കൊച്ചി: സ്വാശ്രയ-അണ് എയ്ഡഡ് കോളജുകളിലെ വിദ്യാർഥികൾക്ക് കെഎസ്ആർടിസി ബസിൽ കണ്സെഷൻ നൽകണമെന്ന് ഹൈക്കോടതി. എംഎസ്എഫ് സമർപ്പിച്ച ഹർജിയിലാണ് നിർദേശം. വിദ്യാർഥികൾക്ക് കെഎസ്ആർടിസി കൺസെഷൻ അനുവദിക്കുന്നില്ലെന്ന് പരാതി വന്ന സാഹചര്യത്തിലാണ് എംഎസ്എഫ് ഹർജി സമർപ്പിച്ചത്. കെഎസ്ആര്ടിസി ബസുകളില് പാരലല് സ്ഥാപനങ്ങളിലെയും സഹകരണ സ്ഥാപനങ്ങളിലെയും വിദ്യാര്ത്ഥികള്ക്ക് കണ്സെഷന് നിഷേധിച്ചുവെന്ന് പാരാതി ഉയർന്നിരുന്നു. വയനാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളിലുള്ള വിദ്യാര്ത്ഥികള്ക്ക് കണ്സെഷന് തടഞ്ഞുവെന്നാണ് പരാതി ലഭിച്ചിരുന്നത്. ഇതേത്തുടർന്നാണ് എംഎസ്എഫ് ഹൈക്കോടതിയെ സമീപിച്ചത്.
Read MoreCategory: Kochi
കാമുകിക്കൊപ്പം താമസിക്കാൻ ഭാര്യയെ മർദിച്ച് അവശയാക്കിയശേഷം ആശുപത്രി യിൽ പ്രവേശിപ്പിച്ചു; രാജ്യം വിടാനൊരുങ്ങുന്ന ഭർത്താവിനെതിരെ കേസെടുക്കണമെന്ന് കാട്ടി ഭാര്യ പരാതി നൽകി
കൊച്ചി: ഭാര്യയെ ക്രൂരമായി മർദിച്ച് ആശുപത്രിയിലാക്കിയശേഷം രാജ്യം വിടാൻ ഒരുങ്ങുന്ന ഭർത്താവിനെതിരേ അടിയന്തരമായ നിയമനടപടികൾ സ്വീകരിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്. കുന്നത്തുനാട് കടയനാട് സ്വദേശിക്കെതിരേ ഭാര്യ എറണാകുളം ചങ്ങന്പുഴ നഗർ സ്വദേശിനി സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. 2013 ഏപ്രിൽ 18 നാണ് ഇവർ വിവാഹിതരായത്. യുകെയിൽ ജോലി ചെയ്യുന്ന ദന്പതികൾക്ക് മൂന്നരവയസുള്ള ഒരു പെണ്കുട്ടിയുണ്ട്. ഭർത്താവ് തന്നെ ക്രൂരമായി മർദിക്കാറുണ്ടെന്നും ഭർത്താവിനു മറ്റൊരു സ്ത്രീയുമായി ബന്ധമുള്ളതാണു മർദനത്തിനു കാരണമെന്നും ഭാര്യ കമ്മീഷനിൽ നൽകിയ പരാതിയിൽ പറയുന്നു. യുകെ പോലീസിൽ പരാതി നൽകുകയും അവർ ഇടപെടുകയും ചെയ്തിരുന്നു. ഇപ്പോൾ ദന്പതികൾ നാട്ടിലുണ്ട്. കഴിഞ്ഞ 16നു ഭർത്താവ് വീണ്ടും ക്രൂരമായി മർദിച്ചെന്നു യുവതി പറയുന്നു. തലയിൽ രക്തം കട്ടപിടിച്ചതിനെത്തുടർന്നു കിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഭർത്താവിന്റെ അച്ഛനും അമ്മയും മർദനം നിർവികാരമായി നോക്കിനിൽക്കുകയായിരുന്നു. ഭർത്താവ് ഇപ്പോൾ രാജ്യം വിടാൻ…
Read Moreആരായിരിക്കും പിന്നിൽ..! ഒളിവിൽ കഴിയാൻ ജസ്റ്റിസ് കർണനു കൊച്ചിയിൽ നിന്ന് സഹായം; ഈ മാസം 11 മുതൽ 13വരെ കൊച്ചിയിൽ താമസിച്ചത്; പോലീസ് അന്വേഷണം വ്യാപിപ്പിക്കുന്നു
കൊച്ചി: കോടതിയലക്ഷ്യ കേസിൽ ആറു മാസം തടവിനു ശിക്ഷിക്കപ്പെട്ട ജസ്റ്റീസ് കർണൻ ഒളിവിൽ കഴിഞ്ഞത് പനങ്ങാടാണെന്നു വ്യക്തമായതോടെ കൊച്ചിയിൽ അദ്ദേഹത്തിന് ആരെങ്കിലും സഹായം നൽകിയിട്ടുണ്ടോയെന്നു പോലീസ് പരിശോധിക്കുന്നു. പനങ്ങാടുള്ള ലേക് സിംഫണി റിസോർട്ടിൽ ഈ മാസം 11 മുതൽ 13വരെ താമസിച്ചതെന്നാണ് കർണൻ മൊഴി നൽകിയത്. എന്നാൽ, പ്രാഥമിക പരിശോധനയിൽ 15വരെ കർണൻ റിസോർട്ടിലുണ്ടായിരുന്നതായി സൂചനയുണ്ട്. അതേസമയം, എട്ടു ദിവത്തോളം കർണൻ കൊച്ചിയിൽ തങ്ങിയെന്നും പറയപ്പെടുന്നു. ഇതിനായി കർണന് കൊച്ചിയിൽനിന്ന് സഹായം ലഭിച്ചിരിക്കാമെന്നു പനങ്ങാട് എസ്ഐ കെ. ദിലിപ് കുമാർ പറഞ്ഞു. ഇന്നു കൂടുതൽ പരിശോധന നടത്തി ഇക്കാര്യങ്ങളിൽ പോലീസ് വ്യക്തത വരുത്തും. റിസോർട്ടിലെത്തുന്നവരുടെ വിവരങ്ങൾ രേഖപ്പെടുത്തുന്ന രജിസ്റ്റർ ഉൾപ്പെടെ പിടിച്ചെടുത്തിട്ടുണ്ട്. റിസോർട്ടിലെ ജീവനക്കാരിൽനിന്നു കൂടുതൽ മൊഴിയെടുക്കുമെന്നും ഓണ്ലൈൻ ബുക്കിംഗ് സംവിധാനം ഉപയോഗച്ചാകാം കർണൻ റിസോർട്ട് ബുക് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോടതിയലക്ഷ്യക്കേസിൽ സുപ്രീംകോടതി ആറുമാസം തടവിനു…
Read Moreഞങ്ങളുടെ സ്വന്തം പാഷണം..! മെട്രോ സ്നേഹയാത്രയിൽ നിന്ന് ജനസേവ ശിശുഭവനിലെ കുട്ടികളുടെ ഒഴിവാക്കി; സംഭവമറിഞ്ഞ ചലച്ചിത്രതാരം പാഷണം ഷാജി കുട്ടികൾക്ക് സിനിമാ കാണാൻ അവസരമൊരുക്കി
ആലുവ: കൊച്ചി മെട്രോ ആതുരലായങ്ങളിലേയും അഗതിമന്ദിരങ്ങളിലേയും അന്തേവാസികൾക്കായി സംഘടിപ്പിച്ച “സ്നേഹയാത്രയിൽ’ പങ്കെടുക്കാമെന്ന ജനസേവ ശിശുഭവനിലെ കുട്ടികളുടെ ആഗ്രഹം സഫലമായില്ല. ജില്ലാ സമൂഹ്യക്ഷേമ വകുപ്പ് യാത്രാനുമതി നിഷേധിച്ചതിനെത്തുടർന്നാണ് കുട്ടികളുടെ വളരെക്കാലമായുള്ള ആഗ്രഹം നടക്കാതെ പോയത്. കൊച്ചി സ്നേഹയാത്രയിൽ പങ്കെടുപ്പിക്കുന്നതിനായി 144പേർ15ന് മെട്രോ എച്ച്ആർ അഡ്മിനിസ്ട്രേഷൻ ആന്റ് ട്രെയിനിംഗ് ജനറൽ മാനേജർ ഡോ. എ.ജെ. അഗസ്റ്റിൻ മുന്പാകെ അപേക്ഷ നൽകിയിരുന്നു. അവസാന നിമിഷമാണ് കുട്ടികളുടെ യാത്രാനുമതിക്കുള്ള ക്ലിയറൻസ് ജില്ലാ സാമൂഹ്യക്ഷേമ വകുപ്പിൽനിന്ന് ലഭിച്ചില്ല എന്ന കാരണത്താൽ ജനസേവയിലെ കുട്ടികളെ ഒഴിവാക്കുന്നു എന്ന ഒൗദ്യോഗിക അറിയിപ്പ് ലഭിച്ചത്. തങ്ങളുടെ സ്വപ്നയാത്ര നടക്കാത്തതിൽ കുട്ടികൾ നിരാശരാണ്. ജനസേവ ശിശുഭവനിൽ സംരക്ഷിക്കുന്ന അന്യസംസ്ഥാനക്കാരായ കുട്ടികളോട് സാമൂഹ്യക്ഷേമ വകുപ്പും ശിശുക്ഷേമ സമിതിയും ചെയ്യുന്ന അവഗണനയുടെയും അനീതിയുടേയും പ്രതികാര നടപടിയുടേയും ഒടുവിലത്തെ ഉദാഹരണമാണ് മെട്രോയുടെ സ്നേഹയാത്രയ്ക്കുള്ള വിലക്കെന്ന് ജനസേവ ശിശുഭവൻ ചെയർമാൻ ജോസ് മാവേലി പറഞ്ഞു. മെട്രോ…
Read Moreഞാൻ ഒത്തിരി സ്നേഹിച്ചുപോയി ആന്റിയേ..! കാണാതായ 26 കാരൻ 37കാരിയായ കാമുകിയുടെ വീട്ടിൽ; പ്രണയ ബന്ധത്തെ വീട്ടുകാർ എതിർത്തതിനാലാണ് വീട് വിട്ട് കാമുകിക്കൊപ്പം താമസിച്ചതെന്ന് യുവാവ്
നെടുമ്പാശേരി: നായത്തോടുനിന്നു കാണാതായ 26 കാരനെ അതിരപ്പിള്ളി വെറ്റിലപ്പാറയിലെ 37 കാരിയായ കാമുകിയുടെ വീട്ടിൽ കണ്ടെത്തി. വയറിംഗ് തൊഴിലാളിയായ യുവാവിനെ രണ്ടുദിവസം മുമ്പാണ് കാണാതായത്. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരുന്നു. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിൽ അന്വേഷിച്ചെങ്കിലും ആളെ കണ്ടെത്താനായില്ല. തുടർന്നു യുവാവിന്റെ ബന്ധുക്കൾ നെടുമ്പാശേരി പോലീസിൽ പരാതി നൽകി. സൈബർ സെല്ലിന്റെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തിൽ യുവാവ് വെറ്റിലപ്പാറയിലുണ്ടെന്നു വ്യക്തമായി. വെറ്റിലപ്പാറ പോലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ കാമുകിയുടെ വീട്ടിൽ യുവാവിനെ കണ്ടെത്തുകയായിരുന്നു. തന്നേക്കാൾ 11 വയസ് കൂടുതലുള്ള കാമുകിയുമായി യുവാവ് പ്രണയത്തിലായിരുന്നു. വീട്ടിൽ വിവാഹലോചന ആരംഭിച്ചപ്പോൾ യുവാവ് തന്റെ പ്രണയത്തെക്കുറിച്ചു വീട്ടുകാരോട് സൂചിപ്പിച്ചു. യുവതിയുടെ ചിത്രം കാണിച്ചതോടെ യുവാവിന്റെ വീട്ടുകാർ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. തുടർന്നുണ്ടായ മനോവിഷമത്തിൽ വീടു വിട്ടതാണെന്നാണ് യുവാവിന്റെ വിശദീകരണം. ഞായറാഴ്ച രാത്രി നെടുമ്പാശേരിയിലെത്തിച്ച യുവാവിനെ ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു.
Read Moreതെറ്റുപറ്റിപ്പോയി മക്കളേ..! പുതുവൈപ്പ് പ്രക്ഷോഭക്കാർ സർക്കാരുമായി ചർച്ചയ്ക്കു തയാറെന്നു സമരസമിതി; ചർച്ചയ്ക്ക് ക്ഷണിച്ചുകൊണ്ടുള്ള കത്ത് സ്വീകരിച്ചു
കൊച്ചി: പുതുവൈപ്പിലെ ഇന്ത്യൻ ഓയിൽ കോർപറേഷന്റെ(ഐഒസി) നിർദിഷ്ട പാചകവാതക സംഭരണ കേന്ദ്രത്തിനെതിരായ സമരത്തിൽ സർക്കാരുമായി ചർച്ചയ്ക്കു തയാറെന്ന് സമരസമിതി. ചർച്ചയ്ക്കു ക്ഷണിച്ചുകൊണ്ടുള്ള കത്ത് സമരസമിതി കൈപ്പറ്റി. ബുധനാഴ്ച തിരുവനന്തപുരത്താണ് ചർച്ച വിളിച്ചുചേർത്തിരിക്കുന്നത്. ചർച്ചയിൽ ആരൊക്കെ പങ്കെടുക്കുമെന്ന കാര്യം പിന്നീട് അറിയിക്കും. നിർദിഷ്ട പാചകവാതക സംഭരണ കേന്ദ്രത്തിനെതിരേ സമരം ചെയ്തവർക്കെതിരേ കഴിഞ്ഞദിവസം പോലീസ് അതിക്രമം അഴിച്ചുവിട്ടിരുന്നു. താത്കാലികമായി നിർത്തിവച്ചിരുന്ന എൽപിജി ടെർമിനലിന്റെ നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചതോടെ പ്രദേശത്തു സംഘർഷം ഉടലെടുക്കുകയായിരുന്നു. സമരവുമായെത്തിയ നാട്ടുകാർക്കു നേരേ പതിനൊന്നോടെ പോലീസ് അതിക്രമം അഴിച്ചുവിട്ടു. കണ്ണിൽക്കണ്ടവരെയെല്ലാം പോലീസ് തല്ലിച്ചതച്ചു. പോലീസ് മർദനത്തിൽ സത്രീകളടക്കം നിരവധിപ്പേർക്കു പരിക്കേറ്റു. നൂറ്റിമുപ്പതോളം പേരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. പരിക്കേറ്റു ജനറൽ ആശുപത്രിയിൽ കഴിയുന്ന ഒരാളുടെ തലയ്ക്കു സാരമായി മുറിവേറ്റിട്ടുണ്ട്. പോലീസ് അക്രമവും കസ്റ്റഡി പീഡനവും തുടരുന്നതിന്റെ പശ്ചാത്തലത്തിൽ ചർച്ചയ്ക്കുള്ള ക്ഷണം ആദ്യം സമരസമിതിക്കാൻ നിരസിച്ചിരുന്നു.
Read Moreകൊച്ചിക്കാരുടെ ആവേശം അണപൊട്ടി..! കൊച്ചി മെട്രോയുടെ ആദ്യദിനം സൂപ്പർ ഹിറ്റ്; ടിക്കറ്റ് വരുമാനം 20ലക്ഷത്തിന് മുകളിൽ ; രാവിലെ 6 മുതൽ രാത്രി 10 വരെയാണ് സർവീസ്
കൊച്ചി: മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കൊച്ചി മെട്രോയ്ക്ക് ആദ്യ ദിവസം തന്നെ സൂപ്പർ ഹിറ്റ്. 20,42,740 രൂപയാണ് ടിക്കറ്റ് വിൽപ്പനയിലൂടെ ആദ്യ ദിനം മെട്രോയ്ക്കു ലഭിച്ചത്. തിങ്കളാഴ്ച രാത്രി ഏഴു വരെ 62,320 പേർ മെട്രോയിൽ യാത്ര ചെയ്തു. ഉച്ചയ്ക്ക് രണ്ടു വരെയുള്ള കണക്കുകൾ പ്രകാരം 29,277 യാത്രക്കാരായിരുന്നു മെട്രോയിൽ യാത്ര ചെയ്തത്. ആദ്യദിന യാത്രക്കാരുടെ എണ്ണം ദിവസം അവസാനിക്കുന്പോഴേയ്ക്കും റിക്കാർഡ് ഭേദിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് കെഎംആര്എൽ. രാവിലെ ആറിന് തുടങ്ങിയ സർവീസുകൾ മുതൽ മെട്രോയിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. ആദ്യദിനം തന്നെ യാത്രക്കാർ കൊച്ചി മെട്രോ ഉത്സവമാക്കി. എറണാകുളം ജില്ലയുടെ പല ഭാഗങ്ങളിൽ നിന്നായി അനേകം പേരാണ് സർവീസ് തുടങ്ങുന്ന ആദ്യ ദിനംത്തന്നെ മെട്രോ യാത്ര നടത്താനെത്തിയത്. പലരും ആദ്യമായി മെട്രോയിൽ കയറുന്നതിന്റെ ആവേശത്തിലായിരുന്നു. കുടംബമായി മെട്രോയിലേറാൻ വന്നവരും നിരവധിയായിരുന്നു. പുലർച്ചെ അഞ്ചരയോടെ തിരക്കു…
Read Moreസാജൻ പള്ളുരുത്തിയെ “കൊന്ന്’ സോഷ്യൽ മീഡിയ..! കലാഭവൻ സാജൻ മരിച്ചെന്ന വാർ ത്ത വന്നതോടെയാണ് സാജൻ പള്ളുരുത്തി യെ കൊന്ന് വ്യാജ വാർത്ത പ്രചരിപ്പിച്ചത്
കൊച്ചി: മിമിക്രി കലാകാരനും നടനുമായ സാജൻ പള്ളുരുത്തി മരിച്ചുവെന്ന തരത്തിൽ സോഷ്യൽ മീഡിയയിലൂടെ വ്യാജ വാർത്തകൾ പ്രചരിച്ചു. മിമിക്രി കലാകാരനായിരുന്ന കലാഭവൻ സാജൻ മരിച്ചതിന് പിന്നാലെയാണ് സാജൻ പള്ളുരുത്തിയാണ് മരിച്ചതെന്ന തരത്തിലുള്ള പ്രചരണം നടന്നത്. വിവിധ വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ സാജൻ പള്ളുരുത്തിയുടെ ചിത്രം അടക്കം മരണവാർത്ത പ്രചരിച്ചു. ഇതൊന്നും അറിയാത്ത ചിലർ ജീവിച്ചിരിക്കുന്നയാൾ ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തു. ഇന്ന് പുലർച്ചെയാണ് കരൾ രോഗബാധിതനായ കലാഭവൻ സാജൻ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. ഇതിന് പിന്നാലെയാണ് ചിലർ മരിച്ചത് സാജൻ പള്ളുരുത്തിയാണെന്ന് തെറ്റിദ്ധരിച്ചത്. മരണവാർത്ത വളരെ പെട്ടന്ന് പ്രചരിച്ചതോടെ സാജന്റെ സുഹൃത്തുക്കൾ രംഗത്തുവന്നു. സാജൻ പള്ളുരുത്തി മരിച്ചിട്ടില്ലെന്ന് ഷൂട്ടിംഗിലാണെന്നും വാർത്ത തെറ്റാണെന്നും അവർ അറിയിച്ചു.
Read Moreകളി പോലീസിനോടോ..! പുതുവൈപ്പ് ഐഒസി എൽപിജി സംഭരണികേന്ദ്രത്തിനെതിരേയുള്ള സമരം; കുട്ടികളെ സമരത്തിൽ പങ്കെടുപ്പിച്ച രക്ഷിതാക്കൾക്കെതിരേ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തു
വൈപ്പിൻ: പുതുവൈപ്പിൽ ഐഒസിയുടെ എൽപിജി സംഭരണികേന്ദ്രത്തിനെതിരേയുള്ള സമരങ്ങളിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ പങ്കെടുപ്പിച്ചതിനു രക്ഷിതാക്കളുട പേരിൽ ഞാറക്കൽ പോലീസ് ജുവനൈൽ ആക്ട് അനുസരിച്ച് കേസെടുത്തു. ഐഒസി സമരത്തിൽ പങ്കെടുക്കുന്നവർക്കെതിരേ കടുത്ത കേസുകൾ ചാർജ്ജ് ചെയ്ത് കുടുക്കുവാനാണ് പോലീസിന്റെ നീക്കം. ഇതിന്റ ഭാഗമായാണ് ജുവനൈൽ ആക്ട് പ്രയോഗിച്ചിട്ടുള്ളത്. ജാമ്യം കിട്ടാത്ത വകുപ്പായതിനാൽ ഇവരെ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന. ഇന്നലെ രാവിലെ നടത്തിയ ഉപരോധ സമരത്തിൽ പോലീസുകാർ സമരക്കാർക്കെതിരേ ഉപരോധം തീർത്തപ്പോൾ ലാത്തികൊണ്ട് കുത്തും അടിയേറ്റും ആറു കുട്ടികൾക്കാണ് പരിക്കേറ്റത്. രക്ഷിതാക്കൾ സമരപ്പന്തിലിൽ പോന്നപ്പോൾ ഇവരോടൊപ്പം എത്തിയതായിരുന്നു കുട്ടികൾ. എന്നാൽ പോലീസ് കുട്ടികളെന്ന പരിഗണന നൽകാതെ നിഷ്കരുണം ഇവരെ ലാത്തികൊണ്ട് ഉപദ്രവിക്കുകയാണ് ചെയ്തതെന്ന് സമരക്കാരും രക്ഷിതാക്കളും ആരോപിക്കുന്നു. ബുധനാഴ്ച ആരംഭിച്ച ഉപരോധ സമരത്തെ തുടർന്ന് ഞാറക്കൽ പോലീസ് ഇതുവരെ അഞ്ചു കേസുകളിലായി 1110 പേർക്കെതിരേയാണ് കേസ് എടുത്തിട്ടുള്ളത്. നഗരത്തിൽ നടത്തിയ സമരത്തിനു…
Read Moreപണം വരുന്ന ഒരോ വഴികളേ..! സ്റ്റേഷന്റെ പേരിനൊപ്പം സ്വകാര്യ കമ്പനികളുടെ പേര് ചേർത്തപ്പോൾ കിട്ടിയത് 15കോടികൾ; 700 തൂണികളിൽ , സിനിമ ചിത്രീകരണത്തിന് മെട്രോയും സ്റ്റേഷനും അങ്ങനെ നീളുന്നു….
ആലുവ മുതലുള്ള അഞ്ചു സ്റ്റേഷനുകൾക്ക് സെമി നെയിമിംഗ് അഥവാ സ്റ്റേഷന്റെ പേരിനൊപ്പം സ്വകാര്യ കന്പനികളുടെ പേരുകൂടി ചേർത്തുവയ്ക്കുന്ന അർധനാമകരണം നടപ്പാക്കുന്നതിലൂടെ മെട്രോയ്ക്ക് ഇതുവരെ ലഭിച്ചത് 15.5 കോടി രൂപ. ഏഴുന്നൂറിലധികം വരുന്ന മെട്രോ തൂണുകളിൽ പകുതിയിലധികം തൂണുകളിലും പരസ്യം സ്ഥാപിക്കുന്നതിലൂടെയും കോടികളുടെ വരുമാനമുണ്ട്. മെട്രോ ട്രെയിനും സ്റ്റേഷനും സിനിമാ ചിത്രീകരണത്തിനും ലഭ്യമാക്കുന്നതും മറ്റൊരു വരുമാന മാർഗമാണ്. ട്രെയിനിനു വാടക മണിക്കൂറിന് മൂന്നു ലക്ഷവും സ്റ്റേഷനു മണിക്കൂറിനു രണ്ടു ലക്ഷവും എന്നാണു നിശ്ചയിച്ചിട്ടുള്ളത്. കൂടാതെ മുൻകരുതൽ തുകയായി ട്രെയിനിന് ആറു ലക്ഷവും സ്റ്റേഷനു നാലു ലക്ഷം രൂപയും നൽകണം. സ്റ്റേഷനും ഉൾഭാഗത്തും പുറത്തുമായി സ്ഥാപിക്കുന്ന പരസ്യങ്ങളിലൂടെയും കോടികളുടെ വരുമാനം ലഭിക്കും. സ്റ്റേഷനുകളിൽ റസ്റ്ററന്റുകൾക്കും മറ്റു വ്യാപാര സ്ഥാപനങ്ങൾക്കുമായി സജജീകരിച്ചിട്ടുള്ള സ്ഥലത്തിന്റെ വാടകയിനത്തിലും വരുമാനം ലഭിക്കും. എന്നാലും കൊച്ചി മെട്രോ തുടക്കത്തിൽ തത്ക്കാലം നഷ്ടത്തിൽത്തന്നെയാകും മുന്നോട്ടുപോകുക എന്നാണ് നിഗമനം. 2017-18…
Read More