കൊച്ചി: പരിസ്ഥിതിസൗഹൃദ ഗതാഗതസംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ (കെഎംആർഎൽ) ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന സൈക്കിൾ പദ്ധതിക്കു പരിസ്ഥിതി ദിനമായ അഞ്ചിനു തുടക്കമാകും. ചെറിയദൂര യാത്രയ്ക്കു സൈക്കിൾ എന്ന ആശയം മുൻനിർത്തിയാണു പദ്ധതി നടപ്പാക്കുന്നതെന്നു കെഎംആർഎൽ അധികൃതർ പറഞ്ഞു. യാത്രക്കാർക്കു സൗജന്യമായി സൈക്കിളുകൾ ഉപയോഗിക്കാം. മെട്രോയ്ക്ക് അനുബന്ധമായി കെഎംആർഎലിന്റെ നേതൃത്വത്തിൽ സൈക്കിൾ ട്രാക്കുകൾ ഒരുക്കും. മെട്രോസ്റ്റേഷനുകൾ കേന്ദ്രീകരിച്ചു സ്ഥലം ലഭ്യമായ സ്ഥലങ്ങളിലാണു സൈക്കിൾ റാക്കുകൾ ഒരുക്കുക. പരീക്ഷണാടിസ്ഥാനത്തിൽ കൊച്ചിയിൽ നാലിടങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. പിന്നീടിത് മറ്റുസ്ഥലങ്ങളിലേക്കു വ്യാപിപ്പിക്കുമെന്നു കെഎംആർഎൽ എംഡി ഏലിയാസ് ജോർജ് പറഞ്ഞു. എറണാകുളം മേനക, സൗത്ത് റെയിൽവേസ്റ്റേഷൻ, നോർത്ത് റെയിൽവേ സ്റ്റേഷൻ, കലൂർ-കടവന്ത്രറോഡ് എന്നിവിടങ്ങളിലാണ് ആദ്യം നടപ്പാക്കുക. സൈക്കിൾ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർ സൈക്കിൾ ക്ലബിൽ അംഗത്വമെടുക്കണം. ഇതിനായി പണമൊന്നും ആവശ്യമില്ല. വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്താൽ മതി. ഓരോ തവണ സൈക്കിളെടുക്കുന്പോഴും തിരിച്ചുവയ്ക്കുന്പോഴും…
Read MoreCategory: Kochi
ഇത്രയേയുള്ളു കോൺഗ്രസ്..! പാർട്ടി വിരുധ പ്രവർത്തനം നടത്തിയ മഞ്ഞള്ളൂർ മുൻ പഞ്ചായത്ത് പ്രസിഡന്റിനെയും ഭർത്താവിനെയും കോണ്‍ഗ്രസിൽ തിരിച്ചെടുത്തു
വാഴക്കുളം: പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്ന കാരണത്താൽ കോണ്‍ഗ്രസിൽ നിന്നു പുറത്താക്കിയിരുന്ന മുൻ മഞ്ഞള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് നൈസി ഡൊമനിക്ക്, ഭർത്താവ് ഡൊമനിക് സ്കറിയ എന്നിവരെ പാർട്ടിയിൽ തിരിച്ചെടുത്തതായി ഡിസിസി പ്രസിഡന്റ് ടി.ജെ.വിനോദ് അറിയിച്ചു. പഞ്ചായത്ത് ഒന്നാം വാർഡിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് സ്ഥാനാർഥിക്കെതിരേ മത്സരിച്ചതിന്റെ പേരിലാണ് നൈസിയെ പുറത്താക്കിയിരുന്നത്.ഇതിനു സഹായകമായ പ്രവർത്തനങ്ങൾ നടത്തിയെന്ന കാരണം ചൂണ്ടികാട്ടി ഡൊമനിക്കിനെയും അന്നത്തെ ഡിസിസി പ്രസിഡന്റ് വി.ജെ. പൗലോസ് പുറത്താക്കുകയായിരുന്നു. 201015 ഭരണ കാലയളവിൽ പാർട്ടി നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടർന്നു പഞ്ചായത്ത് പ്രസിഡന്റായിരുന്ന നൈസി രാജി വയ്ക്കുകയും പിന്നീട് നടന്ന ഉപതെരഞ്ഞെടുപ്പിൽ സ്വതന്ത്രയായി മത്സരിച്ച് ജയിക്കുകയുമായിരുന്നു. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് മഞ്ഞള്ളൂർ ബ്ലോക്ക് പ്രസിഡന്റായിരുന്ന ജോസ് പെരുന്പിള്ളിക്കുന്നേലിനെതിരേ ഡൊമനിക് മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു.
Read Moreഅതിവേഗം എല്ലാം ശരിയാക്കിയെങ്കിലും കാക്കനാട്ടേക്ക് ഇ. ശ്രീധരനുണ്ടാകാനിടയില്ല..! കൊച്ചി മെട്രോ: തൃപ്പൂണിത്തുറ പാത പൂർത്തിയാക്കി ഡിഎംആർസി മടങ്ങും
ബിനീഷ് പണിക്കർ കൊച്ചി: കൊച്ചി മെട്രോ കാക്കനാട്ടേക്കു ദീർഘിപ്പിക്കുന്നതിനു നേതൃത്വം നൽകാൻ ഡൽഹി മെട്രോ റെയിൽ കോർപറേഷനും (ഡിഎംആർസി) മുഖ്യഉപദേഷ്ടാവ് ഇ. ശ്രീധരനും ഉണ്ടാകാനിടയില്ലെന്നു സൂചന. നിലവിൽ നടക്കുന്ന ആലുവ- പേട്ട ഫെസ് വണ്‍ നിർമാണം പൂർത്തിയാക്കുന്നതോടെ കൊച്ചി മെട്രോ പദ്ധതിയിലെ തങ്ങളുടെ ദൗത്യം പൂർത്തിയാക്കാനാണ് ഡിഎംആർസി ഇപ്പോഴത്തെ സാഹചര്യത്തിൽ ആലോചിക്കുന്നത്. 30നു ഡൽഹിയിൽ ചേർന്ന കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) ഡയറക്ടർ ബോർഡ് യോഗം ഫെസ് വണ്ണിലെ കരാർ ഡിഎംആർസിക്കു പുതുക്കി നൽകാനാണ് തീരുമാനിച്ചത്. ആലുവ മുതൽ പേട്ടവരെയുള്ള കൊച്ചി മെട്രോയുടെ ഫേസ് വണ്‍ പിന്നീട് രണ്ടു കിലോമീറ്റർ കൂടി ദീർഘിപ്പിച്ച് തൃപ്പുണിത്തുറ വരെ നീട്ടാൻ തീരുമാനിച്ചെങ്കിലും അതിനു ഇന്നേവരെ കേന്ദ്രാനുമതി ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് പേട്ട വരെയുള്ള നിർമാണം പൂർത്തിയാക്കി പദ്ധതിയിൽ നിന്നു പിൻവാങ്ങുന്ന കാര്യം ആലോചിക്കുന്നത്. ഇതിനിടെ പേട്ട മുതൽ തൃപ്പൂണിത്തുറ…
Read Moreകിളവൻമാരുണ്ട് സൂക്ഷിക്കുക..! അഞ്ചുവയ സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പി ക്കാൻ ശ്രമം; 65 കാരനായ വയോധികനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു
ചക്കരക്കല്ല്: അഞ്ചുവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ വയോധികനെ ചക്കരക്കൽ പോലീസ് അറസ്റ്റ് ചെയ്തു. മാവിലച്ചാൽ കൊല്ലംചിറയിലെ രവീന്ദ്രനെ (65) യാണ് ചക്കരക്കൽ എസ്ഐ പി. ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി 7.30ഓടെയാണ് സംഭവം. പെൺകുട്ടി വീട്ടിനടുത്തുള്ള കടയിലേക്ക് സാധനങ്ങൾ വാങ്ങാനായിപോകവെ വഴിമധ്യേവച്ച് രവീന്ദ്രൻ കുട്ടിയെ ബലമായി പിടിച്ചുകൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് കേസ്. കടയിൽപോയ കുട്ടിയെ കാണാതായതിനെ തുടർന്ന് കുട്ടിയുടെ സഹോദരി അന്വേഷിച്ച് കടയിലേക്ക് പുറപ്പെട്ടു. വഴിമധ്യേ കുറ്റിക്കാട്ടിൽ രവീന്ദ്രൻ സഹോദരിയെ പീഡിപ്പിക്കാൻ ശ്രമിക്കുന്നതായി ശ്രദ്ധയിൽപ്പെടുകയും ബഹളംവയ്ക്കുകയുമായിരുന്നു. ഓടിക്കൂടിയ ആളുകൾ രവീന്ദ്രനെ കൈകാര്യം ചെയ്ത് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. മർദനത്തിൽ പരിക്കേറ്റ ഇയാളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോക്സോ ആക്ട് പ്രകാരം രവീന്ദ്രന്റെ പേരിൽ ചക്കരക്കൽ പോലീസ് കേസെടുത്തിട്ടുണ്ട്.
Read Moreകതിരൂർ മനോജ് വധക്കേസ് പ്രതികളായ സിപിഎം പ്രവർത്തകരെ വിലങ്ങുവച്ചതിന് പോലീസുകാർക്കെതിരേ നടപടി; 24 മണിക്കൂറിനകം വിശദീകരണം നൽകണം
കൊച്ചി: കതിരൂർ മനോജ് വധക്കേസ് പ്രതികളെ വിലങ്ങുവച്ചതിന് പോലീസുകാർക്കെതിരേ നടപടി. എആർ ക്യാന്പിലെ എസ്ഐക്കും 15 പോലീസുകാർക്കുമെതിരേയാണ് നടപടി. പ്രതികളെ കോടതിയിലേക്കു കൊണ്ടു പോയപ്പോൾ മനുഷ്യാ വകാശ ലംഘനം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കേണ്ടിയിരുന്നു. ഇക്കാര്യത്തിൽ 24 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണമെന്നും എആർ ക്യാന്പ് കമാൻഡന്റ് ആവശ്യപ്പെട്ടു. കതിരൂർ മനോജ് വധക്കേസിലെ വിചാരണക്കായി വ്യാഴാഴ്ച എറണാകുളം സിബിഐ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോഴാണ് സിപിഎം പ്രവർത്തകരായ പ്രതികളെ വിലങ്ങുവച്ചത്.
Read Moreഹൃദയസ്തംഭനം! ചലച്ചിത്ര നിര്‍മാതാവ് സിറാജ് വലിയവീട്ടില്‍ അന്തരിച്ചു; രാജമാണിക്യം, പ്രജാപതി, അപരിചിതന് തുടങ്ങിയ നിരവധി സിനിമകളുടെ നിര്‍മാതാവായിരുന്നു
കൊച്ചി: പ്രമുഖ ചലച്ചിത്ര നിര്‍മാതാവും വിതരക്കാരനുമായ സിറാജ് വലിയവീട്ടില്‍ അന്തരിച്ചു. അറുപത് വയസായിരുന്നു. ഹൃദയസ്തംഭനംമൂലം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നു പുലർച്ചെ 3.30 ഓടെയായിരുന്നു അന്ത്യം. രാജമാണിക്യം, പ്രജാപതി, അപരിചിതന് തുടങ്ങിയ നിരവധി സിനിമകളുടെ നിര്‍മാതാവായിരുന്ന അദ്ദേഹത്തെ ഇന്നലെ വൈകുന്നേരമായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കബറടക്കം ഇന്നു വൈകുന്നേരം 3.30ന് കൊച്ചി നോര്‍ത്ത് എസ്ആര്‍എം റോഡിലെ തോട്ടതുംപ്പടി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. ഭാര്യ: ഹദീജ സിറാജ്. മക്കള്‍: വി. സിനിക്, സിന്‍സി, മുംതാസ്. മരുമകള്‍: റെസി സിനിക്. മമ്മൂട്ടി നായകനായ അപരിചിതനായിരുന്നു അദ്ദേഹം നിർമിച്ച ആദ്യസിനിമ. പ്രമുഖ ബിസിനസുകാരനും ഫൈനാന്സിയറുമായിരുന്ന അദ്ദേഹം എറണാകുളം മാര്‍ക്കറ്റ് റോഡിലെ വലിയവീട്ടില്‍ ചിട്ടി ഫണ്ടിന്റെ മാനേജിംഗ് ഡയറക്ടറും കൂടിയായിരുന്നു.
Read Moreപ്രണയം നടിച്ചും ഭീഷണിപ്പെടുത്തിയും! ദളിത് വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവം; യുവാവ് അറസ്റ്റിൽ; ഇരുവരും പരിചയപ്പെടുന്നത് പെൺ കുട്ടിയുടെ ബന്ധുവീട്ടിൽ വച്ച്
അങ്കമാലി: പത്തൊമ്പതുകാരിയായ ദളിത് വിദ്യാർഥിനിയെ പ്രലോഭിപ്പിച്ച് നിരവധി തവണ പീഡിപ്പിച്ച കേസിൽ യുവാവിനെ അങ്കമാലി പോലീസ് അറസ്റ്റു ചെയ്തു. മുന്നുർ പിള്ളി കുഴുപ്പിള്ളിപ്പറമ്പിൽ അനീഷ് (27) ആണ് അറസ്റ്റിലായത്. പ്രണയം നടിച്ച് എടത്തല സ്വദേശിനിയായ വിദ്യാർഥിനിയെയാണ് പീഡനത്തിനിരയാക്കിയത്. അങ്കമാലി സുരഭി ലോഡ്ജിൽ വച്ചും വീട്ടിൽ വച്ചും പീഡിപ്പിച്ചെന്നാണ് കേസ്. പെൺ കുട്ടിയുടെ ബന്ധുവീട്ടിൽ വച്ച് പരിചയപെട്ട ശേഷം പ്രണയം നടിച്ചും ഭീഷണിപ്പെടുത്തിയും പീഡിപ്പിച്ചെന്നാണ് പോലീസ് പറയുന്നത്. ആലുവ ഡിവൈഎസ്പി ക്കാണ് അന്വേഷണച്ചുമതല. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read Moreകളമശേരിയില്‍ അറസ്റ്റിലായ ഇതര സംസ്ഥാനക്കാര്‍ ബോഡോ തീവ്രവാദികളെന്നും സംശയം; ഇതര സംസ്ഥാനക്കാര്‍ക്കിടയില്‍ പരിശോധനകള്‍ നടത്തുമെന്നു പോലീസ്
കളമശേരി: തോക്ക് ചൂണ്ടി മേഘാലയയിലെ പെട്രോള്‍ പമ്പില്‍നിന്നു 2.5 ലക്ഷം രൂപ കൊള്ളയടിച്ച കേസിൽ കളമശേരിയില്‍ അറസ്റ്റിലായ ഇതരസംസ്ഥാനക്കാര്‍ ബോഡോ തീവ്രവാദികളെന്നു സംശയം. പെട്രോൾ പമ്പില്‍ മോഷണത്തിനായെത്തിയ സംഘം ആകാശത്തേക്കുതിര്ത്ത വെടിയുണ്ടകള്‍ ആസാമിലെ ബോഡോ തീവ്രവാദികളുടെ കൈയില്‍ കാണുന്ന തരം തോക്കില്‍ ഉപയോഗിക്കുന്നതാണെന്നതിനാല് പ്രതികള്‍ക്കു തീവ്രവാദികളുമായി ബന്ധമുണ്ടോയെന്നു സംശയിക്കുന്നതായി മേഘാലയ പോലീസ് പറയുന്നു. എകെ 47, എം 9 എംഎം റൈഫിള്‍സ് എന്നിവ ഉപയോഗിച്ചാണു നിറയൊഴിച്ചത്. സംഭവസ്ഥലത്തുനിന്നു ലഭിച്ച വെടിയുണ്ടകളില്‍ നിന്നാണ് ഇത് മനസിലായത്. ആസാം സ്വദേശികളായ ശ്രീ റോഡു രാം ചോറി, ദീപുള് ഡൈമാറി എന്നിവരെയാണു കളമശേരിയിലെ വാടകവീട്ടില്‍നിന്നു പിടികൂടിയത്. കളമശേരി സെന്റ് ജോര്‍ജ് പള്ളിക്കു സമീപമുള്ള വാടകവീട്ടില്‍ ഇതര സംസ്ഥാനക്കാരോടൊപ്പം താമസിക്കുകയായിരുന്നു ഇവര്‍. മേഘാലയയിലെ ഈസ്റ്റ് ജന്ഡിയ ഹില്‍സ് പോലീസ് സ്റ്റേഷന്റെ പരിധിയില്‍ മോഷണം നടത്തിയ ശേഷം ഫെബ്രുവരിയില്‍ സംഘം കേരളത്തിലേക്കു കടക്കുകയായിരുന്നുവെന്നാണ് പോലീസ്…
Read Moreകാലില്‍ വേദനതോന്നി നോക്കിയപ്പോള്‍ കണ്ടത് പാന്റ്സ് കത്തുന്നത്! കാര്‍ ഓടിക്കവേ പോക്കറ്റിലിട്ട മൊബൈലിനു തീപിടിച്ചു; ബാറ്ററിയില്‍ നിന്നാണ് തീപിടിച്ചത്
ആലുവ: കാർ ഓടിക്കുകയായിരുന്ന ഐടി ഉദ്യോഗസ്ഥന്റെ പാന്റ്സിന്റെ പോക്കറ്റിൽ കിടന്ന മൊബൈൽ ഫോൺ കത്തിയത് ആശങ്ക പരത്തി. ബംഗളൂരുവിൽ ഐടി ഉദ്യോഗസ്ഥനായ കരിയാട് സ്വദേശി ഫെബിന്റെ(30) ഫോണിനാണു തീപിടിച്ചത്. കൈക്കുഞ്ഞുമായി ആശുപത്രിയിൽ പോവുകയായിരുന്ന ഫെബിനൊപ്പം ഭാര്യയും മറ്റൊരു ബന്ധുവുമുണ്ടായിരുന്നു. സംഭവത്തെത്തുടർന്നു കാർ നിയന്ത്രണം വിട്ടെങ്കിലും യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം. ആലുവ ബൈപാസിൽ കാർ എത്തിയപ്പോൾ വാഹനത്തിനുള്ളിൽ പുക ഉയർന്നു. കാലിൽ വേദനതോന്നി നോക്കിയപ്പോൾ പാന്റ്സ് കത്തുന്നതാണു കണ്ടത്. കാലിൽ പൊള്ളലേല്‍ക്കുകയും ചെയ്തു. കാറിൽനിന്നാണു തീപടർന്നതെന്നു കരുതി പരിശോധിച്ചപ്പോഴാണു മൊബൈലിൽനിന്നു തീ പാന്റ്സിലേക്കു പടർന്നതാണെന്നു മനസിലായത്.ബാറ്ററിയിൽനിന്നാണു തീ പിടിച്ചത്. പൊള്ളലേറ്റ ഫെബിൻ ആശുപത്രിയിൽ ചികിത്സ തേടി.
Read Moreകാലവർഷക്കള്ളന്മാരെ സൂക്ഷിക്കുക..! കാലവർഷത്തെ വരവേൽക്കാൻ തസ്കരൻമാരും തയാറായതായി പോലീസ്; ജാഗ്രത നിർദേശവുമായി പോലീസും
കൊച്ചി: കാലവര്‍ഷം ആരംഭിക്കുന്നതിനു മുന്നോടിയായി കൊച്ചി നിവാസികള്‍ക്കു പോലീസിന്റെ മുന്നറിയിപ്പ്. കാലവര്‍ഷം ശക്തമാകുന്നതോടെ തസ്കര വിളയാട്ടം വര്‍ധിക്കാന്‍ സാധ്യത ഏറെയെന്ന്. ഇതിനു കോപ്പുകൂട്ടി മോഷണ സംഘങ്ങള്‍ രംഗത്തെത്തിയിട്ടുള്ളതായും അധികൃതര്‍ വ്യക്തമാക്കുന്നു. ഫ്ളാറ്റുകളില്‍ താമസിക്കുന്നവര്‍ ഉള്‍പ്പെടെ ഏവരും കൂടുതല്‍ ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു. മുന്‍ വര്‍ഷങ്ങളില്‍ കാലവര്‍ഷം ശക്തമായതോടെ നഗരത്തില്‍ മോഷണവും മോഷണ ശ്രമങ്ങളും വര്‍ധിച്ചിരുന്നു. തന്മൂലമാണ് ഇത്തവണ പോലീസ് നേരത്തെ മുന്നറിയിപ്പ് നല്കത്. രാത്രി കാലങ്ങളില്‍ വീടുവിട്ടു പുറത്തുപോകുന്നവര്‍ സമീപ വാസികളെയോ ബന്ധുക്കളെയോ വിവരം ധരിപ്പിക്കണം. പ്രായമായ മാതാപിതാക്കള്‍ മാത്രം താമസിക്കുന്ന വീടുകളെ സംബന്ധിച്ചുള്ള കാര്യങ്ങള്‍ പോലീസിനെ അറിയിക്കുക. മാരക ആയുധങ്ങള്‍ രാത്രികാലങ്ങളില്‍ വീടുകള്‍ക്കു പുറത്തു സൂക്ഷിക്കരുതെന്നും ദിവസങ്ങളോളം വീട് അടച്ചു പുറത്തുപോകുന്നവര്‍ വീടിനു മുന്നിലെ ലൈറ്റുകള്‍ പ്രകാശിപ്പിച്ചിടരുതെന്നും പോലീസ് വ്യക്തമാക്കുന്നു. പകല്‍ സമയങ്ങളിലും വീടിനു പുറത്തു ലൈറ്റുകള്‍ തെളിഞ്ഞുകിടക്കുന്നതു ആള്‍താമസമില്ലാത്ത വീടാണെന്നു മനസിലാക്കാന്‍ തസ്കരര്ക്കു വളരെ വേഗത്തില്‍…
Read More