കാട്ടി. എഴുന്നള്ളിച്ച ഒരാനയുടെ കാലിൽ മുറിവുകൾ ഉണ്ടെങ്കിൽ മുറിവ് എങ്ങിനെ സംഭവിച്ചു എന്ന് വനം വകുപ്പ് ഡോക്ടർമാർ പരിശോധിച്ച് കുറ്റക്കാർക്കെതിരേ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിൽ അസോസിയേഷനു എതിർപ്പില്ല. നാട്ടാന പരിപാലന നിയമം 2012 പ്രകാരം എല്ലാ ജില്ലകളിലും…

Read More

കൊള്ളപ്പലിശയ്ക്കു കോടികളുടെ പണമിടപാട്;  മഹാരാജ ഒളിവിൽതന്നെ;  പോലീസ് സംഘം ചെന്നൈയിൽ തുടരും

കൊച്ചി: സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കൊള്ളപ്പലിശയ്ക്കു കോടികളുടെ പണമിടപാടു നടത്തിവന്ന സംഭവത്തിൽ കേരളത്തിലേക്കു പലിശയ്ക്കുള്ള പണം ഒഴുക്കിയ തമിഴ്നാട് സ്വദേശി മഹാരാജ ഒളിവിൽതന്നെ. ഇയാളെത്തേടി ചെന്നൈയിലെത്തിയ പള്ളുരുത്തി സിഐ കെ.ജി. അനീഷിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തു തുടരുമെന്നും അന്വേഷണം ഉൗർജിതമാണെന്നും മട്ടാഞ്ചേരി എസിപി എസ്. വിജയൻ പറഞ്ഞു. ചെന്നൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ടിഡി അസോസിയേറ്റ്സ് ഉടമ മഹാരാജയെ പിടികൂടുന്നതിനായുള്ള അന്വേഷണമാണു നടന്നുവരുന്നത്. ഇയാളാണു കൊള്ളപലിശയ്ക്കു ഇടപാടുകൾ നടത്തുന്നതിനായി സംസ്ഥാനത്തേക്കു പണം ഒഴുക്കിയതെന്നാണു പോലീസ് കണ്ടെത്തൽ. പോലീസ് അന്വേഷിക്കുന്ന വിവരമറിഞ്ഞ മഹാരാജ സംഘം എത്തുന്നതിനുമുന്പേ സ്ഥലത്തുനിന്നു മുങ്ങുകയായിരുന്നു. തമിഴ്നാട് പോലീസിന്‍റെ സഹായത്തോടെയുള്ള അന്വേഷണമാണ് നടന്നുവരുന്നത്. സൈബർ സെല്ലിന്‍റെ സഹായവും പോലീസിനു ലഭിക്കുന്നതായാണു സൂചന. തമിഴ്നാട്ടിൽ ഇയാൾക്കു വലിയ ഇടപാടുകൾ ഒന്നുംതന്നെയില്ലെന്നും കേരളത്തിലേക്കാണ് ഇയാൾ കൂടുതലായും പണം ഒഴുക്കിയിരുന്നതെന്നും പോലീസ് നേരത്തെതന്നെ കണ്ടെത്തിയിരുന്നു. വിവിധ ബാങ്ക് അക്കൗണ്ടുകളും രേഖകളും…

Read More

കോളജ് വിദ്യാര്‍ഥിനി അനിതയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കേസ്; പ്രതികളുടെ വധശിക്ഷ 25 വര്‍ഷം കഠിന തടവായി കുറച്ചു ഹൈക്കോടതി

കൊച്ചി: വയനാട്ടിലെ അനിത വധക്കേസിലെ രണ്ടു പ്രതികൾക്കു വിചാരണക്കോടതി വിധിച്ച വധശിക്ഷ ഹൈക്കോടതി 25 വർഷം കഠിന തടവായി ഇളവുചെയ്തു. വിചാരണക്കോടതിയുടെ വിധി ചോദ്യം ചെയ്ത് ഒന്നും രണ്ടും പ്രതികളായ മാനന്തവാടി പടിഞ്ഞാറേത്തറ കളത്തിൽ നാസർ, ചെന്നാലോട് ആസാദ് നഗർ കോളനിയിൽ ഇരട്ടവീട്ടിൽ അബ്ദുൾ ഗഫൂർ എന്നിവർ നൽകിയ അപ്പീലിലാണു ഹൈക്കോടതിയുടെ ഉത്തരവ്. 2011 ഓഗസ്റ്റ് ഒന്പതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാനന്തവാടിയിലെ ഒരു പാരലൽ കോളജിലെ വിദ്യാർഥിനിയായ അനിതയെ പ്രതികൾ തിരുനെല്ലിക്കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയശേഷം ആഭരണങ്ങൾ കവർന്നെന്നാണ് കേസ്. 2013 ഫെബ്രുവരി 27 നാണ് കല്പറ്റ സെഷൻസ് കോടതി പ്രതികൾക്കു വധശിക്ഷ വിധിച്ചത്. എന്നാൽ, അപൂർവങ്ങളിൽ അപൂർവമായ കേസുകളുടെ ഗണത്തിൽ ഈ കേസിനെ പരിഗണിക്കാനാവില്ലെന്നതടക്കമുള്ള നിരീക്ഷണങ്ങളോടെ വധശിക്ഷ ഹൈക്കോടതി ഇളവു ചെയ്യുകയായിരുന്നു.

Read More

മധു കഴിഞ്ഞിരുന്നത് കുടുംബാംഗങ്ങളാൽ ഉപേക്ഷിച്ച നിലയിൽ;  കൊലപാതകം പട്ടിണിയുമായി ബന്ധപ്പെടുത്താനാവില്ലെന്നു സർക്കാർ

കൊച്ചി: അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ കൊലപ്പെടുത്തിയ സംഭവത്തെ പട്ടിണിയുമായി ബന്ധപ്പെടുത്താനാവില്ലെന്നു സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഈ സംഭവം പട്ടിണിയുടെ പരിണിത ഫലമാണെന്നു പറയാനാവില്ലെന്നും സംഭവത്തിനു മത – രാഷ്‌ട്രീയ നിറം നൽകാനാവില്ലെന്നും സർക്കാർ ചൂണ്ടിക്കാട്ടി. മധുവിനെ ആൾക്കൂട്ടം അടിച്ചുകൊന്ന സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ പരിഗണിച്ച ഹർജിയിലാണു സർക്കാർ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി സത്യവാങ്മൂലം നൽകിയത്. മധുവിന്‍റെ അമ്മ മല്ലി അങ്കണവാടിയിൽ ഹെൽപ്പറും ഒരു സഹോദരി അങ്കണവാടി വർക്കറുമാണ്. മറ്റൊരു സഹോദരിയുടെ ഭർത്താവ് മണ്ണാർക്കാട് താലൂക്ക് ഓഫീസിലെ ജീവനക്കാരനാണ്. ന്യായമായ വരുമാനമുള്ള കുടുംബമാണ് മല്ലിയുടേത്. 2012 മുതൽ 2014 വരെയുള്ള കാലത്തു മധുവിനു വിഷാദരോഗത്തിനു ചികിത്സ നൽകിയിരുന്നു. ഇയാൾ പിന്നീടു ചികിത്സ മുടക്കിയെന്നും പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർ ഡോ.  പുകഴേന്തി നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. ഇത്തരം വിഭാഗക്കാർക്കു പ്രതിമാസം നൽകുന്ന 35 കിലോ ഗ്രാം സൗജന്യ…

Read More

ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും..! മകനോടൊപ്പം യാത്രചെയ്യവേ ബൈക്കിൽനിന്നു തെറിച്ചുവീണ് പരിക്കേറ്റ വീട്ടമ്മ മരിച്ചു; സംഭവം കളമശേരിയില്‍

കളമശേരി: മകനോടൊപ്പം യാത്രചെയ്യവേ ബൈക്കിൽനിന്നു തെറിച്ചുവീണ് പരിക്കേറ്റ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കളമശേരി കുസാറ്റിനു സമീപം താമസിക്കുന്ന മന്നോപ്പാളി വീട്ടിൽ ലൈല(53)യാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നു വെളുപ്പിന് രണ്ടരയോടെ മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നരയ്ക്ക് കുസാറ്റ് കാന്പസിനുള്ളിലായിരുന്നു അപകടം. മകൻ ഓടിച്ചിരുന്ന ബൈക്കിൽ പിന്നിലിരുന്നു യാത്രചെയ്യുകയായിരുന്നു ഇവർ. റോഡിലെ ഹബ്ബിൽ കയറവേ വീട്ടമ്മ ബൈക്കിൽനിന്നു റോഡിലേക്കു തെറിച്ചുവീഴുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മേൽനടപടികൾ പൂർത്തിയാക്കി മൃതദേഹം ഇന്നുതന്നെ ബന്ധുക്കൾക്കു വിട്ടുകൊടുക്കുമെന്ന് അധികൃതർ പറഞ്ഞു. ഇവർ കുസാറ്റിലെ താത്കാലിക ജീവനക്കാരിയാണ്. മക്കൾ: അഷ്റഫ്, മജീദ്.

Read More

കൊച്ചി പഴയ കൊച്ചിയല്ല! പോലീസിന്‍റെ സിനിമാ സ്റ്റൈൽ ചേസ്; കാറിൽ പാഞ്ഞ കഞ്ചാവുസംഘം കുടുങ്ങി

കൊച്ചി: കുറ്റവാളികളെ സാഹസികമായി ബൈക്കിൽ പിന്തുടർന്നു പിടിക്കുന്ന പോലീസിന്‍റെ ’ചേസിംഗ്’ സ്റ്റൈൽ സിനിമയിൽ മാത്രമല്ലെന്ന് എറണാകുളം നോർത്ത് പോലീസ് തെളിയിച്ചു. കഞ്ചാവുമായെത്തി കലൂരിൽനിന്നു പോലീസിനെ കബളിപ്പിച്ചു കടന്ന കാറിനെ കളമശേരി വരെ പിന്തുടർന്ന ശേഷമാണു നോർത്ത് എസ്ഐ വിബിൻദാസ് സാഹസികമായി പിടികൂടിയത്. നഗരത്തിൽ വിൽപനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി രണ്ടുപേരാണ് അറസ്റ്റിലായത്. പിടിയിലായ തളിപ്പറന്പ് മന്നദേശം സ്വദേശി സി.കെ. ആബിദ് (28), തളിപ്പറന്പ് വീനസ് ജംഗ്ഷൻ സ്വദേശി അസ്ക്കർ (32) എന്നിവരിൽനിന്നു രണ്ടു കിലോ കഞ്ചാവ് പിടിച്ചെടുത്തു. രണ്ടു ദിവസം മുൻപ് നഗരത്തിൽ വിൽപനയ്ക്കായി കോഴിക്കോട്നിന്നു കഞ്ചാവ് എത്തിക്കുമെന്ന് രഹസ്യവിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ നോർത്ത് പോലീസ് ജാഗരൂകരായിരുന്നു. ഇന്നലെ രാവിലെ 11ന് കലൂരിൽ കഞ്ചാവ് എത്തിക്കുമെന്ന വിവരത്തെത്തുടർന്ന് എത്തിയ പോലീസിനെ കബളിപ്പിച്ചു പ്രതികൾ കടന്നുകളഞ്ഞു. കലൂരിൽനിന്ന് ഇടപ്പള്ളിയിലെത്തിയ പ്രതികൾ ദേശീയപാത 17ലൂടെ ചേരാനെല്ലൂർ ഭാഗത്തേക്ക് എത്തി വട്ടേക്കുന്നം വഴി…

Read More

ഫേസ്ബുക്ക് ചാറ്റിംഗിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പണം തട്ടൽ:   പെൺകുട്ടിയുടെ പരാതിയിൽ സുബിൻ ബേബിയെ അറസ്റ്റു ചെയ്തു

ആലുവ: ഫേസ്ബുക്ക് ചാറ്റിംഗിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തയാളെ ആലുവ സൈബർ സെല്ലിന്‍റെ സഹായത്തോടെ ചോറ്റാനിക്കര പോലീസ് പിടികൂടി. ഇടുക്കി ജില്ലയിൽ പുറപ്പുഴ വഴിത്തല പാലം ജംഗ്ഷനു സമീപം വാടകയ്ക്കു താമസിക്കുന്ന സുബിൻ ബേബിയെ (29) യാണ് പിടികൂടിയത്. ഫേസ്ബുക്ക് ചാറ്റിംഗിലൂടെ പെണ്‍കുട്ടിയെ പരിചയപ്പെട്ട് സ്വകാര്യ ചിത്രങ്ങൾ ഇന്‍റർനെറ്റിലും മറ്റും പ്രചരിപ്പിക്കും എന്നു ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തെന്ന പരാതി പിറവം സിഐക്ക് ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ സൈബർ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. വേറെയും പെണ്‍കുട്ടികളെ ഇയാൾ ഇത്തരത്തിൽ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തിട്ടുണ്ടെന്നാണ് അറിയുന്നത്. സൈബർ സെൽ വിദഗ്ധരായ ബിനോയ്, തെൽഹത്ത്, ബോബി കുര്യാക്കോസ്, ഷിറാസ്, ഡെൽജിത്, രാഹുൽ, റിതേഷ്, കൃഷ്ണേന്ദു എന്നിവരും പിറവം സിഐ പി.കെ. ശിവൻകുട്ടിയും ചോറ്റാനിക്കര പോലീസും ചേർന്നാണ് പ്രതിയെ പിടിച്ചത്. ഇന്ന് കോടതിയിൽ ഹാജരാക്കും.

Read More

ഡോക്ടറിൽനിന്നു കൈക്കൂലി വാങ്ങിയ  ഹെൽത്ത് ഇൻസ്പെക്ടറെ വിജിലൻസ് കുടുക്കി; കോർപറേഷനിലെ ഹെൽത്ത് ഇൻസ്പെക്ടർമാരെക്കുറിച്ച് വ്യാപക പരാതിയെന്ന് വിജിലൻസ്

കൊച്ചി: ഡോക്ടറിൽനിന്നു കൈക്കൂലി വാങ്ങിയ കൊച്ചി കോർപറേഷൻ ഹെൽത്ത് ഇൻസ്പെക്ടറെ വിജിലൻസ് കൈയ്യോടെ പിടികൂടി. കോർപറേഷൻ എളംകുളം സോണൽ ഹെൽത്ത് ഇൻസ്പെക്ടർ ടി.പി രൂപേഷാണ് (38) കൈക്കൂലി വാങ്ങുന്നതിനിടെ എറണാകുളം സെൻട്രൽ റേഞ്ച് വിജിലൻസിന്‍റെ പിടിയിലായത്. കടവന്ത്ര മുട്ടത്തുതറ ലൈനിൽ പ്രവർത്തിക്കുന്ന സ്വകാര്യ ദന്തൽ സെപ്ഷാലിറ്റി ക്ലിനിക്കിന്‍റെ ഡി ആൻഡ് ഒ ലൈസൻസിനായാണ് രൂപേഷ് കൈക്കൂലി ആവശ്യപ്പെട്ടത്. 2200 രൂപയാണ് ലൈസൻസിന് ഫീസായി നൽകേണ്ടത്. ആയിരം രൂപ ഇയാൾ അധികമായി ആവശ്യപ്പെട്ടു. ഇതേത്തുടർന്ന് ക്ലിനിക്ക് ഉടമയായ ഡോക്ടർ വിവരം വിജിലൻസിനെ അറിയിക്കുകയായിരുന്നു. വിജിലൻസിന്‍റെ നിർദേശപ്രകാരം ഇന്നലെ രാവിലെ പത്തരയോടെ ക്ലിനിക്കിലേക്ക് എത്താൻ ഡോക്ടർ ഹെൽത്ത് ഇൻസ്പെക്ടറോടു പറഞ്ഞു. തുടർന്ന് ഫിനോഫ്തലിൻ പുരട്ടിയ തുക ഡോക്ടറിൽനിന്നു വാങ്ങുന്നതിനിടെ വിജിലൻസ് സംഘം രൂപേഷിനെ പിടികൂടുകയായിരുന്നു. കോർപറേഷനിലെ ഹെൽത്ത് ഇൻസ്പെക്ടർമാർ കൈക്കൂലി വാങ്ങുന്നതായി നിരവധി പരാതികളുണ്ടെന്നു വിജിലൻസ് പറഞ്ഞു. രൂപേഷിനെ കോടതിയിൽ…

Read More

വാഹനപരിശോധനയ്ക്കിടെ അപകടം; പോലീസിന്‍റെ ഭാഗത്തു വീഴ്ചയില്ലെന്ന്  എസ്പി;  മദ്യപിച്ച് വാഹനമോടിച്ചതിന് യാത്രികനെതിരേ കേസ്

കൊച്ചി: ഹൈവേ പോലീസിന്‍റെ വാഹന പരിശോധനയ്ക്കിടെ ബൈക്ക് യാത്രികർ മറിഞ്ഞുവീണ സംഭവത്തിൽ പോലീസിന്‍റെ ഭാഗത്തു വീഴ്ചയുണ്ടായിട്ടില്ലെന്ന് എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി എ.വി. ജോർജ്. ബൈക്ക് ഓടിച്ചിരുന്ന കോഴിപ്പിള്ളി വേങ്ങത്താനത്ത് വിനോദ് (34) മദ്യപിച്ചിരുന്നതായി മെഡിക്കൽ പരിശോധനയിൽ തെളിഞ്ഞതായി അദേഹം പറഞ്ഞു. മദ്യപിച്ച് വാഹനം ഓടിച്ചതിനു വിനോദിനെതിരെ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. യാത്രികരുടെ വരവുകണ്ട് സംശയം തോന്നിയ പോലീസ് കൈകാണിച്ചതിനെത്തുടർന്നു ബൈക്ക് നിർത്താൻ ശ്രമിക്കുന്നതിനിടെയാണു മറിഞ്ഞുവീണത്. മദ്യലഹരിയിലായതിനാൽ നിയന്ത്രണം ലഭിക്കാത്തതാണു അപകടത്തിനു കാരണമായതെന്നും അദ്ദേഹം പറഞ്ഞു. കൂത്താട്ടുകുളം രാമപുരം ജംഗ്ഷനിൽ ഇന്നലെ രാത്രി ഏഴോടെയായിരുന്നു സംഭവം. രാമപുരം ജംഗ്ഷനിൽ വീതി കുറഞ്ഞ സ്ഥലത്തു തിരക്കുള്ള റോഡിലായിരുന്നു ഹൈവേ പോലീസിന്‍റെ വാഹനപരിശോധന.വാഹനം നിർത്താൻ ആവശ്യപ്പെട്ടപ്പോൾ നിർത്താത്തതിനെത്തുടർന്നു പോലീസ് യാത്രികരെ വലിച്ചുതാഴെയിട്ടെന്നായിരുന്നു പുറത്തുവന്ന വാർത്തകൾ. സംഭവത്തിൽ ബൈക്ക് ഓടിച്ചിരുന്ന കോഴിപ്പിള്ളി വേങ്ങത്താനത്ത് വിനോദിന് (34) കാലിനു പരിക്കേറ്റിട്ടുണ്ട്. പിന്നിലിരുന്ന…

Read More

വിശദമായ വിശദീകരണം വേണം;  കലാതിലക പട്ടം നഷ്ടപ്പെട്ട വിദ്യാർഥിനിയും നടിയുമായ മഹാലക്ഷ്മി നൽകിയ പരാതിയിൽ കേരള സർവകലാശാലയ്ക്കു ഹൈക്കോടതിയുടെ നോട്ടീസ്

കൊച്ചി: കേരള സർവകലാശാല കലോത്സവ വിവാദത്തിൽ കേരള സർവകലാശാലയ്ക്ക് ഹൈക്കോടതി നോട്ടീസ്. വിഷയത്തിൽ വിശദീകരണം നൽകണമെന്ന് കോടതി ആവശ്യപ്പെട്ടു. കലാതിലക പട്ടം നഷ്ടപ്പെട്ട കേരള സർവകലാശാല വിദ്യാർഥിനിയും നടിയുമായ മഹാലക്ഷ്മി നൽകിയ ഹർജിയിലാണ് നടപടി. കേരള സർവകലാശാല കലോത്സവത്തിൽ അവസാന ദിവസമാണ് മത്സരഫലത്തെ ചൊല്ലി വിവാദം ഉടലെടുത്തത്. മാർ ഇവാനിയോസ് കോളജിലെ വിദ്യാർഥിനിയും നടിയുമായ മഹാലക്ഷ്മിക്കു കലാതിലക പട്ടം ലഭിക്കാൻ വേണ്ടി മത്സരഫലം തിരുത്തിയെന്നായിരുന്നു മറ്റു വിദ്യാർഥികളുടെ ആരോപണം. മഹാലക്ഷ്മിയെ കലാതിലകമാക്കാൻ വിധികർത്താക്കൾ അനർഹമായി മാർക്ക് നൽകിയെന്നാരോപിച്ച് മറ്റ് വിദ്യാർഥികൾ പരാതി നൽകിയിരുന്നു. സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെ കലോത്സവത്തിലെ കലാതിലക പട്ടത്തിൽ ജൂറി തിരുത്തൽവരുത്തി. മഹാലക്ഷ്മിക്കുപകരം മാർ ഇവാനിയോസിലെ തന്നെ രേഷ്മയെയാണ് പിന്നീടു കലാതിലകമായി തെരഞ്ഞെടുത്തത്.

Read More