കൊച്ചി: കീഴാറ്റൂരിൽ ദേശീയപാത ബൈപ്പാസിനായി വയൽനികത്തുന്നതിനെതിരേ സമരം ചെയ്യുന്നവർ കോണ്‍ഗ്രസുകാരെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ. സെക്രട്ടറിയേറ്റിനു മുന്നിലടക്കം നിരവധി ഇടങ്ങളിൽ സമരം നടക്കുന്നുണ്ടെന്നും ഇതിനോടു താൻ പ്രതികരിക്കേണ്ട ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു. വയൽക്കിളികൾ കോണ്‍ഗ്രസുകാരാണ്. ജോലിയില്ലാത്ത ചിലരാണ് സമരത്തെ പിന്തുണച്ച് രംഗത്തെത്തുന്നത്. കീഴാറ്റൂരിൽ പ്രശ്നങ്ങളില്ല. സർക്കാരിനെതിരായ സമരത്തിൽ ബിജപിക്കാരുമുണ്ട്. കേന്ദ്രനേതൃത്വത്തിന്റെ പിന്തുണയോടെയാണോ ബിജെപി സമരത്തിനെത്തിയതെന്ന് വ്യക്തമാക്കണം. വയൽക്കിളികളെ പിന്തുണച്ചെത്തിയ സുധീരൻ സമയം കളയരുത്- സുധാകരൻ പറഞ്ഞു. ദേശീയപാത വേണമെന്നാണു സർക്കാർ നയമെന്നു പറഞ്ഞ സുധാകരൻ, വേണമെങ്കിൽ മാധ്യമങ്ങൾ റഫറണ്ടം നടത്തിനോക്കിക്കോളൂ എന്നും പരിഹസിച്ചു. വയൽക്കിളികളുമായി സർക്കാർ ചർച്ചയ്ക്കില്ലെന്നും സമരം നടത്തുന്നവർക്ക് ബദൽ മാർഗനിർദേശം മുന്നോട്ടുവയ്ക്കാൻ ഇല്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
Read MoreCategory: Kochi
ഫോർട്ടുകൊച്ചിയിൽ പഴകിയ ഭക്ഷണം പിടിച്ചു ; ഹോട്ടലുകൾക്കും തട്ടുകടയ്ക്കുമെതിരേ കേസ്
മട്ടാഞ്ചേരി: നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഫോർട്ടുകൊച്ചിയിലെ ഹോട്ടലുകളിലും തട്ടുകടകളിലും നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു. പഴകിയ ഭക്ഷണം സൂക്ഷിച്ച രണ്ടു ഹോട്ടലുകൾക്കെതിരേയും ഒരു തട്ടുകടയ്ക്കതിരേയും കേസെടുക്കുകയും പിഴ ഈടാക്കാൻ നോട്ടീസ് നൽകുകയും ചെയ്തു. ശുചിത്വമില്ലാതെ പ്രവർത്തിക്കുന്ന ചില ഹോട്ടലുകളുകൾക്കും തട്ടുകടകൾക്കും താക്കീതു നൽകുകയും നോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ട്. ഇന്നലെ രാവിലെ എട്ടോടെ ഫോർട്ടുകൊച്ചി കടപ്പുറത്തും പരിസരങ്ങളിലുമുള്ള ചില കടകളിൽ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് ദിവസങ്ങളോളം പഴക്കമുള്ള ഭക്ഷ്യ സാധനങ്ങള്‍ പിടിച്ചെടുത്തത്. ഫോർട്ടുകൊച്ചി പരേഡ് മൈതാനത്തിന് സമീപം പ്രവര്‍ത്തിക്കുന്ന എ വണ്‍ തട്ടുകടയില്‍ നിന്നും പഴക്കമുള്ള ചിക്കന്‍, ബീഫ്, ചോറ്, ഫ്രൈഡ് റൈസ്, ബിരിയാണി എന്നിവ പിടിച്ചെടുത്തു. ഫോർട്ടുകൊച്ചി എക്സല്‍ ഹോട്ടലില്‍ നടത്തിയ പരിശോധനയില്‍ മോശമായ കരി നിറത്തിലുള്ള എണ്ണ, ചോറ്, ചപ്പാത്തി എന്നിവയും കമാലക്കടവില്‍ ടൂറിസ്റ്റ്ബോട്ട് ജെട്ടിക്ക് മുകളിലെ ഹോട്ടല്‍ മരിയയില്‍…
Read Moreവടയന്പാടി ഭൂസമര ഭൂമിയിൽ സിപിഐ ദേശീയ സെക്രട്ടേറിയറ്റംഗം ആനി രാജ സന്ദർശനം നടത്തി
കോലഞ്ചേരി: വടയന്പാടി ദളിത് ഭൂസമര ഭൂമിയിൽ സിപിഐ ദേശീയ സെക്രട്ടേറിയറ്റംഗം ആനി രാജ സന്ദർശനം നടത്തി. ഇന്നലെ ഉച്ചകഴിഞ്ഞ് ഒന്നരയോടെ സമരഭൂമിയിലെത്തിയ ഇവർ സമരക്കാരോടും നാട്ടുകരോടും വിവരങ്ങൾ ആരാഞ്ഞു. ഏപ്രിൽ ആദ്യവാരം സമരം സെക്രട്ടേറിയറ്റ് പടിക്കലിലേക്ക് നീക്കാനിരിക്കെയാണ് ആനി രാജയുടെ സന്ദർശനം. തങ്ങൾക്ക് അനുകൂലമായി സർക്കാരിൽ സമ്മർദം ചെലുത്തണമെന്ന് സമരാനുകൂലികൾ ആവശ്യപ്പെട്ടു. സത്വരമായ നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പ് നൽകിയ ആനി രാജ ഒരു മണിക്കൂറിലേറെ സമയം ഇവിടെ ചെലവഴിച്ചശേഷമാണ് മടങ്ങിയത്. ദേശീയ കൗണ്‍സിലംഗം കമല സദാനന്ദൻ, സിപിഐ ജില്ലാ കമ്മിറ്റിയംഗങ്ങളായ മോളി വർഗീസ്, എം.പി ജോസഫ്, ജോളി കെ.പോൾ, എൻ.കെ.വർഗീസ് എന്നിവരും ആനി രാജയ്ക്കൊപ്പമുണ്ടായിരുന്നു.
Read Moreപുതുച്ചേരി രജിസ്ട്രേഷൻ ; മൂന്നു ജില്ലകളിലെ ആഡംബര വാഹനങ്ങളിൽ നിന്നായി നികുതിയിനത്തിൽ കിട്ടിയത് ഏഴു കോടി
കാക്കനാട്: പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്തു നികുതി വെട്ടിച്ച ആഡംബര വാഹനങ്ങളിൽനിന്നുള്ള നികുതിയായി എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകൾ ഉൾപ്പെടുന്ന മധ്യമേഖല സോണിൽനിന്ന് ഇതുവരെ ഏഴു കോടി രൂപ ലഭിച്ചു. എറണാകുളം ആർടിഒയിൽനിന്നു മാത്രം അഞ്ചരക്കോടി രൂപ ലഭിച്ചതായി അധികൃതർ അറിയിച്ചു. കഴിഞ്ഞ ഒരു മാസത്തിനകം ജില്ലയിൽ 55 ആഡംബര കാറുകളും കോട്ടയത്ത് 15 ആഡംബര കാറുകളും ഇടുക്കിയിൽനിന്നു രണ്ടു കാറുമാണ് ആർടിഓഫീസുകളിൽ എത്തി നികുതി അടച്ചിട്ടുള്ളത്. എറണാകുളം ആർടിഒ, സബ് ഓഫീസുകളുടെ പരിധിയിൽ മാത്രം 140 ആഡംബര കാറുകളാണ് സംസ്ഥാനത്തിന് പുറത്തു രജിസ്റ്റർ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയിട്ടുള്ളതായി അറിവായിട്ടുള്ളത്. പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്തു നികുതിവെട്ടിച്ച 100 ഓളം ആഡംബര വാഹനങ്ങൾക്കു മോട്ടോർ വാഹനവകുപ്പ് നേരത്തെ നോട്ടീസ് നൽകിയിരുന്നു. ഇതിൽ ഏതാനും വാഹനഉടമകൾ മാത്രമാണ് നികുതി അടയ്ക്കാൻ തയാറായത്. വാഹനങ്ങൾ പിടിച്ചെടുക്കുന്നതുൾപ്പെടെ നടപടി സ്വീകരിച്ചതോടെ കൂടുതൽ ഉടമകൾ…
Read Moreകൊച്ചിയിൽ ശ്വാസകോശ രോഗികൾ വർധിക്കുന്നു; മൂന്നു മാസത്തിനിടെ ശ്വാസകോശ രോഗങ്ങളുമായി എത്തിയത് 60,000 രോഗികൾ
കൊച്ചി: കൊച്ചി നഗരത്തിൽ ശ്വാസകോശ രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വർധന ഞെട്ടിക്കുന്നതാണെന്ന് ഡോക്ടർമാർ. നഗരത്തിലെ അഞ്ചു ആശുപത്രികളിൽ കഴിഞ്ഞ മൂന്നു മാസത്തിനിടെ ശ്വാസകോശ വിദഗ്ധരായ ഡോക്ടർമാരുടെയടുക്കൽ ചികിത്സ തേടിയെത്തിയത് 60,000 രോഗികൾ. കൊച്ചി മെട്രോ അടക്കമുള്ള നിർമാണ പ്രവർത്തനങ്ങളുടെ ഫലമായി പുറംതള്ളുന്ന പൊടിയും നിരത്തുകളിലും വീടുകളുടെയും ഫ്ലാറ്റുകളുടെയും പരിസരങ്ങളിലും കൂട്ടിയിട്ടു കത്തിക്കുന്ന പ്ലാസ്റ്റിക് മാലിന്യവുമെല്ലാം വില്ലനാവുന്നുവെന്നു കൊച്ചി ആസ്റ്റർ മെഡ്സിറ്റി ആശുപത്രിയിലെ സീനിയർ കണ്‍സൾട്ടന്റ് പൾമണോളജിറ്റ് ഡോ. ജേക്കബ് ബേബി പറഞ്ഞു. സ്പെഷലിസ്റ്റ് ഡോക്ടർമാരെ മാത്രം സന്ദർശിച്ചവരുടെ എണ്ണമാണ് 60,000. മറ്റു ചെറിയ ആശുപത്രികളിലെ കണക്കുകൂടി എടുത്താൽ നഗരത്തിലെ ശ്വാസകോശ രോഗികളുടെ എണ്ണം അതിഭയാനകമായിരിക്കും. കേരളത്തിൽ 15 മുതൽ 39 വയസു വരെയുള്ളവരുടെ മരണത്തിനുള്ള രണ്ടാം കാരണവും 40 മുതൽ 69 പ്രായത്തിലുള്ളവരുടെ മരണത്തിനുള്ള നാലാമത്തെ കാരണവും ഗുരുതരമായ ശ്വാസകോശരോഗങ്ങളാണെന്നു അദ്ദേഹം വ്യക്തമാക്കി. ആസ്തമ, സിഒപിഡി എന്നിവ നേരത്തെ…
Read Moreകൈക്കൂലി നൽകാത്തതിനാൽ വൈദ്യുതി കണക്ഷൻ നൽകുന്നില്ലെന്ന് ആരോപണം; കറുകുറ്റിയിൽ യുവവ്യവസായിയുടെ നിരാഹാര സമരം തുടരുന്നു
അങ്കമാലി: വൈദ്യുതി വകുപ്പ് നീതി നിഷേധിക്കുന്നുവെന്നാരോപിച്ച് യുവ വ്യവസായി നടത്തുന്ന അനിശ്ചിതകാല നിരാഹാരം നാലാം ദിവസത്തിലേക്ക്. ന്യൂ ഇയർ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ എം.എം. പ്രസാദാണ് കറുകുറ്റി കെഎസ്ഇബി ഓഫീസിനു മുന്നില്‍ മരണം വരെ നിരാഹാരമിരിക്കുന്നത്. കൈക്കൂലി നല്‍കാത്തതിനെത്തുടര്‍ന്ന് കമ്പനിയുടെ കോര്‍പ്പറേറ്റ് ഓഫീസിലേക്ക് കണക്ഷന് നല്‍കുന്നില്ലെന്നാരോപിച്ചാണ് സമരം. രണ്ടു വര്‍ഷം മുമ്പാരംഭിച്ച കറുകുറ്റിയിലുള്ള ന്യൂ ഇയര്‍ ഗ്രൂപ്പിന്റെ കോര്‍പ്പറേറ്റ് ഓഫീസിലേക്ക് വൈദ്യുതി കണക്ഷന് അപേക്ഷ നല്കിയപ്പോള് രണ്ടു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടിട്ട് നല്‍കാത്തതാണ് വൈദ്യുത വകുപ്പിന്റെ വൈരാഗ്യത്തിനു കാരണമെന്ന് പ്രസാദ് ആരോപിക്കുന്നത്. നിരാഹാര പന്തലിൽ ശാരീരിക ബുദ്ധിമുട്ടുകള്‍ പ്രകടിപ്പിക്കുന്ന പ്രസാദിനെ വൈദ്യ പരിശോധന നടത്താന്‍ പോലും ബന്ധപ്പെട്ടവര്‍ തയാറാകുന്നില്ലെന്നു സമരപന്തലിലെത്തുന്നവർ പരാതിപ്പെട്ടു. ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം തുടരാനാണ് പ്രസാദിന്റെ തീരുമാനം. മുഖ്യമന്ത്രിക്കും വൈദ്യുതി വകുപ്പ് മന്ത്രിക്കും കെഎസ്ഇബി എംഡിക്കുമെല്ലാം പരാതി നല്കിയട്ടുണ്ടെങ്കിലും തുടര്‍നടപടികളുണ്ടായില്ലെന്നും ഇദ്ദേഹം…
Read Moreനാട്ടിൽ ക്രമസമാധാനം നഷ്ടപ്പെടുന്നുവെന്ന് കൃഷ്ണൻകുട്ടി; പാമ്പാടി നെഹ്റു കോളജിനു സമീപത്തെ ജിഷ്ണു സ്മാരകം മാറ്റാൻ ഉത്തരവ്
കൊച്ചി: പാമ്പാടി നെഹ്റു കോളജിനു സമീപത്തെ ജിഷ്ണു പ്രണോയ് സ്മാരകം മൂന്നാഴ്ചയ്ക്കുള്ളിൽ പൊളിച്ചുനീക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. സ്മാരകം പൊളിച്ചുനീക്കാനുള്ള തൃശൂർ ആർഡിഒയുടെ ഉത്തരവ് പോലീസ് പാലിക്കുന്നില്ലെന്നാരോപിച്ചു പാന്പാടി തിരുവില്വാമല സ്വദേശി കൃഷ്ണൻകുട്ടി നൽകിയ ഹർജിയിലാണ് ഉത്തരവ്. നെഹ്റു കോളജ് വിദ്യാർഥിയായിരുന്ന ജിഷ്ണുവിന്റെ മരണം കൊലപാതകമാണെന്നാരോപിച്ച് ഏറെ സമരങ്ങളും ക്രമസമാധാനപ്രശ്നങ്ങളും ഈ മേഖലയിലുണ്ടായി. ഇതിന്റെ തുടർച്ചയായാണു പാന്പാടി നെഹ്റു കോളജിന്റെ പിന്നിലെ കവാടത്തിനടുത്ത് എഐടിയുസി ഓഫീസിനോടു ചേർന്നു ജിഷ്ണുവിനു സ്മാരകമൊരുക്കിയത്. വിദ്യാർഥി-യുവജന പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിലായിരുന്നു സ്മാരകനിർമാണം. പാന്പാടി-പെരിങ്ങോട്ടുകുറിശി റോഡിനോടു തൊട്ടുചേർന്നു നിർമിച്ച സ്മാരകം അപകടമുണ്ടാക്കുമെന്നാരോപിച്ചു ഹർജിക്കാരൻ ആർഡിഒയ്ക്കു പരാതി നൽകിയിരുന്നു. തുടർന്നു തൃശൂർ ആർഡിഒ സ്മാരകം നീക്കാൻ പഴയന്നൂർ പോലീസ് സബ് ഇൻസ്പെക്ടർക്ക് നിർദേശം നൽകി. ഇതു പാലിച്ചില്ലെന്നാണ് ആരോപണം.
Read Moreനോട്ട് നിരോധനം പരാജയം; സാമ്പത്തിക മേഖലയെ പാടെ മന്ദീഭവിപ്പിച്ചെന്ന് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീത ഗോപിനാഥ്
കൊച്ചി: സംസ്ഥാനത്തെ സാന്പത്തിക സ്ഥിതിയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നു മുഖ്യമന്ത്രിയുടെ സാന്പത്തിക ഉപദേഷ്ടാവ് ഗീത ഗോപിനാഥ്. മുൻ വർഷങ്ങളെ അപേക്ഷിച്ചു 2016 നുശേഷം സംസ്ഥാനത്തെ സാന്പത്തിക സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്നും ഹാഷ് ഫ്യൂച്ചർ ഉച്ചകോടിയിൽ മുഖ്യപ്രഭാഷണത്തിനുശേഷം നടത്തിയ പത്രസമ്മേളനത്തിൽ അവർ പറഞ്ഞു. കേരളം സാന്പത്തിക മുന്നേറ്റത്തിലാണ്. ഐടി, വാണിജ്യം, ഗതാഗതം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ വലിയ മുന്നേറ്റമുണ്ട്. കഐസ്ആർടിസി ജീവനക്കാരുടെ പെൻഷൻ പ്രായം വർധിപ്പിക്കാനുള്ള നിർദേശം പ്രായോഗികമായി ഗുണകരമാകും. ഒറ്റരാത്രികൊണ്ട് നോട്ട് നിരോധിച്ചത് തികഞ്ഞ പരാജയമായിരുന്നെന്നും രാജ്യത്തെ സാന്പത്തിക മേഖലയെ അതു പാടെ മന്ദീഭവിപ്പിച്ചെന്നും ഗീത ഗോപിനാഥ് ചൂണ്ടിക്കാട്ടി. ചരക്കുസേവന നികുതി ഏർപ്പാടാക്കിയതിൽ തുടക്കത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിലും വാണിജ്യ വ്യവസായ മേഖലകളിൽ ഇപ്പോഴിതു പ്രാവർത്തികമായി വരുന്നുണ്ട്. വരുംകാലങ്ങളിൽ കൂടുതൽ മെച്ചപ്പെട്ട നിലയിലേക്കു സാന്പത്തിക മേഖലയെ ഉയർത്താൻ ജിഎസ്ടിക്കു കഴിയുമെന്നും ഗീത ഗോപിനാഥ് വ്യക്തമാക്കി.
Read Moreവാട്ടർ മെട്രോയുടെ വഴിതെളിയുന്നു; ആദ്യ ബോട്ട് 2019 മേയിൽ നീറ്റിലിറങ്ങും; എല്ലാ അനിശ്ചിതത്വങ്ങളും നീങ്ങിയതായി കെഎംആർഎൽ എംഡി എ.പി.എം. മുഹമ്മദ് ഹനീഷ്
കൊച്ചി: കൊച്ചി മെട്രോയ്ക്ക് അനുബന്ധമായി വിശാല കൊച്ചിയേയും പ്രാന്തപ്രദേശങ്ങളേയും ബന്ധിപ്പിക്കുന്നതിനായി നടപ്പാക്കുന്ന വാട്ടർ മെട്രോ പദ്ധതിയിലെ ആദ്യ ബോട്ട് 2019 മേയിൽ നീറ്റിലിറക്കും. പദ്ധതിക്ക് സാന്പത്തിക സഹായം നൽകുന്ന ജർമൻ വികസന ഏജൻസി (കെഎഫ്ഡബ്ല്യു)യുടെ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചകൾക്കുശേഷം അവരുടെ സാന്നിധ്യത്തിൽ നടത്തിയ പത്രസമ്മേളനത്തിൽ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) എംഡി എ.പി.എം. മുഹമ്മദ് ഹനീഷാണ് ഇക്കാര്യം അറിയിച്ചത്. വാട്ടർ മെട്രോയുമായി ബന്ധപ്പെട്ട എല്ലാ അനിശ്ചിതത്വങ്ങളും നീങ്ങിയതായും ഏപ്രിലിൽ ആദ്യ ടെൻഡർ നടപടികൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബോട്ടിന്റെ നിർമാണ സാമഗ്രികൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ ടെൻഡറിനുശേഷമേ പരസ്യപ്പെടുത്തുകയുള്ളൂ. മികച്ച നിലവാരത്തിലുള്ള ബോട്ടുകളാകും സർവീസിനെത്തുക. ആദ്യ ബോട്ട് സർവീസിനെത്തി ഒരു വർഷത്തിനുള്ളിൽ പദ്ധതി പൂർണമായും പൂർത്തിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 38 ജെട്ടികൾ, 78 അതിവേഗ ബോട്ടുകൾ, 10 ദ്വീപുകളെ ബന്ധിപ്പിച്ച് 76 കിലോമീറ്റർ നീളുന്ന ജലപാതയാണ്…
Read Moreഇതരസംസ്ഥാന തൊഴിലാളികൾക്കുള്ള സാക്ഷരതാ പരിപാടി; ‘ഭായി’മാർക്ക് മലയാളം പരീക്ഷ
ബിജോ ടോമി കൊച്ചി: അന്യനാട്ടിൽ നിന്നു കേരളത്തിലെത്തി കുടുംബം പുലർത്താൻ വിയർപ്പൊഴുക്കുന്ന പെരുന്പാവൂരിലെ ഇതരസംസ്ഥാന തൊഴിലാളികളായ ഭായിമാർ മലയാളം പരീക്ഷയ്ക്കൊരുങ്ങുന്നു. സംസ്ഥാന സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കായി നടപ്പാക്കുന്ന മലയാള ഭാഷാ സാക്ഷരതാ പദ്ധതിയായ ’ചങ്ങാതി’യിലൂടെ മലയാളം എഴുതാനും വായിക്കാനും പഠിച്ച തൊഴിലാളികളാണ് ഏപ്രിൽ ആദ്യവാരം പരീക്ഷയെഴുതുന്നത്. ഒരു വർഷം മുന്‍പു മാതൃകാ പദ്ധതി പെരുന്പാവൂർ മുനിസിപ്പാലിറ്റിയിലാണ് നടപ്പാക്കിയത്. പെരുന്പാവൂരിലെ പ്ലൈവുഡ് കന്പനികളിലും മറ്റും ജോലി ചെയ്യുന്ന 568 തൊളിലാളികളാണ് ആദ്യഘട്ടത്തിൽ പദ്ധതിയിലൂടെ മലയാളം പഠിച്ചത്. ബംഗാൾ, ആസാം, ഒറീസ, മധ്യപ്രദേശ്, ബീഹാർ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണിവർ. നിലവിൽ ഏപ്രിൽ എട്ടിന് പരീക്ഷ നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ തൊഴിലാളികളുടെ സൗകര്യം കൂടി കണക്കിലെടുത്ത് പരീക്ഷാ തീയതിയിൽ മാറ്റം വരാൻ സാധ്യതയുണ്ടെന്ന് ജില്ലാ സാക്ഷരതാ മിഷൻ പ്രോജക്ട് കോ-ഓർഡിനേറ്റർ ഡോ. വി.വി. മാത്യു പറഞ്ഞു.…
Read More