നായ കുരച്ചതിനെച്ചൊല്ലിയുള്ള തര്‍ക്കം: ഹൈക്കോടതി ഡ്രൈവറെ ക്രൂരമായി മര്‍ദിച്ച നാലു ഉത്തരേന്ത്യക്കാര്‍ അറസ്റ്റില്‍

കൊച്ചി: വീട്ടുനായ കുരച്ചതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ഹൈക്കോടതി ഡ്രൈവറെ ക്രൂരമായി മര്‍ദിച്ച നാലുപേര്‍ അറസ്റ്റില്‍. മര്‍ദനത്തില്‍ പരിക്കേറ്റ എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു സമീപം മുല്ലശേരി കനാല്‍ റോഡില്‍ വിനോദ്(53) അബോധാവസ്ഥയില്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പോസ്റ്റല്‍ അസിസ്റ്റന്‍റുമാരായ നാല് ഉത്തരേന്ത്യന്‍ സ്വദേശികളാണ് അറസ്റ്റിലായത്. ഇവരുടെ പേരുവിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്. നായയെ ആക്രമിച്ചത് ചോദ്യം ചെയ്ത വിനോദിനെ നാലുപേരും ചേര്‍ന്ന് ഏറെ നേരം കഴുത്തിന് കുത്തിപ്പിടിച്ചു. ഇതിനെത്തുടര്‍ന്ന് അദേഹം ബോധരഹിതനായി. തലച്ചോറിലേക്കുള്ള രക്തയോട്ടം നിലച്ചതിനെ തുടര്‍ന്ന് വിനോദ് അബോധാവസ്ഥയിലാണ്.

Read More

പ്രിയമേറുന്ന ആഞ്ഞിലിച്ചക്ക; നിരവധി പ്രോട്ടീനുകൾ  അടങ്ങിയ പഴത്തിന് വിപണിയിൽ 250 രൂപവരെ വില

മൂവാറ്റുപുഴ: വിപണിയിൽ താരമായി ആഞ്ഞിലിച്ചക്ക. മൂവാറ്റുപുഴയിലെ പ്രധാന റോഡുകളിലെ വഴിയോരങ്ങളെല്ലാം തന്നെ ആഞ്ഞിലി ചക്ക വില്പനക്കാർ കൈയടക്കിയിരിക്കുകയാണ്. കിലോയ്ക്ക് 200 രൂപ മുതൽ 250 രൂപ വരെ നിരക്കിലാണ് ഇവ വിറ്റഴിക്കുന്നത്. ഇക്കുറി തൃശൂരിൽ നിന്നുള്ള വ്യാപാരികൾ ഗ്രാമപ്രദേശങ്ങളിൽ നിന്നും ശേഖരിച്ചു കൊണ്ടുവരുന്ന ആഞ്ഞിലി ചക്കയാണ് വില്പന നടക്കുന്നത്. നിരവധി പ്രോട്ടീനുകൾ അടങ്ങിയിട്ടുള്ള ആഞ്ഞിലി ചക്കയുടെ കുരുവിനും ഗുണമേന്മയുണ്ട്. വഴിയാത്രക്കാരും, വാഹനയാത്രികരുമാണ് ആഞ്ഞിലിച്ചക്ക വാങ്ങുവാൻ ധാരാളമായി എത്തുന്നത്. ഏപ്രിൽ മുതൽ ജൂണ്‍ വരെയുള്ള മാസങ്ങളിലാണ് ആഞ്ഞിലിച്ചക്കയുടെ വിപണന കാലം. ക

Read More

കലൂരില്‍ ബ്യൂട്ടീഷനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; ഒളിവില്‍പോയ പ്രതി ഒന്നേകാല്‍ വര്‍ഷത്തിനുശേഷം പിടിയില്‍

കൊച്ചി: കൊച്ചി നഗരത്തില്‍ ബംഗാള്‍ സ്വദേശിനിയായ ബ്യൂട്ടീഷനെ നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ പോയ പ്രതിയെ ഒന്നേകാല്‍ വര്‍ഷത്തിനുശേഷം എറണാകുളം നോര്‍ത്ത് പോലീസ് അതിസാഹസികമായി പിടികൂടി. ഉത്തരാഖണ്ഡ് കിച്ചാ പ്രേംനഗര്‍ സ്വദേശിയായ ഹെയര്‍ സ്റ്റൈലിസ്റ്റ് ഫാറൂഖ് അലി(26)യെയാണ് നോര്‍ത്ത് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍മാരായ എന്‍. ആഷിഖ്, ടി.എസ്.രതീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഗോവയില്‍നിന്ന് അതിസാഹസികമായി പിടികൂടിയത്. ഇന്നലെ രാത്രി കൊച്ചിയിലെത്തിച്ച ഇയാളുടെ അറസ്റ്റ് ഇന്ന് ഉച്ചയോടെ രേഖപ്പെടുത്തും. 2022 ഡിസംബര്‍ മൂന്നിന് രാവിലെ 11 ഓടെ കലൂര്‍ ആസാദ് റോഡിലായിരുന്നു സംഭവം നടന്നത്. ബംഗാള്‍ സ്വദേശിനിയും കലൂരിലെ സ്പാ ജീവനക്കാരിയുമായ സന്ധ്യ (25)യെയായിരുന്നു ഫാറൂഖ് നടുറോഡില്‍വച്ച് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സന്ധ്യയും സുഹൃത്തും റോഡിലൂടെ നടന്നുവരുമ്പോള്‍ ബൈക്കിലെത്തിയ ഫാറൂഖ് ഇവരെ തടഞ്ഞു നിര്‍ത്തി കൈയില്‍ കരുതിയിരുന്ന വെട്ടുകത്തികൊണ്ട് വെട്ടുകയായിരുന്നു. ഇയാള്‍ മൂന്നു തവണയാണ് സന്ധ്യയെ വെട്ടിയത്.…

Read More

രാഷ്ട്രീയ പാര്‍ട്ടികളുടെ പേരിൽ സൗജന്യ റീചാര്‍ജ് വാഗ്ദാനം; തട്ടിപ്പെന്നു പോലീസ്

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ സൗജന്യമായി മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്തു നല്‍കുമെന്നുള്ള പ്രചാരണം തട്ടിപ്പാണെന്ന മുന്നറിയിപ്പുമായി പോലീസ്. രാഷ്ട്രീയ പാര്‍ട്ടികള്‍ സൗജന്യമായി മൂന്നു മാസം ദൈര്‍ഘ്യമുള്ള പ്ലാനില്‍ മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്തു തരുമെന്ന വാഗ്ദാനമാണ് വ്യാപകമായി പ്രചരിക്കുന്നത്. സൗജന്യ റീചാര്‍ജ് സ്‌ക്രാച്ച് കാര്‍ഡുകള്‍ എന്ന പേരിലാണ് ലിങ്കുകളാണ് പ്രചരിക്കുന്നത്. “ഫ്രീ റീചാര്‍ജ് യോജന’ തുടങ്ങിയ പേരിലുള്ള സന്ദേശങ്ങളിലെ ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നവരുടെ ഫോണ്‍ നമ്പര്‍ തട്ടിപ്പുകാര്‍ ആവശ്യപ്പെടും. തുടര്‍ന്ന് റീചാര്‍ജ് ലഭിച്ചെന്നും ആക്ടിവേറ്റ് ചെയ്യാന്‍ കൂടുതല്‍ പേര്‍ക്ക് ഈ സന്ദേശം അയയ്ക്കണമെന്നും അറിയിക്കും. ഇതിലൂടെ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ വിവരങ്ങള്‍ തട്ടിപ്പുകാര്‍ കൈക്കലാക്കും. ഇത്തരം തട്ടിപ്പ് സന്ദേശങ്ങളില്‍ അകപ്പെടുകയോ മറ്റുള്ളവര്‍ക്ക് ഫോര്‍വേഡ് ചെയ്യുകയോ ചെയ്യരുതെന്നുമാണ് പോലീസ് മുന്നറിയിപ്പ് നല്‍കുന്നത്.

Read More

സ്വര്‍ണക്കുതിപ്പ് അരലക്ഷത്തിലേക്ക്; പവനു വില 49,440 രൂപ ; ഇന്നു കൂടിയത് 800 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുന്നു. ഇന്ന് ഗ്രാമിന് 100 രൂപയും പവന് 800 രൂപയും വര്‍ധിച്ച് സ്വര്‍ണവില സര്‍വകാല റിക്കാര്‍ഡിലെത്തി. ഗ്രാമിന് 6,180 രൂപയും പവന് 49,440 രൂപയുമെന്ന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയിലാണ് ഇന്നു വ്യാപാരം നടക്കുന്നത്. സ്വര്‍ണവില പവന് അരലക്ഷത്തിൽ എത്താന്‍ 560 രൂപയുടെ വ്യത്യാസം മാത്രമാണുള്ളത്. മാര്‍ച്ച് 19 ലെ സ്വർണവിലയായ ഗ്രാമിന് 6,080 രൂപ, പവന് 48,640 രൂപ എന്ന റിക്കാര്‍ഡാണ് ഇന്ന് ഭേദിച്ചത്. അന്താരാഷ്ട്ര സ്വര്‍ണവില 2200 ഡോളര്‍ എത്തിയശേഷം 2019 ലേക്ക് താഴുകയും പിന്നീട് 2203 ഡോളറിലേക്ക് കുതിക്കുകയുമായിരുന്നു. 24 കാരറ്റ് സ്വര്‍ണക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 68 ലക്ഷം രൂപയ്ക്ക് അടുത്തായിട്ടുണ്ട്. പലിശ നിരക്ക് മാറ്റമില്ലാതെ തല്‍സ്ഥിതി തുടരുമെന്ന യുഎസ് ഫെഡറല്‍ റിസര്‍വിന്‍റെ പണനയ പ്രഖ്യാപനമാണ് വിലക്കുതിപ്പിന് കാരണം. നിക്ഷേപകര്‍ വലിയതോതില്‍ സ്വര്‍ണത്തില്‍ താല്‍പര്യം കാട്ടുന്നതും…

Read More

പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസിലെ ഹവാല പണമിടപാട്; പരാതിക്കാരെ ചോദ്യംചെയ്യാൻ ക്രൈംബ്രാഞ്ച്

കൊച്ചി: മോന്‍സണ്‍ മാവുങ്കല്‍ മുഖ്യപ്രതിയായ പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസിലെ ഹവാല പണമിടപാടില്‍ പരാതിക്കാരെ ചോദ്യം ചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്. മോന്‍സണ് 10 കോടി രൂപ കൈമാറിയ പരാതിക്കാരായ യാക്കൂബ്, എം.ടി. ഷെമീര്‍ എന്നിവരെയാണ് ക്രൈംബ്രാഞ്ച് ചോദ്യംചെയ്യുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകുന്നതിനായി ഇരുവര്‍ക്കും ഉടന്‍ നോട്ടീസ് നല്‍കും. മോന്‍സണ്‍ മാവുങ്കലിന് 10 കോടി രൂപ നല്‍കിയെന്ന് പ്രതികള്‍ ഇന്നലെയും ആവര്‍ത്തിക്കുകയുണ്ടായി. എന്നാല്‍ പുരാവസ്തു സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് നാളിതുവരെയായിട്ടും പണത്തിന്‍റെ സ്രോതസ് ഹാജരാക്കാനായിട്ടില്ല. ഈ സാഹചര്യത്തിലാണ് ഇവരെ ചോദ്യം ചെയ്യാനൊരുങ്ങുന്നതെന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വൈ.ആര്‍. റസ്റ്റം പറഞ്ഞു. 7.06 കോടി രൂപയാണ് യാക്കൂബ് മോന്‍സണിന് നല്‍കിയിട്ടുള്ളത്. ഷെമീര്‍ 45,000 രൂപ നേരിട്ടും 5000 രൂപ ഗൂഗിള്‍ പേ വഴിയും നല്‍കി. എന്നാല്‍ മോന്‍സണുമായി പ്രതികള്‍ നടത്തിയ സാമ്പത്തിക ഇടപാടില്‍ 2.10 കോടി രൂപ മാത്രമേ ബാങ്ക് വഴി നല്‍കിയിട്ടുള്ളൂ.…

Read More

കളമശേരിയിൽ; നടുറോഡിൽ യുവതിയെ കഴുത്തറത്ത് കൊല്ലാൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

കമശേരി: കളമശേരിയിൽ യുവതിയെ നടുറോഡിൽ കഴുത്തറത്തു കൊലപ്പെടുത്താൻ ശ്രമം. സംഭവത്തിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. എകെജി റോഡിൽ പരിഷത്ത് ഭവന് സമീപം കുഴൂകാവുങ്കൽ വീട്ടിൽ നീനുവിയെയാണ് ഭർത്താവ് കത്തി ഉപയോഗിച്ച് കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ചത്. പരിക്കേറ്റ നീനുവിനെ പത്തടിപ്പാലത്തെ ആശുപത്രിയിൽ പ്രാഥമിക ചികിത്സക്കു ശേഷം ഇടപ്പള്ളി അമൃത ആശുപത്രിയിലേക്ക് മാറ്റി. ഭർത്താവ് മുളവുകാട് സ്വദേശി ആഷിൻ പോലീസിൽ കീഴടങ്ങി. ഇന്നു രാവിലെ 9.30 ഓടെ കൂനംതൈയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്ക് വരുമ്പോൾ റോഡിൽ വച്ചാണ് ആക്രമണമുണ്ടായത്. കത്തി ഉപയോഗിച്ച് ആഷിൻ കഴുത്തറുക്കുകയായിരുന്നു. ഏറെ നാളുകളായി ഇരുവരും അകന്ന് കഴിയുകയായിരുന്നു. ഇടയ്ക്കിടെ ആഷിൻ നീനുവിന്‍റെ വീട്ടിലെത്തി ബഹളം ഉണ്ടാക്കിയിരുന്നതായി നാട്ടുകാർ പറഞ്ഞു. രണ്ട് ചെറിയ കുട്ടികളുടെ അമ്മയാണ് നീനു. ആഷിനെ കളമശേരി പോലീസ് ചോദ്യം ചെയ്തുവരികയാണ്.

Read More

 പ്രണയബന്ധത്തിൽനിന്നു പിൻമാറി; യുവതിയെ കുത്തിക്കൊല്ലാൻ  ശ്രമിച്ച പ്രതി പിടിയിൽ

ഉദയംപേരൂർ: യുവതിയെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിയെ പോലീസ് പിടികൂടി. ഉദയംപേരൂർ പുല്ലുകാട്ട് വീട്ടിൽ വിബിൻ രാഘവൻ (32) നെയാണ് ഉദയംപേരൂർ പോലീസ് അറസ്റ്റ് ചെയ്തത്. പ്രണയബന്ധത്തിൽനിന്നു പിൻമാറിയതിന്‍റെ വൈരാഗ്യത്തിൽ യുവതി താമസിക്കുന്ന വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി കത്തിയെടുത്ത് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ഞായർ വൈകിട്ട് 4.45 ഓടെയായിരുന്നു സംഭവം. ഉദയംപേരൂർ പോലിസ് ഇൻസ്പെക്ടർ മനോജിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

Read More

പുരാവസ്തുതട്ടിപ്പിലെ വഞ്ചനക്കേസില്‍ ഹവാല ഇടപാട്;അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ ഇഡിക്കു കൈമാറും

കൊച്ചി: മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തുതട്ടിപ്പു കേസിലെ വഞ്ചനക്കേസിലെ ഹവാല ഇടപാട് സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റി(ഇഡി)നു കൈമാറും. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ഇഡി ക്രൈംബ്രാഞ്ചിനോട് ആവശ്യപ്പെട്ടിരുന്നു. കേസിലെ പരാതിക്കാര്‍ മോന്‍സണ് നല്‍കിയ 10 കോടിയില്‍ 2.10 കോടിക്കുമാത്രമേ ബാങ്ക് രേഖകളുള്ളൂ. ശേഷിക്കുന്ന തുകയ്ക്ക് രേഖകകളില്ലെന്നും ഇത് ഹവാലയാണെന്നും അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ഡിവൈഎസ്പി വൈ.ആര്‍.റസ്റ്റം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഈ മാസം ആദ്യമാണ് മോന്‍സണെ ഒന്നും സുധാകരനെ രണ്ടും യൂത്ത് കോണ്‍ഗ്രസ് നേതാവ് എബിന്‍ എബ്രഹാമിനെ മൂന്നും പ്രതികളാക്കി ക്രൈംബ്രാഞ്ച് കുറ്റപത്രം നല്‍കിയത്. വിദേശികള്‍ക്ക് പുരാവസ്തു വിറ്റ വകയില്‍ ബാങ്കില്‍ കുടുങ്ങിയ, മോന്‍സണിന്റെ 2.62 ലക്ഷം കോടി രൂപ വിട്ടുകിട്ടാന്‍ ഡല്‍ഹിയില്‍ സുധാകരന്‍ ഇടപെടുമെന്ന ഉറപ്പില്‍ പണംനല്‍കിയെന്നാണ് പരാതി. കബളിപ്പിക്കപ്പെട്ട ആറുപേരാണ് കേസിലെ പരാതിക്കാര്‍. മോണ്‍സന്‍റെ വീട്ടില്‍നിന്ന് നഷ്ടമായത് 15 വസ്തുക്കള്‍പുരാവസ്തു തട്ടിപ്പ് കേസ്…

Read More

പാവപ്പെട്ടവന്‍റെ രാജധാനി; മുഖം മിനുക്കി ആധുനിക സൗകര്യങ്ങളുള്ള പുതിയ കോച്ചുകളുമായി ഗരീബ് രഥ് 

കൊല്ലം: ഗരീബ് രഥ് ട്രെയിനുകളുടെ കോച്ച് നിർമാണം ചെന്നൈയിലെ ഇന്‍റഗ്രൽ കോച്ച് ഫാക്ടറി അവസാനിപ്പിച്ചു. കോച്ചുകളുടെ ആധുനിക വത്ക്കരണത്തിന്‍റെ ഭാഗമായാണിത്.നിലവിലെ കോച്ചുകൾക്ക് പകരം ഗരീബ് രഥ് ട്രെയിനുകളിൽ എൽഎച്ച്ബി ഏസി ത്രീ ടയർ എക്കണോമി കോച്ചുകൾ ഏർപ്പെടുത്തും. ഇതോടെ ഗരീബ് രഥ് ട്രെയിനുകളുടെ മുഖഛായ തന്നെ മാറും. വിവിധ റെയിൽവേ സോണുകളിൽ ഘട്ടം ഘട്ടമായി കോച്ചുകളുടെ മാറ്റം നടപ്പിലാക്കാനാണ് ഇന്ത്യൻ റെയിൽവേയുടെ തീരുമാനം.തുടക്കത്തിൽ നോർത്തേൺ റെയിൽവേയിലായിരിക്കും ഇത് നടപ്പാക്കുക. ഈ മേഖലയിൽ സർവീസ് നടത്തുന്ന ഒമ്പത് ഗരീബ് രഥ് ട്രെയിനുകൾ ഉടൻ പുതിയ കോച്ചുകളിലേയ്ക്ക് മാറും. ഇതിനായി അവർക്ക് 100 എൽഎച്ച്ബി ഏസി ത്രീ ടയർ എക്കണോമി കോച്ചുകൾ ഇതിനകം കൈമാറിക്കഴിഞ്ഞു. സാധാരണക്കാർക്ക് ഏറ്റവും കുറഞ്ഞ നിരക്കിൽ ദീർഘദൂര ഏസി യാത്ര ലക്ഷ്യമിട്ട് 2005-ലാണ് ഗരീബ് രഥ് ട്രെയിനുകൾ ഇന്ത്യൻ റെയിൽവേ ആരംഭിച്ചത്. ഇത് വൻ വിജയവുമായിരുന്നു.…

Read More