കൊല്ലം: നഗരമധ്യത്തിൽ കഞ്ചാവ് വ്യാപാരം നടത്തിവന്ന മുൻ കഞ്ചാവ് കേസുകളിലെ പ്രതികൾ നാല് കിലോയോളം കഞ്ചാവുമായി അറസ്റ്റിൽ. കൊല്ലം ചിന്നക്കട പ്രൈവറ്റ് ബസ് ടെർമിനലിനു സമീപം താമസിക്കുന്ന ഉണ്ണിയെന്നു വിളിക്കുന്ന അനിൽകുമാർ (60 ), സഹായി നീണ്ടകര വേട്ടുതറ സ്വദേശി സുരേഷ്കുമാർ (52 ) എന്നിവരെയാണ് നാലുകിലോയോളം കഞ്ചാവുമായി കൊല്ലം എക്സൈസ് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഐ.നൗഷാദും പാർട്ടിയും ചേർന്നു അറസ്റ്റു ചെയ്തത്. ഉണ്ണിയും സഹായിയും തമിഴ്നാട്ടിൽ പോയി വൻതോതിൽ കഞ്ചാവ് കടത്തികൊണ്ടുവന്നു വീട്ടിൽ സൂക്ഷിച്ചു വിൽപ്പന നടത്തി വരുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് സംഘം പരിശോധനക്ക് എത്തിയത്. എക്സൈസ് സംഘം എത്തുന്പോൾ കഞ്ചാവു അടങ്ങിയ പ്ലാസ്റ്റിക്ക് സഞ്ചി അടുത്തുള്ള കുറ്റിക്കാട്ടിൽ ഒളിപ്പിച്ച് വയ്ക്കുന്നതിനായി ഉണ്ണി സുരേഷിന്റെ കയ്യിലേക്ക് കൊടുത്തു വിടാൻ ശ്രമിക്കുകയായിരുന്നു. പുലർച്ചെകൊല്ലം റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ മാർഗ്ഗം കടത്തികൊണ്ടുവന്ന കഞ്ചാവ് ഒളിപ്പിച്ചു…
Read MoreCategory: Kollam
അജ്ഞാത ഫേയ്സ്ബുക്ക് കാമുകൻ തകർത്തത് മൂന്ന് കുടുംബങ്ങളെ…
പ്രദീപ് ചാത്തന്നൂർ ചാത്തന്നൂർ: അജ്ഞാതനായ ഫേയ്സ്ബുക്ക് കാമുകൻ സൃഷ്ടിച്ചത് മൂന്ന് കുടുംബങ്ങളെ തകർത്ത ദുരന്തങ്ങളാണ്. ഒരിക്കലും കണ്ടിട്ടില്ലാത്ത കാമുകന് വേണ്ടി സ്വന്തം ഭർത്താവിൽ ജനിച്ച കുഞ്ഞിനെ മരണത്തിന് വിട്ടുകൊടുത്ത അമ്മ ഇപ്പോൾ ജയിലിലാണ്. ഇവർക്ക് ജീവപര്യന്തത്തിന് സമാനമായ ശിക്ഷ ലഭിക്കുമെന്നാണ് നിയമ വിദഗ്ധരുടെ അഭിപ്രായം. ഈ യുവതിയുടെ ബന്ധുക്കളായ രണ്ട് യുവതികൾ ആത്മഹത്യ ചെയ്യേണ്ടി വന്നു. കല്ലുവാതുക്കൽ സംഭവം വിരൽ ചൂണ്ടുന്നത് ഗൗരവമായ സാമുഹിക വിഷയത്തിലേയ്ക്കാണ്. കളിതമാശയ്ക്കായോ ബോധപൂർവമോ സൃഷ്ടിക്കുന്ന വ്യാജ ഐഡികളുപയോഗിച്ച് യുവതികളെ ചതിക്കുന്നതിന്റെ ഏറ്റവും വലിയ തെളിവായി കല്ലുവാതുക്കൽ സംഭവം. ഫേയ്സ്ബുക്കിലൂടെ പരിചയപ്പെടുകയും പിന്നെ പ്രണയമായി മാറുകയും ചെയ്യുന്ന അജ്ഞാതരുമായുള്ള ബന്ധങ്ങൾക്ക് ഇത് ശക്തമായ താക്കീതായി മാറുന്നു. ഫോൺ ഉപയോഗിക്കുന്ന കൗമാരക്കാരെയും യുവതികളെയും ചതിക്കുഴിയിൽ വീഴ്ത്താൻ ബോധപൂർവം ഇത്തരത്തിൽ ശ്രമിക്കുന്നവരുമുണ്ട്. രക്ഷാകർത്താക്കൾ ജാഗ്രത പാലിക്കുന്നത് പ്രയോജനപ്പെട്ടേക്കും. ഫേയ്സ്ബുക്കിലൂടെ പരിചയപ്പെട്ട, ഒരിയ്ക്കലും കണ്ടിട്ടില്ലാത്ത അജ്ഞാത കാമുകനോടൊപ്പം…
Read Moreരേഷ്മയുടെ ബന്ധുക്കളായ യുവതികളുടെ ആത്മഹത്യ: ദുരൂഹതകൾ ബാക്കി
ചാത്തന്നൂർ: നവജാത ശിശുവിനെ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച കേസിൽ ജയിലിൽ കഴിയുന്ന രേഷ്മയുടെ ബന്ധുക്കളായ യുവതികളുടെ ആത്മഹത്യ ദുരുഹതകൾ വർദ്ധിപ്പിക്കുന്നു. മരിച്ച യുവതികളുടെ ഫോണും സിമ്മും രേഷ്മ ഉപയോഗിച്ചിരുന്നു. രേഷ്മ അറസ്റ്റിലായതോടെ ഇരുവരും മാനസിക സമ്മർദത്തിലായിരുന്നു എന്ന് പോലീസ് പറഞ്ഞു. “അറിഞ്ഞു കൊണ്ട് ആരെയും ചതിക്കണമെന്ന് വിചാരിച്ചിട്ടില്ല. അവൾ ഇത്രയും വഞ്ചകിയും ആണെന്ന് അറിഞ്ഞില്ല. അവരുടെ ജീവിതം നന്നാവണമെന്ന് മാത്രമേ വിചാരിച്ചിട്ടുള്ളു. എന്റെ മോനെ നല്ലത് പോലെ നോക്കണേ എന്റെ രഞ്ചിത്തണ്ണന്റെ കൂടെ ജീവിച്ച് കൊതി തീർന്നിട്ടില്ല. പക്ഷേ ഒരു പിഞ്ചു കുഞ്ഞിനെ കൊന്ന കേസിൽ ഞങ്ങളെ പോലീസ് പിടിക്കുന്നത് സഹിക്കാൻ പറ്റുന്നില്ല. ഞങ്ങളോട് എല്ലാവരും ക്ഷമിക്കണം.”ആത്മഹത്യ ചെയ്ത ആര്യയുടെ വീട്ടിൽ നിന്നും കണ്ടെടുത്ത കുറിപ്പിൽ രേഷ്മയോടുള്ള എല്ലാ വികാരങ്ങളും പ്രതിഫലിക്കുന്നുണ്ട്. പോലീസ് ഇവരെ ചോദ്യം ചെയ്യാൻ വിളിച്ചത് തന്നെ അവർക്ക് സഹിക്കാൻ കഴിയുന്നതിനപ്പുറമായിരുന്നു.നവജാത ശിശുവിനെ ഉപക്ഷിച്ച കല്ലുവാതുക്കൽ…
Read Moreഇത്തിക്കരയാറ്റിൽ കാണാതായ യുവതികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി; കുഞ്ഞിനെ ഉപേക്ഷിച്ച രേഷ്മയുടെ ബന്ധുക്കളായിരുന്നു ഇരുവരും
കൊല്ലം: ഇത്തിക്കരയാറ്റിൽ കാണാതായ രണ്ടു യുവതികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. കല്ലുവാതുക്കൽ സ്വദേശിനി ആര്യ(27)യാണ് മരിച്ചത്. ഉച്ചയ്ക്ക് ഒന്നോടെ മീനാട് കട്ട കമ്പനിക്ക് സമീപമാണ് ആറ്റിൽ മൃതദേഹം കണ്ടെത്തിയത്. പ്രസവിച്ച ഉടൻ കുഞ്ഞിനെ റബർ തോട്ടത്തിലെ കരിയില കൂനയിൽ ഉപേക്ഷിച്ച കേസിൽ അറസ്റ്റിലായ കല്ലുവാതുക്കൽ ഈഴായ്ക്കോട് പേഴുവിള വീട്ടിൽ രേഷ്മ(22)യുടെ ബന്ധുവാണ് മരിച്ച ആര്യ. കാണാതായിരിക്കുന്ന 19 വയസുകാരിയും രേഷ്മയുടെ ബന്ധുവാണ്. ഇവർക്കായി തെരച്ചിൽ പുരോഗമിക്കുകയാണ്. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് യുവതികൾ അപ്രത്യക്ഷരായത്. “ഞങ്ങൾ പോകുന്നു’ എന്ന് കത്തെഴുതിവച്ചാണ് യുവതികൾ പോയത്. ബന്ധുവായ രേഷ്മ റബർ തോട്ടത്തിൽ ഉപേക്ഷിച്ച കുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട് മൊഴി രേഖപ്പെടുത്താനായി പാരിപ്പള്ളി പോലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന് പെൺകുട്ടികളോട് ആവശ്യപ്പെട്ടിരുന്നു.
Read Moreകാമുകന് സഹോദരി ഭര്ത്താവ്! കൊല്ലത്തുനിന്നും കുട്ടികളെ ഉപേക്ഷിച്ച് കടന്ന യുവതിയും കാമുകനും പിടിയിൽ; കുടുങ്ങിയത് മധുരയില് നിന്ന്
കൊല്ലം: കുട്ടികളെ ഉപേക്ഷിച്ച് കടന്ന യുവതിയേയും കാമുകനേയും മധുരയിൽ നിന്നും പോലീസ് പിടികൂടി. മുണ്ടയ്ക്കൽ തെക്കേവിള ആദിക്കാട് ക്ഷേത്രത്തിന് പിറകിൽ കെ.ബി.നഗർ 66 ലക്ഷമി നിവാസിൽ ഐശ്വര്യ (28), ഇവരുടെ സഹോദരി ഭർത്താവ് ചാല യുഎൻആർഎ 56 എ. രേവതിയിൽ വാടകക്ക് താമസിക്കുന്ന സൻജിത് (36) എന്നിവരെയാണ് ഇരവിപുരം പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: മാടൻനടക്കടുത്തുള്ള ഭർതൃഗൃഹത്തിൽ നിന്നും ഇക്കഴിഞ്ഞ 22-ന് കൊല്ലം വിഷ്ണത്തുകാവിലുള്ള ഭർത്താവിന്റെ ബന്ധു വീട്ടിലെത്തിയ ഐശ്വര്യ അവിടെ നിന്നും കാമുകനും സഹോദരി ഭർത്താവുമായ സൻജിത്തുമായി മുങ്ങുകയായിരുന്നു. ഐശ്വര്യയെ കാണാതായതിനെ തുടർന്ന് ഭർത്താവ് ഇരവിപുരം പോലീസ് സ്റ്റേഷനിലും ബന്ധുക്കൾ കൊല്ലം വെസ്റ്റ് പോലീസിലും പരാതി നൽകുകയായിരുന്നു. തുടർന്ന് വെസ്റ്റ് പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ഇവരെ തിരിച്ചറിഞ്ഞ ശേഷം കൊല്ലം എസിപി.റ്റി.ബി.വിജയന്റെ നിർദേശപ്രകാരം പോലീസ് മധുരയിലെത്തി…
Read Moreഭാര്യയേയും മക്കളെയും വിവരം അറിയിച്ചിട്ടും കൂട്ടിക്കൊണ്ടു പോകാനായി ആരും എത്തിയില്ല, ദുഃഖിതനായി ഇരിക്കവെ മകന്റെ വിളിയെത്തി; ഹാഷിം വീട്ടിലേക്ക്…
കൊല്ലം: നാലു വർഷം മുന്പ് വീടുവിട്ടിറങ്ങിയ ഹാഷിമിനെ കൂട്ടിക്കൊണ്ട ു പോകാനായി മകൻ നാസറും സഹോദരൻ റഹീമും എസ്എസ് സമിതിയിലെത്തി. കൊട്ടിയം മുസ്ലീം പള്ളിയിൽ അവശ നിലയിൽ കണ്ടതിനെത്തുടർന്ന് 2018 ഓഗസ്റ്റ് ഒന്നിന് കൊട്ടിയം പോലീസാണ് ഹാഷിമിനെ െ എസ്എസ് സമിതിയിൽ കൊണ്ട ു വന്നത്. ആംഗ്യ ഭാഷയിൽ മാത്രം ആശയവിനിമയം നടത്തിയിരുന്ന ഇയാൾക്ക് സംസാര ശേഷി ഇല്ല എന്നാണ് പോലീസും സമിതി അധികൃതരും കരുതിയിരുന്നത്. ആരോടും മിണ്ടാതെ ഇതേ നിലയിൽ രണ്ട ുവർഷം തുടർന്ന ഹാഷിം യാദൃശ്ചികമായി സമീപത്തുണ്ടായിരുന്ന ആളോട് സംസാരിച്ചതിനെത്തുടർന്നാണ് സംസാരശേഷിയുണ്ടെന്ന് എസ്എസ് സമിതി അധികൃതർക്ക് മനസ്സിലായത്. തുടർന്ന് ഹാഷിമുമായി നടത്തിയ സംഭാഷണത്തിൽ സ്വന്തം സ്ഥലം തിരുവനന്തപുരം ബീമാപള്ളിയാണെന്നും, മുന്പ് ചാലയിൽ ചായക്കട നടത്തിയിരുന്നുവെന്നും പറഞ്ഞു. ഏക മകൻ നാസർ വിദേശത്താണെന്നും, ഭാര്യ തിത്തിയും പെണ്മക്കളായ റസീന, തബീല, ഫാസില എന്നിവർ തിരുവനന്തപുരം ബീമാപള്ളി…
Read Moreപുറത്തുപോയാൽ സന്ധ്യയ്ക്ക് മുന്പേ വീട്ടിൽ എത്താറുള്ള മകൻ…! വിദ്യാർഥിയെ ട്രെയിൻതട്ടി മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ
കൊട്ടാരക്കര: എം.ടെക് വിദ്യാർഥിയെ ട്രെയിൻതട്ടി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ. കൊട്ടാരക്കര നെല്ലിക്കുന്നം കാർത്തികയിൽ രാജീവൻ(റിട്ട.കെഎസ്ഇബി)-അംബികവല്ലി(അധ്യാപിക, യുപി സ്കൂൾ കോട്ടാത്തല) ദമ്പതികളുടെ മകൻ ജയകൃഷ്ണനാണ്(23) മരിച്ചത്. കരിക്കോട് ടികെഎം കോളേജിലെ വിദ്യാർഥിയായിരുന്ന ജയകൃഷ്ണനെ 21ന് വൈകുന്നേരം നാലു മുതലാണ് കാണാതായത്. പുറത്തുപോയാൽ സന്ധ്യയ്ക്ക് മുന്പേ വീട്ടിൽ എത്താറുള്ള മകൻ രാത്രിയായിട്ടും എത്താഞ്ഞതോടെയാണ് വീട്ടുകാർ തിരക്കിയിറങ്ങിയതും കൊട്ടാരക്കര പോലീസിൽ പരാതി നൽകിയതും. 22ന് രാവിലെ ഏഴരയ്ക്ക് എഴുകോണിനും അമ്പലത്തുംകാലയ്ക്കും ഇടയിൽ റെയിൽവേ ട്രാക്കിൽ തല അറ്റനിലയിൽ മൃതദേഹം കണ്ടെത്തുകയും ചെയ്തു. ആത്മഹത്യയ്ക്കുള്ള കാരണങ്ങൾ ഒന്നുമില്ലെന്നും എഴുകോൺ ഭാഗത്തേക്ക് എത്തേണ്ട സാഹചര്യമില്ലെന്നും ബന്ധുക്കൾ പറയുന്നു. കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് ഇന്ന് റൂറൽ എസ്.പിയ്ക്ക് പരാതി നൽകുമെന്ന് ബന്ധുക്കൾ അറിയിച്ചു. ജയകൃഷ്ണന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു.
Read Moreചോര കുഞ്ഞിനെ കരിയില കൂട്ടത്തിൽ ഉപേക്ഷിച്ച സംഭവം; രേഷ്മയുടെ ഗർഭവും പ്രസവവും അടിമുടി ദുരൂഹത നിറഞ്ഞത്
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: പൊക്കിൾകൊടിപോലും മുറിക്കാതെ ചോര കുഞ്ഞിനെ കരിയില കൂട്ടത്തിൽ ഉപേക്ഷിച്ച കല്ലുവാതുക്കൽ വരിഞ്ഞം ഊഴായ്ക്കോട് പേഴുവിള വീട്ടിൽ രേഷ്മ (22) യുടെ ഗർഭവവും പ്രസവവും ദുരുഹത നിറഞ്ഞത്. രേഷ്മ ഗർഭിണിയായിരുന്നപ്പോഴും പ്രസവിച്ചപ്പോഴും ഭർത്താവ് വിഷ്ണുവിനൊപ്പമായിരുന്നു താമസം. രേഷ്മയുടെ വീട്ടിൽ വിഷ്ണുവും രേഷ്മയുടെ മാതാപിതാക്കളായ സുദർശനൻ പിള്ളയും സീതയും രേഷ്മയുടെ സഹോദരി രശ്മിയുമുണ്ടായി രു ന്നു. രേഷ്മ ഗർഭിണിയാണെന്ന കാര്യം ഇവരാരുമറിഞ്ഞില്ല എന്നത് സംശയത്തിനിട നല്കുന്നുണ്ട്.ഭർത്താവിൽ നിന്നു പോലും പത്ത് മാസം ഗർഭം ഒളിപ്പിച്ചു വച്ചു എന്നതും ഭർത്താവ് ഇതറിഞ്ഞതേയില്ല എന്നതും അവിശ്വസനീയമാണ്. വിഷ്ണുവിനെയും അന്ന് പോലീസ് പല തവണ ചോദ്യം ചെയ്യുകയും ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. അതിന് ശേഷം നാല് മാസം മുമ്പാണ് വിഷ്ണു ദുബായിലേക്ക് പോയത്. രേഷ്മയും വിഷ്ണുവും പ്രണയവിവാഹിതരാണ്. രേഷ്മ ആറ് മാസം ഗർഭിണിയായിരിക്കമ്പോഴാണ് വിഷ്ണുവിളിച്ചു കൊണ്ട് പോയത്. മൂന്നര വയസ്സുള്ള…
Read Moreനഴ്സ് ഭർതൃഗൃഹത്തിൽ പൊള്ളലേറ്റുമരിച്ചസംഭവം: ബന്ധുക്കളുടെ മൊഴിയെടുക്കും
കൊല്ലം : കുന്നിക്കോട്ട് നഴ്സ് ഭർതൃഗൃഹത്തിൽ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥർ ഇന്ന് വീട്ടുകാരുടെ മൊഴിയെടുക്കും. ഇളന്പൽ എലിക്കോട് അജിഭവനിൽ അജിയുടെ ഭാര്യ ലിജി ജോണാണ് (34) പൊള്ളലേറ്റ് മരിച്ചത്. ഇന്നലെ വൈകുന്നേരം വീട്ടിലെ അടുക്കളയിലാണ് കത്തിക്കരിഞ്ഞനിലയിൽ മൃതദേഹം കാണപ്പെട്ടത്. സംഭവസമയം വീട്ടിൽ ആരുമില്ലായിരുന്നു. ലിജിയുടെ മാതാപിതാക്കൾ തൊഴിലുറപ്പ് ജോലിക്ക് പോയിരിക്കുകയായിരുന്നു. മക്കളായ ആരോണും ആബേലും ട്യൂഷന് സമീപത്തെ വീട്ടിൽ പോയിരിക്കുകയായിരുന്നു. കുട്ടികൾ മടങ്ങിയെത്തി വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും കഴിയാത്തതിനെതുടർന്ന് സമീപവാസിയെത്തി വാതിൽ തുറന്നപ്പോഴാണ് മൃതദേഹം കാണപ്പെട്ടത്. ഭർത്താവ് അജി കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ നഴ്സാണ്. ഇയാളും സംഭവസമയത്ത് വീട്ടിലില്ലായിരുന്നു. ലിജി മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യചെയ്തതാവാണെന്ന നിഗമനത്തിലാണ് പോലീസ്. മരണകാരണം വ്യക്തമായിട്ടില്ല. ഇന്ന് ബന്ധുക്കളെ ചോദ്യം ചെയ്യുന്നതോടെ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്. പുനലൂരിലുള്ള ഒരു സ്വകാര്യ ആശുപത്രിയിലെ നഴ്സായിരുന്നു ലിജി. കുറെ ദിവസമായി…
Read Moreവിസ്മയ നേരിട്ടത് കടുത്ത അവഹേളനവും പീഡനവും; വിസ്മയയുടെ വീട് സന്ദർശിച്ച് കെ.കെ. ശൈലജ
കൊല്ലം: ശാസ്താംകോട്ടയിൽ ഭര്തൃഗൃഹത്തിൽ മരിച്ച നിലയില് കണ്ടെത്തിയ വിസ്മയ നേരിട്ടത് കടുത്ത അവഹേളനവും പീഡനവുമെന്ന് മുൻ ആരോഗ്യമന്ത്രി കെ. കെ ശൈലജ. വിസ്മയയുടെ വീട് സന്ദര്ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ശൈലജ. കേരളത്തിലെ ഓരോ വ്യക്തിയും സ്ത്രീധനത്തിനെതിരെയുള്ള പ്രചാരണത്തില് പങ്കെടുക്കണം. വിവാഹം കച്ചവടമായി കാണരുതെന്നും ശൈലജ പറഞ്ഞു.
Read More