കളമശേരി: പുറ്റിങ്ങൽ അപകടത്തിനുശേഷം നിയന്ത്രണം വന്നതുകൊണ്ട് നിരാശരായ വെടിക്കെട്ട് പ്രേമികൾക്ക് കളമശേരിയിൽ രണ്ടര മണിക്കൂർ നീണ്ടുനിന്ന സർക്കാർ വക കൂട്ടവെടിക്കെട്ട്. കൊച്ചി മാർക്കറ്റ് റോഡിൽനിന്ന് പിടിച്ചെടുത്ത അനധികൃത സ്ഫോടകവസ്തു ശേഖരം പൊട്ടിക്കാൻ കളമശേരി എച്ച്എംടി മെട്രോ യാർഡിന് സമീപത്തെ പാടശേഖരം തെരഞ്ഞെടുത്തതാണ് വെടിക്കെട്ടിനു വഴിവച്ചത്. കൊച്ചി മാർക്കറ്റ് റോഡിൽനിന്ന് 2016 ഓഗസ്റ്റ് നാലിന് നടന്ന റെയ്ഡിൽ പിടിച്ചെടുത്ത ഏകദേശം അഞ്ച് ടണ്ണോളം പടക്കങ്ങളാണ് കളമശേരിയിൽ എത്തിച്ചത്. ഇവ സൂക്ഷിക്കേണ്ടതെങ്ങനെയെന്നറിയാതെ എക്സ്പ്ലോസിവ് വിഭാഗവും പോലീസും കഷ്ടപ്പെടുകയായിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് രണ്ട് മിനിലോറികളിലായി ആറ് ലക്ഷം രൂപ വിലമതിക്കുന്ന വിവിധ തരം പടക്കങ്ങൾ കൊണ്ടുവന്നത്. സെൻട്രൽ സ്റ്റേഷൻ എസ്ഐ സാജു വി. വർഗീസും സേനാംഗങ്ങളും ഒപ്പമെത്തി. എക്സ്പ്ലോസീവ് സംഘത്തിലെ അമിത്കുമാർ നേതൃത്വം നല്കി.വിവിധ തരം പടക്കങ്ങൾ കാർബോർഡ് പെട്ടികളിലാക്കി കൂട്ടിയിട്ട് പൊട്ടിക്കുന്നത് കണ്ടതോടെ കാണികളിൽ ചിലർക്ക് നിയന്ത്രണം വിട്ടു.…
Read MoreCategory: Kochi
ഒരപകടത്തിനായ് കാത്തിരിക്കണോ? വേഗപൂട്ട് പരിശോധന നിലച്ചതോടെ നിരത്തിൽ വാഹനങ്ങളുടെ മരണപ്പാച്ചില്‍; വാഹനങ്ങൾക്ക് എതിരേ നടപടി വേണമെന്ന ആവശ്യം ശക്തം
കൊച്ചി: വേഗപൂട്ട് പരിശോധന നിലച്ചു. സംസ്ഥാന പാതകളിലും ഇടറോഡുകളിലും സ്വകാര്യ ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളുടെ മരണപ്പാച്ചില്‍ തുടരുന്നു. മോട്ടോര്‍ വാഹന ഉദ്യോഗസ്ഥരുടെ വേഗപ്പൂട്ട് പരിശോധനയാകട്ടെ കാര്യക്ഷമമല്ലെന്ന ആക്ഷേപവും ശക്തം. പോലീസാകട്ടെ ബൈക്ക് ഉള്‍പ്പടെയുള്ള ചെറു വാഹനങ്ങളെയാണു കൂടുതലായും പരിശോധനക്കു വിധേയമാക്കുന്നത്. ടിപ്പര്‍ ഉള്‍പ്പെടെയുള്ള ഭാരവാഹനങ്ങളെ പരിശോധനയില്‍നിന്ന് ഒഴിവാക്കുന്നതു അപകടം വര്‍ധിക്കുന്നതിനും കാരണമാകുന്നു. നേരത്തെ മോട്ടോര്‍ വാഹനവകുപ്പ് നടത്തിയിരുന്ന പരിശോധനകളില്‍ ഭൂരിഭാഗം വാഹനങ്ങള്‍ക്കും വേഗപ്പൂട്ടുകള്‍ ഉണ്ടെങ്കിലും വിച്ഛേദിക്കപ്പെട്ട നിലയിലാണെന്നു കണ്ടെത്തിയിരുന്നു. സ്കൂള്‍ സമയങ്ങളില്‍ രാവിലെ 8.30 മുതല്‍ 10 വരെയും ഉച്ചകഴിഞ്ഞു 3.30 മുതല്‍ അഞ്ചുവരെയും ടിപ്പറുകള്‍ ഓടരുതെന്ന നിയമവും കാറ്റില്‍പ്പറത്തിയാണു പലപ്പോഴും വിവിധ റോഡുകളില്‍ ടിപ്പറുകള്‍ പായുന്നത്. അമിത ലോഡുമായി എത്തുന്ന ടിപ്പറുകളില്നിന്നു മണ്ണും കല്ലും റോഡില്‍ തെറിച്ചുവീണ് അപകടങ്ങള്‍ ഉണ്ടാകുന്നതും പതിവ്. ലോറികളില്‍ പടുതയോ ടാര്‍ പോളിനോ ഉപയോഗിച്ച് ഇവ പുറത്തു വീഴുന്നതു തടയാന്‍ ശ്രമിക്കുന്നില്ല.ടോറസുകളുടെ…
Read Moreചോദിക്കാനും പറയാനും ആരുമില്ലേ? അങ്കമാലിയിലെ സ്വകാര്യ ബസ് പണിമുടക്ക് സമരം ആരംഭിച്ചിട്ട് രണ്ട് ദിവസം; യാത്രക്കാർ ദുരിതത്തിൽ
അങ്കമാലി: അങ്കമാലി മേഖലയിൽ സ്വകാര്യ ബസ് തൊഴിലാളികളുടെ അനിശ്ചിതകാല സമരം രണ്ടാം ദിവസത്തിലേക്ക് കടന്നതോടെ യാത്രക്കാർ ദുരിതത്തിൽ. കൂലി വർധന ആവശ്യപ്പെട്ടു കൊണ്ടാണ് അങ്കമാലി, കാലടി, അത്താണി കൊരട്ടി മേഖലകളിലെ സ്വകാര്യ ബസ് ജീവനക്കാർ അനിശ്ചിതകാല സമരം നടത്തുന്നത്. ഗ്രാമീണ മേഖലകളിലേക്കുള്ള യാത്രക്കാരാണ് പണിമുടക്ക് മൂലം കഷ്ടപ്പെടുന്നത്. സമാന്തര സർവീസുകൾ ഏറെ ഇല്ലാത്തത് ഇവരെ വല്ലാതെ വലക്കുകയാണ്. സ്വകാര്യ ബസുകളെ മാത്രം ആശ്രയിച്ച് യാത്ര ചെയ്യുന്ന ഉൾപ്രദേശങ്ങളിലുള്ളവർക്കാണ് ഏറെ ദുരിതം. ദേശീയ പാതയിലൂടെയും എം സി റോഡിലൂടെയും ഉള്ള യാത്രക്കാരെ പണിമുടക്ക് ബാധിച്ചില്ലെങ്കിലും മൂക്കന്നൂർ, അയ്യം പുഴ, ചുള്ളി, പാലിശേശി, തുടങ്ങിയ സ്വകാര്യ ബസുകളെ മാത്രം ആശ്രയിക്കുന്ന നാട്ടിൻ പുറത്തുള്ള വരെയാണ് ഏറെ വലച്ചത്. കെഎസ്ആർടിസി ഉൾപ്രദേശങ്ങളിലേക്ക് ചില സർ വീ സുകൾ നടത്തിയെങ്കിലും യാത്രാക്ലേശം പരിഹരിക്കാനായില്ല. പണിമുടക്കിന് പരിഹാരം കണ്ടെത്തണമെന്ന് വിവിധ കോണുകളിൽ നിന്ന് ആവശ്യമുയരുന്നുണ്ടെങ്കിലും…
Read Moreവാർഷികത്തിന്റെ തുടക്കം തന്നെ തിരിച്ചടി..! പ്ലസ് വൺ പ്രവേശന തീയതി നീട്ടി നല്കിയ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ സർക്കാരിന്റെ ഹർജി തള്ളി
കൊച്ചി: പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനു ഹൈക്കോടതിയില്‍നിന്നു വീണ്ടും തിരിച്ചടി. പ്രവേശന തീയതി നീട്ടി നല്കിയ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു സര്‍ക്കാര്‍ നല്കിയ അപ്പീല്‍ ഹൈക്കോടതി തള്ളി. കുട്ടികളുടെ കാര്യത്തില്‍ വാശി പിടിക്കരുതെന്നു വ്യക്തമാക്കിയ കോടതി സിബിഎസ്ഇ പരീക്ഷാഫലം വന്നു മൂന്നു ദിവസംകൂടി പ്രവേശനത്തിന് അവസരം നല്‍കണമെന്നും ആവശ്യപ്പെട്ടു. നേരത്തെ, സിബിഎസ്ഇ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്കു കൂടി അപേക്ഷിക്കാന്‍ കഴിയുന്ന തരത്തില്‍ തീയതി നീട്ടണമെന്ന ഹര്‍ജിയെ തുടര്‍ന്നായിരുന്നു പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി ജൂണ്‍ അഞ്ചുവരെ നീട്ടി ഹൈക്കോടതിയുടെ ഉത്തരവിട്ടിരുന്നത്. സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലേക്ക് മേയ് 22 വരെയാണു പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാന്‍ സര്‍ക്കാര്‍ നേരത്തെ സമയം നല്‍കിയിരുന്നത്. സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയുടെ ഫലം താമസിക്കുമെന്നതിനാല്‍ വിദ്യാര്‍ഥികളുടെ അവസരം നഷ്ടപ്പെടുമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആശങ്ക. തങ്ങളുടെ സിബിഎസ്ഇ സ്കൂളുകളില്‍ പത്താം…
Read Moreകഞ്ഞിവെച്ച് പോട്ടെ..! ലോ അക്കാഡമി മുൻ പ്രിൻസിപ്പൽ ലക്ഷ്മി നായർ ജാതിപേര് വിളിച്ചാക്ഷേപിച്ചെന്ന പരാതി വിദ്യാർഥി പിൻവലിച്ചു
കൊച്ചി : തിരുവനന്തപുരം ലോ അക്കാഡമി മുൻ പ്രിൻസിപ്പൽ ലക്ഷ്മി നായർക്കെതിരെ നൽകിയ ഹർജി പിൻവലിക്കുകയാണെന്ന് വിദ്യാർഥിയായ വിവേക് ഹൈക്കോടതിയെ അറിയിച്ചു. ജാതിപ്പേരു വിളിച്ചാക്ഷേപിച്ചെന്നാരോപിച്ച് നൽകിയ പരാതിയിൽ നടപടി ഉണ്ടായില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചിരുന്നത്. ലക്ഷ്മി നായരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യണമെന്നും എസ്പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ കേസന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് നൽകിയ ഹർജിയാണ് വിവേക് പിൻവലിക്കുകയാണെന്ന് ഹൈക്കോടതിയിൽ ബോധിപ്പിച്ചത്. തുടർന്ന് സിംഗിൾബെഞ്ച് ഇതിന് അനുമതി നൽകി. കേസ് റദ്ദാക്കാൻ ലക്ഷ്മി നായർ നൽകിയ ഹർജി ഈ സാഹചര്യത്തിൽ പുതുക്കി നൽകാനും സിംഗിൾബെഞ്ച് നിർദേശിച്ചിട്ടുണ്ട്.
Read Moreതൊട്ടാൽ കരയേണ്ടിവരും..! വില സെഞ്ചുറി കടന്നതോടെ ഉള്ളിയെ തൊടാൻ എല്ലാവർക്കും പേടി; വിലക്കയറ്റ ത്തോടെ ഉള്ളിക്കച്ചവടം കുത്തനെ ഇടിഞ്ഞെന്ന് കടക്കാർ
കൊച്ചി: വില സെഞ്ചുറിയടിച്ചതോടെ ഉള്ളി വിപണി കുത്തനെ ഇടിഞ്ഞു. പച്ചക്കറി വിലയില്‍ വലിയകയറ്റമുണ്ടായില്ലെങ്കിലും 100-110 വരെയാണ് ചില്ലറ വില്പനയില് ഉള്ളിയുടെ വിലയുയര്‍ന്നിരിക്കുന്നത്. ഹോള്‍സെയില്‍ വിപണിയിലും 100 രൂപവരെ ഉയര്‍ന്നു റിക്കാര്‍ഡ് വിലയായിരിക്കുകയാണ്. വലിയ വിലക്കയറ്റം ഉണ്ടായ ശേഷം ഉള്ളിയുടെ വില കഴിഞ്ഞ വര്‍ഷം 30ലേക്കെത്തിയിരുന്നു. കഴിഞ്ഞ മാസം ഉത്സവ സീസണില്‍ പോലും ഉള്ളിയുടെ മൊത്ത വില 65 രൂപയായിരുന്നു. വരള്‍ച്ചയും വിളവ് കാര്യമായി ലഭിക്കാത്തതുമാണ് വില വര്‍ധനയ്ക്ക് ഇടയാക്കിയത്. ഉള്ളിയെ കൂടാതെ, പാവയ്ക്ക, ചേന, ബീന്‍സ്, കൂര്‍ക്ക തുടങ്ങിയവയാണ് വിലയുയര്ന്നിരിക്കുന്ന മറ്റു പച്ചക്കറികള്‍. 90-95 രൂപയാണ് ചില്ലറ വില്പനയില് കൂര്‍ക്കയുടെ വില ഉയര്‍ന്നിരിക്കുന്നത്. ഏപ്രില്‍ 60 രൂപയായിരുന്നു വില. ക്യാരറ്റ് വില കഴിഞ്ഞ മാസത്തില്‍നിന്നു കുറഞ്ഞെങ്കിലും മൊത്ത വിപണിയില്‍ 60 രൂപയില്‍ താഴെയായിട്ടില്ല. ചില്ലറ വില 70-75 രൂപയുമാണ്. ബീന്‍സിന്റെ വിലയും 85നു മുകളിലാണ്. പാവയ്ക്കയുടെ വിലയാണ്…
Read Moreഇക്കാര്യത്തിൽ ഞങ്ങളൊന്ന്…! കൂലി വർധനവ് ആവശ്യപ്പെട്ട് തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ അങ്കമാലിയിൽ ബസ് സമരം ആരംഭിച്ചു
അങ്കമാലി: മേഖലയിൽ അനിശ്ചിതകാല സ്വകാര്യ ബസ് സമരം ആരംഭിച്ചു. കൂലി വർധനവ് ആവശ്യപ്പെട്ട് എല്ലാ തൊഴിലാളി യൂണിയനുകളിലേയും തൊഴിലാളികളാണ് പണിമുടക്കിൽ പങ്കെടുക്കുന്നത്. അങ്കമാലി-കാലടി-അത്താണി-കൊരട്ടി മേഖലയിലെ ബസുകൾ ഒന്നടങ്കം പണിമുടക്കിലായതിനാൽ യാത്രക്കാർ ഏറെ വിഷമത്തിലായി. ഉൾപ്രദേശങ്ങളിലുള്ളവരാണ് ഏറെ ബുദ്ധിമുട്ടിയത്. സമാന്തര സർവീസുകാർ ഉൾപ്രദേശങ്ങളെ ഒഴിവാക്കിയത് യാത്രക്കാരെ ഏറെ വലച്ചു. മുൻ കാലങ്ങളിലെ പോലെ ജീപ്പുകൾ ഇല്ലാത്തതിനാൽ സമാന്തര സർവീസുകാർ കുറവായിരുന്നു. ഇരുചക്ര വാഹനങ്ങളിലും മറ്റും ആശ്രയിച്ചാണ് യാത്രക്കാർ ലക്ഷ്യസ്ഥാനത്തെത്തിയത്.കെഎസ്ആർടിസി പ്രത്യേക സർവീസുകൾ ഒന്നും തന്നെ നടത്തിയില്ല. സ്വകാര്യ ബസ് തൊഴിലാളികളുടെ സേവന-വേതന വ്യവസ്ഥകളുടെ കരാർ കാലാവധി മാർച്ച് 20നാണ് അവസാനിച്ചത്. പല വട്ടം അനുരജ്ഞന ചർച്ചകൾ നടന്നെങ്കിലും പരാജയമായിരുന്നു ഫലം. ജില്ലാ ലേബർ ഓഫീസർ വിളിച്ചു ചേർത്ത യോഗത്തിലും തീരുമാനമാകാത്തതിനെ തുടർന്നാണ് അനിശ്ചിതകാല സമരത്തിലേക്ക് പോയതെന്ന് തൊഴിലാളി സംഘടനാ നേതാക്കൾ പറയുന്നു.
Read Moreവെള്ളമടിച്ച് മെട്രോയിൽ കയറിയാൽ കുടുങ്ങും; പരിശോധനയിലോ അല്ലെങ്കിൽ സഹയാത്രികരുടെ പരാതിയിലോ പിടിക്ക പ്പെട്ടാൽ ആറുമാസം തടവും 500 രൂപ പിഴയും
കൊച്ചി: മദ്യപിച്ച് മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തുന്നവർ സുരക്ഷാ ജീവനക്കാരുടെ പിടിയിലാകും. ഇവർക്കെതിരെ പിഴയും തടവും അടക്കമുള്ള ശിക്ഷാ നടപടികളാണ് സ്വീകരിക്കുന്നത്. കൊച്ചി മെട്രോയുടെ സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ടിട്ടുള്ള സുരക്ഷാ ജീവനക്കാരുടെ പരിശോധനയ്ക്കിടയിലോ അല്ലെങ്കിൽ സഹയാത്രികരുടെ പരാതികളുടെ അടിസ്ഥാനത്തിലോ ഒരാൾ പിടിക്കപ്പെടുകയാണെങ്കിൽ 500 രൂപ പിഴയും ആറു മാസം വരെ തടവും അടക്കമുള്ള ശിക്ഷകളാണ് ലഭിക്കുക. റെയിൽവെ നിയമത്തിനു സമാനമായ നിയമം തന്നെയാണ് മെട്രോ ട്രെയിനിലും സ്വീകരിക്കുക. 2002ൽ ഡൽഹി മെട്രോയ്ക്കായി രൂപപ്പെടുത്തിയ നിയമം 2009ൽ രാജ്യത്തെ മെട്രോ നീയമമായി വിപുലീകരിക്കുകയായിരുന്നു. ഈ നിയമ പ്രകാരം തന്നെയുള്ള ശിക്ഷകളാണ് കൊച്ചി മെട്രോ സർവീസുമായി ബന്ധപ്പെട്ടും നടപ്പാക്കുക. ഭക്ഷണ സാധനങ്ങളും കുപ്പിയിലടച്ച പാനീയങ്ങളും മറ്റും മെട്രോയിൽ കയറ്റുന്നതിനു തടസമില്ലെങ്കിലും അവ ട്രെയിനിനകത്ത് ഉപയോഗിക്കുന്നതിനു അനുമതി ഇല്ല. മദ്യപാനം കൂടാതെ പുകവലിയും മൊബൈൽ ഫോണ്‍ ഉച്ചത്തിൽ വച്ച് പാട്ടു കേൾക്കുന്നതും അടക്കമുള്ള…
Read Moreപോലീസ് പിടിച്ചെടുത്ത കോഴിവണ്ടി തട്ടികൊ ണ്ടുപോകാൻ ശ്രമം; കാറിലെത്തിയ സംഘം വണ്ടി തടഞ്ഞുനിർത്തി ആക്രമിക്കുകയാ യിരുന്നു. സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ
ചിറ്റൂർ: കൊഴിഞ്ഞാന്പാറയിൽ പോലീസ് പിടികൂടിയ ഇറച്ചിക്കോഴികളുമായെത്തിയ കള്ളക്കടത്തുവാഹനത്തെ സിനിമാസ്റ്റൈലിൽ കാറിലെത്തിയ നാലംഗസംഘം തട്ടിക്കൊണ്ടുപോവാൻ ശ്രമിച്ചു. സംഭവത്തിൽ രണ്ടുപേരെ അറസ്റ്റുചെയ്തു ഇന്നലെ വൈകുന്നേരം മൂന്നിന് കൊഴിഞ്ഞാന്പാറ കരുവപ്പാറ റോഡിലുള്ള യുപി സ്കൂളിനു മുന്നിൽവച്ചാണ് സംഭവം. കൊഴിഞ്ഞാന്പാറ പോലീസ് സ്റ്റേഷനിൽ നിന്നും പാലക്കാട് വാണിജ്യനികുതി ഓഫീസിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. കാറിലെത്തിയ സംഘം ഇറച്ചിക്കോഴി വാഹനത്തിന്റെ താക്കോൽ തട്ടിപ്പറിച്ച് ഓടാൻ ശ്രമിക്കുന്നതിനിടെയാണ് നാലംഗസംഘത്തിലെ രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തത്. ഗോപാലപുരം സ്വദേശി മദൻകുമാർ (26), കൊടുവായൂർ സ്വദേശി കാജാഹുസൈൻ (35) എന്നിവരാണ് അറസ്റ്റിലായത്. തട്ടിപ്പറിക്കലിനായി നന്പർ പ്ലേറ്റില്ലാതെയെത്തിയ കാർ പോലീസ് പിടിച്ചെടുത്തു. കൊഴിഞ്ഞാന്പാറ എസ്ഐ സജികുമാറും സംഘവും ഇന്നലെ രാവിലെ 9.30ന് അഞ്ചാം മൈലിൽവച്ചാണ് ഇറച്ചിക്കോഴി വാഹനം പിടികൂടിയത്. വാണിജ്യനികുതിവകുപ്പ് അധികൃതർ 1,80,000 രൂപ പിഴ ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് തട്ടികൊണ്ടുപോകൽശ്രമം അരങ്ങേറിയത്. നഗരമധ്യത്തിൽ നടന്ന ഗുണ്ടാ ആക്രമണം നാട്ടുകാരെ ആശങ്കയിലാക്കിയിട്ടുണ്ട്.…
Read Moreവീട്ടിൽ അതിക്രമിച്ച് കയറി ബാലികയെ പീഡിപ്പിക്കാൻ ശ്രമം; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ; പെൺകുട്ടി വീട്ടിൽ ഒറ്റയ്ക്കാണെന്ന് മനസിലാക്കിയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്
കാക്കനാട്: പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ച് കയറി പതിനാലുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. സംഭവുമായി ബന്ധപ്പെട്ട് ഇടപ്പള്ളി ലുലുമാളിനു സമീപം ഓട്ടോ ഒടിക്കുന്ന കളമശേരി ശാന്തിനഗറിൽ മൈനാട്ട് വീട്ടിൽ ജിബിൻ ബേബി(28)യെ കളമശ്ശേരി സിഐ എസ്. ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. തിങ്കളാഴ്ച ഉച്ചയോടെ തൃക്കാക്കരയിലാണ് സംഭവം. വാടക വീട്ടിൽ താമസിക്കുന്ന കുടുംബത്തിലെ പെണ്‍കുട്ടിയെയാണ് ഓട്ടോറിക്ഷാ ഡ്രൈവർ ഉപദ്രവിക്കാൻ ശ്രമിച്ചത്. മാതാവിനൊപ്പം ഇളയ കുട്ടിയെ ആശുപത്രിയിലാക്കി തിരിച്ചെത്തിയ ഡ്രൈവർ വീട്ടിൽ തനിച്ചായിരുന്ന പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മൂത്ത പെണ്‍കുട്ടി വീട്ടിൽ തനിച്ചാണെന്ന് മനസിലാക്കിയ യുവാവ് പണം ആവശ്യപ്പെട്ടാണ് തിരികെ വീട്ടിലെത്തിയത്. ആശുപത്രിയിലുള്ള മാതാവ് പണം ആവശ്യപ്പെട്ടെന്നും ഉടൻ എത്തിക്കണമെന്നും വീട്ടിലെത്തിയ ഇയാൾ പെണ്‍കുട്ടിയോട് പറഞ്ഞു. പണം എടുക്കാൻ അകത്തേക്ക് പോയ പെണ്‍കുട്ടിയുടെ പിന്നാലെയെത്തി ഇയാൾ പിടിക്കുകയായിരുന്നു. നിലവിളിച്ചുകൊണ്ട് പെണ്‍കുട്ടി പുറത്തേക്ക് ഓടിയ തക്കം…
Read More