കൊച്ചി: നഗരത്തിൽ ലോഡ്ജ് കേന്ദ്രീകരിച്ചു പെണ്‍വാണിഭം നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഇനിയും പിടിയിലാകാനുള്ളവരെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി പോലീസ്. ഇന്നലെ പോലീസ് അറസ്റ്റു ചെയ്ത ഡൽഹി സ്വദേശി നൂറുള്ളയെ ചോദ്യം ചെയ്തതിൽ നിന്നാണ് ഇവരെക്കുറിച്ചുള്ള വിവരങ്ങൾ പോലീസിന് ലഭിച്ചത്. ഇവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പോലീസ് അറിയിച്ചു. ഇതര സംസ്ഥാനക്കാരായ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്. എന്നാൽ ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ നൽകാൻ പോലീസ് തയറായില്ല. പെണ്‍വാണിഭസംഘത്തിലെ പ്രധാനിയാണ് പിടിയിലായ നൂറുള്ളയെന്ന് സെൻട്രൽ സിഐ എ.അനന്തലാൽ പറഞ്ഞു. ഓണ്‍ലൈൻ സൈറ്റുകൾ മുഖേന സംഘത്തിന്റെ ഫോണ്‍ നന്പറുകൾ പരസ്യപ്പെടുത്തി അതിലൂടെ ബന്ധപ്പെടുന്നവരെ സ്ത്രീകളുടെ ഫോട്ടോകളും ലോഡ്ജിന്റെ വിവരങ്ങളും നൽകിയിരുന്ന ഏജന്റായിരുന്നു നൂറുള്ള. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ നീക്കത്തിലാണു നൂറുള്ള കുടുങ്ങിയത്. ഇയാളുടെ പക്കൽ നിന്നും ഫോണുകളും മറ്റു വിവരങ്ങളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഫോണ്‍ വിശദമായ…
Read MoreCategory: Kochi
അഭിപ്രായ സ്വാതന്ത്ര്യവുമായി മുന്നോട്ടുപോകും..! സിപിഎമ്മിനെതിരേ നിലപാടുകൾ കടുപ്പിച്ച് ബൽറാം; എംഎൽഎ ഓഫീസിലേക്ക് സിപിഎം വനിതാസംഘടനകളുടെ മാർച്ച്
തൃത്താല: എ.കെ. ഗോപാലനെതിരെയുള്ള പരാമർശത്തിന്റെ പേരിൽ വിവാദത്തിൽപ്പെട്ട വി.ടി. ബൽറാം എംഎൽഎ വീണ്ടും നിലപാടുകൾ കടുപ്പിക്കുന്നു. അതേസമയം വി.ടി. ബൽറാമിനെതിരെയുള്ള സിപിഎം-കോണ്‍ഗ്രസ് എതിർപ്പും ശക്തം. ഇന്ന് സിപിഎം അനുകൂല വനിതാസംഘടനകളുടെ നേതൃത്വത്തിൽ എംഎൽഎ ഓഫീസിനു നേരേ മാർച്ച്. എ.കെ. ഗോപാലനെതിരെ ആദ്യ ഫെയ്സ്ബുക്ക് പോസ്റ്റിട്ട ബൽറാം ഇന്നലെ വീണ്ടും സിപിഎമ്മിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള പോരാട്ടവുമായി മുന്നോട്ടുപോകുമെന്നാണ് വി.ടി. ബൽറാം ഇന്നലെ തൃത്താലയിൽ പറഞ്ഞത്.തൃത്താലയിൽ 20 വർഷംകൊണ്ട് ഉണ്ടാക്കാൻ കഴിയാത്ത എംഎൽഎ ഓഫീസാണ് സിപിഎം തകർത്തത്. ചില വിഗ്രഹങ്ങൾ ഉടഞ്ഞുപോകുന്പോൾ സിപിഎമ്മിന് പൊള്ളുന്നത് സ്വാഭാവികമെന്നുമായിരുന്നു വി.ടി. ബൽറാമിന്റെ പ്രതികരണം. ഇതിനു പിന്നാലെ സിപിഎമ്മിനെ കടന്നാക്രമിച്ച് വീണ്ടും സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടതും വിവാദമായിരിക്കുകയാണ്. മുൻപ്രധാനമന്ത്രി മൻമോഹൻ സിംഗിനെ അവഹേളിച്ച മന്ത്രിയെ സിപിഎമ്മും മുഖ്യമന്ത്രിയും സംരക്ഷിക്കുന്നത് ആ പാർട്ടിയുടെയും സർക്കാരിന്റെയും ജീർണതയാണ് തെളിയിക്കുന്നതെന്നാണ് ബൽറാമിന്റെ പുതിയ ആരോപണം. ദീർഘവീക്ഷണമുള്ള…
Read Moreയുവാവിന്റെയും യുവതിയുടെയും പ്രണയം മുതിര്‍ന്നവര്‍ ഏറ്റെടുത്തു; ഒടുവില്‍ അടിയോടടി; ഏലൂരില്‍ നടന്ന സംഭവത്തില്‍ പത്തോളം പേര്‍ക്ക് പരിക്ക്
കളമശേരി: ഏലൂരിൽ പ്രണയത്തെച്ചൊല്ലിയുള്ള തർക്കം രണ്ടു സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ കലാശിച്ചു. മാരകായുധങ്ങളുമായി നടത്തിയ ഏറ്റുമുട്ടലിൽ ഇരുവിഭാഗത്തിലുംപെട്ട പത്തോളം പേർക്കു പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ടു നാലുപേരെ ഏലൂർ പോലീസ് അറസ്റ്റ് ചെയ്തു. ഏലൂർ ചൗക്ക മേഖലയിലാണ് കഴിഞ്ഞദിവസം ഏറ്റുമുട്ടലുണ്ടായത്. യുവാവിന്റെയും യുവതിയുടെയും പ്രണയവുമായി ബന്ധപ്പെട്ട പ്രശ്നം മുതിർന്നവർ ഏറ്റെടുത്തത് ഏറ്റുമുട്ടലിൽ കലാശിക്കുകയായിരുന്നുവെന്നു പറയുന്നു. അറസ്റ്റിലായവരുടെ കൈയിൽനിന്നു കഠാര, വാക്കത്തി, ഇരുമ്പ് പൈപ്പ് എന്നിവ പിടിച്ചെടുത്തതായി എസ്ഐ അഭിലാഷ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു. ഇരുസംഘങ്ങളിലുംപെട്ട ഏതാനും പേർ ഒളിവിലാണെന്നും അവരെ ഉടൻ പിടികൂടുമെന്നും പോലീസ് പറഞ്ഞു.
Read More‘എരപ്പാളിക്ക്’ മറുപടിയായി..! വെള്ളാപ്പള്ളിയുടെ വിമർശനം സ്വന്തം നിലവാരത്തിന്റേയും സംസ്കാരത്തിന്റേയും പ്രതിഫലനമെന്ന് സുധീരൻ
കൊച്ചി: “എരപ്പാളി’ എന്ന് അധിക്ഷേപിച്ച എസ്എന്‍ഡിപി യോഗം സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മറുപടിയുമായി കെപിസിസി മുന്‍ അധ്യക്ഷന്‍ വി.എം. സുധീരൻ. തന്നെ അവഹേളിച്ച വെള്ളാപ്പള്ളി നടേശൻ സ്വയം പരിഹാസ്യനായി. വെള്ളാപ്പള്ളിയുടെ വിമർശനം സ്വന്തം നിലവാരത്തിന്റേയും സംസ്കാരത്തിന്റേയും പ്രതിഫലനമെന്നും സുധീരൻ പറഞ്ഞു. പറവൂര്‍ കുഞ്ഞിത്തൈ എസ്എന്‍ എല്‍പി സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന വേദിയില്‍ വച്ചായിരുന്നു വെള്ളാപ്പള്ളിയുടെ അധിക്ഷേപം. തന്നെ ജയിലില്‍ അടയ്ക്കാന്‍ രമേശ് ചെന്നിത്തലയ്ക്ക് കത്തെഴുതിയ ആളാണ് സുധീരന്. സുകുമാരന്‍ നായര്‍ ആയിരുന്നെങ്കില്‍ സുധീരന് അങ്ങനെ ചെയ്യുമായിരുന്നോയെന്നും വെള്ളാപ്പള്ളി ചോദിച്ചിരുന്നു.
Read Moreപിച്ചച്ചട്ടിയിലെ കൈയിട്ട് വാരൽ..! മിനിമം ബാലൻസിന്റെ പേരിൽ പാവങ്ങളെ കൊള്ളയടിക്കുന്ന എസ്ബിഐ നടപടി മനുഷ്യത്വരഹിതം: മനുഷ്യാവകാശ കമ്മീഷൻ
കൊച്ചി: സേവിംഗ്സ് ബാങ്ക് അക്കൗണ്ടിൽ മിനിമം ബാലൻസില്ലെന്ന കാരണം പറഞ്ഞ് ക്ഷേമ പെൻഷനും സ്കോളർഷിപ്പുമായി ലഭിക്കുന്ന തുച്ഛമായ തുകയിൽ നിന്ന് ആയിരക്കണക്കിന് രൂപ അപഹരിക്കുന്ന എസ്ബിഐയുടെ നടപടി ക്രൂരമായ മനുഷ്യാവകാശ ലംഘനമാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ആക്ടിംഗ് അധ്യക്ഷൻ പി. മോഹനദാസ്. നിർധനരുടെ സേവിംഗ്സ് ബാങ്ക് അക്കൗണ്ടിൽ കൈയിട്ട് വാരുന്ന എസ്ബിഐയുടെ നടപടിയെ കുറിച്ച് ജനറൽ മാനേജർ നാലാഴ്ചയ്ക്കകം വിശദീകരണം നൽകണം. പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്. പിന്നോക്ക സ്കോളർഷിപ്പായി കേരള സർക്കാർ അനുവദിച്ച തുകയിൽ നിന്നാണ് ആലപ്പുഴ എറിവുകാട് സ്വദേശിനിയും വിദ്യാർഥിനിയുമായ ആമിനയുടെ അക്കൗണ്ടിൽ നിന്ന് എസ്ബിഐ ആലപ്പുഴ ശാഖ 1000 രൂപ അപഹരിച്ചത്. ഒടുവിൽ ഒരു രൂപ പോലും ആമിനയ്ക്ക് പിൻവലിക്കാൻ ഉണ്ടായിരുന്നില്ല. പിന്നോക്ക സ്കോളർഷിപ്പ് സർക്കാർ നൽകുന്നത് നിർധനരായ വിദ്യാർഥികളുടെ വിദ്യാഭ്യാസം മുടങ്ങാതിരിക്കുന്നതിനു വേണ്ടിയാണ്. അങ്ങനെ ലഭിക്കുന്ന തുച്ഛമായ…
Read Moreസുധീരന് എരപ്പാളി: തന്നെ ജയിലില്‍ അടയ്ക്കാന്‍ രമേശ് ചെന്നിത്തലയ്ക്ക്കത്തെഴുതി; കെപിസിസി മുൻ അധ്യക്ഷൻ വി.എം സുധീരനെ ആക്ഷേപിച്ച് വെള്ളാപ്പള്ളി
കൊച്ചി: കെപിസിസി മുൻ അധ്യക്ഷൻ വി.എം സുധീരനെ ആക്ഷേപിച്ച് വെള്ളാപ്പള്ളി നടശേൻ രംഗത്ത്. തന്നെ ജയിലിലടയ്ക്കാൻ രമേശ് ചെന്നിത്തലയ്ക്കു കത്തെഴുതിയ എരപ്പാളിയാണ് വി.എം സുധീരനെന്ന് വെള്ളാപ്പള്ളി പറഞ്ഞു. പറവൂര്‍ കുഞ്ഞിത്തൈ എസ്എന്‍ എല്‍പി സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന വേദിയിലായിരുന്നു വെള്ളാപ്പള്ളിയുടെ അധിക്ഷേപം. സുധീരന് എരപ്പാളിയാണ്. തന്നെ ജയിലില്‍ അടയ്ക്കാന്‍ രമേശ് ചെന്നിത്തലയ്ക്ക്കത്തെഴുതിയ ആളാണ്. സുകുമാരന്‍ നായര്‍ ആയിരുന്നെങ്കില്‍ സുധീരന് അങ്ങനെ ചെയ്യുമായിരുന്നോ? പെരുന്നയില്‍നിന്ന് തൊഴിച്ച് ഇറക്കിവിട്ടിട്ടും സുധീരന് ഒന്നും പറഞ്ഞില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Read Moreസരിത നായർക്കെതിരായ ശിക്ഷ നടപ്പാക്കുന്നതു ഹൈക്കോടതി തടഞ്ഞു; പ്രവാസി മലയാളിയിൽ നിന്നും ഒന്നരക്കോടി പറ്റിച്ച കേസിൽ പത്തനംതിട്ട കോടതി വിധിച്ച മൂന്നു വർഷം കഠിന തടവും 40 ലക്ഷം രൂപ വീതം പിഴയുമാണ് കോടതി തടഞ്ഞത്
കൊച്ചി: സോളാർ പ്ലാന്റ് സ്ഥാപിച്ചു നൽകാമെന്നു പറഞ്ഞു പ്രവാസിയിൽനിന്നു പണം തട്ടിയ കേസിൽ പത്തനംതിട്ട ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി സരിത എസ്. നായർക്കു വിധിച്ച ശിക്ഷ നടപ്പാക്കുന്നതു ഹൈക്കോടതി തടഞ്ഞു. പിഴത്തുകയായി കോടതി വിധിച്ച 40 ലക്ഷം രൂപയിൽ പത്തു ലക്ഷം രൂപ ഉടൻ കോടതിയിൽ കെട്ടിവയ്ക്കാനും സിംഗിൾ ബെഞ്ച് നിർദേശിച്ചു. പത്തനംതിട്ട ഇടയാറന്മുള സ്വദേശി ബാബുരാജിൽനിന്ന് 1.17 കോടി രൂപ തട്ടിയെടുത്ത കേസിൽ സരിതയെയും ബിജു രാധാകൃഷ്ണനെയും കോടതി ശിക്ഷിച്ചിരുന്നു. മൂന്നു വർഷം കഠിന തടവും 40 ലക്ഷം രൂപ വീതം പിഴയുമാണു ശിക്ഷിച്ചത്. ഇതിനെതിരേ സരിത നൽകിയ അപ്പീൽ പത്തനംതിട്ട സെഷൻസ് കോടതി തള്ളിയിരുന്നു. തുടർന്നാണു സരിത ഹൈക്കോടതിയെ സമീപിച്ചത്. ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ നിലപാട് തേടിയിട്ടുണ്ട്.
Read Moreസർക്കാരിനെതിരേ ഇടതു സംഘടന..! കെഎസ്ആര്‍ടിസിയെ കൈയൊഴിയാനുള്ള സർക്കാർ നിലപാട് ഇടതുപക്ഷ വിരുദ്ധം; സത്യവാങ്മൂലം തിരുത്താൻ മുഖ്യമന്ത്രി തയാറാകണമെന്നും എഐടിയുസി
കൊച്ചി: കെഎസ്ആര്‍ടിസിയിലെ പെൻഷൻ ഉൾപ്പെടെയുള്ള കൂടുതൽ ബാധ്യത ഇനിയും ഏറ്റെടുക്കാനാവില്ലെന്നുള്ള സർക്കാർ നിലപാടിനെതിരേ പ്രതിഷേധവുമായി തൊഴിലാളി സംഘടനകൾ. സർക്കാർ നിലപാട് ഇടതുപക്ഷ വിരുദ്ധമാണെന്നും സത്യവാങ്മൂലം തിരുത്താൻ മുഖ്യമന്ത്രി ഇടപെടണമെന്നും കെഎസ്ആര്‍ടിസിയിലെ ഇടതുപക്ഷ സംഘടനയായ എഐടിയുസി ആവശ്യപ്പെട്ടു. കെഎസ്ആര്‍ടിസിയെ പൊതുമേഖലയിൽ നിനിർത്താനുള്ള ശക്തമായ നടപടികളുണ്ടാകണമെന്നും മറിച്ചായാൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി എഐടിയുസി മുന്നോട്ടിറങ്ങുമെന്നും സംഘടനാ പ്രതിനിധികൾ അറിയിച്ചു. കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫും സർക്കാർ തീരുമാനത്തോടു വിയോജിച്ചിട്ടുണ്ട്. നിരവധി തവണ കെഎസ്ആര്‍ടിസിയുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിച്ചുവെന്നും കഴിവിന്റെ പരമാവധി സഹായിച്ചെന്നും സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. പെൻഷൻ വിതരണത്തിൽ സർക്കാരിനു നേരിട്ടു ബാധ്യതയില്ലെങ്കിൽപോലും കോർപറേഷനു പരമാവധി പിന്തുണ നൽകിയെന്നും ഇക്കാര്യത്തിൽ സർക്കാരിന്റെ ഭാഗത്തു വീഴ്ച ഉണ്ടായിട്ടില്ലെന്നും ഗതാഗത വകുപ്പ് അഡീഷണൽ സെക്രട്ടറി എസ്. മാലതി നൽകിയ മറുപടി സത്യവാങ്മൂലത്തിൽ പറയുന്നു. പെൻഷൻ നൽകാൻ നിയമപരമായ ബാധ്യത ഇല്ലാതിരുന്നിട്ടും…
Read Moreടി.പി വധം: സിബിഐ അന്വേഷണം എങ്ങനെ സാധ്യമാകും; കേസിൽ പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ കഴിയുമോ എന്ന കാര്യത്തിൽ സംശയമാണെന്നും ഹൈക്കോടതി
കൊച്ചി: ഗൂഢാലചന കേസിൽ സിബിഐ അന്വേഷണം എങ്ങനെ സാധ്യമാകുമെന്ന് ഹൈക്കോടതി. കേസിൽ പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ കഴിയുമോ എന്ന കാര്യത്തിൽ സംശയമാണെന്നും ഇക്കാര്യത്തിൽ നേരത്തെ പരിശോധന നടത്തിയതാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. തുടർ അന്വേഷണത്തിന്റെ ഭാഗമായി വീണ്ടും അന്വേഷിക്കുന്നതിൽ തെറ്റില്ല. എന്നാൽ ഇതിൽ പുതിയ പ്രതികൾ ഉണ്ടെങ്കിൽ മാത്രമ ഇക്കാര്യം അന്വേഷിക്കാൻ കഴിയൂ എന്നും കോടതി അഭിപ്രായപ്പെട്ടു. കേസ് ഒരാഴ്ചയ്ക്കു ശേഷം പരിഗണിക്കുമെന്നും കോടതി അറിയിച്ചു. കേസിലെ ഗൂഢാലോചനയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കെ.കെ.രമ നൽകിയ ഹർജിയിലാണ് കോടതി നിരീക്ഷണം.
Read Moreജയിൽ ചട്ടലംഘനം; ദിലീപിനെതിരായ ഹർജി തള്ളി; ചട്ടം ലംഘിച്ച് സന്ദർശകരെ അനുവദിച്ചതിലും ജയിലിലെ കാമറകൾ പ്രവർത്തിക്കുന്നില്ലെന്നും ആരോപിച്ച് മനീഷ നൽകിയ ഹർജിയാണ് നടപടി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന സമയത്ത് നടന് ദിലീപിനെ കാണാന്‍ സന്ദര്‍ശകരെ അനുവദിച്ചതില്‍ ഗുരുതര ചട്ടലംഘനം നടന്നുവെന്നും ആലുവ സബ് ജയിലിലെ ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും ആരോപിച്ച് നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ജയില്‍ വകുപ്പിന്റെയും പോലീസിന്റെയും റിപ്പോര്‍ട്ട് അനുസരിച്ചാണ് ഹര്‍ജി തള്ളിയത്. ചട്ടം അനുസരിച്ചാണ് സന്ദര്‍ശകരെ അനുവദിച്ചതെന്നും ജയിലിലെ 24 ക്യാമറകളും പ്രവര്‍ത്തിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടിയിരുന്നു. തൃശ്ശൂര്‍ പീച്ചി സ്വദേശിനി മനീഷ എം.ആണ് ഹര്‍ജിക്കാരി.
Read More