കോതമംഗലം:കരിമ്പാനി വനത്തിൽ കാട്ടുപോത്തിനെ വേട്ടയാടിയ കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. കുറുപ്പംപടി കൊമ്പനാട് അരീക്കൽ പാങ്ങോട്ടിൽ പി.കെ.വർഗീസ്(76)ആണ് അറസ്റ്റിലായത്. ഇന്നലെ കൊമ്പനാടിലുള്ള ഇയാളുടെ ഹാർഡ്വെയർ കടയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. കരിമ്പാനി വനത്തിലെ മൂഞ്ഞ ഭാഗത്ത് കഴിഞ്ഞ ഡിസംബറിലാണ് പ്രതികൾ നായാട്ട് നടത്തിയത്. നായാട്ട് സംഘത്തിന് തോക്കും വെടിമരുന്നും പണവും മറ്റ് സഹായം നൽകിയിരുന്നത് വർഗീസാണെന്ന് അന്വേഷണ സംഘം അറിയിച്ചു. പ്രതിയുടെ ഉടമസ്ഥതയിലുള്ള റിസോർട്ടിലേയ്ക്കും വിദേശത്തുള്ള മക്കൾക്ക് എത്തിച്ചു കൊടുക്കാനുമാണ് വെടിയിറച്ചി ശേഖരിയ്ക്കുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി. വിദേശികളടക്കം വൻകിടക്കാർക്ക് പ്രതിയുടെ റിസോർട്ടിൽനിന്ന് വെടിയിറച്ചി സുലഭമായി ലഭിക്കാറുണ്ടെന്ന് പരിശോധനയിൽ അന്വേഷണ സംഘത്തിനു ബോധ്യമായി. വർഷങ്ങളായി ഇയാൾ നായാട്ട് സംഘവുമായി അടുപ്പവും വെടിയിറച്ചി വ്യാപാരവും നടത്തുന്നുണ്ട്. പ്രതിയുടെ കൈവശം ലൈസൻസുള്ള രണ്ട് നാടൻതോക്കുകൾ ഉണ്ട്. 2015ൽ ആനവേട്ട കേസ് വിവാദമായതോടെ പ്രതി കരിമരുന്ന് തോക്ക് പോലീസിൽ ഹാജരാക്കി. പിന്നീട് ലൈസൻസുള്ള തോട്ടതോക്കിന്റെ…
Read MoreCategory: Kochi
വേണമെങ്കിൽ മതി..! മരട് കൊട്ടാരം ഭഗവതി ക്ഷേത്രത്തിലെ വെടിക്കെട്ടിന് കർശന നിയന്ത്രണം; കതിന-501, ഓലപ്പടക്കം-15000, അമിട്ട് -150 തുടങ്ങി എണ്ണപ്പെട്ട വെടിക്കെട്ട് മാത്രം
കൊച്ചി: മരട് കൊട്ടാരം ഭഗവതി ക്ഷേത്രത്തിലെ വെടിക്കെട്ട് കർശന നിയന്ത്രണങ്ങളോടെ നടത്തുന്നതിനു ഹൈക്കോടതി അനുമതി നൽകി. നാളെയും മറ്റന്നാളുമായി നടക്കുന്ന വെടിക്കെട്ടിന് ഉപയോഗിക്കേണ്ട വെടിക്കോപ്പുകളുടെ എണ്ണം കൃത്യമായി നിർണയിച്ചാണ് ഹൈക്കോടതി ഇടക്കാല ഉത്തരവു നൽകിയത്. കളക്ടർ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥൻ വെടിക്കെട്ടിന് ഒരു ദിവസം മുന്പ് തന്നെ വെടിക്കോപ്പുകൾ സൂക്ഷിച്ചിരിക്കുന്ന സ്ഥലത്തിന്റെ ചുമതല ഏറ്റെടുക്കണമെന്നു കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കണം. വെടിക്കെട്ട് ഈ ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിൽ നടത്തണം. വെടിക്കെട്ട് നടത്താൻ പരമാവധി 20 പേരടങ്ങുന്ന സംഘത്തെ മാത്രമേ അനുവദിക്കാവൂ. ഇവർക്കായി തിരിച്ചറിയൽ കാർഡ് നൽകണം. പൊതുജനങ്ങളുടെ സുരക്ഷയ്ക്കായി മതിയായ ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ഉറപ്പാക്കണം. വെടിക്കെട്ടു നടത്താൻ ചുമതലപ്പെടുത്തിയ 20 പേരും പോലീസ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുമല്ലാതെ ഒരാളെയും വെടിക്കെട്ടു നടത്തുന്ന പ്രദേശത്ത് പ്രവേശിപ്പിക്കരുത്. സ്വീകരിച്ച നടപടികൾ വ്യക്തമാക്കി ജില്ലാ…
Read Moreനുണയായിരുന്നല്ലേ..! സോഷ്യൽ മീഡിയ യിലൂടെ മോഹൻലാലിനെതിരേ അപകീർത്തിപ്പെടുത്തിയ യുവാവ് മാനസികരോഗി; പ്രതിയെ മാനസികാരോഗ്യ കേന്ദ്രത്തിലേക്കു മാറ്റി
പെരുമ്പാവൂർ: നടൻ മോഹൻലാലിനേയും ആന്റണി പെരുമ്പാവൂരിനേയും സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്തിയ കേസിൽ പിടികൂടിയ യുവാവ് മാനസികരോഗിയെന്ന് പോലീസ്. വിദഗ്ധ ചികിത്സക്കായി പ്രതിയെ മാനസികാരോഗ്യ കേന്ദ്രത്തിലേക്കു മാറ്റി. ആന്റണി പെരുമ്പാവൂർ നൽകിയ പരാതിയെ തുടർന്നാണ് കുന്നംകുളം പെരുമ്പിലാവിലുള്ള വീട്ടിൽനിന്നു കോയകുന്നേടത്ത് പടിഞ്ഞാറേഒറ്റിയിൽ അഷ്റഫിന്റെ മകൻ നഫീസി (22) നെ അറസ്റ്റ് ചെയ്തത്. മോഹൻലാലും ആന്റണി പെരുമ്പാവൂരും ഇതര സംസ്ഥാനക്കാർക്കു വേണ്ടി പെൺവാണിഭം നടത്തുന്നുവെന്നും മറ്റുമാണ് ഫേസ് ബുക്കിൽ കൂടി നഫീസ് പ്രചരിപ്പിച്ചത്. താൻ പറയുന്നതു നുണയാണെങ്കിൽ 500 രൂപയുടെ മുദ്രപത്രത്തിൽ തന്റെ സ്വത്ത് എഴുതി നൽകാമെന്നും ഇയാൾ പറഞ്ഞിരുന്നു. അഞ്ചു കോടിയുടെ തന്റെ സ്വത്തിന്റെ ചെക്കും ഇയാൾ പ്രദർശിപ്പിച്ചു. യുവാവിന് മാനസിക വിഭ്രാന്തിയുണ്ടെന്ന സർട്ടിഫിക്കറ്റ് നഫീസിന്റെ മാതാവ് പോലീസിന് കൈമാറിയിട്ടുണ്ട്. പരസ്പര ബന്ധമില്ലാത്ത കാര്യങ്ങളാണ് യുവാവ് പോലീസിൽ പറഞ്ഞത്. ചെക്കും മുദ്ര പേപ്പറും കണ്ടെടുത്തുവെങ്കിലും വെറും 4000 രൂപയോളമാണ്…
Read Moreമുരളീധരനെ തള്ളി..! ഇലക്ഷന് വായ്പാ വിമരങ്ങൾ മറച്ചു വച്ചതിന് മുരളീധരൻ ഉന്നയിച്ച പ്രാഥമിക തടസവാദങ്ങൾ തള്ളി കുമ്മനത്തിന്റെ ഹർജി ഫയലിൽ സ്വീകരിച്ചു
കൊച്ചി : കെ. മുരളീധരൻ എംഎൽഎയ്ക്കെതിരെ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ നൽകിയ തെരഞ്ഞെടുപ്പു ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. കെ. മുരളീധരൻ ഉന്നയിച്ച പ്രാഥമിക തടസവാദങ്ങൾ തള്ളിയാണ് സിംഗിൾബെഞ്ച് ഹർജി ഫയലിൽ സ്വീകരിച്ചത്. വട്ടിയൂർക്കാവ് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന കെ. മുരളീധരൻ വായ്പയെടുത്ത വിവരങ്ങൾ മറച്ചുവച്ച് മത്സരിച്ചെന്നാരോപിച്ചാണ് ഇവിടെ ബിജെപി സ്ഥാനാർഥിയായിരുന്ന കുമ്മനം ഹൈക്കോടതിയെ സമീപിച്ചത്.
Read Moreഇപ്പോ എന്റെ കുളം കുളമായി..! മാലിന്യം മൂടിയ കങ്ങരപ്പടിയിലെ ചൂരക്കുളം ‘എന്റെ കുളം’ പദ്ധതിയിലൂടെ വൃത്തിയാക്കി കോളജ് വിദ്യാർഥികളും നഗരസഭയും
കളമശേരി: “എന്റെ കുളം’ പദ്ധതിയുടെ ഭാഗമായി കളമശേരി നഗരസഭയും കോളജ് വിദ്യാർഥികളും ചേർന്ന് കങ്ങരപ്പടി ചൂരക്കുളം വൃത്തിയാക്കി. വിശ്വജോതി വാഴക്കുളം, എംഇഎസ് നോർത്ത് പറവൂർ, മാർ ബസേലിയസ് കോതമംഗലം, എസ്എൻജി ഐറ്റിഎസ് പറവൂർ എന്നീ കോളജുകളിലെ എൻഎസ്എസ് ടെക്നിക്കൽ സെൽ വോളണ്ടിയേഴ്സാണ് ശുചീകരണത്തിൽ പങ്കെടുത്തത്. കളമശേരി നഗരസഭ 14-ാം വാർഡിലെ ചൂരക്കുളം ഏറെക്കാലമായി പായലും മാലിന്യങ്ങളും നിറഞ്ഞ് ഉപയോഗശൂന്യമായി കിടക്കുകയായിരുന്നു. മുൻകാലങ്ങളിൽ ജലസേചനത്തിനും കുളിക്കാനുമൊക്കെ ഉപയോഗിച്ചിരുന്ന കുളം പഴയ നിലയിലേക്ക് എത്തിക്കാനുള്ള ദൗത്യമാണ് വോളണ്ടിയേഴ്സ് ഏറ്റെടുത്തത്. വലകളും കുട്ടകളും ഉപയോഗിച്ച് കുളത്തിൽ നിന്ന് പായലും പ്ലാസ്റ്റിക് കുപ്പികളടക്കമുള്ള മാലിന്യങ്ങളും കോരി മാറ്റി. കാടുപിടിച്ച് കിടന്ന പരിസരവും വൃത്തിയാക്കി. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് കുളം ശുചീകരിച്ച് കഴിഞ്ഞത്. വാർഡ് കൗൺസിലർ മിനി സോംദാസ്, എൻഎസ്എസ് എറണാകുളം കോ-ഓർഡിനേറ്റർ ബ്ലസൻ പോൾ തുടങ്ങിയവരും ശുചീകരണത്തിന് നേതൃത്വം നൽകി. നഗരസഭ ചെയർപേഴ്സൺ…
Read Moreപോലീസിന്റെ ഭവനകൾ പൊളിയുന്നു..! നുണ പരിശോധന നിഷേധിച്ച് പൾസർ സുനി പലതും മറച്ചു പോലീസിനെ വട്ടം കറക്കുന്നു; ഒപ്പം പ്രതിരോധം തീർത്ത് പ്രതിഭാഗം വക്കീലും
ആലുവ: കൊച്ചിയിൽ നടിക്കുനേരെയുണ്ടായ ആക്രമണക്കേസിന്റെ അന്വേഷണം വഴിത്തിരിവിലേയ്ക്ക്. കസ്റ്റഡി കാലാവധി നീട്ടികിട്ടിയെങ്കിലും നുണ പരിശോധന നിഷേധിച്ച് പൾസർ സുനി പലതും മറച്ചുവച്ചു അന്വേഷണ സംഘത്തെ വട്ടംകറയ്ക്കുകയാണ്. കോടതിയിൽ പോലീസിനെതിരെ കടുത്ത പ്രതിരോധം തീർത്ത് പ്രതിഭാഗം സജീവമായതോടെ ഈ കേസ് കൂടുതൽ വിവാദമാകും. കസ്റ്റഡി കാലാവധി നീട്ടുന്നതിനെ മുഖ്യപ്രതി സുനിക്കുവേണ്ടി ഹാജരായ അഭിഭാഷകൻ ശക്തമായി എതിർത്തെങ്കിലും അന്വേഷണത്തിന്റെ പൂർത്തികരണത്തിനായി പ്രതിയെ വീണ്ടും വിട്ടുകിട്ടണമെന്ന പോലീസിന്റെ അപേക്ഷ ആലുവ സെക്കൻഡ് ക്ലാസ് മജിസ്ട്രേറ്റ് കോടതി അംഗീകരിക്കുകയായിരുന്നു. നുണ പരിശോധനയ്ക്ക് തയാറല്ലെന്ന് പ്രതി നേരിട്ട് കോടതിയെ ബോധിപ്പിക്കുകയും ചെയ്തു. കസ്റ്റഡിയിൽ വിട്ടുകിട്ടിയിട്ടും കേസന്വേഷണം പൂർത്തിയാകാത്തതിനെ പ്രതിഭാഗം കോടതിയിൽ ചോദ്യം ചെയ്തിരുന്നു. എട്ടുദിവസത്തോളം മുഖ്യപ്രതി കസ്റ്റഡിയിലുണ്ടായിരുന്നിട്ടും നടിയെ ഉപദ്രവിച്ച് പകർത്തിയ ദൃശ്യങ്ങളടങ്ങിയ മൊബൈൽ ഫോണ് മെമ്മറി കാർഡ് എന്നിവയെക്കുറിച്ച് വിവരങ്ങൾ ലഭിച്ചതായി കോടതിയെ ബോധ്യപ്പെടുത്താൻ പോലീസിന് കഴിഞ്ഞിരുന്നില്ല. ഗുഢാലോചന സംബന്ധിച്ച് പോലീസ് കോടതിയിൽ…
Read Moreപ്രായം അറിയിച്ച് ഡോക്ടർമാർ..!പുതിയ ബോണ്ട് വ്യവസ്ഥയ്ക്കെതിരെ സർക്കാർ മെഡിക്കൽ കോളജിലെ ജൂണിയർ ഡോക്ടർമാരുടെ നേതൃത്വത്തിൽ നാളെ പണിമുടക്ക്
ഗാന്ധിനഗർ: സർക്കാർ മെഡിക്കൽ കോളജിലെ ജൂണിയർ ഡോക്ടർമാർ സംസ്ഥാനവ്യാപകമായി നാളെ സൂചനപണിമുടക്ക് നടത്തും. സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന ബോണ്ട് വ്യവസ്ഥയ്ക്കെതിരേയാണ് സൂചനാപണിമുടക്ക് നടത്തുന്നത്. യുജി കഴിയുന്നവർക്കു ഒരു വർഷവും പിജിയും സൂപ്പർസപെഷ്യാലിറ്റി കഴിയുന്നവർക്കു മൂന്നുവർഷം വീതവും ബോണ്ട് വ്യവ്സഥയിൽ ജോലി ചെയ്യണമെന്നാണ് സർക്കാരിന്റെ പുതിയ ഉത്തരവ്. ഇത് പാലിക്കപ്പെടുന്പോൾ പ്രായം കഴിഞ്ഞുപോകുന്നതിനാൽ പിഎസ്സി പരീക്ഷകളൊന്നും എഴുതാൻ കഴിയില്ലെന്ന് ജൂണിയർ ഡോക്ടർമാർ പറയുന്നു. ഇതിനെതിരെയാണ് സംസ്ഥാന വ്യാപകമായി സൂചനപണിമുടക്ക് നടത്തുന്നതെന്ന് പിജി അസോസിയേഷൻ ഭാരവാഹിയായ ക്രിസ്റ്റഫർ ഉദയൻ പറഞ്ഞു. അത്യാഹിത വിഭാഗം, ശസ്ത്രക്രീയ, തീവ്രപരിചരണവിഭാഗം, ലേബർ റൂം എന്നീവിഭാഗങ്ങളെ സമരത്തിൽ നിന്നും ഒഴിവാക്കിയതായി ഭാരവാഹികൾ അറിയിച്ചു.
Read Moreധൈര്യമുണ്ടേൽ നേരിട്ടുവാ..! തനിക്കെതിരെയുള്ള അഴിമതി ആരോപണം തെളിയിച്ചാൽ സ്വത്ത് എഴുതി നൽകാമെന്നു വി ഡി സതീശന്റെ വെല്ലുവിളി
പറവൂർ: സിപിഎമ്മിലെ ചിലർ ഒരു വട്ടിപ്പലിശക്കാരനെ മുന്നിൽ നിർത്തി തനിക്കെതിരേ ഉന്നയിക്കുന്ന അഴിമതി ആരോപണങ്ങൾ തെളിഞ്ഞാൽ ആരോപണമുന്നയിച്ചയാൾക്കു തന്റെ സ്വത്ത് നല്കാമെന്നും അല്ലെങ്കിൽ അവർ പറയുന്നവർക്കോ അനാഥാലയങ്ങൾക്കോ നല്കാമെന്നും വി.ഡി. സതീശന്റെ വെല്ലുവിളി. എൽഡിഎഫ് സ്ഥാനാർഥിയായി പറവൂരിൽ മത്സരിക്കാൻ താത്പര്യപ്പെടുന്ന വ്യക്തിയാണ് തനിക്കെതിരേ ആരോപണവുമായി ഇറങ്ങിയിട്ടുള്ളത്.ഇയാൾക്കെതിരേ ഒരുപാട് കഥകളുണ്ട്. തന്റെ പക്കലുള്ള തെളിവുകൾ സഹിതം കേസ് നല്കിയാൽ മുഖ്യമന്ത്രി വിചാരിച്ചാലും ഇയാളെ രക്ഷപ്പെടുത്താൻ കഴിയില്ല. തനിക്കെതിരേ യുദ്ധം ചെയ്യാനാണെങ്കിൽ നേരിട്ട് വരണമെന്നും സതീശൻ പറഞ്ഞു. തനിക്കെതിരേ ആരോപണങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരേ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു സതീശൻ. യോഗത്തിൽ കെ.എ. അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു.
Read Moreആ നിലവളി ശബ്ദമുയരും..! ഇനി അപകട മുണ്ടായാൽ ആശുപത്രിയിൽ എത്തിക്കാൻ വൈകില്ല; അപകടങ്ങളിൽ സഹായത്തിന് സാ ങ്കേതിക വിദ്യയുമായി കുസാറ്റ് വിദ്യാർഥികൾ
കൊച്ചി: അപകടങ്ങളുണ്ടാകുന്പോഴുള്ള ശബ്ദങ്ങളിൽ നിന്നു അടിയന്തര സഹായത്തിനായി ആശുപത്രി, ആംബുലൻസ് എന്നിവിടങ്ങളിൽ അറിയിക്കുന്നതിനുള്ള സാങ്കേതിക വിദ്യയുമായി രംഗത്തെത്തിയിരിക്കുകയാണ് കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാല(കുസാറ്റ്)യിലെ ആറംഗ എൻജിനിയറിംഗ് വിദ്യാർഥികൾ. ഇതിനായുള്ള യന്ത്രം വികസിപ്പിച്ചെടുത്തത് എൻജിനിയറിംഗ് വിദ്യാർഥികളായ ഗോവിന്ദ് നായർ, ഹരിനാരായണൻ, അജയ് ശങ്കർ, അഷ്ഫാഖ് അഹമ്മദ്, ചിദംബരമൂർത്തി, അനന്തരാമൻ എന്നിവരാണ്.റോഡിലോ, പാലത്തിലോ എവിടെ വേണമെങ്കിലും ഘടിപ്പിക്കാൻ സാധിക്കുന്നതാണ് ഈ യന്ത്രം. വാഹനാപകടം മൂലം ഉണ്ടാകുന്ന ശബ്ദതരംഗങ്ങളെ ഈ യന്ത്രം തിരിച്ചറിയുകയും ഏറ്റവും അടുത്തുള്ള അടിയന്തര സഹായ സംവിധാനങ്ങളായ ആശുപത്രി, ആംബുലൻസ് എന്നിവരെ അറിയിക്കുകയും ചെയ്യും. ഇതുവഴി അപകടത്തിൽപ്പെട്ടവരെ രക്ഷിക്കാനുള്ള സമയ ദൈർഘ്യം കുറയ്ക്കാൻ സാധിക്കുമെന്നും വിദ്യാർഥികൾ അവകാശപ്പെടുന്നു. കഴിഞ്ഞ മാസം വരാപ്പുഴ പാലത്തിച്ചുണ്ടായ വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ട രണ്ടു വിദ്യാർഥികളുടെ ഓർമയ്ക്കായാണ് പ്രൊജക്റ്റ് നടപ്പാക്കുന്നത്. ഇനി അപകടങ്ങളുണ്ടായി ആശുപത്രികളിൽ എത്തിക്കാൻ വൈകുന്നതുമൂലം ആർക്കും ജീവൻ നഷ്ടപ്പെടാതിരിക്കാൻ ഈ യന്ത്രം…
Read Moreമുപ്പത് വർഷത്തിനുശേഷം നാത്തൂൻ അറസ്റ്റിൽ..! വിവാഹത്തട്ടിപ്പ് നടത്തിയ മുങ്ങിയ നാലംഗ സംഘത്തിൽപ്പെട്ട സ്ത്രീയെ പോലീസ് അറസ്റ്റു ചെയ്തു
ചെറായി(കൊച്ചി): നാലംഗ വിവാഹത്തട്ടിപ്പ് സംഘത്തിലെ പ്രതികളിലൊരാളെ മുപ്പതു വർഷത്തിനുശേഷം മുനന്പം പോലീസ് അറസ്റ്റ് ചെയ്തു. കേസിലെ നാലാം പ്രതി ഇരിങ്ങാലക്കുട സ്വദേശിനിയായ അമരിപ്പാടത്ത് ഗീത (54) ആണ് അറസ്റ്റിലായത്. താമസിച്ചുവന്ന കൊടുങ്ങല്ലൂർ പൊരിബസാർ കോന്നംപറമ്പിൽ വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിനുശേഷം ഒളിവിലായിരുന്ന നാലു പ്രതികളിൽ ഒരാളാണു ഗീത. ചാലക്കുടി കണ്ടോത്ത് നാരായണൻ, വിവാഹ ഇടനിലക്കാരൻ ചെറായി തെനയാട്ട് രാജൻ, നാലാം പ്രതി ഗീതയുടെ ഭർത്താവ് ഇരിങ്ങാലക്കുട അമരിപ്പാടത്ത് പുരുഷൻ എന്നിവരാണ് മറ്റു പ്രതികൾ. ഇതിൽ നിരപരാധിയെന്നു തെളിഞ്ഞ ഇടനിലക്കാരനെ മാപ്പുസാക്ഷിയായി പിന്നീട് ഒഴിവാക്കിയിരുന്നു. 1988ലാണു കേസിന് ആസ്പദമായ സംഭവം. വിവാഹ ബ്രോക്കറായ രാജൻ, പള്ളിപ്പുറം മുല്ലോത്ത് പറമ്പിൽ നാരായണന്റെ മകൾ മണിക്കു വേണ്ടി കണ്ടെത്തിയ വരനായിരുന്നു ചാലക്കുടി സ്വദേശിയും കേസിലെ ഒന്നാം പ്രതിയുമായ കണ്ടോത്ത് നാരായണൻ. ഒന്നാം പ്രതിയുടെ സഹോദരിയും അളിയനുമാണെന്ന് പറഞ്ഞ് ഗീതയും ഭർത്താവായ…
Read More